അഷ്ടമുടിക്കായലില്‍ അടിഞ്ഞു കൂടിയ മൂന്ന് ടണ്ണോളം മാലിന്യം കായലില്‍ നിന്ന് ശേഖരിച്ച് കക്ക വാരല്‍ തൊഴിലാളികള്‍

കൊല്ലം: അഷ്ടമുടിക്കായലില്‍ അടിഞ്ഞു കൂടുന്ന പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യുന്നതിനായി രംഗത്തിറങ്ങിയ കക്ക വാരല്‍ തൊഴിലാളികള്‍ പരിസ്ഥിതി ദിനത്തില്‍ പുതിയ മാതൃകയായി. രാജ്യാന്തര അംഗീകാരം നേടിയ അഷ്ടമുടി കക്ക സമ്പത്തിന് ഭീഷണിയാകുന്ന മാലിന്യം നിര്‍മാര്‍ജനം ചെയ്യുന്നതിന് കക്ക വാരല്‍ തൊഴിലാളി യൂണിയന്‍ (സിഐടിയു) അംഗങ്ങളായ ഇരുന്നോളം പേരാണ് രാവിലെ കാവനാട് മുക്കാട് പള്ളി കായല്‍ വാരത്ത് നിന്ന് നൂറോളം ചെറുവള്ളങ്ങളില്‍ തിരിച്ചത്. ഹരിത കേരള മിഷന്‍റേയും ശുചിത്വ മിഷന്‍റേയും സഹകരണത്തോടെയായിരുന്നു പരിപാടി. തേവളളി പാലം മുതല്‍ കടവൂര്‍, പെരുമണ്‍, അരിനല്ലൂര്‍, മണ്‍ട്രോതുരുത്ത്, തോപ്പില്‍കടവ്, കാവനാട്, മുക്കാട്, കല്ലുപുറം, മുകുന്ദപുരം, തലമുകില്‍, ചവറ തെക്കുംഭാഗം തുടങ്ങിയ പ്രദേശങ്ങളില്‍ വിവിധ സംഘങ്ങളായി തിരിഞ്ഞായിരുന്നു മാലിന്യ ശേഖരണം നടത്തിയത്. കാമ്പയിന്‍റെ ഉദ്ഘാടനം മേയര്‍ വി.രാജേന്ദ്രബാബുവും വള്ളങ്ങളുടെ ഫ്‌ളാഗ് ഓഫ് ജില്ലാ കളക്ടര്‍ ഡോ. എസ്. കാര്‍ത്തികേയനും നിര്‍വഹിച്ചു.വൈകുന്നേരം മുക്കാട് പളളിക്കടവില്‍ തിരികെ…

Read More

ട്രോളിംഗ് നിരോധനം അട്ടിമറിച്ചാൽ കരയിലും കടലിലും പ്രക്ഷോഭം സംഘടിപ്പിച്ച് ചെറുക്കുമെന്ന്  കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളികൾ

കൊല്ലം: സംസ്ഥാനത്ത് 47 ദിവസമായിരുന്ന ട്രോളിംഗ് നിരോധനം 52 ദിവസമായി ഉയർത്തിയത് അട്ടിമറിക്കാനുള്ള നീക്കം ആര് നടത്തിയായും അതിനെതിരേ കരയിലും കടലിലും ശക്തമായ പ്രക്ഷോഭം സംഘടിപ്പിച്ച് ചെറുക്കുമെന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ഭാരവാഹികൾ മുന്നറിയിപ്പ് നൽകി. മത്സ്യസന്പത്തിന്‍റെ സംരക്ഷണവും പരന്പരാഗത മത്സ്യത്തൊഴിലാളികളുടെ നിലനിൽപ്പും കണക്കിലെടുത്താണ് മത്സ്യപ്രജനന കാലമായ ജൂൺ മുതൽ ഓഗസ്റ്റ് വരെ 90 ദിവസം ട്രോളിംഗ് നിരോധനം ഏർപ്പെടുത്തണമെന്ന് വിദഗ്ധ സമിതി ശിപാർശ ചെയ്തത്. ഇതിന്‍റെ അടിസ്ഥാനത്തിൽ കേരളം ഒഴിച്ചുള്ള സംസ്ഥാനങ്ങൾ 62 ദിവസത്തെ ട്രോളിംഗ് നിരോധനമാണ് നടപ്പിലാക്കി വരുന്നത്. എന്നാൽ കേരളത്തിൽ മാത്രം 47 ദിവസത്തേക്കാണ് ട്രോളിംഗ് നിരോധനം. കേരളത്തിന് മാത്രമായി ഇങ്ങനെയൊരു നിലപാട് കൈക്കൊള്ളാൻ സാധിക്കില്ലെന്ന് നാഷണൽ ഫിഷ് വർക്കേഴ്സ് ഫോറം ദേശീയ സെക്രട്ടറി ടി.പീറ്റർ, സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ഭാരവാഹികളായ ജാക്സൺ പൊള്ളയിൽ, പി.പി.ജോൺ, എം.അംബ്രോസ്, എസ്.സ്റ്റീഫൻ എന്നിവർ ചൂണ്ടിക്കാട്ടി.…

Read More

ഭർതൃമതിയായ കാമുകിയെ  പീഡിപ്പിച്ച് പണം തട്ടിയ കേസിൽ യുവമോർച്ച നേതാവ് റിമാൻഡിൽ

ചവറ: സോഷ്യൽ മീഡിയയിലൂടെ പ്രണയത്തിലായ ശേഷം യുവതിയെ പീഡിപ്പിച്ച് പണം തട്ടിയ കേസിൽ യുവമോർച്ച നേതാവ് റിമാൻഡിലായി. യുവമോർച്ച ജില്ലാ കമ്മിറ്റിയംഗം തേവലക്കര പടിഞ്ഞാറ്റക്കര പാലേഴത്തു വീട്ടിൽ രാജേഷ് കുമാറി ( 33 ) നെയാണ് തെക്കുംഭാഗം പോലിസ് അറസ്റ്റ് ചെയ്തത്. രാജേഷ് ഒമാനിൽ ജോലി ചെയ്യുന്ന കാലത്താണ് അവിടെയുണ്ടായിരുന്ന തേവലക്കര സ്വദേശിയായ ഭർതൃമതിയായ സമപ്രായക്കാരിയുമായി സൗഹൃദത്തിലായത്. ഫേയ്സ്ബുക്കിലൂടെയും വാട്സ പ്പിലൂടെയും വളർന്ന ബന്ധം ഇരുവരും നാട്ടിലെത്തിയ ശേഷവും തുടരുകയായിരുന്നു. ഇതിനിടയിൽ തിരുവനന്തപുരം, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിൽ എത്തിച്ച യുവതിയെ പീഡിപ്പിക്കുകയും ചെയ്തതായി പോലീസ് പറയുന്നു. ശേഷം പല കാരണങ്ങൾ പറഞ്ഞ് ഇയാൾ യുവതിയിൽ നിന്ന് പണം കൈപ്പറ്റുകയും വിസമ്മതിച്ചപ്പോൾ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നുണ്ട്. പരാതിക്കാരിയായ യുവതിയെ കൂടാതെ മറ്റു പല യുവതികളുമായും രാജേഷിന് അടുപ്പമുണ്ടെന്ന് പറയപ്പെടുന്നു. ഏകദേശം ഏഴ് ലക്ഷം രൂപ രാജേഷ് പല തവണ…

Read More

മരംമുറി വിവാദം; സ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്തേക്ക് പാർട്ടി നി‍യോഗിച്ച ആളിന് മത്സരിക്കാനാകില്ല; ഇനി‍യുള്ളത് രാഷ്ട്രീയ തന്ത്രംമാത്രം

കൊല്ലം: മരംമുറി വിവാദത്തെ തുടര്‍ന്ന് രാജി വച്ച കോര്‍പ്പറേഷന്‍ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ എസ് ജയന് പകരം പാര്‍ട്ടി നിയോഗിച്ച പി.ജെ രാജേന്ദ്രന് സ്ഥിരംസമിതി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനാകില്ല. എസ് ജയന്‍ നേരത്തെ അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവച്ചെങ്കിലും ആരോഗ്യ സ്ഥിരംസമിതിയില്‍ നിന്ന് രാജി നല്‍കിയത് മൂന്ന് ദിവസം മുമ്പാണ്. ഇതിനകം തന്നെ അധ്യക്ഷന്‍ രാജിവച്ച ഒഴിവിലേയ്ക്ക് തെരഞ്ഞെടുപ്പ് നടത്താന്‍ റിട്ടേണിംഗ് ഓഫീസറായ എഡിഎമ്മിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശം നല്‍കുകയും ഇന്ന് തെരഞ്ഞെടുപ്പ് നടത്താന്‍ നോട്ടീസ് നല്‍കുകയും ചെയ്തു. വികസന സ്ഥിരം സമിതിയില്‍ അംഗമായിരുന്ന രാജേന്ദ്രനെ അവിടെ നിന്ന് രാജിവയ്പ്പിച്ച് ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മിറ്റിയിലേയ്ക്ക് കൊണ്ടുവരാനായിരുന്നു സിപിഎം ഉദ്ദേശിച്ചത്. എന്നാല്‍ ആരോഗ്യ സ്ഥിരംസമിതിയിലേയ്ക്ക് രാജേന്ദ്രനെ തിരഞ്ഞെടുക്കും മുമ്പ് ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കാനുള്ള വിജ്ഞാപനം പുറത്തുവന്നതാണ് സിപിഎമ്മിന് കുരുക്കായത്. ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഭൂരിപക്ഷമുണ്ടെങ്കിലും പാര്‍ട്ടി തീരുമാനിച്ചയാള്‍…

Read More

നിപ്പയ്ക്കു പിന്നാലെ കരിമ്പനിയും; കൊല്ലം സ്വദേശി ചികിത്സയിൽ; ആശങ്കവേണ്ടെന്ന് ആരോഗ്യവകുപ്പ്

കൊല്ലം: നിപ്പയ്ക്കു പിന്നാലെ ആശങ്കപരത്തി കരിമ്പനിയും. കൊല്ലം കുളത്തുപ്പുഴയിൽ യുവാവിന് കരിമ്പനി സ്ഥിരീകരിച്ചു. ‌വില്ലുമല ആദിവാസി കോളനിയിലെ താമസക്കാരനായ ഷിബു (38) വിനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതായും ആശങ്കവേണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. കരിമ്പനിക്ക് മരുന്ന് ലഭ്യമാണ്. ഭയപ്പെടേണ്ട കാര്യമില്ലെങ്കിലും മുൻകരുതൽ വേണമെന്ന് ആരോഗ്യവകുപ്പ് പറ‍യുന്നു. ഡിഎംഒയുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് സംഘം കോളനിയിലെത്തി പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങി. രോഗം പരത്തുന്നത് പെണ്‍ മണല്‍ ഈച്ചകളാണ്. കൊതുകിന്‍റെ നാലിലൊന്ന് വലുപ്പം മാത്രമേ ഇവയ്ക്കുള്ളൂ ഏകദേശം 13 മി.മി മാത്രം. രാത്രിയിലാണ് ഇവ മനുഷ്യനില്‍നിന്ന് രക്തം കുടിക്കുക. രോഗമുള്ള ഒരാളുടെ രക്തം വലിച്ചെടുക്കുമ്പോള്‍ ഇവയുടെ ഉള്ളില്‍ ചെല്ലുന്ന ലീഷ്മാനിയ ഇവയുടെ ഉള്ളില്‍ വളരുകയും മറ്റൊരാളുടെ രക്തം കുടിക്കുന്ന അവസരത്തില്‍ ഇവ അടുത്ത വ്യക്തിയുടെ ഉള്ളില്‍ ചെന്ന് രോഗബാധ ഉണ്ടാക്കുകയുമാണ്…

Read More

പുനലൂർ- ചെങ്കോട്ട പാതയുടെ ഉദ്ഘാടനം  9ന് ന് കേന്ദ്ര റെയിൽവേ സഹമന്ത്രി രജൻ ഗോഹൈിൻ നിർവ്വഹിക്കും

കൊല്ലം: പുനലൂർ- ചെങ്കോട്ട പാതയുടെ ഉദ്ഘാടനം ഒന്പതിന് ഉച്ചയ്ക്ക് 1.15 ന് കേന്ദ്ര റെയിൽവേ സഹമന്ത്രി രജൻ ഗോഹൈിൻ, കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി അൽഫോണ്‍സ് കണ്ണന്താനത്തിന്‍റെ സാന്നിധ്യത്തിൽ നിർവഹിക്കുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി. അറിയിച്ചു. കഴിഞ്ഞ ദിവസം ചെന്നൈയിൽ ദക്ഷിണമേഖല റെയിൽവേ ആസ്ഥാനത്ത് നടന്ന യോഗത്തിൽ ദക്ഷിണ മേഖലാ ജനറൽ മാനേജരുമായും ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ ശേഷമാണ് വിവരം അറിയിച്ചത്. കൊല്ലം ലോകസഭാ മണ്ഡലത്തിലെ റെയിൽവേ വികസനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. പാതയുടെ ഉദ്ഘാടനം കഴിഞ്ഞാൽ പ്രാഥമിക ഘട്ടമെന്ന നിലയിൽ പുനലൂർ പാലക്കാട് പാലരുവി എക്സപ്രസ് തിരുനെൽവേലി വരെയും പുനലൂർ – കൊല്ലം ചെങ്കോട്ട വരെയും കൊല്ലം – ഇടമണ്‍ ചെങ്കോട്ട വരെയും ദീർഘിപ്പിക്കുവാനുളള നടപടി സ്വീകരിക്കും. ഇപ്പോൾ സെപ്ഷൽ ട്രെയിനായി ഓടികൊണ്ടിരിക്കുന്ന താന്പരം എക്സ്പ്രസ് ദിവസേന ഓടിക്കുന്നതിനു മുന്നോടിയായി ആദ്യഘട്ടത്തിൽ…

Read More

വീട്ടിൽ കള്ളൻ കയറിയെന്ന പരാതി; അന്വേഷണം ഒടുവിൽ എത്തിയത് പരാതിക്കാരനിൽ തന്നെ; പരാതിക്കുപിന്നിലെ കഥകേട്ട് പോലീസ് ഞെട്ടി

കരുനാഗപ്പള്ളി : പോലീസിനെ തെറ്റിദ്ധരിപ്പിച്ച സംഭവത്തിൽ പരാതിക്കാരനെതിരെ കേസെടുത്തു. അയണിവേലി കുളങ്ങര പീടിക മുക്കിന് സമീപം താമസിക്കുന്ന മാത്തുകുട്ടി (56 ) ക്കെതിരെയാണ് കേസ്. കഴിഞ്ഞ ദിവസം ഇയാളുടെ വീട്ടിൽ നാലംഗ അക്രമിസംഘം എത്തി അക്രമം നടത്തി 10 ഗ്രാം സ്വർണ മോതിരവും വിലമതിക്കുന്ന പാത്രങ്ങളും കവർച്ച ചെയ്തുവെന്ന് കാണിച്ച് മാത്തു കുട്ടി പോലീസിൽ പരാതി നൽകി. ഇതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പരാതി കള്ളമാണെന്ന നിഗമനത്തിൽ എത്തിച്ചേർന്നു . തുടർന്ന് ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോൾ യഥാർഥവിവരം മാത്തുകുട്ടി പോലീസിനോട് പറഞ്ഞു. പരാതിയിൽ പറയുന്ന സാധനങ്ങൾ ഇയാൾ തന്നെ വിൽക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ ഭാര്യ ഗൾഫിൽ നിന്നും നാട്ടിൽ വരാൻ പോകുകയാണെന്നും ഇവർ വരുമ്പോൾ സാധനങ്ങൾ കളവുപോയെന്ന് വരുത്തി തീർക്കാനുള്ള ശ്രമമായിരുന്നു ഇയാൾ നടത്തിയതെന്നും പോലീസ് പറഞ്ഞു. കരുനാഗപ്പള്ളി എസി…

Read More

കൊല്ലം വഴി പോകുന്ന പന്ത്രണ്ട് ദീർഘദൂര ട്രെയിനുകളിൽ ഡി-റിസർവ്ഡ് കോച്ചുകൾ

കൊല്ലം: കൊല്ലം വഴി കടന്നു പോകുന്ന പന്ത്രണ്ട് ദീർഘദൂര ട്രെയിനുകളിൽ ഡി-റിസർവ്ഡ് കോച്ചുകൾ അനുവദിക്കുവാൻ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ അനുമതി നൽകി. ഹ്രസ്വദൂര യാത്രക്കാർക്ക് ദീർഘദൂര തീവണ്ടികളിൽ യാത്ര ചെയ്യുന്നതിനുളള സൗകര്യത്തിനു വേണ്ടി ഡി-റിസർവ്ഡ് കോച്ചുകൾ അനുവദിക്കണമെന്ന്് എൻ.കെ. പ്രേമചന്ദ്രൻ എംപി. ആവശ്യപ്പെട്ടിരുന്നു. കൂടുതൽ ഡി-റിസർവ്ഡ് അനുവദിക്കുന്നതിനു നടപടി സ്വികരിക്കുമെന്ന് റെയിൽവേ മന്ത്രി പാർലമെന്‍റിൽ ഉറപ്പ് നൽകിയിരുന്നു. ഉറപ്പിന്‍റെ അടിസ്ഥാനത്തിൽ കൊല്ലം വഴി കടന്ന് പോകുന്ന പന്ത്രണ്ട് ട്രെയിനുകൾക്ക് ഡി-റിസർവ്ഡ് കോച്ചുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് നിവേദനം നൽകിയത്. ഡി-റിസർവ്ഡ് കോച്ചുകൾ അനുവദിക്കുന്ന വിഷയം റെയിൽവേ ബോർഡ് പരിഗണിക്കുകയും ജനറൽ മാനേജർമാർക്ക് അധികാരം നൽകി ഉത്തരവാകുകയും ചെയ്തു. ബാഗ്ലൂർ – കന്യകുമാരി എക്സ്പ്രസ് (16526) എറണാകുളം നോർത്ത് മുതൽ കന്യകുമാരി വരെയും, ഷാലിമാർ എക്സ്പ്രസ് (22642) എറണകുളം ജംഗ്ഷൻ മുതൽ തിരുവനന്തപുരം വരെയും, ലോക്മാന്യതിലക് – കൊച്ചുവേളി (22113)…

Read More

മഴ ശക്തമായി; പന്മനയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിൽ; നിരവധി കുടുംബങ്ങൾ വീടുവിട്ടുപോയി

ചവറ: ചവറയിൽ പെയ്ത ശക്തമായ മഴയിൽ താഴ്ന്ന പ്രദേശങ്ങൾ പൂർണമായും ദുരിതക്കയത്തിലായി. പന്മനയിൽ മാത്രം നൂറിലധികം വീടുകൾ വെള്ളത്തിലായി. നിരവധി വീട്ടുകാർ വീടുവിട്ട് ബന്ധുവീടുകളിൽ അഭയം തേടി. പന്മന കളരി, പോരൂക്കര വാർഡുകളിലാണ് മഴ ഏറ്റവുമധികം ദുരിതം വിതച്ചത്. ഓടകൾ നിറഞ്ഞു കവിഞ്ഞതോടെ പരിസര പ്രദേശങ്ങൾ വെള്ളത്തിലായി. മഴക്കാലപൂർവ ശുചികരണപ്രവർത്തനങ്ങൾ നടപ്പാക്കാത്തത് കാരണമാണ് വെള്ളപ്പൊക്കം രൂക്ഷമായതെന്ന് പരക്കെ ആക്ഷേപമുണ്ട്. ചവറയിലെ മിക്ക ഓടകളും മാലിന്യം നിറഞ്ഞ് ഒഴുക്ക് തടസപ്പെട്ട സ്ഥിതിയാണ്. മുൻപ് തൊഴിലുറപ്പ് പദ്ധതിയിൽ ശുചീകരണം നടത്തുമായിരുന്നു. പദ്ധതി നിലച്ചതോടെ ഗ്രാമ പഞ്ചായത്തുകൾ നൽകുന്ന തുച്ഛമായ ഫണ്ടുകൾ കൊണ്ട് ഒന്നും ചെയ്യാനാകാത്ത സ്ഥിതിയാണ്. പന്മന കളരി കണിച്ചുകുളങ്ങര പ്രദേശം പൂർണമായും വെള്ളത്തിലായി. 40 ഓളം വീടുകളിൽ വെള്ളം കയറി. ഭൂരിഭാഗം വീട്ടുകാരും വീടുപേക്ഷിച്ച് ബന്ധുവീടുകളിലാണ്. കളരി രാകേഷ് ഭവനത്തിൽ രാധാമണിയുടെ വീട്ടിൽ അയൽ വീട്ടിൽ നിന്ന മരങ്ങൾ…

Read More

അന്യന്‍റെ കഷ്ടപ്പാടുകള്‍ അകക്കണ്ണുകൊണ്ട് മനസിലാക്കണം; സ്പിരിച്വാലിറ്റി ഉള്ളിടത്ത് കുറ്റകൃത്യങ്ങള്‍ കുറയുമെന്ന് ബി. കെമാല്‍ പാഷ

പത്തനാപുരം: അന്യന്‍റെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും അകക്കണ്ണുകൊണ്ട് മനസിലാക്കി പ്രതിഫലേച്ഛ കൂടാതെ സഹായിക്കാന്‍ ഏവരും തയാറാകണമെന്ന് മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബി. കെമാല്‍ പാഷ. പത്തനാപുരം ഗാന്ധിഭവനില്‍ ഇഫ്താര്‍ വിരുന്നിന് മുന്നോടിയായി നടന്ന മതസൗഹാര്‍ദ്ദ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മതങ്ങള്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കാതെ ആത്മീയ കാര്യങ്ങളിലേക്കു മാത്രമായി തിരിയണം. ആത്മീയത ഉള്ളിടത്താണ് നന്മയുള്ളത്. ആത്മീയത മറന്ന് മതങ്ങള്‍ രാഷ്ട്രീയത്തിലേക്കിറങ്ങുമ്പോള്‍ സ്പിരിച്വാലിറ്റി നഷ്ടമാകുന്നു. സ്പിരിച്വാലിറ്റി ഉള്ളിടത്ത് കുറ്റകൃത്യങ്ങള്‍ കുറയും. ജാതിചിന്തകള്‍ മാറണം. മനുഷ്യന് ജാതിക്കെതിരായി ചിന്തിക്കാന്‍ കഴിയണം. എല്ലാ മതത്തിന്‍റേയും ആഘോഷങ്ങള്‍ എല്ലാ മതവിശ്വാസികളും ഒന്നിച്ചു പങ്കിടണം. മതനിരപേക്ഷത ഗാന്ധിഭവനില്‍ കാണാനാവുന്നുവെന്നും കെമാല്‍ പാഷ പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അഡ്വ.എസ് വേണുഗോപാല്‍ അധ്യക്ഷനായിരുന്നു. ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍, കസ്തൂരി കെമാല്‍ പാഷ, സിപിഐ സംസ്ഥാന അസിസ്റ്റന്‍റ് സെക്രട്ടറി കെ. പ്രകാശ്…

Read More