പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെഎസ്ആർടിസിയുടെ വിവിധ ഓഫീസുകളിലെ വെഹിക്കിൾ സൂപ്പർവൈസർ (വി.എസ്) തസ്തികകൾഒഴിഞ്ഞു കിടക്കുന്നത് പരിഹരിക്കാൻ ഇരട്ട സ്ഥാനക്കയറ്റം അനുവദിച്ച് നിയമനം നടത്തുന്നു. വിഎസ് തസ്തികയിലേയ്ക്ക് സ്ഥാനക്കയറ്റം നല്‍കുന്നത് ഫീഡർ തസ്തികയായ സ്പെഷൽ ഗ്രേഡ് ഡ്രൈവർമാരെയാണ്. വിഎസ് തസ്തികയിലേക്ക് നിയമിക്കാൻ ആവശ്യമായ സ്പെഷൽ ഗ്രേഡ് ഡ്രൈവർമാരില്ല. അതിനാൽ സെലക്ഷൻ ഗ്രേഡ് തസ്തികയിലുള്ള ഡ്രൈവർമാർക്ക് ഇരട്ട പ്രമോഷൻ അനുവദിച്ച് വെഹിക്കിൾ സൂപ്പർവൈസറായി നിയമിക്കാനാണ് തീരുമാനം. ഇതിനുള്ള സമ്മതപത്രം ബന്ധപ്പെട്ട ഡ്രൈവർമാർ 31നകം നല്‍കണമെന്നാണു നിർദേശം.മുമ്പ് ഇരട്ട പ്രമോഷൻ അനുവദിച്ച് 17 സൂപ്രണ്ടുമാരെ നിയമിച്ചിരുന്നു. സൂപ്രണ്ടായി സ്ഥാനക്കയറ്റം ലഭിക്കുന്നതിനുള്ള ഫീഡർ തസ്തിക, സീനിയർ അസിസ്റ്റന്റ് തസ്തികയാണ്. ഈ തസ്തികയിൽ നിന്നും സ്ഥാനക്കയറ്റം നല്കി സൂപ്രണ്ടുമാരായി നിയമിക്കാൻ മതിയായ സീനിയർ അസിസ്റ്റന്റുമാരില്ലാത്തതിനാലാണ് സീനിയർ അസിസ്റ്റന്റിന് തൊട്ടു താഴെയുള്ള സ്പെഷൽ അസിസ്റ്റന്റുമാർക്ക് ഇരട്ട സ്ഥാനക്കയറ്റം അനുവദിച്ച് സൂപ്രണ്ടുമാരായി നിയമിക്കുകയായിരുന്നു. ഗ്രഡേഷൻ സീനിയോറിറ്റി അടിസ്ഥാനമാക്കിയാണ് സൂപ്രണ്ട്…
Read MoreCategory: Kollam
കെഎസ്ആർടിസി: ജൂൺ മാസത്തെ പെൻഷൻ വിതരണത്തിന് തുക അനുവദിച്ചു
ചാത്തന്നൂർ: കെഎസ്ആർടിസി യിലെ വിരമിച്ച ജീവനക്കാർക്ക് ജൂൺ മാസത്തെ പെൻഷൻ വിതരണം ചെയ്യുന്നതിനായി 70,16,00,534 രൂപ സംസ്ഥാന സർക്കാർ അനുവദിച്ചു. പെൻഷൻ തുക നേരിട്ട് വിതരണം ചെയ്യുന്നതിനായി കെഎസ്ആർടിസി എം ഡിയുടെ പേരിലാണ് പണം അനുവദിച്ചത്. മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലും പെൻഷൻ നേരിട്ടാണ് വിതരണം ചെയ്തത്. പെൻഷൻ വിതരണം നടത്തി കൊണ്ടിരുന്നത് സഹകരണ ബാങ്കുകൾ മുഖേനയായിരുന്നു. സഹകരണ ബാങ്കുകൾ കൂടുതൽ പലിശ ആവശ്യപ്പെട്ടതിനാൽ ആറ് മാസമായി സഹകരണ ബാങ്കുകൾ മുഖേനയുള്ള പെൻഷൻ വിതരണം നിർത്തിവെച്ചിരിക്കയാണ്.
Read Moreകെഎസ്ആർടിസി 6,089 ജീവനക്കാരെ സ്ഥലംമാറ്റി; സ്ഥലംമാറ്റ ഉത്തരവിനെതിരേ ജീവനക്കാർ
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെഎസ്ആർടിസിയിൽ ഓപ്പറേറ്റിംഗ് വിഭാഗം ജീവനക്കാരായ കണ്ടക്ടർ, ഡ്രൈവർ എന്നിവരുടെ സ്ഥലംമാറ്റ പട്ടിക പുറത്തിറങ്ങി. 2083 കണ്ടക്ടർമാർക്കും 3286ഡ്രൈവർമാർക്കുമാണ് സ്ഥലം മാറ്റം. രണ്ട് വിഭാഗത്തിൽപ്പെടുത്തിയാണ് പട്ടിക പുറത്തിറക്കിയിരിക്കുന്നത്. കണ്ടക്ടർ വിഭാഗത്തിൽ അപേക്ഷകൾ പരിഗണിച്ച് 1148 പേരെയും അംഗസംഖ്യ ക്രമീകരിക്കുന്നതിന്റെ ഭാഗമായി 1655 പേരെയുമാണ് സ്ഥലം മാറ്റിയിട്ടുള്ളത്. ഡ്രൈവർ വിഭാഗത്തിൽ അപേക്ഷകൾ പരിഗണിച്ച് 1322 പേരെയും അംഗസംഖ്യ ക്രമീകരിക്കുന്നതിന്റെ ഭാഗമായി 1964 പേരെയുമാണ് സ്ഥലം മാറ്റിയിട്ടുള്ളത്. പൊതു സ്ഥലം മാറ്റത്തിന് നേരത്തെ അപേക്ഷകൾ സ്വീകരിച്ച് കരട് പട്ടിക തയാറാക്കിയിരുന്നു. കരട് പട്ടികയ്ക്കെതിരേ ജീവനക്കാർ ആക്ഷേപം ഉന്നയിക്കുകയും പരാതികൾ നല്‍കുകയും ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ പരാതികൾ പരിശോധിച്ച്, അപാകതകൾ പരിഗണിച്ച്, നിലവിലുള്ള മാനദണ്ഡങ്ങൾക്കും നിബന്ധനകൾക്കും വിധേയമായിട്ടാണ് സ്ഥലം മാറ്റമെന്ന്, സ്ഥലംമാറ്റ ഉത്തരവിൽ സിഎംഡി വ്യക്തമാക്കുന്നു. ജൂലൈ 10 ലെ ജീവനക്കാരുടെ സ്ഥിതിവിവര കണക്കുകൾ അടിസ്ഥാനമാക്കിയാണ് സ്ഥലംമാറ്റ പട്ടിക തയാറാക്കിയിട്ടുള്ളത്.…
Read Moreലോറിയില്‍ നിന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു
കൊല്ലം: ലോറിയുടെ മുകളില്‍ നിന്ന് വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുഴിമതിക്കാട് ചരുവിള വീട്ടില്‍ വിജയന്‍പിള്ളയുടെ മകന് ബിനുകുമാറാണ് (40) മരിച്ചത്. കോട്ടയത്ത് നാഷണല്‍ പെര്‍മിറ്റ് ലോറിയുടെ മുകളില്‍ നിന്നു ചരക്കുകള്‍ കെട്ടി മുറുക്കുന്നതിനിടയില്‍ അബദ്ധത്തില്‍ താഴെ വീണായിരുന്നു അപകടം. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഉടന്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ മരണത്തിന് കീഴടങ്ങി.നേരത്തെ കുണ്ടറ പ്രദേശത്ത് ഓട്ടോയിലും സ്വകാര്യ ബസിലും ഡ്രൈവര്‍ ആയിരുന്നു ബിനുകുമാര്‍.
Read Moreകലയപുരത്ത് അപകടത്തില്‍ വീട്ടമ്മ മരിച്ചു ! അപകടം ബലിതര്‍പ്പണത്തിനു പോകവെ
കൊല്ലം: കൊട്ടാരക്കരയ്ക്ക് സമീപം കലയപുരത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മ മരിച്ചു. ഇഞ്ചക്കാട് സ്വദേശി ഉഷ (50) ആണ് മരിച്ചത്. മകൻ രാജേഷുമൊത്ത് ബലിതർപ്പണം നടത്താൻ സ്കൂട്ടറിൽ പോകവേ ഇവരെ കാർ ഇടിക്കുകയായിരുന്നു. ഇന്ന് രാവിലെ ആറിനായിരുന്നു അപകടം. അമ്മയും മകനും സഞ്ചരിച്ച സ്കൂട്ടറിൽ പിന്നാലെയെത്തിയ കാർ ഇടിക്കുകയായിരുന്നു. റോഡിൽ തലയിടിച്ചു വീണ ഉഷ തൽക്ഷണം മരിച്ചു. ഉഷയുടെ മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിൽ.ഗുരുതരമായി പരിക്കേറ്റ രാജേഷിനെ ആദ്യം കൊട്ടാരക്കര താലൂക്ക് ആശുപതിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുളക്കടയിൽ കല്ലടയാറിന്റെ തീരത്ത് ബലിതർപ്പണത്തിനു പോവുകയായിരുന്നു ഇരുവരും. തിരുമുല്ലവാരത്ത് ബലിതർപ്പണം കഴിഞ്ഞു മടങ്ങിയ പത്തനംതിട്ട സ്വദേശികളുടേതാണ് ഇടിച്ചകാർ. അപകടത്തെ തുടർന്ന് നിർത്താതെ പോയ കാർ പുത്തൂർ പോലീസ് പിന്തുടർന്ന് പിടികൂടി.
Read Moreമദ്യപിച്ചുണ്ടായ തർക്കം; കാട്ടാമ്പള്ളി ബാറിൽ യുവാവ് കുത്തേറ്റ് മരിച്ചു; പ്രതി നിസാം ജില്ല വിട്ടു
മയ്യിൽ: ബാറിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിലെ പ്രതി കണ്ണൂർ ജില്ല വിട്ടതായി പോലീസ്. കൊലപാതകത്തിന് ശേഷം പ്രതി എറണാകുളം, കോട്ടയം ജില്ലകളിൽ എത്തിയതായി പോലീസിന് സൂചന ലഭിച്ചു.ഈ ജില്ലകളിൽ പോലീസിന് നിർദേശം നല്‍കിയതായി കണ്ണൂർ എസിപി ടി.കെ. രത്നകുമാർ രാഷ്ട്രദീപികയോട് പറഞ്ഞു. കാട്ടാമ്പള്ളിയിൽനിന്നു ബൈക്കിലാണ് നിസാം രക്ഷപ്പെട്ടത്.ചിറക്കൽ കീരിയാട് ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന ടി.പി. റിയാസാണ് (43) കുത്തേറ്റ് മരിച്ചത്. കാട്ടാമ്പള്ളി കൈരളി ബാറിൽ വ്യാഴം രാത്രി പതിനൊന്നോടെയായിരുന്നു സംഭവം. മദ്യപിച്ചുണ്ടായ തർക്കത്തിനിടെ നിസാം റിയാസിനെ കുത്തുകയായിരുന്നുവെന്ന് മയ്യിൽ പോലീസ് പറഞ്ഞു. സംഘർഷത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. മയ്യിൽ എസ്എച്ച്ഒ ടി.പി.സുമേഷിനാണ് അന്വേഷണ ചുമതല.
Read More900 രൂപ വേണമെന്ന ആംബുലൻ ഡ്രൈവറുടെ നിർബന്ധം; നഷ്ടമാക്കിയത് ഒരു ജീവൻ
പറവൂർ: പനി ബാധിച്ച് ഗുരുതരാവസ്ഥയിലായ വീട്ടമ്മ മരിച്ച സംഭവത്തിൽ വീട്ടമ്മയെ വിദഗ്ധ ചികിത്സക്കായി ആംബുലൻസിൽ കൊണ്ടുപോകാൻ വൈകിയതിന് കാരണം വാടക ഇനത്തിൽ മുഴുവൻ തുകയും വേണമെന്ന നിർബന്ധം. 700 രൂപയാണ് രോഗിയുടെ ബന്ധുക്കളുടെ കൈയിൽ ഉണ്ടായിരുന്നത്. 900 രൂപ ആവശ്യപ്പെട്ട ഡ്രൈവർ ഇതില്ലാതെ മുന്നോട്ട് പോകില്ലെന്ന് നിലപാടെടുക്കുകയായിരുന്നു. ഈ സമയത്ത് രോഗി കൂടുതൽ അവശയായി. പണം സംഘടിപ്പിച്ച് വന്ന ശേഷമാണ് ആംബുലൻസ് പുറപ്പെട്ടത്. എറണാകുളം ജനറൽ ആശുപത്രിയിലെത്തിയതിന് പിന്നാലെ രോഗി മരിക്കുകയും ചെയ്തു. നീണ്ടൂർ കൈതക്കൽ വീട്ടിൽ അസ്മ (72) യാണ് മരണപ്പെട്ടത്. സംഭവത്തിൽ ഗവ. താലൂക്ക് ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവറുടെ അനാസ്ഥമൂലമെന്ന് കാണിച്ച് അസ്മയുടെ ചെറുമകൻ കെ.എ. മനാഫ്, വാർഡംഗം വി.എ. താജുദ്ദീൻ എന്നിവർ ആശുപത്രി സൂപ്രണ്ടിനു പരാതി നല്‍കിയിട്ടുണ്ട്. കടുത്ത പനിയെത്തുടർന്ന് ഇന്നലെ രാവിലെയാണ് അസ്മയെ താലൂക്ക് ആശുപത്രിയിലെത്തിച്ചത്. രോഗം കലശലായതിനെ തുടർന്ന് ജനറൽ…
Read Moreകെഎസ്ആർടിസി ജീവനക്കാരുടെ പിഎഫ് വിഹിതം 6 ശതമാനമാക്കി കുറയ്ക്കും
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെ എസ് ആർ ടി സി ജീവനക്കാരുടെ പി എഫ് വിഹിതം ആറ് ശതമാനമാക്കി കുറയ്ക്കാൻ നിർദ്ദേശം. ജനറൽ പ്രോവിഡന്റ്് ഫണ്ട് നിയമപ്രകാരം പിഎഫിന്റെ മിനിമം വിഹിതം അടിസ്ഥാന ശമ്പളത്തിന്റെ ആറ് ശതമാനമാണ്. കെഎസ്ആർടിസിയുടെ മെമ്മോറാണ്ടത്തിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ജീവനക്കാരുടെ സമ്മതപത്രപ്രകാരം മിനിമത്തിൽ കൂടുതൽ പി എഫ് വിഹിതം ശമ്പളത്തിൽ നിന്ന് കുറവ് ചെയ്യാം. കെഎസ്ആർടിസി യിൽ മിനിമം പി എഫ് വിഹിതം 10 ശതമാനമാണ് നിലവിൽ. 10 ശതമാനം പി എഫ് വിഹിതം ഈടാക്കുന്നതിനെതിരെ ജീവനക്കാർ രംഗത്ത് വരികയും വിവരാവകാശ നിയമ പ്രകാരം വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. സുൽത്താൻ ബത്തേരി ഡിപ്പോയിലെ കണ്ടക്ടർമാരായ സിയാദ് , വി.എ.ശ്രീലത എന്നിവർ പി എഫ് വിഹിതമായി 6 ശതമാനം മാത്രമേ ശമ്പളത്തിൽ നിന്നും കുറവ് ചെയ്താൽ മതിയെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കോർപ്പറേഷൻ അതനുസരിച്ച് ഉത്തരവിറക്കി. 2015…
Read More2022 സെപ്തംബർ 23ലെ പോപ്പുലർ ഫ്രണ്ട് ഹർത്താൽ; നഷ്ടം ഈടാക്കാൻ നടപടി തുടങ്ങി
ചാത്തന്നൂർ: ദേശീയ അന്വേഷണ ഏജൻസി പോപ്പുലർ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നടത്തിയ ഹർത്താലിൽ കെ എസ് ആർ ടി സി യ്ക്കുണ്ടായ നഷ്ടം ഈടാക്കാൻ നടപടി തുടങ്ങി. 2022 സെപ്തംബർ 23നായിരുന്നു ഹർത്താൽ. നിരവധി കെ എസ് ആർ ടി സി ബസുകൾക്ക് ഹർത്താലിൽ നാശനഷ്ടം സംഭവിച്ചു. ഹൈക്കോടതി നിയോഗിച്ച ക്ലെയിംസ് കമ്മീഷൻ നാശനഷ്ടങ്ങളുടെ വിവരശേഖരണം നടത്തുകയാണ്. ക്ലെയിംസ് കമ്മീഷൻ മുമ്പാകെ തെളിവ് നല്‍കുന്നതിനുള്ള നടപടികളാണ് കെഎസ്ആർടിസി ആരംഭിച്ചത്. ഹൈക്കോടതിയ്ക്ക് സമീപമുള്ള കെഎസ്ആർടിസി യുടെ ലെയ്സൺ ഓഫീസിൽ യൂണിറ്റ് മേധാവികളും അന്ന് അക്രമത്തിൽ പരിക്കേറ്റ ജീവനക്കാരും വിവരങ്ങളും രേഖകളും 25നകം കൈമാറണമെന്നാണ് നിർദേശം. അക്രമണം മൂലം സർവീസ് മുടങ്ങിയത് മൂലമുണ്ടായ വരുമാന നഷ്ടം, ബസുകൾ അറ്റകുറ്റപ്പണികൾ നടത്തിയതിന്റെ റിപ്പോർട്ട്, ജോബ് കാർഡ് ഉൾപ്പെടെയുള്ള രേഖകൾ യൂണിറ്റ് ഓഫീസർമാർ ലെയ്സൺ ഓഫീസിൽ ഹാജരാക്കണം. പരിക്കേറ്റ ജീവനക്കാർ…
Read Moreഅജ്ഞാതവസ്തു പൊട്ടിത്തെറിച്ച് യുവതിക്കു പരിക്കേറ്റ സംഭവം: അന്വേഷണം ഊർജിതമാക്കി പോലീസ്
അഞ്ചല്‍: വീടിനു സമീപത്തുകിടന്ന അജ്ഞാത വസ്തു പരിശോധിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു യുവതിക്കു ഗുരുതര പരിക്കേറ്റ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. പ്രതികളെക്കുറിച്ച് ഇതുവരെയും സൂചനകൾ ഒന്നും ലഭിച്ചിട്ടില്ല. അതേ സമയം സ്ഫോടകവസ്തു പന്നിപ്പടക്കമാണോ എന്ന കാര്യത്തിലും സംശയമുണ്ട്. ഉഗ്ര സ്ഫോടന ശബ്ദമാണു കേട്ടതെന്നു പരിസരവാസികൾ പറയുന്നു. കടയ്ക്കല്‍ കാരക്കാട് സ്വദേശിനി രാജി (35) ക്കാണു പരിക്കേറ്റത്. കൈക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ രാജി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ് . വെള്ളിയാഴ്ച രാവിലെ എട്ടോടെയാണു സംഭവം. വീടിനു സമീപം പരിസരം വൃത്തിയാക്കുന്നതിനിടെ കറുത്ത രൂപത്തില്‍ പന്തുപോലെ ഒരു വസ്തു കാണുകയായിരുന്നു. തുടര്‍ന്ന് കാച്ചില് ആകുമെന്നു കരുതി വെട്ടി നോക്കാന്‍ ശ്രമിക്കവേ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് രാജിയെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. രാജിയുടെ ഇടതു കൈപ്പത്തി പൂർണമായും തകർന്നു. കണ്ണിനു സരമായ താരരാറു…
Read More