കടുത്തുരുത്തി: ആയാംകുടിയില്‍ അര്‍ധരാത്രിയില്‍ ആയാംകുടി കപ്പേള ജംഗ്ഷന് സമീപം വാടകയ്ക്കു താമസിക്കുന്ന ആയാംകുടി വടക്കേ കണ്ണന്തറ രാജപ്പന്റെ വീടിനു നേരെയാണ് അക്രമണം നടന്നത്. ബിയര്‍ കുപ്പിയില്‍ മണ്ണെണ്ണ നിറച്ചു കത്തിച്ചെറിയുകയായിരുന്നു.ആദ്യത്തെ കുപ്പി മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയുടെ മുകളില്‍ വീണെങ്കിലും വീടിനു മുമ്പില്‍ കെട്ടിയിരുന്ന തോരണത്തില്‍ തട്ടിയതിനാല്‍ തീയണഞ്ഞതോടെ അപകടം ഒഴിവാകുയായിരുന്നു. തീ പിടിച്ചിരുന്നെങ്കില്‍ മുറ്റത്തു പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയും ബൈക്കും കത്തി നശിക്കുമയിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. രണ്ടാമത്തേത് വീടിനു മുകളില്‍ വീണെങ്കിലും താഴേക്ക് ഉരുണ്ട് വീണു. മുറ്റത്ത് വീണ് തീ പിടിച്ചെങ്കിലും അപകടമുണ്ടായില്ല.സംഭവം നടക്കുമ്പോള്‍ രാജപ്പന്റെ പ്രായമായ അമ്മയുള്‍പെടെ എല്ലാവരും വീട്ടിലുണ്ടായിരുന്നു. വീട്ടുടമസ്ഥനായ രാജപ്പന് ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോള്‍ മൂന്ന് പേര് ബൈക്കില്‍ കയറി പോകുന്നത് കണ്ടതായി പോലീസിനോട് പറഞ്ഞിട്ടുണ്ട്. കടുത്തുരുത്തി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. രാജപ്പന്റെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Read MoreCategory: Kottayam
പതുങ്ങിയിരുന്ന് പിടിക്കാൻ ജനങ്ങൾക്കാവുന്നില്ല; സിസിടിവി കാമറ വന്നാൽ പ്രശ്നത്തിന് പരിഹാരമാകുമെന്ന് നാട്ടുകാർ
മണർകാട്: മണർകാട് ഐരാറ്റുനടയിലെ റോഡരികിൽ മാലിന്യങ്ങൾ കുന്നുകൂടുന്നു.മാലിന്യ നിക്ഷേപം റോഡരികിൽ പതിവാകുന്നതിനെ തുടർന്ന് റോഡരികിലെ കാട് തെളിച്ച് മണ്ണിട്ട് നികത്തി വൃത്തിയാക്കിയിരുന്നു. മാലിന്യശേഖരണത്തിന്റെ ഭാഗമായി റോഡരികിൽ മിനി എംസിഎഫ് സ്ഥാപിച്ചിരുന്നു. മാലിന്യങ്ങൾ നിറഞ്ഞു കിടന്ന മിനി എംസിഎഫിന് മുന്നിൽ വീണ്ടും മാലിന്യങ്ങൾ നിക്ഷേപിക്കുന്നതും പതിവായിരുന്നു. ഇതോടെ പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ മിനി എംസിഎഫ് ഇവിടെ നിന്നും മാറ്റുകയും ചെയ്തു. ഇടവേളയ്ക്ക് ശേഷം വീണ്ടും റോഡിൽ മാലിന്യങ്ങൾ നിറഞ്ഞ സ്ഥിതിയാണ്. റോഡിനിരുവശവും കാട് നിറഞ്ഞതിനാൽ വാഹനങ്ങളിൽ എത്തുന്നവർ മാലിന്യങ്ങൾ വലിച്ചെറിയുകയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങൾ, കവറുകൾ, പേപ്പറുകൾ, ഭക്ഷണാവശിഷ്ടങ്ങൾ തുടങ്ങിയ മാലിന്യങ്ങളാണ് റോഡരികിൽ അലക്ഷ്യമായി വലിച്ചെറിയപ്പെടുന്നത്. തെരുവ് നായ ശല്യവും പ്രദേശത്ത് രൂക്ഷമാണ്. ഇവ ഇരുചക്ര വാഹന യാത്രക്കാർക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകളും ചില്ലറയല്ല.രാത്രികാലങ്ങളിൽ നിരവധി തെരുവ് നായകളാണ് ഇവിടെ തന്പടിച്ചിരിക്കുന്നത്. റോഡിന് ഇരുവശത്തും പാടശേഖരമായതിനാൽ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. വഴി വിളക്കുകൾ…
Read Moreരാജവെമ്പാല, കാട്ടാന, കാട്ടുപോത്ത്, ദേ ഇപ്പോള്‍ പുലിയും..! ടാപ്പിംഗ് തൊഴിലാളി രക്ഷപ്പെട്ടത് അത്ഭുതകരമായി; പുലിപ്പേടിയിൽ ചെന്നാപ്പാറ ഗ്രാമം
മുണ്ടക്കയം ഈസ്റ്റ്: ശബരിമല വനാതിർത്തിപ്രദേശമായ ടിആർ ആൻഡ് ടി എസ്റ്റേറ്റിലെ ചെന്നാപ്പാറ മേഖലയിൽ വന്യമൃഗശല്യം രൂക്ഷമായി. കാട്ടാനയ്ക്കും കാട്ടുപോത്തിനും പിന്നാലെ പുലിയെകൂടി കണ്ടതോടെ ഭീതിയിലായിരിക്കുകയാണ് എസ്റ്റേറ്റ് മേഖല. ചെന്നാപ്പാറ ടോപ് റബര്‍ തോട്ടത്തില്‍ ടാപ്പിംഗ് തൊഴിലാളികളാണ് ഇന്നലെ രാവിലെ 7.30ഓടെ പുലിയെ കണ്ടത്. ഓംകാരത്തില്‍ മോഹനന് ടാപ്പിംഗ് നടത്തുന്നതിനിടെയാണ് പുലിയെ കണ്ടത്. റബര്‍ത്തോട്ടത്തിൽ കൈത്തോടിനോടു ചേർന്നുള്ള പാറപ്പുറത്തു കിടന്ന പുലി എഴുന്നേറ്റതോടെ മോഹനന് നിലവിളിച്ചുകൊണ്ട് ഓടുകയായിരുന്നു. സമീപത്ത് ടാപ്പിംഗ് നടത്തിക്കൊണ്ടിരുന്ന വിജയമ്മയോടും പുലിയെ കണ്ട വിവരം പറഞ്ഞു. ഇരുവരും ഓടി രക്ഷപ്പെട്ടു. പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥരുമായി സ്ഥലത്ത് എത്തി പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. പുലിയുടേതെന്നു കരുതുന്ന കാല്‍പ്പാടുകള്‍ പതിഞ്ഞതു കണ്ടെത്തിയിട്ടുണ്ട്. മേഖലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ രണ്ടു പശു, നായ എന്നിവയെ കടിച്ചു കീറി കൊന്ന നിലയില്‍ കണ്ടെത്തിയിരുന്നു. ഇവയെ പുലി പിടിച്ചതാണെന്നു കരുതുന്നു. തൊഴിലാളികള്‍ കണ്ടത്…
Read Moreകോട്ടയം നഗരമധ്യത്തിൽ യുവതികൾ സുരക്ഷിതരോ ? ദിവസങ്ങൾക്കുള്ളിൽ നഗരത്തിൽ അതിക്രമം നേരിട്ടത് രണ്ടു യുവതികൾക്ക്
കോട്ടയം: നഗരമധ്യത്തിൽ യുവതികൾ സുരക്ഷിതരോ? ദിവസങ്ങൾക്കുള്ളിൽ നഗരത്തിൽ രണ്ടു യുവതികൾക്കാണ് അതിക്രമം നേരിട്ടത്. കഴിഞ്ഞ ദിവസം പകൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വീട്ടമ്മമാരെ അക്രമി കടന്നു പിടിച്ച സംഭവത്തിനു പിന്നാലെയാണ് ഇന്നലത്തെ സംഭവം. ഇന്നലെ വൈകുന്നേരം മറ്റൊരു യുവതിക്കു നേരെയായിരുന്നു അതിക്രമം. രാത്രി ഏഴിന് ജനറൽ ആശുപത്രിക്ക് എതിർവശത്തെ എസ്ബിഐ ബാങ്കിനു സമീപത്തുളള ഇട റോഡിലായിരുന്നു സംഭവം. ഇവിടെയുള്ള ഹോസ്റ്റലിലേക്ക് നടന്നു പോകുകയായിരുന്ന പെണ്‍കുട്ടിയെയാണ് അക്രമി കടന്നു പിടിച്ചത്. പെണ്‍കുട്ടി ബഹളംവച്ചതോടെ സമീപത്തുള്ളവരും ആശുപത്രി എയ്ഡ് പോസ്റ്റ് ജീവനക്കാരും ഓടിയെത്തിയപ്പോഴേക്കും ആക്രമി ഓടി രക്ഷപ്പെട്ടു. സംശയം തോന്നിയ ആളെ നാട്ടുകാർ ചേർന്ന് പിടികൂടി വെസ്റ്റ് പൊലീസിൽ ഏൽപ്പിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവതിയെ ആക്രമിക്കാൻ ശ്രമിച്ചയാൾ പിടികൂടിയ ആളല്ലെന്നു കണ്ടെത്തി വിട്ടയച്ചു.
Read Moreപൊള്ളലേൽക്കുന്നവർക്ക് രക്ഷയുണ്ട്..! കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയില്‍
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ അത്യാധുനിക പൊള്ളൽ ചികിത്സാ കേന്ദ്രത്തിനു തുടക്കമായി. ദക്ഷിണേന്ത്യയിൽ തന്നെ സർക്കാർ ആശുപത്രികളിൽ ആദ്യത്തെ സംരംഭമാണ് കോട്ടയം മെഡിക്കൽ കോളജിൽ ആരംഭിച്ചത്. മുന്‍പ് 35 ശതമാനംവരെ പൊള്ളലേറ്റ് വരുന്ന രോഗികളെ ചികത്സിച്ചു ഭേദമാക്കുവാൻ കഴിഞ്ഞിരുന്നു. ആധുനിക സംവിധാനങ്ങളോടെ പ്രവർത്തിക്കുന്ന പുതിയ പൊള്ളൽ ചികിത്സാ കേന്ദ്രത്തിൽ 85 ശതമാനംവരെ പൊളളലേറ്റു വരുന്ന രോഗികളെയും ചികിത്സിച്ചു ഭേദമാക്കുവാൻ കഴിയും. അത്യാഹിത വിഭാഗം കെട്ടിടത്തിന്റെ അഞ്ചാം നിലയിലാണ് പൊള്ളൽ വിഭാഗം പ്രവർത്തിക്കുന്നത്. ഇതോടനുബന്ധിച്ച് ശസ്ത്രക്രിയ മുറി, വെന്റിലേറ്റർ സൗകര്യം, ജനറൽ വാർഡ്, തീവ്രപരിചരണ വിഭാഗം, രോഗികൾക്കുതകുന്ന രീതിയിലുള്ള ശൗചാലയം എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. അത്യാധുനിക സൗകര്യങ്ങളോടെ അഞ്ച് കിടക്കകളാണ് ഇപ്പോഴുള്ളത്. പൊള്ളലേറ്റു വരുന്ന രോഗികളെ ആദ്യം ജനറൽ വാർഡിൽ പ്രവേശിപ്പിക്കും. തുടർന്ന് പരിശോധനയിലൂടെ രോഗിയുടെ പൊള്ളലിന്റെ തീവ്രതയനുസരിച്ചുള്ള ചികിത്സയാണു നൽകുന്നത്. രോഗിയുടെ ശരീരത്തിൽ സ്പർശിക്കാതെ തന്നെ ദേഹശുചീകരണത്തിനുള്ള സംവിധാനവും…
Read Moreഊണ് കഴിഞ്ഞ് തിരികെയെത്തിയ കുട്ടികൾ കണ്ടത് തൂങ്ങി നിൽക്കുന്ന ആകാശിനെ; കോളജ് വിദ്യാർഥിയുടെ മരണകാരണം തേടി പോലീസ്
ചിങ്ങവനം: നാട്ടകത്ത് കോളജ് വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ചിങ്ങവനം പോലീസ് അന്വേഷണം തുടങ്ങി. ഇന്നലെ രാത്രി 10 നാണ് നാട്ടകം ഗവ. കോളജ് മൂന്നാം വർഷ ബിഎ വിദ്യാർഥി കാഞ്ഞിരപ്പള്ളി സ്വദേശിയായ ആകാശ് വിനോദ്(20) കോളജിന് സമീപത്തെ സ്വകാര്യ ഹോസ്റ്റലിൽ തൂങ്ങിയ നിലയിൽ സഹപാഠികൾ കണ്ടെത്തിയത്. സഹപാഠികൾ ഭക്ഷണം കഴിച്ച് തിരികെ വരുന്പോഴാണ് ആകാശിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണകാരണം ഇനിയും വ്യക്തമായിട്ടില്ല. സംഭവത്തിൽ കേസെടുത്ത് ചിങ്ങവനം പോലീസ് മേൽ നടപടികൾ ആരംഭിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.
Read Moreനൈറ്റി ധരിച്ച് മോഷണത്തിനെത്തിയ ബോബിൻസ് പ്രഫഷണൽ മോഷ്ടാവ്; ഇങ്ങനെ പോലീസ് പറയുന്നതിന്റെ കാരണം ഇതാണ്…
തലയോലപ്പറന്പ്: മോഷണ ശ്രമത്തിനിടയിൽ പോലീസ് സാഹസികമായി പിടികൂടിയ കള്ളനെക്കുറിച്ചു കൂടുതൽ അന്വേഷണം ആരംഭിച്ചു. കീഴൂർ ചിറ്റേത്ത് പുത്തൻപുരയിൽ ബോബിൻസ് ജോണ്‍ (32) ആണ് പിടിയിലായത്. ഇയാൾ പ്രഫഷണൽ മോഷ്ടാവാണെന്നു പോലീസിനു സംശയിക്കുന്നു. കഴിഞ്ഞ ദിവസം അർധരാത്രിയിൽ വെള്ളൂർ കീഴൂർ മേച്ചേരിൽ എം.എം. മാത്യുവിന്റെ വീട്ടിൽ രാത്രി മോഷണ ശ്രമത്തിനിടയിൽ ഇയാളെ മാത്യുവിന്റെ മകൾ മൊബൈലിൽ കണക്ടു ചെയ്തിരിക്കുന്ന സിസിടിവി ദൃശ്യങ്ങളിൽ കാണുകയും തുടർന്നു സമീപവാസിയെയും പോലീസിനെയും വിവരമറിയിച്ചു പിടികൂടുകയുമായിരുന്നു. മാത്യുവിന്റെ വീട്ടിലെത്തിയ ബോബിൻസ് നൈറ്റി ധരിച്ചു പ്രഫഷണൽ മോഷ്ടാവിനെ അനുസ്മരിപ്പിക്കുന്ന ചെയ്തികളിലായിരുന്നെന്ന് വെള്ളൂർ പോലീസ് പറഞ്ഞു. അതിനാലാണ് ഇയാളെ കേന്ദ്രീകരിച്ചു കൂടുതൽ അന്വേഷണം നടത്തുന്നത്. ഇപ്പോൾ റിമാൻഡിലായ പ്രതിയെ കസ്റ്റഡിയിൽ ലഭിച്ച ശേഷം വിശദമായി ചോദ്യം ചെയ്യുന്പോൾ കാര്യങ്ങൾ കൂടുതൽ വ്യക്തമാകുമെന്നാണ് പോലീസ് കരുതുന്നത്. മാത്യുവിന്റെ വീട്ടിൽ നിന്ന് നാളുകൾക്കു മുന്‍പും ജാതിപത്രിയടക്കമുള്ള വിലപിടിച്ച കാർഷിക ഉൽപന്നങ്ങൾ…
Read Moreതീവെട്ടി ബാബു, 150 ഓളം മോഷണക്കേസിലെ പ്രതി! വിവരമറിഞ്ഞു മിനിട്ടുകൾക്കുള്ളിൽ മോഷ്ടാവിനെ കുടുക്കിയ എസ്ഐയെ പ്രശംസിച്ച് സഹപ്രവർത്തകരും നാട്ടുകാരും
തലയോലപ്പറന്പ്: വിവരം ലഭിച്ചു മിനിട്ടുകൾക്കകം മോഷ്ടാവിനെ വെള്ളൂർ പോലീസുമായി ചേർന്ന് പിടികൂടിയ തലയോലപ്പറന്പ് എസ്ഐ വി.എം. ജയ്മോന്റെ നിർണായകമായ ഇടപെടൽ മുന്‍പു കുപ്രസിദ്ധ മോഷ്ടാവിനെ അഴിക്കുള്ളിലാക്കിയിട്ടുണ്ടെന്ന് സഹപ്രവർത്തകർ. ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചി തീവെട്ടി കാൽ ഉപയോഗിച്ച് കുത്തിത്തുറന്ന് മോഷണം നടത്തിയിരുന്ന തീവെട്ടി ബാബുവിനെ വലയിലാക്കിയതിൽ ജയ്മോന്റെ കരങ്ങളുണ്ടായിരുന്നു. ജയിൽ മോചിതനായി രണ്ടാഴ്ചയ്ക്കകം വീണ്ടും മോഷണം നടത്തിയ 150 ഓളം മോഷണക്കേസിലെ പ്രതിയായ കൊല്ലം പാരിപ്പള്ളി നന്ദു ഭവനിൽ തീവെട്ടി ബാബു (57) വിനെ മരങ്ങാട്ടുപള്ളിയിൽവച്ച് എസ്എച്ചഒ രാജേഷിന്റെ നേതൃത്വത്തിൽ പിടികൂടിയതിലാണ് ജയ്മോനും ഭാഗമായത്. 2020 കോവിഡ് കാലത്ത് കേരളത്തിൽനിന്നും ഉത്തർപ്രദേശിലേക്കു നടന്നു പോകാനിറങ്ങിയ അതിഥി തൊഴിലാളിയെ അനുനയിപ്പിച്ച് തിരികെ എത്തിച്ച സംഭവവും ആളുകൾ പറയുന്നു. കോവിഡിനെത്തുടർന്നു ജോലി നഷ്ടമായി സാന്പത്തിക ബുദ്ധിമുട്ടിലായതോടെ മാനസികമായി തകർന്നു വള്ളിച്ചിറയിലെ താമസസ്ഥലത്തുനിന്നുമിറങ്ങി മരങ്ങാട്ടുപള്ളിയിലെത്തി 2500 കിലോമീറ്റർ അകലെയുള്ള ഉത്തർപ്രദേശിലെ ലക്നോവിലേക്കു നടന്നു പോവുകയായിരുന്ന…
Read Moreരാഷ്ട്രീയം ഇങ്ങനെയും..! മോട്ടോർപുരയ്ക്കു നമ്പര്‍ കിട്ടാൻ വൈകി; നമ്പര്‍ കിട്ടിയപ്പോഴേക്കും ഫണ്ട് ലാപ്സായി
കടുത്തുരുത്തി: വർഷങ്ങളേറേ കഴിഞ്ഞിട്ടും ഇനിയും എങ്ങുമെത്താതെ മാനാടി നിരപ്പിലെ കുടിവെള്ള പ്രശ്നങ്ങൾ. പലവിധ കാരണങ്ങളാൽ കാലങ്ങളായി മുടങ്ങിക്കിടക്കുന്ന മാനാടി നിരപ്പിലെ കുടിവെള്ള പദ്ധതി ഒടുവിൽ തടസപ്പെട്ടത് വൈദ്യുതി കണക്ഷൻ ലഭിക്കാൻ വൈകിയതോടെയാണ്. കുടിവെള്ള പദ്ധതിയുടെ കെട്ടിടത്തിന് ഒടുവിൽ നന്പരിട്ടു കിട്ടിയെങ്കിലും അപ്പോഴേക്കും പദ്ധതിക്കായി ജില്ലാ പഞ്ചായത്തിൽനിന്നും അനുവദിച്ച ഫണ്ട് ലാപ്സായി. പദ്ധതി പൂർത്തിയാക്കി കുടിവെള്ളം ലഭിക്കാൻ സഹായിക്കണമെന്ന ആവശ്യവുമായി വീണ്ടും അധികൃതരെ സമീപിച്ചിരിക്കുകയാണ് ഇവിടുത്തെ കുടുംബങ്ങൾ. പകുതിയിലധികം ജോലികൾ മൂന്ന് വർഷത്തിനു മുന്‍പ് പൂർത്തിയാക്കിയ കുടിവെള്ള പദ്ധതിയുടെ അവസ്ഥയാണിത്. ഞീഴൂർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ ജില്ലാ പഞ്ചായത്ത് അനുവദിച്ച കുടിവെള്ള പദ്ധതിക്കാണ് ഈ ഗതി. കടുത്തുരുത്തി പഞ്ചായത്താണ് വൈദ്യുതി എടുക്കാനുള്ള അനുമതി നൽകേണ്ടിയിരുന്നത്. കടുത്തുരുത്തി, ഞീഴൂർ പഞ്ചായത്തുകളിലെ 25 ഓളം കുടുംബങ്ങൾക്കാണ് പദ്ധതിയിലൂടെ വെള്ളം ലഭിക്കുന്നത്. മാനാടി നിരപ്പ് പദ്ധതി അനുവദിച്ചത് ഞീഴൂർ പഞ്ചായത്തിനാണെങ്കിലും ഇതു നിർമിച്ചത്…
Read Moreഡ്രൈവർമാരുടെ ശ്രദ്ധയിൽ അത്രവേഗം പെടില്ല.!വെട്ടിമാറ്റാത്ത മരക്കുറ്റിക്ക് വില നൽകിയതു രണ്ട് ജീവനുകൾ…
കുമരകം: കവണാറ്റിൻകരയിൽ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിൽ രണ്ടു ജീവനുകൾ നഷ്ടപ്പെടാൻ ഇടയാക്കിയത് പടുകൂറ്റൻ തണൽ വൃക്ഷത്തിന്റെ വെട്ടിമാറ്റാത്ത മരക്കുറ്റി. റോഡിൽ യാത്രക്കാർക്ക് തണലേകിയിരുന്ന മരത്തിന്റെ ശിഖരങ്ങൾ ഒന്നര വർഷം മുൻപ് ഉണ്ടായ ചുഴലിക്കാറ്റിൽ ഒടിഞ്ഞു തൂങ്ങി. മരം സമീപവാസിയുടെ വീടിന് ഭീഷണിയായതോടെ വീട്ടുടമ പൊതുമരാമത്ത് വകുപ്പിന്റെ അനുമതിയോടെ വെട്ടിമാറ്റുകയായിരുന്നു. മരം പൂർണമായി മുറിച്ചു മാറ്റാതെ ഒന്നരയാൾ പൊക്കത്തിലുള്ള മരക്കുറ്റി നിലനിർത്തിയതാണു വാഹനങ്ങൾക്ക് ഭീഷണിയായി മാറിയത്. മറ്റു തണൽ മരങ്ങളേക്കാൾ റോഡിനോടു ചേർന്നാണ് ഈ മരം നിന്നിരുന്നത്. ശിഖരങ്ങളും ഇലകളും ഇല്ലാത്തതിനാൽ മരക്കുറ്റി ഡ്രൈവർമാരുടെ ശ്രദ്ധയിൽ അത്രവേഗം പെടില്ല. മരത്തിന്റെ ചുവട് റോഡിനോട് ചേർന്നാണെങ്കിലും മുകൾ ഭാഗം റോഡിൽനിന്നും അകന്നു നില്ക്കുന്നതിനാൽ ചീപ്പുങ്കൽ പാലത്തിന്റെ ഇറക്കം ഇറങ്ങി നേരേ എത്തുന്ന വാഹനങ്ങളിലെ ഡ്രൈവർമാരുടെ ചെറിയ അശ്രദ്ധപോലും വലിയ അപകടത്തിനു കാരണമാകും. . കഴിഞ്ഞദിവസം രണ്ടു പേരുടെ മരണത്തിന് ഇടയാക്കിയ…
Read More