മരപ്പൊത്തിൽനിന്നു വീണ ദേശാടനപ്പക്ഷിക്കുഞ്ഞുങ്ങൾക്ക് രക്ഷയേകി ജീഷ്ണുവും കുടുംബവും; കറുപ്പും വെള്ളയും നിറത്തിലുള്ള ഈ പക്ഷികൾ റ്റീൽ ഇനത്തിൽപ്പെട്ടതാണെന്ന് ഡോ.ഷൈൻ

ചാത്തന്നൂർ(കൊല്ലം): മരപ്പൊത്തിൽ നിന്നും നിലത്തു വീണ ദേശാടനപ്പക്ഷിക്കുഞ്ഞുങ്ങൾക്ക് സമീപത്തെ വീട്ടുകാർ രക്ഷകരായി. മുള്ളുവിള ഹരിശ്രീനഗറിൽ ജിഷ്ണു ഹൗസിന് സമീപം ഇന്നലെ രാവിലെയാണ് പത്തോളം ദേശാടന പക്ഷി കുഞ്ഞുങ്ങളെ കാണപ്പെട്ടത്.കറുപ്പും വെള്ളയും നിറത്തിലുള്ള റ്റീൽ എന്ന ഇനത്തിൽപ്പെട്ട പക്ഷിക്കുഞ്ഞുങ്ങളാണിതെന്ന് മൃഗ സംരക്ഷണ വകുപ്പിലെ ഡോ.ഷൈൻ പറഞ്ഞു. വയൽപ്രദേശങ്ങളിലാണ് ഇവയെ സാധാരണയായി കണ്ടുവരുന്നതെന്നും ആന്ധ്രാ, ഹൈദ്രാബാദ്, തഞ്ചാവൂർ എന്നിവിടങ്ങളിലാണ് ഇവയെ കണ്ടു വരുന്നതെന്നും ഡോക്ടർ പറഞ്ഞു. തണൽമരങ്ങളിലും മഴമരങ്ങളിലും കൂടു കൂട്ടുന്ന ഇവയുടെ ആഹാരം ജലജീവികളാണ്.ഹരിശ്രീനഗറിലെ ഒരു തെങ്ങിൻ പൊത്തിൽ നിന്നും താഴെ വീണ പക്ഷി കുഞ്ഞുങ്ങളെ ജിഷ്ണു ഹൗസിൽ സൂക്ഷിച്ചിരിക്കുകയാണ്. വനം വകുപ്പുകാർ വരുന്നവരെ സൂക്ഷിക്കാനാണ് വീട്ടുകാർ തീരുമാനിച്ചിട്ടുള്ളത്.

Read More

സർക്കിൾ ഇൻസ്പെക്ടറെ ആവശ്യമുണ്ട്..! അസാമാന്യ ധൈര്യവും സ്ഥലംമാറ്റത്തിന് എപ്പോഴും തൽപരരുമായവരിൽനിന്ന് അപേക്ഷ ക്ഷണിക്കുന്നു; ഇങ്ങനെയൊരു പരസ്യത്തിനു പിന്നിലെ കഥയെക്കുറിച്ചറിയാം…

പന്തളം: ഒരു സിഐയുടെ ഒഴിവുണ്ട്, അസാമാന്യ ധൈര്യവും സ്ഥലംമാറ്റത്തിന് എപ്പോഴും തത്പരരുമായവരിൽനിന്ന് അപേക്ഷ ക്ഷണിക്കുന്നുവെന്ന മട്ടിൽ ഒരു പരസ്യം കണ്ടാൽ ഞെട്ടരുത്. സംഭവം സത്യമാണ്. പന്തളം പോലീസ് സ്റ്റേഷനിലെ സ്ഥിതി അതാണ്. ഇരട്ടി ശന്പളം നല്കാമെന്ന് പറഞ്ഞാൽ പോലും ആരും ഈ സാഹസത്തിന് തയാറല്ലത്രെ! ഇവിടെ ചുമതലയുണ്ടായിരുന്ന സിഐ ആർ.സുരേഷിനെ ഓഗസ്റ്റ് അഞ്ചിനാണ് സസ്പെൻഡ് ചെയ്തത്. സിപിഎമ്മിന്‍റെ ഇംഗിതത്തിനു വഴങ്ങിയില്ലെന്നതായിരുന്നു അദ്ദേഹത്തിനെതിരായ നടപടിയുടെ മൂലകാരണം. പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി മുതൽ ഐജി വരെ ഇടപെട്ടാണ് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തതെന്ന് പാർട്ടിക്കാർ തന്നെ പറയുന്നു. ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനാചരണത്തിൽ മുഖ്യമന്ത്രിയിൽനിന്ന് വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡൽ സ്വീകരിക്കാനിരുന്നതാണ് അദ്ദേഹം. അതുകൊണ്ടു തന്നെ, അതിനു മുന്പ് സസ്പെൻഷൻ പിൻവലിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ഒരു മാസം പിന്നിട്ടിട്ടും സസ്പെൻഷൻ തുടരുകയാണ്. സുരേഷ് സസ്പെൻഷനിലായതോടെ കോന്നി സിഐ ഉമേഷ്ബാബുവിനാണ് ചുമതല നല്കിയിരുന്നത്. പഴി…

Read More

അസീസിന് പിന്നാലെ മുരളീധരനും..! ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവാകാൻ യോഗ്യൻ; പ്രവർത്തകരുടെ ആഗ്രഹം ഉൾക്കൊണ്ട് കെ മുരളീധരനും അങ്ങനെ തന്നെപറയുന്നു; ഉമ്മൻചാണ്ടി തന്നെ വരണം

തിരുവനന്തപുരം: ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവാകാൻ യോഗ്യനാണെന്ന് കെ. മുരളീധരൻ. നേതൃസ്ഥാനത്തേക്ക് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും യോഗ്യരാണ്. പ്രവർത്തകരുടെ ആഗ്രഹം പ്രതിപക്ഷ നേതൃനിരയിലേക്ക് ഉമ്മൻ ചാണ്ടി വരണമെന്നതാണ്. ഈ ആഗ്രഹം താൻ ഉൾക്കൊള്ളുന്നുവെന്നും മുരളീധരൻ പറഞ്ഞു. കഴിഞ്ഞ ദിവസം ആർഎസ്പി നേതാവ് എ.എ. അസീസ് നടത്തിയ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു മുരളീധരൻ. പ്രതിപക്ഷ നേതാവാകാൻ ഉമ്മൻ ചാണ്ടി യോഗ്യനാണെന്ന് അസീസ് പറഞ്ഞിരുന്നു.

Read More

മൂന്ന് മാസം പിന്നിട്ട്..! മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം; സാഹചര്യ തെളിവുകളും സംഭവസ്‌ഥലത്ത് നിന്നും ലഭിച്ച വസ്തുക്കളു ടെയും അടിസ്‌ഥാനത്തിൽ അന്വേഷണം തുടരാനാവില്ലെന്ന് പോലീസ്

പത്തനാപുരം: നിർമ്മാണം പൂർത്തിയാകാത്ത കെട്ടിടത്തിൽ നിന്നും കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ മൂന്ന് മാസം കഴിഞ്ഞിട്ടുംഅന്വേഷണം എങ്ങുമെത്തിയില്ല.സാഹചര്യ തെളിവുകളും സംഭവസ്‌ഥലത്ത് നിന്നും ലഭിച്ച വസ്തുക്കളുടെയും അടിസ്‌ഥാനത്തിൽ അന്വേഷണം തുടരനാവില്ലെന്ന നിലപാടിൽ പോലീസ് അന്വേഷണം നിർത്തി. ജൂൺ 18നാണ് പത്തനാപുരത്ത് എഫ് സി ഐ ഗോഡൗൺ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്നും കത്തികരിഞ്ഞ നിലയിൽ അസ്‌ഥികൾ കാണുന്നത്.തുടർന്ന് ഫോറൻസിക് സംഘത്തിന്‍റെ പരിശോധനയിൽ മനുഷ്യന്‍റെ ശരീരമാണെന്നും മെഡിക്കൽ വിഭാഗം നടത്തിയ അന്വേഷണത്തിൽ പുരുഷന്റെതാണെന്നുംകണ്ടെത്തിയിരുന്നു. ഇതിനിടെയിൽ വാഴപ്പാറയിൽ നിന്നും മധ്യവയ്സകനെ കാണാതായ സംഭവവും ഉണ്ടായിരുന്നു .കെട്ടിടത്തിന്സമീപത്ത് നിന്നും ലഭിച്ച പേഴ്സും, താക്കോൽകൂട്ടവും ഇദ്ദേഹത്തിന്‍റെയാണോയെന്ന് സംശയം ഉണ്ടായി.ഇതിന്റെ അടിസ്‌ഥാനത്തിൽ അടുത്ത ബന്ധമുള്ളവരെ പോലീസ് ചോദ്യം ചെയ്തു. ഡിഎൻഎപരിശോധനയ്ക്കായിഇദ്ദേഹത്തിന്‍റെ സഹോദരന്‍റെ രക്‌തസാമ്പിൾ ശേഖരിക്കുകയും ചെയ്തു.ഇതിന്റെ ഫലം പുറത്ത് വരാൻ കാത്തിരിക്കുകയാണ് അന്വേഷണസംഘം. ഇതിന്പുറമെ ഫോറൻസിക്കിന്‍റെയും മെഡിക്കൽസംഘത്തിന്‍റെയും റിപ്പോർട്ടും എത്തിയിട്ടില്ലെന്ന് ഉദ്യോഗസ്‌ഥർ പറയുന്നു.…

Read More

ഒടുവിൽ കുടങ്ങി..! കൊല്ലത്ത് ലോട്ടറി ടിക്കറ്റിന്‍റെ നമ്പര്‍ തിരുത്തി പണം തട്ടിയ രണ്ടുപേർ പിടിയിൽ; തട്ടിപ്പിനിരയാക്കിയിരുന്നത് ചെറുകിട കച്ചവടക്കാരെയും പ്രായം ചെയ്യന്ന വിൽപനക്കാരെയും; തട്ടിപ്പിലൂടെ നേടിയ പണം ചിലവഴിച്ചിരുന്നത് ഇങ്ങനെ..

കൊല്ലം: ലോട്ടറി ടിക്കറ്റിന്‍റെ നന്പർ തിരുത്തി പണം തട്ടിവന്ന രണ്ടുപേരെ കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റുചെയ്തു. പോളയത്തോട് സ്വദേശി ഷാജഹാൻ, പള്ളിമുക്ക് സ്വദേശി അൻസർ എന്നിവരാണ് പിടിയിലായത്. സമ്മാനമടിക്കാത്ത ലോട്ടറി ടിക്കറ്റിന്‍റെ നന്പർ വെട്ടി ടിക്കറ്റിൽ ഒട്ടിച്ചാണ് തട്ടിപ്പ് നടത്തിവന്നത്. 1000, 500, 100 രൂപയുടെ സമ്മാനങ്ങളാണ് തട്ടിപ്പിലൂടെ നേടിവന്നത്. അംഗീകൃത ഏജൻസികളിൽ പോയി ഇവർ ടിക്കറ്റ് മാറ്റാറില്ല. ചെറുകിട ലോട്ടറി വിൽപ്പനക്കാരെയാണ് സമീപിക്കുന്നത്. 1000 രൂപയടിച്ചതായുള്ള ടിക്കറ്റ് നൽകിയിട്ട് 500 രൂപയ്ക്കുവരെ ടിക്കറ്റ് എടുക്കുന്നത് ഇവരുടെ പതിവാണെന്ന് പോലീസ് പറഞ്ഞു. ചെറുകിട വിൽപ്പനക്കാർ ഇവരുടെ കൈയിൽനിന്ന് വാങ്ങിയ ടിക്കറ്റ് ഏജൻസികളിൽ നൽകിയതോടെയാണ് കബളിപ്പിക്കപ്പെട്ടതായി മനസിലായത്. ഇത്തരത്തിൽ നിരവധിപേരാണ് ഇവരുടെ തട്ടിപ്പിന് ഇടയായിട്ടുള്ളത്. ടിക്കറ്റ് മാറാനെത്തിയ അനസറിനെ വിൽപ്പനക്കാരൻ തടഞ്ഞുവച്ച് ഏജൻസിയിലറിയിക്കുകയായിരുന്നു. തുടർന്ന് പോലീസെത്തി അൻസറിനെ പിടികൂടി. ഇയാളുടെ സഹായിയായ ഷാജഹാനെയും പിന്നീട് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇരുവരെയും വിശദമായി…

Read More

ഈ പ്രവാസികളെക്കൊണ്ട് തോറ്റു..! കേരളത്തിലെ പല ഗ്രാമങ്ങളും നഗരങ്ങളേക്കാൾ വികസിച്ചതിനു പിന്നിൽ പ്രവാസികളുടെ പങ്കാണെന്ന് ആർ. ബാലകൃഷ്ണപിള്ള

കൊല്ലം: കൊടിയും ചിഹ്നവും നോക്കാതെ പ്രവാസ ജീവിതത്തെ പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര സംസ്‌ഥാന സർക്കാരുകൾ മുൻകൈയെടുക്കണമെന്ന് മുന്നോക്ക വികസന കോർപ്പറേഷൻ ചെയർമാൻ ആർ. ബാലകൃഷ്ണപിള്ള അഭിപ്രായപ്പെട്ടു. പ്രവാസി വെൽഫെയർ ഓർഗനൈസേഷൻ സംസ്‌ഥാന കമ്മിറ്റി ഓഫീസ് (പ്രവാസി ഭവൻ) ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രവാസികളുടെ ക്ഷേമത്തിനായി കേന്ദ്ര സർക്കാർ കേന്ദ്ര പ്രവാസി ക്ഷേമ ബോർഡ് രൂപീകരിച്ച് അവരുടെ ജീവിതനില മെച്ചപ്പെടുത്തണമെന്നും കേരളത്തിലെ പല ഗ്രാമങ്ങളും നഗരങ്ങളേക്കാൾ വികസിച്ചതിൽ പ്രവാസികളുടെ പങ്കുകൊണ്ടാണെന്നും ബാലകൃഷ്ണപിള്ള ചൂണ്ടിക്കാട്ടി. പ്രവാസി വെൽഫെയർ ഓർഗനൈസേഷൻ സംസ്‌ഥാന ചെയർമാൻ എൻ.എസ്. വിജയൻ അധ്യക്ഷത വഹിച്ചു. ഫാ. പോൾക്രൂസ് മുഖ്യപ്രഭാഷണം നടത്തി. പി. ജർമിയാസ്, നെയ്ത്തിൽ വിൻസെന്റ്, കമറുദീൻ മുസ്ലിയാർ, കുരീപ്പുഴ ഷാനവാസ്, കെ.പി. ഉണ്ണികൃഷ്ണൻ, സേതുമാധവൻപിള്ള, ഡോ. കുഞ്ചാണ്ടിച്ചൻ, ഷാജി ചാത്തന്നൂർ, പെരുങ്കുളം സുരേഷ്, രാജേഷ് വേങ്ങൂർ, ഡോ. കുമ്പളത്ത് ജനാർദനക്കുറുപ്പ്, ആലപ്പുഴ ഓമനക്കുട്ടൻ, പ്രഭാമോഹൻ, ഷീജാ…

Read More

മന്ത്രിയുടെ ഓണാവേശം ..! ഓണപലഹാരമുണ്ടാക്കൽ മത്സരം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി മേഴ്സിക്കുട്ടിയമ്മ ഓണപ്പഴ മയുടെ ആവേശലഹരിയിൽ പങ്കുചേർന്നത് കൗണികൾക്ക് കൗതുകമായി

കൊല്ലം: അലുവ കിണ്ടിയും ഉണ്ണിയപ്പം ചുട്ടും പരുവം പറഞ്ഞു മന്ത്രി മേഴ്സിക്കുട്ടിയമ്മ പാചകക്കാർക്ക് ഒപ്പം കൂടിയത് കാഴ്ചക്കാർക്ക് കൗതുകമായി .ഓണപലഹാരമുണ്ടാക്കൽ മത്സരം നാടിനെ ഓണ ലഹരിയിലാക്കി. ശർക്കരയുടേയും നെയ്യിന്റേയും മധുരം കിനിയുന്ന മണം അന്തരീക്ഷത്തിൽ നിറഞ്ഞു. ആഘോഷ തിമർപ്പായി യുവാക്കൾ ആർപ്പുവിളിച്ച് അലുവ കിണ്ടി. വനിതകൾ ഈന്തപ്പഴം, പൈനാപ്പിൾ, ഏത്തക്ക തുടങ്ങി വൈവിധ്യങ്ങളായ കൂട്ടുകളിൽ പായസമൊരുക്കിയും ഉണ്ണിയപ്പം ചുട്ടും അവിലുവിളയിച്ചും മത്സരത്തിന് ആവേശം കൂട്ടി.നീരാവിൽ പ്രകാശ് കലാകേന്ദ്രത്തിന്റെ 59–ാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് ഓണം മധുരം എന്ന പേരിൽ പലഹാരമുണ്ടാക്കൽ മത്സരവും അലുവ കിണ്ടലും സംഘടിപ്പിച്ചത്. മത്സരം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി മേഴ്സിക്കുട്ടിയമ്മ ഓണപ്പഴമയുടെ ആവേശ ലഹരിയിൽ മത്സരാർഥികൾക്കൊപ്പം ചേരുകയായിരുന്നു.സ്‌ഥിരം ചടങ്ങുകളിൽ നിന്ന് വ്യത്യസ്തമായി പലഹാരങ്ങളുടേയും അലുവയുടേയും മൊക്കെ നിർമാണത്തിൽ പങ്കെടുത്തുകൊണ്ടാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. ഓണോത്സവത്തിന് മാറ്റ് കൂട്ടി ഓണക്കളികളും നാടൻ വിഭവങ്ങളുമായി ഓണക്കടയും ഒരുക്കിയിരുന്നു. ദോശയും…

Read More

ആസാമിമാർ ഭരണഘടനയെ പോലും വെല്ലുവിളിക്കുന്നു; ഭരണാധികാരികൾ അവർക്കു മുന്നിൽ മൗനികളാകുന്നുവെന്ന് ഡിസിസി പ്രസിഡന്‍റ് ബിന്ദുകൃഷ്ണ

തേവലക്കര: രാജ്യത്തിന്‍റെ ഭരണ ഘടനയെ പോലും ക്രിമിനലുകളായ ആസാമിമാർ വെല്ലുവിളിച്ചിട്ടും ഭരണാധികാരികൾ മൗനികളാകുന്നുവെന്ന് ഡിസിസി പ്രസിഡൻറ് ബിന്ദു കൃഷ്ണ പറഞ്ഞു. തേവലക്കര പാലയ്ക്കൽ നവ മാധ്യമ കൂട്ടായ്മയുടെ നേതൃത്വത്തിൽ മികച്ച പാർലമെന്റേറിയൻ അവാർഡ് നേടിയ എൻ.കെ. പ്രേമചന്ദ്രൻഎംപിക്ക് നൽകിയ പൗരസ്വീകരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിന്ദുകൃഷ്ണ. ആത്മീയതയുടെ മറവിൽ സ്ത്രീകൾക്ക് നേരെ അതിക്രമങ്ങൾ വർധിച്ചു വരികയാണ്. കോടതിയെയും നിയമത്തെയും സ്വാമിമാരുടെ പേരിൽ വെല്ലുവിളിച്ച് അക്രമങ്ങൾ അഴിച്ചു വിടുമ്പോൾ പ്രധാനമന്ത്രിയുൾപ്പടെയുള്ളവർ കുറ്റക്കാർക്ക് മൗന പിന്തുണ നൽകുകയാണെന്ന് ബിന്ദുകൃഷ്ണ പറഞ്ഞു. എൻ.കെ.പ്രേമചന്ദ്രൻ എംപിയെ ബിന്ദുകൃഷ്ണയും യുഡിഎഫ് പ്രവർത്തകരും സ്വീകരിച്ചു. യുവ ചിത്രകാരി ആര്യാ അനിലിന് എൻ.കെ.പ്രേമചന്ദ്രൻ എംപി ഉപഹാരം സമ്മാനിച്ചു. സ്വാഗത സംഘം ചെയർമാൻ എം. ഇസ്മയിൽ കുഞ്ഞ് അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്‌ഥാന വൈസ് പ്രസിഡന്റ് സുൽഫിക്കർ സലാം ഓണക്കിറ്റ് വിതരണം ചെയ്തു. അബൂബക്കർ കുഞ്ഞ്, പി.ഫിലിപ്,…

Read More

കൊല്ലത്ത് പാറക്കെട്ടിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി; മരിച്ചത് രാമൻകുളങ്ങര അനിൽ കുമാറെന്ന് സംശയം; തീരത്തു നിന്നും ഇയാളുടേതെന്ന് കരുതുന്ന ബൈക്കും മൊബൈലും പോലീസ് കണ്ടെത്തി

  കൊല്ലം: തിരുമുല്ലവാരം കടപ്പുറത്തോട് ചേർന്ന് പാറക്കെട്ടിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ബുധനാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. രാമൻകുളങ്ങര സ്വദേശി അനിൽകുമാറാണ് മരിച്ചതെന്ന് സംശയിക്കുന്നു. ഇയാളുടെ ബൈക്കും മൊബൈൽ ഫോണും തീരത്തുനിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. കോസ്റ്റൽ പോലീസ് സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. മരണത്തിൽ ദുരൂഹതയുള്ളതായാണ് പോലീസ് പറയുന്നത്

Read More

ഞങ്ങൾക്കും വേണം പണം..! യൂത്ത് കോൺഗ്രസിന്‍റെ ഫണ്ട് പിരിവിന് പണം നൽകിയില്ല ; സിനിമ ചിത്രീകരണം യൂത്ത്കോണ്‍ഗ്രസുകാർ അലങ്കോലപ്പെടുത്തി; സാധന സാമഗ്രികൾ നശിപ്പിച്ചതായും ആക്ഷേപം

പത്തനാപുരം:സന്തോഷ് നായർ സംവിധാനം ചെയ്യുന്ന ’സച്ചിൻ സണ്‍ ഓഫ് വിശ്വനാഥ് എന്ന സിനിമയുടെ ചിത്രീകരണം യൂത്ത്കോണ്‍ഗ്രസ്സ് പ്രവർത്തകർ അലങ്കോലപ്പെടുത്തി. ഷൂട്ടിംങ്ങ് പൂർത്തിയാക്കാതെ ചലച്ചിത്ര സംഘം മടങ്ങി. പത്തനാപുരം പളളിമുക്കിലെ താലൂക്ക് ഓഫീസ് പരിസരത്ത് ചിത്രീകരണം നടക്കുന്നതിനിടെയാണ് സംഭവം. തിങ്കളാഴ്ച രാവിലെയാണ് പണം ആവശ്യപ്പെട്ട് യൂത്ത്കോണ്‍ഗ്രസ്സ് പ്രവർത്തകർ എത്തിയത് . ഫണ്ടിലേക്ക് വൻ തുക പിരിവ് ആവശ്യപ്പെട്ടങ്കിലും നിർമ്മാതാവ് നൽകാൻ തയ്യാറായില്ല . തുടർന്ന് ഷൂട്ടിംങ്ങ് പൊതുജനത്തിന് തടസ്സമാണന്ന വാദം ആരോപിച്ച് കൊടിയുമേന്തി എത്തിയ എട്ടംഗ സംഘം ചിത്രീകരണം തടസ്സപ്പെടുത്തി . ചിത്രീകരണത്തിന്‍റെ സാധന സാമഗ്രികൾ യൂത്ത്കോണ്‍ഗ്രസുകാർ നശിപ്പിച്ചതായും ആക്ഷേപമുണ്ട്. ഇതേതുടർന്ന് ഷൂട്ടിംങ്ങ് പൂർത്തിയാകാതെ ചലച്ചിത്ര സംഘം മടങ്ങുകയായിരുന്നു. കഴിഞ്ഞ ഒരു മാസമായി പത്തനാപുരം , പുനലൂർ മേഖലകളിലായി സിനിമയുടെ ചിത്രീകരണം നടന്നു വരുകയായിരുന്നു. ആദ്യമായാണ് ഇത്തരം ഒരു അനുഭവമെന്ന് സംവിധായകൻ സന്തോഷ് നായർ പറഞ്ഞു. 12 ഓളം…

Read More