തൊടുപുഴ: ജില്ലയിൽ വാക്സിൻ നടപടികൾ പുരോഗമിക്കുന്പോഴും കോവാക്സിൻ ആദ്യ ഡോസ് എടുത്തവർ ആശങ്കയിൽ. ജില്ലയിൽ കോവാക്്സിന് ക്ഷാമം നേരിടുന്ന ഘട്ടത്തിൽ രണ്ടാംഘട്ടം വാക്സിൻ എന്നു ലഭിക്കുമെന്ന കാര്യത്തിലാണ് ആശങ്ക ഉയർന്നിരിക്കുന്നത്. ആദ്യ ഡോസ് വാക്സിൻ എടുത്ത് 42 ദിവസത്തിനുശേഷം രണ്ടാം ഡോസ് എടുക്കണം. എന്നാൽ വാക്സിൻ സ്റ്റോക്കില്ലായെന്ന വിവരമാണ് പുറത്തുവരുന്നത്. ഇതോടെയാണ് പലരും ആശങ്കയിലായത്. കോവി ഷീൽഡ് വാക്സിൻ എടുത്തവർ 12 ആഴ്ചകൾക്കുശേഷം രണ്ടാമത്തെ വാക്സിൻ സ്വീകരിച്ചാൽ മതിയാകും. ജില്ലയിൽ കോവാക്സിൻ എടുത്ത 20000 പേർ രണ്ടാംഘട്ടം ഡോസ് വാക്സിൻ എടുക്കാൻ കാത്തിരിക്കുകയാണ്. കൂടുതൽപേർക്കും ഈ ആഴ്ചയും അടുത്ത ആഴ്ചയുമായി വാക്സിൻ എടുക്കണം. എന്നാൽ നിലവിൽ ഇവർക്ക് കുത്തിവയ്പ് നൽകാനുള്ള കോവാക്സിൻ ജില്ലയിൽ സ്റ്റോക്കില്ല. അടുത്തയാഴ്ചയോടെ 2500 ഡോസ് കോവാക്സിൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാക്കിയുള്ളവർക്ക് എന്നു നൽകാനാവുമെന്ന കാര്യത്തിൽ അവ്യക്തത പിന്നെയും തുടരും. ഇപ്പോൾ 18-നും 45-നും…
Read MoreCategory: Kottayam
ബാലൻപിള്ള സിറ്റിയുടെ ബാലൻ പിള്ള ഇനി ഇല്ല..! ബാലൻപിള്ള സിറ്റി പ്രശ്സ്തമാവുന്നത് “എൽസമ്മ എന്ന ആണ്‍കുട്ടി’ എന്ന സിനിമയിലൂടെ…
നെടുങ്കണ്ടം: ബാലൻപിള്ള സിറ്റിയുടെ ബാലൻ പിള്ള ഇനി ഇല്ല. ഹൈറേഞ്ചിന്റെ കുടിയേറ്റ ഗ്രാമമായ രാക്കൽമേട്ടിനു സമീപമുള്ള പ്രദേശം ബാലൻപിള്ളയുടെ ചായക്കടകൊണ്ടാണ് സിറ്റിയായി മാറിയത്. ഗ്രാമങ്ങൾക്ക് നാമമില്ലാതിരുന്ന കാലത്ത് ബാലൻപിള്ളയുടെ കട സ്ഥിതിചെയ്തിരുന്ന സ്ഥലം ബാലൻപിള്ള സിറ്റിയായിയെങ്കിലും 40 വർഷം മുന്‍പ് ബാലൻ പിള്ള ആലപ്പുഴയിലേക്ക് തിരിച്ചുപോയശേഷവും സ്ഥലനാമം ഇവിടെ പതിഞ്ഞുകിടന്നിരുന്നു. ഇന്നലെ ആലപ്പുഴയിൽ മകളുടെ വീട്ടിൽ 96-ാം വയസിൽ വാർധക്യസഹജമായ രോഗത്താൽ നിര്യാതനായെങ്കിലും ബാലൻപിളള സിറ്റി ബാലൻപിള്ളയെ അനശ്വരനാക്കി നിർത്തിയിരിക്കുകയാണ്. ഹൈറേഞ്ചിലേക്കുള്ള കുടിയേറ്റത്തിന്റെ ആദ്യകാലത്ത് തമിഴ്നാട്ടിൽനിന്നും കാൽനടയായി ആളുകളെത്തുന്ന വഴിയിൽ ഒരു ചെറിയ ചായക്കട നടത്തിയിരുന്ന ഒരു സാധാരണക്കാരനായിരുന്നു ബാലൻകൃഷ്ണ പിള്ള. ആലപ്പുഴ പാതിരിപ്പള്ളിയിലെ മകൾ ഗീതയുടെ വീട്ടിൽ ബുധനാഴ്ച രാവിലെയായിരുന്നു ബാലൻപിള്ളയുടെ അന്ത്യം. “എൽസമ്മ എന്ന ആണ്‍കുട്ടി’ എന്ന സിനിമയിലൂടെയാണ് ബാലൻപിള്ള സിറ്റി പ്രശ്സ്തമാവുന്നത്. സിനിമ ചിത്രീകരിച്ചത് ഇവിടെയല്ലെങ്കിലും കഥ നടക്കുന്ന സ്ഥലത്തിന് നൽകിയിരുന്ന പേരും…
Read Moreആറുലക്ഷം ഇന്ത്യന്‍ രൂപ ശമ്പളമുണ്ടായിട്ടും ജീവിതത്തില്‍ സ്വസ്ഥതയില്ലെന്ന്..! ഇംഗ്ലണ്ടിൽ നഴ്സിന്റെ മരണം; ഷീജയുടെ ബന്ധുക്കള്‍ പറയുന്നത് ഇങ്ങനെ…
പൊൻകുന്നം: ഇംഗ്ലണ്ടിലെ റെഡിച്ചിൽ നഴ്സായ ചിറക്കടവ് ഓലിക്കൽ ഷീജ കൃഷ്ണ (43)ന്റെ മരണത്തിന് പിന്നിൽ ഭർതൃപീഡനമെന്ന് ബന്ധുക്കൾ ആരോപിച്ചു. തിങ്കളാഴ്ച രാത്രിയാണ് ഷീജ താമസസ്ഥലത്ത് മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. ഓലിക്കൽ കൃഷ്ണൻ കുട്ടിയുടെയും ശ്യാമളയുടെയും മകളാണ്. പാലാ അമനകര സ്വദേശി ബൈജുവാണ് ഭർത്താവ്. ഇവരൊന്നിച്ച് ഇംഗ്ലണ്ടിൽ താമസിക്കുകയായിരുന്നു. ഭർത്താവിന്റെ സുഹൃത്തുക്കൾ ആദ്യം അറിയിച്ചത് പനിയെതുടർന്ന് ഹൃദയാഘാതത്താൽ മരിച്ചുവെന്നാണ്. എന്നാൽ, പിന്നീട് ഷീജയുടെ സുഹൃത്തുക്കളെ ബന്ധപ്പെട്ടപ്പോൾ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് അറിഞ്ഞത്. മരണത്തിന് തൊട്ടുമുന്‍പുള്ള ദിവസങ്ങളിൽ അടുത്ത സുഹൃത്തുക്കളോട് ഷീജ തന്റെ കുടുംബപ്രശ്നങ്ങൾ സംസാരിച്ചിരുന്നതിന് തെളിവായി ശബ്ദസന്ദേശങ്ങൾ ബന്ധുക്കൾക്ക് ലഭിച്ചു. ആറുലക്ഷം ഇന്ത്യൻ രൂപ ശമ്പളമുണ്ടായിട്ടും തനിക്ക് ജീവിതത്തിൽ സ്വസ്ഥതയില്ലെന്നും ജീവനൊടുക്കുമെന്നും സൂചിപ്പിച്ചിരുന്നു. മരണം നടക്കുന്ന ദിവസം മക്കളിൽ ഒരാൾക്ക് പനിയായതിനാൽ ഭർത്താവ് ജോലി സ്ഥലത്തുനിന്നെത്തി ആശുപത്രിയിൽ കൊണ്ടുപോയെന്നും തിരികെയെത്തി വീടിന് മുന്പിൽ മകനെ ഇറക്കിവിട്ട്…
Read Moreകുറുപ്പന്തറ കടവിലെ അപകടം; മൂന്നു ജീവനുകൾക്ക് രക്ഷകരായ മനു ജോസഫിനെയും സഹോദരന് ഫാ. മനോജ് ജോസഫിനെയും ആദരിച്ചു
കടുത്തുരുത്തി: കുറുപ്പന്തറ കടവില്‍ നിയന്ത്രണംവിട്ട് തോട്ടിലേക്കു മറിഞ്ഞ ഓട്ടോറിക്ഷയിലെ ഡ്രൈവറെയും രണ്ടു യാത്രക്കാരെയും രക്ഷിച്ച മനു ജോസഫിനെയും സഹോദരന് ഫാ. മനോജ് ജോസഫിനെയും തോമസ് ചാഴികാടന് എംപി ആദരിച്ചു. പഞ്ചായത്ത് മെമ്പര്‍ എത്സമ്മ ബിജുവും സന്നദ്ധ സേനാംഗങ്ങളുടെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് തോമസ് ചാഴികാടന് എംപി മൊമന്റോ നല്കി ഇരുവരെയും ആദരിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മിയും ഇരുവരെയും ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രന് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ് പുത്തന്‍ കാലാ, കെ.സി. മാത്യു, ബിജു മറ്റപ്പള്ളി, തോമസ് അരയത്ത്, ജോണ്‍ അബ്രഹാം, ജോര്‍ജുകുട്ടി കാറുകുളം, പഞ്ചായത്ത് മെമ്പര്‍മാരായ ബിജു സെബാസ്റ്റ്യന്‍, ആന്‍സി സിബി, മഞ്ചു അനില്‍, ആനിയമ്മ ജോസഫ്, പ്രത്യുക്ഷ സുര, മിനി സാബു, സാലിമോള്‍ ജോസഫ് എന്നിവര്‍ പങ്കെടുത്തു.
Read Moreകാല് ഒടിഞ്ഞു നടക്കാനും പറക്കാനും കഴിയാത്ത അവസ്ഥ! പരിക്കേറ്റ നിലയിൽ കണ്ടെത്തിയ വംശനാശ ഭീഷണി നേരിടുന്ന പാതിര കൊക്കിനു രക്ഷകരായി ദമ്പതികള്‍
കുമരകം: പരിക്കേറ്റ നിലയിൽ കണ്ടെത്തിയ പക്ഷിക്ക് രക്ഷകരായി ദന്പതികൾ. വംശനാശ ഭീഷണി നേരിടുന്ന പാതിരാ കൊക്കിനെയാണു പരിക്കുകളോടെ ഇന്നലെ കുമരകം മറ്റിത്തറ കന്പിയിൽ നിബീഷും ഭാര്യ സോളിയും തങ്ങളുടെ വീടിന്റെ സമീപത്തുനിന്നു കണ്ടെത്തിയത്. കാല് ഒടിഞ്ഞു നടക്കാനും പറക്കാനും കഴിയാത്ത പക്ഷിയെ നിബീഷ് വീട്ടിലെത്തിച്ച് സംരക്ഷണം നൽകുകയായിരുന്നു. ഇരുവരും ചേർന്ന് പ്രഥമശുശ്രൂഷയും ആഹാരവും നൽകി പക്ഷിയെ പരിപാലിച്ചു. പക്ഷി പെട്ടെന്നുതന്നെ ഇവരുമായി ഇണങ്ങുകയും ചെയ്തു. വീട്ടിലും പ്രദേശത്തും വെള്ളം നിറഞ്ഞു കിടക്കുന്നതിനാൽ മൃഗാശുപത്രിയിൽ എത്തിക്കാൻ ഇവർക്ക് കഴിഞ്ഞില്ല. പക്ഷിയെ കിട്ടിയ വിവരം നിബീഷ് ഫോറസ്റ്റ് ഓഫീസിൽ വിളിച്ച് അറിയിച്ചിട്ടുണ്ട്. കേരളത്തിൽ കുമരകത്ത് മാത്രം കണ്ടുവന്നിരുന്ന പാതിരാ കൊക്കുകൾ വംശനാശ ഭീഷണി നേരിടുകയാണെന്ന് പക്ഷിശാസ്ത്രഞ്ജനായ ഡോ. ശ്രീകുമാർ പറഞ്ഞു. സംസ്ഥാനത്ത് പലസ്ഥലങ്ങളിലും ഇവ സഞ്ചരിക്കുമെങ്കിലും കൂടുകൂട്ടിയിരുന്നത് കുമരകത്താണ്. അതിനാൽ കുമരകം കൊക്ക് എന്നും ഇവ അറിയപ്പെടുന്നു. രാത്രിയിൽ ഇര…
Read Moreജനത്തെ ദുരതത്തിലാഴ്ത്തി ജില്ലയിൽ മഴ കനക്കുന്നു; ഇന്നും ജില്ലയിൽ യെല്ലോ അലർട്ട്; പടിഞ്ഞാറൻ മേഖയിൽ വെള്ളം ഉയരുന്നു
കോട്ടയം: കോവിഡിനൊപ്പം കനത്ത മഴയും, ജനം ദുരിതത്തിൽ. കഴിഞ്ഞദിവസം രാത്രി തുടങ്ങിയ മഴയ്ക്കു ഇന്ന് രാവിലെ മുതൽ ശമനമുണ്ടായിട്ടുണ്ട്. ജില്ലയിൽ ഇന്നും യെലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നദികളിൽ ജലനിരപ്പ് ഉയർന്നിരിക്കുകയാണ്. ഇന്നലെ മണിമലയാർ മുണ്ടക്കയം കോസ് വേ ഭാഗത്ത് കരകവിഞ്ഞു. മീനച്ചിലാറ്റിലും മൂവാറ്റുപുഴയാറ്റിലും ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. കാഞ്ഞിരപ്പള്ളിയിൽ 16 സെന്റീമീറ്റും പൂഞ്ഞാറിൽ 10.6 സെന്റീമീറ്റും കോട്ടയത്തു 10.3 സെന്റീ മീറ്ററും മഴയാണ് ഇന്നലെ പെയ്തത്. കനത്ത മഴയിൽ പടിഞ്ഞാറൻ മേഖലയിലെ ജല നിരപ്പ് ഉയരുകയാണ്. മഴ കുറഞ്ഞാലും കിഴക്കൻ വെള്ളം ഒഴുകിയെത്തുന്നതോടെ പടിഞ്ഞാറൻ മേഖലയിൽ വെള്ളം കയറാനുള്ള സാധ്യത നിലനിൽക്കുകയാണ്. രണ്ടാഴ്ച മുന്‍പുണ്ടായ മഴയെത്തുടർന്ന് ഇപ്പോഴും കോട്ടയം നഗരസഭ, വിജയപുരം, തിരുവാർപ്പ്, അയ്മനം, ആർപ്പൂക്കര പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ ഇപ്പോഴും വെള്ളക്കെട്ടുണ്ട്. മഴ നിന്നു പെയ്താൽ വെള്ളക്കെട്ടുകൾ വെള്ളപ്പൊക്കമായി മാറാൻ അധിക സമയം വേണ്ടെന്നു പ്രദേശവാസികൾ…
Read Moreഅപ്പിക്ക് പ്രായം പതിനെട്ട് ; പാലായിൽ ബൈക്ക് മോഷണക്കേസിൽ പിടിയിലായ മൂന്നംഗസംഘത്തിന്റെ വിവരങ്ങൾ ഞെട്ടിക്കുന്നത്
കോട്ടയം: മോഷ്ടിച്ച ബൈക്ക് പെട്രോൾ ടാങ്കിന്റെ നിറം മാറ്റി ഉപയോഗിച്ചു വന്ന മൂന്നംഗ സംഘത്തെ ഒടുവിൽ പാലാ പോലീസ് പൊക്കി.ഈരാറ്റുപേട്ട നടയ്ക്കൽ സ്വദേശികളായ വഞ്ചാങ്കൽ ആഷിദ് (കയ്യാ- 21), എരപ്പാംകുഴിയിൽ മുനീർ( മുന്ന- 23), മാങ്കുഴക്കൽ സഹദ് ( അപ്പി- 18) എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായ മൂന്നു പേരെക്കുറിച്ചും പാലാ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. ആഷിദ് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പിഡിപ്പിച്ച കേസിലും മുനീർ നിരവധി കഞ്ചാവ് കേസുകളിലും പ്രതികളാണ്. കഴിഞ്ഞ 29നു തോടനാൽ അഞ്ഞിലിക്കാട്ടുവേലി ധനീഷിന്റെ വീട്ടുമുറ്റത്തുനിന്നും യമഹ ബൈക്കാണ് മൂന്നംഗ സംഘം രാത്രിയിൽ മോഷ്്ടിച്ചത്. വീട്ടുമുറ്റത്തിരുന്ന ബൈക്ക് ഇഷ്്ടപ്പെട്ട സംഘം അതിവിദ്ഗധമായി മോഷണം നടത്തുകയായിരുന്നു. മോഷണം നടന്നതിന്റെ തലേദിവസം ആഷിദിന്റെ സഹോദരനു വേണ്ടി തോടനാലുനിന്നും ഒരു കാർ വില കൊടുത്തു വാങ്ങിയിരുന്നു. കാർ വാങ്ങുന്നതിനായി പ്രതികൾ മൂന്നു പേരും ഒരുമിച്ചാണ്…
Read Moreകോട്ടയത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ചയാൾ കോവിഡ് മുക്തനായി
ഗാന്ധിനഗര്‍: കോവിഡ് രോഗത്തോടൊപ്പം ബ്ലാക്ക് ഫംഗസ് ബാധിച്ച ഗൃഹനാഥന് കോവിഡ് വിമുക്തനായി.എന്നാല്‍ ബ്ലാക്ക് ഫംഗസ് രോഗത്തിന് ആശ്വാസമായില്ല. പൊന്‍കുന്നം സ്വദേശിയായ 57 കാരനാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 14-നു ശ്വാസം മുട്ടലിനെ ത്തുടര്‍ന്ന് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിനു 15-നാണു കോവിഡ് സ്ഥിരീകരിച്ചത്. 17-നു കണ്ണു വേദന ഉണ്ടായതിനെത്തുടര്‍ന്ന് മുണ്ടക്കയത്തെ ആശുപത്രിയിലേക്ക് മാറ്റി. അവിടെയെത്തിയെങ്കിലും ഇരുകണ്ണുകളുടേയും വേദനയ്ക്ക് കുറവുണ്ടായില്ല. ഇന്നലെ നടത്തിയ വിദഗ്ദ പരിശോധനയില്‍, കോവിഡ് വിമുക്തനായെങ്കിലും, ബ്ലാക്ക് ഫംഗസ് ആണെന്ന സംശയത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം കോവിഡ് വിമുക്തയായ പത്തനംതിട്ട തടിയൂര്‍ സ്വദേശിയായ 52-കാരിയെ ബ്ലാക്ക് ഫംഗസ് സംശയിച്ച് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ നിന്നു കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
Read Moreഇരുപത്തിയൊന്നാം വർഷവും നൂറുമേനി..! ഒരു നെല്ലും ഒരു മീനും പദ്ധതിയുമായി ചീപ്പുങ്കല്‍ അന്തോണി കായല്‍ പാടശേഖര സമിതി
കുമരകം: കഴിഞ്ഞ 21 വര്‍ഷമായി ഒരു നെല്ലും ഒരു മീനും പദ്ധതി വിജയകരമായി നടത്തുന്ന ചീപ്പുങ്കല്‍ അന്തോണി കായല്‍ പാടശേഖരത്തെ മത്സ്യ വിളവെടുപ്പില്‍ നൂറുമേനി. 37 കര്‍ഷകരുടെ ഉടമസ്ഥതയിലുള്ള 50 ഏക്കറുള്ള പാടശേഖരത്ത് വിവിധ ഇനങ്ങളിലെ രണ്ടു ലക്ഷം മത്സ്യങ്ങളെയാണ് വളര്‍ത്തിയത്. ഇത്തവണ ഏകദേശം 20 ടണ്‍ മത്സ്യം ലഭിക്കുമെന്നാണ് പ്രതീക്ഷ. കട്ല, രോഹു, ഗ്രാസ് കാര്‍പ്പ്, തിലോപ്പിയ, മൃഗാള്‍, സൈപ്രസ് തുടങ്ങിയ ഇനങ്ങളിലുള്ള മീനുകളാണ് പ്രധാനമായും വളര്‍ത്തിയത്. പാടത്ത് വെള്ളം കൂടുതലുള്ളതിനാല്‍ വല വീശിയാണ് നിലവില്‍ മീന്‍പിടിത്തം. മത്സ്യ വിളവെടുപ്പ് കഴിയുമ്പോള്‍ നെല്‍ക്കൃഷിക്കുള്ള ജോലികള്‍ തുടങ്ങുകയാണ് പതിവ്. വെള്ളം വറ്റിക്കുന്നതിനുള്ള പെട്ടിയും പറയും സ്ഥാപിക്കുന്ന ജോലിയും തുടങ്ങിക്കഴിഞ്ഞു. നെല്‍കൃഷിയുടെ തുടക്കത്തില്‍ അടുത്ത മത്സ്യകൃഷിക്കുള്ള കുഞ്ഞുങ്ങളെ നഴ്സറിയില്‍ നിക്ഷേപിച്ച് വളര്‍ത്തുകയും കൊയ്ത്തു കഴിഞ്ഞ് വെള്ളം കയറ്റിയ പാടത്തേക്ക് അവയെ തുറന്നുവിടുകയുമാണ് ചെയ്യുന്നത്. ഈ രീതി അവലംബിക്കുമ്പോള്‍…
Read Moreവെള്ളപ്പൊക്കത്തിന്റെ തീവ്രത പൊതുജനങ്ങള്‍ക്കു മുന്‍കരുതലായി നല്കാൻ മീനിച്ചിലാറിൽ ജനകീയ ജലനിരപ്പ് സ്കെയിൽ
കോട്ടയം: മീനച്ചിലാറ്റിലെ വെള്ളപ്പൊക്കത്തിന്റെ തീവ്രത പൊതുജനങ്ങള്‍ക്കു മുന്‍കരുതലായി നല്‍കുന്നതിനായി പാലായില്‍ മീനച്ചിലാറിനോടു ചേര്‍ന്ന് ളാലം തോട്ടില്‍ ജനകീയ ജലനിരപ്പു സ്കെയില്‍ സ്ഥാപിച്ചു. ഏതാനും വര്‍ഷങ്ങളായി മീനച്ചിലാറ്റില്‍ അടിക്കടിയുണ്ടാകുന്ന വെള്ളപ്പൊക്കം പൊതുജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും ലക്ഷകണക്കിനു രൂപയുടെ നഷ്്ടങ്ങളാണുണ്ടാക്കിയത്.വെള്ളപൊക്ക ദുരിതങ്ങള്‍ കുറയ്ക്കുവാനുള്ള പല പദ്ധതികളും ആലോചനയിലുണ്ടെങ്കിലും ഒന്നും വിജയകരമായി ഫലപ്രാപ്തിയിലെത്തിക്കാന്‍ അധികാരികള്‍ക്കു സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് കാലവര്‍ഷത്തിനു മുന്നോടിയായി ഇത്തവണ മീനച്ചിലാറ്റിലും ളാലം തോട്ടിലും പ്രളയ ജലത്തിന്റെ വരവ് പൊതുജനങ്ങള്‍ക്ക് വളരെ ലളിതമായി മനസിലാക്കാന്‍ മീനച്ചിലാര്‍ വാട്സ് ആപ്പ് ഗ്രൂപ്പ് അംഗം മനോജ് പാലാക്കാരന്റെ നേതൃത്വത്തില്‍ പരിസ്ഥിതി നദീസംരക്ഷക പ്രവര്‍ത്തകര്‍ ജനകീയ ജലനിരപ്പ് സ്കെയില്‍ സ്ഥാപിച്ചത് പ്രളയകാലത്ത് ഓരോ മണിക്കൂര്‍ ഇടവിട്ട് ഫോട്ടോ പകര്‍ത്തും. അതില്‍ സമയവും തീയതിയും രേഖപ്പെടുത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കും. ഊഹാപോഹ കണക്കുകളെയും ആശങ്കാജനകമായ വ്യാജ വാര്‍ത്തകളെയും ആശ്രയിക്കാതെ കൃത്യമായ നിഗമനങ്ങളില്‍ അധികാരികള്‍ക്കും പൊതുജനങ്ങള്‍ക്കും എത്തിച്ചേരാനും അതിനനുസരിച്ചുള്ള…
Read More