കുണ്ടറ : മെട്രോ റെയിൽ, വിഴിഞ്ഞം തുറമുഖം, അന്താരാഷ്ട്ര വിമാനത്താവളം, കൊച്ചിൻ സ്മാർട്ട് സിറ്റി എന്നിവപോലെ സംസ്ഥാന സർക്കാർ സ്പെഷൽ പ്രോജക്ടിൽ ഉൾപ്പെടുത്തി കുണ്ടറയിലെ മേൽപ്പാല നിർമാണം ത്വരിതപ്പെടുത്തണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി ആവശ്യപ്പെട്ടു. കുണ്ടറയിൽ മേൽപ്പാലങ്ങൾ നിർമിക്കാത്തതിൽ പ്രതിഷേധിച്ച് കുണ്ടറ പൗരവേദിയുടെ നേതൃത്വത്തിൽ കുണ്ടറ മുക്കടയിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.കേരള സംസ്ഥാന റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ ഡീറ്റയിൽഡ് അലൈൻമെന്റ് ഡ്രോയിംഗെടുത്ത് കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് സമർപ്പിച്ചു അംഗീകാരം വാങ്ങിയാൽ മാത്രമേ മേൽപ്പാലം യാഥാർഥ്യമാവുകയുള്ളൂ എന്നും സുരക്ഷിതത്ത്വത്തിന് ഗേറ്റുകൾ ഒഴിവാക്കുക എന്ന നയമാണ് റെയിൽവേക്കുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുനലൂർ-ചെങ്കോട്ട പാതകൾ കമ്മീഷൻ ചെയ്യുന്നതോടെ കൂടുതൽ ട്രെയിനുകളും ഗുഡ്സ് ട്രെയിനുകളും ആരംഭിക്കും. ഭാവിയിൽ ഇതുവഴി വരുന്ന എല്ലാ എക്സ്പ്രസ് ട്രെയിനുകൾക്കും കുണ്ടറയിൽ സ്റ്റോപ്പുണ്ടാകുമെന്നു ഓർഡർ അതിന് ലഭിച്ചിട്ടുണ്ടെന്ന് എന്നും എംപി അറിയിച്ചു. കുണ്ടറയിൽ നിത്യവും…
Read MoreCategory: Kollam
ശുദ്ധജലവും ശുദ്ധവായുവും മനുഷ്യാവകാശം; കിണർ വെള്ളത്തിലെ പെട്രോളിയം സാന്നിധ്യം; പരിശോധനയും പരിഹാരവും വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
കൊല്ലം: കൊട്ടിയം പറക്കുളത്ത് കിണർ വെള്ളത്തിൽ പെട്രോളിയം ഉൽപ്പന്നത്തിന്റെ സാന്നിധ്യം കണ്ടെത്തിയ പശ്ചാത്തലത്തിൽ മയ്യനാട് ഗ്രാമപഞ്ചായത്തും മലിനീകരണ നിയന്ത്രണ ബോർഡും ഐഒസി അധികൃതരും ഭൂജലവകുപ്പും സംയുക്ത പരിശോധന നടത്തി ശാശ്വത പരിഹാരം കാണണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. തൃപ്തികരമായ പരിഹാരമുണ്ടാകുന്നത് വരെ പ്രദേശവാസികൾക്ക് ശുദ്ധജലമെത്തിക്കാനുള്ള നടപടികൾ ജില്ലാ കളക്ടർ സ്വീകരിക്കണമെന്നും കമ്മീഷൻ അംഗം കെ. മോഹൻകുമാർ ഉത്തരവിൽ പറഞ്ഞു.മയ്യനാട് പഞ്ചായത്തിലെ കൊട്ടിയം പറക്കുളത്ത് പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിൽ നിന്നും പെട്രോളിയം ഉൽപ്പന്നങ്ങൾ കിണർവെള്ളത്തിൽ കലരുന്നുവെന്ന് പരാതിപ്പെട്ട് പ്രദേശവാസിയായ പൊന്നമ്മ നൽകിയ പരാതിയിലാണ് നടപടി. കമ്മീഷൻ ജില്ലാ കളക്ടറിൽ നിന്നും റിപ്പോർട്ട് വാങ്ങിയിരുന്നു. സ്വകാര്യ ഫ്യൂവൽ സ്റ്റേഷനിൽ ചോർച്ചയുള്ളതായി വിവിധ ഏജൻസികൾ നടത്തിയ പരിശോധനയിൽ കണ്ടെ ത്തിയിട്ടുളളതായി റിപ്പോർട്ടിൽ പറയുന്നു. ഐഒസിയും പന്പ് ഉടമയും രണ്ട ് തവണ വൃത്തിയാക്കിയിട്ടും ഡീസൽ സാന്നിധ്യം കണ്ടെത്തി. പന്പിന് സമീപം മൂന്ന്…
Read Moreസ്വയംപര്യാപ്തത ലക്ഷ്യമിട്ട് തെന്മല അണക്കെട്ടില്‍ മത്സ്യോത്പാദനം നടത്തും: മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ
കുളത്തൂപ്പുഴ: മത്സ്യോത്പാദനത്തില് സ്വയംപര്യാപ്തത ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. കുളത്തൂപ്പുഴ മത്സ്യ വിത്തുത്പാദന കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. സാധ്യമായ എല്ലായിടത്തും മത്സ്യോത്പാദനം നടത്തുന്നതിന്റെ ഭാഗമായാണ് അണക്കെട്ടിലെയും സാധ്യത പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുന്നത്. ഇതുവഴി ആദിവാസികള്‍ക്ക് തൊഴിലും വരുമാനവും നല്‍കാനാകും. കുളത്തൂപ്പുഴ ഹാച്ചറിയില്‍ ഉദ്പാദിപ്പിക്കുന്ന മത്സ്യവിത്താകും അണക്കെട്ടില്‍ ലഭ്യമാക്കുക. മൂന്ന് വര്‍ഷം കൊണ്ട് ഗുണനിലവാരമുള്ള 12 കോടി മത്സ്യക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. കുളത്തൂപ്പുഴ ഹാച്ചറിയില്‍ മാത്രം ഒരു വര്‍ഷത്തിനുള്ളില്‍ ഒരു കോടി മത്സ്യക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാനാകും. ഉത്പാദന വര്‍ധനവിനൊപ്പം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കഴിയും. ആഭ്യന്തര ഉത്പാദനത്തില്‍ കേന്ദ്രീകരിച്ച് കശുവണ്ടി മേഖലയില്‍ സ്വയം പര്യാപ്തത നേടാന്‍ ശ്രമം നടത്തും. കുളത്തൂപ്പുഴയില്‍ ഭൂമി ലഭ്യമാകുന്ന മുറയ്ക്ക് കശുമാവ് കൃഷി വ്യാപനം ഉറപ്പാക്കും. തുടക്കംകുറിച്ച പദ്ധതികളെല്ലാം സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തില്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.…
Read Moreമോഷണമുതൽ ഓണ്‍ലൈൻ വ്യാപാര സൈറ്റിലൂടെ വിൽപ്പന നടത്തിയ സംഘം അറസ്റ്റിൽ; സംഭവത്തിലെ പ്രതികളെ പോലീസ് കുടുക്കിയതിങ്ങനെ…
കൊല്ലം: പ്രമുഖ ഓണ്‍ലൈൻ വ്യാപാര സൈറ്റായ ഒഎൽഎക്സിൽ പരസ്യം നൽകി മോഷണ മുതൽ വിൽപന നടത്തുന്ന സംഘം പിടിയിൽ. കഴിഞ്ഞ മാർച്ചിൽ ഒഎൽഎക്സിൽ ആപ്പിൾ ഐ ഫോണ്‍ വിൽക്കാനുണ്ടെന്ന പരസ്യം കണ്ട് കിളികൊല്ലൂർ സ്വദേശിയായ അമീൻ ഫോണ്‍ വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചു. തുടർന്ന് പരസ്യം നൽകിയ മുജീബ് അമീനുമായി ബന്ധപ്പെട്ട് 10000 രൂപക്ക് കച്ചവടമുറപ്പിച്ച് ഫോണ്‍ നൽകി. മൊബൈൽ ഫോണിന്റെ ലോക്ക് ഓപ്പണ്‍ ചെയ്യാൻ കഴിയാതിരുന്നതിനെ തുടർന്ന് അമീൻ ഫോണ്‍ ലോക്ക് മാറ്റുന്നതിന് വേണ്ടി ഫോണ്‍ നൽകിയ മുജീബുമായി നിരന്തരം ബന്ധപ്പെട്ടിട്ടും ഫലമില്ലാതായി. തുടർന്ന് കിളികൊല്ലൂർ പോലീസിൽ പരാതി നൽകുകയും ഷാഡോ, സൈബർ പോലീസുകളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ മുജീബിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മുജീബിനെ ചോദ്യം ചെയ്തതിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും മോഷ്ടിച്ച മൊബൈലുകളാണ് കേരളത്തിലെത്തിച്ച് വിൽപന നടത്തുന്നതെന്നും സമാന രീതിയിൽ നിരവധി മൊബൈൽ ഫോണുകൾ…
Read Moreട്രോളിംഗ് നിരോധനം നടപ്പാക്കുന്പോൾ കപ്പൽവളളങ്ങൾക്കും നിരോധനം ബാധകമാക്കണം: കേരള മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് -ബി
കൊല്ലം: ട്രോളിംഗ് നിരോധനം നടപ്പാക്കുന്പോൾ 280 മുതൽ 500 വരെ കുതിരശക്തിയുളള വളളങ്ങളെയും നിരോധനത്തിന്റെ പരിധിയിൽ കൊണ്ടുവരണമെന്ന് കേരള മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് (കെറ്റിയുസി – ബി) ജില്ലാ പ്രവർത്തകസമ്മേളനം ആവശ്യപ്പെട്ടു. കേരളമൊഴികെ ഒന്‍പത് സംസ്ഥാനങ്ങളിൽ 10 കുതിരശക്തിക്കു മുകളിലുളള ഒരു യാനത്തെയും നിരോധനസമയത്ത് കടലിൽ പോകാൻ അനുവദിക്കാത്തപ്പോൾ നമ്മുടെ സംസ്ഥാനത്ത് അനുവദിക്കുന്ന നടപടി ട്രോളിംഗ് നിരോധനത്തിന്റെ പ്രസക്തി നഷ്ടപ്പെടുത്തുമെന്ന് പ്രവർത്തകസമ്മേളനം ചൂണ്ടികാട്ടി. വിദേശ കപ്പലുകൾക്ക് ഇന്ത്യൻ സമുദ്രത്തിൽ കയറി മത്സ്യബന്ധനം നടത്താനുളള കേന്ദ്ര സർക്കാരിന്റെ നടപടി മത്സ്യത്തൊഴിലാളികളുടെ കടുത്ത അനീതിയും നിരോധനത്തെ കാറ്റിൽപറത്തുന്നതുമായ നടപടിയാണെന്നും യോഗം അഭിപ്രായപ്പെട്ടു. നിരോധനകാലത്ത് മത്സ്യത്തൊഴിലാളികൾക്ക് സൗജന്യറേഷനോടൊപ്പം തൊഴിലാളി കുടുംബത്തിന് 25,000 രൂപ വീതം സർക്കാരും ബോട്ടുടമകളും നൽകണമെന്നും യോഗം പറഞ്ഞു. കേരള കോണ്‍ഗ്രസ്(ബി) സംസ്ഥാന സെക്രട്ടറി എൻ.എസ്. വിജയൻ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കലയപുരം വൈ. രാജു…
Read Moreവീക്ഷണത്തിന് പിന്നാലേ ദേ മുരളീധരനും..! പഞ്ചായത്തിലും കോർപ്പറേഷനിലും പിന്നിൽ പോയപ്പോഴും സ്വന്തം ബൂത്തിൽ താൻ ഒരിക്കലും പിന്നിൽ പോയിട്ടില്ലെന്ന് മുരളീധരൻ
തിരുവനന്തപുരം: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് തോൽവിയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പരിഹസിച്ച് കെ. മുരളീധരൻ എംഎൽഎ. പഞ്ചായത്തിലും കോർപ്പറേഷനിലും പിന്നിൽ പോയപ്പോഴും സ്വന്തം ബൂത്തിൽ താൻ ഒരിക്കലും പിന്നിൽ പോയിട്ടില്ലെന്ന് മുരളീധരൻ പറഞ്ഞു. ചെങ്ങന്നൂരിൽ ചെന്നിത്തലയുടെ മണ്ഡലമായിട്ടുപോലും യുഡിഎഫ് വളരെ പിന്നിൽ പോയതിലാണ് പരിഹാസം. കോണ്‍ഗ്രസിൽ തനിക്ക് യാതോരു പദവിയും വേണ്ട, ഒരു സ്ഥാനത്തേക്കും തന്നെ പരിഗണിക്കരുതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. കോണ്‍ഗ്രസിന്റെ പ്രവർത്തന ശൈലിയിൽ മാറ്റം വരുത്തിയില്ലെങ്കിൽ ഭാവിയിലും ചെങ്ങന്നൂർ ആവർത്തിക്കും. സംസ്ഥാന നേതൃത്വം ഉണർന്ന് പ്രവർത്തിക്കണമെന്നും മുരളീധരൻ പറഞ്ഞു. ശനിയാഴ്ച രാവിലെ മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയെ മുരളീധരൻ സന്ദർശിക്കുകയും ചെയ്തിരുന്നു.
Read Moreകൊല്ലം റെയിൽവേ സ്റ്റേഷൻ രണ്ടാം പ്രവേശനകവാടം ഒക്ടോബറിൽ കമ്മീഷൻ ചെയ്യും; 11 കോടിയുടെ കമ്മീഷൻ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് എംപി
കൊല്ലം: റെയിൽവേ സ്റ്റേഷൻ രണ്ടാം പ്രവേശനകവാടം നിർമ്മാണം പൂർത്തീകരിച്ച് ഒക്ടോബറിൽ കമ്മീഷൻ ചെയ്യാൻ കഴിയുമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി പറഞ്ഞു. തിരുവനന്തപുരം റയിൽവേ ഡിവിഷണൽ മാനേജരും ഉയർന്ന ഉദ്യോഗസ്ഥരുമായി നിർമാണ പ്രവർത്തനങ്ങൾ നേരിൽ സന്ദർശിക്കുകയും അവലോകനയോഗം ചേരുകയും ചെയ്തതിനു ശേഷമാണ് വിവരമറിയിച്ചത്. ബുക്കിംഗ് ഓഫീസ്, സർക്കുലേറ്റിംഗ് ഏരിയ, ആറ് പ്ലാറ്റ്ഫോമുകളെ പരസ്പരം ബന്ധിപ്പിക്കുന്ന എഫ്ഒബി, പാർക്കിംഗ് ഏരിയ, രണ്ട് ലിഫ്റ്റുകൾ, രണ്ട് എസ്കലേറ്റർ തുടങ്ങി പതിനൊന്ന് കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ ഒക്ടോബറോടുകൂടി പൂർത്തീകരിക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പു നൽകി. രണ്ടാം പ്രവേശനകവാടത്തിന്റെ ഭാഗമായ ബുക്കിംഗ് ഓഫീസ്, സർക്കുലേറ്റിംഗ് ഏരിയ എന്നിവയുടെ നിർമാണം അന്തിമഘട്ടത്തിലാണ്. ഫുട്ഓവർ ബ്രിഡ്ജിൽ ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളെ പരസ്പരം ബന്ധിപ്പിക്കുന്ന നിർമ്മാണമാണ് അവശേഷിക്കുന്നത്. കരാറിൽ പ്രതീക്ഷിച്ചതിനെക്കാൾ കൂടുതൽ പ്രവർത്തി ചെയ്യേണ്ടിവന്നതിനാലും കാലാവസ്ഥ പ്രതികൂലമായതുകൊണ്ടുമാണ് കാലതാമസമുണ്ടാകുന്നതെന്ന് ഡിആർഎം വിശദീകരിച്ചു. എംപി യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച്…
Read Moreമികച്ച സേവനം കാഴ്ചവെയ്ക്കുന്ന ജീവനക്കാർക്ക് ഗുഡ്സർവീസ് എൻട്രി നൽകുന്ന കാര്യം നർക്കാർ പരിഗണനയിൽ: മന്ത്രി
കുളത്തൂപ്പുഴ: പൊതുജനങ്ങളോട് നല്ലരീതിയിൽ പെരുമാറുകയും മികച്ച സേവനം കാഴ്ചവക്കുകയും ചെയ്യുന്ന ജീവനക്കാർക്ക് ഗുഡ്സർവീസ് എൻട്രി നൽകുന്ന കാര്യം നർക്കാർ പരിഗണനയിലാണെന്ന് മന്ത്രി കെ.ടി.ജലീൽ. ആധുനിക സൗകര്യങ്ങളോടെ നിർമാണം പൂത്തിയാക്കിയ കുളത്തൂപ്പുഴ പഞ്ചായത്ത് ഓഫീസ് കോംപ്ലക്സിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. ജനങ്ങളെ പഞ്ചായത്ത് ഓഫീസിൽ കയറ്റി ഇറക്കുന്ന അവസ്ഥ ഒഴിവാക്കുന്നതിനായ് സർട്ടിഫിക്കറ്റുകൾ എല്ലാം ഒാൺലൈൻ സംവിധാനത്തിലാക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു. നികുതി കുടിശിക പിരിച്ചെടുക്കുന്നതിന് പലിശയും പിഴപലിശയും ഒഴിവാക്കുന്നതിനുളള ഉത്തരവ് സർക്കാർ ഉടൻ പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു. വികസനക്കാര്യത്തിൽ കക്ഷിരാഷ്ട്രീയത്തിനധീതമായ് എല്ലാവരേയും കൂട്ടിയോജിപ്പിച്ച് അണി നിരത്തിയാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും സംസ്ഥാനത്ത് വൻതോതിലുളള വികസനപ്രവർത്തനങ്ങളാണ്നടന്ന് വരുന്നതെന്ന് മന്ത്രി കെ.രാജു ചടങ്ങിൽ പറഞ്ഞു. കൊമേഴ്സ്യൽ കോപ്ലക്സ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. നളിനിയമ്മ അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ്പ്രസിഡന്റ് സാബുഎബ്രഹാം, ബ്ലോക്ക്പഞ്ചയത്ത് പ്രസിഡന്റ് രഞ്ചുസുരേഷ്,ജില്ലാപഞ്ചായത്ത് അംഗം…
Read Moreകെവിൻ വധക്കേസ്: മൂന്നുപേർ കൂടി പിടിയിൽ; അറസ്റ്റിലായതു കോയമ്പത്തൂരിൽനിന്ന്; കേസിൽ അറസ്റ്റിലായവരുടെ എണ്ണം 12 ആയി
കൊല്ലം: കെവിൻ വധക്കേസിൽ പ്രതികളായ മൂന്നു പേർ കൂടി പോലീസ് പിടിയിലായി. കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്ന കൊല്ലം ഇടമണ്‍ സ്വദേശികളായ ഷാനു, ഷിനു, വിഷ്ണു എന്നിവരെയാണ് കോയന്പത്തൂരിൽനിന്ന് കൊല്ലം പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 12 ആയി. കൊല്ലം തെന്മല ഒറ്റക്കൽ ഷാനു ഭവനിൽ ഷാനു ചാക്കോയാണ് കേസിൽ ഒന്നാം പ്രതി. ഷാനുവിന്റെ പിതാവ് ചാക്കോ ജോണ്‍, പുനലൂർ സ്വദേശി മനു മുരളീധരൻ, നിയാസ് മോൻ, ഇബ്രാഹിം റിയാസ്, ഇഷാൻ, ഇർഷാദ്, ഷെഫിൻ, ടിന്റോ ജെറോം എന്നിവരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വധക്കേസിൽ അറസ്റ്റിലായവരിൽനിന്നു കൈക്കൂലി വാങ്ങിയ പോലീസ് ഉദ്യോഗസ്ഥരെയും അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. സസ്പെൻഷനിലായ ഗാന്ധിനഗർ എഎസ്ഐ ടി.എം. ബിജു, ഡ്രൈവർ അജയകുമാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
Read Moreഅഞ്ചാം ക്ലാസുകാരന്റെ ശരീരം പൊള്ളിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ; മക്കളെ ക്രൂരമായി ഉപദ്രവിച്ചാലും മാതാവ് ഒന്നും പറയാറില്ലായിരുന്നെന്ന് നാട്ടുകാർ
ചവറ: അഞ്ചാം ക്ലാസുകാരന്റെ ശരീരം പൊള്ളിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ. നിരന്തരമായി മർദിച്ചും ജോലികൾ ചെയ്യിച്ചും കുട്ടികളോട് ക്രൂരത കാട്ടിയ രണ്ടാനച്ഛനാണ് അറസ്റ്റിലായത്. പരാതി പോലും പറയാതെ എല്ലാം സഹിച്ച കുട്ടികളുടെ സങ്കടങ്ങൾക്ക് പരിഹാരമായി എത്തിയത് നാട്ടുകാർ. ചവറ പള്ളിയാടി ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ചവറ ചെറുശേരി ഭാഗം കളീലിൽ ബിന്ദുവിന്റെ മക്കളായ അനു (13) മനു (11) എന്നിവർക്കാണ് തുണയാകേണ്ട രണ്ടാനച്ഛന്റെ നിരന്തര പീഡനം എൽക്കേണ്ടി വന്നത്. നാട്ടുകാരുടെ പരാതിയിലും കുട്ടികളുടെ മൊഴിയിലും രണ്ടാനച്ഛനായ കരുനാഗപ്പള്ളി ആദിനാട് ശശി ഭവനത്തിൽ കുമാർ എന്ന് വിളിക്കുന്ന ശശികുമാറി(37) നെയാണ് ചവറ പോലീസ് അറസ്റ്റ് ചെയ്തത്. മക്കളെ ക്രൂരമായി ഉപദ്രവിക്കുന്നത് കണ്ടിട്ട് മാതാവ് പോലും പ്രതികരിക്കാതായതോടെയാണ് ഗ്രാമപഞ്ചായത്തംഗവും നാട്ടുകാരും പോലിസിൽ വിവരം അറിയിക്കുന്നത്. മനുവിനെയാണ് നടുവിന് ചട്ടുകം വെച്ച് പൊള്ളിച്ചത്. ശശികുമാറിന്റെ ചൂണ്ട നിലത്ത് വീണിരുന്നു. ഇത് എടുത്തത്…
Read More