പത്തനാപുരം: മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം എങ്ങുമെത്തിയില്ല. സാഹചര്യ തെളിവുകളും സംഭവസ്ഥലത്ത് നിന്നും ലഭിച്ച വസ്തുക്കളുടെയും അടിസ്ഥാനത്തിൽ അന്വേഷണം തുടരാനാവില്ലെന്ന നിലപാടിലാണ് പോലീസ്. ഇനിയുള്ള പ്രതീക്ഷ ഫോറൻസികിന്റെയും മെഡിക്കൽ സംഘത്തിന്റെയും റിപ്പോർട്ടിലാണ്. ഇതിനിടെയിൽ മൃതദേഹം വാഴപ്പാറ സ്വദേശിയുടെതാണെന്ന് സംശയവും പോലീസ് തള്ളികളയുന്നില്ല. മേയ് 18 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പത്തനാപുരം ജനതാ ജംഗ്ഷനിലെ മാർ ലാസറസ് പളളിയുടെ സമീപത്തെ കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്നാണ് മൃതദേഹം കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഫോറൻസിക് സംഘത്തിന്റെ പരിശോധനയിൽ മനുഷ്യന്റെ ശരീരമാണെന്ന് കണ്ടെത്തിയിരുന്നു. പീന്നിട് മെഡിക്കൽ വിഭാഗം നടത്തിയ അന്വേഷണത്തിൽ പുരുഷന്റെതാണെന്നും മനസിലാക്കി. ഇതെ തുടർന്നാണ് വാഴപ്പാറയിൽ നിന്നും കാണാതായ സദാനന്ദന്റെതാണ് മൃതദേഹമെന്ന സംശയമുണ്ടായത്. സമീപത്ത് ലഭിച്ച പേഴ്സും, താക്കോൽ കൂട്ടവും സദാനന്ദന്റെതാണെന്നും സംശയം ബലപ്പെടുന്നുണ്ട്. സദാനന്ദനുമായി അടുത്ത ബന്ധമുള്ളവരെ പോലീസ് ചോദ്യം ചെയ്തു.…
Read MoreCategory: Kollam
ഒരൊറ്റ ചോദ്യം മാത്രം? കോടികളുടെ മത്സ്യോ ത്സവം കൊണ്ട് എത്ര മത്സ്യത്തൊഴിലാളി കൾക്ക് നേട്ടമുണ്ടാക്കിക്കൊടുത്തെന്ന് മന്ത്രി വ്യക്തമാക്കണമെന്ന് ബിന്ദു കൃഷ്ണ
കൊല്ലം: മത്സ്യോത്സവം എന്ന പേരിൽ ധൂർത്ത് മേളയാണ് നടക്കുന്നതെന്നും ഇത് മത്സ്യത്തൊഴിലാളികൾക്ക് എന്ത് നേട്ടമുണ്ടാക്കി കൊടുത്തുവെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ വ്യക്തമാക്കണമെന്നും ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു. മത്സ്യോത്സവത്തിനെതിരെ കേരള പ്രദേശ് മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിന്ദു കൃഷ്ണ.ധൂർത്തിനെപ്പറ്റി അന്വേഷിക്കം. യുഡിഎഫ് സർക്കാരാണ് മത്സ്യത്തൊഴിലാളികൾക്ക് 77000 വീടുകളും 10000 രൂപ വിവാഹധനസഹായം അനുവദിച്ചതെന്നും ബിന്ദുകൃഷ്ണ പറഞ്ഞു. ജില്ലാ പ്രസിഡന്റ് ബിജു ലൂക്കോസ് അധ്യക്ഷനായിരുന്നു. മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ആർ. അഗസ്റ്റ്യൻ ഗോമസ് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജി. ലീലാകൃഷ്ണൻ, എൻ. ഉണ്ണികൃഷ്ണൻ, എം.എം. സഞ്ജീവ് കുമാർ, ജി. ജയപ്രകാശ്, കെ.കെ. സുനിൽകുമാർ, എൻ. മരിയാൻ, എഡ്ഗർ സെബാസ്റ്റ്യൻ, എ.സി. ജോസ്, ബർളിൻ ഫ്രാൻസിസ്, ഗ്രേസി എഡ്ഗർ, സുഭഗൻ, ജി. യേശുദാസ്,…
Read Moreവിഷു ബമ്പറിന്റെ നാലു കോടി റിട്ട. ഹെഡ്മാസ്റ്റർക്ക്; മകളുടെ വിവാഹം നടത്തിയ കടം വീട്ടണം; ഇതിന് മുമ്പ് 500 രൂപ ലോട്ടറിയടിച്ചിട്ടുണ്ടെന്ന് റസലൂദീൻ
ആറ്റിങ്ങൽ: കേരള സംസ്ഥാന ലോട്ടറിയുടെ വിഷു ബംപർ ജേതാവിനെ തിരച്ചറിഞ്ഞു. റിട്ട. ഹെഡ്മാസ്റ്ററായ ആറ്റിങ്ങല്‍ അവനവഞ്ചേരി എ.കെ.ജി.നഗര്‍ ഷെറിന്വില്ലയില് എം. റസലൂദീന് (70) ആണു ഭാഗ്യവാൻ. എസ്.ബി. 215845 എന്ന നമ്പരിലുളള ടിക്കറ്റിനാണ് സമ്മാനം കിട്ടിയത്. ആറ്റിങ്ങല്‍ അമര്‍ ആശുപത്രി റോഡില്‍ ലോട്ടറി വില്പന നടത്തുന്ന ചിറയിന്‍കീഴ് ആനത്തലവട്ടം പട്ടത്താനം വീട്ടില്‍ ശശികുമാറില്നിന്നാണ് റസലുദീന് ടിക്കറ്റ് വാങ്ങിയത്. ആറ്റിങ്ങല്‍ ഭഗവതി ലോട്ടറി ഏജന്‍സിയുടെ ചിറയിന്‍കീഴ് വലിയകടയിലുളള കേന്ദ്രത്തില്‍ നിന്ന് ടിക്കറ്റെടുത്ത് വില്പന നടത്തുന്നയാളാണു ശശികുമാര്‍. 24 ന് ഉച്ചയ്ക്കാണ് നറുക്കെടുപ്പ് നടന്നത്. സമ്മാനംകിട്ടിയ കാര്യം റസലുദീന് ആരോടും പറഞ്ഞില്ല. ടിക്കറ്റ് വെള്ളിയാഴ്ച രാവിലെ കാനറാബാങ്കിന്റെ ആറ്റിങ്ങല്‍ ശാഖയില്‍ ഏല്പിച്ചു. നടപടികള്പൂര്ത്തിയാക്കിയശേഷം ബാങ്ക്മാനേജര്‍ ഭഗവതി ലോട്ടറി ഏജന്‍സിയില്‍ വിവരമറിയിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. വെണ്‍പകല്‍ ഗവ.എൽപിജിഎസില്‍ നിന്ന് 2001 ലാണ് റസലൂദീന് വിരമിച്ചത്. സ്ഥിരമായി ലോട്ടറിയെടുക്കാറില്ല. നേരത്തേ 500 രൂപവരെയുളള…
Read Moreകൂട്ടത്തിൽ ചവിട്ടികളുടെ പരിപാടിക്കില്ല..! എഐഎസ്എഫ് പ്രവർത്തകനെ ഡിവൈഎഫ് ഐ ആക്രമിച്ചതിൽ പ്രതിഷേധിച്ച് വാർഷികാഘോഷ ചടങ്ങുകളിൽ സിപിഐ പങ്കെടുക്കില്ല
കൊല്ലം: എൽഡിഎഫ് സർക്കാരിന്റെ ഒന്നാം വാർഷികാഘോഷ ചടങ്ങുകളിൽനിന്ന് കൊല്ലത്ത് സിപിഐ വിട്ടു നിൽക്കും. മുഖത്തലയിൽ എഐഎസ്എഫ് പ്രവർത്തകനെ ഡിവഐഫ്ഐ പ്രവർത്തകർ ആക്രമിച്ചിട്ടും നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് സിപിഐ ചടങ്ങുകൾ ബഹിഷ്കരിക്കുന്നത്.സിപിഎം ആഭ്യന്തരവകുപ്പ് ഭരിക്കാൻ യോഗ്യരല്ലെന്ന് സിപിഐ കൊല്ലം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി രാജേന്ദ്രൻ കുറ്റപ്പെടുത്തി.
Read Moreപാലയ്ക്ക് പോങ്കോ..! ദുർമന്ത്രവാദത്തിന്റെ പേരിൽ യുവതിക്ക് ക്രൂരമർദനം; ബാധപോകാൻ യുവതിയെ ചൂരലിന് ക്രൂരമായി മർദിച്ചു; പൂജാരി അറസ്റ്റിൽ
കൊട്ടാരക്കര: കൊട്ടാരക്കരയിൽ നഗരമധ്യത്തിലുള്ള ക്ഷേത്രത്തിൽ ദുർമന്ത്രവാദത്തിന്റെ പേരിൽ യുവതിക്ക് ക്രൂരമർദനം. കൊട്ടാരക്കര ലോട്ടസ് റോഡിലുള്ള ക്ഷേത്രത്തിലാണ് സംഭവം. കുന്നിക്കോട് സ്വദേശിനിയായ യുവതിക്കാണ് മർദനമേറ്റത്. സംഭവത്തിൽ ഓടനാവട്ടം സ്വദേശിയായ പൂജാരിയെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി എട്ടരയോടെയായിരുന്നു ദുർമന്ത്രവാദം അരങ്ങേറിയത്. യുവതിയുടെ ശരീരത്തിൽ ബാധകൂടിയതായി ആരോപിച്ച് പൂജാരി ചൂരൽ ഉപയോഗിച്ച് മർദിക്കുകയായിരുന്നു. യുവതിയുടെ നിലവിളികേട്ട് റോഡിലൂടെപോയവരാണ് സംഭവം പോലീസിൽ അറിയിച്ചത്. പോലീസ് എത്തി യുവതിയെ രക്ഷപെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂജാരിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
Read Moreവിറ്റയാളെ കിട്ടി അടിച്ചയാളെ കിട്ടിയില്ല..! സംസ്ഥാന ലോട്ടറിയുടെ വിഷുബമ്പര്‍ കൊല്ലത്ത്; ഭാഗ്യവാനെ കണ്ടെത്താനാ യില്ല; ടിക്കറ്റ് വിറ്റയാളെ അഭിനന്ദിച്ച് ഏജൻസി
ആറ്റിങ്ങല്‍: സംസ്ഥാനലോട്ടറിയുടെ വിഷു ബന്പറും ആറ്റിങ്ങലില്‍. ഭാഗ്യവാനെ കണ്ടെത്തിയിട്ടില്ല. എസ്ബി215845 എന്ന നമ്പരിലുളള ടിക്കറ്റിനാണ് സമ്മാനം. ഇന്നലെ ഉച്ചയ്ക്കായിരുന്നു നറുക്കെടുപ്പ്.ആറ്റിങ്ങല്‍ ഭഗവതിലോട്ടറിഏജന്സിയുടെ ചിറയിന്‍കീഴ് വലിയകടയിലുളള കേന്ദ്രത്തില്‍ നിന്ന് വിറ്റ ടിക്കറ്റിനാണ് സമ്മാനം. ഇവിടെനിന്നും ടിക്കറ്റെടുത്ത് ചില്ലറകച്ചവടം നടത്തുന്ന ചിറയിന്‍കീഴ് ആനത്തലവട്ടം പട്ടത്താനംവീട്ടില്‍ ശശികുമാറാണ് (72) സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റത്. ആറ്റിങ്ങല്‍ അമര്ആശുപത്രി റോഡിലാണ് ഇയാള്‍ കച്ചവടം നടത്തുന്നത്. സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റതിന് ഏജന്‍സി കമ്മീഷനായി 40 ലക്ഷം രൂപലഭിക്കും. ഇതില്‍ നികുതി കഴിഞ്ഞ് ലഭിക്കുന്ന തുക ടിക്കറ്റ വിറ്റ ശശികുമാറിന് നല്‍കുമെന്ന് ഭഗവതി ലോട്ടറി ഏജന്‍സി ഉടമ തങ്കരാജ് പറഞ്ഞു. ഈവര്‍ഷം ആറ്റിങ്ങലിന് ലഭിക്കുന്ന രണ്ടാം ബമ്പര്സമ്മാനമാണിത്. ന്യൂഇയര്ബമ്പര് സമ്മാനമായ നാല് കോടിയും ഭഗവതി ലോട്ടറിഏജന്‍സി വഴി വിറ്റ ടിക്കറ്റിനായിരുന്നു. ചെമ്പകമംഗലം സ്വദേശിക്കായിരുന്നു ഈ സമ്മാനം കിട്ടിയത്. ഒരുവര്‍ഷം മുമ്പുളള ഓണം ബമ്പറിന്റെ ഏഴ് കോടിയും ഈ…
Read Moreഇവനെ എന്തുപേര് വിളിക്കാം..! പ്രസവ വേദനയുമായി ആശുപത്രിയിലേക്ക് പോകവേ യുവതി ആംബുലൻസിൽ പ്രസവിച്ചു; സുരക്ഷിതമായി പ്രസവം എടുത്ത് ഭർത്താവും
മാറനല്ലൂർ: അഗ്നിശമന സേനയുടെ ആംബുലൻസിൽ യുവതിക്ക് സുഖപ്രസവം. ഇന്നലെ രാവിലെ ഏഴോടെയാണ് സംഭവം. പേരെക്കോണം അഖിലാ ഭവനിൽ അനീഷിന്റെ ഭാര്യ അഖിലയാണ് ആംബുലൻസിൽ ആണ്‍കുഞ്ഞിന് ജന്മം നൽകിയത്. ബൈക്കിൽ ആശുപത്രിയിലേക്ക് പോകും വഴിയായിരുന്നു യുവതിക്ക് പ്രസവ വേദന ആരംഭിച്ചത്. തുടർന്ന് അഖിലയെ തെട്ടടുത്ത വെയിറ്റിംഗ് ഷെഡിൽ കിടത്തിയ അനീഷ് നെയ്യാർഡാം അഗ്നിമനാ സേനയിലെ ആംബുലൻസിനെ വിളിച്ച് വരുത്തുകയായിരുന്നു. തുടർന്ന് ആശുപത്രിയിലേക്ക് മാറ്റാനുള്ള ശ്രമത്തിനിടയിൽ ആംബുലൻസ് രണ്ട് കിലോമീറ്റർ പിന്നിടുന്പോൾ വീണ്ടും വേദന കൂടിയതിനെ തുടർന്ന് വാഹനം വഴിയരികിൽ നിർത്തുകയും അഖില പ്രസവിക്കുകയുമായിരുന്നു. തൊട്ടടുത്ത് സ്ത്രീകളെ കണ്ടെത്താൻ സാധിക്കാതെ വന്നതോടെ അഗ്നി ശമനസേനയിലെ ഹോംഗാർഡ് ബിജുകുമാറും ഡ്രൈവർ എം. രാജീവും അനീഷിന് നിർദേശങ്ങൾ നൽകി ധൈര്യം പകർന്നതോടെ അനീഷ് കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. തുടർന്ന് പൊക്കിൾകൊടിക്ക് പരിക്കേൽക്കാതെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും ഉച്ചയോടെ തൈക്കാട് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ഇന്നലെ ഒബ്സർവേഷൻ…
Read Moreഎഐഎസ്എഫ് നേതാവിനെ വെട്ടിപരിക്കേൽപ്പിച്ച സംഭവം; പിന്നിൽ ഡിവൈഎഫ് ഐ പ്രവർത്തകരെന്ന് സിപിഐ; അഞ്ചുപേർക്കെതിരെ കേസ്
കൊല്ലം: എഐഎസ്എഫ് നേതാവിനെ വെട്ടിപരിക്കേൽപ്പിച്ചസംഭവത്തിൽ കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെ പോലീസ് കേസെടുത്തു. ഇന്നലെ രാത്രിയിയിലാണ് എഐഎസ്എഫ് സെക്രട്ടറിയേറ്റ് അംഗം ഗിരീഷിനെ നാലംഗസംഘം വെട്ടിപരിക്കേൽപ്പിച്ചത്. മുഖത്തല വില്ലേജ് ഓഫീസിന് സമീപംവച്ചാണ് ആക്രമണം. പാർട്ടി ഓഫീസിൽനിന്ന് സ്കൂട്ടറിൽ വീട്ടിലേക്ക് വരുന്പോൾ ഗിരീഷിനെ അക്രമിസംഘം സ്കൂട്ടറിൽനിന്ന് തള്ളിതാഴെയിട്ട് ആക്രമിക്കുകയായിരുന്നുവെന്ന് പോലീസിന് മൊഴിനൽകിയിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് രാവിലെമുതൽ തൃക്കോവിൽവട്ടം പഞ്ചായത്തിൽ സിപിഐ ഹർത്താൽ ആചരിക്കുകയാണ്.സ്ഥലത്ത് വൻപോലീസ് സന്നാഹം ക്യാന്പുചെയ്യുന്നുണ്ട്. സംഭവത്തിന് പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന് സിപിഐ മുഖത്തല മണ്ഡലം സെക്രട്ടറി ബാബു ആരോപിച്ചു. കഴിഞ്ഞദിവസം എഐഎസ്എഫിന്റെബോർഡുകളും മറ്റും നശിപ്പിച്ചിരുന്നതായും ബാബു പറഞ്ഞു. തലയ്ക്കും മുഖത്തും പരിക്കേറ്റ ഗിരീഷ് അയത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
Read Moreഎൽഡിഎഫ് ഭരിക്കുമ്പോൾ സ്ത്രീകളും കുട്ടികളും സുരക്ഷിതരല്ല; .പിടിപ്പ്കേടിന്റെ ഒന്നാം വാർഷികമാണ് പിണറായി സർക്കാർ ആഘോഷിക്കുന്നതെന്ന് കൊടിക്കുന്നിൽ
കൊല്ലം: എൽഡിഎഫ് സർക്കാർ കേരളം ഭരിക്കുമ്പോൾ സ്ത്രീകളും കുട്ടികളും സുരക്ഷിതരല്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി .യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് നയിക്കുന്ന യാത്രയ്ക്ക് യൂത്ത് കോൺഗ്രസ് ചവറ നിയോജക മണ്ഡലം കമ്മിറ്റി ഒരുക്കിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. .പിടിപ്പ്കേടിന്റെ ഒന്നാം വാർഷികമാണ് പിണറായി സർക്കാർ ആഘോഷിക്കുന്നത്. സത്രീ സുരക്ഷയുടെ പേര് പറഞ്ഞ് ഭരണത്തിൽ വന്ന മന്ത്രിമാർപോലും സ്ത്രീകളുടെ മാനം കളങ്കപ്പെടുത്തുന്ന സ്ഥിതിയാണ് കേരളത്തിലേത്. അഴിമതിക്കാരായ ബാലകൃഷ്ണ പിള്ളയെയും കെ.എം.മാണിയേയും താത്ക്കാലിക ലാഭത്തിന് വേണ്ടി കൂടെ നിർത്തുന്ന പിണറായി സർക്കാർ കേരള ജനതയോട് മാപ്പ് പറയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ശരത്ത് പട്ടത്താനം അദ്ധ്യക്ഷത വഹിച്ചു.കന്നേറ്റി പാലത്തിൽ നിന്നും നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയാണ് ജാഥയെ വരവേറ്റത്. യുവാക്കളെ വഞ്ചിക്കുന്ന സർക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നതെന്ന് സ്വീകരണമേറ്റ്…
Read Moreകാമുകി ഗർഭിണിയാണെന്നറിഞ്ഞപ്പോൾ പ്രണയത്തിൽ നിന്ന് പിൻമാറി ; മനോവിഷമത്തിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ കാമുകൻ അറസ്റ്റിൽ
പേരൂർക്കട: പേരൂർക്കട സ്വദേശിനിയുടെ മരണവുമായി ബന്ധപ്പെട്ട് യുവാവിനെ പേരൂർക്കട പോലീസ് അറസ്റ്റു ചെയ്തു. പത്തനംതിട്ട മാന്നാർ പാവുക്കര സ്വദേശി അനന്തു (20) ആണ് അറസ്റ്റിലായത്. കഴിഞ്ഞ പത്തിനാണ് യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. പെൺകുട്ടിയും യുവാവും തമ്മിൽ അടുപ്പമുണ്ടായിരുന്നുവെന്നും യുവതി മരണപ്പെടുന്പോൾ ഗർഭിണിയായിരുന്നുവെന്നും പോലീസ് പറഞ്ഞു. വിവാഹവാഗ്ദാനം നൽകിയ അനന്തു യുവതി ഗർഭിണിയാണെന്നറിഞ്ഞപ്പോൾ അതിൽ നിന്നു പിന്മാറിയതാണ് ആത്മഹത്യയിലേക്കു നയിച്ചത്. എറണാകുളത്ത് ഹോട്ടൽ മാനേജ്മെന്റിനു പഠിക്കുന്പോഴാണ് യുവാവുമായി പരിചയപ്പെടുന്നത്. പ്രതിക്കെതിരേ ബലാത്സംഗം, ആത്മഹത്യാ പ്രേരണ എന്നിവയുൾപ്പെട്ട കേസാണ് എടുത്തിരിക്കുന്നത്. പേരൂർക്കട സിഐ സുരേഷ്ബാബുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്ഐ ആർ.എസ്. ശ്രീകാന്ത്, അഡീഷണൽ എസ്ഐ ഗോപകുമാർ, സിപിഒമാരായ ഷാജി, ഗിരീഷ് എന്നിവർ ചേർന്നു പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read More