‘കൊല്ലം : ചൈനയിലും സമീപ പ്രദേശങ്ങളിലും കൊറോണ വൈറസ് ഇന്ഫെക്ഷന് പടരുന്നതായി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലയിലും മുന്‍കരുതലുകള്‍ സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ വി വി ഷേര്‍ളി അറിയിച്ചു. രോഗബാധിത പ്രദേശത്ത് നിന്നും വരുന്നവരെയും നാട്ടില്‍ എത്തിയിട്ടുള്ളവരെയും (14 ദിവസത്തിനുള്ളില്‍ സ്ഥലം സന്ദര്‍ശിച്ചിട്ടുണ്ടെങ്കില്‍) 28 ദിവസം വരെ ഭവന നിരീക്ഷണത്തില്‍ വയ്ക്കണം. ഹോം ഐസോലേഷന് ആണ് ചെയ്യുക. പുറം സ്ഥലങ്ങളിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കുക. പനി, ജലദോഷം, കഫക്കെട്ട്, ശ്വാസതടസം തുടങ്ങിയ എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അടുത്തുള്ള പി എച്ച് സി/സി എച്ച് സി യിലോ അറിയിക്കണം. രോഗബാധിത പ്രദേശത്തുനിന്നും 14 ദിവസത്തിനകം സ്ഥലത്തെത്തിയവര്‍, കൊറോണ വൈറസ് രോഗം ബാധിച്ച രോഗികളുമായി നേരിട്ട് സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍, ഇവരെ ചികിത്സിച്ച ആശുപത്രിയില്‍ ജോലി ചെയ്യുന്നവര്‍ തുടങ്ങിയവര്‍ നാട്ടിലെത്തിയാല്‍ ഉടന്‍ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ട് വിശദ വിവരങ്ങള്‍…
Read MoreCategory: Kollam
ഊര്ജോല്പാദനത്തില് കൂടുതല്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്താൻ ഇടുക്കിയില്‍ രണ്ടാം വൈദ്യുതി നിലയം പരിഗണനയിലെന്ന് മന്ത്രി
കൊല്ലം : ഊര്ജോല്പാദനത്തില് കൂടുതല്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി ഇടുക്കിയില്‍ രണ്ടാം വൈദ്യുതി നിലയം സര്‍ക്കാര്‍ പരിഗണനയിലെന്ന് വൈദ്യുതി മന്ത്രി എം എം മണി. കേരളമൊട്ടാകെയുള്ള വൈദ്യുതി അദാലത്തിന്റെ ഭാഗമായി കൊല്ലത്ത് നടന്ന അദാലത്ത് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രണ്ടാം നിലയത്തിനാവശ്യമായ സാധ്യതാപഠനങ്ങള്‍ അനുകൂലമാണ്. പദ്ധതിയുടെ സാങ്കേതിക അനുമതിക്കാവശ്യമായ നീക്കങ്ങള്‍ ഇതിനകം സര്‍ക്കാര്‍ നടത്തി കഴിഞ്ഞു. നിലവില്‍ ആവശ്യമുള്ള വൈദ്യുതിയുടെ 30 ശതമാനം മാത്രമാണ് കേരളത്തില്‍ ഉത്പ്പാദിപ്പിക്കുന്നത്. ബാക്കി 70 ശതമാനം ഹ്രസ്വ-ദീര്‍ഘകാല കരാറുകള്‍ വഴി ജനങ്ങള്‍ക്ക് വാങ്ങി നല്‍കുകയാണ്. വൈദ്യുതി ഉപയോഗത്തിന്റെ ആവശ്യം ദിനംപ്രതി കൂടി വരുന്നതിനാല്‍ ഊര്‍ജ്ജോത്പാദനത്തില്‍ കൂടുതല്‍ സാധ്യതകള്‍ തേടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സൗരോര്‍ജ്ജോത്പാദന സാധ്യതകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തുകയാണ് വരുംകാലങ്ങളില്‍ വൈദ്യുതി ബോര്‍ഡ് ലക്ഷ്യമിടുന്നത്. ആയിരം മെഗാവാട്ട് സൗരോര്‍ജ്ജം അടിയന്തരമായി ഉത്പാദിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നിരവധി ഉപഭോക്താക്കളുടെ ദീര്‍ഘകാല പരാതികള്‍ക്ക്…
Read Moreഏരൂരിലെ വ്യാജ ചികിത്സ; മൂന്നുപേർ പിടിയിൽ; ഇവരിൽ ഒരാൾ പ്രായപൂർത്തിയാകാത്തയാൾ
അഞ്ചല്‍ : ഏരൂരില്‍ നാഡി ചികിത്സയുടെ മറവില്‍ നാട്ടുകാരെ ചികിത്സിക്കുകയും അമിത അളവില്‍ മെര്‍ക്കുറി അംശം ചേര്‍ത്ത ഗുളികള്‍ നല്‍കുകയും ചെയ്ത സംഭവത്തില്‍ മൂന്നുപേര്‍ പോലീസ് കസ്റ്റഡിയില്‍. ഇവരെ എറണാകുളത്തിനടുത്ത് നിന്നും ഇന്ന് പുലര്‍ച്ചയോടെ ഏരൂര്‍ എസ്ഐയുടെ നേതൃത്വത്തില്‍ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. എന്നാല്‍ അറസ്റ്റ് രേഖപ്പെടുത്താത്തതിനാല്‍ ഇവരുടെ പേരുവിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല. പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സൂചനയുണ്ട്. പിടിയിലയിരിക്കുന്നവര് വ്യാജ വൈദ്യന്മാരുടെ സഹായികളാണ്. ഇവരില്‍ പ്രധാനി ഉണ്ടോ എന്ന കാര്യവും പോലീസ് പുറത്ത് വിട്ടിട്ടില്ല. ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നാഡി ചികിത്സയുടെ മറവില്‍ വീടുകള്‍ കയറി ഇറങ്ങി നാളുകളായി ഭേദമാകാത്ത അസുഖങ്ങള്‍ ദിവസങ്ങള്‍ക്കുള്ളില്‍ ചികിത്സിച്ചു ഭേദമാക്കും എന്ന ഉറപ്പ് നല്കി പലരില്‍ നിന്നുമായി സംഘം ലക്ഷങ്ങള്‍ തട്ടി എടുത്തതായി പോലീസ് കണ്ടെത്തിയിരുന്നു. ഇവര്‍ ചികിത്സിച്ച പലരും അസുഖം കൂടിയതിനെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സ…
Read Moreറോഡിൽ ഗതാഗതം സ്തംഭിപ്പിച്ച് അക്രമം; കാര്യം അന്വേഷിക്കാനെത്തിയ പഞ്ചായത്ത് ഉദ്യോഗസ്ഥന് നേരെ ഗുണ്ടാ ആക്രമണം; രണ്ടുപേര്‍ അറസ്റ്റിൽ
ആയൂര്‍ : ആയൂരില്‍ പഞ്ചായത്ത് ഉദ്യോഗസ്ഥന് നേരെ ഗുണ്ടാ ആക്രമണം. ഇട്ടിവ ഗ്രാമപഞ്ചായത്ത് ജൂനിയര്‍ സൂപ്രണ്ട് അജിത്തിന് നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായത്. ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ആയൂരിന് സമീപം കുഴിയം ജഗ്ഷനിൽ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം നടക്കുന്നുണ്ടായിരുന്നു. ഇതോടെ പാതയിലൂടെയുള്ള ഗതാഗതം സ്തംഭിക്കുകയും ചെയ്തു. കാര്യം അന്വേഷിക്കാന്‍ വാഹനത്തില്‍ നിന്നും പുറത്തിറങ്ങിയ അജിത്തിന് ഒരു ഫോണ്‍ വരികയും സംസാരിക്കുകയും ചെയ്തു. ഇതുകണ്ട അക്രമികള്‍ സംഘര്‍ഷം മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്നുവെന്ന് ആരോപിച്ചു അജിത്തിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മൊബൈല്‍ഫോണ്‍ വാങ്ങി റോഡിലെറിഞ്ഞു തകര്‍ക്കുകയും ചെയ്തു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അജിത്തിനെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അജിത്തിന്റെ പരാതിയെ തുടര്‍ന്ന് രണ്ടുപേരെ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇളമാട് സ്വാദേശി മുന്ന, കുഴിയം സ്വദേശി സിജോ എന്നിവരാണ് പിടിയിലായത്. മറ്റുള്ള പ്രതികള്‍ ഒളിവിലാണ് എന്നും ഇവര്‍…
Read Moreട്രെയിനിൽ നിന്ന് വീണ് ഡൽഹി സ്വദേശിയായ യുവാവിന് പരിക്ക്; സുഹൃത്തുക്കളുടെ സമയോചിതമായ ഇടപെടലിൽ യുവാവിന് പുനർജന്മം
ചങ്ങനാശേരിയിൽ നിന്ന് സുഹൃത്തുക്കളോടൊപ്പം ജോലി സംബന്ധമായ ആവശ്യത്തിന് കൊല്ലത്തേക്ക് പോവുകയായിരുന്ന ഫിറോസ് (29) ആണ് വീണത്. ഉടൻ തന്നെ കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കൾ അപായ ചങ്ങല വലിച്ച് ട്രെയിൻ നിറുത്തി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ശാസ്താംകോട്ടയിൽ നിന്നെത്തിയ 108 ആംബുലൻസിൽ താലൂക്ക ്ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Moreവേനല്‍ക്കാലം; സ്വയം ചികിത്സ ഒഴിവാക്കണം; ജാഗ്രതാ നിർദേശവുമായി ഡിഎംഒ
കൊല്ലം :അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തില്‍ പൊതുജനം ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. വി. ഷെര്‍ളി മുന്നറയിപ്പ് നല്കി. ചൂട് കൂടുതലുള്ളപ്പോള്‍ (രാവിലെ 10 മുതല്‍ ഉച്ചകഴഞ്ഞ് മൂന്നുവരെ) പണിയെടുക്കുന്നവരും യാത്ര ചെയ്യുന്നവരും ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കണം. ചൂടിനെ പ്രതിരോധിക്കുന്നതിനുള്ള ലോഷന്‍ ഉപയോഗിക്കണം.കൂടുതല്‍ സമയം വെയിലത്ത് നില്ക്കുമ്പോള് നിര്‍ജ്ജലീകരണം ഉണ്ടാകാതിരിക്കാന്‍ ധാരാളം വെള്ളം കുടിക്കണം. തലവേദന, ക്ഷീണം, ബോധക്ഷയം, മാംസ പേശികളില്‍ പിടുത്തം എന്നിവ അനുഭവപ്പെടാം. അമിത ചൂട് പക്ഷാഘാതത്തിന് ഇടയാക്കിയേക്കാം. ശരീരോഷ്മാവ് കൂടുന്നതായി തോന്നിയാല്‍ തണലത്തേക്ക് മാറണം. തണുത്ത വെള്ളത്തില്‍ ശരീരം തുടയ്ക്കണം. സ്വയം ചികിത്സ ഒഴിവാക്കി അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടണം. മലിന ജലത്തില്‍ നിന്ന് ജോലി ചെയ്യുന്നവര്‍ ഡോക്സിസൈക്ലിന്‍ പ്രതിരോധ ഗുളിക കഴിക്കണം. വെള്ളം ശേഖരിച്ച് വച്ച് ഉപയോഗിക്കുന്നവര്‍ അടച്ച് വയ്ക്കാന്‍ ശ്രദ്ധിച്ചില്ലെങ്കില്‍…
Read Moreലക്ഷങ്ങൾമുടക്കി നിർമാണം തുടങ്ങിയ ശബരി കുപ്പിവെള്ള പദ്ധതിഎങ്ങുമെത്തിയില്ല
പത്തനാപുരം:ലക്ഷങ്ങള്‍ മുടക്കി കാനന മധ്യത്തില്‍ നിര്‍മ്മിച്ച ശബരി കുപ്പിവെള്ള പദ്ധതി ലക്ഷ്യത്തിലെത്താതെ നാശത്തിലേക്ക്. പിറവന്തൂരിൽ കടശേരിയില്‍ വനം വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള കുപ്പിവെളള പദ്ധതിക്കാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാന്‍ കടമ്പകളേറെ കടക്കാനുള്ളത്.വനംവകുപ്പിന്റെ സ്ഥലത്തെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വേണമെന്ന നിയമം കൂടി വന്നതോടെ നിര്‍മ്മാണം ഏറെക്കുറെ പൂര്‍ത്തിയായ ശബരി കുപ്പിവെള്ള പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കേണ്ട അവസ്ഥയിലാണ്. സര്‍ക്കാര്‍ തലത്തില്‍ അടിയന്തിര നടപടികൾ എടുത്തില്ലെങ്കിൽ പദ്ധതിയുടെ ഭാഗമായ കെട്ടിട നിർമ്മാണത്തിനടക്കം മുടക്കിയ അറുപത് ലക്ഷം രൂപ വെള്ളത്തിലാവുമെന്ന് ആശങ്ക. പിറവന്തൂര്‍ പഞ്ചായത്തിലെ കടശ്ശേരിയില്‍ വനം വകുപ്പിന്റെ സ്ഥലത്താണ് ശബരി കുപ്പിവെള്ളപദ്ധതി ആരംഭിച്ചത്. വനം മന്ത്രിയായിരിക്കെ കെ ബി ഗണേഷ്കുമാറാണ് ഒരു കുപ്പി വെള്ളത്തിന് 10 രൂപ നിരക്കില്‍ ശുദ്ധമായ കുടിവെളളം ലഭ്യമാക്കുന്നതിന് പദ്ധതി ആവിഷ്കരിച്ചത്. ഒരു കോടി രൂപ വകയിരുത്തി 2012 ഒക്ടോബര്‍ 27 ന്…
Read Moreവ്യാജ വൈദ്യനായി വലവിരിച്ച് പോലീസ്; നാഡി ചികിത്സയുടെ പേരില്‍ പലരിൽനിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തതായി വിവരം
അഞ്ചല്‍ : അഞ്ചല്‍, ഏരൂര്‍ പ്രദേശങ്ങളില്‍ നാഡി ചികിത്സയുടെ മറവില്‍ നാട്ടുകാരെ ചികിത്സിക്കുകയും ചികിത്സയുടെ പേരില്‍ വന്‍ തുക കൈപ്പറ്റി മുങ്ങുകയും ചെയ്ത സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. തെലുങ്കാന സ്വദേശി ലക്ഷ്മണ് രാജ് എന്നയാളാണ് നാട്ടുകാരെ നാഡി ചികിത്സയുടെ പേരില്‍ കബളിപ്പിച്ചത്. പുനലൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഏരൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആണ് കേസ് അന്വേഷിക്കുക്കത്. വേഗത്തില്‍ അസുഖങ്ങള്‍ സുഖപ്പെടുത്തുമെന്ന് വിശ്വസിപ്പിച്ചു മരുന്നുകളില്‍ അമിതമായ ലവില്‍ മെര്‍ക്കുറി ചേര്‍ത്ത് നാട്ടുകാരെ കബളിപ്പിക്കുകയായിരുന്നു വ്യാജ വൈദ്യന് ചെയ്തിരുന്നത്. ഇയാള്‍ ചികിത്സിച്ച നാലുവയസുകാരന് അടക്കമുള്ളവര്‍ ഗുരുതാരവസ്ഥയില്‍ ആശുപത്രിയിലായതോടെയാണ് വ്യാജ വൈദ്യനെയും ചികിത്സകളേയും കുറിച്ച് പുറംലോകം അറിയുന്നത്. ചികിത്സയുടെ മറവില്‍ ഇയാള്‍ ലക്ഷങ്ങള്‍ പലരില്‍ നിന്നുമായി തട്ടിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. പരാതികള്‍ എത്തിയതോടെ പോലീസ് കേസ് എടുത്തു. ഇതോടെ ഇയാളും കൂട്ടാളികളും ഒളിവില്‍ പോയിരിക്കുകയാണ്. ഒന്നിലധികം ആളുകള്‍ ഇത്തരത്തില്‍ ചികിത്സയുടെ മറവില്‍…
Read Moreപുനലൂര്‍ സ്വദേശിയെ ബാറിൽ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം; അന്വേഷണംവേണമെന്ന് ബന്ധുക്കൾ
അഞ്ചൽ : ചടയമംഗലത്ത് ബാറില്‍ പുനലൂര്‍ സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍. കഴിഞ്ഞ ദിവസമാണ് ചടയമംഗലത്ത് ബാറിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ പുനലൂര്‍ വിളക്കുവട്ടം പണയ്ക്കല്‍ വീട്ടില്‍ നാസറുദ്ദീനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. 19ന് വൈകുന്നേരമാണ് സംഭവം. സുഹൃത്തുമായി ബാറിനുള്ളിലെക്ക് പോയ നാസറുദ്ദീന്‍ അല്‍പ്പം കഴിഞ്ഞപ്പോള്‍ പുറത്തേക്ക് വന്നു. ഏറെ നേരം കഴിഞ്ഞിട്ടും കണതായത്തോടെ ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് അന്വേഷണം നടത്തിയപ്പോഴാണ് പാര്‍ക്കിംഗ് ഭാഗത്ത് ബോധരഹിതനായി കിടക്കുന്ന നാസറുദ്ദീനെ കണ്ടത്. ഉടന്‍ തന്നെ അഞ്ചലിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. എന്നാല്‍ മരണത്തില്‍ ദുരൂഹത ഉണ്ടെന്നാണ് സഹോദരന് അടക്കമുള്ള ബന്ധുക്കളുടെ ആരോപണം. നാസറുദ്ദീന്റെ തലയില്‍ ആഴത്തിലുള്ള മുറിവ് ഉണ്ടെന്നും ഈ മുറിവ് എങ്ങനെ ഉണ്ടായി എന്നതടക്കം അന്വേഷണം വേണമെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ബാറിനുള്ളില്‍ ജീവനക്കാരനുമായി വാക്ക് തര്‍ക്കം ഉണ്ടായതായും പറയുന്നുണ്ടെന്നും ഇക്കാര്യത്തില്‍ അടക്കം സമഗ്രമായ അന്വേഷണം…
Read Moreഉത്സവത്തിനെത്തിയവരും പ്രദേശവാസികളും ഏറ്റുമുട്ടി; മൂന്നുപേർക്ക് കുത്തേറ്റു; കേസെടുത്ത് പോലീസ്
ശാസ്താംകോട്ട: ക്ഷേത്ര ഉത്സവത്തിനെത്തിയവരും സമീപവാസികളുമായുണ്ടായസംഘട്ടനത്തിൽ മൂന്ന് പേര്‍ക്ക് കുത്തേറ്റു.ഇതില്‍ ഒരാളുടെ നില ഗുരുതരം. മൈനാഗപ്പള്ളി ക്ഷേത്രത്തിലെ ഉത്സവദിവസമായിരുന്നു സംഭവം. ഹുസൈന്റെ വീട്ടിലാണ് അക്രമം നടന്നത്.ഹുസൈന്റെ സഹോദരന്മാരായ ചവറ വടുതല അമ്പലവയലില്‍ കിഴക്കതില്‍ ഷഫീക്ക് (28) സഹോദരന് അന്‍സര്‍ (30) ഇവരുടെ സുഹൃത്ത് വടുതല സ്വദേശി വിനോദ് (28) എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇതില്‍ ഷഫീക്കിന്റെ നില ഗുരുതരമാണ്. മൂന്നു പേരും ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.മുന്‍ വൈരാഗൃമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. കുത്തേറ്റഷഫീക്കും സംഘവും രണ്ട് വര്‍ഷം മുന്‍പ് മണ്ണൂര്‍ കാവ് സ്വദേശികളായ ചിലരെ ആക്രമിച്ചിരുന്നു. അന്ന് പോലീസ് കേ സ് രജിസ്ട്രര്‍ ചെയ്യുകയും കോടതിയില്‍ ഒന്നര ലക്ഷം രൂപ വാങ്ങി കേസ് ഒത്തുതീര്ന്നതുമാണത്രേ. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ഈ സംഘം വീടുകയറി ഷഫീക്കിനെയും സംഘത്തെയും കുത്തിപ്പരിക്കേല്‍പ്പിച്ചത്.പ്രതികള്‍ക്കെതിരെ കൊലപാതക ശ്രമത്തിന് ശാസ്താംകോട്ട പോലീസ് കേസെടുത്തു.
Read More