കൊല്ലം: സിറ്റിപോലീസ് കമ്മീഷണറായി അജിതാബീഗം ചുമതലയേറ്റു. ഭർത്താവ് സതീഷ് ബിനോയിൽനിന്ന് അധികാരം ഏറ്റെടുക്കുന്ന ചടങ്ങ് കൗതുകകരമായി. ഇന്നലെ രാവിലെ 11 കഴിഞ്ഞായിരുന്നു അധികാര കൈമാറ്റം. കൊല്ലം റൂറൽഎസ്പിയായിരുന്ന അജിതാബീഗം ആറുമാസമായി പ്രസവ അവധിയിലായിരുന്നു. പത്തനംതിട്ടയിൽ പോലീസ് കമ്മീഷണറായി സതീഷ് ബിനോയ്ക്ക് നിയമനം നൽകിയതോടെയാണ് ഭാര്യ അജിതാബീഗത്തിന് കൊല്ലത്ത് നിയമനം നൽകിയത്. കൊല്ലം സിറ്റിപോലീസ് കമ്മീഷണറായി ഡോ.സതീഷ് ബിനോയും കൊട്ടാരക്കര റൂറൽ എസ്പിയായി അജിതാബീഗവും ഒരേസമയത്ത് നേരത്തെ നിയമിതരായപ്പോഴും വാർത്താപ്രാധാന്യം നേടിയിരുന്നു.
Read MoreCategory: Kollam
പുനലൂരിൽ കെഎസ്ആർടിസി സർവീസുകൾ വെട്ടിക്കുറച്ചു; 7000 രൂപയിൽതാഴെ കളക്ഷൻ ലഭിക്കുന്ന റൂട്ടുകളിലേക്ക് സർവീസ് നടത്തേ ണ്ടെന്ന നിലപാടിൽ ഡിപ്പോ അധികൃതർ
പുനലൂർ: കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് വൻതോതിൽ സർവീസുകൾ വെട്ടി കുറച്ചു. യാത്രക്കാർ വലയുന്നു.നിലവിൽ 72 സർവീസുകളുള്ള ഡിപ്പോയിൽ നിന്ന് 50ൽ താഴെ സർവീസുകൾ മാത്രമാണ് ഇപ്പോൾ ഓപ്പറേറ്റ് ചെയ്യുന്നത്. ഗ്രാമീണ മേഖലകളിലേക്കുള്ള ഏതാണ്ട് മുഴുവൻ സർവീസുകളും റദ്ദ് ചെയ്തിരിക്കുകയാണ്. സർവീസുകൾ വൻതോതിൽ വെട്ടിക്കുറയ്ക്കുന്നത് പ്രദേശത്ത് യാത്രാക്ലേശത്തിന് ഇടയാക്കിയിട്ടുണ്ട്. കുമരംകുടി, ചെമ്പനരുവി, കമുകുംചേരി, നരിയ്ക്കൽ, വിളക്കുപാറ, ആനപെട്ടകോങ്കൽ, ആയിരനല്ലൂർ, കടയ്ക്കൽ ഭാഗങ്ങളിലേക്കുള്ള സർവീസുകൾ വെട്ടിക്കുറച്ചിരിക്കുകയാണ്. ഈ നടപടി വ്യാപക പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. ഗ്രാമീണ മേഖലകളിലേക്ക് പോകാൻ ബദൽ സംവിധാനങ്ങൾ ഒന്നുംതന്നെയില്ല. ഇവിടെ കെഎസ്ആർടിസി സർവീസുകളെ മാത്രമാണ് ആശ്രയിച്ചിരിക്കുന്നത്. ഈ സാഹര്യത്തിലാണ് സർവീസ് വെട്ടിക്കുറച്ചത്. ഇതേതുടർന്ന് യാത്രക്കാർ പ്രതിഷേധവുമായി രംഗത്ത് വരുന്നുണ്ട്. ചെയിൻ സർവീസുകൾ നടത്താനാണ് കെഎസ്ആർടിസി അധികൃതർക്ക് താല്പര്യമെന്നാണ് ആക്ഷേപമുയരുന്നത്. സർവീസുകൾ വെട്ടിക്കുറച്ച നടപടിയ്ക്കെതിരെ സിപിഐ പുനലൂർ മണ്ഡലം കമ്മിറ്റിയും പ്രതിഷേധവുമായി രംഗത്തെത്തി. സർവീസുകൾ ഉടൻ പുനരാരംഭിക്കാത്ത പക്ഷം…
Read Moreവീടാക്രമിച്ച് ഭാര്യയെ തട്ടിക്കൊണ്ടുപോയ തായി പരാതി; വ്യത്യസ്ത മത വിശ്വാസികളാ യ ജീജുവിന്‍റെ ഭാര്യാമാതാവിന്‍റെ നേതൃത്വ ത്തിലാണ് ആക്രമണം ഉണ്ടായതെന്ന് പരാതി
ചവറ: വീടാക്രമിച്ച് ഭാര്യയെ തട്ടിക്കൊണ്ടുപോയതായി പരാതി. അക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക് .പന്മന പുത്തൻചന്ത വടുതല കളിയിയ്ക്കൽ കിഴക്കതിൽ ജീജുവിന്‍റെ ഭാര്യ മുനീറയെയാണ് തട്ടികൊണ്ട് പോയന്ന് കാണിച്ച് ചവറ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. ഇന്നലെ രാവിലെ 11.30നാണ് സംഭവം. മുനീറയുടെ മാതാവിന്‍റെ നേതൃത്വത്തിൽ എത്തിയ എട്ട് അംഗ സംഘം വീടിനുള്ളിൽ കയറി ജീജുവിന്‍റെ അമ്മൂമ്മ ഭാനുമതി (70) ,സഹോദരൻ ജിത്തു എന്നിവരെ അക്രമിച്ച് മർദ്ദിച്ച ശേഷം പെൺകുട്ടിയെ വലിച്ചിയച്ച് വാഹനത്തിൽ കടത്തിക്കൊണ്ടുപോവുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. പരിക്കേറ്റ ഇരുവരും ചവറ കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ ചികിത്സയിലാണ്.വീട്ട് ഉപകരണങ്ങളും വേലിയും അക്രമിസംഘം തകർത്തു. സംഭവസമയത്ത് ജീജുവും ജീജുവിന്‍റെ മാതാപിതാക്കളും വീട്ടിൽ ഉണ്ടായിരുന്നില്ല. ഇരു മത വിശ്വാസികളായ ജീജുവും മുനീറയും കഴിഞ്ഞ 13ന് വിവാഹിതരാവുകയും തുടർന്ന് ശാസ്താംകോട്ട കോടതി ഉത്തരവ് പ്രകാരം ഒരുമിച്ച് ജീവിച്ച് വരുന്നതിനിടയിലാണ് ഈ സംഭവം നടന്നതെന്ന് ചവറ…
Read Moreകവർന്നെടുക്കാൻ അനുവദിക്കില്ല..! പ്രൊവിഡന്‍റ് ഫണ്ട് പെൻഷനിൽ വീണ്ടും മാറ്റം വരുത്താനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം തൊഴിലാളി ദ്രോഹമെന്ന് എംപി
കൊല്ലം: തൊഴിലാളികളുടെ പ്രൊവിഡന്റ് ഫണ്ട് പെൻഷൻ കാര്യത്തിൽ വീണ്ടും മാറ്റങ്ങൾ വരുത്താനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം തൊഴിലാളി ദ്രോഹമാണെന്നും ഈ തീരുമാനത്തിൽ നിന്നും കേന്ദ്രസർക്കാർ പിന്മാറണമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു. പ്രൊവിഡന്റ് ഫണ്ട് പെൻഷൻ ആനുകൂല്യങ്ങൾ കവർന്നെടുക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം ഒരുതരത്തിലും അംഗീകരിക്കാനാവില്ല. തൊഴിലാളികളുടെ ഇപിഎഫ് പെൻഷൻ ആനുകൂല്യങ്ങൾ നിഷേധിക്കുനാനുള്ള കുരുട്ട് ബുദ്ധിയാണ് ഇപിഎഫ്ഒ അധികൃതർ സ്വീകരിക്കുന്നതെന്നും എംപി കുറ്റപ്പെടുത്തി. വികലമായ തീരുമാനം നടപ്പിലാക്കി തൊഴിലാളികളെ ദ്രോഹിക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ആരോപിച്ചു. തൊഴിലാളികളുടെ പ്രൊവിഡന്റ് ഫണ്ട് പെൻഷൻ ആനുകൂല്യങ്ങൾ നിഷേധിക്കുവാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പിൻ വലിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു,
Read Moreഅങ്ങനെ പോകാൻ വരട്ടെ..! കേട്ടാൽ അറയ്ക്കുന്ന തരത്തിൽ അസഭ്യം പറഞ്ഞ പോലീസുകാരനെ നാട്ടുകാർ തടഞ്ഞുവച്ചു; ഒടുക്കം പോലീസുകാരന് സംഭവിച്ചത്…
കരുനാഗപ്പള്ളി: പട്ടാളക്കാരനെയും വില്ലേജോഫീസറേയും അസഭ്യം പറഞ്ഞ പോലീസുകാരനെ നാട്ടുകാർ തടഞ്ഞു വച്ചു. ജയചന്ദ്രൻ എന്ന പോലീസുകാരനെയാണ് നാട്ടുകാർ തടഞ്ഞുവെച്ചത്. വീടിനു മുന്നിലെ റോഡരികിൽ നിന്നവരെ അനാവശ്യമായി തെറി വിളിച്ച് പ്രകോപനപരമായി പെരുമാറിയ സിവിൽ പോലീസ് ഓഫീസറെ പോലീസെത്തിയാണ് മോചിപ്പിച്ചത്. കരുനാഗപ്പള്ളി തഴവയിലാണ് സംഭവം. മിലിട്ടറി ഉദ്യോഗസ്‌ഥനായ അനിൽകുമാർ തന്റെ വീടിനു മുന്നിലെ റോഡരികിൽ സുഹൃത്തായ പ്രസാദുമായി സംസാരിച്ചു നിൽക്കുകയായിരുന്നു. ഈ സമയം ഇതു വഴി കുടുംബസമേതം വന്ന വില്ലേജ് ഓഫീസർ ബിജു സുഹൃത്തുക്കളായ ഇവരുടെ സമീപത്തേക്ക് കാർ ഒതുക്കിനിർത്തി സംസാരിക്കുന്നതിനിടെ ഇതുവഴി സിവിൽ പോലീസ് ഓഫീസർ ജയചന്ദ്രൻ ടൂവീലറിൽ വരികയായിരുന്നു.ബൈക്ക് കടന്ന് പോകുവാൻ സ്‌ഥലമുണ്ടായിട്ടും വണ്ടി എടുത്ത് മാറ്റടാ എന്ന് പറഞ്ഞ് ആക്രോശിക്കുകയും കേട്ടാൽ അറയ്ക്കുന്ന തരത്തിൽ തെറി വിളിക്കുകയുമായിരുന്നുവെന്ന് പറയപ്പെടുന്നു. ഇതിനെ തുടർന്ന് ഇവർ തമ്മിൽ വാക്കുതർക്കമുണ്ടാകുകയും ജയചന്ദ്രൻ താൻ പോലീസുകാരനാണെന്നും നിന്നെയൊക്കെ കാണിച്ചു തരാമെന്നും…
Read Moreകൈത്തോക്കുമായി യുവാവ് പിടിയിലായ സംഭവം; തിരുനൽ വേലിയിൽ നിന്നും പ്രതി എത്തിയത് തിരുവനന്തപുരത്ത് താസമിക്കുന്നയാളെ കൊല ചെയ്യാൻ
പാറശാല: അമരവിള ചെക്ക് പോസ്റ്റില്‍ കൈത്തോക്കുമായി എക്സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടിയ പ്രവീണ്‍ (25 ) തിരുവനന്തപുരത്ത് എത്തിയത് കൊലപാതകത്തിനെന്ന് പോലീസ്.ആദ്യ ചോദ്യം ചെയ്യലില്‍ ഒളിവില്‍ താമസിക്കുവാന്‍ എത്തിയതാണെന്ന് പറഞ്ഞുവെങ്കിലും നെയ്യാറ്റിന്‍കര ഡിവൈഎസ്പി ബി. ഹരികുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് കൊലപാതകം ലക്ഷ്യമിട്ടാണ് പ്രവീൺ തിരുവനന്തപുരത്ത് എത്തിയത് എന്ന് അറിഞ്ഞത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. തമിഴ്നാട്ടിലെ തിരുനെല്‍വേലി ജില്ലയില്‍ കഴിഞ്ഞ കുറച്ച് നാളുകളായി രണ്ട് സമുദായങ്ങള്‍ തമ്മില്‍ നടന്നുവരുന്ന സംഘര്‍ഷങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് താമസിച്ച് വരുന്ന വ്യക്തിയെ കൊലപ്പെടുത്തുവാന്‍ എത്തുന്ന സമയത്താണ് ഇയാള്‍ പിടിയിലായത് . പിടിയലായ പ്രവീണ്‍ ഒരു സമുദായത്തിന് വേണ്ടി കൊലപാതകങ്ങള്‍ നടത്തിയ ക്രിമിനലാണ്. സമുദായ നേതാവായ റോക്കറ്റ് രാജയുടെ ഗുണ്ടാസംഘത്തിലെ അംഗമാണ് പ്രവീണ്‍. ഈ സംഘത്തിലെ അംഗങ്ങളെ തിരിച്ചറിയുന്നതിനായി ഇവരുടെ കൈകളില്‍ ആര്‍ആര്‍ ബ്രദേഴ്സ് എന്ന് പച്ച കുത്തിയിരിക്കും. കഴിഞ്ഞ…
Read Moreമിണ്ടാപ്രാണികളോടോ ഇങ്ങനെ..! പിക്അപ് വാനിൽ കുത്തിനിറച്ച കന്നുകാലികളുടെ ദയനീയാവസ്‌ഥ ശ്രദ്ധയിൽപെട്ട നാട്ടുകാർ വാഹനം തടഞ്ഞു; പിന്നെ സംഭവിച്ചത്…
അഞ്ചൽ: കന്നുകാലികളെ കുത്തിനിറച്ചെത്തിയ പിക്അപ് വാൻ നാട്ടുകാർ തടഞ്ഞു. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ഓടെ അഞ്ചൽ ചന്തമുക്കിലാണ് സംഭവം.അഞ്ചൽ കന്നുകാലിചന്തയിൽ നിന്നും വാങ്ങിയ ആറ് കാലികളെയാണ് ചെറിയ പിക്അപ് വാനിൽ കുത്തിനിറച്ചെത്തിയത്. ദയനീയാവസ്‌ഥ ശ്രദ്ധയിൽപെട്ട നാട്ടുകാർ വാഹനം തടഞ്ഞുനിർത്തിയശേഷം പോലീസിൽ വിവരം അറിയിച്ചു. അഞ്ചൽ പോലീസ് സ്‌ഥലത്തെത്തി നാട്ടുകാരുടെ സഹായത്താൽ കന്നുകാലികളെ വാഹനത്തിൽ നിന്നും ഇറക്കിയശേഷം മറ്റൊരു വാഹനത്തിൽ ഇവയെ കയറ്റിവിട്ടു. പിക്അപ് ഡ്രൈവർ തിരുവനന്തപുരം സ്വദേശി ഹക്കീം വഹാബി(38)നെതിരെ കേസെടുത്തശേഷം ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
Read Moreപൊതുവിദ്യാലയങ്ങളെ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങണം: എല്ലാ സൗകര്യങ്ങളുണ്ടെങ്കി ലും സർക്കാർ സ്കൂളിനെ അവജ്ഞയോ ടെയാണ് കാണുന്നതെന്ന് കൊടിക്കുന്നിൽ
കൊട്ടാരക്കര: പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുവാൻ രക്ഷിതാക്കളും അധ്യാപകരും വിദ്യാർഥികളും മുന്നിട്ടിറങ്ങണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി അഭിപ്രായപ്പെട്ടു. പുത്തൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ജില്ലാ തല സ്കൂൾ പ്രവേശനോത്സവം ഉദ്ഘടാനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം . സ്വകാര്യ മേഖലയിലെ അൺ എയ്ഡഡ് സ്കൂളുകളേക്കാൾ മെച്ചപ്പെട്ട വിദ്യാഭ്യാസവും മികച്ച വിജയവും ആധുനിക സൗകര്യങ്ങളുമാണ് സർക്കാർ സ്കൂളുകളിൽ ലഭിക്കുന്നതെങ്കിലും ഇതിനെ പലരും അവജ്‌ഞയോടെയാണ് നോക്കി കാണുന്നതെന്നും കൊടിക്കുന്നിൽ പറഞ്ഞു. വലിയ തുക മുടക്കി അൺ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ പഠിച്ചാൽ മാത്രമേ ഡോക്ടർമാരും എൻജീനിയർമാരുമായി തങ്ങളുടെ മക്കൾ മാറുകയുള്ളുവെന്ന പൊതുസമൂഹത്തിലെ അന്ധമായ ചിന്താഗതിയാണ് രക്ഷിതാക്കളെ ഇത്തരത്തിൽ പ്രേരിപ്പിക്കുന്നത്. ഇതിന് മാറ്റം ഉണ്ടായാൽ മാത്രമേ സർക്കാർ വിദ്യാലയങ്ങളും മാതൃഭാഷയും രക്ഷപ്പെടുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വകാര്യ മേഖലയിലെ എയ്ഡഡ് സ്കൂളുകളെയും സർക്കാർ സ്കൂളുകളെയും ഭരണാധികാരികൾ രണ്ട് തരത്തിൽ കാണരുതന്നും സർക്കാർ സ്കൂളുകൾക്ക്…
Read Moreലക്നൗവിലുണ്ടത്രെ..!അവധിക്ക് നാട്ടിലേക്ക് തിരിച്ച ജവാനെ കാണാതായി; മൊബൈയിൽ കേന്ദ്രമാക്കിയുള്ള അന്വേഷണത്തിൽ ഇയാൾ രാജസ്ഥാനിലുണ്ടെന്ന് പോലീസ്
അഞ്ചൽ: ആർമിയിൽ നിന്നും ലീവിന് നാട്ടിലേക്ക് വന്ന ജവാനെ കാണാതായി. അഞ്ചൽ പാലമുക്ക് അമ്പിളി വിലാസത്തിൽ കമലമ്മയുടേയും ഗോപാലകൃഷ്ണൻ ചെട്ടിയാരുടേയും മകൻ ബിനു(36)വിനെയാണ് കാണാതായത്. ആർമിയിൽ സിഗ്നൽ വിഭാഗത്തിൽ ജീവനക്കാരനായ ബിനു മാർച്ച് 19ന് ലീവിന് നാട്ടിലേക്ക് തിരിച്ചിരുന്നു. കഴിഞ്ഞ 19നായിരുന്നു ജോലിയിൽ തിരികെ പ്രവേശിക്കേണ്ടിയിരുന്നത്. ജോലിയ്ക്ക് തിരികെ ഹാജരാകാതിരുന്നതിനെ തുടർന്ന് ക്യാമ്പിൽ നിന്നും വീട്ടിൽ വിളിച്ചുതിരക്കയപ്പോഴാണ് ഇയാൾ നാട്ടിലെത്തിയിട്ടില്ലെന്ന വിവരം അറിഞ്ഞത്. രാജസ്‌ഥാനിലെ 16 ഇൻഫെൻഡറി ഡിവിഷൻ സിഗ്നൽ റെജിമെന്റിലെ ഓപ്പറേറ്ററാണ് ബിനു. വിവരമറിഞ്ഞ മാതാപിതാക്കൾ അഞ്ചൽ പോലീസിൽ പരാതി നൽകി. പോലീസ് നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ ഒൻപതിന് ജയ്പൂർ എടിഎമ്മിൽ നിന്നും ഇയാൾ പണം പിൻവലിച്ചിട്ടുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. മൊബൈൽ ലൊക്കേഷൻ പരിശോധിച്ചപ്പോൾ ലക്നൗവിൽ ഉള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി അഞ്ചൽ പോലീസ് രാജസ്‌ഥാനിലേക്ക് യാത്രതിരിച്ചിട്ടുണ്ട്.
Read Moreജീവനിൽ കൊതിയുണ്ട്..! ഉദ്യോഗസ്ഥരെ വഴിയിൽ തടഞ്ഞ് വീണ്ടും സമാന്തര സർവീസ് മാഫിയ; സുരക്ഷതത്വം ഉറപ്പ് പരുത്താതെ പരിശോധനയ്ക്കില്ലെന്ന് ഉദ്യോഗസ്ഥർ
മാറനല്ലൂർ: ജില്ലയിൽ അനധികൃതമായി സർവീസ് നടത്തുന്ന സമാന്തര സർവീസുകളെ പിടികൂടുന്നതിന് നിയമ സഭാ ബജറ്റ് കമ്മറ്റിയുടെ തീരുമാനത്തെത്തുടർന്ന് രൂപീകരിച്ച സ്പെഷൽ സ്ക്വാഡിനെ ഇന്നലെയും സമാന്തര സർവീസ് മാഫിയാ സംഘം തടഞ്ഞു. ഭരണകക്ഷിയുടെ കീഴിലെ സംഘടനയായ സിഐടിയു യൂണിയനിൽപ്പെട്ടവർ തന്നെ ഉദ്യോഗസ്ഥർക്കെതിരെ പ്രതിരോധം തീർത്തതോടെ എന്ത് ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് ഉദ്യോഗസ്ഥർ. ഇന്നലെ അനധികൃതമായി സർവീസ് നടത്തിയ ടെന്പോ ട്രാവലറുകളെ ശ്രീകാര്യത്തും മാറനല്ലൂരിലും സ്പെഷൽ സ്ക്വാഡ് പരിശോധനയ്ക്കായി തടഞ്ഞിരുന്നു. ശ്രീകാര്യത്ത് രാവിലെ ഒൻപ തോടെ പിടികൂടിയ വാഹനം വഴിയിൽ ഉപേക്ഷിച്ച് ഡ്രൈവർ മുങ്ങിയതോടെ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. തുടർന്ന് പോലീസെത്തിയാണ് വാഹനം റോഡിൽ നിന്ന് മാറ്റിയത്. സമാന സംഭവമാണ് മാറനല്ലൂരിലും ഉണ്ടായത്. രാവിലെ മാറനല്ലൂരിന് സമീപം മൂലക്കോണത്ത് പിടികൂടിയ വാഹനം ഉപേക്ഷിച്ച് ഡ്രൈവർ കടന്നെങ്കിലും അര മണിക്കൂറിന് ശേഷം കീറിയ ഉടുപ്പുമായി എത്തിയ ഡ്രൈവർ പരിശോധനക്കിടെ തന്നെ മർദിച്ചുവെന്ന ആരോപണവുമായി…
Read More