അഞ്ചല്‍: ഭാര്യയ്ക്ക് കീടനാശിനി നല്കി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. വിതുര കളിക്കല് കിഴക്കുംകര അജിത്ത് (37) ആണ് പിടിയിലായത്. കഴിഞ്ഞ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കഴിഞ്ഞ എട്ടുമാസമായി അജിത്തും ഭാര്യ സുകന്യയും കുളത്തൂപ്പുഴ കല്ലാര്‍ എസ്റ്റേറ്റിലെ തൊഴിലാളികളാണ്. മിക്കപ്പോഴും ഇരുവരും തമ്മിൽ കലഹവും പതിവായിരുന്നു. സംശയത്തെത്തുടർന്നു സംഭവ ദിവസവും അജിത്ത് സുകന്യയെ മര്‍ദിച്ചു. മര്‍ദനത്തിനിടെ വീട്ടില്‍ കൃഷി ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ചിരുന്ന കീടനാശിനി ബലമായി സുകന്യയുടെ വായില്‍ ഒഴിച്ച് നല്‍കുകയായിരുന്നുവന്നു പരാതിയില്‍ പറയുന്നു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുകന്യയുടെ മൊഴി രേഖപ്പെടുത്തിയ കുളത്തൂപ്പുഴ പോലീസ് വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കഴിഞ്ഞ ദിവസം അജിത്തിനെ അറസ്റ്റ്ചെയ്തു. വൈദ്യ പരിശോനകള്ക്കും തെളിവെടുപ്പിനും ശേഷം പുനലൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കുളത്തൂപ്പുഴ എസ്എച്ച്ഒ ബി.അനീഷിന്റെ നേതൃത്വത്തില്‍ എസ്ഐ ബാലസുബ്രഹ്മണ്യം, എഎസ്ഐ വിനോദ്, സീനിയര്‍ സിവില്‍ പോലീസ്…
Read MoreCategory: Kollam
ജി. സുധാകരനെ പുകഴ്ത്തി, മന്ത്രി മുഹമ്മദ് റിയാസിനെ പരസ്യവിമർശിച്ച് മുൻമന്ത്രി ഗണേഷ് കുമാർ
കൊല്ലം: പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ പരസ്യമായി വിമർശിച്ച് പത്തനാപുരം എംഎൽഎ കെ.ബി.ഗണേഷ് കുമാർ. പത്തനാപുരം നിയോജക മണ്ഡലത്തിൽ റോഡ് അനുവദിക്കുന്നില്ലെന്ന വിമർശനമാണ് ഗണേഷ് കുമാർ പരസ്യമായി ഉന്നയിച്ചത്. പത്തനാപുരത്ത് റോഡ് ഉദ്ഘാടന ചടങ്ങിനിടെയാണ് ഗണേഷ് കുമാറിന്റെ വിമർശനം. തന്നെപോലുള്ള സീനിയറായ ജനപ്രതിനിധികളുടെ ആവശ്യങ്ങൾ മന്ത്രി പരിഗണിക്കുന്നില്ലെന്ന് ഗണേഷ് കുമാർ ആരോപിച്ചു. പത്തനാപുരം ബ്ലോക്കിൽ 100 മീറ്റർ റോഡ് പോലും 2023 ൽ പിഡബ്ല്യുഡി അനുവദിച്ചില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. പൊതുമരാമത്ത് മന്ത്രിയായിരുന്ന ജി.സുധാകരൻ പരിഗണന നൽകിയിരുന്നുവെന്നും ഗണേഷ് കുമാർ പറഞ്ഞു. ഉദ്ഘാടന പോസ്റ്ററിൽ മന്ത്രി റിയാസിന്റെ പടം വച്ചതിനെയും ഗണേഷ് കുമാർ വിമർശിച്ചു. പോസ്റ്ററിൽ വയ്ക്കേണ്ടിയിരുന്നത് ജി. സുധാകരന്റെ ചിത്രമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സുധാകരൻ മന്ത്രിയായിരിക്കെ ആറ് കോടിയോളം രൂപ റോഡ് വികസനത്തിന് അനുവദിച്ച് നൽകിയിരുന്നു. എന്നാൽ ഇപ്പോൾ ആവശ്യമായ പണം അനുവദിക്കുന്നില്ല. ഇക്കാര്യങ്ങൾ…
Read Moreകെഎസ്ആർടിസി: ഷെഡ്യൂളുകൾ ലാഭകരമാക്കാനുള്ള ചുമതല ഇൻസ്പെക്ടർമാർക്ക്
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ : കെഎസ്ആർടിസി നടത്തുന്ന ഷെഡ്യൂളുകൾ ടാർഗറ്റ് കളക്ഷൻ നേടുന്നതിന്റെയും ലാഭകരമാക്കുന്നതിന്റെയും പൂർണ്ണമായ ഉത്തരവാദിത്വം ഇൻസ്പെക്ടർമാർക്ക്. ഓരോ യൂണിറ്റിലെയും ഷെഡ്യൂളുകളുടെയും ഇൻസ്പെക്ടർമാരുടെയും എണ്ണവും കണക്കാക്കി ആനുപാതികമായി ഷെഡുകളുകൾ ഇൻസ്പെക്ടർമാർക്ക് വിഭജിച്ചു നല്‍കും. ഒരു ഇൻസ്പെക്ടർ ഒരു ഡ്യൂട്ടിയിൽ 14 ബസുകൾ പരിശോധിക്കണമെന്ന നിലവിലെ വ്യവസ്ഥയും ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ മേൽനോട്ട ചുമതലയുള്ള ബസുകൾ കൃത്യമായി പരിശോധിക്കണമെന്നും ഓപ്പറേഷൻസ് വിഭാഗം എക്സിക്യൂട്ടിവ് ഡയറക്ടർ ക്ലസ്റ്റർ ഓഫീസർമാർക്കയച്ച സർക്കുലറിൽ വ്യക്തമാക്കുന്നു. ഒരു ഓപ്പറേറ്റിംഗ് സെൻറർ കൺട്രോളിംഗ് ഇൻസ്പെക്ടർഅവിടത്തെ സർവീസ് ഓപ്പറേഷന് എന്തെല്ലാം കാര്യങ്ങൾ ചെയ്യുന്നുവോ അതിനു സമാനമായ എല്ലാ ഉത്തരവാദിത്വങ്ങളും മേൽനോട്ട ചുമതല എന്നതിൽ ഉൾക്കൊള്ളുന്നതാണ്. സൂപ്പർ ക്ലാസ് സർവീസുകളുടെ ചുമതല ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടർമാർക്കായിരിക്കും.മേൽനോട്ട ചുമതലയുടെ ഭാഗമായി ഷെഡ്യൂളുകൾക്ക് അനുവദിച്ചിരിക്കുന്ന ടാർഗറ്റ് കളക്ഷൻ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുക . ഷെഡ്യൂളിന്റെ ഇന്ധനക്ഷമത വർദ്ധിപ്പിച്ച് നഷ്ടം കുറയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുക…
Read Moreഡാൻസ് മാസ്റ്റർ സുനിൽ കുമാർ; ക്ലാസിന്റെ മറവിൽ ആൺകുട്ടിക്ക് പ്രകൃതിവിരുദ്ധ പീഡനം; പോലീസിന്റെ ചോദ്യം ചെയ്യലിൽ പ്രതി പറഞ്ഞ്…
അഞ്ചല്‍ : ഡാന്‍സ് ക്ലാസിന്റെ മറവില്‍ 12 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയക്കിയ ഡാന്‍സ് അധ്യാപകന് അറസ്റ്റില്‍. കടയ്ക്കല്‍ കുമിളിലാണ് 12 വയസുള്ള ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയക്കിയ ഡാന്‍സ് അധ്യാപകന് പിടിയിലായത്. കുമിള്‍ സ്വദേശി സുനില്‍ കുമാറാണ് പിടിയിലായത്. സുനില്‍കുമാറിന്റെ സ്ഥാപനത്തില്‍ ഡാന്‍സ് പഠിക്കാന്‍ എത്തിയ കുട്ടിയുടെ സ്വഭാവരീതിയില്‍ മാറ്റം കണ്ടതിനെ തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ നടത്തിയ കൗണ്‍സിലിംഗിൽ ആണ് പീഡന വിവരം പുറത്ത് അറിയുന്നത്. തുടര്‍ന്ന് ബന്ധുക്കള്‍ കടയ്ക്കല്‍ പോലീസില്‍ പരാതി നല്കി.കുട്ടിയുടെ വൈദ്യ പരിശോധന നടത്തിയ പോലീസ് വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സ്കൂൾ യുവജനോത്സവങ്ങളിൽ ഉള്‍പ്പടെ കുട്ടികള്‍ക്ക് ഡാന്‍സ് പരിശീലിപ്പിക്കുന്ന സുനില്‍ കുമാര്‍ 2019 ലും സമാനമായ കേസില്‍ അറസ്റ്റിലായിരുന്നു. രണ്ടുമാസം ജയില്‍ ശിക്ഷകഴിഞ്ഞ ഇയാള്‍ ജാമ്യത്തിലിറങ്ങി…
Read Moreകർണാടകയിൽ സാമ്പത്തികത്തട്ടിപ്പ്: മലയാളി ദമ്പതികൾ കരുനാഗപ്പള്ളിയിൽ അറസ്റ്റിൽ
കരുനാഗപ്പള്ളി: കർണാടകയിൽ സാമ്പത്തികത്തട്ടിപ്പ് നടത്തിയ കേസിൽ പ്രതികളായ മലയാളി ദമ്പതികളെ കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്ത് ബംഗളൂരു പോലീസിന് കൈമാറി. ബംഗളൂരുവിൽ വർഷങ്ങളായി വിവിധ ബിസിനസ് ചെയ്തുവരുന്ന തശൂർ സ്വദേശികളായ ദമ്പതികളായ സുബീഷ് (35), ശില്പ (32) എന്നിവരെയാണ് കരുനാഗപ്പള്ളി പോലീസ് പിടികൂടിയത്. ഇവരുടെ പേരിൽ കർണാടകത്തിൽ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട നിരവധി കേസുകൾ നിലവിൽ ഉണ്ടെന്ന് അറിയുന്നു. ഇത് സംബന്ധിച്ച് കർണാടക പോലീസ് ഇവരെ അന്വേഷിച്ച് വരികയായിരുന്നു. ഇവർ കേരളത്തിലേക്ക് കടന്നിട്ടുണ്ട് എന്നുള്ള രഹസ്യ വിവരത്തെ തുടർന്ന് വെള്ളിയാഴ്ച പുലർച്ചയോടെ കരുനാഗപ്പള്ളി പോലീസ് ഇവർ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇൻവെസ്റ്റിഗേറ്റീവ് ഓഫീസർ ജിഗ്നേഷിന്റെ നേതൃത്വത്തിൽ ഇവരെ പിന്തുടർന്ന് എത്തിയ കർണാടക പോലീസ് കരുനാഗപ്പള്ളിയിലെത്തി കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉൾപ്പെടെ കരുനാഗപ്പള്ളി എസിപി വിനോദ് കുമാറിനെ ധരിപ്പിച്ചു. തുടർന്ന് കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധനയ്ക്ക് ശേഷം…
Read Moreസർവീസുകൾ കാര്യക്ഷമമായി നടക്കണം; കെഎസ്ആർടിസിയിലെ ഓപ്പറേറ്റിംഗ് വിഭാഗം ജീവനക്കാർക്ക് ഓണക്കാലത്ത് അവധിയില്ല
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ : കെ എസ് ആർ ടി സി യിലെ ഓപ്പറേറ്റിംഗ് വിഭാഗം ജീവനക്കാർക്ക് ഓണക്കാലത്ത് അവധിയില്ല. സർവീസുകൾ കാര്യക്ഷമമായി നടത്തുന്നതിനാണ് ജീവനക്കാരുടെ ഓണാവധിക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഓപ്പറേറ്റിംഗ് വിഭാഗം ജീവനക്കാരായ ഡ്രൈവർ, കണ്ടക്ടർ, വെഹിക്കിൾ സൂപ്പർവൈസർ , ഹെഡ് വെഹിക്കിൾ സൂപ്പർവൈസർ , സ്റ്റേഷൻ മാസ്റ്റർ , ഇൻസ്പെക്ടർ തസ്തികയിലുള്ളവർക്കാണ് അവധി നിയന്ത്രണം. ഈ മാസം 21 മുതൽ സെപ്തംബർ 4 വരെയാണ് അവധി നിയന്ത്രണം. ഈ കാലയളവിനുള്ളിൽ അവധി ആവശ്യമുള്ളവർ മുൻകൂട്ടി കൃത്യമായ ആവശ്യവും രേഖകളും സഹിതം അവധിഅപേക്ഷ നല്‍കണം. യൂണിറ്റ് ഓഫീസർമാർ അവധി എടുക്കുന്നവർക്ക് പകരം ജീവനക്കാരെ നിയമിക്കണം. ജീവനക്കാരുടെ കുറവ് കൊണ്ട് ഒറ്റ സർവീസ് പോലും ഓണക്കാലത്ത് മുടങ്ങരുതെന്നാണ് കർശന നിർദ്ദേശം. തിരുവോണത്തിന് ഓപ്പറേറ്റിംഗ് വിഭാഗം ജീവനക്കാർക്ക് സ്വന്തം വീട്ടുകളിൽ നിന്നും കുടുംബാംഗങ്ങളോടൊപ്പംതിരുവോണ സദ്യ ഉണ്ണാൻ കഴിയുന്ന രീതിയിലാണ് മുൻ…
Read Moreകൊല്ലം കളക്ടറേറ്റ് സ്ഫോടനക്കേസ്; കോടതിയിൽ പ്രതികളുടെ അതിക്രമം; എൻഐഎ നിരീക്ഷിക്കുന്നു
കൊല്ലം: കളക്ടറേറ്റ് ബോംബ് സ്ഫോടന കേസിലെ പ്രതികൾ ഇന്നലെ കൊല്ലത്ത് കോടതിയുടെ ജനൽ ചില്ലുകൾ തകർത്ത സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഇതേക്കുറിച്ച് കൂടുതൽ വിവരശേഖരണത്തിന് എൻഐഎ സംഘം എത്തിയേക്കുമെന്ന് സൂചന. അകമസംഭവം നടന്ന വിവരം അറിഞ്ഞയുടൻതന്നെ എൻഐഎ ഉദ്യോഗസ്ഥർ കൊല്ലം പോലീസുമായി ബന്ധപ്പെട്ട് വിവരങ്ങൾ തിരക്കിയിരുന്നു. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തേണ്ടത് അനിവാര്യമാണെങ്കിൽ എൻഐഎ സ്ഥലത്ത് എത്തുമെന്നാണ് വിവരം. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല. വിചാരണയുടെ തുടക്ക ദിവസം തന്നെ പ്രതികൾ അക്രമം കാട്ടിയതിന് പിന്നിൽ ബാഹ്യ പ്രേരണ ഉണ്ടായതായും എൻഐഎ സംശയിക്കുന്നു. തുമ്പ് ലഭിക്കാതിരുന്ന കേസിൽ എൻഐഎ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് നാല് പ്രതികളെയും അവർ അറസ്റ്റ് ചെയ്തത്. അതുകൊണ്ടുതന്നെ ഈ കേസിലെ വിചാരണ നടപടികളും അവർ സശ്രദ്ധം വിലയിരുത്തുന്നുണ്ട്. പ്രതികളുടെ അതിക്രമം സംസ്ഥാന പോലീസ് ഇന്റലിജൻസ് വിഭാഗവും അതീവ ഗൗരവമായാണ് എടുത്തിട്ടുള്ളത്. വലിയ സുരക്ഷാ വീഴ്ച…
Read Moreലഹരി വിൽപനക്കാർ പിടിയിലായത് ലഹരിയിൽ മയങ്ങിയപ്പോൾ; പിടിച്ചെടുത്ത കാറിൽ നിന്ന് ലഹിക്കൊപ്പം കണ്ടെത്തിയത്…
ചാത്തന്നൂർ: കഴിഞ്ഞ ദിവസം മൈലക്കാട്ട് നിന്നും പിടിയിലായ ലഹരി കച്ചവടക്കാർ പിടിയിലായത് ലഹരി ഉപയോഗിക്കുന്നവർ ആയതിനാൽ. ഇടറോഡിൽ കാർ നിർത്തി ലഹരിയിൽ കാറിനുള്ളിൽ മയങ്ങി കിടന്നപ്പോഴാണ് ഇവർ പോലീസിന്റെ പിടിയിലായത്. ചാത്തന്നൂർ പോലീസിന്റെ പിടിയിലായ നെടുമ്പന അമ്പാട്ടു വിള പുത്തൻ വീട്ടിൽ ശിവപ്രദീപ് (28) മയ്യനാട് വയലിൽ പുത്തൻ വീട് ബീമാ മൻസിലിൽ റഫീക്ക് (24) എന്നിവരിൽ നിന്നും 4 ഗ്രാം എം ഡി എം എയും മീഡിയം അളവ് കഞ്ചാവും 1.07 ലക്ഷം രൂപയും 4 പവൻ സ്വർണ്ണവും ചെക്ക് ലീഫുകളും പുതു വസ്ത്രങ്ങളുംപിടിച്ചെടുത്തിരുന്നു. ഇവർ ഉപയോഗിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തു. വീട് വാടകയ്ക്ക് എടുത്ത് താമസിച്ചാണ് ലഹരി വില്പന. മൈലക്കാട് മൂഴിയിൽ ക്ഷേത്രത്തിന് സമീപം വീട് വാടകയ്ക്ക് എടുത്ത് താമസിച്ചു കൊണ്ടായിരുന്നു ലഹരിവസ്തുക്കളുടെ കച്ചവടം. പകൽ ഈ വീട് നിശബ്ദമായിരിക്കും. രാത്രികാലങ്ങളിൽ കാറുകളിലും ആഡംബര…
Read Moreപുനലൂർ താലൂക്ക് ആശുപത്രിയിൽ കുത്തിവയ്പ്പെടുത്ത കുട്ടികൾക്ക് ശാരീരികാസ്വാസ്ഥ്യം; വിശദീകരണവുമായി ആശുപത്രി അധികൃതർ
പുനലൂർ: താലൂക്ക് ആശുപത്രിയിൽ കുത്തിവയ്പിനെത്തുടർന്ന്11 കുട്ടികൾക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇതേത്തുടർന്ന് താലൂക്ക് ആശുപത്രിയിൽ സംഘർഷാവസ്ഥ ഉണ്ടായി. അസ്വസ്ഥത ഉണ്ടായ മൂന്ന് കുട്ടികളെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേയ്ക്ക് മാറ്റി.ഇന്നലെ രാത്രി 10 നാണ് സംഭവം. ശിശുരോഗ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്ന കുട്ടികൾക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. വിറയലും അസ്വസ്ഥതകളും അനുഭവപ്പെട്ട കുട്ടികൾ കരയുകയും മറ്റും ചെയ്തതോടെ കുട്ടികൾക്ക് ഒപ്പമുണ്ടായിരുന്നവരും ആശുപത്രിയിലുണ്ടായിരുന്നവരും ബഹളമുണ്ടാക്കി. തുടർന്ന് ഡോക്ടറെത്തി വിദഗ്ധ പരിശോധന നടത്തിയ ശേഷം മൂന്ന് കുട്ടികളെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേയ്ക്ക് അയച്ചു. ബാക്കി 8 പേരെ താലൂക്കാശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റിയിട്ടുണ്ട്. പുനലൂർ പോലീസ് സ്ഥലത്തെത്തി ഇഞ്ചക്ഷന് ഉപയോഗിച്ചിരുന്ന ലായനി സീൽ ചെയ്തു.മരുന്നിന്റെ അലർജിയാണ് കുട്ടികൾക്ക് അസ്വസ്ഥതയുണ്ടാക്കിയതെന്നാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം. മരുന്നിന്റെ അലർജിയാണ് കാരണമെന്ന് ഡിഎംഒയും സ്ഥിരീകരിച്ചു. വിദഗ്ധ സംഘം ആശുപത്രിയിലെത്തി പരിശോധന നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. ആശങ്കയ്ക്ക് ഇടയില്ലെന്നും നിലവിൽ ആരുടെയും ആരോഗ്യനില ഗുരുതരമല്ലെന്നും…
Read Moreനാമജപ പ്രതിഷേധവുമായി എൻഎസ്എസ്; സ്പീക്കർക്കു വേണ്ടി ശത്രുസംഹാര അർച്ചന നടത്തി എൻഎസ്എസ് ഭാരവാഹി
കൊല്ലം: എ.എൻ.ഷംസീറിനു വേണ്ടി ക്ഷേത്രത്തിൽ അർച്ചന. എ.എൻ.ഷംസീർ ഹൈന്ദവ വിശ്വാസത്തെ അവഹേളിച്ചുവെന്ന് ആരോപിച്ച് എൻഎസ്എസ് പ്രതിഷേധം നടത്തുന്നതിനിടെയാണ് ഷംസീറിനു വേണ്ടി ഇടമുളക്കൽ മണികണ്ഠേശവ മഹാദേവ ക്ഷേത്രത്തിൽ ശത്രുസംഹാര അർച്ചന നടത്തിയത്. കൊല്ലം ഇടമുളക്കൽ പഞ്ചായത്തിലെ അസുരമംഗലം 2128 നമ്പർ കരയോഗം പ്രസിഡന്റ് അഞ്ചൽ ജോബാണ് സ്പീക്കർക്ക് വേണ്ടി ശത്രുസംഹാര അർച്ചന നടത്തിയത്. എൻഎസ്എസ് സ്പീക്കർക്കെതിരേ നാമജപ സംഗമം നടത്തുന്നതിനിടെ ഷംസീറിനു വേണ്ടി എൻഎസ്എസ് ഭാരവാഹി പൂജ നടത്തിയത് ശ്രദ്ധേയമായി.
Read More