വൈക്കം: നാലു മാസത്തോളം വൈക്കത്തു ജൂനിയര്‍ എസ്ഐ ആയിരുന്ന ആനി ശിവയുടെ അതിജീവനത്തിന്റെ കഥകള്‍ മാധ്യമങ്ങളിലൂടെ പുറത്തു വരുന്നതുവരെ വൈക്കം പോലിസ് സ്റ്റേഷനിലെ സഹപ്രവര്‍ത്തകരും അറിഞ്ഞിരുന്നില്ല. നാലു ദിവസം മുമ്പ് സ്ഥലമാറ്റമുണ്ടായി പോകുംവരെ ജീവിതത്തിലെ പ്രതിസന്ധികളോടു പടവെട്ടി ജീവിതം തിരിച്ചുപിടിച്ച സ്ത്രീരത്നമാണ് തങ്ങളുടെ സഹ പ്രവര്‍ത്തക എന്നു അവിടുത്തെ ഉദ്യോഗസ്ഥര്‍ അറി ഞ്ഞിരുന്നില്ല. വിവാഹ മോചിതയായ ആനി ശിവ മകന് ശിവ സൂര്യയ്ക്കൊപ്പം വൈക്കത്തെ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. ഡ്യൂട്ടിയില്‍ തികഞ്ഞ പ്രതിബദ്ധത കാട്ടി പ്രസന്നവദനയായി കാണപ്പെടുന്ന ആനി ശിവയോടു സ്വകാര്യ ജീവിതത്തിലെ നൊമ്പരങ്ങള്‍ ചോദിക്കാന്‍ ആരും മുതിര്‍ന്നില്ല. കൊച്ചിയില്‍നിന്നു മകനുമായി ബുള്ളറ്റില്‍ വൈക്കം സ്റ്റേഷനില്‍ എത്തുന്ന ആനിയെ സ്റ്റേഷനിലെ സഹപ്രവര്‍ത്തകരും തുടക്കത്തില്‍ വിസ്മയത്തോടെയാണ് കണ്ടിരുന്നത്. നഗരത്തിലൂടെ പോലിസ് ഉദ്യോഗസ്ഥരെ പിന്നിലിരുത്തി ബുള്ളറ്റില്‍ പായുന്ന ആനി ശിവയെ പൊതുജനങ്ങളും ആദരവോടെയാണ് നോക്കി കണ്ടത്. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുണ്ടായ…
Read MoreCategory: Kottayam
കോട്ടയത്ത് പോലീസില്‍ അഴിച്ചുപണി; അഡീഷണല്‍ എസ്പിയായി എസ്. സുരേഷ്കുമാര്‍
കോട്ടയം: ജില്ലാ പോലീസില്‍ വന്‍ അഴിച്ചുപണി. ജില്ലയിലെ അഡീഷണല്‍ എസ്പി ഉള്‍പ്പെടെയുള്ള ഡിവൈഎസ്പിമാരെ സ്ഥലം മാറ്റി.നിലവില്‍ കോട്ടയം അഡീഷണല്‍ എസ്പിയായ എ.യു. സുനില്‍കുമാറിനെ ഇടുക്കി അഡീഷണല്‍ എസ്പിയാക്കി. അവിടെ നിന്നും എസ്. സുരേഷ്കുമാറിനെയാണ് കോട്ടയത്തേക്ക് നിയമിച്ചിരിക്കുന്നത്. കോട്ടയം ഡിവൈഎസ്പിയായി കട്ടപ്പനയില്‍ നിന്നും ജെ. സന്തോഷ്കുമാറിനെയാണ് നിയമിച്ചത്.ജില്ലയില്‍ ആഡീഷണല്‍ എസ്പിയായി എത്തുന്ന സുരേഷ് കുമാര്‍ അടുത്തയാഴ്ച ചാര്‍ജെടുക്കും. കോട്ടയം, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, വിജിലന്‍സ് എന്നിവിടങ്ങളില്‍ ഡിവൈഎസ്പി ആയിരുന്നു. കൂടാതെ പാലാ, പൊന്‍കുന്നം, കോട്ടയം വെസ്റ്റ്, വിജിലന്‍സ് തുടങ്ങിയിടങ്ങളില്‍ സിഐ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. തിരുവനന്തപുരം തമ്പാനൂര്‍ എസ്ഐയായി സര്‍വീസില്‍ കയറിയ സുരേഷ് കുമാര്‍ ജില്ലയിലെ വിവിധിയിടങ്ങളില്‍ എസ്ഐ ആയും സേവനം ചെയ്തിട്ടുണ്ട്. ഒട്ടേറെ പ്രമാദമായ കേസുകള്‍ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തെളിയിച്ചിട്ടുണ്ട്. ഇടുക്കി എഎസ്പിയായി സേവനം ചെയ്തപ്പോഴാണ് വാഗമണ്ണിലെ ഡിജെ പാര്‍ട്ടി ഉള്‍പ്പെടെയുള്ള കേസുകള്‍ പുറത്തുവരുന്നത്. തൃശൂര്‍ കോ ഓപ്പറേറ്റീവ് വിജിലന്‍സ്…
Read Moreവിളിച്ചാൽ കിട്ടിയെങ്കിൽ ഭാഗ്യം! ഇതു കൂടി ചെയ്ത് തരാമോ എന്നു ചോദിച്ചാൽ അഞ്ചുവരേയേ ഞങ്ങൾക്കു ഡ്യൂട്ടിയുള്ളു എന്ന മറുപടി; വയോജനങ്ങൾ ബുദ്ധിമുട്ടിൽ
പാന്പാടി: കോവിഡ് പ്രതിരോധ മരുന്നു ലഭിക്കാതെ വയോജനങ്ങൾ ബുദ്ധിമുട്ടിൽ. ഒറ്റയ്ക്കു താമസിക്കുന്നവരും, വയോധികരായ ദന്പതികളുമാണ് ബുദ്ധിമുട്ടുന്നവരിലേറെയും. രജിസ്റ്റർ ചെയ്യാനറിയാത്തവരും സ്മാർട്ട് ഫോണില്ലാത്തവരും ഏറെയുണ്ട്. ആരെക്കൊണ്ടെങ്കിലും റജിസ്റ്റർ ചെയ്താലും സ്ലോട്ട് ലഭിക്കുന്നുമില്ല. ഭാഗ്യത്തിനു ഇനി ലഭിച്ചാൽ പാന്പാടിയിലുള്ളവർക്ക് വാക്സിൻ കുത്തിവയ്പ് കേന്ദ്രം ലഭിക്കുന്നത് ദൂരസ്ഥലങ്ങളിലായിരിക്കും. വയോജനങ്ങൾക്ക് അവിടെ ചെന്ന് കുത്തിവെയ്പ് എടുക്കാനും കഴിയില്ല. വയോജനങ്ങളെ സഹായിക്കുവാൻ ജില്ലാ കേന്ദ്രത്തിലാരംഭിച്ച റജിസ്ട്രേഷൻ കേന്ദ്രം കൊണ്ടു ഒരു പ്രയോജനവുമില്ലെന്നു പരാതിയുയർന്നു കഴിഞ്ഞു. രാവിലെ 10നും വൈകുന്നേരം അഞ്ചിനുമിടയിൽ ഫോണിൽ വിളിച്ച് വയോജനങ്ങൾക്ക് ബുക്ക് ചെയ്യാമെന്നായിരുന്നു അറിയിപ്പ്. വിളിച്ചാൽ കിട്ടിയെങ്കിൽ ഭാഗ്യം. ആധാർ നന്പരും ഫോണ്‍ നന്പരും നൽകിയാൽ റജിസ്റ്റർ ചെയ്തു തരും. കുത്തിവയ്പ് കേന്ദ്രവും സമയവുമൊന്നും ചെയ്തു കൊടുക്കുകയുമില്ല. ഇതു കൂടി ചെയ്ത് തരാമോ എന്നു ചോദിച്ചാൽ അഞ്ചുവരേയേ ഞങ്ങൾക്കു ഡ്യൂട്ടിയുള്ളു എന്ന മറുപടിയാണു ലഭിക്കുന്നത്. പിന്നെ ഞങ്ങൾക്ക് എങ്ങിനെ വാക്സിൽ…
Read Moreഗുണ്ടാത്തലവൻ അകത്തെങ്കിലും അനുയായികൾ പുറത്ത് സജീവം! കരുതൽ തടങ്കലിൽ കഴിയുന്ന അലോട്ടിയെ ജയിൽ മാറ്റുന്നതിനിടെ പോലീസിനെ ആക്രമിച്ച സംഭവം മുൻകൂട്ടി പദ്ധതിയിട്ടതോ ?
കോട്ടയം: ഗുണ്ടാസംഘത്തലവൻ അലോട്ടി അകത്തെങ്കിലും സംഘം പുറത്തു സജീവം. കാപ്പ ചുമത്തി കരുതൽ തടങ്കലിൽ കഴിയുന്ന അലോട്ടിയെ ജയിൽ മാറ്റുന്നതിനിടെ പോലീസിനെ ആക്രമിച്ച സംഭവം മുൻകൂട്ടി പദ്ധതിയിട്ടതോ എന്ന സംശയം ഉയരുന്നു. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽനിന്നു കോട്ടയം ജില്ലാ ജയിലിലേക്കു മാറ്റുന്നതിനിടെ ഗുണ്ടാ സംഘത്തലവൻ ആർപ്പൂക്കര കൊപ്രായിൽ ജെയിസ്മോൻ ജേക്കബാ(അലോട്ടി-27)ണു പോലീസുകാരെ ആക്രമിച്ചത്. അലോട്ടിയെ തടയാൻ ശ്രമിച്ചപ്പോൾ പോലീസ് ഉദ്യോഗസ്ഥരെ ഇയാളുടെ കാവലിനായി എത്തിയ ഗുണ്ടാസംഘം നടുറോഡിൽ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ തിരുവനന്തപുരം സ്വദേശികളും സിവിൽ പോലീസ് ഓഫിസർമാരുമായ മഹേഷ് രാജ്, പ്രദീപ് എന്നിവർക്കു പരിക്കേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടരയോടെ കഐസ്ആർടിസി ബസ് സ്റ്റാൻഡിനു മുന്നിലായിരുന്നു സംഭവം. അലോട്ടിയുടെ സഹോദരനടക്കമുള്ള സംഘമാണോ പോലീസിനെ അക്രമിച്ചതെന്നുള്ള അന്വേഷണം പുരോഗമിക്കുകയാണ്. കൊലപാതകമുൾപ്പടെ നിരവധി കേസുകളിൽ പ്രതിയായ അലോട്ടിയെ ഒരു വർഷം മുന്‍പാണ് കാപ്പ ചുമത്തി തിരുവനന്തപുരം പൂജപ്പുര…
Read Moreകണ്ണൊന്ന് തെറ്റിയാൽ പാലത്തിന്റെ വിടവിലൂടെ താഴേയ്ക്ക് പോകും; കുമരകം മങ്കുഴി പ്രദേശത്തെ ജനങ്ങളുടെ ദുരിതജീവിതത്തിന് അറുതിയില്ല
കുമരകം: മങ്കുഴി പ്രദേശത്തെ ജനങ്ങളുടെ ദുരിത ജീവിതം അവസാനിക്കുന്നില്ല. മാസങ്ങളായുള്ള വെള്ളപ്പൊക്ക കെടുതികൾക്കു വർഷ കൃഷിക്ക് വെള്ളം വറ്റിച്ചതോടെ പരിഹാരമായെങ്കിലും സഞ്ചാരയോഗ്യമായ റോഡ് എന്ന ആവശ്യം ഇനിയും ഏറെ അകലെയാണ്. നാനൂറ് ഏക്കർ വിസ്തൃതിയുള്ള ഈ പ്രദേശത്തേക്ക് വാഹന ഗതാഗത യോഗ്യമായ ഒരു പാലം ഉണ്ടെങ്കിലും ഏതാനും വീട്ടുകാർക്കു മാത്രമാണ് ഇതിന്റെ പ്രയോജനം. പുറംബണ്ടിന്റെ നാല് ചുറ്റും റോഡ് ഇല്ലാത്തതിനാൽ താത്ക്കാലിക നടപ്പാലങ്ങളാണ് ഏറെ ജനങ്ങളുടെയും ആശ്രയം. ഇരുന്പു തൂണും തകിടും കൊണ്ടു നിർമിച്ച പാലങ്ങൾ പലതും ഇപ്പോൾ അപകടസ്ഥിതിയിലാണ്. പലയിടങ്ങളിലും പാലത്തിന്റെ ഇരുന്പ് തകിട് തുരുന്പെടുത്ത് തകർന്ന സ്ഥിതിയിലാണ്. തോണിക്കടവ്, ചൂളഭാഗം പാലത്തിന്റെ ഇരുന്പ് തകിടുകൾ ഏതുനിമിഷവും തകർന്ന് അപകടം ഉണ്ടാകാവുന്ന അവസ്ഥയിലാണ്. ചിറത്തറ ഭാഗത്ത് ഉൾപ്പടെ മരത്തടികൾ കൊണ്ട് നാട്ടുകാർ പാലം നിർമിച്ചാണു മറുകര എത്തുന്നത്. ഇവയിൽ പലതും അപകട സ്ഥിതിയിലുമാണ്.
Read Moreപഞ്ചായത്ത് വാഹനം സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്നതായി പരാതി; ഇങ്ങനെയൊ ക്കെയാണ് എല്ലയിടത്തും നടക്കുന്നതെന്ന് പള്ളിക്കത്തോട് സെക്രട്ടറി സോണിയ
പള്ളിക്കത്തോട്: പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള വാഹനം സെക്രട്ടറി സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതായി ആക്ഷേപം.പാന്പാടിയിലുള്ള സ്വന്തം വീട്ടിൽ പോയി വരുന്നതിന് വാഹനം ഉപയോഗിക്കന്നതായാണ് അരോപണം. കോവിഡ് കാലത്ത് വാഹനം ഒൗദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കാമെന്ന സർക്കാർ ഉത്തരവിന്റെ മറവിലാണ് ദുരുപയോഗം നടക്കുന്നതെന്നാണ് പരാതി. ഉദ്യോഗസ്ഥ പഞ്ചായത്തിന്റെ എട്ടു കിലോമീറ്റർ ചുറ്റളവിൽ താമസിക്കണമെന്നാണ് ചട്ടം. ഇതിനുള്ള ഹൗസ് വാടക അലവൻസും ശന്പളത്തോടെപ്പം കൈപ്പറ്റുന്നുണ്ട്. ഇതിനു പുറമേയാണ് വാഹനം വീട്ടിൽ പോയി വരുന്നതിനായി ദിവസും ഉപയോഗിക്കുന്നതെന്ന് പരാതിയിൽ പറയുന്നു. ഡ്രൈവർ ഉപയോഗ വിവരം ലോഗു ബുക്കിൽ രേഖപ്പെടുത്തുന്നുണ്ട്. നിയമം അനുസരിച്ച് ദിവസം ഒരു തവണ വീട്ടിൽനിന്നും വാഹനത്തിൽ വന്നു പോകുന്നതിന് പ്രസിഡന്റിന് അവകാശമുണ്ട്. വാഹനം മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കണമെങ്കിൽ സെക്രട്ടറിക്ക് പ്രസിഡന്റിന്റെയും മറ്റു ജീവനക്കാർക്ക് സെക്രട്ടറിയുടെയും രേഖാമൂലമുള്ള അനുമതി ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് മാസങ്ങളായി സർക്കാരിനു നഷ്ടം വരുത്തി വാഹന ദുർവിനിയോഗം നടക്കുന്നതെന്നു പരാതിയിൽ…
Read Moreഞാൻ മരിക്കണോ അമ്മേ… ഞാൻ നന്നായി പഠിക്കുന്നതല്ലേ…’ കൊലപ്പെടുത്തുന്നതിന് മുമ്പ് മകൾ അമ്മയോട് ചോദിച്ച വാക്കുകൾ വേദനയാകുന്നു
കാഞ്ഞിരപ്പള്ളി: ’’ഞാൻ മരിക്കണോ അമ്മേ, ഞാൻ നന്നായി പഠിക്കുന്നതല്ലേ…’’ മരണത്തിലേക്കു തള്ളി വിടും മുന്‍പ് പന്ത്രണ്ട് വയസുകാരിയായ മകൾ ഷംന തന്റെ അമ്മ ലൈജീനയോടു ചോദിച്ച അവസാന വാക്കുകൾ ഇതായിരുന്നു. കഴിഞ്ഞ ദിവസമാണ് കൂട്ടിക്കൽ, കണ്ടത്തിൽ (കൊപ്ലിയിൽ) ഷെമീറിന്റെ മകൾ ഷംന(12)യെ കഴുത്തിൽ ഷാൾ കുരുക്കി അമ്മ ലൈജീന (34) കൊലപ്പെടുത്തിയത്. മരിക്കുന്നതിനു താൻ നൽകിയ ഉറക്കഗുളിക കഴിക്കും മുന്‍പ് മകൾ ഷംന ചോദിച്ച അവസാന വാക്കുകളെക്കുറിച്ച് മാതാവ് ലൈജീനയാണ് പോലീസിന് മൊഴി നൽകിയത്. കൂട്ടിക്കൽ ജുമാമസ്ജിദിൽ ഷംനയെ ഇന്നലെ കബറടക്കി. വീടിനു മുന്പിലെ റോഡരുകിൽ ആംബുലൻസിലെത്തിച്ച മൃതദേഹം ബന്ധുക്കൾക്കും അയൽവാസികൾക്കുമായി പൊതു ദർശനത്തിനു വച്ചിരുന്നു. മകളുടെ മരണവിവരമറിഞ്ഞ് പിതാവ് ഷമീർ ഇന്നലെ പുലർച്ചെ വിദേശത്തു നിന്നു നാട്ടിലെത്തിയിരുന്നു.കൂട്ടിക്കൽ ചപ്പാത്ത് ഭാഗത്ത് കണ്ടത്തിൽ (കൊപ്ലി) ഷെമീന്റെ ഭാര്യയാണ് ലൈജീന, മകൾ ഷംന. ഷെമീർ ദീർഘകാലമായി വിദേശത്തു ജോലിയിലായതിനാൽ…
Read Moreഇന്ധനവില കുറയ്ക്കുന്ന മോദി സർക്കാരിന് ഒരായിരം നന്ദി..! ചില ഉടമകൾ നിലനിൽപിനായിട്ടുള്ള പോരാട്ടത്തില്‍; പ്രതിഷേധവുമായി ചൈത്രം ബസ്
ഇന്ധന വില വർദ്ധനവ് സാധാരണക്കാരന്റെ ജീവിതം താളം തെറ്റിച്ചിരിക്കുകയാണ്. ഇന്ധന വില വർദ്ധനവ് നിയന്ത്രിക്കേണ്ട സർക്കാരുകൾ തീവെട്ടിക്കൊള്ളയ്ക്ക് കൂട്ടുനിൽക്കുകയാണ്. നിസാരകാര്യങ്ങൾക്ക് പോലും പ്രതിഷേധിക്കുന്ന രാഷ്ട്രീയ പാർട്ടികൾ ജനത്തിന്റെ ദുരിതം അറിഞ്ഞ ഭാവമില്ല. ദിവസേന സർവീസ് നടത്തുന്ന സ്വകാര്യ ബസ് ഉടമകളാണ് ഡീസൽ വില വർദ്ധനവിൽ ഏറെ ദുരിതം അനുഭവിക്കുന്നത്. പല ബസുകളും സർവീസ് അവസാനിപ്പിച്ചു. എങ്കിലും ചില ഉടമകൾ നിലനിൽപിനായിട്ടുള്ള പോരാട്ടത്തിലാണ്. തങ്ങളാൽ കഴിയുംവിധം വില വർദ്ധനവിനെതിരേ പ്രതിഷേധിക്കുന്നുണ്ട്. ഇത്തരത്തിൽ ഇന്ധനവില വർദ്ധനവിൽ വ്യത്യസ്ത പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമ. ചങ്ങനാശേരി – മല്ലപ്പള്ളി റൂട്ടിൽ സർവീസ് നടത്തുന്ന ചൈത്രം ബസ് ഉടമ രാഹുൽ ഇരുമ്പുകുഴിയാണ് മോദി സർക്കാരിനെ പരിസഹിച്ച് ബസിൽ സ്റ്റിക്കർ പതിപ്പിച്ചിരിക്കുന്നത്. ദിനംപ്രതി ഇന്ധനവില കുറയ്ക്കുന്ന മോദി സർക്കാരിന് ഒരായിരം നന്ദി എന്നാണ് പരിഹാസ രൂപേണ ബസിന്റെ പിൻഭാഗത്തെ ഗ്ലാസിൽ എഴുതിയിരിക്കുന്നത്. ലോക്ക് ഡൗൺ…
Read Moreവീട്ടിലേക്കുള്ള നടപ്പുവഴി ഗെയ്റ്റിട്ടു പൂട്ടി; ബന്ദിയായി നിർധന കുടുംബം! സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
ഉപ്പുതറ: സ്വകാര്യ വ്യക്തി ഒരു കുടുംബത്തിന്റെ സഞ്ചാരമാർഗം തടഞ്ഞതായി പരാതി. വാഗമണ്‍ വട്ടപ്പതാൽ തട്ടാശേരി സുനിത മോഹനന്റെ വീട്ടിലേക്കുള്ള വഴിയാണ് അയൽവാസിയായ പോലീസ് ഉദ്യോഗസ്ഥൻ തടഞ്ഞത്. 1994 മുതൽ സുനിതയുടെ കൈവശമിരിക്കുന്ന ഭൂമിയിലേക്കും വീട്ടിലേക്കും അയൽവാസിയുടെ പുരയിടത്തിൽ കൂടിയായിരുന്നു എത്തിയിരുന്നത്. 1994 മുതൽ ഉപയോഗിക്കുന്ന യാത്രാമാർഗമാണ് ഗെയിറ്റിട്ടു പൂട്ടിയത്. ഇതോടെ സുനിതയ്ക്കും കുടുംബത്തിനും പുറംലോകമായി ബന്ധപ്പെടാൻ മാർഗം ഒന്നുമില്ലാതായി. കുടുംബത്തിന് ആശുപത്രിയിൽപോലും പോകാൻ കഴിയാത്ത അവസ്ഥയാണ്. പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വാഗമണ്‍ സിഐക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടാകുന്നില്ലെന്നും സുനിതയും കുടുംബവും ആരോപിച്ചു. എന്നാൽ ഭൂമി തന്റെ പട്ടയഭൂമിയാണന്നും അഞ്ചുവർഷത്തേക്ക് റോഡ് ഉപയോഗിക്കാൻ കരാർ നൽകിയിരുന്നതാണന്നും കരാർ ലംഘിക്കുകയും മറ്റൊരാൾക്ക് ഭൂമി വിൽക്കുകയും ചെയ്തതോടെയാണ് റോഡ് അടച്ചതെന്നും സ്ഥല ഉടമയായ ലെനിൻ പറഞ്ഞു. റോഡിന്റെ ഉടമയുടെ സമ്മതമില്ലതെ റോഡ് മറ്റൊരാൾക്ക് ഉപയോഗിക്കാൻ കൊടുത്തതായും തന്റെ ഭൂമിയുടെ അതിര്…
Read Moreഅയൽക്കാർ തമ്മിലുള്ള തർക്കം! ഗതാഗതം സ്തംഭിച്ചത് മണിക്കൂറുകളോളം; സംഭവം കോട്ടയം അയ്മനത്ത്
അയ്മനം: ആക്രി സാധനങ്ങൾ കയറ്റി അയക്കുന്നതിനെ ചൊല്ലി തർക്കം. അയൽവാസി റോഡ് ഉപരോധിച്ചതോടെ അയ്മനം -പരിപ്പ് റോഡിൽ കഴിഞ്ഞദിവസം ഗതാഗതം സ്തംഭിച്ചത് മണിക്കൂറുകളോളം. അയ്മനം വില്ലേജിന് എതിർവശം ആക്രിക്കട നടത്തുന്ന പാറേമാലിൽ പി.ആർ. രത്നപ്പൻ ആക്രി സാധനങ്ങൾ ലോറിയിൽ കയറ്റിയതോടെയാണു പ്രശ്നങ്ങൾക്കു തുടക്കം. സമീപ വാസിയായ പൊക്കത്തിൽ വീട്ടിൽ റിട്ട. എസ്ഐ പ്രസാദും കുടുംബവുമാണു റോഡ് ഉപരോധിച്ചത്. തന്റെ വീടിനു സമീപത്ത് ആക്രിക്കട നടത്തന്നതു പൊടിപടലങ്ങളും ശബ്ദ കോഹലങ്ങളും വെള്ളം കെട്ടിക്കിടന്നു കൊതുകുശല്യം തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ടെന്ന് ആരോപിച്ചാണ് റോഡ് ഉപരോധത്തിന് ഇറങ്ങിയത്. ഇതേ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി 2015ൽ ആക്രിക്കടക്കെതിരേ പ്രസാദ് കോടതിയെ സമീപിച്ചു. കോടതി ആവശ്യപ്പെട്ട മുൻകരുതലുകൾ സ്വീകരിച്ചതോടെ കടയുടെ പ്രവർത്തനം തുടരാൻ കോടതി 2020ൽ ഉത്തരമായി. കോടതി ഉത്തരവ് നിലനിൽക്കേയാണു തന്റെ കടക്കെതിരേ പ്രസാദ് വീണ്ടും അനാവശ്യപ്രശ്നങ്ങൾ സൃഷ്ടിച്ചു കട അടച്ചുപൂട്ടിക്കാൻ ശ്രമം നടത്തുന്നതെന്ന്…
Read More