വിദ്യാർഥികളെ ലക്ഷ്യമിട്ട് കരുനാഗപ്പള്ളിയിൽ വൻതോതിൽ മയക്കുമരുന്നെത്തുന്നു; ഒരാൾ പിടിയിൽ

കൊല്ലം: കരുനാഗപ്പള്ളി മേഖലയിൽ വിദ്യാർഥികളെ ലക്ഷ്യമിട്ട് വൻതോതിൽ മയക്കുമരുന്നെത്തുന്നതായി സൂചന. ഇന്നലെ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും ന്യൂ ജനറേഷൻ മയക്കുമരുന്നും കഞ്ചാവുമായി ഒരാളെ പോലീസ് പിടികൂടി. ശാസ്താംകോട്ട സ്വദേശിയും കരുനാഗപ്പള്ളി അമരത്ത് മഠം വൃന്ദാവനം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന മനീഷ് (21) ആണ് പോലീസ് പിടിയിലായത്. കോളേജുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് ന്യൂ ജനറേഷൻ മയക്ക്മരുന്നുകൾ വ്യപകമായി ഉപയോഗിക്കുന്നതായി കൊല്ലം സിറ്റി പോലീസ് കമ്മീഷണർ ടി നാരായണന് വിവരം ലഭിച്ചിരുന്നു. സിറ്റി പോലീസ് കമ്മീഷണർ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. സ്ഥിരമായി കഞ്ചാവ് ഉപയോഗവും വിൽപ്പനയും നടത്തുന്ന ഇയാൾ ന്യൂ ജനറേഷൻ മയക്ക്മരുന്നിലേക്ക് തിരിഞ്ഞത്. ചെറിയ അളവിൽ രഹസ്യമായി പിടിക്കപ്പെടാതെ കൊണ്ട ് വരാം എന്നതിനാൽ ഇയാളുടെ ഷോൾഡർ ബാഗിൽ ഒളിപ്പിച്ച നിലയിലാണ് ഇവ കണ്ടെത്തിയത്. ബാംഗ്ലൂരിൽ നിന്നും കൊണ്ട…

Read More

യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസ്! പ്രതിയായ 16കാരൻ കത്തി വാങ്ങിയത് ഓൺലൈനിൽ

കൊല്ലം: കൊട്ടിയം ജംഗ്ഷനിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പിടിയിലായ പ്രതികളെ ഇന്ന് കസ്റ്റഡിയിൽ വാങ്ങുമെന്ന് കൊട്ടിയം എസ്ഐ പറഞ്ഞു. കൊലപാതകം ആസൂത്രിതമാണെന്നാണ് പോലീസിന് ലഭിച്ചവിവരം. പ്രതിയായ 16കാരൻ തന്‍റെ ഒരു സുഹൃത്തിനെകൊണ്ട് ഓൺലൈൻവഴി കത്തിവരുത്തിയാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് പോലീസ് പറഞ്ഞു. ഇതിൽനിന്ന് കൊലപാതകം ആസൂത്രിതമായിരുന്നുവെന്ന് വ്യക്തം. കൊല്ലം മൈലാപ്പൂർ നാസില മൻസിലിൽ നൗഫലിനെ (19) കുത്തിക്കൊലപ്പെടുത്തിയ കേസിൽ പേരയം കക്കാട്ടുവയൽ ചാരുവിളപുത്തൻവീട്ടിൽ അജ്മൽ (18) ,പത്താംക്ലാസ് വിദ്യാർഥിയായ 16കാരൻ എന്നിവരാണ് അറസ്റ്റിലായത്. നൗഫലിനെ കുത്തിയശേഷം കത്തി സമീപത്തെ കടയിൽ ഏൽപ്പിച്ചശേഷമാണ് പ്രതികൾ കടന്നത്. ഈ കത്തി പോലീസ് കണ്ടെടുത്തു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പോലീസ് പറയുന്നത്.

Read More

വീട്ടിനുളളിലെ ജീവിതം കൃത്രിമമായാൽ കുട്ടികള്‍ പകച്ച് പോകുമെന്ന് കാനായി കുഞ്ഞിരാമന്‍

ചവറ: വീട്ടിനുളളിലെ ജീവിതം കൃത്രിമമായാൽ വലുതാകുമ്പോള്‍ കുട്ടികള്‍ പകച്ച് പോകുമെന്ന് ശിൽപി കാനായി കുഞ്ഞിരാമൻ പറഞ്ഞു. ചവറ വികാസ് കലാ സാംസ്‌കാരിക സമിതിയുടെ 36-ാമത് വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അമ്മമാർ നന്നായാൽ വീടും നാടും നന്നാകും. ശീലങ്ങളും വാസനകളും കുഞ്ഞുമനസില്‍ ആദ്യം രൂപം കൊളളുന്നത് വീട്ടിനുളളില്‍ നിന്നാണെന്നും അദ്ദേഹം പറഞ്ഞു. വികാസ് പ്രസിഡന്‍റ് സി. സുധീഷ് അധ്യക്ഷത വഹിച്ചു. ചലച്ചിത്ര താരം ജയരാജ് വാര്യര്‍, കേരള യൂണിവേഴ്‌സിറ്റി മലയാള വിഭാഗം മേധാവി ഡോ.എം.എ. സിദിഖ് , എസ്. രാഗേഷ്, ശ്രീജിത്ത് , അശ്വിന്‍ ബാബു എന്നിവര്‍ പ്രസംഗിച്ചു. വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് കുട്ടികള്‍ക്കായി നടത്തിയ ചിത്രരചനാ മത്സര വിജയികളെ കാനായി കുഞ്ഞിരാമന്‍ അനുമോദിക്കുകയും ചെയ്തു. നാടകോത്സവം, വനിതാ സമ്മേളനം എന്നിവ വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി നടന്നു.

Read More

റേഷൻകടയിലെ അരിച്ചാക്കുകൾ വീട്ടുവളപ്പിലെ ഷെഡിൽ ഒളിപ്പിച്ച നിലയിൽ; അനധികൃതമായി സൂക്ഷിച്ച 110 ചാക്ക് റേഷനരി പിടികൂടി

കരുനാഗപ്പള്ളി : തൊടിയൂരിൽ വീട്ടു വളപ്പിൽ സൂക്ഷിച്ചിരുന അനധികൃത റേഷനരി പോലീസ് പിടികൂടി. തൊടിയൂർ, പുലിയൂർ വഞ്ചി വടക്ക് വാണിയന്‍റയ്യത്ത് നൗഷാദിന്‍റെ വീട്ടിൽ നിന്നാണ് അനധികൃത റേഷനരി പിടികൂടിയത്. വീട്ടുടമസ്ഥനെ പിടികൂടാനായില്ല. കരുനാഗപ്പള്ളി സി ഐ മഞ്ജുലാലിന് കിട്ടിയ രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു തിങ്കളാഴ്ച രാത്രിയോടെ റേഷനരി കണ്ടെത്തിയത്. വീടിന് സമീപത്ത് പ്രത്യേകം നിർമ്മിച്ച ഷെഡിനുള്ളിലായിരുന്നു സാധനങ്ങൾ സൂക്ഷിച്ചിരുന്നത്. നൗഷാദ് സമാന കേസുകളിൽ പ്രതിയായിട്ടുണ്ട്. സിഐ മഞ്ജു ലാൽ,എസ്ഐമാരായ ബി പി ലാൽ, രവീന്ദ്രൻ, ഓമനക്കുട്ടൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്. പോലീസ് കണ്ടെടുത്ത റേഷൻസാധനങ്ങൾ കരുനാഗപ്പള്ളി സിവിൽ സപ്ലൈസ് വിഭാഗത്തിന് കൈമാറി.

Read More

റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് പതിമൂന്ന് ലക്ഷം തട്ടിച്ചെന്ന കേസ്; പ്രതികൾ പോലീസ് പിടിയിൽ

 കുന്നിക്കോട്: റെയിൽവേയിൽ ടി ടി ഇ ആയി ജോലി വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിച്ച പ്രതികള്‍ പിടിയില്‍.നെടുമ്പന സ്വദേശിയായ വയസ്സുള്ള ഡമീന്‍(51) എന്നയാളുടെ പക്കൽനിന്നും 2019 ജനുവരി മുതൽ പലപ്പോഴായി പതിമൂന്ന് ലക്ഷം രൂപ കൈക്കലാക്കിയ ശേഷം കടന്നുകളഞ്ഞ കേസിൽ പ്രതികളായ കുന്നിക്കോട് കല്ലുവെട്ടാംകുഴി വീട്ടിൽ രാജുകുട്ടി(58), പെരിനാട് കണ്ടച്ചിറ പൊയ്പ്പള്ളിയിൽ വീട്ടിൽ പ്രശാന്ത്(55) എന്നിവരാണ് കുന്നിക്കോട് പോലീസിന്‍റെ പിടിയിലായത്. ഡമീന്‍റെ മകന് റെയിൽവേയിൽ ജോലി വാങ്ങി കൊടുക്കാം എന്നു പറഞ്ഞു വിശ്വസിപ്പിച്ച് ആയിരുന്നു പ്രതികൾ പണം തട്ടിയെടുത്തത്. അതിനുശേഷം നിരന്തരം ഇവരെ ബന്ധപ്പെടുമ്പോൾ പല കാര്യങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. അബദ്ധം മനസിലാക്കി പണം തിരികെ ചോദിച്ചപ്പോൾ റെയിൽവേയിൽ ജോലി ശരിയായിട്ടുണ്ട് എന്നും പറഞ്ഞു. ഇന്ത്യൻ റെയിൽവേയുടെ നിയമന ഉത്തരവ്, മറ്റു രേഖകൾ എന്നിവ കൈമാറുകയും ചെയ്തു. എന്നാൽ ഈ രേഖകളുമായി റെയിൽവേയിൽ ബന്ധപ്പെട്ടപ്പോൾ ആണ്…

Read More

ആദ്യകാല ചലച്ചിത്ര നടി ജമീല മാലിക് അന്തരിച്ചു; നസീറിനോടും ജയലളിതയോടുമൊപ്പം അഭിനയിച്ചിട്ടുള്ള ജമീലയുടെ അന്ത്യം വാർധക്യസഹജമായ അസുഖങ്ങളാൽ

തിരുവനന്തപുരം: പഴയകാല ചലച്ചിത്ര നടി ജമീല മാലിക് (72) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്തായിരുന്നു അന്ത്യം. പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയം പഠിക്കാൻ പോയ ആദ്യ മലയാളി പെൺകുട്ടിയായിരുന്നു ജമീല. എസ്എസ്എൽസി പഠനത്തിനു ശേഷം 16 ാം വയസിലാണ് പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരുന്നത്. നിരവധി സിനിമകളിലും ദൂരദർശൻ പരമ്പരകളിലും അഭിനയിച്ചു. റേഡിയോ നാടക രചയിതാവായിരുന്നു. കോൺഗ്രസ് നേതാവും മുനിസിപ്പൽ കൗൺസിലറുമായിരുന്ന കൊല്ലം ജോനകപ്പുറത്ത് മാലിക് മുഹമ്മദിന്‍റേയും തങ്കമ്മയുടേയും മകളായി ജനിച്ചു. “റാഗിംഗ്” ആയിരുന്നു ആദ്യത്തെ സിനിമ. പാണ്ഡവപുരം, ആദ്യത്തെ കഥ, രാജഹംസം, ലഹരി തുടങ്ങി ഏതാനും ചിത്രങ്ങളിൽ നായികയായി. വിൻസെന്‍റ്, അടൂർ ഭാസി, പ്രേംനസീർ, രാഘവൻ എന്നിവരോടൊത്ത് അഭിനയിച്ചിട്ടുണ്ട്. ലക്ഷ്മി, അതിശയരാഗം എന്നീ തമിഴ് ചിത്രങ്ങളിലും നായികയായി. “നദിയെ തേടിവന്ന കടൽ” എന്ന സിനിമയിൽജയലളിതയോടൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ…

Read More

ജനകീയാസൂത്രണ പദ്ധതികളെക്കുറിച്ച് പഠിക്കാന്‍ ഹിമാചല്‍ പ്രദേശ് സംഘം നെടുമ്പന പഞ്ചായത്തിൽ

കൊല്ലം: കേരളത്തെക്കുറിച്ചും ജനകീയാസൂത്രണ പദ്ധതികളെക്കുറിച്ചും പഠിക്കാന്‍ ഹിമാചല്‍പ്രദേശ് സംഘമെത്തി. നെടുമ്പന ഗ്രാമപഞ്ചായത്ത് സന്ദര്‍ശിച്ച സംഘം ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. കേരളത്തിന്റെ വികസന പദ്ധതികളെക്കുറിച്ചും പ്രവര്‍ത്തന ശൈലിയെക്കുറിച്ചും പഠിക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം. കാംജന ജില്ലാ പഞ്ചായത്ത് വൈസ് ചെയര്‍മാന്‍ വിശാല്‍ ചാംയലോ, പഞ്ചായത്ത് ഇന്‍സ്‌പെക്ടറും സെക്രട്ടറിയുമായ രാജേന്ദര്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ 25 പേരടങ്ങുന്ന സംഘമാണ് നെടുമ്പനയില്‍ എത്തിയത്. പഞ്ചായത്തിന്റെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട ഗ്രാമസഭായോഗം, വര്‍ക്കിംഗ് ഗ്രൂപ്പ്, വികസന സെമിനാര്‍, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റികള്‍, മിനിട്‌സുകള്‍ എന്നിവ നേരിട്ട് കണ്ട് മനസിലാക്കി. പദ്ധതി നിര്‍വഹണത്തിലെ അടങ്കല്‍ തുകകള്‍, വാര്‍ഷിക പദ്ധതി, ഗ്രാന്റുകള്‍ എന്നിവയെക്കുറിച്ചും സംഘം വിശദമായി പഠനം നടത്തി. നാല് ദിവസമായി ഇവര്‍ കേരളത്തിലുണ്ട്. കേരളവും ഇവിടുത്തെ ഭരണനിര്‍വഹണ സംവിധാനങ്ങളും രാജ്യത്തിനാകെ മാതൃകയാണെന്ന് കാംജന ജില്ലാ പഞ്ചായത്ത് വൈസ് ചെയര്‍മാന്‍ വിശാല്‍ ചാംയലോ അഭിപ്രായപ്പെട്ടു. നെടുമ്പന…

Read More

രേഖകള്‍ ചിതലരിച്ചതിനാല്‍ വിവരം ലഭ്യമല്ലെന്ന ന്യായം, വിവരാവകാശ നിയമപ്രകാരം നിലനില്‍ക്കില്ല; മുഖ്യ വിവരാവകാശ കമ്മീഷണർ പറയുന്നതിങ്ങനെ..

കൊല്ലം : രേഖകള്‍ ചിതലരിച്ചതിനാല്‍ വിവരം ലഭ്യമല്ലെന്ന ന്യായം വിവരാവകാശ നിയമപ്രകാരം നിലനില്‍ക്കില്ലെന്ന് മുഖ്യ വിവരാവകാശ കമ്മീഷണര്‍ വിന്‍സണ്‍ എം പോള്‍ പറഞ്ഞു. വിവരാവകാശ ഓഫീസര്‍മാര്‍ക്കായി പബ്ലിക് ലൈബ്രറി ഹാളില്‍ നടത്തിയ സെമിനാറില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേടുപാടുകള്‍ സംഭവിക്കാതെ രേഖകള്‍ സൂക്ഷിക്കേണ്ടത് ഉദ്യോഗസ്ഥരുടെ ചുമതലയാണ്. ഏതെങ്കിലും കാരണത്താല്‍ രേഖകള്‍ക്ക് നാശം സംഭവിച്ചാല്‍ അപ്പോള്‍തന്നെ മേലധികാരിയെ അറിയിച്ചിരിക്കണം. നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കാതെ ഉദ്യോഗസ്ഥര്‍ രേഖകള്‍ ചിതലരിച്ചെന്നു പറയുന്നതില്‍ അര്‍ഥമില്ല. കഴിയുമെങ്കില്‍ ഇത്തരം രേഖകള്‍ പുനര്‍നിര്‍മിച്ചു നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. വിവരാവകാശ പ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് കഴിയുന്നത്ര വേഗം ഉത്തരം നല്‍കണം. 30 ദിവസംവരെ കാത്തുനിന്ന് ഉത്തരം നല്‍കുന്ന പ്രവണത അവസാനിപ്പിക്കണം. മറ്റ് ഓഫീസുകളില്‍ നിന്ന് ലഭിക്കേണ്ട വിവരങ്ങള്‍ കൂടിയാണ് ചോദിക്കുന്നതെങ്കില്‍ ആയത് അപേക്ഷകനെ അറിയിക്കുകയും അപേക്ഷയുടെ പകര്‍പ്പ് ഇതര ഓഫീസുകളിലേക്ക് അയച്ചു കൊടുക്കുകയും വേണം. ഓഫീസില്‍ ലഭ്യമായ വിവരങ്ങള്‍ മാത്രം…

Read More

ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന് അനധികൃത മദ്യവില്‍പന: ഒരാള്‍പിടിയില്‍; അനിമോന്‍റെ വിൽപന രീതിയിങ്ങനെ…

അഞ്ചല്‍ : ഏരൂരില്‍ ഓട്ടോറിക്ഷയില്‍ കറങ്ങി നടന്ന് അനധികൃതമായി വിദേശ മദ്യം വില്‍പന നടത്തിവന്ന ഒരാളെ ഏരൂര്‍ പോലീസ് പിടികൂടി. ചില്ലിംഗ്പ്ലാന്‍റ് സ്വദേശി അനിമോന്‍ ആണ് പിടിയിലായത്. സര്‍ക്കാര്‍ മദ്യശാലയില്‍ നിന്നും കുറഞ്ഞ വിലക്ക് മദ്യം വാങ്ങുകയും ഇത് വന്‍ വിലക്ക് ചില്ലറ വില്‍പന നടത്തുകയുമാണ് അനിമോന്‍ ചെയ്ത് വന്നിരുന്നത്. ഏരൂര്‍ പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസമാണ് മദ്യം ഉള്‍പ്പടെ ഇയാളെ പിടികൂടുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ അനിമോനെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് ഏരൂര്‍ പോലീസ് പറഞ്ഞു.

Read More

കായലിലെ തീക്കളി; തീപിടിച്ച ഹൗസ് ബോട്ട് പ്രവർത്തിച്ചത് ലൈസൻസില്ലാതെ;പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

മുഹമ്മ (ആലപ്പുഴ): വേമ്പനാട് കായലിൽ തീപിടിച്ച ഹൗസ് ബോട്ട് പ്രവർത്തിച്ചത് ലൈസൻസില്ലാതെ, അതും ആറു വർഷം. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. പാതിരാമണൽ ദ്വീപിനു തെക്കുഭാഗത്തു വേമ്പനാട് കായലിൽ തീപിടിച്ച ഹൗസ് ബോട്ട് കഴിഞ്ഞ ആറു വർഷമായി ലൈസൻസില്ലാതെ പ്രവർത്തിച്ചുവരികയായിരുന്നെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്. ബോട്ടിന്‍റെ യഥാർഥ ഉടമയെ ഇതുവരെ കണ്ടെത്താനായിട്ടുമില്ല. സംഭവത്തിൽ ക്രിമിനൽ കേസെടുത്ത് അന്വേഷിക്കാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. പൂര്‍ണമായി കത്തിയമര്‍ന്ന ഹൗസ് ബോട്ടിൽനിന്ന് കുട്ടികൾ ഉൾപ്പെടെയുള്ള യാത്രക്കാർ കായലിൽ ചാടി അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഇന്നലെ ഉ ച്ചയ്ക്കാണ് നാടിനെ നടുക്കിയ സംഭവം. അഗ്നിബാധ ഉണ്ടായ ഉടൻ പാതിരാമണൽ ദ്വീപിന് അടുത്ത്, കായലിന്‍റെ ആഴം കുറഞ്ഞ ഭാഗത്തേക്കു ബോട്ട് ഓടിച്ചു കയറ്റിയതാണ് രക്ഷയായത്. ബോട്ട് കത്തുന്നതു കണ്ടു കായിപ്പുറം ജെട്ടിയിൽ ടൂറിസ്റ്റുകളെ കാത്തു കിടന്നിരുന്ന ചെറുബോട്ടുകളും വള്ളങ്ങളും മുഹമ്മ കുമ രകം ഫെറിയിൽ സർവീസ്…

Read More