പത്തനാപുരം: വിഷുവെത്തും മുന്‍പേ കണിക്കൊന്ന പൂത്തിറങ്ങി. കേരളത്തിന്റെ കാര്ഷികോത്സവങ്ങളിലൊന്നായിരുന്ന മേടവിഷുവിന് വിശ്വാസത്തിന്റെയും ഐതീഹ്യത്തിനന്റെയും നിറപ്പകിട്ടുകൂടി ചാര്‍ത്തപ്പെട്ടതോടെ ഇന്ന് വിഷു കേരളത്തിന്റെ തനത് ആഘോഷങ്ങളിലൊന്നായി മാറിക്കഴിഞ്ഞു. വിഷുവിന്റെ പ്രധാന ചടങ്ങുകളിലൊന്ന് കണിയൊരുക്കലാണ്. കണിയിലൊഴിവാക്കാനാകാത്തതാണ് കൊന്നപ്പൂവ്.മീനമാസത്തിന്റെ അവസാനത്തോടുകൂടി പൂക്കുന്ന കര്‍ണികാരം മേടത്തില് സൂര്യശോഭയെ വെല്ലുന്ന സുവര്ണശോഭയായി കേരളത്തിന്റെ യഥാർഥ വസന്തത്തെ വിളിച്ചറിയിച്ചിരുന്നു. എന്നാല്‍ കാലാവസ്ഥയിലുണ്ടായ വ്യതിയാനം മൂലം കര്‍ണികാരം മീനമാസത്തിന്റെ തുടക്കത്തില്‍ തന്നെ പൂവണിഞ്ഞു.വേനല്‍ക്കാലത്താണ് കണിക്കൊന്നകള്‍ സാധാരണയായി പൂവിടുന്നത്. ഇത്തവണ വേനല്‍ നേരത്തേ കടുത്തത് കൊന്ന നേരത്തേതന്നെ പൂക്കുന്നതിന് കാരണമായി.മാര്‍ച്ച് മാസം ആദ്യത്തോടെ തന്നെ മിക്കയിടങ്ങളിലും കൊന്ന പൂവിട്ട് കഴിഞ്ഞു. എന്നാല്‍ വേനല്‍മഴയും എത്തുന്നതോടെ വിടര്‍ന്ന പൂക്കള്‍ അധികവും കൊഴിയുന്നതിന് കാരണമാകും. ഇതോടെ കണിയൊരുക്കുന്നതിന് പൂവില്ലാത്ത അവസ്ഥയാകും.കാഷ്വിയാ ഫിസ്റ്റുലാ എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന കണിക്കൊന്ന മുന്‍പ് കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും സമൃദ്ധമായി കണ്ടിരുന്നു. ഇന്ന് ഗ്രാമങ്ങള്‍ പോലും നാഗരീകതയ്ക്ക്…
Read MoreCategory: Kollam
ആറുവിഷയങ്ങളിൽ ആറുമണിക്കൂറിൽ അറുനൂറ്റിഎഴുപത്തിയഞ്ച് ചോദ്യവുമായി ശ്രീകണ്ഠൻനായർ ടോക് ഷോ ഗിന്നസ് ബുക്കിൽ
തിരുവനന്തപുരം: ആറുമണിക്കൂർ നീണ്ട സമയത്തിനുള്ളിൽ വിവിധ വിഷയങ്ങളിലായി 675 ചോദ്യങ്ങളുമായി ശ്രീകണ്ഠൻനായരുടെ ടോക് ഷോ ഗിന്നസ് ബുക്ക് ഓഫ് റിക്കാർഡിൽ. ഇന്നലെ കൊട്ടരാക്കര എംജിഎം സ്കൂളിൽ നടത്തിയ ടോക് ഷോയാണ് ഗിന്നസിൽ ഇടംപിടിച്ചത്. ടെലിവിഷൻ ചരിത്രത്തിൽ സമാനതകളില്ലാത്ത നേട്ടമാണ് ആർ. ശ്രീകണ്ഠൻ നായരും ഫ്ളവേഴ്സ് ടി വിയും ഇതോടെ സ്വന്തമാക്കിയത്. ആറു മണിക്കൂർ സമയത്തിൽ 675 ചോദ്യങ്ങളിലായി പ്രസക്തമായ ആറ് വിഷയങ്ങൾ ചർച്ച ചെയ്തുകൊണ്ടാണ് ലോകറിക്കാർഡിൽ ശ്രീകണ്ഠൻ നായർ എത്തിയത്. ആയിരം എപ്പിസോഡുകൾ തികയ്ക്കുന്ന ശ്രീകണ്ഠൻ നായരുടെ ചർച്ചാ വേദിയാണ് റിക്കാർഡിന് ഇടമായതെന്ന പ്രത്യേകതയുമുണ്ട്. ഗിന്നസ് ബുക്ക് പ്രതിനിധികൾ ഇന്നലെത്തന്നെ പ്രഖ്യാപനവും നടത്തി.
Read Moreപട്ടത്താനം സ്കൂളിലെ സ്ത്രീശാക്തീകരണ പദ്ധതി രാജ്യത്തിന് മാതൃക പ്രേമചന്ദ്രൻ എംപി
കൊല്ലം: പട്ടത്താനം ഗവ.എസ്എൻഡിപി യുപി.സ്കൂളിലെ കുട്ടികളുടെ അമ്മമാർക്ക് ഡിറ്റിപി. പരിശീലനം നൽകിയ പദ്ധതി ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടേണ്ടതാണെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി അഭിപ്രായപ്പെട്ടു. എംപവർ മൈസെൽഫ് സ്കീം പദ്ധതിയുടെ ഭാഗമായിട്ടുള്ള ഡിറ്റിപി. കോഴ്സ് പൂർത്തിയാക്കിയ പഠിതാക്കൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇരവിപുരം എംഎൽഎ. എം.നൗഷാദ് സർട്ടിഫിക്കറ്റ് വിതരണം നടത്തി. പിറ്റിഎ. പ്രസിഡന്റ് ടെന്നിസണ്‍ എൻ. അധ്യക്ഷനായ ചടങ്ങിൽ പ്രഥമാധ്യാപിക കെ.സുജാകുമാരി, വടക്കേവിള ഡിവിഷൻ കൗണ്‍സിലർ പ്രേം ഉഷാർ, ചീഫ് ഇൻസ്ട്രക്ടർ രാഹുൽ, സ്റ്റാഫ് സെക്രട്ടറി ആർ.സീനത്ത്ബീവി എന്നിവർ പ്രസംഗിച്ചു.
Read Moreകൊല്ലം രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഭക്ഷ്യസുരക്ഷാ ജില്ല; പ്രഖ്യാപനം നാളെ മന്ത്രി കെ. കെ. ശൈലജ നിര്‍വഹിക്കും
കൊല്ലം: സമ്പൂര്‍ണ ഭക്ഷ്യസുരക്ഷാ ജില്ലയെന്ന നേട്ടവുമായി രാജ്യത്തിനാകെ മാതൃക സൃഷ്ടിക്കുകയാണ് കൊല്ലം. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഭക്ഷ്യോത്പന്ന ഉത്പാദന – വില്പന – വിതരണ മേഖലയിലെ 90 ശതമാനം സംരംഭകര്‍ക്കും രജിസ്ട്രേഷനും ലൈസന്‍സും നല്‍കിയാണ് നേട്ടം കൈവരിച്ചത്. ഔദ്യോഗിക പ്രഖ്യാപനം നാളെ മന്ത്രി കെ. കെ. ശൈലജ നിര്‍വഹിക്കും. ഇതുവരെ 29,000 സംരംഭകര്‍ക്കാണ് രജിസ്ട്രേഷനും ലൈസന്‍സും വിതരണം ചെയ്തത്. ബേക്കറികള്‍, ഓഡിറ്റോറിയങ്ങള്‍, ആശുപത്രികള്‍, സ്കൂളുകള്‍, അന്നദാനകേന്ദ്രങ്ങള്‍, പൊതുവിതരണ ശൃംഖല, ഹോസ്റ്റലുകള്‍, ബെവ്റിജസ് കോര്‍പറേഷന്റെ സ്ഥാപനങ്ങള്‍ തുടങ്ങി ഭക്ഷ്യോത്പാദന പരിധിയില്‍ വരുന്ന സ്ഥാപനങ്ങളെയെല്ലാം ഉള്‍പ്പെടുത്തിയാണ് ജില്ലാതലത്തില്‍ സമ്പൂര്‍ണ നേട്ടം കൈവരിച്ചത്. മത്സ്യമേഖലയില്‍ ഐസ് പ്ളാന്റുകളും കശുവണ്ടി മേഖലയിലെ ഫാക്ടറികളുമെല്ലാം ലൈസന്‍സിംഗിന് വിധേയമാക്കി. രണ്ട് മാസക്കാലയളവില്‍ 29 രജിസ്ട്രേഷന് – ലൈസന്‍സിംഗ് മേളകളാണ് നടത്തിയത്. സോപാനം ഓഡിറ്റോറിയത്തില്‍ വൈകുന്നേരം ആറിന് എം. നൗഷാദ് എംഎല്‍എ യുടെ അധ്യക്ഷതയിലാണ് ഉദ്ഘാടന…
Read Moreപൊതുവഴി കൈയേറിയത് ചോദ്യം ചെയ്ത ലോട്ടറി തൊഴിലാളിയുടെ കൈ തല്ലിയൊടിച്ചു; പ്രതി രാജേന്ദ്രനെ പോലീസ് അറസ്റ്റു ചെയ്തു
കൊട്ടാരക്കര: പൊതുവഴി കയ്യേറിയതു ചോദ്യം ചെയ്ത ലോട്ടറി തൊഴിലാളിയുടെ കൈ തല്ലിയൊടിച്ചു. പെരുംകുളം തേക്കുവിളവീട്ടിൽ ഉദയനെയാണ് അയൽവാസികളുൾപ്പെട്ട സംഘം മർദ്ദിച്ചത്. ഉദയനും ഭാര്യ മഞ്ജുവും ലോട്ടറി വിറ്റാണ് ഉപജീവനം കഴിയുന്നത്. കാഞ്ഞിരംവിള കോളനിയുടെ അവസാന ഭാഗത്താണ് ഇവരുടെ വീട്. ഇവിടേക്കുള്ള വഴി സമീപവാസികൾ കയ്യേറി കൃഷി നടത്തുന്നതിനെതിരെ ഉദയൻ ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകിയിരുന്നു. ഇതിൽ പ്രകോപിതരായ ഒരു സംഘം ഉദയനെ തടഞ്ഞു നിർത്തി മർദ്ദിക്കുകയും തടിക്കഷ്ണം ഉപയോഗിച്ച് കൈ തല്ലിയൊടിക്കുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ രാജേന്ദ്രനെ പോലീസ് പിടികൂടി റിമാൻഡ് ചെയ്തു. സംഭവത്തിൽ ഇടപെട്ട ജനപ്രതിനിധികളും ചില നേതാക്കളും കേസ് ഇല്ലാതാക്കാൻ ശ്രമം നടത്തി. മർദ്ദനമേറ്റതുമൂലം മുടങ്ങിയ ലോട്ടറി വില്പനയുടെ പണം പറ്റി കേസ് ഒത്തു തീർക്കാനാണ് പ്രദേശത്തെ ജനപ്രതിനിധി ഇവരോടു നിർദ്ദേശിച്ചതെന്നും ആരോപണമുണ്ട്. മൈലം, കുളക്കട പഞ്ചായത്തുകളുടെ അതിർത്തിയിൽ വരുന്ന വഴി മൈലം പഞ്ചായത്തിന്റെ…
Read Moreകുരുത്തകേട് കാട്ടിയെന്നാരോപിച്ച് വിദ്യാർഥികൾക്ക് നേരെ സ്കൂൾ ബസ് ഡ്രൈവറുടെ ചൂരൽ പ്രയോഗം
കൊല്ലം : സ്കൂൾ കുട്ടികളുമായ പോയ വാഹനത്തിലെ ഡ്രൈവർ കുട്ടികൾക്ക് നേരെ ചൂരൽപ്രയോഗം നടത്തി. കുട്ടികളെ തല്ലാന്‍ പാടില്ലെന്ന നിയമം നിലനിൽക്കുന്പോഴാണ് ഡ്രൈവർ കുരുത്തകേട് കാട്ടുന്നു എന്ന് കാരണം പറഞ്ഞ് കുട്ടികളെ ചൂരൽ ഉപയോഗിച്ച് തല്ലിയത്. ഇന്നലെ രാവിലെ രാമൻകുളങ്ങരയ്ക്ക് സമീപം വാഹനം നിർത്തിയായിരുന്നു കുട്ടികളെ തല്ലിയത്. സ്വകാര്യ സ്കൂളിലെ പത്തോളം കുട്ടികളായിരുന്നു യൂണിഫോമിൽ വാഹനത്തിലുണ്ടായിരുന്നത്. കുട്ടികളെ തല്ലുന്നത് കണ്ട് ചോദ്യം ചെയ്ത മാധ്യമപ്രവർത്തകനോട് കുട്ടികളുടെ രക്ഷിതാക്കൾക്കില്ലാത്ത വിഷമം തനിക്ക് വേണ്ടെന്ന് കയർക്കുകയും ഫോട്ടോ എടുത്തതിന് ചീത്ത പറയുകയും ചെയ്തു. വാഹനം കാവനാട് കുരീപ്പുഴ ഷമീറിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് ആർടിഒ തുളസീധരൻപിള്ള അറിയിച്ചു. കുട്ടികളെ വടി ഉപയോഗിച്ച് തല്ലിയതിനെതിരെ ജില്ലാ ചൈൽഡ് ലൈൻ കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Read Moreസുഗതൻ കേസിലെ പ്രതികൾക്ക് സ്വീകരണം നൽകിയ നടപടി അപമാനം; സിപിഐ നേതൃത്വത്തിന്റെ പങ്ക് അന്വേഷിക്കണം
സുഗതൻ ആത്മഹത്യ ചെയ്തതിന് കാരണക്കാരായ പ്രതികൾക്ക് സ്വീകരണം നൽകിയ സിപിഐയുടെ നടപടി പരിഷ്കൃത സമൂഹത്തിന് അപമാനമാണെന്ന് ബിജെപി നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു. ഇത് പരിഷ്കൃത സമൂഹത്തോടുള്ള വെല്ലുവിളിയാണ്. പ്രതികൾക്ക് സഹായകരമായ നിലപാടെടുക്കുന്ന നേതൃത്വത്തിന്റെ പ്രവർത്തിയിലൂടെ വ്യക്തമാകുന്നത് സുഗതൻ ആത്മഹത്യ ചെയ്തതിന് കാരണമായ സംഭവത്തിൽ സിപിഐ ജില്ലാ സംസ്ഥാന നേതൃത്വത്തിന്റെ പങ്കാളിത്തമാണ്. സുഗതൻ കേസിൽ സിപിഐ നേതൃത്വത്തിന്റെ പങ്ക് അന്വേഷിക്കണമെന്ന് ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് എസ്. ഉമേഷ്ബാബു ആവശ്യപ്പെട്ടു.
Read Moreമധ്യവയസ്കൻ വീട്ടിലെ ചായ്പിൽ മരിച്ച നിലയിൽ; മൃതദേഹത്തിലുടനീളം വെട്ടേറ്റ പാടുകൾ; കൊലപാതകമെന്ന് സംശയിക്കുന്നതായി പോലീസ്
കൊടുമണ്‍: ചന്ദനപ്പള്ളി-ഏഴംകുളം റോഡിൽ ഇടത്തിട്ട ഗവണ്മെന്റ്. എൽ.പി. സ്കൂളിനു സമീപത്തുള്ള വീടിന്റെ ചായ്പ്പിൽ മധ്യവയസ്കനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ചന്ദനപ്പള്ളി വട്ടമുരുപ്പേൽ ശങ്കരൻ (50) ആണ് മരിച്ചത്. കൊലപാതകമാണന്ന് സംശയിക്കുന്നു. മൃതദേഹത്തിലുടനീളം വെട്ടേറ്റ പാടുകളുണ്ടന്ന് പോലീസ് പറയുന്നു. ഇന്നലെ രാത്രിയാണ് സംഭവം നടന്നതെന്ന് കരുതുന്നു. ഇന്ന് രാവിലെ വീട്ടുകാരാണ് മൃതദേഹം വീടന്റെ ചായ്പ്പിൽ കണ്ടത്. കൊടുമണ്‍ പോലീസ് സംഭവ സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.
Read Moreജനവാസ മേഖലയിൽ ടവർ നിർമാണം; എതിർപ്പിനെ തുടർന്ന് നിർമാണം നിർത്തി; പ്രതിഷേധമറിയിച്ച് രാഷ്ട്രീയപാർട്ടി കൊടികുത്തി
ചവറ: ജനവാസ മേഖലയിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ മൊബൈൽ ടവർ നിർമിക്കാനുള്ള നീക്കം രാഷ്ട്രീയ പാർട്ടികളുടെ പ്രതിഷേധത്തെ തുടർന്ന് നിർത്തിവെച്ചു. പന്മന മുകുന്ദപുരം വാർഡിൽ അമ്മ വീട് ജംഗ്ഷന് സമീപത്തെ പുരയിടത്തിലാണ് ടവർ നിർമാണം തുടങ്ങിയത്. എന്നാൽ പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് നിർമാണം നടത്തുന്നതെന്നാരോപിച്ചാണ് പരിസരവാസികളുടെ പരാതിയിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പ്രതിഷേധവുമായെത്തിയത്. യാതൊരു കാരണവശാലും ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് ടവർ നിർമാണം അനുവദിക്കില്ലെന്ന് പ്രവർത്തകർ പറഞ്ഞു. നിർമാണത്തിന് പഞ്ചായത്ത് സെക്രട്ടറി അനുമതി നൽകിയെന്നാണ് വസ്തു ഉടമ അവകാശപ്പെടുന്നതെങ്കിലും പഞ്ചായത്ത് കമ്മിറ്റി ഈ വിഷയം അറിഞ്ഞിട്ടില്ലന്ന് പ്രസിഡന്റ് പി.കെ.ലളിത പറഞ്ഞു. പ്രദേശവാസികളുടെ എതിർപ്പിനെ തുടർന്ന് കോൺഗ്രസ്, ആർഎസ്പി പ്രവർത്തകർ സ്ഥലത്ത് കൊടി കുത്തി. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ബാബുജി പട്ടത്താനം, ഇ.റഷീദ്, എം എസ് ഖാൻ, അസനാര് കുട്ടി, വിനോദ് മുകുന്ദപുരം, ബിജു, ശ്രീകുമാർ എന്നിവരുടെ…
Read Moreപ്രവാസിയുടെ മരണം; മാനുഷിക പരിഗണനയിൽ വര്‍ക്ക്ഷോപ്പിന് വൈദ്യുതി കണക്ഷനുള്ള എൻഒസി പഞ്ചായത്ത് നൽകി
പത്തനാപുരം: വര്‍ക്ക്ഷോപ്പില്‍ വൈദ്യുതി കണക്ഷന് എടുക്കാനാവശ്യമായ എന്‍ഒസി സുഗതന്റെ കുടുംബത്തിന് വിളക്കുടി പഞ്ചായത്ത് സെക്രട്ടറി ഇന്നലെ നല്കി.സിപിഐ അംഗങ്ങളുടെ എതിര്‍പ്പിനിടെയാണ് വിളക്കുടി പഞ്ചായത്ത് അനുമതി നല്‍കിയത്. ഇളമ്പല്‍ പൈനാപ്പിള്‍ ജംഗ്ഷനിലുളള വര്‍ക്ക്ഷോപ്പ് നിര്‍മാണ സ്ഥലത്ത് സിപിഐ, എഐവൈഎഫ് പ്രവര്‍ത്തകര്‍ കൊടികുത്തിയതിനെത്തുടര്‍ന്ന് സുഗതന് ആത്മഹത്യ ചെയ്ത് മൂന്നാഴ്ച പിന്നിടുമ്പോഴാണ് അതേ സ്ഥലത്ത് തന്നെ വര്‍ക്ക് ഷോപ്പ് തുടങ്ങാന്‍ പഞ്ചായത്ത് കുടുംബത്തിന് എന്‍ ഒ സി നല്‍കിയത്. എന്‍ ഒ സി നല്‍കുന്നതിന് ഭരണസമിതി യോഗത്തില്‍ നാല് സിപിഐ അംഗങ്ങള്‍ ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതി എൻ ഒ സി നല്കാന് തീരുമാനിക്കുകയായിരുന്നു. കൂടാതെ പ്രതിപക്ഷമായ യുഡിഎഫും സിപിഎമ്മിനെ പിന്തുണച്ചിരുന്നു . എന്‍ ഒ സി ലഭിച്ചതോടെ വര്‍ക്ക്ഷോപ്പിന് വൈദ്യുതി കണക്ഷന് അപേക്ഷിക്കാന്‍ സാധിക്കും. എന്നാല്‍ സര്‍ക്കാര്‍ സഹായിച്ചാല്‍ മാത്രമേ വര്‍ക്ക്ഷോപ്പ് നിര്‍മാണവുമായി മുന്നോട്ടു പോവുകയുളളുവെന്നും മക്കളായ…
Read More