കോട്ടയം: പാലാ കൊട്ടാരമറ്റം സ്വകാര്യ ബസ് സ്റ്റാൻഡിനുള്ളിൽ ബസിൽ വച്ച് പ്രായപൂർത്തിയാകാത്ത പെണ്കുട്ടിയെ പീഡിപ്പിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ പാലായിലെ മൂന്നു ബസ് സ്റ്റാൻഡുകളിലും പോലീസ് പരിശോധന കർശനമാക്കി. ഇന്നലെ നടത്തിയ പരിശോധനയിൽ കൊട്ടാരമറ്റം ബസ്സ്റ്റാൻഡിലെയും പാലാ ടൗണ് ബസ് സ്റ്റാൻഡിലെയും കംഫർട്ട ്സ്റ്റേഷനിൽ ജീവനക്കാരെ മദ്യപിച്ച നിലയിൽ കണ്ടെത്തി. ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തു. കൊട്ടാരമറ്റം കംഫർട്ട് സ്റ്റേഷനിലെ ജീവനക്കാരൻ തങ്കപ്പൻ (60), ടൗണ് ബസ് സ്റ്റാൻഡിലെ ജീവനക്കാരൻ മാത്യു ജോണ് (38)എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇരുവരും അമിതമായി മദ്യപിച്ച് ലക്കു കെട്ട അവസ്ഥയിലായിരുന്നു. ഇരുവർക്കുമെതിരെ കേസെടുത്തു. സ്ത്രീകൾ ഉൾപ്പെടെ നിരവധി യാത്രക്കാർ കംഫർട്ട് സ്്റ്റേഷനിലെ ജീവനക്കാർക്കെതിരെ പരാതി നൽകിയിരുന്നു. നഗരസഭ അധികൃതരും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. കംഫർട്ട് സ്റ്റേഷൻ കരാറുകാരെ വിളിച്ചു വരുത്തി ജീവനക്കാരുടെ മദ്യപാനത്തിനെതിരെ കർശന നിർദേശം നൽകി. കഴിഞ്ഞ ശനിയാഴ്ചയാണ് ബസ്റ്റാൻഡിൽ ബസിനുള്ളിൽ പട്ടാപ്പകൽ പീഡനം നടന്നത്.…
Read MoreCategory: Kottayam
ഓപ്പറേഷൻ കാവൽ’ അറസ്റ്റിലൊതുങ്ങി! കോട്ടയത്ത് ഗുണ്ടാവാഴ്ച; ക്രിമിനലുകളുടേയും കുറ്റവാളികള് എന്ന് സംശയിക്കുന്നവരുടേയും നീക്കങ്ങൾ മനസിലാക്കുന്നതിൽ പോലീസ് പരാജയപ്പെടുന്നു
കോട്ടയം: മയക്കുമരുന്ന് കടത്ത്, മണൽകടത്ത്, കള്ളക്കടത്ത്, സംഘം ചേർന്നുള്ള ആക്രമണങ്ങൾ എന്നിവ തടയുന്നതിനും ഇവയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്തി നിയമനടപടികൾക്ക് വിധേയരാക്കുന്നതിനുമായി പോലീസ് ആവിഷ്കരിച്ച ഓപ്പറേഷൻ കാവൽ പാളുന്നു. പേരിനു കുറച്ചു പേരെ റെയ്ഡ് ചെയ്തു പിടിച്ചുവെങ്കിലും ഭൂരിപക്ഷവും ആയുധങ്ങളുമായി കൊലവിളിച്ചു നാട്ടിലിറങ്ങിയിരിക്കുകയാണ്. ഇതിൽ കാപ്പ ചുമത്തി ജില്ലയിൽ നിന്നും ഓടിച്ചവരുമുണ്ട്. തിരുവനന്തപുരത്ത് യുവാവിന്റെ വെട്ടിയെടുത്ത കാലുമായി ബൈക്കിൽ കറങ്ങി വഴിയിൽ വലിച്ചെറിഞ്ഞ സംഭവവും യുവാവിനെ കൊന്നു ശവശരീരം ചുമന്നു പോലീസ് സ്റ്റേഷനിലേക്കു വലിച്ചെറിഞ്ഞ കോട്ടയത്തെ സംഭവവും കേട്ടും കണ്ടും കേരളം ഞെട്ടിലിലാണ്. ക്രിമിനൽകേസിലെ പ്രതികളുടേയും കുറ്റവാളികൾ എന്ന് സംശയിക്കുന്നവരുടേയും നീക്കങ്ങൾ മനസിലാക്കുന്നതിൽ പോലീസ് പരാജയപ്പെടുന്നു. കാപ്പ ചുമത്തി ജില്ലയിൽ നിന്നും മാറ്റിയവർ പോലും തിരിച്ചുവന്നിട്ടും ഇവരുടെ നീക്കം അറിയുന്നതിൽ പോലീസ് പരാജയപ്പെടുകയാണെന്ന ആക്ഷേപം ശക്തമാണ്. പോലീസ് ഗുണ്ടാപ്പട്ടിക തയാറാക്കിയിട്ടുണ്ടെങ്കിലും ഭൂരിപക്ഷവും ഇപ്പോഴും വെളിയിലാണ്. ഇവരാണ് നാട്ടിൽ…
Read Moreഅടിച്ചിറയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു, 16പേർക്ക് പരിക്ക്! ഡ്രൈവറും കണ്ടക്ടറുമുൾപ്പടെ 46 പേർ ബസിലുണ്ടായിരുന്നു
ഏറ്റൂമാനൂർ: കോട്ടയം അടിച്ചിറയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് 16പേർക്ക് പരിക്ക്. ഇന്ന് പുലർച്ചെ 2.30ന് എംസി റോഡിൽ കോട്ടയത്തിനും ഏറ്റുമാനൂരിനുമിടയിൽ അടിച്ചിറ ജംഗ്ഷനു സമീപമാണ് അപകടം. കോട്ടയത്തു നിന്നും മാട്ടുപ്പെട്ടിക്കു പോകുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. ഏറ്റുമാനൂർ, ഗാന്ധിനഗർ സ്റ്റേഷനുകളിൽ നിന്ന് പോലീസ് എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയതും പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതും. ഡ്രൈവറും കണ്ടക്ടറുമുൾപ്പടെ 46 പേർ ബസിലുണ്ടായിരുന്നു. അപകടത്തിന് തൊട്ടുമുന്പ് ഗാന്ധിനഗറിൽ ഒരു യാത്രക്കാരനെ ഇറക്കിയിരുന്നു. അടിച്ചിറ വളവിൽ വച്ചാണ് ബസിന് നിയന്ത്രണം നഷ്ടമായത്. കെഎസ്ടിപിയുടെ ഒരു സോളാർ വഴിവിളക്കും കെഎസ്ഇബിയുടെ ഒരു പോസ്റ്റും ഇടിച്ചു തകർത്ത ശേഷമാണ് ബസ് മറിഞ്ഞത്. സുധ കോട്ടയം, സാബു ശൂരനാട്, ജോഷി ആലുവ, ഐശ്വര്യ മൂന്നാർ, ജിനു കൊല്ലം, വിഷ്ണു മാട്ടുപ്പെട്ടി, സന്തോഷ് മാട്ടുപെട്ടി, ബിജു കൊല്ലം, ജിനിൻ അഞ്ചൽ, മുഹമ്മദ് പത്തനംതിട്ട, കൃഷ്്ണകുമാരി, നേമം,…
Read Moreഒരു മൂടു കാച്ചിലിന് തൂക്കം 80 കിലോ! കൗതുകമായി ഭീമൻ കാച്ചിൽ; പറിച്ചെടുത്തത് മൂന്നു പേർ രണ്ട് മണിക്കൂറോളം പണിപ്പെട്ട്
നെടുംകണ്ടം: ഭീമൻ കാച്ചിൽ കൗതുകമാകുന്നു. നെടുങ്കണ്ടം തച്ചേത്തുപറന്പിൽ ജയിംസ്കുട്ടിയുടെ പുരയിടത്തിലാണ് ഭീമൻ കച്ചിലുണ്ടായത്. ഒരു മൂടു കാച്ചിലിന് 80 കിലോയോളമാണ് തൂക്കം. കഴിഞ്ഞവർഷം ഇതേ സമയത്താണ് കാച്ചിൽ നട്ടത് . മൂന്നു പേർ രണ്ട് മണിക്കൂറോളം പണിപ്പെട്ടാണ് കാച്ചിൽ പറിച്ചെടുത്തത്. പൂർണമായും ജൈവ കൃഷ രീതിയാണ് ജയിംസ്കുട്ടിയുടെ കൃഷി. ചേന , ചേന്പ് , വാഴ ഇഞ്ചി , തുടങ്ങിയവയാണ് മറ്റ്പ്രധാന കൃഷികൾ . ഭീമൻകാച്ചിൽ അയൽവാസികൾക്കും ബന്ധുക്കൾക്കും നൽകുകയായിരുന്നു.
Read Moreരാത്രിയിൽ തട്ടുകട, ഓട്ടോ ഡ്രൈവർ…! പല വേഷങ്ങളിൽ ജോമോൻ; ഒന്നുമറിയാതെ പോലീസ്
കോട്ടയം: രാത്രിയിൽ തട്ടുകട, ഓട്ടോ ഡ്രൈവർ വേഷങ്ങളിൽ നഗരത്തിലെത്തുന്ന ജോമോൻ, ലഹരി ഇടപാടുകളിലെയും കണ്ണിയാണെന്ന സംശയത്തിൽ പോലീസ്. ഏതാനും നാളുകളായി ടിബി റോഡിൽ ഇയാളുടെ നേതൃത്തിൽ തട്ടുകട നടത്തുന്നുണ്ട്. ഇവിടെ ഗുണ്ടാ സംഘങ്ങളുടെ സ്ഥിരം താവളമാണെന്നു പ്രദേശവാസികൾ പറയുന്നു. നഗരത്തിലും കോടിമതയിലുമായി നിരവധി യുവാക്കൾ ഇയാളുടെ സംഘത്തിൽ അംഗങ്ങളാണ്. പോലീസ്, എക്സൈസ് സംഘങ്ങൾ പേരിന് പരിശോധനകൾ നടത്തുന്നുണ്ടെങ്കിലും വൻലോബിയെ നിയന്ത്രിക്കുന്ന സംഘത്തെ അമർച്ച ചെയ്യാൻ സാധിക്കുന്നില്ല. ഒന്നുമറിയാതെ പോലീസ്! കോട്ടയം: ജില്ലാ പോലീസ് ചീഫിന്റെ ഓഫീസിനു പിന്നിൽ കളക്ടറേറ്റിനു സമീപത്ത് പോലീസിന്റെ എആർ ക്യാന്പിന് അടുത്തായി അതീവ സുരക്ഷാ മേഖലയിൽ ഗുണ്ട അഴിഞ്ഞാടിയിട്ടും, ഒരു യുവാവിനെ വീട്ടിൽനിന്നും തട്ടിക്കൊണ്ടു പോയി അതിക്രൂരമായി കൊലപ്പെടുത്തിയിട്ടും പോലീസ് ഒന്നും അറിഞ്ഞില്ല. കൊലപാതക വിവരം പോലീസ് അറിഞ്ഞത് പ്രതി മൃതദേഹവുമായി സ്റ്റേഷനു മുന്നിലെത്തുന്പോൾ മാത്രം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും കാപ്പ…
Read Moreകരഞ്ഞു നിലവിളിച്ച് ആ അമ്മ മടങ്ങി! മണിക്കൂറുകൾക്കകം ഗുണ്ട സ്റ്റേഷനിൽ എത്തിച്ചത് മകന്റെ ചേതനയറ്റ ശരീരം
കോട്ടയം: അർധരാത്രി വീട്ടിൽ ഓട്ടോറിക്ഷയിലെത്തിയ സംഘം മകനെ വിളിച്ചിറക്കിക്കൊണ്ടു പോയതിലെ അപായ സൂചന തിരിച്ചറിഞ്ഞ്, വീട്ടിൽനിന്നും മീറ്ററുകൾ മാത്രം അകലെയുള്ള ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് ആ അമ്മ ഓടിയെത്തി. കരഞ്ഞു നിലവിളിച്ച് ആ അമ്മ മടങ്ങി മണിക്കൂറുകൾക്കകം ഗുണ്ട സ്റ്റേഷനിൽ എത്തിച്ചത് മകന്റെ ചേതനയറ്റ ശരീരം. കീഴുക്കുന്ന് ഉറുന്പേത്ത് ത്രേസ്യാമ്മയാണ് അർധരാത്രി മകൻ ഷാൻ ബാബു (19)വിനെ വീട്ടിൽനിന്നും വിളിച്ചിറക്കിക്കൊണ്ടു പോയ സംഘത്തെപ്പറ്റിയുള്ള ആശങ്കയുമായി പോലീസ് സ്റ്റേഷനിലെത്തിയത്. ഞായറാഴ്ച അർധരാത്രി 12നായിരുന്നു ഷാനെ വീട്ടിൽനിന്നും ഗുണ്ടാസംഘം വിളിച്ചിറക്കിക്കൊണ്ടു പോയത്. തുടർന്ന് ഒരു മണിക്കൂർ സമയം കഴിഞ്ഞിട്ടും മകനെ കാണാതെ വന്നതോടെയാണ് അമ്മ ത്രേസ്യാമ്മ ഓടിക്കിതച്ച് പോലീസ് സ്റ്റേഷനിൽ എത്തിയത്. ഒരു മണിക്കൂറോളം പോലീസ് സ്റ്റേഷനിൽ ചെലവഴിച്ചശേഷം പോലീസുകാർ മകനെ കണ്ടെത്താമെന്ന് ആശ്വസിപ്പിച്ച് ഇവരെ മടക്കി അയക്കുകയായിരുന്നു. ഒരു മണിക്കൂറിനുശേഷം ഷാന്റെ മൃതദേഹവുമായി പ്രതി ജോമോൻ പോലീസ് സ്റ്റേഷനിലേക്ക്…
Read Moreസദാനന്ദന്റെ സമയം… മക്കളുടെ കടംവീട്ടണം, വീട് നന്നാക്കണം; ക്രിസ്മസ് പുതുവത്സര ബമ്പർ അടിച്ച സദാനന്ദന്റെ കൊച്ചുകൊച്ചു മോഹങ്ങൾ ഇങ്ങനെ…
കോട്ടയം: കിട്ടിയ പണം ഉപയോഗിച്ച് വീടു നന്നാക്കണമെന്നും മക്കളുടെ കടബാധ്യത തീർക്കണമെന്നും ക്രിസ്മസ് പുതുവത്സര ബന്പർ ലോട്ടറിയുടെ 12 കോടി ഒന്നാം സമ്മാനം ലഭിച്ച പെയിന്റിംഗ് തൊഴിലാളി കോട്ടയം കുടയംപടി പാണ്ഡവം ഓളിപ്പറന്പിൽ സി. എൻ. സദാനന്ദൻ പറഞ്ഞു. ദൈവത്തിന്റെ അനുഗ്രഹമാണെന്നും സന്തോഷമുണ്ടെന്നും ടിക്കറ്റ് ഉയർത്തിക്കാട്ടി സദാനന്ദൻ കൂട്ടിച്ചേർത്തു. ഇന്നലെ രാവിലെ എടുത്ത ടിക്കറ്റിനാണ് ഉച്ചക്കുശേഷം നടന്ന നറുക്കെടുപ്പിലാണു ഭാഗ്യം കടാക്ഷിച്ചത്. കുടയംപടിയിലുള്ള വിൽപനക്കാരനിൽ നിന്നും സദാനന്ദൻ എടുത്ത എക്സ് ജി 218582 ടിക്കറ്റിനാണ് ഒന്നാം സമ്മാനംലഭിച്ചത്. 72 കാരനായ സദാനന്ദൻ ഇന്നലെ രാവിലെ പച്ചക്കറിയും മറ്റും വാങ്ങാനായി കടയിൽ പോയപ്പോഴാണ് കുടയംപടി കുന്നേൽപ്പറന്പിൽ ശെൽവനിൽ നിന്നും ടിക്കറ്റ് എടുത്തത്. വില്പനക്കാരന്റെ നിർബന്ധത്തിനു വഴങ്ങിയാണ് ടിക്കറ്റെടുത്തത്. മൂന്ന് ടിക്കറ്റ് മാത്രമേ അവശേഷിക്കുന്നുള്ളൂവെന്നും ഒന്നെടുക്കാനും ശെൽവൻ നിർബന്ധിക്കുകയായിരുന്നു. ആദ്യ രണ്ടു തവണയും നിരസിച്ച സദാനന്ദൻ പിന്നീട് ടിക്കറ്റ്…
Read Moreവെച്ചൂരിൽ ഒരു പ്രശ്നമുണ്ടായാൽ പോലീസിന് എത്താൻ സഞ്ചരിക്കേണ്ടത് 15 കിലോമീറ്റർ; ഒരു പോലീസ് സ്റ്റേഷൻ വേണമെന്ന ആവശ്യം ശക്തമാക്കി ജനങ്ങൾ
വെച്ചൂർ: വെച്ചൂർ ഒൗട്ട് പോസ്റ്റ് പോലിസ് സ്റ്റേഷനായി ഉയർത്തണമെന്ന ആവശ്യം ശക്തമായി. വെച്ചൂർ, തലയാഴം പഞ്ചായത്തുകളെ ഉൾപ്പെടുത്തി പോലിസ് സ്റ്റേഷൻ ആരംഭിക്കണമെന്ന ജനകീയാവശ്യത്തിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കാർഷിക മേഖലയായ വെച്ചൂർ, തലയാഴം പഞ്ചായത്തുകളടെ ഉൾ പ്രദേശങ്ങളിലും തണ്ണിർമുക്കം ബണ്ട് തുടങ്ങിയ സ്ഥലങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാകുന്പോൾ 15 കിലോമീറ്റർ അകലെ വൈക്കത്തു നിന്ന് പോലിസ് എത്തുന്നത് പലപ്പോഴും ഫലപ്രദമാകാറില്ല. തലയാഴം, വെച്ചൂർ പഞ്ചായത്തുകളെ ബന്ധപെടുത്തി പോലിസ് സ്റ്റേഷൻ ആരംഭിച്ചാൽ അപകടങ്ങൾ തുടക്കഥയാകുന്ന ഇടയാഴം -കല്ലറ റോഡിലെ വാഹന അപകടങ്ങൾ കുറക്കാനും ഉൾപ്രദേശങ്ങളിലെ അക്രമ സംഭവങ്ങൾ ഇല്ലാതാക്കി ക്രമസമാധാനം ഉറപ്പാക്കാനുമാകും. നിലവിൽ ഒരു അഡീഷണൽ എസ് ഐ യും സിവിൽ പോലിസ് ഓഫിസറും മാത്രമാണ് ഒൗട്ട് പോസ്റ്റിലുള്ളത്. കൊടിയേരി ബാലകൃഷ്ണൻ അഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് വെച്ചൂർ ഒൗട്ട് പോസ്റ്റ് പോലിസ് സ്റ്റേഷനായി ഉയർത്താൻ ശ്രമമുണ്ടായെങ്കിലും തുടർ നടപടി സാങ്കേതികത്വത്തിൽ…
Read Moreഅവൻ ആ കുട്ടിയെ നശിപ്പിക്കും സാർ!കൊട്ടരമറ്റം ബസ് സ്റ്റാന്റിലെ പീഡനം; പോലീസിനു വിവരം നൽകിയത് കൊട്ടാരമറ്റത്തു നിന്നുള്ള ഫോണ്കോൾ
കോട്ടയം: പാലാ കൊട്ടാരമറ്റം സ്വകാര്യ ബസ് സ്റ്റാൻഡിനുള്ളിൽ ബസിൽ വച്ച് പ്രായപൂർത്തിയാകാത്ത പെണ്കുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പോലീസിനു വിവരം നൽകിയത്് കൊട്ടാരമറ്റത്തു നിന്നുള്ള ഫോണ് കോൾ. ബസിനുള്ളിൽ ഒരു പെണ്കുട്ടിയും ബസ് ജീവനക്കാരും ഉണ്ടെന്നും ബസിന്റെ ഷട്ടർ അടഞ്ഞാണ് കിടക്കുന്നതെന്നുമാണ് പോലീസിനു ലഭിച്ച വിവരം. ഇതിനുസരിച്ച് പാലാ എസ് എച്ച്ഒ കെ.പി. തോംസന്റെ നേതൃത്വത്തിലുള്ള പോലീസ് ബസിനുള്ളിൽ നിന്നും കുട്ടിയെയും പ്രതിയേയും കണ്ടെത്തുകയായിരുന്നു. പ്രണയം നടിച്ചാണ് എട്ടാം ക്ലാസ് വിദ്യാർഥിനിയെ ബസ് കണ്ടക്ടർ പീഡനത്തിനിരയാക്കിയത്. സംക്രാന്തി സ്വദേശി തുണ്ടിപ്പറന്പിൽ അഫ്സലി(31)നെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.വിവാഹിതനായ പ്രതിയുടെ ബസിലെ സ്ഥിരം യാത്രക്കാരിയായിരുന്ന വിദ്യാർഥിനിയെ അക്കാര്യം മറച്ചുവച്ചു കണ്ടക്്ടർ പ്രണയം നടിച്ച് വശീകരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം സ്കൂൾ കഴിഞ്ഞ് വിദ്യാർഥിനി പ്രതിയുടെ ആവശ്യപ്രകാരം കൊട്ടാരമറ്റം ബസ്റ്റാൻഡിൽ എത്തുകയായിരുന്നു.ഉച്ചയോടുകൂടി തനിക്ക് പനിയാണന്നു പറഞ്ഞ് പ്രതി തന്റെ സുഹൃത്തായ മറ്റൊരു കണ്ടക്ടറെ…
Read Moreഗുണ്ടകൾ വാഴും കോട്ടയം; പണത്തിന് വേണ്ടി എന്തും ചെയ്യാൻ തയാറായി ഗുണ്ടകളോട് കൂട്ടുകൂടി കോളജ് കുട്ടികളും
കോട്ടയം: കോട്ടയം നഗരം വീണ്ടും ഗുണ്ടാ സംഘങ്ങളുടെ പിടിയിലേക്കോ? അടുത്ത നാളിൽ ചെറുതും വലുതുമായ നിരവധി ഗുണ്ടാ സംഘങ്ങളാണ് നഗരത്തിൽ തലപൊക്കിയിരിക്കുന്നത്. കഞ്ചാവ്, മയക്കുമരുന്ന് കച്ചവടത്തിന്റെ മറവിലാണ് ഗുണ്ടാ സംഘങ്ങൾ പെരുകിയിരിക്കുന്നത്. കഞ്ചാവ് മയക്കു മരുന്ന് ലോബി തങ്ങളുടെ കച്ചവടത്തിനായി ഗുണ്ടാ സംഘത്തിനെയാണ് ഉപയോഗിക്കുന്നത്. കോളജ് വിദ്യാർഥികളാണ് കൂടുതലും ഗുണ്ടാസംഘത്തിലെത്തുന്നത്.പണത്തിനായി എത്തുന്ന ഇവർ ഗുണ്ടാ സംഘം പറയുന്ന എന്തും ചെയ്യാൻ തയാറായിട്ടാണ് എത്തുന്നത്. സ്കൂൾ, കോളജ് കേന്ദ്രീകരിച്ച് വൻ തോതിലാണ് കഞ്ചാവിന്റെയും മയക്കുമരുന്നിന്റെ കച്ചവടം നടക്കുന്നത്. ബസ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും കഞ്ചാവ് കച്ചവടം വ്യാപിച്ചിരിക്കുകയാണ്. തിരുനക്കര മൈതാനം, പഴയ പോലീസ് സ്റ്റേഷൻ മൈതാനം, കെഎസ്ആർടിസി ബസ്റ്റാൻഡ്, ടിബി റോഡ് എന്നിവിടങ്ങളിലെല്ലാം സാമൂഹ്യവിരുദ്ധരും ഗുണ്ടകളും അഴിഞ്ഞാടുകയാണ്.
Read More