ലോറി ഡ്രൈവറെ ആക്രമിച്ച് മൊബൈൽ ഫോണും സ്റ്റീരിയോ സിസ്റ്റവും മോഷ്ടിച്ച് കടത്തിയ സംഭവത്തിൽ നാൽപേർ അറസ്റ്റിൽ

പുനലൂർ: കാറുമായി കൂട്ടിയിടിച്ച പാഴ്സൽ ലോറിയുടെ ഡ്രൈവറെ ആക്രമിച്ച് മൊബൈലും സ്റ്റീരിയോ സിസ്റ്റവും മോഷ്ടിച്ച് കടത്തിയ സംഭവത്തിൽ കാർ യാത്രികരായ നാല് കരുനാഗപ്പള്ളി സ്വദേശികളെ പുനലൂർ പോലീസ് അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി കുലശേഖരപുരം കാട്ടിൽകടവിൽ ആദിനാട് മാമ്പറ്റക്കാവ് ക്ഷേത്രത്തിന് സമീപം എസ്ജെ ഹൗസിൽ മുഹമ്മദ് സജിൻ(23), കരുനാഗപ്പള്ളി കല്ലേലിഭാഗം ഇടക്കുളങ്ങര ചാകര ജംഗ്ഷന് സമീപം അയണിമൂട്ടിൽ വീട്ടിൽ അമൽരാജ്(31), കരുനാഗപ്പള്ളി കല്ലേലി ഭാഗം ഇടക്കുളങ്ങര എഫ്സിഐ ഗോഡൗണിന് സമീപം അമൽ നിവാസിൽ അമൽ സുരേഷ്(23), കരുനാഗപ്പള്ളി കല്ലേലിഭാഗം ബിന്ദു ഭവനിൽ വൈശാഖ് (23)എന്നിവരാണ് പിടിയിലായത്. തെങ്കാശി, വികെ പുതൂർ കുലയ്യനേരി പിള്ളയാർ കോവിൽ സ്ട്രീറ്റിൽ പാണ്ടിദുര(33)യെ ആക്രമിച്ച് 17000- രൂപ വിലവരുന്ന മൊബൈൽ ഫോണും വാഹനത്തിലെ സ്റ്റിരിയോ സിസ്റ്റവും മോഷ്ടിച്ചു കടത്തിയ സംഭവത്തിലാണ് അറസ്റ്റ്. യുവാക്കൾ സഞ്ചരിച്ച കാറും പാണ്ടിദുരെ ഓടിച്ച പാഴ്സൽ ലോറിയും തമ്മിൽ കൂട്ടിമുട്ടിയിരുന്നു.…

Read More

ലോറി ഡ്രൈവറെ ആക്രമിച്ച് കവർച്ച ; മൊബൈൽ ഫോണും സ്റ്റീരിയോ സിസ്റ്റവും മോഷ്ടിച്ച യുവാക്കളെ പൊക്കി പോലീസ്

കൊല്ലം: കാറുമായി കൂട്ടിയിടിച്ച പാഴ്സൽ ലോറിയുടെ ഡ്രൈവറെ ആക്രമിച്ച് മൊബൈൽ ഫോണും സ്റ്റീരിയോ സിസ്റ്റവും അപഹരിച്ച സംഭവത്തിൽ കാർ യാത്രികരായ നാലുപേരെ പുനലൂർ പോലീസ് അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി കുലശേഖരപുരം എസ്.ജെ ഹൗസിൽ മുഹമ്മദ് സജിൻ (23), കരുനാഗപ്പള്ളി കല്ലേലിഭാഗം അയണിമൂട്ടിൽ വീട്ടിൽ അമൽരാജ് (31), കരുനാഗപ്പള്ളി കല്ലേലി ഭാഗം അമൽ നിവാസിൽ അമൽ സുരേഷ് (23), കരുനാഗപ്പള്ളി ബിന്ദു ഭവനിൽ വൈശാഖ് (23) എന്നിവരാണ് പിടിയിലായത്. തെങ്കാശി, വി.കെ പുതൂർ കുലയ്യനേരി പിള്ളയാർ കോവിൽ സ്ട്രീറ്റിൽ പാണ്ടിദുരയെ ആക്രമിച്ച് 17,000 – രൂപ വിലവരുന്ന മൊബൈൽ ഫോണും വാഹനത്തിലെ സ്റ്റിരിയോ സിസ്റ്റവും മോഷ്ടിച്ചു കടത്തിയ സംഭവത്തിലാണ് അറസ്റ്റ്. 25ന് ഉച്ച കഴിഞ്ഞായിരുന്നു സംഭവം. യുവാക്കൾ സഞ്ചരിച്ച കാറും പാണ്ടിദുരെ ഓടിച്ച പാഴ്സൽ ലോറിയും തമ്മിൽ കൂട്ടിമുട്ടിയിരുന്നു. പുനലൂർ ചെമ്മന്തൂർ ജംഗഷനിലായിരുന്നു അപകടം. അപകടത്തിൽ കാറിന് കേടുപാടുണ്ടായെന്ന്…

Read More

ആസൂത്രണ സമിതി പ്രവര്‍ത്തനങ്ങള്‍ വിഭാവനം ചെയ്യേണ്ടത് ജനകീയാവശ്യങ്ങള്‍ക്ക് മുന്‍ഗണന  നല്‍കി വേണമെന്ന് മുഖ്യമന്ത്രി

കൊല്ലം: ജനകീയാവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കിവേണം ആസൂത്രണ സമിതി പ്രവര്‍ത്തനങ്ങള്‍ വിഭാവനം ചെയ്യേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്ലാനിംഗ്, ഗ്രാമ നഗര ആസൂത്രണം, സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പുകളുടെ ജില്ലാതല ഓഫീസുകള്‍ ഉള്‍പ്പെടുന്ന ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ജില്ലാ ആസൂത്രണ സമിതിയും തദ്ദേശ സ്ഥാപന ജനപ്രതിനിധികളും വകുപ്പ് തല ഉദ്യോഗസ്ഥരും. കോവിഡ് പ്രതിരോധത്തിലും വികസന പദ്ധതികളുടെ നടത്തിപ്പിലും തദ്ദേശ സ്ഥാപനങ്ങള്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ച വയ്ക്കുന്നത്. ഇനിയുള്ള നാളുകളിലും പ്രതിബദ്ധതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരണം. ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങളുടെ ഏകോപനവും സംയോജനവും ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് മന്ദിരത്തിലെ കാര്യക്ഷമമായ ആസൂത്രണത്തിലൂടെ സാധ്യമാക്കണം മുഖ്യമന്ത്രി പറഞ്ഞു. ജില്ലയുടെ തനതായ സവിശേഷതകള്‍ ഉള്‍ക്കൊണ്ട് പരമ്പരാഗത തൊഴില്‍ വ്യവസായങ്ങള്‍ക്ക് ഉറച്ച പിന്തുണ നല്‍കാന്‍ മന്ദിരത്തിലെ പ്രവര്‍ത്തനനങ്ങള്‍ക്ക് കഴിയണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.…

Read More

തൊഴിലുറപ്പ് ജോലിക്കിടെ വീട്ടമ്മയെ കാട്ടുപന്നി ആക്രമിച്ചു; വീഴ്ചയിൽ കൈ- കാലുകൾക്ക് പരിക്ക്

പത്തനാപുരം: തൊഴിലുറപ്പിനിടെ വീട്ടമ്മയ്ക്ക് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്ക്. പട്ടാഴി വടക്കേക്കര താഴത്ത് വടക്ക് സുഗതമന്ദിരത്തില്‍ മല്ലിക(39)യ്ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം മെതുകുംമേല്‍ സി എസ് ഐ പള്ളിയ്ക്ക് സമീപമാണ് സംഭവം. തൊഴിലുറപ്പ് പദ്ധതിയ്ക്കിടെ ഉച്ചഭക്ഷണത്തിന് ശേഷം വിശ്രമിക്കാന്‍ തുടങ്ങവെ പാഞ്ഞടുത്ത കാട്ടുപന്നി മല്ലികയെ കുത്തി വീഴ്ത്തുകയായിരുന്നു. ഇവരുടെ ഇടംകാലിനും വീഴ്ച്ചയില്‍ കൈകള്‍ക്കും പരിക്കുണ്ട്. ബഹളം കേട്ട് മറ്റുള്ളവര്‍ ഓടിയെത്തിയപ്പോഴേക്കും കാട്ടുപന്നി ഓടിരക്ഷപെട്ടിരുന്നു. ഇവരെ പിന്നീട് ആശുപത്രിയിലെത്തിച്ച് പ്രാഥമികചികിത്സ നല്‍കി വിട്ടയച്ചു.

Read More

വീട് അന്വേഷിച്ച്  ബൈക്കിലെത്തിയ സംഘം വീട്ടമ്മയുടെ മാല പൊട്ടിച്ചു കടന്നു; പിടിവലിയിൽ വീട്ടമ്മയ്ക്ക് പരിക്ക്

കുണ്ടറ: ബൈക്കിലെത്തിയ ഇരുവർ സംഘം നടന്നുപോവുകയായിരുന്ന വീട്ടമ്മയുടെ രണ്ടു പവൻ വരുന്ന മാല പൊട്ടിച്ചു കടന്നു. നട്ടുച്ചക്കായിരുന്നു സംഭവം. കിഴക്കേ കല്ലട പഴയാറ്റുമുറി വെട്ടികാട്ടു വീട്ടിൽ ഗീതാ കുമാരിയമ്മയുടെ (65)മാലയാണ് പൊട്ടിച്ചുകടന്നത്. ഗീതാ കുമാരിയമ്മ തൊഴിലുറപ്പ് തൊഴിലാളിയാണ്. മോഷ്ടാക്കളുമായുള്ള പിടിവലിക്കിടയിൽ ഗീതാ കുമാരിയമ്മയുടെ കഴുത്തിനു മുറിവേറ്റു. വീട്ടമ്മ പഞ്ചായത്ത് ഓഫീസിൽ പോയശേഷം പൈങ്ങവെലിൽ ക്ഷേത്രത്തിനു സമീപത്തുകൂടി നടന്നുവരികയായിരുന്നു. എതിരെ ബൈക്കിൽ എത്തിയ രണ്ടുപേർ വണ്ടി നിർത്തി ഒരാളുടെ വീട് അന്വേഷിച്ചു. അറിയില്ലെന്ന് പറഞ്ഞ് ധൃതിയിൽ നടക്കുന്നതിനിടയിൽ ബൈക്കിന്‍റെ പിൻസീറ്റിൽ ഇരുന്നയാൾ ഇറങ്ങി മാലപൊട്ടിക്കുകയായിരുന്നു. മോഷ്ടാവിനെ പിടിച്ചുനിർത്താൻ ശ്രമിച്ചെങ്കിലും തള്ളിമാറ്റി ബൈക്കിൽ കയറി രക്ഷപ്പെട്ടു. നിലവിളി കേട്ട് ആളുകൾ ഓടിക്കൂടിയെങ്കിലും മോഷ്ടാക്കളെ കണ്ടെത്താനായില്ല. കിഴക്കേകല്ലട പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Read More

മത്സ്യതൊഴിലാളിയുടെ വറുതി കാലത്തില്‍ കൈയ്യിട്ടുവാരാന്‍ മാത്രം അധഃപതിച്ചുപോയോ കേരള സർക്കാരെന്ന് ഷിബു ബേബിജോൺ

നീണ്ടകര: മത്സ്യതൊഴിലാളികളെ ദ്രോഹിക്കുന്ന കരിനിയമം പിന്‍വലിക്കണമെന്ന് ആര്‍എസ്പി കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ഷിബു ബേബിജോണ്‍. മത്സ്യതൊഴിലാളികളെ ദ്രോഹിക്കുന്ന കരിനിയമത്തിനെതിരെ നീണ്ടകര ഹാര്‍ബറിൽ ആര്‍എസ്പ, യുറ്റിയുസിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഓര്‍ഡിനനന്‍സ് കത്തിച്ച് നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം . മത്സ്യതൊഴിലാളികളുമായി ചര്‍ച്ച നടത്താതെയും ജനകീയ അഭിപ്രായം തേടാതെയുമാണ് നിയമം കൊണ്ട് വന്നത്. അന്നന്നുള്ള വകയ്ക്കായി ചെറുവള്ളങ്ങളിലും ബോട്ടുകളിലുമായി ജീവന്‍ പണയം വച്ച് കടലില്‍ പോകുന്ന മത്സ്യതൊഴിലാളി സമൂഹത്തിന്‍റെ വറുതി കാലത്തില്‍ കൈയ്യിട്ടുവാരാന്‍ മാത്രം അധഃപതിച്ചുപോയോ കേരളം ഭരിക്കുന്ന പിണറായി വിജയന്‍ സര്‍ക്കാര്‍. ഒരു രാജ്യം ഒരു നികുതി എന്ന സമ്പ്രദായത്തില്‍ നിന്നുപോലും ഒഴിവാക്കപ്പെട്ട മത്സ്യതൊഴിലാളി സമൂഹത്തെ അന്യായ ചുങ്കപ്പിരിവിലൂടെ പട്ടിണിയില്‍ നിന്നും ആത്മഹത്യയിലേക്കാണ് സര്‍ക്കാര്‍ നയിക്കുന്നത്. ‌അധ്വാനിക്കുന്ന മത്സ്യതൊഴിലാളി സമൂഹത്തില്‍ നിന്നും നോക്കുകൂലി വാങ്ങിക്കുന്നതാണ് സര്‍ക്കാരിന്‍റെ നടപടി. നീണ്ടകര ഫിഷിംഗ് ഹാര്‍ബറില്‍ നടന്ന സമരപരിപാടിയിൽ…

Read More

റംസിയുടെ മരണം; സീരിയല്‍ നടി ലക്ഷ്മി പ്രമോദിനും ഭര്‍ത്താവിനും ഹൈക്കോടതിയുടെ നോട്ടീസ്

കൊല്ലം: വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറിയതിനെത്തുടര്‍ന്ന് കൊട്ടിയം സ്വദേശി റംസി ആത്മഹത്യ ചെയ്ത കേസില്‍ സീരിയല്‍ നടി ലക്ഷ്മി പ്രമോദിനും ഭര്‍ത്താവ് അസറുദ്ദീനും ഹൈക്കോടതിയുടെ നോട്ടീസ്. ഇരുവര്‍ക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ച കൊല്ലം കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹരജിയിലാണ് നോട്ടീസ്. ആവശ്യപ്പെടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന മുന്‍കൂര്‍ ജാമ്യത്തിലെ വ്യവസ്ഥ മരവിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ പത്തിനാണ് കൊല്ലം സെഷന്‍സ് കോടതി സീരിയല്‍ നടി ലക്ഷ്മി പ്രമോദിനും ഭര്‍ത്താവ് അസറുദ്ദീനും അസറുദ്ദീന്‍റെ മാതാവിനും മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഇത് ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. ഏഴ് വര്‍ഷത്തോളം പ്രണയിച്ച അസറുദ്ദീന്‍റെ സഹോദരന്‍ ഹാരിസ് വിവാഹ നിശ്ചയത്തിന് ശേഷം തന്നെ ഒഴിവാക്കി വേറെ വിവാഹത്തിന് ശ്രമിച്ചതെത്തുടര്‍ന്ന് റംസി ആത്മഹത്യ ചെയ്‌തെന്നാണ് കേസ്. സെപ്റ്റംബര്‍ മൂന്നിനായിരുന്നു സംഭവം. കേസില്‍ സെപ്റ്റംബര്‍ ഏഴിന് പ്രതി പോലിസിന്‍റെ…

Read More

കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം 19 ദിവസത്തിന് ശേഷവും സംസ്കരിച്ചില്ല; പത്തനാപുരത്ത് സംഭവിച്ചത്

പത്തനാപുരം: കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം പത്തൊന്‍പത് ദിവസത്തിന് ശേഷവും സംസ്കരിച്ചില്ല. കഴിഞ്ഞ രണ്ടിന് മരിച്ച പത്തനാപുരം മഞ്ചളളൂർ സ്വദേശിയായ ദേവരാജന്‍റെ മൃതദേഹമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ അനാഥാവസ്ഥയിലുള്ളത്. സംസ്കാരത്തിന് വീട്ടിൽ സ്ഥലമില്ലാത്തതിനാൽ ആരോഗ്യ വകുപ്പ് ഏറ്റെടുത്ത് സംസ്കരിച്ച് കൊള്ളുമെന്ന ധാരണയായിരുന്നു ബന്ധുക്കള്‍ക്ക്. ഇത് വിശ്വസിച്ചിരുന്ന ബന്ധുക്കൾ ഇന്നലെയാണ് മൃതദേഹം മോർച്ചറിയിൽ ഉണ്ടെന്നുള്ള വിവരം അറിയുന്നത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ മാസം പതിനെട്ടിനാണ് ദേവരാജനെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്യുന്നത്.ഇതിനിടയിൽ ഇയാൾ കോവിഡ് ബാധിതനാകുകയും ഭാര്യയെ വീട്ടിലേക്ക് മടക്കി അയക്കുകയും ചെയ്തു. വീട്ടിലെത്തിയ ഭാര്യയും കോവിഡ് പോസിറ്റീവ് ആയി. നിരീക്ഷണത്തിലായ ഇവരും ദേവരാജനും തമ്മിൽ പിന്നീട് നേരിൽ കണ്ടില്ല. ഇതിനിടെ ഒക്ടോബർ രണ്ടിന് ദേവരാജൻ മരിച്ചു എന്നുള്ള വിവരമാണ് ഭാര്യ പുഷ്പയെ അറിയിക്കുന്നത്. വീട്ടിൽ സ്ഥലമില്ലാത്തതിനാൽ കൊല്ലത്തെ പൊതു ശ്മശാനത്തിൽ അടക്കാൻ…

Read More

രാത്രിയിൽ പന്ത്രണ്ട് വയസുകാരിക്ക് നേരെ ഉപദ്രവം; രാത്രിയിൽ ആരാണെന്ന് മനസിലായില്ലെന്ന് കുട്ടി; മുറ്റത്തെ ചെളിയിൽ തെളിവായ് പതിഞ്ഞത് കാൽപാട് മാത്രം;പ്രതിയെ പോലീസ് കുടുക്കിയതിങ്ങനെ…

കൊട്ടാരക്കര: ശാസ്താംകോട്ട കടമ്പനാട് പാകിസ്ഥാൻ മുക്കില്‍ 12 വയസുകാരിയെ പീഡിപ്പിച്ച ശേഷം പുത്തൂർ മാറനാട് മലയില്‍ ഒളിച്ചിരുന്ന പ്രതിയെ പോലീസ് സാഹസികമായി പിടികൂടി. കടമ്പനാട് തുവയൂര്‍ പാലപ്പള്ളില്‍ വീട്ടില്‍ ഹരിശ്ചന്ദ്രന്‍ 38) നെയാണ് ശാസ്താംകോട്ട പോലീസ് പിടികൂടിയത്. 18ന് പുലർച്ചെ ഒന്നിനായിരുന്നു സംഭവം. പെണ്‍കുട്ടിയുടെയും കുടുംബത്തിന്‍റേയും വീട്ടുസാധന സാമഗ്രികള്‍ ഇറക്കുന്നതിന് സഹായിയായി എത്തിയ പ്രതി വീട്ടിലെ സാഹചര്യങ്ങള്‍ മനസിലാക്കിയ ശേഷം രാത്രി ജനലിലൂടെ കൈയെത്തി വാതില്‍ തുറന്ന ശേഷം വീട്ടിനകത്ത് കടന്ന് കയറി പെണ്‍കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. രാത്രി ആയതിനാല്‍ പെണ്‍കുട്ടിക്ക് ആളെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. മുറ്റത്ത് പതിഞ്ഞിരുന്ന കാല്‍ പാടുകള്‍ വിലയിരുത്തിയാണ് പോലീസ് പ്രതിയിലേക്ക് എത്തിയത്. പ്രതിയുടെ കാല്‍പാദത്തിന്‍റെ സവിശേഷതകള്‍ പ്രതിയെ കണ്ടെത്തുന്നതിന് പോലീസിന് സഹായകമായി. എസ്ഐ. അനീഷ്, എഎസ്ഐ ഷാജഹാന്‍, കെഎപി സേനാംഗം നന്ദകുമാര്‍, ലഹരിവിരുദ്ധ സ്‌കോഡ് എസ്ഐ.രഞ്ചു, ആഷിര്‍കോഹൂര്‍, സജിജോണ്‍, അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍…

Read More

പഞ്ചവടിപ്പാലങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു; ലോറി കടന്നുപോകവെ ചവറയിൽ പാലം തകർന്നു

ചവറ: മെറ്റൽ കയറ്റിവന്ന ലോറി പാലം കടക്കുന്നതിനിടയിൽ പാലം തകർന്നു. ലോറിയുടെ പിൻഭാഗം പാലത്തിലകപ്പെട്ടു. തിങ്കളാഴ്ച്ച രാവിലെ ഒന്പതിനായിരുന്നു അപകടമുണ്ടായത്. ഇടപ്പള്ളിക്കോട്ടയ്ക്ക് പടിഞ്ഞാറ് വർഷങ്ങളുടെ പഴക്കമുള്ള പന്മന ഇടവട്ടയിൽ പാലമാണ് ലോറി കടക്കുന്നതിനിടയിൽ തകർന്നത്. പഞ്ചായത്ത് റോഡിന്‍റെ നിർമ്മാണ പ്രവർത്തിക്കായുള്ള മെറ്റൽ പാലത്തിലൂടെ കൊണ്ടു പോകുന്നതിനിടയിൽ പാലം തകർന്ന് ലോറിയുടെ പിൻഭാഗം പാലത്തിലകപ്പെടുകയായിരുന്നു. ഉടൻ തന്നെ പ്രദേശവാസികൾ സംഭവസ്ഥലതെത്തി. പഞ്ചായത്ത് പ്രസിഡന്‍റും പൊതു പ്രവർത്തകരും വിവരം കമ്പനിയിൽ അറിയിച്ചതിനെ തുടർന്ന് കമ്പനിയിൽ നിന്നും ക്രയിൻ എത്തിച്ച് മെറ്റലുകൾ മറ്റൊരു ലോറിയിലേക്ക് മാറ്റി ലോറി ഉയർത്തുകയായിരുന്നു.

Read More