അമ്മയിൽ താന്‍ ഒരു മെമ്പര്‍ മാത്രം; നിരപരാധികൾ ശിക്ഷിക്കപ്പെടരുതെന്ന് മാത്രമാണ് ആഗ്രഹിക്കുന്നതെന്ന് മുകേഷ് എംഎൽഎ

കൊല്ലം: നടിയെ ആക്രമിച്ച കേസിൽ വിധി പകര്‍പ്പ് ലഭിച്ചശേം അഭിപ്രായം പറയാം. ദിലീപിനെ കുറ്റവിമുക്തനാക്കിയതിനെക്കുറിച്ച് പ്രതികരിക്കാന്‍ താന്‍ ഇപ്പോള്‍ ബാധ്യസ്ഥനല്ലെന്നും എം. മുകേഷ് എംഎൽഎ കേസില്‍ ഗവണ്‍മെന്‍റ് നിലപാട് വ്യക്തമാക്കുന്നുണ്ട്. കേസിനെക്കുറിച്ച് പറയാന്‍ തന്നെ ഏല്‍പ്പിച്ചിട്ടില്ല. സിനിമാസംഘടനയില്‍ താന്‍ ഒരു മെമ്പര്‍ മാത്രമാണെന്നും ഉത്തരവാദിത്തപ്പെട്ടവര്‍ പറയട്ടേ എന്നും മുകേഷ് പറഞ്ഞു. അപ്പീലിന് പോകുമെന്ന സര്‍ക്കാറിന്‍റെ തീരുമാനത്തോടൊപ്പം നില്‍ക്കുമെന്നും നിരപരാധികള്‍ ശിക്ഷിക്കപ്പെടരുതെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തദ്ദേശ തെരഞ്ഞെടുപ്പിൽ കൊല്ലത്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read More

പേപ്പര്‍ അധിഷ്ഠിത ആധാര്‍ വെരിഫിക്കേഷന്‍; ആധാറിന്‍റെ ഫോട്ടോ കോപ്പി എടുന്നതിനു വിലക്ക് ഏർപ്പെടുത്തിയേക്കും

പരവൂർ: ആധാര്‍ കാര്‍ഡിന്‍റെ ഫോട്ടോ കോപ്പിയോ ഇതര പകർപ്പുകളോ മറ്റൊരാള്‍ എടുക്കുന്നത് വിലക്കാന്‍ ഒരുങ്ങി യൂണിക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഡിഎഐ). ആധാര്‍ കാര്‍ഡിലെ വ്യക്തിഗത വിവരങ്ങള്‍ സംരക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ നിയമം നടപ്പാക്കാന്‍ ഒരുങ്ങുന്നത്. രേഖകളുടെ വെരിഫിക്കേഷന്‍ ഡിജിറ്റലായി നടപ്പിലാക്കുന്നതിനായുള്ള സംവിധാനങ്ങള്‍ എല്ലായിടത്തും നടപ്പാക്കാനാണ് യുഐഡിഎഐ തീരുമാനം. ഹോട്ടലുകള്‍, പരിപാടികളിലെ സംഘാടകര്‍, സമാന സ്ഥാപനങ്ങള്‍ എന്നിവര്‍ ആധാര്‍ കാര്‍ഡുകളുടെ ഫോട്ടോ കോപ്പികള്‍ ശേഖരിക്കുന്നതും സൂക്ഷിക്കുന്നതും തടയുന്നതിനായി പുതിയ നിയമം ഉടന്‍ കൊണ്ടുവരും. ഫോട്ടോകോപ്പികള്‍ സൂക്ഷിക്കുന്ന രീതി നിലവിലുള്ള ആധാര്‍ നിയമത്തിന്‍റെ ലംഘനമാണെന്നും യുഐഡിഎഐ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പകരം ക്യൂആര്‍ കോഡ് സ്‌കാനിംഗ് വഴിയോ വികസിപ്പിച്ചു കൊണ്ടിരിക്കുന്ന പുതിയ ആധാര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ വെരിഫിക്കേഷന്‍ അനുവദിക്കുമെന്ന് യുഐഡിഎഐ അധികൃതർ അറിയിച്ചു. പേപ്പര്‍ അധിഷ്ഠിത ആധാര്‍ വെരിഫിക്കേഷന്‍ നിരുത്സാഹപ്പെടുത്തുക എന്നതാണ് ലക്ഷ്യം. രേഖകളുടെ വെരിഫിക്കേഷന്‍ ഡിജിറ്റലായി നടപ്പാക്കുന്നതിനായുള്ള…

Read More

തദ്ദേശ തെരഞ്ഞെടുപ്പ്; എൽഡിഎഫ് മികച്ച മുന്നേറ്റമുണ്ടാക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി

കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ചരിത്ര വിജയം നേടുമെന്നും മികച്ച മുന്നേറ്റമുണ്ടാക്കുമെന്നും സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി. തദ്ദേശ തെരഞ്ഞെടുപ്പിൽ പൊതുവെ മികച്ച മുന്നേറ്റം ഇടതനുകൂലമായി ഉണ്ടാകാറുണ്ട്.അത് തന്നെ ഇത്തവണയും പ്രതീക്ഷിക്കുകയാണ്. പൊതു രാഷ്ട്രീയസ്ഥിതി ചർച്ചയാകും. വർഗീയതക്കെതിരെ ജനവിധിയാണ് പ്രതീക്ഷിക്കുന്നത്. ശബരിമല സ്വർണക്കൊള്ള ചർച്ചയാകും. ഇടതുമുന്നണിക്ക് ഇക്കാര്യത്തിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read More

അജ്ഞാത ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യരുത്; മുന്നറിയിപ്പുമായി കേരള പോലീസ്

പരവൂർ: വർധിച്ചു വരുന്ന സൈബർ തട്ടിപ്പുകളുടെ പശ്ചാത്തലത്തില്‍, മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് കർശന ജാഗ്രതാ നിർദേശങ്ങളുമായി കേരള പോലീസ് രംഗത്ത്.ദൈനംദിന ജീവിതത്തിലെ ഒട്ടുമിക്ക ആവശ്യങ്ങള്‍ക്കും മൊബൈല്‍ ആപ്ലിക്കേഷനുകളെ ആശ്രയിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. എന്നാല്‍, എല്ലാ ആപ്പുകളും ഉപയോക്താക്കളുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും ഒരുപോലെ സുരക്ഷിതമായിരിക്കണമെന്നില്ല. അതിനാല്‍, ഫോണില്‍ ഏതെങ്കിലും ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഇൻസ്റ്റാള്‍ ചെയ്യുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിശദീകരിച്ചാണ് കേരള പോലീസ് തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. നിരുപദ്രവകരമെന്ന് തോന്നാമെങ്കിലും, ചില ആപ്ലിക്കേഷനുകള്‍ വ്യക്തിഗത വിവരങ്ങള്‍ ചോർത്താനും സാമ്പത്തിക തട്ടിപ്പുകള്‍ക്ക് വഴിയൊരുക്കാനും സാധ്യതയുണ്ട്. ദുരുദ്ദേശപരമായി രൂപകല്‍പ്പന ചെയ്യുന്ന ഇത്തരം മാല്‍വെയർ ആപ്പുകള്‍ വ്യക്തിഗത ഡാറ്റ, ബാങ്കിംഗ് വിവരങ്ങള്‍, പാസ്‌വേഡുകള്‍ എന്നിവ എളുപ്പത്തില്‍ കൈക്കലാക്കാൻ സാധ്യതയുണ്ടെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കുന്നു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപംനിങ്ങളുടെ ഫോണില്‍ ഒരു ആപ്പ് ഇൻസ്റ്റാള്‍ ചെയ്യും മുൻപ് ഇക്കാര്യങ്ങള്‍…

Read More

നാഗർകോവിൽ-ഗോവറൂട്ടിൽ കേരളം വഴിക്രിസ്മസ് സ്പെഷൽട്രെയിൻ സർവീസ്

കൊല്ലം: ക്രിസ്മസ് അവധിയുടെ തിരക്ക് പ്രമാണിച്ച് ദക്ഷിണ റെയിൽവേ നാഗർകോവിലിൽ നിന്ന് കേരളം വഴി ഗോവയിലേക്ക് പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു.കേരളത്തിൽ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് അടക്കം 18 സ്റ്റോപ്പുകളുള്ള ഈ പ്രത്യേക ട്രെയിനിന് ഇരു ദിശകളിലേക്കും മൂന്ന് സർവീസുകൾ വീതമാണ് ഉള്ളത്. നാഗർകോവിൽ-മഡ്ഗാവ് ജംഗ്ഷൻ എക്സ്പ്രസ് സ്പെഷൽ ട്രെയിൻ നമ്പർ 06083 ഡിസംബർ 23, 30, ജനുവരി ആറ് തീയതികളിൽ (ചൊവ്വ) രാവിലെ 11.40 ന് നാഗർകോവിലിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 8.50 ന് മഡ്ഗാവിൽ എത്തും. മടക്ക സർവീസായ മഡ്ഗാവ് ജംഗ്ഷൻ-നാഗർകോവിൽ എക്സ്പ്രസ് ഡിസംബർ 24, 31, ജനുവരി ഏഴ്(ബുധൻ) തീയതികളിൽ രാവിലെ 10.15 ന് മഡ്ഗാവിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 11.00 ന് നാഗർകോവിലിൽ എത്തും. രണ്ട് എസി ത്രീടയർ കോച്ചുകൾ, 15 സ്ലീപ്പർ ക്ലാസ് കോച്ചുകൾ,…

Read More

നാട്ടിലേക്ക് പോരാൻ ഒരുങ്ങിക്കോ; മംഗളുരു-തിരുവനന്തപുരം പ്രതിവാര സ്പെഷൽ ട്രെയിൻ ഏഴു മുതൽ

പരവൂർ: ക്രിസ്മസ്-പുതുവത്സര തിരക്കുകൾ കണക്കിലെടുത്ത് മംഗളൂരു ജംഗ്ഷൻ– തിരുവനന്തപുരം നോർത്ത്‌(കൊച്ചുവേളി ) റൂട്ടിൽ പ്രതിവാര സ്‌പെഷൽ ട്രെയിൻ അനുവദിച്ച് റെയിൽവേ. മംഗള‍ൂരു ജംഗ്ഷൻ– തിരുവനന്തപുരം നോർത്ത് പ്രതിവാര സ്‌പെഷൽ (06041) ഏഴു മുതൽ ജനുവരി 18 വരെയുള്ള ഞായറാഴ്‌ചകളിൽ സർവീസ്‌ നടത്തും. വൈകുന്നേരം ആറിനു‌ മംഗളുരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന്‌ രാവിലെ 6.30ന് തിരുവനന്തപുരം നോർത്തിൽ എത്തും. തിരിച്ചുള്ള തിരുവനന്തപുരം നോർത്ത്‌– മംഗളൂരു ജംഗ്ഷൻ (06042) പ്രതിവാര സ്‌പെഷൽ എട്ടു മുതൽ ജനുവരി 19 വരെയുള്ള തിങ്കളാഴ്‌ചകളിൽ സർവീസ്‌ നടത്തും. രാവിലെ 8.3-0ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട്‌ രാത്രി 8.30ന് മംഗളൂരു ജംഗ്ഷനിൽ എത്തും. എസി ടു ടയർ – ഒന്ന്, എസി ത്രീ ടയർ- മൂന്ന്, സ്ലീപ്പർ ക്ലാസ്- 15, അംഗപരിമിതർ – രണ്ട് എന്നിങ്ങനെയാണ് കോച്ച് പൊസിഷൻ. കാസർകോട്‌, കാഞ്ഞങ്ങാട്‌, പയ്യന്നൂർ, കണ്ണൂർ,…

Read More

മൂന്ന് ദിവസത്തേക്ക് നിരത്തിൽ കാണില്ല; കെഎസ്ആർടിസി ബസുകൾ കൂട്ടത്തോടെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക്

ചാത്തന്നൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ ഡ്യൂട്ടിക്കായി കെഎസ്ആർടിസി ബസുകൾ കൂട്ടത്തോടെ അയയ്ക്കുന്നു. ഞായറാഴ്ച മുതൽ ബസുകൾ മോട്ടോർ വാഹന വകുപ്പ് നിർദ്ദേശിക്കുന്ന കേന്ദ്രങ്ങളിൽ ഡ്രൈവർ സഹിതം എത്തിക്കാനാണ് യൂണിറ്റ് അധികൃതർക്കുള്ള അറിയിപ്പ്. തിരുവനന്തപുരം ജില്ലയിൽ നിന്നു മാത്രം 82 ബസുകളാണ് തെരഞ്ഞെടുപ്പ് ആവശ്യത്തിനായി മാറ്റുന്നത്. എല്ലാ ജില്ലകളിലും ഇതേ നിലവാരത്തിലാണ് തെരഞ്ഞെടുപ്പ് ആവശ്യത്തിന് ബസുകൾ വിട്ടു നല്കുന്നത്. ഇത്രയും ബസുകൾ നിരത്തിൽ നിന്നു പിൻവലിയുന്നതോടെ പൊതുഗതാഗതത്തെ ആശ്രയിക്കുന്നവർ യാത്രാക്ലേശത്തിൽ വലയും. 456 ബസുകൾ ശബരിമല പ്രത്യേക സർവീസിനായി മാറ്റിയിരിക്കയാണ്. അതിനുപിന്നാലെയാണ് തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി കെ എസ് ആർടിസി ബസുകൾ വിട്ടു കൊടുക്കുന്നത്. തെക്കൻ കേരളത്തിൽ തെരഞ്ഞെടുപ്പ് 9 – നാണെങ്കിലും ഏഴ് മുതൽ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെയും ബസ് ഉപയോഗത്തിലായിരിക്കും. മൂന്ന് ദിവസം നിരത്തുകളിൽ കെഎസ്ആർടിസി ബസുകൾ കുറവായിരിക്കും. പ്രദീപ് ചാത്തന്നൂർ

Read More

റെയിൽവേ ജീവനക്കാരെ ഉപയോഗിച്ച് ട്രെയിനുകളിൽ കഞ്ചാവുകടത്ത്; പിന്നിൽ വൻ റാക്കറ്റ് പ്രവർത്തിക്കുന്നതായി സൂചന

പരവൂർ: റെയിൽവേ ജീവനക്കാരെ ഉപയോഗിച്ച് ട്രെയിൻ വഴി വൻ തോതിൽ കഞ്ചാവ് കടത്തുന്നതായി വിവരം. ഇതിനുപിന്നിൽ വൻ റാക്കറ്റ് പ്രവർത്തിക്കുന്നതായാണു സൂചനകൾ. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കഞ്ചാവുമായി വീണ്ടും റെയില്‍വേ കരാര്‍ ജീവനക്കാരന്‍ പിടിയിലായതോടെയാണ് റെയിൽവേ പോലീസ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്. ടാറ്റാ നഗര്‍ എക്സ്പ്രസിലെ കരാര്‍ ജീവനക്കാരനില്‍ നിന്ന് 12 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. ബിഹാര്‍ സ്വദേശി മുഹമ്മദ് ഫയാസുള്ളയാണ് പിടിയിലായത്. റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് സംശയാസ്പദ സാഹചര്യത്തില്‍ കണ്ട ഫയാസുള്ളയുടെ കൈയിലുണ്ടായിരുന്ന ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ എ. നിസാമുദീന്‍ പറഞ്ഞു. ടാറ്റാ നഗര്‍ എക്സ്പ്രസിലെ ബെഡ് റോള്‍ തൊഴിലാളിയാണ് പിടിയിലായ പ്രതി. നാലു ദിവസം മുമ്പ് ഇതേ ട്രെയിനിലെ മറ്റൊരു ബെഡ് റോള്‍ തൊഴിലാളിയെയും മറ്റ് രണ്ട് മലയാളികളെയും കഞ്ചാവുമായി പിടികൂടിയിരുന്നു. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കരാർ…

Read More

ട്രെയിനുകളിലെ ഐആർസിറ്റിസി ജീവനക്കാർക്ക് ഇനി ക്യൂആർ കോഡുള്ള യൂണിഫോം

പരവൂർ: ട്രെയിനുകളിലും പ്ലാറ്റ്ഫോം സ്റ്റാളുകളിലും റസ്റ്ററന്‍റുകളിലും ഡ്യൂട്ടിയിലുള്ള ജീവനക്കാർക്ക് ക്യൂആർ കോഡ് ഉൾപ്പെടുത്തിയുള്ള യൂണിഫോമുകൾ നൽകാൻ ഐആർസിറ്റിസി തീരുമാനം.ദീർഘഭൂര ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും ഭക്ഷ്യവസ്തുക്കൾക്ക് അമിത നിരക്ക് ഈടാക്കുന്ന പരാതികൾക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോർപ്പറേഷന്‍റെ (ഐആർസിറ്റിസി) ഈ നടപടി. ഇതിന്‍റെ പ്രാരംഭ നടപടികൾ കോർപ്പറേഷൻ ആരംഭിച്ച് കഴിഞ്ഞു. പുതിയ യൂണിഫോമുകളിലെ ക്യൂആർ കോഡുകളിൽ ഭക്ഷ്യവസ്തുക്കളുടെ മെനു, ഔദ്യോഗിക നിരക്കുകൾ യാത്രക്കാർക്ക് പരാതിപ്പെടാനുള്ള ഹെൽപ്പ് ലൈൻ നമ്പർ എന്നിവ ഉണ്ടാകും.ക്രിസ്മസ്-പുതുവത്സര അവധിക്കാലം മുതൽ ഈ സംവിധാനം പ്രാബല്യത്തിൽ വരും. വന്ദേ ഭാരത്, രാജധാനി എക്സ്പ്രസ് തുടങ്ങിയ പ്രീമിയം ട്രെയിനുകളിലെ ജീവനക്കാർക്ക് നേവി ബ്ലൂ ജാക്കറ്റുകളാണ് യൂണിഫോം.മറ്റ് ട്രെയിനുകളിലെയും പ്ലാറ്റ്ഫോം സ്റ്റാളുകളിലെയും ജീവനക്കാർക്ക് ഇളം നീല ഷർട്ടുകളുമാണ് യൂണിഫോമുകളായി ധരിക്കാൻ നൽകുക.യൂണിഫോമുകളിലെ ക്യൂആർ കോഡ് വഴി യാത്രക്കാർക്ക് ഡിജിറ്റൽ പേയ്മെന്‍റുകൾ…

Read More

ഈ അഭ്യാസം കടത്തിൽ നിന്ന് കരകയറാൻ.. ശംഖു മുഖത്തെ നാവികാഭ്യാസം കാണാൻ അരലക്ഷത്തളം പേർ; സർവീസ് നടത്താൻ 263 കെഎസ്ആർടിസി

ചാത്തന്നൂർ: തിരുവനന്തപുരം ശംഖുമുഖത്ത് നാവികസേന മൂന്നിന് നടത്തുന്ന നാവികാഭ്യാസത്തിന് കെഎസ്ആർടിസിയുടെ 263 ബസുകൾ സർവീസ് നടത്തും.വികാഭ്യാസം കാണാൻ അമ്പതിനായിരത്തിലധികം പേർ എത്തിച്ചേരുമെന്നാണ് കെഎസ് ആർടിസിയുടെ വിലയിരുത്തൽ. നാവികാഭ്യാസം നടക്കുന്നതിനാൽ ശംഖുമുഖവും പരിസര പ്രദേശങ്ങളും അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിരിക്കുകയാണ്. സ്വകാര്യവാഹനങ്ങൾക്ക് ഈ പ്രദേശത്തേക്ക് പ്രവേശനം അനുവദിക്കില്ല.സംസ്ഥാനത്തിൻന്‍റെ വിവിധ ഭാഗങ്ങളിൽനിന്നുംനാവികാഭ്യാസം കാണാനെത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള പാർക്കിംഗ് ഗ്രൗണ്ടുകൾ നിശ്ചയിച്ചിട്ടുണ്ട്. സ്വകാര്യവാഹനങ്ങൾ പാർക്ക് ചെയ്യുന്ന ഗ്രൗണ്ടുകളിൽനിന്നും ശംഖുമുഖത്തേക്കും തിരിച്ചും കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും. ഇതിനായുള്ള ബസുകൾ തീരുമാനിക്കുകയും അറ്റകുറ്റ പണികൾ അടിയന്തിരമായി തീർത്ത് സർവീസിന് തയാറാക്കാനും നിർദ്ദേശം നല്കിയിട്ടുണ്ട്. രാവിലെ 11 മുതൽ പാർക്കിംഗ് ഗ്രൗണ്ടുകളിൽ നിന്നും ശംഖുമുഖത്തേയ്ക്കുളള കെ എസ് ആർ ടി സി സർവീസുകൾ ആരംഭിക്കും. പാർക്കിംഗ് ഗ്രൗണ്ടുകൾ: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം, കരിക്കകം ക്ഷേത്ര മൈതാനം, സംസ്കൃത കോളേജ്, യൂണിവേഴ്സിറ്റി കോളേജ്, സെന്‍റ്…

Read More