സ്വകാര്യ ആശുപത്രിയുടെ എതിര്‍പ്പിനിടയിലും “കനി’ പ്രേക്ഷകരിലേക്ക്

കോഴിക്കോട്: കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചോരക്കുഞ്ഞുങ്ങളെ മാറിപ്പോയതും ഡിഎന്‍എ ടെസ്റ്റിലൂടെ തിരിച്ചുകിട്ടിയതും തുടര്‍ന്നുണ്ടാവുന്ന അപ്രതീക്ഷിത സംഭവങ്ങളും ആവിഷ്‌കരിക്കുന്ന ചിത്രം ‘കനി’ പ്രേക്ഷകരിലേക്ക്. ഇന്ന് വൈകുന്നേരം കാലിക്കട്ട് പ്രസ് ക്ലബ്ബില്‍ ചിത്രത്തിന്‍റെ യൂ ട്യൂബ് റിലീസ് നടക്കും. നടിയും ആക്ടിവിസ്റ്റുമായ പാര്‍വതി, എഴുത്തുകാരി ഇന്ദു മേനോന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.എഴുത്തുകാരി ഡോ. ശ്രീകല മുല്ലശ്ശേരി കഥയെഴുതി നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്തത് മാധ്യമ പ്രവര്‍ത്തകനായ ഷൈബിന്‍ ഷഹാനയാണ്.കൊല്ലത്തെ സ്വകാര്യ ആശുപത്രി അധികൃതര്‍ ചിത്രത്തിനെതിരെ രംഗത്തുവന്നിരുന്നു. ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ഭീഷണിയും ഉണ്ടായിരുന്നു. തങ്ങളുടെ ആശുപത്രിക്ക് പറ്റിയ പിഴവ് കൂടുതല്‍ ചര്‍ച്ചയാവാതിരിക്കാനുള്ള ശ്രമമായിരുന്നു ഇതെന്ന് ചിത്രത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവർ പറയുന്നു. അരണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ നിര്‍മ്മല്‍ പാലാഴി പതിവ് തമാശ വേഷങ്ങള്‍ വിട്ട് ഗൗരവക്കാരനാവുന്നു. കേരളത്തെ പൊട്ടിച്ചിരിപ്പിച്ച ”ഇങ്ങളിതെന്താണ് ബാവ്വേട്ടാ ‘ ഡയലോഗിലൂടെ ശ്രദ്ധേയനായ നിര്‍മ്മലിന്‍റെ തികച്ചും വേറിട്ട വേഷമാണിതെന്ന് അണിയറക്കാര്‍…

Read More

പുനലൂർ നഗരത്തിൽ മാലിന്യസംസ്കരണം ഫലപ്രദമാകുന്നില്ല; കളക്ഷൻ ബിന്നുകൾ നോക്കുകുത്തികളാകുന്നു; പ്രതിഷേധം വ്യാപകം

  പുനലൂർ:നഗരത്തിൽ മാലിന്യ സംസ്കരണ നടപടികൾ ഫലപ്രദമാകുന്നില്ല. പ്രതിഷേധം വ്യാപകം. മാലിന്യസംസ്കരണത്തിനായി സ്ഥാപിച്ച കളക്ഷൻ ബിന്നുകൾ നോക്കുകുത്തികളായി മാറുകയാണ്. ചിലയിടങ്ങളിൽ മാലിന്യങ്ങൾ നിറഞ്ഞുകവിഞ്ഞ് ദുർഗന്ധം വമിക്കുന്നു. മാലിന്യങ്ങൾ കൃത്യമായി എടുത്തുമാറ്റാനും ബന്ധപ്പെട്ടവർ തയാറാകുന്നില്ല. പുനലൂർ നഗരത്തിലെ മുഴുവൻ ഭാഗങ്ങളിലും ബിന്നുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ മാലിന്യനിർമാർജനം ഫലപ്രദമായി നടക്കുന്നില്ലെന്നതാണ് യാഥാർഥ്യം. നഗരസഭയിലെ 35 വാർഡുകളിലും കളക്ഷൻ ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ട്. ലക്ഷകണക്കിന് രൂപ ചെലവാക്കി സ്ഥാപിച്ച പദ്ധതി മൂലം യാതൊരു പ്രയോജനവുമില്ലാത്ത അവസ്ഥയാണുള്ളത്. നഗരത്തിലെ പലഭാഗങ്ങളിലും മാലിന്യങ്ങൾ കെട്ടി കിടന്ന് ദുർഗന്ധം വമിക്കുകയാണ്. ഇത് വലിയ ആരോഗ്യ പ്രശ്നങ്ങൾക്കും ഇടയാക്കുന്നുണ്ട്. കളക്ഷൻ ബിന്നുകൾ സ്ഥാപിച്ചതിലും വലിയ അഴിമതി നടന്നതായി പ്രതിപക്ഷം ആരോപിച്ചു. ചെമ്മന്തൂരിൽ ഓപ്പൺ‌ എയർ ഓഡിറ്റോറിയം നിർമിച്ച ഏജൻസിയാണ് ബിന്നുകൾ സ്ഥാപിച്ചതെന്ന് നഗരസഭാ പ്രതിപക്ഷ നേതാവ് നെൽസൺ സെബാസ്റ്റ്യൻ ആരോപിച്ചു. സംഭവത്തിലെ അഴിമതി അന്വേഷിക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.…

Read More

ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ ബൈക്ക് യാത്രികനെ മർദിച്ച് പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ

ചവറ : ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ ശേഷം ബൈക്ക് യാത്രികനെ മർദിച്ച് പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ. തേവലക്കര പാലയ്ക്കൽ നൂറാംകുഴി വീട്ടിൽ ഷാനവാസ് (35), പന്മന മനയിൽ തൈയിൽ തെക്കതിൽ നാദർഷാ (36) എന്നിവരെയാണ് ചവറ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച്ച രാത്രി പറമ്പിമുക്കിന് സമീപം വാടകയ്ക്ക് താമസിക്കുന്ന പന്മന സെവന്‍റീൻ കോളനിയിൽ ചവറ കെഎംഎംഎൽ എംഎസ് യൂണിറ്റിലെ ജീവനക്കാരൻ റെജിയാണ് മർ‌ദനത്തിനിരയായത്.മർദിച്ച ശേഷം അടിവസ്ത്രത്തിന്‍റെ പോക്കേറ്റിൽ സൂക്ഷിച്ചിരുന്ന പതിമൂവായിരം രൂപ കവർന്നെടുക്കുകയായിരുന്നു. പരിക്കേറ്റ റെജി ചവറയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. ലിഫ്റ്റ് ചോദിച്ചു കയറിയ ഇരുവരും സമീപത്ത് ഇറക്കിയാൽ മതിയെന്ന് പറഞ്ഞാണ് ബൈക്കിൽ ചാടിക്കയറിയത്. പുത്തൻചന്തയിൽ എത്തിയപ്പോൾ തങ്ങളെ മുഖം മൂടി ജംഗ്ഷൻ വരെ കൊണ്ടുചെന്നാക്കാൻ ഇവർ ആവശ്യപ്പെട്ടുവെന്നും തുടർന്ന് മുഖംമൂടി ജംഗ്ഷനിൽ എത്തിയപ്പോൾ അൽപ്പം കൂടി മുന്നോട്ട് പോകാൻ…

Read More

മോഷണത്തിന് പിന്നാലെ പ്രകൃതിക്ഷോഭം; കർഷകന് തിരിച്ചടിയായി;ഒന്നര ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായെന്ന് കർഷകനായ ഹബീബ്

പത്തനാപുരം: വേനൽമഴ ക്കൊപ്പം എത്തിയ ശക്തമായ കാറ്റിൽ മഞ്ചളളൂർ മുകളിൽ കിഴക്കേതിൽ ഹബീബിന്‍റെ 122 കപ്പ വാഴകളാണ് നശിച്ചത്. കൂടുതലും അരവിളവായ കുലകളാണ് പാകമായ ഒരു കുലക്ക് ആയിരം രൂപയിലധികം വില ലഭിക്കുമായിരുന്നു. ഒന്നര ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് ഹബീബിനുണ്ടായത്. കഴിഞ്ഞ മാസം 32 കപ്പ വാഴ കുലകൾ മോഷണം പോയതിന് പിന്നാലെ പ്രകൃതിക്ഷോഭത്തിൽ വാഴകൾ നശിച്ചത് ഇരുട്ടടിയായി. ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന ഹബീബിന്‍റെ കുടുംബത്തിന്‍റെ ഏക വരുമാന മാർഗം കൃഷിയാണ്. മഞ്ചള്ളൂർ, ആദം കോട് ചാങ്ങതറ തുടങ്ങിയ സ്ഥലങ്ങളിൽ പാട്ട ഭൂമിയിൽ കൃഷി നടത്തുന്നു.പോലീസ് സ്റ്റേഷന് സമീപം ചാങ്ങതറയിൽ അഞ്ച് ഏക്കർ പാട്ട ഭൂമിയിലെ കപ്പ വാഴകളാണ് കാറ്റിൽ നിലംപരിശായത്. ഒറ്റയ്ക്കാണ് വാഴക്കൊപ്പം മരചിനി ചേന ചേമ്പ് കാച്ചിൽ എന്നി കൃഷികൾ നടത്തുന്നത് ഭാര്യ സജീന ബീവി മക്കൾ ബിലാൽ ഫൈസിയ എന്നിവർ കൃഷിയിൽ…

Read More

പുനലൂരിൽ ജപ്പാൻ കുടിവെള്ള പദ്ധതിയിൽ നിന്ന് വെള്ളം ലഭ്യമാക്കാൻ പ്രവർത്തനങ്ങൾ തുടങ്ങി

പുനലൂർ: പുനലൂരിന് ജപ്പാൻ കുടിവെള്ള പദ്ധതിയിൽ നിന്ന് വെള്ളം ലഭ്യമാക്കാൻ പ്രാഥമിക പ്രവർത്തനങ്ങൾ തുടങ്ങി. 90 ദിവസത്തിനകം മുനിസിപ്പൽ മേഖലയ്ക്ക് മീനാട് പദ്ധതിയിൽ നിന്ന് നിത്യേന അഞ്ച് എംഎൽഡി ജലം ലഭിക്കും. മീനാട് പദ്ധതിയുടെ പനങ്കുറ്റിമലയിലെ ജല ശുദ്ധീകരണ പ്ലാന്‍റിൽ നിന്ന് പുനലൂരിലെ ജലവിതരണ പദ്ധതിയുടെ പ്രധാന ജലസംഭരണിയിലേക്ക് ശുദ്ധജലം നിറയ്ക്കും. ഇവിടെ നിന്ന് എല്ലാ വാർഡുകളിലേക്കും സമൃദ്ധമായി വിതരണം ചെയ്യും. ഉയരമേറിയ സ്ഥലങ്ങളിലും ഇനി വെള്ളം യഥേഷ്ടം ലഭിക്കും. ഇതോടെ ഇപ്പോൾ നേരിടുന്ന ജലക്ഷാമത്തിന് ശാശ്വത പരിഹാരമാകും. ജപ്പാൻ പദ്ധതിയിൽ നിന്ന് പുനലൂരിനും ശുദ്ധജലം ലഭിക്കുകയെന്നത് ദീർഘനാളായുള്ള ആവശ്യമാണ്. ഇത് യാഥാർഥ്യമാക്കാൻ നഗരസഭ ഇതിനകം വാട്ടർ അതോറിറ്റിയിൽ നാല് കോടി അടച്ചു കഴിഞ്ഞു. ആദ്യഘട്ടത്തിൽ ഒരു കോടിയാണ് ഈ സ്വപ്ന പദ്ധതിക്ക് വാട്ടർ അതോറിറ്റിയിൽ നൽകിയത്. തൊളിക്കോട് പുനലൂർ വാട്ടർ സപ്ലൈ സ്കീമിന്‍റെ ലൈനിലേക്ക് ജപ്പാൻ…

Read More

ഭർത്തൃവീട്ടിൽ മകളുടെ മരണം;  ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മാതാവ് മുഖ്യമന്ത്രിക്ക് നിവേദനം നൽകി മാതാവ്

കൊല്ലം: മകളുടെ ദുരൂഹ മരണം ക്രൈംബ്രാഞ്ചോ സിബിഐയോ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മാതാവ് മുഖ്യമന്ത്രി, ഡിജിപി, ആഭ്യന്തര വകുപ്പ് സെക്രട്ടറി, സിറ്റി പോലീസ് കമ്മീഷണർ എന്നിവർക്ക് നിവേദനം നൽകി. കൊല്ലം മുണ്ടയ്ക്കൽ വയലിൽ പുത്തൻവീട്ടിൽ അനിതയുടെ മകൾ മീനു മുരളിയെ(27) 2017 ജൂലൈ 19ന് വീട്ടിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും കാര്യമായ അന്വേഷണം നടന്നില്ലെന്ന് അനിതയുടെ പരാതിയിൽ പറയുന്നു. പോസ്റ്റ്ഗ്രാഡുവേറ്റ് ബിരുദധാരിയായ മീനു കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജിൽ മൈക്രോബയോളജിസ്റ്റായി ജോലിനോക്കുകയായിരുന്നു. 2016 ജൂൺ എട്ടിന് തിരുമുല്ലവാരം പനവിള പടിഞ്ഞാറ്റതിൽ നിഖിലുമായുള്ള വിവാഹം നടന്നു. വിവാഹശേഷം മീനു രണ്ടരമാസത്തോളം ജോലിയിൽ തുടർന്നു. പിന്നീട് ഭർതൃവീട്ടുകാർ നിർബന്ധിപ്പിച്ച് ജോലി രാജിവയ്പിച്ചുവത്രെ. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും അയാളുടെ ബന്ധുക്കളും ചേർന്ന് മകളെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായും അനിത പറയുന്നു.…

Read More

കൊല്ലത്ത് നാലംഗ സംഘം യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു; തലയ്ക്ക് ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊല്ലം: ഇരവിപുരം കാക്കത്തോപ്പിൽ കാറിൽ എത്തിയ നാലംഗ സംഘം യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു. ഇരവിപുരം സ്വദേശിയായ ലിബിനെ(24)യാണ് വെട്ടിയത്.‌‌ കഴിഞ്ഞ രാത്രിയാണ് സംഭവം. ഉത്സവപരിപാടികൾ കണ്ടശേഷം കൂട്ടുകാരൊടൊപ്പം വരുന്നതിനിടെയാണ് യുവാവിന് നേരെ ആക്രമണമുണ്ടായത്. തലയ്ക്ക് വെട്ടേറ്റ ഇയാളെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരവിപുരം പോലീസ് കേസെടുത്തു. ആക്രമണത്തിന്‍റെ കാരണം അറിവായിട്ടില്ല.

Read More

ഭൂമി ഇടപാടിന്‍റെ പേരിൽ തന്‍റെ കുടുംബത്തിന്‍റെ സൽപ്പേര് കളങ്കപ്പെടുത്താൻ ശ്രമെന്ന്  ശബരീനാഥൻ എംഎൽഎ

 തിരുവനന്തപുരം: വർക്കല ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് തന്‍റെ പേര് വലിച്ചിഴയ്ക്കുന്നതിൽ ദുരൂഹതയുണ്ടെന്നും തന്‍റെ കുടുംബത്തിന്‍റെ സൽപ്പേര് താറുമാറാക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്നും കെ.എസ് ശബരീനാഥൻ എം.എൽ.എ. തന്‍റെ ഫേസ് ബുക്ക് പേജിലാണ് ശബരീനാഥൻ ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഇന്നലെ രാവിലെ മുതൽ നവമാധ്യമങ്ങളിലും പത്രത്തിലും വർക്കലയിലെ ഒരു ഭൂമിഇടപാടുമായി ബന്ധപെട്ടു എന്‍റെയും ഭാര്യ ദിവ്യയുടെയും പേര് വലിച്ചിഴയ്ക്കുന്നത് കണ്ടു. ഈ വിഷയത്തെക്കുറിച്ചു ഞാൻ ആദ്യം അറിയുന്നത് കുറച്ചു ദിവസങ്ങൾക്കുമുമ്പ് വർക്കല എംഎൽഎ വി.ജോയ് തന്നെ സ്വകാര്യ സംഭാഷണത്തിൽ എന്നോട് പറയുമ്പോഴാണ്. ഈ വിഷയം അറിയില്ല, നമ്മൾ ഇതൊന്നും വീട്ടിൽ ചർച്ചചെയ്യാറില്ല എന്ന് ഞാൻ മറുപടി പറഞ്ഞപ്പോൾ അദ്ദേഹത്തിന് അത് ബോധ്യപ്പെട്ടതുമാണ്. അതിനുശേഷം ജോയ് തന്നെ, ഞാൻ ഈ കേസിൽ തെറ്റായി ഇടപെട്ടു എന്നു പരാതികൊടുത്തതിൽ ദുരൂഹതയുണ്ട്. സർക്കാരിന്‍റെ ഭാഗമായി ആത്മാർഥമായി പ്രവർത്തിക്കുന്ന ഒരു ഉദ്യോഗസ്ഥ കോടതിവിധിയെയും തെളിവുകളെയും ആസ്പദമാക്കി…

Read More

അന്തരീക്ഷത്തിൽ ഊഷ്‌മാവ് കൂടുന്നു; ചൂടിൽ പാൽ കേടാകാതിരിക്കാൻ മിൽമയുടെ മുന്നറിയിപ്പ്

കൊല്ലം: അന്തരീക്ഷത്തിൽ ഊഷ്‌മാവ് കൂടിവരുന്ന സാഹചര്യത്തിൽ പാൽ വളരെ പെട്ടെന്ന് പിരിഞ്ഞുപോകാൻ സാധ്യതയുള്ളതിനാൽ ഏജന്‍റുമാരും ഉപഭോക്താക്കളും മുൻകരുതലെടുക്കണമെന്ന് മിൽമ കൊല്ലം ഡെയറി അറിയിച്ചു. ഏജന്‍റുമാർ വിതരണ വാഹനങ്ങളിൽ നിന്നും പാൽ ലഭിച്ചാലുടൻ അവ റഫ്രിജറേറ്റർ, ഫ്രീസർ, പഫ് ബോക്‌സ് എന്നിവയിലേക്ക് മാറ്റി സൂക്ഷിക്കണം. പാൽ തുറസായ സ്ഥലത്ത് സൂക്ഷിക്കരുത്. ഉപഭോക്താക്കൾ പാൽ വാങ്ങിയാൽ ഉടൻ അവ ഉപയോഗിച്ചില്ലെങ്കിൽ തണുപ്പ് നഷ്ടപ്പെടാതെ റഫ്രിജറേറ്റർ, ഫ്രീസർ എന്നിവയിൽ സൂക്ഷിക്കണം. ശീതീകരണ സംവിധാനമില്ലാത്ത ഉപഭോക്താക്കൾ പാൽ വാങ്ങിയാൽ ഉടൻതന്നെ തിളപ്പിച്ച് സൂക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 04742794556

Read More

മനുഷ്യർ മതത്തെ തങ്ങളുടെ സ്വാർഥ താല്പര്യങ്ങൾക്കുവേണ്ടി ഉപയോഗിക്കുകയാണെന്ന്. നടൻ ദേവൻ

ശാസ്താംകോട്ട: ജീവിതത്ത യാഥാർഥ്യബോധത്തോടെ നോക്കി കാണണമെന്ന് നടൻ ദേവൻ അഭിപ്രായപ്പെട്ടു. ദക്ഷിണ ഭാരതത്തിലെ ഏക ദുര്യോധന ക്ഷേത്രമായ പോരുവഴി പെരുവിരുത്തി മലനടയിൽ മലക്കുട മഹോത്സവത്തിന്‍റെ ഭാഗമായി നടന്ന മലക്കുട മഹാസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മതങ്ങൾ മനുഷ്യനെ വേർതിരിക്കുന്ന മതിൽക്കെട്ടല്ല.പക്ഷേ മനുഷ്യർ മതത്തെ തങ്ങളുടെ സ്വാർഥ താല്പര്യങ്ങൾക്കുവേണ്ടി ഉപയോഗിക്കുകയാണ്. മനുഷ്യൻ മനുഷ്യനെ പച്ചയ്ക്ക് പിച്ചിച്ചീന്തുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. രാഷ്ട്രീയത്തിന്‍റെ പേരിലായാലും മതത്തിന്‍റെയും ജാതിയുടെയും പേരിലായാലും ഇതിന് അറുതിയുണ്ടാകണമെന്നും ദേവൻ കൂട്ടിച്ചേർത്തു.ചടങ്ങിൽ മലനട ദേവസ്വം പ്രസിഡന്‍റ് ആർ.മാധവൻ അധ്യക്ഷത വഹിച്ചു.ഗാനരചയിതാവ് കിളിമാനൂർ രാമവർമ മുഖ്യപ്രഭാഷണം നടത്തി.കോവൂർ കുഞ്ഞുമോൻ എംഎൽഎ പ്രതിഭകളെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം.ശിവശങ്കരപിള്ള, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എ.സുമ, ബ്ലോക്ക് വൈസ് പ്രസിഡന്‍റ് എസ്.ശിവൻ പിള്ള, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എസ്.ഷീജ, ഗ്രാമപഞ്ചായത്തംഗങ്ങളായ ബി.ബിനീഷ്, ആർ.രാധ, ദേവസ്വം വൈസ് പ്രസിഡന്‍റ്…

Read More