പത്തനംതിട്ട: വാക്സിനേഷൻ സ്വീകരിച്ച് രണ്ടു മാസത്തിലധികം പിന്നിട്ട ഡോക്ടർമാരടക്കമുള്ളവരെ കോവിഡ് പിടികൂടി. ബ്രേക്ക് ത്രൂ കേസുകളിൽ ജില്ലയിൽ പ്രതിരോധ ചികിത്സാ രംഗത്തു പ്രവർത്തിച്ചിരുന്ന ഡോക്ടർമാരെയും അവരുടെ കുടുംബാംഗങ്ങളെയും കോവിഡ് സാരമായി ബാധിച്ചിരിക്കുകയാണ്. എൻഎച്ച്എം ജില്ലാ മാനേജർ കൂടിയായി ഡെപ്യൂട്ടി ഡിഎംഒ, പത്തനംതിട്ട, അടൂർ ജനറൽ ആശുപത്രി സൂപ്രണ്ടുമാർ, പത്തനംതിട്ട ജനറൽ ആശുത്രി ആർഎംഒ എന്നിവർ കോവിഡ് ബാധിതരായി കഴിഞ്ഞു. ജനറൽ ആശുപത്രി സൂപ്രണ്ട് അടക്കമുള്ളവർക്ക് സാരമായ പ്രശ്നങ്ങൾ കോവിഡ് ബാധ സൃഷ്ടിച്ചിട്ടുമുണ്ട്. പലരുടെയും കുടുംബാംഗങ്ങളും കോവിഡ് പോസിറ്റീവായി മാറി. നഴ്സുമാരടക്കമുള്ള രോഗബാധിതരുടെ എണ്ണത്തിലും വർധനയുണ്ട്. കോവിഡിനെതിരെ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ച് 14 ദിവസം പിന്നിടുന്നവരിൽ കണ്ടുവരുന്ന രോഗബാധ ബ്രേക്ക് ത്രൂ കേസുകളുടെ ഗണത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇത്തരം രോഗബാധിതരുടെ എണ്ണം ജില്ലയിൽ പൊതുവെ വർധിച്ചുവരികയാണ്. കഴിഞ്ഞയിടെ കേന്ദ്ര ആരോഗ്യമന്ത്രാലയം നടത്തിയ കണക്കെടുപ്പിലും ബ്രേക്ക് ത്രൂ കേസുകൾ ഏറ്റവുമധികം…
Read MoreCategory: Kottayam
ചതിച്ചായശാനേ… ചതിച്ച്… ഇത്തവണയും കോണ്‍ഗ്രസിനെ കൂടയുള്ളവർ തന്നെ ചതിച്ചു! എരുമേലിയിൽ തിരക്കഥയായത് രാത്രിയിൽ ?
എരുമേലി: ചതിച്ചായശാനേ… ചതിച്ച്… ഇത്തവണയും കോണ്‍ഗ്രസിനെ കൂടയുള്ളവർ തന്നെ ചതിച്ചു. പ്രസിഡന്റ് സ്ഥാനം കൈപ്പിടിയിലൊതുക്കാൻ ഇറങ്ങിത്തിരിച്ച കോൺഗ്രസിന്റെ മോഹങ്ങൾ തല്ലി ക്കെടുത്തിയത് കോണ്‍ഗ്രസിന്റെ തന്നെ ഒരു പഞ്ചായത്ത് അംഗം പങ്കെടുക്കാഞ്ഞത് മൂലമാണ്. ഇതോടെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനായില്ല. എൽഡിഎഫ് അംഗങ്ങളും കോണ്‍ഗ്രസിലെ ഒരു അംഗവും വിട്ടുനിന്നു. തലേദിവസം രാത്രി മുതൽ കോണ്‍ഗ്രസിലെ ഒരംഗത്തെ കാണാതായിരുന്നു. ഇരുന്പൂന്നിക്കര വാർഡ് അംഗത്തെയാണ് കാണാതായത്. ഈ അംഗം അവസാന നിമിഷം വരുമെന്ന് പ്രതീക്ഷിച്ചാണ് കോണ്‍ഗ്രസ് അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തത്. സമയ പരിധി കഴിഞ്ഞിട്ടും ഇയാൾ വന്നില്ല. ഇതോടെ അവിശ്വാസം അവതരിപ്പിക്കാൻ അനുമതി നിഷേധിച്ച് യോഗം പിരിച്ചുവിടുകയായിരുന്നു. ഒരു സ്വതന്ത്രൻ ഉൾപ്പെടെ കോണ്‍ഗ്രസ് അംഗങ്ങൾ 11 പേരാണ് പങ്കെടുത്തത്. 23 അംഗങ്ങൾ ഉള്ള ഭരണസമിതിയിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ നിയമാനുസൃത ക്വോറമായ 12 അംഗങ്ങൾ ഇല്ലെന്ന് അറിയിച്ച് പഞ്ചായത്ത് കമ്മിറ്റി യോഗം വരണാധികാരി…
Read Moreഇന്നു ഫോട്ടോഗ്രഫി ദിനം! 80 വയസിനിടെ ചിത്രമെടുക്കാൻ വേണ്ടി മാത്രം സാംസണ് താണ്ടിയത് 118 രാജ്യങ്ങള്‍…
കോട്ടയം: നല്ല ഒരു മൂവ്മെന്റ് സംഭവിക്കുന്നതിനു തൊട്ടുമുന്‍പുള്ള നിമിഷം അതു മനസിലാക്കി ക്ലിക്ക് ചെയ്യുന്നതാണ് യഥാർഥ ഫോട്ടോ. ഫോട്ടോഗ്രാഫി രംഗത്ത് കഴിഞ്ഞ ആറു പതിറ്റാണ്ടിനിടയ്ക്ക് നിരവധി നിമിഷങ്ങളെ ഒപ്പിയെടുത്ത് പാലാക്കാരെ മാത്രമല്ല ലോകത്തെ വിസ്മയിപ്പിച്ച ഫോട്ടോഗ്രാഫറാണ് കെ.വി. ദേവസ്യ എന്ന സാംസണ് പാലാ. 80 വയസിനിടെ ചിത്രമെടുക്കാൻ വേണ്ടി മാത്രം സാംസണ് താണ്ടിയത് 118 രാജ്യങ്ങളാണ്. അതിൽ കൂടുതലും കുരുവികളുടെയും പക്ഷികളുടെയും വിനോദ സഞ്ചാര കേന്ദ്രങ്ങളുടെയുമാണ്. അപൂർവമായി മാത്രം കണ്ടെത്തുന്ന പക്ഷിജന്തു ജാലങ്ങൾ ഉൾപ്പെടെയുള്ളവയുടെ അമൂല്യ ചിത്രസന്പത്ത് സാംസണിന്റെ ശേഖരത്തിൽ ഇപ്പോഴുമുണ്ട്. ഫോട്ടോഗ്രാഫിയിൽ കന്പം തോന്നി 18-ാമത്തെ വയസിലാണ് സാംസണ് പാലാ ടൗണിലെത്തുന്നത്. നിരവധി ചിത്രങ്ങൾ കാമറയിൽ ഒപ്പിയെടുത്തപ്പോൾ സുഹൃത്തുക്കളും മറ്റും തന്റെ ഭാവി ഇതാണെന്നു പറഞ്ഞു. കൊല്ലപ്പള്ളിയിൽ ഗോൾഡണ്‍ ഫോട്ടോസ് എന്നപേരിൽ സ്റ്റുഡിയോയുമായാണ് തുടക്കം. പിന്നീട് പാലാ ടൗണ്‍ ബസ് സ്റ്റാൻഡിലേക്ക് മാറ്റി. ആദ്യ കാലത്ത്…
Read Moreശല്യക്കാരായ കാട്ടുപന്നികളെ വെടിവയ്ക്കും! ഉത്തരവ് ഇറങ്ങിയിട്ട് ഒന്നര വർഷം; ഇതുവരെ വീഴ്ത്തിയതു 11 കാട്ടുപന്നികളെ മാത്രം
കോന്നി: ശല്യക്കാരായ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി ഒന്നര വര്‍ഷമായിട്ടും ജില്ലയില്‍ ഇതേവരെ വെടിവെച്ചു വീഴ്ത്തിയത് 11 കാട്ടുപന്നികളെ മാത്രം. കോന്നി , റാന്നി വനം ഡിവിഷനുകളിലായാണ് കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള ഉത്തരവ് നടപ്പാക്കിവരുന്നത്. കോന്നിയില്‍ നാലും റാന്നിയില്‍ ഏഴും പന്നികളെയാണ് ഇതേവരെ വെടിവെച്ചുവീഴ്ത്തിയത്. ശല്യക്കാരെന്നു കണ്ടെത്തിയ കാട്ടുപന്നികളെയാണ് വനം വകുപ്പ് നിയമം അനുസരിച്ച് വെടിവച്ചുകൊന്നതെങ്കിലും ഇപ്പോഴും ഇവയുടെ ശല്യം നിര്‍ബാധം തുടരുകയാണ്. സംസ്ഥാനത്തു തന്നെ ഉത്തരവു പ്രകാരം ആദ്യമായി കാട്ടുപന്നിയെ വെടിവച്ചത് കോന്നി അരുവാപ്പുലത്താണ്. ഇവർക്കു മുൻഗണന കോന്നി ഡിവിഷനില്‍ കാട്ടുപന്നികളെ വെടിവയ്ക്കാന്‍ പ്രാപ്തരായ ആളുകളുടെ കുറവുണ്ട്. തോക്ക് ലൈസന്‍സുള്ള നാലുപേര്‍ കോന്നി ഡിവിഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ഇതില്‍ ഒരാള്‍ മാത്രമാണ് പന്നിവേട്ടയ്ക്ക് സജീവമായി ഇറങ്ങുന്നത്. കൂടുതല്‍ ആളുകളെ നിയമിക്കാനാണ് വനം വകുപ്പിന്റെ തീരുമാനം. ലൈസന്‍സുള്ള തോക്ക് ഉടമകളെയും വെടിവയ്ക്കാന്‍ പരിചയമുള്ളവരെയുമാണ് ഈ രംഗത്തേക്ക് നിയമിക്കുന്നത്.…
Read Moreപോസ്റ്റ് കോവിഡ് രോഗികളുടെ ചികിത്സയ്ക്ക് പണം ഈടാക്കും; സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന ആവശ്യം ശക്തമാകുന്നു
ചങ്ങനാശേരി: ഓണത്തിനിടയിൽ ജനങ്ങൾക്ക് ഇരുട്ടടി. സർക്കാർ ആശുപത്രികളിൽ പോസ്റ്റ് കോവിഡ് രോഗികൾക്ക് ചികിത്സാ നിരക്ക് ഏർപ്പെടുത്തിയ സർക്കാർ ഇറക്കിയ ഉത്തരവിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു.ആരോഗ്യവകുപ്പ് സെക്രട്ടറിയാണ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്. സർക്കാർ ആശുപത്രികളിൽ എപിഎൽ (വെള്ള, നീല റേഷൻ കാർഡ്) വിഭാഗത്തിലുള്ളവരിൽനിന്നു ചികിത്സയ്ക്കു പണം ഈടാക്കാമെന്നാണ് ഉത്തരവിൽ പറയുന്നത്. ഇത് സാധാരണ ജനവിഭാഗങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കും. പോസ്റ്റ് കോവിഡ് സർക്കാർ ആശുപത്രികളിലെ വാർഡിൽ 750 രൂപ, ഐസിയു വെന്റിലേറ്ററിൽ 2000 രൂപ, എച്ച്ഡിയു 1250 രൂപ, ഐസിയു 1500 രൂപ എന്നിങ്ങനെയാണു തുക ഈടാക്കുക. ഈ തുക പിൻവലിക്കണമെന്നും കോവിഡ രോഗികൾക്കെല്ലാം സൗജന്യ ചികിത്സ നൽകണമെന്നും ഓൾ ഇന്ത്യ മിഡിൽ ക്ലാസ് ഫാമിലി വെൽഫെയർ കൗണ്‍സിൽ അഖിലേന്ത്യ വർക്കിംഗ് പ്രസിഡന്റ് ബേബിച്ചൻ മുക്കാടൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. പ്രാഥമിക ആരോഗ്യകേന്ദ്രം മുതൽ മെഡിക്കൽ കോളജുകൾ വരെയുള്ള സർക്കാർ ആശുപത്രികളിലാണു…
Read More‘തറ’ ഗ്രൂപ്പ് പോര്? കോട്ടയത്തെ കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് വഴക്ക് വ്യക്തിപോരിലേക്ക് നീങ്ങുന്നു
കോട്ടയം: ജില്ലയിൽ കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്ക് വ്യക്തിപോരിലേക്ക് നീങ്ങുന്നു. ഇതിന്റെ ആദ്യപടിയായിട്ടാണ് ഇന്നലെ നഗരത്തിലും ഡിസിസി ഓഫീസിനു മുന്നിലും മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പുതിയ ഡിസിസി പ്രസിഡന്റാകാൻ സാധ്യതയുള്ളവർ എന്നിവർക്കെതിരേ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നയാൾ കഞ്ചാവ് കേന്ദ്രവും ചൂതാട്ട കേന്ദ്രവും നടത്തുന്നവനോ?, ഉമ്മൻ ചാണ്ടി കോണ്‍ഗ്രസിന്റെ അന്തകനോ? എന്നാണു പോസ്റ്ററിലുണ്ടായിരുന്നത്. സേവ് കോണ്‍ഗ്രസിന്റെ പേരിലാണു പോസ്റ്റർ പതിച്ചിരിക്കുന്നത്. വർഷങ്ങളായി എ ഗ്രൂപ്പ് വ്യക്തമായ ആധിപത്യം ഉറപ്പിച്ചിരുന്ന ജില്ലയിൽ നാളുകളായി നേതാക്കൾക്കിടയിൽ അസ്വാരസ്യം പുകയുകയാണ്. പുതിയ ഡിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പ് കൂടി വന്നതോടെയാണ് ഗ്രൂപ്പ് പോര് മറനീക്കി പുറത്തുവന്നത്. ദിവസങ്ങൾ കഴിഞ്ഞതോടെ ഗ്രൂപ്പ് വഴക്ക് വ്യക്തിപരമായ അധിക്ഷേപത്തിലേക്കും നീങ്ങി. ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്കു പരിഗണിച്ചിരുന്ന ഒരു നേതാവിനെതിരേ ദിവസങ്ങൾക്കു മുന്‍പ് ഓണ്‍ലൈൻ മാധ്യമത്തിലും സോഷ്യൽ മീഡിയയിലും ബാങ്ക് തട്ടിപ്പ് ഉൾപ്പെടെയുള്ള വാർത്തകൾ വന്നിരുന്നു. ഇപ്പോൾ…
Read Moreആരെയെങ്കിലും കൊലപ്പെടുത്തി ആൾപ്പാർപ്പു കുറഞ്ഞിടത്ത് തള്ളിയതാണോ? തലയോട്ടിയും അസ്ഥികളും ലഭിച്ച സംഭവം; പോലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു
വൈക്കം: മത്സ്യക്കുളത്തിനായി നിലംകുഴിച്ചപ്പോൾ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും ലഭിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ചെമ്മനത്തുകരയിലും സമീപ പ്രദേശങ്ങളിൽനിന്നും കാണാതായവരുടെ പട്ടിക പോലീസ് തയാറാക്കും. മത്സ്യകുളത്തിനായി കുഴിച്ച സ്ഥലത്തു ഇന്നലെ രാവിലെ വിശദമായ പരിശോധന നടത്തി ബാക്കി മൃതദേഹാവശിഷ്ടങ്ങൾ കൂടി കണ്ടെടുത്തു. അഞ്ചടിയോളം താഴ്ചയിൽനിന്നു തലയോട്ടിക്കു പുറമേ എട്ടോളം അസ്ഥികഷണങ്ങളാണ് ലഭിച്ചത്. മൃതദേഹാവശിഷ്ടം കണ്ടെത്തിയ മടൽക്കുഴിയിലെ ചെളിയും വെള്ളവും പോലീസ് ശേഖരിച്ചു. ഫോറൻസിക് അധികൃതരും സ്ഥലത്തെത്തി. മൃതദേഹാവശിഷ്ടങ്ങളുടെ പോസ്റ്റുമോർട്ടം നടത്തിയശേഷം കൂടുതൽ വ്യക്തതയയ്ക്കായി ഫോറൻസിക് പരിശോധന നടത്തും. മരണപ്പെട്ടയാൾ സത്രീയോ പുരുഷനോയെന്ന് നിർണയിച്ചു മൃതദേഹത്തിന്റെ കാലപ്പഴക്കം, മരണകാരണം തുടങ്ങിയവ ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്തും. തലയോട്ടിയിലോ അസ്ഥികളിലോ ആളെ അപായപ്പെടുത്തിയ വിധത്തിലുള്ള പൊട്ടലുകളോ മറ്റോയുണ്ടോയെന്നും പരിശോധിക്കും. ഡിഎൻഎ പരിശോധനയിലൂടെ മൃതദേഹാവശിഷ്ടത്തിന്റെ പഴക്കം നിർണയിച്ചു കഴിഞ്ഞാൽ ആ കാലയളവിൽ പ്രദേശത്തുനിന്നു കാണാതായവരെക്കുറിച്ചും അന്വേഷണം നടത്തി സംഭവത്തിലെ ദുരൂഹത…
Read Moreഅപകടം നടന്നത് അറിഞ്ഞിട്ടും ലോറി നിർത്താതെ പോയ തോടെ..! ടിപ്പറിനടിയിൽപ്പെട്ട് രണ്ടുവയസുകാരനു ദാരുണാന്ത്യം
കട്ടപ്പന: കട്ടക്കളത്തിൽനിന്നും ഇഷ്ടിക കയറ്റി മുന്നോട്ടെടുത്ത ടിപ്പറിന് അടിയിൽ പ്പെട്ട്് രണ്ട ു വയസുകാരന് ദാരുണാന്ത്യം. ചേറ്റുകുഴി വെട്ടിക്കുഴക്കവല എലൈറ്റ് പടിയിലെ സ്വകാര്യ വ്യക്തിയുടെ കട്ടക്കളത്തിലായിരുന്നു അപകടം. ആസാം സ്വദേശികളായ ദുലാൽ ഹുസൈന്റെയും ഖദീജ ബീഗത്തിന്റെയും മകൻ മസൂദ് റബാരിയാണ് മരിച്ചത്. കട്ടക്കളത്തിലെ തൊഴിലാളികളായ ഇവർ ഇവിടെ താമസിച്ച് ജോലിചെയ്യുകയായിരുന്നു. ഇന്നലെ രാവിലെ കട്ടക്കളത്തിൽ ലോഡ് കയറ്റാനായെത്തിയ ടിപ്പർ ലോഡ് കയറ്റിയശേഷം മുന്നോട്ടെടുക്കവേ കുട്ടി വാഹനത്തിന്റെ അടിയിൽ പെടുകയായിരുന്നെന്നു പറയുന്നു. രാവിലെ 8.45-ഓടെയായിരുന്നു സംഭവം. അപകടം നടന്നത് അറിഞ്ഞിട്ടും ലോറി നിർത്താതെ പോയ തോടെ കുട്ടിയുമായി അമ്മയും ബന്ധുവും റോഡിലെത്തി മറ്റൊരു ലോറിയിലാണ് സമീപത്തെ ആശുപത്രിയിലെത്തിച്ചത്. ഇവിടെ മതിയായ ചികിത്സ ലഭിച്ചില്ലെന്നും ആരോപണമുണ്ട്. തുടർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. അപകടമുണ്ടാക്കിയ ലോറി ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. ചേറ്റുകുഴി കാവിൽ മനോജ് (40) ആണ്…
Read Moreവിസ്മയം തീർത്ത് കോട്ടയം ജില്ലയിലെ കാന്താരിക്കടവ് അക്വാ ടൂറിസം വില്ലേജ്
ബിജു ഇത്തിത്തറകടുത്തുരുത്തി: കോട്ടയം ജില്ലയിലെ അതിമനോഹരമായ അക്വാ ടൂറിസം വില്ലേജാണ് കാന്താരിക്കടവ്. ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായുള്ള എഴുമാന്തുരുത്ത് മോഡല്‍ ടൂറിസം വില്ലേജ് പ്രോജ ക്ടിന്റെ ഭാഗമാണ് കാന്താരിക്കടവ് അക്വാടൂറിസം വില്ലേജ്. കടുത്തുരുത്തിയില്‍ നിന്നു നാലു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പ്രകൃതി ഏറ്റവും ഭംഗിയായി അണിയിച്ചൊരുക്കിയിരിക്കുന്ന മനോഹരതീരത്ത് എത്തിച്ചേരാം. കുടുംബവുമൊത്ത് ഒരു ദിവസത്തെ സന്തോഷകരമായ യാത്രയ്ക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണ് കാന്താരി കടവ്. പുഴയും നെല്പാടങ്ങളും തെങ്ങിന്‍തോപ്പുകളും ചേര്‍ന്നൊരുക്കുന്ന കാഴ്ചയുടെ വിസ്മയമാണ് കാന്താരി കടവ് അക്വാ ടൂറിസം വില്ലേജ്. പാടവരമ്പിലൂടെയുള്ള ഓഫ് റോഡ് സൈക്കിള്‍ യാത്രയ്ക്കുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ സംരംഭമാണ് ഈ അക്വാടൂറിസം വില്ലേജ്. പ്രകൃതിസ്നേഹിയായ എബ്രഹാമാണ് അക്വാടൂറിസം വില്ലേജിന്റെ അമരക്കാരന്. ശിക്കാര വള്ളത്തില്‍ തോണിയാത്ര ബോട്ടിംഗാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. പെഡല്‍ ബോട്ടുകള്‍, ശിക്കാര, കുട്ടവഞ്ചി…
Read Moreപുകയിലെ ഹാനികരം, അപ്പോൾ വ്യാജനും കൂടിയായാലോ? ബീഡകൾക്കും വ്യാജൻ, ഈരറ്റുപേട്ടക്കാരെ കുടുക്കാൻ വലവിരിച്ച് പോലീസ്
ഈരാറ്റുപേട്ട: വ്യാജ ബീഡികൾ നിർമ്മിച്ചു വില്പന നടത്തിയയാൾക്കു വേണ്ടിയുള്ള അന്വേഷണം ഉൗർജിതമാക്കി ഈരാറ്റുപേട്ട പോലീസ്. ഈരാറ്റുപേട്ട കടുവാമൂഴി സ്വദേശി ജാഫറിനും കൂട്ടാളികൾക്കു വേണ്ടിയാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഇന്നലെ വ്യാജ ബീഡി നിർമാണ കേന്ദ്രം റെയ്ഡ് ചെയ്ത പോലീസ് 2200 പായ്ക്കറ്റ് ബീഡിയാണ് പിടിച്ചെടുത്തത്. വ്യാജ ബീഡികൾ നിർമിച്ചു വിവിധ കന്പനികളുടെ പായ്ക്കറ്റുകളിലാക്കി കടകളിൽ എത്തിച്ചു വിൽപ്പന നടത്തുകയായിരുന്നു ചെയ്തിരുന്നത്. വ്യാജ ബീഡി നിർമാണം നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് ഇയാളുടെ വീട് റെയ്ഡ് നടത്തുകയായിരുന്നു ഇതോടെയാണ് വ്യാജ ബീഡികളുടെ ശേഖരം കണ്ടെത്തിയത്.ഈരാറ്റുപേട്ട എസ്എച്ച്ഒ പ്രസാദ് ഏബ്രഹാം വർഗീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
Read More