പാലാ: വള്ളിച്ചിറയിലെ പെണ്‍വാണിഭ കേന്ദ്രത്തില്‍ പോലീസ് നടത്തിയ റെയ്ഡിൽ നടത്തിപ്പുകാരനും ഇടപാടുകാരുമായ നാലു പുരുഷന്മാരും മൂന്നു സ്ത്രീകളും പിടിയിലായി. പാലാ, പ്രവിത്താനം, തൊടുപുഴ സ്വദേശികളായ സ്ത്രീകളെയാണ് പോലീസ് പിടികൂടിയത്. ഇവരെ കോടതിയില്‍ ഹാജരാക്കിയ ശേഷം അഭയ കേന്ദ്രത്തിലേക്കു മാറ്റി. സംഭവുമായി ബന്ധപ്പെട്ട് പെണ്‍വാണിഭകേന്ദ്രം നടത്തിപ്പുകാരന് പാലാ ഉള്ളനാട് സ്വദേശി ജോസഫ് (ടോമി-57), ഇടപാടുകാരായ ബാലകൃഷ്ണന് നായര്‍ ബിനു (49), മനോജ് (39), ബോബി (57) എന്നിവരെ പാലാ സ്റ്റേഷന് ഹൗസ് ഓഫീസര്‍ ഇന്‍സ്പെക്ടര്‍ കെ.പി. ടോംസന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. വള്ളിച്ചിറയിലെ വീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭ സംഘം പ്രവര്‍ത്തിക്കുന്നതായി പാലാ ഡിവൈഎസ്പി ഷാജു ജോസിനു രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നു പാലാ എസ്എച്ച്ഒ കെ.പി. ടോംസന്റെ നേതൃത്വത്തില്‍ പോലീസ് സംഘം ദിവസങ്ങളായി പ്രദേശത്ത് നിരീക്ഷണം നടത്തി വരികയായിരുന്നു. ഇന്നലെ രാവിലെ പോലീസ് നടത്തിയ റെയ്ഡിലാണ് പുരുഷന്മാരെയും സ്ത്രീകളെയും പിടികൂടിയത്.…
Read MoreCategory: Kottayam
കോട്ടയത്ത് പീഡനക്കേസുകൾ കൂടുന്നു; കൂടുതൽ പോസ്കോ കേസുകളും ഓണ്‍ലൈൻ ക്ലാസുകൾക്ക് വാങ്ങിയ ഫോണുകൾ ദുരുപയോഗം ചെയ്ത്
കോട്ടയം: ജില്ലയിൽ പീഡനത്തിനിരയാകുന്ന പെണ്‍കുട്ടികളുടെ എണ്ണത്തിൽ വൻ വർധന.ജില്ലയിൽ കഴിഞ്ഞവർഷം പെണ്‍കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമ (പോക്സോ) കേസുകൾ 142 എണ്ണമാണെന്ന് ജില്ലാ ക്രൈം റിക്കാർഡ്സ് ബ്യൂറോ കണക്കുകൾ സൂചിപ്പിക്കുന്നു. സംരക്ഷകരിൽനിന്നും പീഡനത്തിനിരയാകുന്നവരാണ് ഇവരിലേറെയും. രണ്ടുദിവസം കൂടുന്പോൾ ഒരു കുട്ടി പീഡനത്തിനിരയാകുവെന്നുവേണം കരുതാൻ. 2020ൽ 131 കുട്ടികൾ പീഡനത്തിനിരയായപ്പോൾ 2019ൽ 194, 2018-157, 2017-145, 2016-112 എന്നിങ്ങനെയാണു പീഡനക്കേസുകളുടെ എണ്ണം. റിപ്പോർട്ട് ചെയ്യുന്നതിലെ എണ്ണം വർധിച്ചതാണു പീഡനക്കേസുകൾ ഉയരാൻ കാരണമെന്നും പറയുന്നവരുമുണ്ട്. അഞ്ച് വർഷത്തിനിടെ പോക്സോ കേസുകൾ ഇരട്ടിയോളം വർധിച്ചു. കോവിഡ് കാലത്ത് സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ടവരാണു പെണ്‍കുട്ടികളെ ഏറ്റവും കൂടുതൽ ചൂഷണത്തിനിരയാക്കിയത്. വൈക്കം, ഈരാറ്റുപേട്ട, എരുമേലി, മുണ്ടക്കയം, പാലാ, കോട്ടയം വെസ്റ്റ്, കുമരകം, കടുത്തുരുത്തി സ്റ്റേഷനുകളിലാണു കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് പോക്സോ കേസുകളുടെ എണ്ണത്തിൽ 2013ൽ കോട്ടയം 11-ാം സ്ഥാനത്തായിരുന്നെങ്കിൽ കഴിഞ്ഞവർഷം ഒന്‍പതാം സ്ഥാനത്തായി. പോക്സോ…
Read Moreകോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് പത്തനംതിട്ട! ഞായറാഴ്ച ലോക്ഡൗണ്‍; തീരുമാനം പുനഃപരിശോധിക്കണമെന്ന് ഇവാന്‍ജലിക്കല്‍ സഭ
പത്തനംതിട്ട: കോവിഡ് വൈറസിന്റെ ഒമിക്രോണ്‍ വകഭേദം വ്യാപിച്ചുവരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയെ സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഉത്തരവായി. കഴിഞ്ഞയാഴ്ച ബി കാറ്റഗറിയിലായിരുന്നു ജില്ലയെങ്കിലും രോഗികളുടെ എണ്ണവും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും വര്‍ധിച്ച സാഹചര്യത്തിലാണ് കൂടുതല്‍ നിയന്ത്രണങ്ങളിലേക്കു കടന്നത്. സി കാറ്റഗറിയില്‍ ഉള്‍പ്പെട്ടതോടെ ജില്ലയില്‍ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, മത, സാമുദായിക, പൊതുപരിപാടികള്‍ ഉള്‍പ്പെടെ യാതൊരുവിധ കൂടിച്ചേരലുകളും അനുവദിക്കില്ല. മതപരമായ ആരാധനകള്‍ ഓണ്‍ലൈനായി മാത്രം നടത്തണമെന്നാണ് നിര്‍ദേശം. വിവാഹം, മരണാന്തര ചടങ്ങുകള്‍ എന്നിവയ്ക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കുകയുളളു. സിനിമ തിയറ്ററുകള്‍, നീനത്തല്ക്കുളങ്ങള്, ജിമ്മുകള്‍ എന്നിവയുടെ പ്രവര്‍ത്തനം അനുവദിക്കില്ല. ബിരുദബിരുദാനന്തര തലത്തിലെ ഫൈനല്‍ ഇയര്‍ ക്ലാസുകളും പത്ത്, പന്ത്രണ്ട് ക്ലാസുകളും ഒഴികെയുള്ള എല്ലാ ക്ലാസുകളും (ട്യൂഷന് സെന്ററുകള്‍ ഉള്‍പ്പടെ) ഒരാഴ്ചത്തേക്ക് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ…
Read Moreകോട്ടയത്ത് രണ്ടാഴ്ച അതീവ ജാഗ്രത വേണം; മാസ്ക് ധരിക്കൽ, സാനിറ്റെസർ ഉപയോഗം, സാമൂഹിക അകലം പാലിക്കൽ മറക്കരുത്; സമൂഹ അടുക്കളകൾ ആരംഭിക്കും
കോട്ടയം: കോട്ടയത്തെ ‘സി’ വിഭാഗത്തിൽ ഉൾപ്പെടുത്തിയതിനെത്തുടർന്നു കർശന നിയന്ത്രണങ്ങൾ നിലവിൽ വന്നു. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, മതപരവും സാമുദായികവുമായ പൊതുപരിപാടികൾ ഉൾപ്പെടെ യാതൊരുവിധ കൂടിച്ചേരലുകളും അനുവദിക്കില്ല. മതപരമായ ആരാധനകൾ ഓണ്‍ലൈനായി മാത്രം നടത്തണം.വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ. സിനിമ തിയറ്ററുകൾ, സ്വിമ്മിംഗ് പൂളുകൾ, ജിമ്മുകൾ എന്നിവയുടെ പ്രവർത്തനം അനുവദിക്കില്ല. ബിരുദ-ബിരുദാനന്തര തലത്തിലെ അവസാന വർഷ ക്ലാസുകളും 10, 12 ഒഴികെയുള്ള എല്ലാ ക്ലാസുകളും(ട്യൂഷൻ സെന്റർ ഉൾപ്പെടെ) ഒരാഴ്ചത്തേക്ക് ഓണ്‍ലൈൻ സംവിധാനത്തിലൂടെ മാത്രമേ അനുവദിക്കു. റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബയോ ബബിൾ മാതൃകയിൽ പ്രവർത്തിക്കുകയാണെങ്കിൽ ഇതു ബാധകമല്ലെന്നും ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയുടെ ഉത്തരവിൽ പറയുന്നു. കോവിഡ് വ്യാപനം ജില്ലയിൽ കൂടുന്ന സാഹചര്യത്തിൽ വരുന്ന രണ്ടാഴ്ച ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പിന്റെ നിർദേശം. മാസ്ക് ധരിക്കൽ, സാനിറ്റെസർ ഉപയോഗം, സാമൂഹിക അകലം…
Read Moreക്രൈംബ്രാഞ്ച് നാടകം പൊളിഞ്ഞു; വനിതാ ഡോക്ടറെ തട്ടിക്കൊണ്ടുപോയിപണം കവർന്ന പ്രതികൾ കുടുങ്ങി
പീരുമേട്: ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ചമഞ്ഞ് വനിതാ ഡോക്ടറെ തട്ടിക്കൊണ്ടുപോയി പണം കവർന്ന കേസിലെ പ്രതികൾ പിടിയിലായി. കോട്ടയം പനച്ചിക്കാട് മറ്റത്തിൽ മനു യശോധരൻ (39), കരിന്തരുവി ചപ്പാത്ത് ഹെവൻവാലി തോട്ടത്തിൽ സാം കോര (33) എന്നിവരാണ് അറസ്റ്റിലായത്. തമിഴ്നാട് കന്പത്ത് സർക്കാർ ആശുപത്രിയിലെ വനിതാ ഡോക്ടറും ഏലപ്പാറ സ്വകാര്യ ക്ലിനിക്ക് ഉടമയുമായ ഡോ. കനിമലറിനെയാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ചമഞ്ഞെത്തിയ പ്രതികൾ തിങ്കളാഴ്ച ഉച്ചയോടെ തട്ടിക്കൊണ്ടു പോയത്. ഇവരുടെ പക്കലുണ്ടായിരുന്ന 50,000 രൂപ കവർന്നു. വാടകയ്ക്ക് എടുത്ത കാറിൽ ഏലപ്പാറയിലെ ക്ലിനിക്കിലെത്തി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്നു പറഞ്ഞ് അവിടുത്തെ ഒരു ജീവനക്കാരനെയുംകൂട്ടി കന്പത്ത് എത്തിയ പ്രതികൾ തിരുവനന്തപുരത്തുനിന്നും എത്തിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്ന് സ്വയം പരിചയപ്പെടുത്തി. ഡോക്ടറുടെ പേരിൽ കേസുണ്ടെന്നും ഒപ്പം വരണമെന്നും ആവശ്യപ്പെടുകയായിരുന്നു.തുടർന്ന് ജീവനക്കാരെയും ഡോക്ടറെയും ഇവരുടെ വാഹനത്തിൽ കയറ്റി കുമളിയിൽ എത്തിച്ചശേഷം ഡോക്ടറുടെ കൈവശമുണ്ടായിരുന്ന 50,000 രൂപ വാങ്ങിച്ചശേഷം…
Read Moreകോട്ടയം മെഡിക്കൽ കോളജിലെ ജീവനക്കാർക്ക് കോവിഡ് പരിശോധന സ്വന്തം ചെലവിൽ;700 രൂപാ വിലവരുന്ന കിറ്റ് വാങ്ങി പരിശോധന നടത്താൻ ബുദ്ധിമുട്ടെന്ന് ജീവനക്കാർ
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ ഡ്യൂട്ടി ചെയ്യുന്നതിനിടയിൽ ജീവനക്കാർക്ക് കോവിഡ് ലക്ഷണങ്ങളുണ്ടായാൽ പരിശോധിക്കാൻ സംവിധാനമില്ലെന്ന് പരാതി. സാധാരണ അത്യാഹിത വിഭാഗത്തിലെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന യെല്ലോ സോണിൽ ആണ് രോഗികൾക്കും ജീവനക്കാർക്കും ആർടിപിസിആർ പരിശോധന നടത്തിയിരുന്നത്. എന്നാൽ ഇപ്പോൾ ഗുരുതര രോഗവുമായി എത്തുന്ന രോഗികൾക്ക് മാത്രമേ ആർടിപിസിആർ പരിശോധന നടത്തൂവെന്ന് അധികൃതർ പറയുന്നു. ഇതിനെതിരെ ജീവനക്കാരുടെ ഇടയിൽ വ്യാപകമായ പ്രതിഷേധം ഉയരുകയാണ്. ഡ്യൂട്ടി ചെയ്യുന്നതിനിടയിൽ കോവിഡ് ലക്ഷണങ്ങളുണ്ടായാൽ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് കിറ്റ് വാങ്ങി പരിശോധന നടത്തിയാൽ മതിയെന്ന് ഈ വിഭാഗത്തിലെ അധികൃതർ പറയുന്നു. 700 രൂപാ വിലവരുന്ന കിറ്റ് വാങ്ങി പരിശോധന നടത്താൻ പല ജീവനക്കാരും ബുദ്ധിമുട്ടുകയാണ്. ഇന്നലെ 16 ജീവനക്കാർ ഗൈനക്കോളജി വിഭാഗത്തിൽ മാത്രം കോവിഡ് ബാധിതരായി. ക്ലീനിംഗ്, കുടംബശ്രീ ഉൾപ്പെടെ മറ്റ് വിഭാഗങ്ങളിൽ 40 പേരും. ഇതോടെ മെഡിക്കൽ കോളജിൽ കോവിഡ് ബാധിതരാകുന്ന…
Read Moreപ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വശത്താക്കി; പിന്നീട് പീഡിപ്പിച്ച് ഗർഭിണിയാക്കി; പതിനെട്ടുകാരൻ പിടിയിൽ
കോട്ടയം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ 18കാരൻ അറസ്റ്റിൽ.കോട്ടയം മള്ളൂശേരി തിരുവാറ്റ അഭിജിത്ത് പ്ലാക്കലി(18)നെയാണ് ഗാന്ധിനഗർ പോലീസ് പിടികൂടിയത്. ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ച് വശത്താക്കി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാർ നല്കിയ പരാതിയെതുടർന്നു ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു പ്രതിയെ പിഡികൂടുകയായിരുന്നു. ഗാന്ധിനഗർ എസ്എച്ച്ഒ കെ. ഷിജി, എസ്ഐ മനോജ്, പോലീസുദ്യോഗസ്ഥരായ ശശികുമാർ, രാഗേഷ്, പ്രവിനോ, പ്രവീണ്‍ , അനീഷ് എന്നിവർ ചേർന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreഎസ്ബി കോളിന്റെ പൂമരചുവട്ടിൽ നിത്യഹരിത നായകനും പൂർവവിദ്യാർഥിയുമായ പ്രേംനസീറും
ചങ്ങനാശേരി: മലയാള സിനിമയിലെ നിത്യഹരിത നായകനും പൂർവവിദ്യാർഥിയുമായ പ്രേം നസീറിന്റെ മുഖചിത്രം എസ്ബി കോളജ് കാന്പസിൽ മെനഞ്ഞെടുക്കുന്നു. ത്രെഡ് ആർട്ടിൽ വിദഗ്ധനായ കൊടുങ്ങല്ലൂർ സ്വദേശി മനോജ് ആണ് പ്രേം നസീറിന്റെ മുഖശ്രീ നൈലോണ്‍ നൂലിൽ ഇഴചേർത്ത് നെയ്യുന്നത്. സയൻസ് ബിൽഡിംഗിലെ പ്രശസ്തമായ ടവറിനു മുന്പിലെ മൈതാനത്താണ് അത്യാകർഷകമായ രീതിയിലുള്ള ഈ കലാരൂപം സജ്ജമാക്കുന്നത്. മുന്നൂറ് കന്പികൾ നിലത്ത് കുത്തിനിർത്തി അതിൽ നൈലോണ്‍ ത്രഡ് പാകിയാണ് നസീറിന്റെ രൂപം തയാറാക്കുന്നത്. 25000 മീറ്റർ നൂലാണ് ഇതിനു വേണ്ടിവരുന്നതെന്നും പത്തുദിവസംകൊണ്ടാണ് ആവിഷ്കരണം പൂർത്തിയാകുന്നതെന്നും കലാകാരനായ മനോജ് പറഞ്ഞു. പെൻസിൽ, ഡിജിറ്റൽ, മൈക്രോ ആർട്ടുകൾ അഭ്യസിച്ചിട്ടുള്ള മനോജ് സമൂഹമാധ്യമങ്ങളിൽ നിന്നും സ്വയം ആർജിച്ചെടുത്ത കരവിരുതിലാണ് ത്രെഡ് ആർട്ട് സജ്ജമാക്കുന്നത്. മുപ്പതടി വിസ്തീർണത്തിലാണ് നസീറിന്റെ മുഖചിത്രം തരപ്പെടുത്തുന്നത്. നേരത്തെ മോഹൻലാലിന്റെ മുഖചിത്രം മനോജ് ത്രെഡ് ആർട്ടിൽ തയാറാക്കി ലാലിന് നേരിട്ടു സമർപ്പിച്ചിരുന്നു. 31…
Read Moreഒരേദിവസം രണ്ടു സ്ഥലത്ത് നടത്തി! ആർടിപിസിആർ ഫലം വന്നപ്പോൾ ഒന്ന് പോസിറ്റീവ്, മറ്റൊന്ന് നെഗറ്റീവ്
ഗാന്ധിനഗർ: ഒരേദിവസം രണ്ടു സ്ഥലത്ത് നടത്തിയ ആർടിപിസിആർ ഫലം പുറത്തുവന്നപ്പോൾ ഒന്ന് പോസിറ്റീവ്, മറ്റൊന്ന് നെഗറ്റീവ്. ശരിയായ പരിശോധനാ ഫലമേതെന്നറിയാതെ യുവതി പരിഭ്രാന്തിയിൽ. ആർപ്പൂക്കര മണലേൽ പള്ളി കരിപ്പ ഭാഗത്തുള്ള 34 കാരിയുടെ ആർടിപിസിആർ പരിശോധനാ ഫലത്തിലാണ് വൈരുധ്യം. മെഡിക്കൽ കോളജിലെ ദന്തരോഗ വിഭാഗത്തിൽ പല്ലിന്റെ റൂട്ട് കനാൽ ചെയ്യുന്നതിനാണു മെഡിക്കൽ കോളജിൽ തന്നെയുള്ള കൊറോണ പരിശോധനാ വിഭാഗത്തിൽ ഇവർ എത്തിയത്. 20ന് നടത്തിയ പരിശോധനയിൽ പോസിറ്റീവാണെന്ന് അറിയിച്ചു. അന്നു രാത്രി സമീപത്തെ സ്വകാര്യ ലാബിലും സ്രവ പരിശോധന നടത്തി. 21നു വൈകുന്നേരം ലഭിച്ച പരിശോധനാ ഫലം നെഗറ്റീവെന്നായിരുന്നു. 18നു നടത്തിയ ആർടിപിസിആർ പരിശോധനാ ഫലവും നെഗറ്റീവായിരുന്നെന്നു യുവതി പറയുന്നു. കോട്ടയം മെഡിക്കൽ കോളജിലെ പരിശോധനാ ഫലത്തിൽ സംശയമുള്ളതിനാൽ ആശുപത്രി അധികൃതർക്ക് ഇന്നു പരാതി നൽകുമെന്ന് യുവതി പറഞ്ഞു.
Read Moreകോവിഡ് സ്പെഷൽ അവധി; പുതിയ ഉത്തരവ് ആരോഗ്യമേഖലയിലെ ജീവനക്കാർക്ക് വിനയാകുന്നു
ഗാന്ധിനഗർ (കോട്ടയം): സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ കോവിഡ് രോഗികളുടെ പ്രാഥമിക സന്പർക്ക പട്ടികയിൽ വന്നാൽ അവർക്ക് അനുവദിച്ചിരുന്ന സ്പെഷൽ അവധി റദ്ദ് ചെയ്ത പുതിയ ഉത്തരവ് ആരോഗ്യമേഖലയിലെ ജീവനക്കാർക്ക് വിനയാകുന്നു. രോഗികളുമായി ഏറ്റവും കൂടുതൽ അടുത്തിടപഴകുന്നവരാണ് ആരോഗ്യ പ്രവർത്തകർ. ഡോക്ടർമാരും, നഴ്സുമാരും കഴിഞ്ഞാൽ രോഗികളുമായി ഏറ്റവും കൂടുതൽ സന്പർക്കം പുലർത്തുന്നതും ആശുപത്രിയിലെ ജീവനക്കാരാണ്. ഇവർക്ക് എപ്പോൾ വേണമെങ്കിലും രോഗം പിടിപെടാവുന്ന അവസ്ഥയാണ്. ഇങ്ങനെയുള്ളവർക്ക് രോഗം പിടിപെട്ടാൽ പ്രത്യേക അവധി അനുവദിക്കുകയും നിരീക്ഷണത്തിൽ കഴിയുകയും ചെയ്യാമായിരുന്നു. എന്നാൽ പുതിയ ഉത്തരവു പ്രകാരം പ്രത്യേക അവധി റദ്ദ് ചെയ്തെന്നു മാത്രമല്ല കോവിഡ് രോഗികളുമായി പ്രാഥമിക സന്പർക്കത്തിൽ വരുന്ന ജീവനക്കാർ അക്കാര്യം ഓഫീസിൽ വെളിപ്പെടുത്തണമെന്നും സ്വയം നിരീക്ഷണം നടത്തുകയും സാമൂഹിക അകലം പാലിച്ചു കൃത്യമായി ഓഫീസിൽ എത്തണമെന്നുമാണ്. മാത്രമല്ല ഏതെങ്കിലും രോഗലക്ഷണങ്ങളുണ്ടായാൽ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശപ്രകാരം നടപടി…
Read More