കോട്ടയം: ജില്ലയിലെ പോലീസ് ഇനി ഗൂർഖയിൽ പായും. ദുർഘട പാതകളിലൂടെ അനായാസം സഞ്ചരിക്കാൻ സാധിക്കുന്ന ഫോഴ്സ് കന്പനിയുടെ ഗൂർഖ ജീപ്പുകൾ ജില്ലയിലെ അഞ്ച് പോലീസ് സ്റ്റേഷനുകൾക്കാണ് ലഭിച്ചിരിക്കുന്നത്. വെള്ളത്തിലൂടെ ഓടാൻ ഈ ജീപ്പുകൾക്ക് സാധിക്കും. ചെളിയിൽ ടയർ പുതഞ്ഞാലും ജീപ്പിനു കയറി പോകാം. ഒരു ടയർ വെള്ളത്തിലോ ചെളിയിലോ പുതഞ്ഞു പോയാൽ പോലും ഒരു ടയർ ലോക്കാക്കി മറ്റു ടയറുകൾ കറങ്ങിക്കയറിപ്പോരുന്നതാണ് ഗൂർഖാ ജീപ്പിന്റെ സാങ്കേതിക വിദ്യ. ഓണ്റോഡിലും ഓഫ് റോഡിലും ഒരു പോലെ ഉപയോഗിക്കാൻ സാധിക്കും. പ്രളയമുണ്ടാകുന്ന മേഖലകളിൽ അതിവേഗം എത്തി രക്ഷാപ്രവർത്തനം നടത്തുക എന്ന ലക്ഷ്യംകൂടി ഗൂർഖാ ജീപ്പുകൾക്കുണ്ട്. ബിഎസ് സിക്സ് വിഭാഗത്തിലുള്ള ടോപ്പ് വേരിയെന്റാണു കോട്ടയത്ത് ഉപയോഗത്തിനായി എത്തിയിരിക്കുന്ന ഗൂർഖ ജീപ്പുകൾ. വായു മലിനീകരണ തോതും ശബ്ദ മലിനീകരണം കുറവാണെന്നതും ഗൂർഖയുടെ പ്രത്യേകതയാണ്. ഫോർ വീൽ ഡ്രൈവ് വിഭാഗത്തിൽപ്പെടുന്ന ഒരു വാഹനത്തിന് 13.25…
Read MoreCategory: Kottayam
ഓട്ടം പോകുന്ന പരിചയം മുതലാക്കി ! വീട്ടുകാർ ഒരു ജനപ്രതിനിധിയോട് വിവരം പറഞ്ഞു; വിദ്യാർഥിനിയെ പീഡിപ്പിച്ച ഓട്ടോഡ്രൈവർ കുടുങ്ങി
പാലാ: പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവായ ഓട്ടോ ഡ്രൈവറെ കിടങ്ങൂർ സി.ഐ ബിജു കെ.ആർ അറസ്റ്റ് ചെയ്തു. കിടങ്ങൂർ പിറയാർ കറുത്തേടത്ത് വിഷ്ണു രാജിനെ(30)യാണ് പിടികൂടിയത്. ഓട്ടം പോകുന്ന പരിചയം മുതലാക്കി പെണ്കുട്ടിയുമായി അടുപ്പം സ്ഥാപിക്കുകയായിരുന്നുവെന്ന് പറയുന്നു. വീട്ടുകാർ ഒരു ജനപ്രതിനിധിയോട് വിവരം പറഞ്ഞതോടെ വിഷയത്തിൽ പോലീസ് ഇടപെട്ടു. ഡ്രൈവറെ നിരീക്ഷണത്തിലാക്കിയ പോലീസ് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. എസ്.ഐ കുര്യൻ മാത്യു, എ.എസ്.ഐ മാരായ മഹേഷ് കൃഷ്ണൻ, ബിജു ചെറിയാൻ, ജയചന്ദ്രൻ,ഹരിഹരൻ എന്നിവർ ചേർന്നാണ് വിഷ്ണുവിനെ പിടികൂടിയത്.
Read Moreകളമൊഴിഞ്ഞപ്പോൾ സ്വന്തം ചെലവിൽ കളിക്കളം! ഇതാണ് “സ്പോർട്സ്മാൻ സ്പിരിറ്റ്’
തലയോലപ്പറന്പ്: സ്കൂൾ വിദ്യാർഥികളെ ദേശീയ താരങ്ങളാക്കി മാറ്റിയ കായിക അധ്യാപകൻ നാട്ടിൻപുറത്തെ കായികതാരങ്ങളെ വാർത്തെടുക്കാൻ ജന്മനാട്ടിൽ ഇൻഡോർ സ്റ്റേഡിയം ഒരുക്കുന്നു. സർക്കാർ സ്കൂളുകളിൽ കായിക അധ്യാപകനായി 34 വർഷത്തെ സേവനത്തിനുശേഷം ചേർത്തല ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽനിന്നു വിരമിച്ച വൈക്കം ചെന്പ് ഏനാദി തേരാറ്റുപുഴ ടി.സി. ഗോപിയാണ് വീടിനോടു ചേർന്നുള്ള സ്ഥലത്ത് ഇൻഡോർ സ്റ്റേഡിയം ഒരുക്കുന്നത്. സർവീസിൽനിന്നു വിരമിച്ചപ്പോൾ ലഭിച്ച തുകയും വായ്പ വാങ്ങിയതുമൊക്കെ ചേർത്ത് ഇതിനോടകം 40 ലക്ഷം രൂപ സ്റ്റേഡിയത്തിനായി വിനിയോഗിച്ചുകഴിഞ്ഞു. ഇൻഡോർ സ്റ്റേഡിയത്തിന്റ അവസാന മിനുക്കുപണികളാണ് ഇപ്പോൾ ദ്രുതഗതിയിൽ നടക്കുന്നത്. ഈ മാസംതന്നെ സ്റ്റേഡിയം നാടിനു സമർപ്പിക്കുമെന്ന് ടി.സി. ഗോപി പറയുന്നു. ഗതാഗത സൗകര്യമില്ലാത്ത ഏനാദിയിൽ മുന്പ് തോടുകൾക്കു കുറുകെയുള്ള തടിപ്പാലങ്ങളിലൂടെയായിരുന്നു പ്രദേശവാസികളുടെ യാത്ര. സ്കൂൾ പഠനകാലത്ത് 16 പാലങ്ങൾ കടന്നാണു ചെന്പിലെത്തിയിരുന്നത്. കളിക്കാനും പരിശീലനത്തിനു പോകാനുമൊക്കെ അന്ന് ഒരുപാട് ക്ലേശിച്ചു.…
Read Moreകടക്ക് പുറത്ത്! കളക്ഷൻ ഏജന്റായ സിപിഎം നേതാവ് ഇടപാടുകാരെ തട്ടിച്ച് അടിച്ചുമാറ്റിയത് 25ലക്ഷം; സംഭവം ഇങ്ങനെ…
കുമാരനല്ലൂർ: കുമാരനല്ലൂർ സർവീസ് സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റായ സിപിഎം നേതാവ് ഇടപാടുകാരെ തട്ടിച്ച് ലക്ഷങ്ങൾ അടിച്ചു മാറ്റിയതോടെ ബാങ്ക് ഇയാളെ പുറത്താക്കി. സിപിഎം ഏറ്റുമാനൂർ ഏരിയാ കമ്മിറ്റി അംഗമായ ഇയാൾ 10 വർഷക്കാലം കുമാരനല്ലൂർ ലോക്കൽ സെക്രട്ടറിയും ദീർഘകാലമായി ബാങ്കിൽ കളക്ഷൻ ഏജന്റായി ജോലി നോക്കി വരുന്നയാളുമാണ്. ഇതേ കുറ്റത്തിന് മുന്പും പല തവണ ഇയാൾ പിടിക്കപ്പെട്ടിട്ടുണ്ട്. പാവപ്പെട്ട ഒരു നിക്ഷേപകൻ ആറു മാസം മുന്പ് എടുത്ത വായ്പയിൽ ബാക്കി തിരിച്ചടയ്ക്കാനുണ്ടായിരുന്ന 60,000 രൂപ ബാങ്കിന്റെ രസീത് വാങ്ങി നേതാവിന്റെ കൈയിൽ തിരിച്ചടവിനായി ഏല്പിച്ചിരുന്നു. ഇയാൾ ഈ തുക ബാങ്കിൽ അടയ്ക്കാതെ തട്ടിപ്പ് നടത്തുകയായിരുന്നു. ആറു മാസത്തിനുശേഷം നിക്ഷേപകൻ മറ്റൊരു ലോണിനായി ബാങ്കിനെ സമീപിച്ചപ്പോഴാണ് താൻ ബാങ്കിൽ അടയ്ക്കുവാൻ കളക്ഷൻ ഏജന്റിനെ ഏല്പിച്ച തുക ബാങ്കിൽ എത്തിയിട്ടില്ലെന്ന് അറിഞ്ഞത്. ഗുരുതരമായ തട്ടിപ്പ് നടത്തിയ നേതാവിനെ സംരക്ഷിക്കുന്ന…
Read More154 ആളുകൾ, പാർട്ടിക്ക് ബന്ധമില്ല! ധാരണയായി, മൂന്നു മാസത്തിനകം കൊടുത്ത് തീർക്കണം
പൊൻകുന്നം: ചിട്ടിയിൽ പണം നഷ്ടപ്പെട്ടവർക്ക് പോലീസ് സ്റ്റേഷനിൽ നടന്ന ചർച്ച ആശ്വാസ മായി. ചിറക്കടവ് രണ്ടാംവാർഡിൽ അയൽക്കൂട്ടത്തിൽ നടത്തിയ ചിട്ടിയിൽ പണം നഷ്ടപ്പെട്ടവർക്ക് മൂന്നുമാസത്തിനുള്ളിൽ കൊടുത്ത് തീർക്കാമെന്ന് പൊൻകുന്നം പോലീസ് സ്റ്റേഷനിൽ നടത്തിയ ചർച്ചയിലാണ് ധാരണയായത്. സിപിഎമ്മിന്റെ മുൻ വനിതാ പഞ്ചായത്തംഗത്തിന്റെ നേതൃത്വ ത്തിൽ ഒന്പത് സ്ത്രീകൾ ചേർന്ന് നടത്തിയ ചിട്ടിയിൽ ഒന്നരക്കോടി രൂപയോളം ആൾക്കാർക്ക് കിട്ടാനുണ്ട്. മുൻ ധാരണപ്രകാരം പണം കൊടുക്കുമെന്ന് അറിയിച്ച ദിവസവും കിട്ടാതായതോടെ ജനങ്ങൾ പ്രതിഷേധവുമായി പോലീസ് സ്റ്റേഷനിൽ എത്തിയതോടെയാണ് ചർച്ചയും ധാരണയുമായത്. ശനിയാഴ്ച വൈകുന്നേരം പൊൻകുന്നം പോലീസ് സ്റ്റേഷനിൽ ചിട്ടിനടത്തിപ്പുകാർ ആകെ കൊണ്ടുവന്നത് 5,40,000 രൂപയാണ്. ഇതിൽ നിന്ന് 3000 രൂപ വീതമാണ് ഓരോരുത്തർക്കും നൽകാനായത്. 154 ആളുകൾ ചിട്ടിയിൽ 154 പേർക്കാണ് പണം കിട്ടാനുള്ളത്. ഒന്നരലക്ഷം രൂപയുടെ ചിട്ടിയിൽ ഒരു ലക്ഷം രൂപയിലേറെ ഓരോരുത്തരും തവണ അടച്ചിട്ടുണ്ട്. ചിട്ടിപ്പണം നടത്തിപ്പുകാർ…
Read Moreചെന്നാപ്പാറ, കുപ്പക്കയം, കൊമ്പുകുത്തി, മതമ്പ ! പുലി കാട്ടിലേക്ക് മടങ്ങുന്നില്ല, മൗനത്തിൽ അധികൃതർ; ഭയപ്പെട്ട് നാട്ടുകാർ
മുണ്ടക്കയം ഈസ്റ്റ്: പുലിയെ പേടിച്ച് നാട്ടുകാർ. മൗനത്തിൽ അധികൃതർ. ചെന്നാപ്പാറ, കുപ്പക്കയം എന്നിവിടങ്ങളിലാണ് പുലിയെ തൊഴിലാളികൾ കണ്ടത്. കഴിഞ്ഞ രണ്ടാഴ്ചയായി ചെന്നാപ്പാറ, കൊന്പുകുത്തി മേഖലയിലെ നിരവധി ആളുകളാണ് പുലിയെ കണ്ടത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ ടി ആർ ആൻഡ് ടി എസ്റ്റേറ്റിലെ കുപ്പക്കയം മേഖലയിലും പുലിയെ കണ്ടതായി തൊഴിലാളികൾ പറയുന്നത്. കൊന്പുകുത്തി, മതന്പ വനാന്തരങ്ങളിൽ നിന്നു കാടിറങ്ങിയതെന്നു കരുതുന്ന പുലിയെ രണ്ടാഴ്ച മുൻപാണ് ടാപ്പിംഗ് തൊഴിലാളിയായ ചെന്നാപ്പാറ മുകൾ സ്വദേശി മോഹനൻ കണ്മുന്നിൽ കണ്ടത്. തുടർന്ന് ഒരാഴ്ച മുൻപ് എസ്റ്റേറ്റ് ഫീൽഡ് ഓഫീസർ റെജിയുടെ ക്വാർട്ടേഴ്സിന്റ സിറ്റൗട്ടിൽ എത്തിയ പുലി വളർത്തു നായയെ ഉപദ്രവിച്ചിരുന്നു. ശബ്ദം കേട്ട് വീടിന്റെ വാതിൽ തുറന്ന റെജി കണ്ടത് പുലി ഓടിപ്പോകുന്നതാണ്. രണ്ട് ദിവസം മുന്പ്് കുപ്പക്കയം സ്വദേശി വേണു എസ്റ്റേറ്റിലെ ജോലിക്കിടയിൽ രണ്ട് പുലികളെ കണ്ട് ഓടി രക്ഷപ്പെട്ടിരുന്നു. തൊഴിലാളികൾ…
Read Moreനാട്ടുകാർ ഒത്തു ചേർന്നു റോഡിൽ നിന്നു! ബൈക്ക് യാത്രികർക്ക് കാവലുമായി; വൈക്കത്ത് നടന്ന സംഭവം ഇങ്ങനെ…
വൈക്കം: നാട്ടുകാർ ഒത്തു ചേർന്നു റോഡിൽ നിന്നു; ലോറിയിൽനിന്ന് റോഡിൽ ഓയിൽ വീണിടത്ത് ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടാതിരിക്കാൻ മുന്നറിയിപ്പുമായി. ഇന്നലെ ഉച്ചയ്ക്ക് ഒന്നിന് വൈക്കം വലിയ കവലയിലായിരുന്നു സംഭവം. ലോറിയിൽനിന്ന് വീണ ഓയിലിൽ തെന്നി മൂന്നു ബൈക്കുകൾ മറിഞ്ഞ് ആറു പേർക്കു പരിക്കേറ്റിരുന്നു. ഇവരെ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്കുകൾ തെന്നിവീഴുന്നതുകണ്ട് നാട്ടുകാർ ഫയർ ഫോഴ്സിനേയും പോലീസിനേയും വിവരമറിയിച്ചു. തുടർന്ന് ഫയർ ഫോഴ്സ് എത്തുന്നതുവരെ അപകടങ്ങൾ ഒഴിവാക്കാൻ നാട്ടുകാർ ഇരുചക്ര വാഹന യാത്രികർക്ക് മുന്നറിയിപ്പ് നൽകി റോഡിൽ നിൽക്കുകയായിരുന്നു. അതിനാൽ കൂടുതൽപ്പേർ അപകടത്തിൽപ്പെടാതെ രക്ഷപ്പെട്ടു. സ്ഥലത്തെത്തിയ ഫയർഫോഴ്സ് ഓയിൽ വീണ ഭാഗങ്ങളിൽ മരപ്പൊടി വിതറി അപകടഭീഷണി ഒഴിവാക്കി.
Read Moreഅതിരമ്പുഴ ആശുപത്രിയിൽ പോകണോ? സർക്കസ് പഠിക്കണം! പാവപ്പെട്ട രോഗികളെ ഇനിയും ബുദ്ധിമുട്ടിക്കരുതേ…
ഏറ്റുമാനൂർ: രോഗികളോട് ഇത്രമേൽ ക്രൂരത ആവരുത്. അതിരന്പുഴ ഗവണ്മെന്റ് ആശുപത്രിയിലേക്ക് കടക്കണമെങ്കിൽ സർക്കസ് വശമുണ്ടാകണം. വലിഞ്ഞുകയറിയും ചാടിയിറങ്ങിയും വേണം ഏതു രോഗിക്കും ഇവിടേക്ക് കടക്കാൻ. ആശുപത്രിയിലേക്ക് രോഗികൾക്ക് പ്രവേശിക്കാനാകാത്തവിധം പ്രവേശന കവാടം അടഞ്ഞിട്ട് മാസങ്ങളായി. ബിഎം ആൻഡ് ബിസി നിലവാരത്തിൽ പുനർനിർമിക്കുന്ന പാറോലിക്കൽ – അതിരന്പുഴ റോഡിലാണ് ആശുപത്രിയുടെ പ്രവേശന കവാടം. ഇവിടെ റോഡ് ഉയർത്തുകയും ഉയർത്തിയ റോഡ് ലെവലിനേക്കാൾ ഒരടിയോളം ഉയർത്തി ഓട നിർമിക്കുകയും ചെയ്തതോടെയാണ് ആശുപത്രിയിലേക്കുള്ള വഴിയടഞ്ഞത്. ആശുപത്രിയിലേക്കുള്ള വഴിയേക്കാൾ മൂന്നടിയോളം ഉയർന്നാണ് ഇപ്പോൾ റോഡ് നിൽക്കുന്നത്. ആശുപത്രിയിലെത്തുന്ന രോഗികൾ ഇപ്പോൾ ആദ്യം റോഡിൽ നിന്ന് ഓടയ്ക്ക് മുകളിലേക്ക് കയറണം. പിന്നീട് ആശുപത്രിയിലേക്കുള്ള വഴിയിലേക്ക് ചാടിയിറങ്ങണം. നടക്കാൻ വയ്യാത്ത രോഗികളെ വാഹനങ്ങളിൽ എത്തിക്കാൻ സാധിക്കാത്തതാണ് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നത്. റോഡിൽ പ്രവേശന കവാടത്തിനു മുന്നിൽ രോഗിയെ ഇറക്കി ഓടയ്ക്കു മുകളിലൂടെ ചുമന്നിറക്കി വേണം ആശുപത്രിയിലെത്തിക്കാൻ. റോഡ്…
Read Moreകരയുന്ന കുഞ്ഞിന് പാൽ..! ജില്ലയിൽ മുലയൂട്ടൽ കേന്ദ്രങ്ങൾ ആരംഭിക്കാനുള്ള പദ്ധതി പാളിയതിങ്ങനെ…
കോട്ടയം: ജില്ലയിൽ രണ്ടു മുലയൂട്ടൽ കേന്ദ്രങ്ങൾ ആരംഭിക്കാനുള്ള പദ്ധതി തുടക്കത്തിലെ പാളി. അമ്മമാർ കൂടുതൽ എത്തുന്ന പാലാ, മുണ്ടക്കയം സ്വകാര്യ ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ചാണ് രണ്ടു മുലയൂട്ടൽ കേന്ദ്രങ്ങൾ സ്ഥാപിക്കാനായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് തീരുമാനിച്ചത്. പദ്ധതിക്കായി കേന്ദ്രങ്ങൾ സ്ഥാപിക്കാനായി ടെണ്ടർ ക്ഷണിച്ചെങ്കിലും ആരും ഏറ്റെടുക്കാൻ തയാറായില്ല.പൊതു സ്ഥലങ്ങളിൽ പാലുകുടിക്കാനായി കരയുന്ന കുഞ്ഞുമായി വിഷമിക്കുന്ന അമ്മമാർക്ക് കൈത്താങ്ങാകാൻ ലക്ഷ്യമിട്ട പദ്ധതിയാണ് ആദ്യഘട്ടത്തിൽ തന്നെ പാളിയത്. സംസ്ഥാനത്തെ എല്ലാ ജില്ലയിലും രണ്ടുവീതം കേന്ദ്രങ്ങൾ സ്ഥാപിക്കാൻ വനിതാ ശിശുവികസന വകുപ്പ് തീരുമാനിച്ചിരുന്നത്.ഇതിനായി ജില്ലയിൽ പാലാ, മുണ്ടക്കയം പ്രൈവറ്റ് ബസ് സ്റ്റാൻഡുകളെ തെരഞ്ഞെടുക്കുകയായിരുന്നു. തുടർന്നാണ് ഇവിടെ ബ്രസ്റ്റ് ഫീഡിംഗ് പോഡ് സ്ഥാപിക്കാൻ ജില്ല വനിതാ ശിശുവികസന വകുപ്പ് അധികൃതർ ടെണ്ടർ ക്ഷണിച്ചത്. കഴിഞ്ഞമാസം 17 നകം ടെണ്ടർ സമർപ്പിക്കണമെന്ന് പരസ്യങ്ങളും നൽകിയിരുന്നു. സമരപരിധി കഴിഞ്ഞിട്ടും ആരും ടെണ്ടർ സമർപ്പിച്ചില്ല.ടെണ്ടർ വിവരങ്ങൾ…
Read More68 സെന്റ് സ്ഥലം കൈക്കലാക്കാനുള്ള ക്രൂരത ! 81കാരിയെ മകൾ വീട്ടിൽനിന്ന് മർദിച്ച് ഇറക്കിവിട്ടു; സംഭവം കട്ടപ്പനയില്
കട്ടപ്പന: ഭൂസ്വത്തിനായി ഇളയ മകളും ബന്ധുക്കളുംചേർന്ന് മർദിച്ച് വീട്ടിൽനിന്നും ഇറക്കിവിട്ടതായി പരാതി. ഉപ്പുതറ വളകോട് വയലിൽപറന്പിൽ പരേതനായ ദേവസ്യയുടെ ഭാര്യ മേരിക്കുട്ടി (മറിയാമ്മ -81)യെ ഇളയ മകൾ എൽസമ്മയും എൽസമ്മയുടെ മകളുടെ ഭർത്താവ് റൊണാൾഡും കൂട്ടുകാരും ചേർന്ന് വ്യാഴാഴ്ച വീട്ടിൽനിന്ന് മർദിച്ച് ഇറക്കിവിട്ടതായി മറ്റു രണ്ട് പെണ്മക്കൾ പത്രസമ്മേളനത്തിൽ ആരോ പിച്ചു. ഉപ്പുതറ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച മേരിക്കുട്ടിയുടെ പരാതിയിൽ ഉപ്പുതറ പോലീസ് കേസെടുത്തു. മേരിക്കുട്ടിയുടെയും ഭർത്താവിന്റെയും പേരിലുള്ള 68 സെന്റ് സ്ഥലം കൈക്കലാക്കാനാണ് ക്രൂരത കാട്ടിയത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. വരുമാനമാർഗമില്ലാതായ മേരിക്കുട്ടി ഇവരുടെ സ്ഥലത്തുണ്ടായിരുന്ന പാഴ്മരം വെട്ടി വിൽക്കാൻ ഒരാളുമായി കച്ചവടം ഉറപ്പിച്ചു. ഇതറിഞ്ഞ് എൽസമ്മയും എൽസമ്മയുടെ മകളുടെ ഭർത്താവ് റൊണാൾഡ്, സുഹൃത്തുക്കൾ എന്നിവർ രണ്ട് വാഹനങ്ങളിലായി വ്യാഴാഴ്ച വളകോട്ട് എത്തി. എഴുന്നേൽക്കാൻപോലും വയ്യാതെ കിടന്നിരുന്ന മേരിക്കുട്ടിയെ മർദിച്ച് വീട്ടിൽനിന്ന് ഇറക്കുകയായിരുന്നാണ് പരാതി. മകളുടെയും…
Read More