കിടങ്ങൂർ: പോലീസും എക്സൈസും പരിശോധന ശക്തമാക്കുന്പോഴും ജില്ലയിലേക്കു കഞ്ചാവിന്റെ ഒഴുക്കിനു കുറവില്ല. ഇതര സംസ്ഥാനങ്ങളിൽ നിന്നും ജില്ലകളിൽ നിന്നും കാരിയേഴ്സ് വഴി ദിനം പ്രതി കിലോക്കണക്കിന് കഞ്ചാവാണ് പലയിടങ്ങളിലെത്തുന്നത്. ഇന്നലെ രണ്ടു കിലോഗ്രാം കഞ്ചാവുമായി മൂന്നു യുവാക്കളെയാണ് കിടങ്ങൂർ പോലീസ് പിടികൂടിയത്. പോലീസിനെ കണ്ട് രണ്ടു പേർ ഓടി രക്ഷപ്പെട്ടു. കിടങ്ങൂർ എൻജിനിയറിംഗ് കോളജ് ഭാഗത്ത് തട്ടേകാട്ടിൽ ശ്രീജിത് ബെന്നി (23), ചേർപ്പുങ്കൽ കവലയിൽ കളരിയ്ക്കൽ അമൽ (23), അതുൽ (22) എന്നിവരാണു പിടിയിലായത്. ഇവരോടൊപ്പമുണ്ടായിരുന്ന പടിഞ്ഞാറ്റിൽകര, ഏറ്റുമാനൂർ സ്വദേശിയായ രണ്ടു യുവാക്കളാണ് ഓടി രക്ഷപ്പെട്ടത്. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഓണം ലക്ഷ്യമാക്കി കിടങ്ങൂരിലും പരിസരങ്ങളിലും വിൽപ്പനയ്ക്കായി എത്തിച്ചവയാണിതെന്നു പോലീസ് പറഞ്ഞു.രാത്രി പട്രോളിംഗിനിടെ സംശയം തോന്നി ചോദ്യം ചെയ്തതോടെയാണ് ഇവർ പിടിയിലായത്. കിടങ്ങൂർ എസ്എച്ച്ഒ ബിജുവിന്റെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്.വിൽപ്പനയ്ക്കായി കൈവശം സൂക്ഷിച്ച ചെറുകഞ്ചാവ് പായ്ക്കറ്റുകളും ബാഗിലാക്കി ചേർപ്പുങ്കൽ…
Read MoreCategory: Kottayam
ഒരു ഗ്ലാസ് കുടിച്ചാല്‍ ഒരു കുപ്പി കുടിച്ചപോലെ..! കള്ളിനു വീര്യം കൂട്ടാന്‍ ചെറിയൊരു പരിപാടി; പക്ഷേ പണിപാളി
തൊടുപുഴ: കള്ളിൽ കഞ്ചാവുൾപ്പെടെയുള്ള ലഹരിമരുന്നുകൾ ചേർത്ത് വിൽപ്പന നടത്തിയ സംഭവത്തിൽ തൊടുപുഴ റേഞ്ചിന് കീഴിലുള്ള 25 ഷാപ്പുകൾക്കെതിരേ എക്സൈസ് വകുപ്പ് കേസെടുത്തു. ഷാപ്പ് ലൈസൻസി, മാനേജർ എന്നിവരെ പ്രതി ചേർത്താണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. 2020 ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലായി വിവിധ ഷാപ്പുകളിൽനിന്നും ശേഖരിച്ച കള്ളിന്റെ സാന്പിളുകളുടെ പരിശോധനാഫലം വന്നപ്പോഴാണ് കന്നാബിനോയ്ഡ് എന്ന രാസവസ്തുവിന്റെ അംശം കണ്ടെത്തിയത്. കാക്കനാട്ടെ കെമിക്കൽ ലാബിൽ നിന്ന് ഇന്നലെ രാവിലെയാണ് പരിശോധനാഫലം വന്നതെന്നും പിന്നാലെ തന്നെ ഷാപ്പുകൾക്കെതിരേ കേസെടുക്കുവാൻ തുടങ്ങിയതായും ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി.എ. സലിം പറഞ്ഞു. പാലക്കാട് നിന്ന് ഇവിടെ വിൽപ്പനക്കായി കൊണ്ടുവന്ന കള്ളിൽ ആണ് ഇത്തരത്തിലുള്ള രാസപദാർഥത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. വിഷയത്തിൽ ഓരോ ഷാപ്പുകൾക്കുമെതിരേ കേസെടുത്ത ശേഷം എഫ്ഐആർ കോടതിയിൽ സമർപ്പിക്കും. മറ്റ് നടപടികൾക്കായി ഡെപ്യൂട്ടി കമ്മീഷണർക്ക് റിപ്പോർട്ട് കൈമാറും. കമ്മീഷണറുടെ ഉത്തരവ്…
Read Moreകോട്ടയത്തെ കോൺഗ്രസിനെ നയിക്കാൻ ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് യുവനേതാവ്?
കോട്ടയം: പുതിയ ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്കു യുവനേതാവിനു സാധ്യതയോ? ഇതു സംബന്ധിച്ചു 25ന് പ്രഖ്യാപനം ഉണ്ടാകുമെന്നിരിക്കെയാണ് യുവ നേതാവിനു സാധ്യതയേറുന്നത്. ഡിസിസി പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച ചർച്ചയിൽ മുതിർന്ന രണ്ടു നേതാക്കൾക്കും സംഘടനാ രംഗത്ത് സജീവമായ ഒരു യുവനേതാവിനുമാണ് മുൻതൂക്കം. കെപിസിസി തലത്തിൽ ചർച്ചയ്ക്കുശേഷം 18ന് ലിസ്റ്റുകൾ ഐഐസിസിക്കു കൈമാറും. ഡൽഹിയിൽ കോണ്‍ഗ്രസ് ഹൈക്കമാൻഡ് പുതിയ ഡിസിസി പ്രസിഡന്റുമാരെ പ്രഖ്യാപിക്കും. ഗ്രൂപ്പ്, സമുദായം, പ്രവർത്തന പരിചയം, സംഘാടകമികവ് തുടങ്ങിയ പരിഗണനയിൽ ഉൾപ്പെടുന്നു.ജോമോൻ ഐക്കര, സിബി ചേനപ്പാടി, യൂജിൻ തോമസ്, ജോസി സെബാസ്റ്റ്യൻ, തോമസ് കല്ലാടൻ ഉൾപ്പെടെയുള്ളവരെയാണ് പ്രസിഡന്റ് സ്ഥാനത്തേക്കു പരിഗണിക്കുന്നത്. പൊതുവായ ചർച്ചയിലൂടെ പ്രസിഡന്റുമാരെ കണ്ടെത്താമെന്നാണ് ഗ്രൂപ്പുകളുടെ നിലപാട്. മുതിർന്ന നേതാക്കളും ഗ്രൂപ്പുകളും നിർദേശിക്കുന്ന പട്ടികയിൽനിന്നു പ്രസിഡന്റിനെ കണ്ടെത്താമെന്നു കെപിസിസിയും നിലപാടറിയിച്ചിട്ടുണ്ട്. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.…
Read Moreപത്തു വർഷംകൊണ്ട് പൂവിടുന്ന ‘അഗേവ് സിസലാന’ കൗതുകക്കാഴ്ചയാകുന്നു! അതിരാവിലെ വിരിയുന്ന പൂക്കളുടെ പ്രത്യേകത ഇങ്ങനെ…
മുണ്ടക്കയം: പത്ത് വർഷം കൊണ്ട് പൂവിടുന്ന “അഗേവ് സിസലാന’ ചെടി കൗതുകമാകുന്നു. മുണ്ടക്കയം ചെളിക്കുഴി മൂലേപ്പറമ്പിൽ നിർമല ജോണിന്റെ വീട്ടുമുറ്റത്ത് പൂവിട്ട അഗേവ് സിസലാന നയന മനോഹാരിതയ്ക്കൊപ്പം കൗതുകക്കാഴ്ച കൂടിയാകുന്നു. അഗേവ് സിസലാന ഒരു ബ്രിട്ടീഷ് ചെടിയാണ്. ചെടി നട്ട് എട്ട് മുതൽ 10 വർഷം വരെ കാത്തിരിക്കണം ഒന്ന് പൂവിട്ട് കാണാൻ. നമ്മുടെ നാട്ടിലെ കൈതയോട് സാമ്യമുള്ള ചെടിയുടെ നടുവിൽ നിന്നു 10 മുതൽ 15 അടി വരെ ഉയരത്തിൽ മുളം തണ്ട് പോലെ വളരുന്ന കമ്പിലെ പലയിടങ്ങളിലായുള്ള ശിഖരങ്ങളിലാണ് ഇളം മഞ്ഞ നിറത്തിലുള്ള പൂക്കൾ വിടരുന്നത്. അതിരാവിലെ വിരിയുന്ന പൂക്കൾക്ക് മനം മയക്കുന്ന സുഗന്ധവും തേനുമുണ്ട്. ഈ കാരണത്താൻ തന്നെ തേനീച്ചയും വണ്ടും പറവകളും പൂക്കൾക്ക് ചുറ്റും പാറിപ്പറക്കുന്നതു കാണാം. ചെടി പരിപാലനം ഏറെ ഇഷ്പ്പെടുന്ന നിർമലയ്ക്ക് കുമളി സ്വദേശിയായ കൂട്ടുകാരി സമ്മാനമായി എട്ട്…
Read Moreകോട്ടയത്ത് അക്രമവും മോഷണവും പെരുകുന്നു! അക്രമസംഭവം നടന്നത് പട്ടാപ്പകൽ
കോട്ടയം: മോഷണവും അക്രമ സംഭവങ്ങളും കൂടുന്നു. കഴിഞ്ഞ ദിവസങ്ങളിലായി ജില്ലയിൽ വിവിധ ഇടങ്ങളിലായി മോഷണ സംഭവങ്ങൾ തുടർക്കഥയാണ്. കോട്ടയം എസ്എച്ച് മൗണ്ടിൽ രണ്ടു വീടുകളിലും കറുകച്ചാൽ എരുമത്തല പിആർഡിഎസ് മന്ദിരത്തിലുമാണ് മോഷണം നടന്നത്. ചൊവ്വാഴ്ച പുലർച്ചെ രണ്ടോടെയാണു എസ്എച്ച് മൗണ്ടിൽ മഠം സ്കൂളിനുസമീപമുള്ള വീടുകളിൽ മോഷ്ടാവെത്തിയത്. ഒരു വീടിന്റെ മൂന്നു ജനാലകൾ തുറക്കാൻ ശ്രമിച്ച മോഷ്ടാവ് ശ്രമം ഉപേക്ഷിച്ചു മടങ്ങി. പിന്നാലെ സമീപത്തെ വീട്ടിലെത്തി വീട്ടമ്മയെ ഭീഷണിപ്പെടുത്തിയെങ്കിലും വീട്ടമ്മ ബഹളം വച്ചതോടെ മോഷ്ടാവ് കടന്നു കളഞ്ഞു. ഗാന്ധിനഗർ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും പ്രതിയെക്കുറിച്ചു വിവരമൊന്നും ലഭിച്ചില്ല. എരുമത്തല പിആർഡിഎസ് മന്ദിരത്തിൽ നിന്ന് 20,000 രൂപയോളം നഷ്ടമായി. ഇന്നലെ രാവിലെ മന്ദിരത്തിൽ വിളക്ക് തെളിയിക്കാനായി പൂജാരി എത്തിയപ്പോഴാണ് വാതിൽ തകർത്ത് ഉള്ളിലെ നേർച്ചപ്പെട്ടി കുത്തിപൊളിച്ച് പണം മോഷ്ടിച്ചത് കണ്ടത്. അലമാര കുത്തിപൊളിച്ച് ലോക്കറിനുള്ളിലുണ്ടായിരുന്ന പണവും മോഷ്ടിച്ചിട്ടുണ്ട്. കറുകച്ചാൽ…
Read Moreഅമ്മ മരിച്ചതിലെ മനോവിഷമം, നഗരസഭാ അംഗത്തിന്റെ ഭർത്താവ് തോട്ടിൽ ചാടി ജീവനൊടുക്കി
കോട്ടയം: കോട്ടയം നഗരസഭാ കൗണ്‍സിലറുടെ ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി. സിൻസി പാറയിലിന്റെ ഭർത്താവ് മുട്ടന്പലം നട്ടാശേരി പാറയിൽ ജോവാനി (64) ആണ് ഇന്നു രാവിലെ പുത്തനങ്ങാടി പാലത്തിനുതാഴെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ 7.30ന് പ്രദേശവാസികളാണ് പാലത്തിനു താഴെയായി അഞ്ജാത മൃതദേഹം കണ്ടെത്തിയത്. തുടർന്നു കോട്ടയം വെസ്റ്റ് പോലീസിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി മൃതദേഹം പുറത്തെത്തിച്ചു. പിന്നീടാണ് മൃതദേഹം തിരിച്ചറിഞ്ഞത്. കഴിഞ്ഞ ദിവസം ഇയാളുടെ മാതാവ് മരണപ്പെട്ടിരുന്നു. ഇതിൽ മനോവിഷമത്തിലായിരുന്ന ജോവാനി തോട്ടിൽ ചാടി ജീവനൊടുക്കിയാതാകാമെന്നാണു പ്രഥമിക നിഗമനം. മൃതദേഹം കോട്ടയം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം അടക്കമുള്ള നടപടിക്രമങ്ങൾക്കു ശേഷം മരണകാരണം വ്യക്തമാകും.
Read Moreഇനിയും ഞങ്ങളെ മറന്നു കളയല്ലേ! സർക്കാർ വന്നിട്ട് മൂന്നു മാസം; തെരഞ്ഞെടുപ്പിന് ഓട്ടം പോയ ബസുകൾക്ക് ഇനിയും വാടക കിട്ടിയില്ല
കോട്ടയം: പുതിയ സർക്കാർ ഭരണം മൂന്നു മാസം പിന്നിടുന്പോഴും തെരഞ്ഞെടുപ്പ് ദിവസങ്ങളിൽ ഓട്ടംപോയ സ്വകാര്യ ബസുകൾക്ക് വാടക ലഭിച്ചില്ല. ഏപ്രിൽ അഞ്ച്, ആറ് തീയതികളിൽ തെരഞ്ഞെടുപ്പിന് സർക്കാർ ഏറ്റെടുത്ത ബസുകളുടെ വാടക ലഭിക്കാതെ ഉടമകൾ ഓഫീസുകൾ കയറിയിറങ്ങുകയാണ്. കോവിഡിനു പിന്നാലെ തകർന്ന മേഖലയെ വീണ്ടും തകർക്കുന്ന പ്രവണതയാണിതെന്നു കുറ്റപ്പെടുത്തുന്നു.150ൽ അധികം ബസുകൾക്കാണ് മാസങ്ങൾ പിന്നിട്ടിട്ടും വാടക ഇനത്തിലുള്ളത് നൽകാതെ അധികൃതർ നടത്തിക്കുന്നത്. ഒരു ബസിനു 10,000 മുതൽ വാടകല ലഭിക്കാനുണ്ട്. ഓട്ടം വിളിച്ചവരും തെരഞ്ഞെടുപ്പ് ചുമതലക്കാരും നിലവിൽ ചുമതലയൊഴിഞ്ഞതോടെ വാടക നൽകാൻ ചുമതലപ്പെട്ടവർ ആരെന്ന് ഒരു വകുപ്പിനും അറിയില്ല. കനത്ത ഇന്ധന വിലക്കയറ്റവും കോവിഡ് നിയന്ത്രണങ്ങളുമുള്ള സാഹചര്യത്തിലായിരുന്നു ഉടമകൾ ബസുകൾ വിട്ടുകൊടുത്തത്. നാലു ദിവസത്തോളം തെരഞ്ഞെടുപ്പ് ഓട്ടമുണ്ടായിരുന്നു. സമീപ ജില്ലകളിലെ സ്വകാര്യ ബസുകൾക്ക് വാടക ലഭിച്ച് നാളുകളേറെയായി. നിത്യച്ചെലവിനു മാർഗമില്ലാതെ ബുദ്ധിമുട്ടുന്ന ഉടമകൾക്ക് അടിയന്തരമായി വാടക നൽകണമെന്ന്…
Read Moreനിശ്ചലമായ മേല്‍ത്തട്ടില്‍ നിന്നു പാറക്കെട്ടുകളില്‍ ചിന്നിച്ചിതറി വീണ് പതഞ്ഞൊഴുകുന്ന ദൃശ്യമനോഹരമായ കാഴ്ച ! ടൂറിസം ഭൂപടത്തിൽ ഇടംതേടി മേലരുവി വെള്ളച്ചാട്ടം
കാഞ്ഞിരപ്പള്ളി: ദൃശ്യമനോഹരമായ മേലരുവി വെള്ളച്ചാട്ടം ടൂറിസം ഭൂപടത്തിൽ പ്രവേശിക്കാൻ കാത്തിരിക്കുന്നു. മലയോര മേഖലയുടെ കവാടമായ കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്തെ മേലരുവി വെള്ളച്ചാട്ടമാണ് വികസനങ്ങളും വിനോദ സഞ്ചാരികളെയും കാത്തിരിക്കുന്നത്. ചിറക്കടവ്, കാഞ്ഞിരപ്പള്ളി പഞ്ചായത്തുകളുടെ അതിര്‍ത്തിയിലുള്ള മേലരുവിയിലെ വെള്ളച്ചാട്ടവും ഇവിടെയുള്ള തടയണയിലെ വെള്ളവും പ്രയോജനപ്പെടുത്തി ബോട്ടിംഗ് ഉൾപ്പെടെയുള്ള ടൂറിസം പദ്ധതികൾ നടപ്പാക്കിയാൽ കൂടുതൽ ആളുകളെ ആകർഷിക്കാൻ കഴിയും. നിശ്ചലമായ മേല്‍ത്തട്ടില്‍ നിന്നു പാറക്കെട്ടുകളില്‍ ചിന്നിച്ചിതറി വീണ് പതഞ്ഞൊഴുകുന്ന കാഴ്ച ദൃശ്യമനോഹരമാണ്. കോട്ടയം-കുമളി ദേശീയപാതയില്‍ കുന്നുംഭാഗത്തു നിന്ന് ഒരുകിലോമീറ്റർ മാത്രമാണ് ഇവിടേക്കുള്ള ദൂരം. ഇവിടെ വികസനമുണ്ടായാല്‍ തേക്കടി, വാഗമണ്‍, പാഞ്ചാലിമേട് തുടങ്ങി ഹൈറേഞ്ചിലേക്കുള്ള വിനോദ സഞ്ചാരികള്‍ക്ക് ഒരു ഇടത്താവളം കൂടിയാകുമിത്. മേയ് മുതല്‍ ഡിസംബര്‍ വരെയുള്ള എട്ടുമാസം വെള്ളച്ചാട്ടത്താൽ സമൃദ്ധമാണ്. മുന്‍പ് തടയണയിൽ കാഞ്ഞിരപ്പള്ളി മേഖലയിലെ സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് നീന്തൽ പരിശീലനം നൽകിയിരുന്നു. എന്നാൽ, പിന്നീട് ചെളിയും മരക്കന്പുകളും നിറഞ്ഞതിനാൽ പരിശീലനം…
Read Moreപിടിയിലാകുന്ന ബൈക്ക് അഭ്യാസികളിൽ പലർക്കും ലൈസൻസില്ല! പല മാതാപിതാക്കളും ബൈക്ക് വാങ്ങി നല്‍കുന്നത് മക്കളുടെ ഭീഷണിക്കു മുന്പിൽ വഴങ്ങി
ചങ്ങനാശേരി: മോട്ടോർ വാഹനവകുപ്പിന്റെ ഓപ്പറേഷൻ റാഷ് പദ്ധതി പുരോഗമിക്കുന്നു. പിടിയിലാകുന്ന ബൈക്ക് അഭ്യാസികളിൽ പലർക്കും ലൈസൻസില്ലെന്നു കണ്ടെത്തിയതായി മോട്ടോർ വാഹന വകുപ്പ് അധികൃതരുടെ വിശദീകരണം. കഴിഞ്ഞ ഒന്‍പതു ദിവസത്തിനിടെ ഓപ്പറേഷൻ റാഷിലൂടെ ജില്ലയിൽ മാത്രം പിടികൂടിയത് എഴുപതോളം കേസുകളാണ്. ചങ്ങനാശേരി ബൈപാസ് റോഡിൽ ബൈക്ക് അഭ്യാസ പ്രകടനത്തിനിടെ മൂന്നുപേർ മരിക്കാനിടയായ സംഭവത്തെത്തുടർന്നാണ് സംസ്ഥാന മോട്ടോർ വാഹന വകുപ്പ് ഓപ്പറേഷൻ റാഷിനു തുടക്കമിട്ടത്. റോഡിൽ നിന്നും പിടികൂടുന്ന ബൈക്ക് അഭ്യാസക്കാരെ ചോദ്യം ചെയ്യുന്പോഴാണ് പലർക്കും ലൈസൻസില്ലെന്ന കാര്യം വ്യക്തമാകുന്നത്. പല ബൈക്കുകൾക്കും മതിയ രേഖകളില്ലെന്നും തെളിഞ്ഞിട്ടുണ്ട്. രജിസ്റ്റേർഡ് ഉടമകളായ മാതാപിതാക്കളെ വിളിച്ചു വരുത്തുന്പോഴാണ് മക്കളുടെ പ്രകടനങ്ങളുടെ വിവരം അവർ അറിയുന്നത്. മക്കളുടെ ഭീഷണിക്കു മുന്പിൽ വഴങ്ങിയാണ് പല മാതാപിതാക്കളും മക്കൾക്ക് ആഡംബര ബൈക്കുകൾ വാങ്ങി നൽകിയതെന്നു ചോദ്യം ചെയ്യലിൽനിന്നു വ്യക്തമാകുന്നതായും പോലീസും മോട്ടോർ വാഹന വകുപ്പ് അധികൃതരും പറഞ്ഞു.…
Read Moreകോട്ടയത്തെ ആഹാര പ്രോമികൾക്ക് ഒരു സന്തോഷ വാർത്ത; കോട്ടയത്തെ ഫുഡ് ഫെസ്റ്റ് 15 വരെ നീട്ടി
കോട്ടയം: കോട്ടയം റൗണ്ട് ടേബിളിന്റെ ആഭിമുഖ്യത്തല്‍ നടക്കുന്ന ഫുഡ് ഫെസ്റ്റ് 15 വരെ നീട്ടി.ഓണ്‍ലൈനില്‍ നടക്കുന്ന ഫുഡ്ഫെസ്റ്റിവലില്‍ സ്വിഗിയാണ് ഡെലിവറി പാര്‍ട്ട്ണര്‍. 30 വര്‍ഷമായി കോട്ടയം നഗരത്തില്‍ നടന്ന് വരുന്ന ഭക്ഷ്യമേള ഇതാദ്യമായാണ് ഓണ്‍ലൈനായി നടക്കുന്നത്. ഭക്ഷ്യപ്രേമികള്‍ക്ക് സ്വിഗി വഴി ഭക്ഷ്യമേളയില്‍ പങ്കെടുക്കുന്ന ഭക്ഷണശാലകളില്‍ നിന്നും ഓര്‍ഡര്‍ ചെയ്യാം. കോട്ടയം റൗണ്ട് ടേബിള്‍ സംഘടിപ്പിക്കുന്ന ഭക്ഷ്യമേള ഒരു ഫണ്ട് റേസിംഗുകൂടിയാണ്. മേളയില്‍ നിന്നുള്ള വരുമാനം സ്പര്‍ശ് റൗണ്ട് ടേബിള്‍ സ്കൂളിലെ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെ ക്ഷേമത്തിനാണ് ചെലവഴിക്കുന്നത്. ആദാമിന്റെ ചായക്കട, താലി റസ്റ്ററന്റ്, കരിമ്പുംകാല ഡെസേര്‍ട്ട് സ്റ്റേഷന് തുടങ്ങി 35 റസ്റ്ററന്റുകള്‍ ഭക്ഷ്യമേളയില്‍ പങ്കെടുക്കുന്നുണ്ട്. ജനങ്ങള്‍ക്ക് വീട്ടില്‍ നിന്നു പുറത്തിറങ്ങാതെ തന്നെ വിഭവങ്ങള്‍ ആസ്വദിക്കാം. സ്വിഗി വഴി വിഭവങ്ങള്‍ വീട്ടുപടിക്കലെത്തും. കഴിഞ്ഞ 30 വര്‍ഷമായി തുടര്‍ച്ചയായി നടന്നു വരുന്ന ഭക്ഷ്യമേള കോവിഡിനെത്തുടര്‍ന്നാണ് ഓണ്‍ലൈനായി നടത്തുന്നതെന്ന് കോട്ടയം ടൗണ്‍ റൗണ്ട്…
Read More