കോട്ടയം: റിട്ട. പ്രഫസറെ ഭീഷണിപ്പെടുത്തി 4.20 ലക്ഷം രൂപ തട്ടിയെടുത്തിട്ടും നാലംഗ ക്വട്ടേഷൻ സംഘത്തിന്റെ ആർത്തി തീർന്നില്ല. വീണ്ടും പണം ആവശ്യപ്പെട്ടു. ഒടുവിൽ പിടിയിലുമായി. കടപ്പൂർ തോട്ടത്തിൽ വീട്ടിൽ ടി.അഖിൽ (25), അയ്മനം കോട്ടമല റോജൻ മാത്യു (34), പായിപ്പാട് കൊച്ചുപള്ളിഭാഗത്ത് പള്ളിക്കൽച്ചിറയിൽ കൊച്ചുപറന്പിൽ പ്രമോദ് പ്രസന്നൻ (23), കണ്ണൂർ തിരുമേനി മരുതുംപടി കുന്നിൽ മുഹമ്മദ് ഫൈസൽ (22) എന്നിവരാണ് അറസ്റ്റിലായത്. ക്വട്ടേഷൻ സംഘത്തിൽപ്പെട്ട ഇവർ അലോട്ടിയുടെ സംഘത്തിൽപ്പെട്ട ഒരാളുടെ വീട് അടിച്ചു തകർത്തശേഷം ഇതു ആഘോഷിക്കാനായി രണ്ടംഗം സംഘം മദ്യം വാങ്ങാനായി പോവുകയായിരുന്നു. ഈ യാത്രയ്ക്കിടയിൽ കുടമാളൂർ ഭാഗത്തു വച്ച് റിട്ട. പ്രഫസറുടെ വാഹനവുമായി അപകടത്തിൽപ്പെട്ടു. ഇതോടെ റോജന്റെ നേതൃത്വത്തിലുള്ള സംഘം മറ്റൊരു കാറിൽ സ്ഥലത്ത് എത്തി. പ്രഫസറെയും ഭാര്യയേയും കാറിൽ കയറ്റി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. പോലീസ് പിടികൂടാൻ സാധ്യതയുണ്ടെന്ന് മനസിലാക്കി സംഘം ആംബുലൻസ്…
Read MoreCategory: Kottayam
നീ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് വച്ചേക്കണം, ഞാന്‍ ഓടിവരാം..! പക്ഷേ പണിപാളി; പെറ്റ് ഷോപ്പില്‍നിന്നും നായ്ക്കുട്ടികളെ മോഷ്ടിച്ചവര്‍ കുടുങ്ങി
കോട്ടയം: ബൈക്കിന്റെ നന്പർ പ്ലേറ്റ് മടക്കിവച്ച് വ്യക്തമായ പദ്ധതി തയാറാക്കി നായ്ക്കുട്ടികളെ മോഷ്ടിച്ചു. പക്ഷേ സിസിടിവി കാമറ ചതിച്ചു. മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടിയിലായി. പാന്പാടി എസ്എൻ പുരം പുതുപ്പറന്പിൽ ക്രിസ്റ്റി ആന്റണി (29), മള്ളുശേരി പുല്ലരിക്കുന്ന് പാറയ്ക്കൽ റിജിൽ രാജു(27) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് പോലീസ് പിടികൂടിയത്. ഇന്നലെ ഉച്ചയ്ക്ക് നാഗന്പടത്തുള്ള റൂബി പെറ്റ് ഷോപ്പിൽനിന്നും 45 ദിവസം പ്രായമുള്ള ലഫാസാ ഇനത്തിൽപ്പെട്ട നായ്ക്കുട്ടികളെ ഇവർ മോഷ്ടിച്ചത്. ഷോപ്പിലെത്തിയ പ്രതികൾ നായ്ക്കുട്ടികളുടെ വില തിരക്കി. തുടർന്ന് പരിശോധനയ്ക്കെന്ന പേരിൽ രണ്ടു നായ്ക്കുട്ടികളെയും കൈകളിൽ എടുത്തു. പ്രതികളിലൊരാൾ പുറത്തേക്കു പോയി ബൈക്ക് സ്റ്റാർട്ട് ചെയ്ത് നിർത്തിയ സമയം അകത്തുനിന്ന പ്രതി രണ്ടു പട്ടിക്കുഞ്ഞുങ്ങളുമായി പുറത്തേക്കോടി ബൈക്കിൽ കയറി രക്ഷപ്പെട്ടു. നന്പർ പ്ലേറ്റ് മടക്കിവച്ചു മാസ്ക് ധരിച്ചു എത്തിയതിനാൽ പിടിക്കപ്പെടില്ലെന്നായിരുന്നു ഇവർ കരുതിയിരുന്നത്. തുടർന്ന് ഈസ്റ്റ് പോലീസ് സിസിടിവി ദൃശ്യങ്ങൾ…
Read Moreമൽസ്യക്കുളത്തിനായി നിലംകുഴിച്ചപ്പോൾ ലഭിച്ചത് മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും! പ്രദേശത്ത് കാണാതായവരുടെ പട്ടിക തയാറാക്കാനൊരുങ്ങി പോലീസ്; സംഭവം വൈക്കത്ത്
വൈക്കം: മൽസ്യക്കുളത്തിനായി നിലംകുഴിച്ചപ്പോൾ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും ലഭിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി വർഷങ്ങൾക്കു മുന്‍പ് കാണാതായവരുടെ പട്ടിക പോലീസ് തയ്യാറാക്കും. മൽസ്യകുളത്തിനായി കുഴിച്ച സ്ഥലത്തു ഇന്നു വിശദമായ പരിശോധന നടത്തി ബാക്കി മൃതദേഹാവശിഷ്ടങ്ങൾ കൂടി കണ്ടെത്തും. ഫോറൻസിക് അധികൃതർ ഇന്നത്തി മൃതദേഹാവശിഷ്ടങ്ങൾ പരിശോധിക്കും. തലയോട്ടിയിലോ അസ്ഥികളിലോ ആളെ അപായപ്പെടുത്തിയ വിധത്തിലുള്ള പൊട്ടലുകളോ മറ്റോയുണ്ടോയെന്നും പരിശോധിക്കും. ഫോറൻസിക് പരിശോധനയിലൂടെ മൃതദേഹാവശിഷ്ടം പുരുഷന്റെയോ സ്ത്രീയുടേതാണോയെന്നു കണ്ടെത്താനാകും. ഡിഎൻഎ പരിശോധനയിലൂടെ മൃതദേഹാവശിഷ്ടത്തിന്റെ പഴക്കം നിർണയിച്ചു കഴിഞ്ഞാൽ ആ കാലയളവിൽ പ്രദേശത്തു നിന്നു കാണാതായവരെക്കുറിച്ചും അന്വേഷണം നടത്തി സംഭവത്തിലെ ദുരൂഹത നീക്കാനാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. വൈക്കം ഡിവൈഎസ്പി എ.ജെ. തോമസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. വൈക്കം ചെമ്മനത്തുകര ക്ഷേത്രത്തിനു കിഴക്ക് കടത്തുകടവിനു സമീപം കാർത്തികയിൽ രമേശന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തു നിന്നാണ് ഇന്നലെ വൈകുന്നേരം നാലോടെ തലയോട്ടിയും…
Read Moreപുല്ലാണേ… പുല്ലാണേ… കൃഷി ഞങ്ങൾക്ക് പുല്ലാണേ…! തെരുവപുല്ല് കൃഷിയിൽ നേട്ടം കൊയ്ത് യുവസംഘം
ജിബിൻ കുര്യൻ കോട്ടയം: പുല്ലാണ് ഈ യുവാക്കൾക്ക് കൃഷി. വല്ലഭനു പുല്ലും ആയുധം എന്നതു പോലെ ആൽവിനും അഖിലിനും നിഖിലിനും ലിസ്വിനും ഉണ്ണിരാജയ്ക്കും പുല്ലാണ് ഇപ്പോൾ ആയുധം. തെരുവപുല്ല് കൃഷി ചെയ്തു പുൽതൈലം ഉണ്ടാക്കി വിൽക്കുകയാണു കോളജ് പഠനത്തിനുശേഷം കൃഷിയിലേക്കിറങ്ങിയ ഈ യുവ കർഷകർ. കാഞ്ഞിരപ്പള്ളി സ്വദേശിയായ ആൽവിൻ തോമസും ഭരണങ്ങാനം സ്വദേശിയായ അഖിൽ പ്രദീപും തീക്കോയി സ്വദേശിയായ കെ.ജി. നിഖിലും തൊടുപുഴ സ്വദേശികളായ ഉണ്ണിരാജയും ലിസ്വിനും മേലുകാവ് ഹെൻട്രി ബേക്കർ കോളജിലെ ഉൗർജതന്ത്ര ബിരുദ പഠനത്തിനുശേഷം വൈറ്റ് കോളർ ജോലി വേണ്ടെന്നുവച്ച് ജീവിത മാർഗമായി കൃഷിയെ ഉൗർജമാക്കാൻ തീരുമാനിക്കുകയായിരുന്നു. ആൽവിൻ തോമസാണു പുല്ല് കൃഷി ചെയ്യുന്ന ആശയം മുന്നോട്ടു വച്ചത്. സാധാരണ തീറ്റപ്പുല്ല് കൃഷി ചെയ്യാനാണ് ആദ്യം ഉദ്ദേശിച്ചതെങ്കിലും പിന്നീട് തെരുവപ്പുല്ലിലേക്കു മാറി. യുപിയിലും ബംഗളൂരുവിലും പോയി തെരുവപ്പുല്ല് കൃഷി ചെയ്യുന്ന രീതി കണ്ടു പഠിച്ചു.…
Read Moreമീനച്ചിലാറിന്റെ തീരത്ത് പ്രകൃതി ഒരുക്കിയ മിനി ബീച്ച്; കാവാലിപ്പുഴ കടവിനെ സിനിമയിലെടുത്ത് സംവിധായകൻ ജയരാജ്
കോട്ടയം: കിടങ്ങൂർ കാവാലിപ്പുഴ കടവിനെ സിനിമയിലും എടുത്തു. കാവാലിപുഴ കടവ് മിനിബീച്ചിന്റെ ഭംഗി അഭ്രപാളിയിലൂടെ കാണാൻ ആഗ്രഹിച്ചിരുന്ന നിരവധി ആളുകൾക്ക് സ്വപ്ന സാക്ഷാത്കാരമായി സംവിധായകൻ ജയരാജിന്റെ പുതിയ ചിത്രമായ പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി എന്ന സിനിമയിലാണ് കോട്ടയം ജില്ലയുടെ സ്വന്തം ബീച്ച് എന്നു വിശേഷിപ്പിക്കാവുന്ന ഗ്രാമീണ വിനോദ സഞ്ചാര കേന്ദ്രം കൂടിയായ കാവാലിപ്പുഴ കടവ് സിനിമയിലെത്തുന്നത്. ലൊക്കേഷൻ സന്ദർശിക്കാനായി സംവിധായകൻ ജയരാജും മികച്ച കാമറമാനുള്ള ദേശീയ അവാർഡ് നേടിയ നിഖിൽ എസ്.പ്രവീണും ഇന്നലെ കാവാലിപ്പുഴ കടവിലെത്തിയിരുന്നു. ലൊക്കേഷൻ വളരെ ഇഷ്്ടമായ സംവിധായകൻ ജയരാജ് ഉടൻ ഷൂട്ടിംഗിനായി എത്തുമെന്നും അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങൾ മാറികഴിഞ്ഞാൽ ഉടൻ ഷൂട്ടിംഗ് തുടങ്ങും. പ്രമുഖ താരങ്ങൾ അഭിനയിക്കുന്ന സിനിമയിലെ ഗാനങ്ങൾ ഉൾപ്പെടെയുള്ള രംഗങ്ങൾ ഇവിടെ ചിത്രീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. പ്രളയകാലത്ത് മീനച്ചിലാറിന്റെ തീരത്ത് പ്രകൃതി ഒരുക്കിയ മണൽതിട്ടയാണ് കാവാലിപ്പുഴ കടവ്. 200 മീറ്റർ…
Read Moreകോട്ടയം പോലീസ് ഉണർന്നു പ്രവർത്തിച്ചപ്പോൾ വലയിൽ കുടുങ്ങിയത് 12 ഗുണ്ടകൾ
കോട്ടയം: ഗുണ്ടകളുടെ ശ്രദ്ധയ്ക്ക്, പോലീസ് പണി തുടങ്ങി. കോട്ടയം നഗരത്തിലും സമീപ പ്രദേശങ്ങളിലും വിവിധ കേസുകളിലായി ഗുണ്ടാ സംഘങ്ങളെ വലവീശി പിടിക്കുകയാണ് പോലീസ്. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന വിവിധ കേസുകളിലായി 12 ഗുണ്ടകളെയാണ് പോലീസ് അകത്താക്കിയത്. എല്ലാം ചെറുപ്പക്കാരെന്നതാണ് ശ്രദ്ധേയം. അക്രമ സംഭവങ്ങൾക്കും ലഹരി ഇടപാടുകളിലും ഗുണ്ടാ സംഘങ്ങളാണ് പ്രധാന ഗ്യാങ്. ഗുണ്ടാ നേതാക്കളായ അലോട്ടി, അരുണ്ഗോപൻ എന്നിവരുടെ സംഘത്തിൽപെട്ടവരാണ് സംഘത്തിലേറെയും. പട്ടാപ്പകൽ പോലീസിനെ ആക്രമിച്ച രണ്ടുപേർകോട്ടയം: നഗരത്തിൽ പോലീസ് ഉദ്യോഗസ്ഥരെ പട്ടാപ്പകൽ ആക്രമിച്ച ഗുണ്ടാ സംഘത്തിലെ രണ്ടുപേരെ ഗാന്ധി നഗർ പോലീസ് പിടികൂടി. ആർപ്പൂക്കര സ്വദേശികളായ പിഷാരത്ത് വീട്ടിൽ സൂര്യദത്ത് (19), തൊമ്മൻ കവല പാലത്തൂർ ടോണി തോമസ് (22) എന്നിവരെയാണ് ഇന്നലെ ഗാന്ധി നഗർ പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പിടികൂടിയത്. ഒരു മാസം മുന്‍പ് കുപ്രസിദ്ധ ഗുണ്ടാനേതാവ് അലോട്ടി എന്ന ജയ്സ് മോൻ ജേക്കബിനെ…
Read Moreമേൽശാന്തി പത്മനാഭൻ എണ്ണുമെന്ന് വിചാരിച്ചു കാണില്ല;തുരുവാഭരണത്തിലെ 81 സ്വർണ മുത്തുള്ള രൂദ്രാക്ഷത്തിൽ നിന്ന് പോയത് 9എണ്ണം; തെളിവെടുപ്പ് പുരോഗമിക്കുന്നു
ഏറ്റുമാനൂർ: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തുന്ന 75 പവൻ തൂക്കംവരുന്ന സ്വർണം കെട്ടിയ രുദ്രാക്ഷമാലയിലെ മുത്തുകളുടെ എണ്ണത്തിൽ കുറവുണ്ടായ സംഭവത്തിൽ തെളിവെടുപ്പ് പുരോഗമിക്കുന്നു. ദേവസ്വം കമ്മീഷണറും ദേവസ്വം വിജിലൻസ് എസ്പിയും ഇന്നു രാവിലെ ക്ഷേത്രത്തിലെത്തി പരിശോധന നടത്തി. കഴിഞ്ഞ ശനിയാഴ്ചയാണ് ക്ഷേത്രത്തിലെ മുത്തുകളുടെ കുറവു സംബന്ധിച്ചു വിവരം പുറത്തറിയുന്നത്. സംഭവത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് തിരുവാഭരണം കമ്മീഷണർ ശനിയാഴ്ച പരിശോധന നടത്തിയിരുന്നു.81 സ്വർണ മുത്തുള്ള രുദ്രാക്ഷ മാലയിലെ 23 ഗ്രാം തൂക്കം വരുന്ന ഒന്‍പതു മുത്തുകളുടെ കുറവാണു വന്നത്. പുതിയ മേൽശാന്തി പത്മനാഭൻ സന്തോഷ് ചുമതലയേറ്റപ്പോൾ നടത്തിയ പരിശോധനയിലാണു മാലയിലെ മുത്തുകൾ നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. ഭഗവാന്റെ വിഗ്രഹത്തിൽ സ്ഥിരമായി ചാർത്തിയിരുന്നതാണ് രുദ്രാക്ഷമാല. വലിയ രുദ്രാക്ഷ മണികളിൽ സ്വർണംകെട്ടിച്ച മാല രണ്ടു മടക്കുകളാക്കിയാണു ചാർത്തിയിരുന്നത്. ക്ഷേത്രത്തിലെ മുൻ അഡ്മിനിസ്ട്രേറ്റീവ് മാനേജർ വഴിപാടായി നൽകിയതാണ് ഈ മാല.…
Read Moreഅകത്തുണ്ടായിരുന്നത് യുഡിഎഫ് അംഗങ്ങള്‍ മാത്രം! ഭരണപക്ഷം വിട്ടുനിന്നു, കൈനകരിയിൽ അവിശ്വാസം നടന്നില്ല…
മങ്കൊമ്പ് : ഭരണപക്ഷ അംഗങ്ങൾ വിട്ടുനിന്നതോടെ കൈനകരി ഗ്രാമപഞ്ചായത്തിൽ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം നടന്നില്ല. നിലവിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോക്ടറെ മർദ്ദി്്ച്ച കേസിൽ കോടതി നടപടികൾ നേരിടുന്ന സാഹചര്യത്തിലാണ് യുഡിഎഫ് അവിശ്വാസത്തിനു നോ്ട്ടീ്സ് നൽകിയത്. എന്നാൽ 11 ഓടെ യോഗം നടക്കാനിരിക്കുന്ന ഹാളിന്റെ വാതിലടച്ചപ്പോൾ യുഡിഎഫ് അംഗങ്ങൾ മാത്രമാണ് അകത്തുണ്ടായിരുന്നത. 15 അംഗങ്ങളുള്ള കമ്മറ്റിയിൽ സിപിഎം-എട്ട്, കോൺഗ്രസ്-5, ബിജെപി, വികസന സമിതി എന്നിവയ്ക്കു ഒന്നു വീതം അംഗങ്ങളുമാണുള്ളത്. ഇന്നലെ നടന്ന യോഗത്തിൽ വികസനസമിതി അംഗവും ഹാജരായില്ല. ഇതോടെ അവിശ്വാസം ചർച്ചയ്ക്ക് എടുക്കാതെ പഞ്ചായത്ത് കമ്മറ്റി പിരച്ച് വിടുകയായിരുന്നു. പഞ്ചായത്തിൽ ഭൂരിപക്ഷമുള്ള ഇടതുപക്ഷം ജനാധിപത്യത്തിനു വിലകൽപ്പിച്ചില്ലെന്നു കോൺഗ്രസ് അംഗങ്ങൾ കുറ്റപ്പെടുത്തി. കൈനകരിയിലെ ഇടതുപക്ഷത്തിനും , പഞ്ചായത്ത് പ്രസിഡണ്ടിനും സ്വന്തം ഗ്രാപഞ്ചായത്ത് അംഗങ്ങളിൽ വിശ്വാസം നഷ്ടപ്പെട്ടതിനാലാണ് അവിശ്വാസ പ്രമേയത്തിൽ പങ്കെടുക്കാതെ പഞ്ചായത്ത് കമ്മിറ്റി പിരിച്ചുവിട്ടതയെന്നു കോൺഗ്രസ് പാർലമെൻററി പാർട്ടി…
Read Moreവാടകയ്ക്കു നല്കിയ ലോറി തിരികെ നല്‍കിയില്ല, പോലീസ് സഹായത്തോടെ സ്വന്തമാക്കാനുള്ള ശ്രമമോ? പോലീസ് ഇടപെടല്‍ ദുരൂഹമെന്നും പരാതി
പത്തനംതിട്ട: വാടകയ്ക്കു നല്കിയ ലോറി തിരികെ നല്‍കാതെ പോലീസ് സഹായത്തോടെ സ്വന്തമാക്കാന്‍ ശ്രമം നടക്കുന്നതായി പരാതി. ലോറി ഉടമ തുമ്പമണ്‍ നോര്‍ത്ത് രാമന്‍ചിറ പടിഞ്ഞാറ്റിന്‍കര പി. പ്രദീഷാണ് പരാതിയുമായി അധികൃതരെ സമീപിച്ചിരിക്കുന്നത്. പ്രദീഷിന്റെ ഉടമസ്ഥതയിലുള്ള കെഎല്‍ 03 എസി 1410 ാം നമ്പര്‍ ലോറി കോന്നി സ്വദേശി ജലീല്‍ പ്രതിമാസം 45000 രൂപ നിരക്കില്‍ വാടകയ്ക്കെടുത്തിരുന്നു. പ്രതിമാസ സിസി അടച്ചതിനുശേഷമുള്ള തുക ഉടമയെ ഏല്‍പിക്കാമെന്നായിരുന്നു ധാരണ. കഴിഞ്ഞ മാര്‍ച്ചിനുശേഷം മാസവാടക ലഭിച്ചില്ല. ഇതിനിടെ വാഹനത്തിന്റ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റും ജലീല്‍ സ്വന്തമാക്കി. മാസത്തവണ മുടങ്ങുകയും ചെയ്തു. പോലീസില്‍ പരാതി നല്‍കിയശേഷം ജൂലൈ ഏഴിന് പ്രദീഷ് വാഹനം പിടിച്ചെടുത്തിരുന്നു. എന്നാല്‍ തുടര്‍ന്ന് പോലീസിനെ സ്വാധീനിച്ച് ജലീല്‍ കള്ളക്കേസുണ്ടാക്കി തന്നെ ഉപദ്രവിക്കുകയാണെന്ന് പ്രദീഷ് പറഞ്ഞു. രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് തിരികെ നല്‍കിയില്ല. പോലീസില്‍ നല്കിയ പരാതിയെക്കുറിച്ച് അന്വേഷിക്കാനെത്തിയ തന്നെയും ഭാര്യയും പോലീസ് സാന്നിധ്യത്തില്‍…
Read Moreചങ്ങനാശേരിയിലെ ജ്വല്ലറി മോഷണം;സിസിടിവി ദൃശ്യങ്ങളിൽ മോഷ്ടാവ്; റോഡിൽ വെളിച്ചമില്ലാ ത്തതിനാൽ ആളുടെ ചിത്രം വ്യക്തമല്ല; മണത്ത് കണ്ടുപിടിക്കാൻ ഡോഗ് സ്ക്വാഡെത്തി
ചങ്ങനാശേരി: പോലീസിന്റെ കണ്ണിനു മുന്നിൽ നടന്ന നഗരത്തിലെ രണ്ട് ജ്വല്ലറികളിലെ മോഷണ സംഭവത്തിൽ പ്രതികൾക്കായി ഉൗർജിത അന്വേഷണം. കഴിഞ്ഞ ദിവസം ചങ്ങനാശേരി പോലീസ് സ്റ്റേഷനു മീറ്ററുകൾ മാത്രം ദൂരമുള്ള രണ്ടു ജ്വലറികളിലെ മോഷണ സംഭവമാണ് പോലീസിനു തലവേദനയായി മാറിയത്. മാർക്കറ്റ് റോഡിലെ ആലുക്കൽ ജ്വല്ലറിയിലും ഐശ്വര്യ ജ്വല്ലറിയിലുമാണ് മോഷണം. രണ്ടു കിലോ വെള്ളി ആഭരണങ്ങൾ മോഷണം പോയി. തെളിവുകൾ നശിപ്പിക്കുന്നതിനായി സമീപത്തെ ധനകാര്യ സ്ഥാപനത്തിലെ സിസിടിവി ക്യാമറയും മോഷ്ടാവ് തകരാറിലാക്കിയിരുന്നു. വ്യാഴാഴ്ച രാത്രി 1.30നു ശേഷമാണ് മോഷണം നടന്നിരിക്കുന്നത്. ഇന്നലെ വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലം പരിശോധിച്ചു പരിശോധന നടത്തി. ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ സംഭവ സ്ഥലത്തെത്തി.ഇന്നലെ കട തുറക്കാൻ എത്തിയ ജീവനക്കാരാണ് മോഷണ വിവരം അറിഞ്ഞത്. ഷട്ടറിന്റെ പൂട്ട് തകർത്ത് അകത്തു കയറിയാണ് മോഷണം നടത്തിയത്. ഇരു കടകളിലും ഡിസ്പ്ലേ ചെയ്ത വെള്ളി…
Read More