വരുമാനത്തിൽ സർവകാല റിക്കാർഡുമായി കെഎസ്ആർടിസി; ടാർഗറ്റ് പൂർത്തിയാക്കിയത് 83 ഡിപ്പോകൾ

ചാത്തന്നൂർ: വരുമാനത്തിൽ ചരിത്രനേട്ടവുമായി കെഎസ്ആർടിസി. തിങ്കളാഴ്ച നേടിയത് 13.01 കോടി രൂപ. ടിക്കറ്റ് വരുമാനമായി നേടിയത് 12.18 കോടിയും ടിക്കറ്റിതരവരുമാനമായി ലഭിച്ചത് 83.5 ലക്ഷവുമാണ്. ഇതിന് മുമ്പ് ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടമുണ്ടാക്കിയത് കഴിഞ്ഞ സെപ്റ്റംബർ എട്ടിനാണ്. അന്ന് എക്കാലത്തെയും മികച്ച ടിക്കറ്റ് വരുമാനമായി 10.19 കോടിയാണ് കെഎസ്ആർടിസി നേടിയത്. ജനുവരി അഞ്ചിന് എല്ലാ റെക്കാർഡുകളും ഭേദിച്ചാണ് 13.01 കോടി രൂപ ആകെ നേടിയത്. കഴിഞ്ഞ വർഷം ഇതേ ദിവസം സമാന സാഹചര്യത്തിൽ 09.08 കോടി രൂപയായിരുന്നു ടിക്കറ്റ് വരുമാനം. തിങ്കളാഴ്ച തോറും ഓരോ യൂണിറ്റുകൾക്കും ടാർഗറ്റ് നിശ്ചയിച്ചു നല്കുന്നുണ്ട്. അഞ്ചിന് നിശ്ചയിച്ചു നൽകിയിരുന്ന ടാർഗറ്റ് 83 ഡിപ്പോകൾക്ക് നേടാനായി.

Read More

യുഡിഎഫിന് ജീവൻമരണ പോരാട്ടം; നിയമസഭയിലേക്ക് മത്സരിക്കുന്നുവെങ്കില്‍ ചവറയില്‍ നിന്നായിരിക്കുമെന്ന് ഷിബു ബേബിജോണ്‍

തിരുവനന്തപുരം: നിയമസഭയിലേക്ക് മത്സരിക്കുന്നുവെങ്കില്‍ ചവറയില്‍ നിന്നായിരിക്കുമെന്ന് ആര്‍എസ്പി നേതാവും മുന്‍മന്ത്രിയുമായ ഷിബു ബേബിജോണ്‍. ചവറയുമായുള്ളത് വൈകാരിക ബന്ധമാണുള്ളത്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫ് അതിശയിപ്പിക്കുന്ന തിളക്കമാര്‍ന്ന വിജയം നേടും. യുഡിഎഫിന് ഈ നിയമസഭ തെരഞ്ഞെടുപ്പ് ജീവന്മരണ പോരാട്ടമാണ്. കൊല്ലം ജില്ലയ്ക്ക് പുറത്ത് ആര്‍എസ്പിക്ക് നല്‍കിയിട്ടുള്ള സീറ്റുകള്‍ മാറ്റി നല്‍കണമെന്ന് യുഡിഎഫ് നേതൃത്വത്തിനോട് ആവശ്യപ്പെടും. ആറ്റിങ്ങല്‍, മട്ടന്നൂര്‍ സീറ്റുകൾ ആര്‍എസ്പിക്ക് വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Read More

ഡ്രൈവർമാർ 1.4 ലക്ഷത്തിലധികം: ഭാരത് ടാക്സി സമ്പൂർണ ലോഞ്ചിംഗ് ഈ മാസം അവസാനം

പരവൂർ: സർക്കാർ പിന്തുണയുള്ള ഭാരത് ടാക്സി സർവിസ് ഈ മാസം അവസാനത്തോടെ ഡൽഹിയടക്കം രാജ്യത്തെ പ്രമുഖ നഗരങ്ങളിൽ സമ്പൂർണ സേവനം ആരംഭിക്കുന്നു. 2025 ഡിസംബർ രണ്ടു മുതൽ ഡൽഹിയിൽ ഈ ആപ്പ് വഴിയുള്ള ടാക്സി സർവീസ് പരീക്ഷണ അടിസ്ഥാനത്തിൽ ആരംഭിക്കുകയുണ്ടായി. അതിനുശേഷം വിമാനത്താവളത്തിൽ നിന്ന് 4000, മറ്റ് സ്ഥലങ്ങളിൽ നിന്ന് 1500 – ഉം ഉൾപ്പെടെ പ്രതിദിനം ശരാശരി 5500 റൈഡുകളാണ് നടന്നു വരുന്നത്. ക്യാബ്, ഓട്ടോറിക്ഷ, ബൈക്ക് തുടങ്ങിയ വിവിധ വിഭാഗങ്ങളിലായി ഇതുവരെ 1.4 ലക്ഷത്തിലധികം ഡ്രൈവർമാർ ആപ്പിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.ഭാരത് ടാക്സി ആപ്പിനെ പിന്തുണയ്ക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും സഹ കാർ ടാക്സി കോ-ഓപ്പറേറ്റീവ് ലിമിറ്റഡാണ്. ഇതിൽ എട്ട് പ്രമുഖ സഹകരണ, ധനകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടുന്നു. സഹകരണ മന്ത്രാലയം വഴി കേന്ദ്ര സർക്കാർ തന്നെയാണ് ഈ സഹകരണ സംഘത്തിന്‍റെ മുഖ്യ പ്രമോട്ടറായി പ്രവർത്തിക്കുന്നത്. മാത്രമല്ല സംഘത്തിന്‍റെ ഭരണ…

Read More

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പ്രസംഗം; എം. സ്വരാജിനെതിരേ കോടതി റിപ്പോർട്ട് തേടി

കൊല്ലം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് എം സ്വരാജ് നടത്തിയ പ്രസംഗത്തില്‍ റിപ്പോര്‍ട്ട് തേടി കോടതി. യൂത്ത് കോണ്‍ഗ്രസ് നേതാവ് നല്‍കിയ പരാതിയിലാണ് കൊല്ലം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പൊലീസിനോട് റിപ്പോര്‍ട്ട് തേടിയത്. 2018ലെ പ്രസംഗത്തിന്റെ വീഡിയോ സഹിതമായിരുന്നു പരാതി.ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ വിവാദപരവും അടിസ്ഥാന രഹിതവുമായ പ്രസ്താവന എം സ്വരാജ് നടത്തിയെന്നാണ് പരാതി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിലാണ് പരാതി നല്‍കിയത്. അയ്യപ്പന്‍റെ ബ്രഹ്മചര്യം അവസാനിച്ചു എന്നും മാളികപ്പുറത്തമ്മയുടെ കണ്ണുനീരാണ് പ്രളയമായി നദികളിലൂടെ ഒഴുകി വന്നതെന്നുമായിരുന്നു എം. സ്വരാജിന്‍റെ പ്രസംഗം. വിഷയത്തില്‍ കൊല്ലം വെസ്റ്റ് എസ്എച്ച്ഒയ്ക്കും സിറ്റി പൊലീസ് കമ്മീഷണര്‍ക്കും വിഷ്ണു സുനില്‍ നേരത്തെ പരാതി നല്‍കിയെങ്കിലും കേസ് എടുക്കാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചത്.

Read More

ഏഴു മാസത്തിനിടെ തീവണ്ടി യാത്രക്കാരുടെ എണ്ണത്തിൽ 17 കോടിയുടെ വർധന

പരവൂർ: രാജ്യത്ത് ഏഴ് മാസത്തിനിടെ ട്രെയിൻ യാത്രക്കാരുടെ എണ്ണത്തിൽ 17 കോടിയുടെ വർധന. റെയിൽ മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇതിന്‍റെ കണക്കുകൾ വ്യക്തമാക്കിയിട്ടുള്ളത്. യാത്രക്കാരുടെ എണ്ണം കൂടിയപ്പോൾ വരുമാനവും 94,927 കോടി രൂപയായി ഉയർന്നു.2025 ഏപ്രിൽ ഒന്നുമുതൽ ഒക്ടോബർ 31 വരെയുള്ള കാലയളവിലാണ് ട്രെയിൻ യാത്രക്കാരുടെ എണ്ണത്തിൽ 17.61 കോടിയുടെ വർധന ഉണ്ടായിട്ടുള്ളത്. ഇത്യൻ റെയിൽവേ രാജ്യത്ത് നിലവിൽ സർവീസ് നടത്തുന്ന ട്രെയിനുകളുടെ എണ്ണം 12,617 ആണ്.കഴിഞ്ഞ വർഷം ഏപ്രിൽ ആദ്യം മുതൽ ഒക്ടോബർ അവസാനം വരെ 425.41 കോടി പേർ യാത്ര ചെയ്തതായാണ് കണക്കുകളിൽ പറയുന്നത്.അതേ സമയം ഈ വർഷം ഇതേ കാലയളവിൽ 443.02 കോടി ആൾക്കാരാണ് യാത്ര ചെയ്തിട്ടുള്ളത്. കഴിഞ്ഞ വർഷം ഏപ്രിൽ ഒന്നു മുതൽ ഒക്‌ടോബർ 31 വരെ യാത്രാക്കൂലി ഇനത്തിൽ മാത്രം ലഭിച്ചത് 70,693 കോടി രൂപയായിരുന്നു. ഈ വർഷം ഇതേ…

Read More

ട്രെയിൻ സമയങ്ങളിൽ ജനുവരി മുതൽ മാറ്റം; ചില ട്രെയിനുകൾക്ക് ഒന്നര മണിക്കൂർ വരെ സമയമാറ്റം

പരവൂർ: രാജ്യത്ത് ട്രെയിൻ സമയങ്ങളിൽ 2026 ജനുവരി ഒന്നു മുതൽ മാറ്റം വരുന്നു. 90 ശതമാനം വണ്ടികൾക്കും സമയമാറ്റമുണ്ട്. രണ്ട് മിനിറ്റ് മുതൽ ഒന്നര മണിക്കൂർ വരെ ചില ട്രെയിനുകൾക്ക് സമയമാറ്റം ഉണ്ട്.സമയമാറ്റം സംബന്ധിച്ച് ട്രെയിനുകളുടെ പട്ടിക ദക്ഷിണ റെയിൽവേ ഇതുവരെ ഔദ്യോഗികമായി പുറത്തിറക്കിയിട്ടില്ല. അതേ സമയം ചില സോണുകളിൽ അധികൃതർ ട്രെയിൻ ടൈം ടേബിൾ മാറ്റം അറിയിച്ചിട്ടുമുണ്ട്. ഇന്ത്യൻ റെയിൽവേയുടെ ഔദ്യോഗിക ആപ്പ് ആയ നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റത്തിൽ (എൻടിഇഎസ്) സമയമാറ്റം സംബന്ധിച്ച അപ്ഡേഷൻ പുരോഗമിക്കുകയാണ്. ഉത് പൂർണമായാൽ മാത്രമേ പൂർണമായ ചിത്രം വ്യക്തമാകുകയുള്ളൂ. ഇത് കൂടാതെ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷന്‍റെ (ഐആർസിറ്റിസി) വെബ്സൈറ്റിലും സമയമാറ്റം സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുത്തി വരികയാണ്. രണ്ട് ദിവസത്തിനുള്ളിൽ ഇത് പൂർത്തിയാകും.കേരളത്തിലും നിരവധി ദീർഘദൂര ട്രെയിനുകൾക്കും പാസഞ്ചർ ട്രെയിനുകൾക്കും സമയമാറ്റം ഉണ്ട്. ന്യൂഡൽഹി- തിരുവനന്തപുരം…

Read More

രാജ്യത്ത് 2,626 സൗരോർജ റെയിൽവേ സ്റ്റേഷനുകൾ

പരവൂർ: രാജ്യത്ത് സൗരോർജം ഉപയോഗിച്ച് പ്രവർത്തിക്കുന്നത് 2,626 റെയിൽവേ സ്‌റ്റേഷനുകൾ. ആസാദി കാ അമൃത് മഹോത്സവ് പദ്ധതിയുമായി ബന്ധപ്പെട്ടാണ് ഇത്രയധികം സ്റ്റേഷനിൽ സൗരോർജം ഉപയോഗിക്കുന്നതിൽ റെയിൽവേ പുരോഗതി കൈവരിച്ചതെന്ന് മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കുന്നു. ഊർജ ചെലവ് കുറയ്ക്കുന്നതിന്‍റെ ഭാഗമായി കൂടുതൽ സ്റ്റേഷനുകളിൽ സൗരോർജം ഉപയോഗിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. രാജ്യത്തുടനീളം കൂടുതൽ സുസ്ഥിരമായ റെയിൽവേ പ്രവർത്തനങ്ങൾക്ക് ഈ മാറ്റം ശക്തമായ പിന്തുണ നൽകുന്നതായും മന്ത്രാലയം വ്യക്തമാക്കി. സ്റ്റേഷനുകളിൽ സൗരോർജ സംവിധാനം ഏർപ്പെടുത്തുന്ന കാര്യത്തിൽ വലിയ പുരോഗതി ഉണ്ടായത് ഈ സാമ്പത്തിക വർഷത്തിലാണ്. നവംബർ 30 വരെ മാത്രം 318 റെയിൽവേ സ്റ്റേഷനുകളെ സോളാർ ശൃംഖലയിൽ ചേർക്കാൻ സാധിച്ചു. ഈ കൂട്ടിച്ചേർക്കലോടെയാണ് സൗരോർജത്തിൽ പ്രവർത്തിക്കുന്ന സ്റ്റേഷനുകളുടെ എണ്ണം 2,626 ആയി ഉയർന്നത്. 2025 നവംബർ ആയപ്പോഴേക്കും റെയിൽവേ അതിന്‍റെ പ്രവർത്തനങ്ങൾക്കായി 898 മെഗാവാട്ട് സൗരോർജം കമ്മീഷൻ ചെയ്തു. 2014…

Read More

ഐആർസിറ്റിസി രാജ്യത്ത് 3.03 കോടി വ്യാജ അക്കൗണ്ടുകൾ നിർജീവമാക്കി

പരവൂർ: ഐആർസിറ്റിസി വെബ്സൈറ്റിലെ പുതിയ ഉപഭോക്തൃ ഐഡികളിൽ റെയിൽവേ വിശദമായ പരിശോധനകൾ നടത്തി വിജയകരമായി കുറവ് വരുത്തി.ഉപഭോക്തൃ ഐഡികൾ കൃത്യമായി പരിശോധിക്കുന്ന സംവിധാനം നിലവിൽ വന്നതോടെ പുതിയ ഐഡികൾ പ്രതിദിനം ഏകദേശം ഒരു ലക്ഷം എന്ന കണക്കിൽ നിന്ന് ഇപ്പോൾ ദിനംപ്രതി 5,000 പുതിയ ഐഡികളായി കുറയ്ക്കാൻ കഴിഞ്ഞു. ഈ കർശന നടപടിയിലൂടെ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ 3.03 കോടിയിലധികം വ്യാജ അക്കൗണ്ടുകളാണ് നിർജീവമാക്കിയിട്ടുള്ളത്. ഇത് കൂടാതെ സംശയാസ്പദമായ പ്രവർത്തനങ്ങൾ നടത്തിയതിന് 2.7 കോടി ഐഡികൾ ഉപയോഗിക്കാൻ സാധിക്കാത്ത രീതിയിൽ താത്ക്കാലികമായി നിർത്തിവച്ചിട്ടുമുണ്ട്. ഈ ഐഡികളിൽ വിശദമായ പരിശോധനകൾ നടത്തി തുടർ നടപടികൾ സ്വീകരിക്കാനാണ് ഐആർസിറ്റിസിയുടെ തീരുമാനം. വ്യാജ ഐഡികൾ വഴി വ്യാപകമായി ട്രെയിൻ ടിക്കറ്റുകൾ ബുക്കിംഗ് നടത്തുന്നതിനെതിരേ റെയിൽവേ ആരംഭിച്ചിട്ടുള്ള നടപടികൾക്ക് നല്ല ഫലങ്ങളാണ് ലഭിക്കുന്നതെന്നും ഐആർസിറ്റിസി അധികൃതർ വ്യക്തമാക്കി. എല്ലാ…

Read More

കൈ നിറ‍യെ പണം വരുന്ന ദിനം… തിങ്കളാഴ്ച 11 കോടിയുടെ വരുമാനം ഉണ്ടാക്കണം; ടാർഗറ്റുമായി കെഎസ്ആർടിസി

ചാത്തന്നൂർ: അടുത്ത തിങ്കളാഴ്ച 11 കോടി വരുമാനം നേടാൻ ടാർഗറ്റുമായി കെഎസ്ആർടി സി . ഓണം കഴിഞ്ഞ് ആദ്യത്തെ തിങ്കളാഴ്ച 10.19 കോടി ടിക്കറ്റ് വരുമാനം നേടിയതാണ് ഇതുവരെയുള്ള ഏറ്റവും ഉയർന്ന വരുമാനം. എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞുള്ള ആദ്യത്തെ തിങ്കളാഴ്ച 11 കോടി വരുമാനം നേടുക എന്നതാണ് ലക്ഷ്യം. സിഎംഡി പ്രമോജ് ശങ്കർ ഇത് സംബന്ധിച്ച നിർദ്ദേശം കഴിഞ്ഞ ദിവസം നൽകി. ഓണം, ഉത്സവം തുടങ്ങിയ ആഘോഷങ്ങൾ കഴിഞ്ഞുള്ള ആദ്യതിങ്കളാഴ്ചകളിലാണ് കെഎസ് ആർടിസി ഏറ്റവും കൂടുതൽ വരുമാനം നേടുന്നതും ലാഭകരമായി ആ ദിവസങ്ങൾ മാറ്റുന്നതും. ഈ തിങ്കളാഴ്ച 11 കോടിയിലധികമാണ് ടാർഗറ്റ്. പമ്പയൂണിറ്റിനാണ് ഏറ്റവും വലിയ ടാർഗറ്റ്. 65 ലക്ഷം. തിരുവനന്തപുരംസിറ്റി യൂണിറ്റിന് 41 ലക്ഷവും കോഴിക്കോട് യൂണിറ്റിന് 35 ലക്ഷവുമാണ് ടാർഗറ്റ് നിശ്ചയിച്ചിട്ടുള്ളത്. ടാർഗറ്റ് നേടുന്നതിന് മുൻകൂട്ടി പ്ലാൻ ചെയ്യണം. ഓരോ യൂണിറ്റിനുമുള്ള ടാർഗറ്റ് തുക…

Read More

സ്വപ്നങ്ങൾ ബാക്കിവച്ച് … തീർഥാടക ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ വിദ്യാർഥിനികൾക്കും ഓട്ടോ ഡ്രൈവർക്കും ദാരുണാന്ത്യം

കൊല്ലം: അഞ്ചലില്‍ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ മൂന്നു പേർ മരിച്ചു. ഓട്ടോയില്‍ ഉണ്ടായിരുന്ന കരവാളൂർ നീലമ്മാള്‍ പള്ളിവടക്കതില്‍ വീട്ടില്‍ ശ്രുതിലക്ഷ്മി (16), തഴമേല്‍ ചൂരക്കുളം ജയജ്യോതി ഭവനില്‍ ജ്യോതിലക്ഷ്മി (21), ഓട്ടോ ഡ്രൈവർ തഴമേല്‍ ചൂരക്കുളം അക്ഷയ് ഭവനില്‍ അക്ഷയ് (23) എന്നിവരാണ് മരിച്ചത്. അഞ്ചല്‍ പുനലൂർ പാതയിലെ മാവിളയില്‍ ഇന്നു പുലർച്ചെയായിരുന്നു അപകടം. ശ്രുതി ലക്ഷ്മി കരവാളൂർ എഎംഎംഎച്ച്എസിലെ പത്താം ക്ലാസ് വിദ്യാർഥിനിയും ജ്യോതിലക്ഷ്മി ബംഗളൂരുവില്‍ നഴ്സിംഗ് വിദ്യാർഥിനിയുമാണ്. ആന്ധ്രാപ്രദേശില്‍ നിന്നുള്ള അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന ബസും അഞ്ചലില്‍നിന്ന് പുനലൂരിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയുമാണ് കൂട്ടിയിടിച്ചത്. ചൂരക്കുളത്തെ ജ്യോതിലക്ഷ്മിയുടെ വീട്ടില്‍ നിന്ന് ശ്രുതിലക്ഷ്മിയുടെ വീട്ടിലേക്ക് പോകുകയായിരുന്നു ഓട്ടോ. അപകട സ്ഥലത്തുവച്ചുതന്നെ ഓട്ടോ ഡ്രൈവർ അക്ഷയ് മരിച്ചു. അഞ്ചല്‍ പോലീസ് തുടർനടപടികള്‍ സ്വീകരിച്ചു.

Read More