പാലാ: പ്രണയം നടിച്ച് എട്ടാം ക്ലാസ് വിദ്യാർഥിനിയെ ബസിനുള്ളിൽ വച്ച് പീഡിപ്പിച്ച കേസിൽ പ്രതികളെ പാലാ പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിനെത്തിച്ചു. ഇന്നലെ കോട്ടയം മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡിലെത്തിച്ച് തെളിവെടുപ്പ് നടത്തി. സംക്രാന്തി തുണ്ടിപ്പറന്പിൽ അഫ്സൽ (31), കൂട്ടാളിയും സഹായിയുമായ ഡ്രൈവർ കട്ടപ്പന സ്വദേശി എബിൻ എന്നിവരെയാണ് കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തത്. ബസിലെ സ്ഥിരം യാത്രക്കാരിയായിരുന്ന വിദ്യാർഥിനിയെ അഫ്സൽ പ്രണയം നടിച്ച് വശത്താക്കുകയായിരുന്നു. തുടർന്ന് സംഭവദിവസം ഉച്ചക്ക് പ്രതിയുടെ ആവശ്യപ്രകാരം കൊട്ടാരമറ്റം ബസ് സ്റ്റാൻഡിലെത്തിയ വിദ്യാർഥിനിയെ, ഉച്ചയ്ക്ക് ഒന്നരക്കുള്ള ബസിന്റെ ട്രിപ്പ് ആളില്ല എന്ന കാരണത്താൽ മുടക്കിയ ശേഷം ഡ്രൈവറുടെയും കണ്ടക്ടറിന്റെയും ഒത്താശയോടെ ബസിനുള്ളിൽ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ പെണ്കുട്ടി ബസിനുള്ളിലേക്ക് കയറുന്നത് ശ്രദ്ധയിൽപ്പെട്ട ഒരാൾ പോലീസിനെ അറിയച്ചതിനെത്തുടർന്ന് പാലാ സിഐ കെ.പി. തോംസണിന്റെ നേതൃത്വത്തിൽ പോലീസെത്തി അഫ്സലിനെയും സഹായി എബിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോലീസ്…
Read MoreCategory: Kottayam
ഫോട്ടോഗ്രഫറാണ്, പക്ഷേ കൈയിലിരിപ്പോ…? രാത്രി സഹോദരനോടൊപ്പം വീട്ടിലേക്കു പോയ യുവതിയെ ആക്രമിച്ച യുവാവ് കഞ്ചാവുമായി പിടിയിൽ
മണിമല: രാത്രി സഹോദരനോടൊപ്പം വീട്ടിലേക്കു പോയ യുവതിയെ ആക്രമിച്ച പ്രതിയെ കഞ്ചാവുമായി മണിമല പോലീസ് പിടികൂടി. മണിമല തേക്കനാൽ അരുൺ തോമസി(26)നെയാണ് ബുധനാഴ്ച രാത്രി പോലീസ് പിടികൂടിയത്. രാത്രി 10.30ന് വീട്ടിലേക്കു പോവുകയായിരുന്ന വള്ളംചിറ സ്വദേശിയായ ടിനുവിനെയും സഹോദരിയെയും തടഞ്ഞുനിർത്തി അരുൺ മർദിക്കുകയായിരുന്നു. ബന്ധുവിന്റെ മാമ്മോദീസായ്ക്കുശേഷം ബൈക്കിൽ വീട്ടിലേക്കു പോകവേയാണ് ഇരുവർക്കും മർദനമേറ്റത്. മർദനത്തെത്തുടർന്ന് യുവതി നിലത്തുവീണു. പിന്നീട് ബൈക്കിൽ രക്ഷപ്പെട്ട ഇരുവരെയും അരുൺ പിറകേ ചെന്ന് വീണ്ടും ആക്രമിക്കാൻ ശ്രമിച്ചു. യുവതിയുടെ വീട്ടുകാർ പരാതി നൽകിയതോടെ പോലീസ് അരുണിനെ പിടികൂടുമ്പോൾ വിൽപനയ്ക്കായി സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തുകയായിരുന്നു. കഞ്ചാവുകടത്തിന് മുമ്പും പോലീസ് പിടിയിലായിട്ടുണ്ട് ഫോട്ടോഗ്രഫർകൂടിയായ അരുൺ. മണിമല ബസ് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറെ മർദിച്ച കേസിലും പ്രതിയാണ് അരുൺ.
Read More30 ഡോക്ടർമാർ അടക്കം 80 ആരോഗ്യപ്രവർത്തകർക്ക് കോവിഡ് ! കോട്ടയം മെഡിക്കൽ കോളജ് അടച്ചു; ഇക്കാര്യങ്ങള് പ്രത്യേകം ശ്രദ്ധിക്കുക…
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ 30 ഡോക്ടർമാർ അടക്കം 80 ആരോഗ്യപ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിനെത്തുടർന്ന് കോളജിലെ റെഗുലർ ക്ലാസ് രണ്ടാഴ്ചത്തേയ്ക്ക് നിർത്തിവച്ചു. മുൻകൂട്ടി നിശ്ചയിച്ച തടക്കമുള്ള മുഴുവൻ വിഭാഗങ്ങളിലേയും ശസ്ത്രക്രിയകളും മാറ്റി. ഒരറിയിപ്പുണ്ടാകുന്നതുവരെ അതീവ ഗൗരവമുള്ള ശസ്ത്രക്രിയകൾ മാത്രമേ നടത്തുകയുള്ളൂവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രോഗി സന്ദർശനം പൂർണമായി നിരോധിച്ചു. ഒരു രോഗിയോടൊപ്പം ഒരു കൂട്ടിരിപ്പുകാരെ മാത്രമേ അനുവദിക്കൂ. ഒന്നിൽ കൂടുതൽ കൂട്ടിരിപ്പുകാർ വേണമെങ്കിൽ ബന്ധപ്പെട്ട ഡോക്ടറുടെ അനുമതി വാങ്ങണം. ആശുപത്രി പരിസരത്ത് കൂട്ടം കൂടാൻ അനുവദിക്കില്ല. ഒപിയിലെ തിരക്ക് ഒഴിവാക്കാൻ നിയന്ത്രണം ഏർപ്പെടുത്തും. രോഗികളുമായി വരുന്ന വാഹനങ്ങൾ രോഗികളെ ഇറക്കിയ ശേഷം വളപ്പിന് വെളിയിൽ പോകണം. ചെറിയ രോഗങ്ങൾക്ക് മെഡിക്കൽ കോളജിൽ ചികിത്സ തേടിയെത്താതെ അതാത് മേഖലകളിലെ ആശുപത്രികളിൽ പോകേണ്ടതാണെന്നും മറ്റ് ആശുപത്രികളിൽനിന്നും വളരെ അടിയന്തിര സ്വഭാവമുള്ള രോഗികളെ മാത്രമേ മെഡിക്കൽ കോളജിലേക്ക് അയാക്കാവൂ…
Read Moreലഹരിയുടെ അതിതീവ്രവ്യാപനം, പിന്നാലെ പോലീസിന്റെ റൂട്ട്മാപ്പ് ! ഡോക്ടറുടെ കുറിപ്പടിയിൽ വില്ക്കുന്ന മരുന്നുകൾ ലഹരി സംഘത്തിന്റെ പക്കൽ
കോട്ടയം: ഗുണ്ടാ ക്രിമിനൽ സംഘങ്ങൾ കഞ്ചാവും മയക്കുമരുന്നും അടക്കമുള്ള ലഹരി വസ്തുക്കൾ എത്തിക്കുന്പോൾ പോലീസ് പിടിച്ചെടുക്കുന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രം. ലഹരിവസ്തുക്കൾ പിടിക്കുടുന്നതിനായി പോലീസിൽ ലഹരി വിരുദ്ധ സ്ക്വാഡുകൾ നിരവധിയാണ്. ലഹരി വസ്തുക്കളുടെ ഉപയോഗം തടയാൻ ലക്ഷ്യമിട്ടുള്ള എൻഡിപിഎസ് നിയമപ്രകാരം പോലീസ് നടപടികൾ ക്രീയാത്മകമാകുന്പോഴും കൂണുപോലെ മുളക്കുന്ന ഗുണ്ടാ ക്രിമിനൽ സംഘങ്ങൾ വെല്ലുവിളികളാകുകയാണ്. കഞ്ചാവ്, മാരക മയക്കുമരുന്നുകളായ മെത്താംഫെറ്റമിൻ, എൽഎസ്ഡി, ചികിത്സാ ആവശ്യങ്ങൾക്കുവേണ്ടി മാത്രമുപയോഗിക്കുന്ന മോർഫിൻ, ഡയാസെപാം തുടങ്ങിയവ കൈവശം സൂക്ഷിക്കുന്നവരുമുണ്ട്. ഗുണ്ടാ സംഘങ്ങളുടെ വരുമാന ശ്രോതസ് ലഹരി കടത്തായിരിക്കുന്നതോടെ വലിയ അളവിലാണ് ലഹരി വസ്തുക്കൾ അതിർത്തി കടന്ന് ജില്ലയിലെത്തുന്നത്. ഡോക്ടറുടെ കുറിപ്പടിയിൽ വില്ക്കുന്ന മരുന്നുകൾ ലഹരി സംഘത്തിന്റെ പക്കൽ ഡോക്ടറുടെ കുറിപ്പടി പ്രകാരം വിൽക്കേണ്ട സൈക്കോട്രോപിക്ക് മരുന്നുകളും വ്യാപകമായി മയക്കുമരുന്നു സംഘത്തിന്റെ കൈകളിൽ എത്തുന്നുണ്ട്. വേദന സംഹാരികളും മാനസിക പിരിമുറുക്കം ഒഴിവാക്കുന്നതിനുള്ള മരുന്നുകളുമാണ് ലഹരിക്കായി ഉപയോഗിക്കുന്നത്.…
Read Moreകഴിഞ്ഞ 50 വർഷങ്ങള്! ചമ്പക്കര സെന്റ് ജോസഫ്സ് സ്കൂളിലെ “അന്നം അമ്മ’’ പടിയിറങ്ങി
കറുകച്ചാൽ: കഴിഞ്ഞ 50 വർഷമായി ചന്പക്കര സെന്റ് ജോസഫ്സ് യുപി സ്കൂളിലെ വിദ്യാർഥികൾക്കു ഭക്ഷണം പാചകം ചെയ്തു നല്കിയ പാചകത്തൊഴിലാളി അന്നമ്മ സ്കൂളിന്റെ പടിയിറങ്ങി. മാന്തുരുത്തി കടുപ്പിൽ അന്നമ്മ ഉലഹന്നാൻ 90-ാം വയസിലാണ് ജോലിയിൽനിന്നും വിരമിച്ചത്. ഇത്രയും നാൾ ഭക്ഷണം പാചകം ചെയ്തു നല്കിയ അന്നമ്മയ്ക്കു വിരമിക്കൽ ദിവസം വിദ്യാർഥികൾ ചേർന്നു ചോറ് വിളന്പി നൽകിയാണ് യാത്രയാക്കിയത്. മൂന്ന് തലമുറയിലെ വിദ്യാർഥികൾക്ക് ഉപ്പുമാവ്, കഞ്ഞി-പയർ, ചോറും കറികളുമാണ് അന്നമ്മ പാചകം ചെയ്തു നല്കിയത്. യാത്രയപ്പ് സമ്മേളനത്തിൽ സ്കൂൾ മാനേജർ ഫാ. തോമസ് പ്ലാപ്പറന്പിൽ, ചങ്ങനാശേരി എസ്ബി ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ഫാ. റോജി വല്ലയിൽ, ഹെഡ്മാസ്റ്റർ മനോജ് ജോസഫ്, പിടിഎ പ്രസിഡന്റ് ബി. ശശികുമാർ എന്നിവർ പ്രസംഗിച്ചു.
Read Moreഅനാഥത്വത്തിൽ നിന്നും സ്നേഹത്തണലിലേക്ക് കൂടുകൂട്ടിയ ഒന്നര വയസുകാരന്റെ മരണവാർത്ത നാടിനെ കണ്ണീരിലാഴ്ത്തി! നൊമ്പരമായി ഇവാൻ
കാഞ്ഞിരപ്പള്ളി: അനാഥത്വത്തിൽ നിന്നും സ്നേഹത്തണലിലേക്ക് കൂടുകൂട്ടിയ ഒന്നര വയസുകാരൻ ഇവാന്റെ മരണവാർത്ത നാടിനെ കണ്ണീരിലാഴ്ത്തി. മണിമല പൂവത്തോലി തുങ്കുഴി ജിജോ-മഞ്ജു ദമ്പതികളുടെ മകൻ ഇവാനാണ് (ഒന്നര) വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലിരിക്കേ ഇന്നലെ മരണമടഞ്ഞത്. ഇവാന്റെ മരണവാർത്ത ബന്ധുക്കളും പ്രിയപ്പെട്ടവരും ഞെട്ടലോടയാണ് ഉൾക്കൊണ്ടത്. ജിജോയ്ക്കും മഞ്ജുവിനും കുട്ടികൾ ഇല്ലാത്തതിനെത്തുടർന്ന് ഒരു വർഷം മുമ്പ് ദത്തെടുത്ത കുട്ടിയാണ് ഇവാൻ. ജിജോയുടെ പൂവത്തോലിയിൽ പണിത പുതിയ വീടിന്റെ പാൽകാച്ചൽകർമം കഴിഞ്ഞ ശനിയാഴ്ചയായിരുന്നു. പുതിയ വീടിന് ഇവാൻ എന്നായിരുന്നു പേരിട്ടിരുന്നത്. ജിജോ-മഞ്ജു ദമ്പതികൾക്ക് നിറമുള്ള സ്വപനങ്ങൾ നൽകി, കുടുംബത്തിന്റെ തണലിൽ സ്നേഹം അനുഭവിച്ചു വളർന്നു വരികെയാണ് ഇവാന്റെ വിയോഗം. ജിജോയും കുടുംബവും അർത്തുങ്കൽ പള്ളിയിൽ പോയി വരുന്നവഴി കുമരകം കവണാറ്റിൻകരയ്ക്കു സമീപമായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം നഷ്ടപ്പെട്ടു മരത്തിലിടിക്കുകയായിരുന്നു. അപകടത്തിൽ ജിജോ (46), അമ്മ മഞ്ജു (45), മുത്തശി…
Read Moreസ്കൂൾ വിദ്യാർഥികൾ തമ്മിലുള്ള വഴക്ക്! വിദ്യാർഥികളിൽ ഒരാളുടെ അമ്മ സ്കൂളിൽ കയറി മറ്റേ കുട്ടിയെ തല്ലി; കാഞ്ഞാറില് പിന്നെ നടന്നത്…
കാഞ്ഞാർ: സ്കൂൾ വിദ്യാർഥികൾ തമ്മിലുള്ള വഴക്കിൽ രക്ഷിതാവ് ഇടപെട്ടത് സംഘർഷത്തിൽ കലാശിച്ചു. വിദ്യാർഥികളിൽ ഒരാളുടെ അമ്മ സ്കൂളിൽ കയറി മറ്റേ കുട്ടിയെ തല്ലിയതാണ് പ്രശ്നം വഷളാക്കിയത്. തടസംപിടിക്കാനെത്തിയ സ്കൂളിലെ ജീവനക്കാരനെയും കൈയേറ്റം ചെയ്തതായി ആക്ഷേപമുണ്ട്. സംഘർഷത്തിൽ പരിക്കേറ്റ കുട്ടിയെ അറക്കുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച ശേഷം പിന്നീട് തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അറക്കുളം പഞ്ചായത്തിലെ പിന്നാക്ക മേഖലയിലെ ഹൈസ്കൂളിലാണ് സംഭവം. സ്കൂളിലെ പട്ടികജാതി വിഭാഗങ്ങൾക്കായുള്ള ഹോസ്റ്റലിൽ താമസിക്കുന്ന ഏഴാംക്ലാസിൽ പഠിക്കുന്ന കുട്ടികൾ തമ്മിലാണ് കഴിഞ്ഞദിവസം വാക്കേറ്റമുണ്ടായത്. ഒരാൾ ചക്കിക്കാവ് സ്വദേശിയും മറ്റേ കുട്ടി മൂന്നാർ സ്വദേശിയാണ്. ഇരുവരും തമ്മിലുള്ള വഴക്ക് ഹെഡ്മിസ്ട്രസ് കുട്ടികളുടെ രക്ഷിതാക്കളെ അറിയിച്ചു. ചക്കിക്കാവിലുള്ള കുട്ടിയുടെ അമ്മയാണ് ഇന്നലെ രാവിലെ സ്കൂളിലെത്തി ക്ലാസ് റൂമിൽ കയറി മൂന്നാർ സ്വദേശിയായ വിദ്യാർഥിയെ തല്ലിയത്. ഇതോടെ ഹെഡ്മിസ്ട്രസ് അവരെ സ്കൂളിനു പുറത്താക്കി. ഉടൻതന്നെ കുട്ടിയെ ആശുപത്രിയിൽ…
Read Moreവേമ്പനാട്ടു കായലിനു നടുവിൽ നിൽക്കുന്ന ഈ തൂണുകൾ അധികാരികൾ കാണുന്നുണ്ടോ ? വികസനം കടലാസിൽ; ആരുണ്ട് ചോദിക്കാൻ ?
സുഭാഷ് ഗോപി വൈക്കം: കോട്ടയം, ആലപ്പുഴ ജില്ലകളിലെ നേരേകടവ് – മാക്കേക്കടവ് ഭാഗങ്ങളെ ബന്ധിപ്പിച്ചു വേന്പനാട്ടുകായലിനു കുറുകെ നിർമിക്കുന്ന കായൽ പാലം പദ്ധതി അഞ്ചു വർഷമായിട്ടും കരയ്ക്കെത്തിയില്ല. 2016ൽ നിർമാണമാരംഭിച്ച പാലം വിനോദ സഞ്ചാര വികസനത്തിനുകൂടി സഹായകരമാകുന്ന വിധത്തിൽ കമനീയമായി സംസ്ഥാനത്തിനാകെ മാതൃകയാകുന്ന ഒരു നിർമിതിയാക്കുമെന്നായിരുന്നു അധികൃതരുടെ പ്രഖ്യാപനം. കായൽ പാലം 18 മാസ കാലാവധിയിൽ പൂർത്തിയാക്കാനായിരുന്നു കരാർ. എറണാകുളത്തെ ഗോശ്രീ പാലം നിർമിച്ച നിർമാണ കന്പനി 12 മാസത്തിനകം പാലം പൂർത്തിയാക്കി നാടിനു സമർപ്പിക്കുമെന്ന നിശ്ചയദാർഢ്യത്തോടെ ദ്രുതഗതിയിലാണ് നിർമാണപ്രവർത്തനങ്ങൾ നടത്തിയത്. പാലം നിർമാണം 80 ശതമാനം പൂർത്തിയായപ്പോൾ സമീപ റോഡിനായി സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾ കോടതിയിലെത്തിയതോടെ നിർമാണപ്രവർത്തനങ്ങൾ നിലയ്ക്കുകയായിരുന്നു. എ.കെ. ആന്റണി പ്രതിരോധമന്ത്രിയായിരിക്കവേയാണ് വേന്പനാട്ടുകായലിലെ ഏറ്റവും വീതി കുറഞ്ഞ നേരേകടവ് – മാക്കേക്കടവ് ഭാഗങ്ങളെ ബന്ധിച്ചു പാലം നിർമിക്കണമെന്ന സ്വപ്നത്തിനു ചിറകുമുളച്ചത്. വൈക്കത്ത് എത്തുന്പോഴൊക്കെ…
Read Moreനവദമ്പതികൾ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ! സംഭവം തലയോലപ്പറമ്പില്; പോലീസിന്റെ നിഗമനം ഇങ്ങനെ…
തലയോലപ്പറന്പ്: നവ ദന്പതികളെ വീടിനുള്ളിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മറവൻതുരുത്ത് കുലശേഖരമംഗലം കൊടൂപ്പാടത്ത് എട്ടുപറയിൽ പരേതനായ പ്രകാശന്റെ മകൻ ശ്യാം പ്രകാശ് (24) ഭാര്യ അരുണിമ (19) എന്നിവരെയാണ് വീട്ടിലെ രണ്ടുമുറികളിലായി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്നോടെ ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയ ശ്യാമിന്റെ പ്ലസ് വണ് വിദ്യാർഥിയായ അനുജൻ ശരത്താണ് ഇവരെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ ബഹളം കൂട്ടി അയൽകാരുടെ സഹായത്തോടെ വാതിൽ ചവിട്ടിത്തുറന്ന് അകത്തു കടന്ന് ഇരുവരുടേയും അടുത്തെത്തിയെങ്കിലും ഇരുവരും മരിച്ചിരുന്നു. ശ്യാംപ്രകാശ് പെയിന്റിംഗ് തൊഴിലാളിയാണ്. അഞ്ച് മാസം മുന്പാണ് പ്രണയത്തിലായിരുന്ന സമീപ വാസിയായ അരുണിമയെ ശ്യാം പ്രകാശ് വിവാഹം ചെയ്തത്. കഴിഞ്ഞ ദിവസം ശ്യാംപ്രകാശ് വീടിനടുത്തു താമസിക്കുന്ന അമ്മാവനായ ബാബുവിന്റെ കാർ യാത്ര പോകാൻ ചോദിച്ചിരുന്നെങ്കിലും അമ്മാവൻ നൽകിയില്ല. ഇതിൽ പ്രകോപിതനായ ശ്യാം അമ്മാവന്റെ വീട്ടിലെത്തി…
Read Moreഷാൻ ബാബുവിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയിട്ടില്ലെന്ന് മെഡിക്കൽ കോളജ് അധികൃതർ; ആംബുലൻസ് ഡ്രൈവർ പറഞ്ഞത് ഇങ്ങനെ…
ഗാന്ധിനഗർ: ഗുണ്ടാസംഘം കൊലപ്പെടുത്തിയ മൃതദേഹത്തോട് അനാദരവ് കാട്ടിയിട്ടില്ലെന്ന് കോട്ടയം മെഡിക്കൽ കോളജ് ഫോറൻസിക് അധികൃതർ. കോട്ടയം കീഴുക്കുന്ന് ഉറുന്പേത്ത് ഷാൻ ബാബു (19) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാവിലെ പോലീസ് ഇൻക്വസ്റ്റിനു ശേഷം വൈകുന്നേരത്തോടെ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം മാങ്ങാനത്തെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചു. നടപടി ക്രമങ്ങൾക്കു ശേഷം ഇന്നലെ ഉച്ചയോടുകൂടി മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ആംബുലൻസിൽ കയറ്റിയപ്പോൾ മൃതദേഹത്തിന്റെ പിൻഭാഗം തുന്നിച്ചേർത്തില്ലെന്നും പൂർണ നഗ്നനായി പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞിരുന്നു എന്നും ആംബുലൻസ് ഡ്രൈവർ പറഞ്ഞതായി വൈകുന്നേരത്തോടെ ഓണ്ലൈൻ ചാനലുകളിൽ വാർത്ത പരന്നിരുന്നു. എന്നാൽ മൃതശരീരത്തിൽ നിരവധി ചതവുകൾ ഉണ്ടായിരുന്നെന്നും അതു തുന്നിചേർക്കാൻ കഴിയാത്ത വിധമാണെന്നും ബന്ധുക്കളെ ഫോറൻസിക് വിഭാഗം അറിയിച്ചിരുന്നു. ബന്ധുക്കൾ വാങ്ങിത്തന്ന മൂന്നു മുണ്ടുകളിൽ ഒരു വെള്ളമുണ്ട് ഉടുപ്പിക്കുകയും ഒരെണ്ണം തലയിൽ പൊതിയുകയും മൂന്നാമത്തേത് ശരീരത്തിൽ പുതപ്പിക്കുകയുമായിരുന്നു. ഇത് ബന്ധുക്കൾക്ക് അറിയാം. ആംബുലൻസ്…
Read More