കോട്ടയം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട യാസ് ചുഴലിക്കാറ്റ് തീവ്രത കൈവരിച്ചതോടെ സംസ്ഥാനത്ത് കനത്ത മഴ. ഇന്നലെ രാത്രി തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. ചില സമയങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പെയ്യുന്നത്. കനത്ത മഴയില്‍ കോട്ടയം ജില്ലയിലെ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു. മണിമലയാര്‍ മുണ്ടക്കയം കോസ് വേ ഭാഗത്ത് കരകവിഞ്ഞു. മീനച്ചിലാറ്റിലും മൂവാറ്റുപുഴയാറ്റിലും ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു കഴിഞ്ഞു. കനത്ത മഴയില്‍ ഇന്നു പുലര്‍ച്ചെ കെകെ റോഡില്‍ കുട്ടിക്കാനത്തിനും പെരുവന്താനത്തിനും ഇടയില്‍ മൂന്നിടങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി ഗതാഗതം തടസപ്പെട്ടു. മരങ്ങളും റോഡിലേക്ക് കടപുഴകിയിട്ടുണ്ട്. പെരുവന്താനം, അമലഗിരി, പ്രദേശങ്ങളിലാണ് മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടത്. ഇന്നു പുലര്‍ച്ചെ ആറോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്. കോട്ടയം നഗരത്തില്‍ ഇന്നലെ രാത്രിയിലുണ്ടായ കാറ്റ് നഗരത്തെ വിറപ്പിച്ചു. വ്യാപക നാശനഷ്ടമാണുണ്ടായിരിക്കുന്നത്. കഞ്ഞിക്കുഴി മൗണ്ട് കാര്‍മല്‍ സ്കൂളിനു സമീപം വൈദ്യുതി പോസ്റ്റുകള്‍ കാറ്റില്‍ തകര്‍ന്നു. വയസ്കരകുന്നലെ അഗ്നിശമന സേന…
Read MoreCategory: Kottayam
ലോക്ക്ഡൗണ്‍ ഫലം കണ്ടതിന്റെ സൂചനകൾ പുറത്തുവന്നു! കോവിഡാനന്തര രോഗത്തെത്തുടർന്നു മരണനിരക്ക് ഉയരുന്നു…
കോട്ടയം: ലോക്ക്ഡൗണ്‍ ഫലം കണ്ടതിന്റെ സൂചനകൾ പുറത്തുവന്നു. കോവിഡ് ബാധിതരുടെ ദിവസ വ്യാപന നിരക്കിൽ ഗണ്യമായ കുറവ് രണ്ടാഴ്ചയ്ക്കുള്ളിൽ രേഖപ്പെടുത്തി. എന്നാൽ കോവിഡാനന്തര രോഗത്തെത്തുടർന്നു മരണനിരക്ക് ഉയരുകയാണ്. സർക്കാർ കണക്കിൽ മരണം 371 രേഖപ്പെടുത്തിയെങ്കിലും അനൗദ്യോഗികം 500നു മുകളിലാണ്. ഒന്നര മാസത്തിനുള്ളിൽ മരണം 100 പിന്നിട്ടു. 1.75 ലക്ഷം പേർക്ക് 14 മാസത്തിനുള്ളിൽ കോവിഡ് ബാധിച്ചത്. 100 പേർക്ക് കോവിഡ് ബാധിക്കുന്പോൾ ജില്ലയിൽ നിലവിലെ മരണനിരക്ക് 35 ശതമാനം. അനൗദ്യോഗിക കണക്കിൽ മരണം 500നു മുകളിലാണെന്നാണ് സൂചന. കോവിഡ് നെഗറ്റീവായശേഷം മരണം സംഭവിച്ചവരുടെ കൃത്യമായ എണ്ണം സർക്കാർ രേഖകളിലുമില്ല. കോവിഡ് നെഗറ്റീവായശേഷം തുടർ ചികിത്സയിലോ, ഹൃദയസ്തംഭനം പോലെ പെട്ടന്നോ സംഭവിക്കുന്ന മരണങ്ങൾ ലിസ്റ്റിൽ ഇടംപിടിക്കാറില്ല. രോഗബാധികരുടെ ദിവസനിരക്ക് ഒരു മാസത്തിനുള്ളിൽ 1,500 എന്ന തോതിലേക്ക് താഴ്ന്നെങ്കിലും ഒരു മാസത്തിനുള്ളിലുണ്ടായ മരണനിരക്ക് ആശങ്ക ജനിപ്പിക്കുന്നു.ജില്ലയിൽ 100 മരണം സംഭവിച്ചത്…
Read Moreചിലർ പണം തരും, മറ്റുചിലർ തരാറില്ല, എന്നാലും പരാതിയോ പരിഭവമോ ഇല്ല! കരുതലും കാരുണ്യവുമായി കിഷോർ കുമാറും ഈ ഓട്ടോറിക്ഷയും
കോട്ടയം: കരുതലും കാരുണ്യവും താങ്ങും തണലുമായി തിരുവഞ്ചൂർ മധുനിലയത്തിൽ കിഷോർകുമാറിന്റെ ഓട്ടോറിക്ഷ ഓടുകയാണ്. കോവിഡിന്റെ ആദ്യഘട്ടത്തിലും രണ്ടാംഘട്ടത്തിലുമായി നൂറിലേറെ കോവിഡ് രോഗികളെയാണ് കിഷോറിന്റെ ഓട്ടോയിൽ ആശുപത്രിയിൽ എത്തിച്ചത്. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ എപ്പോൾ വിളിച്ചാലും കിഷോർ തന്റെ ഓട്ടോയുമായി അടുത്തെത്തും. നാട്ടുകാരും വീട്ടുകാരും അയൽവാസികളും പകച്ചു മാറിനിൽക്കുന്ന വേളയിലാണ് ഒരു മടിയോ ഭയമോ കൂടാതെ കോവിഡ് രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നത്. ചിലർ പണം തരും, ചിലർ കുറച്ചു പണം തരും, മറ്റുചിലർ പണം തരാറില്ല. എന്നാലും പരാതിയോ പരിഭവമോ ഇല്ലാതെ കിഷോർ കർമ്മനിരതനാണ്. ഇദ്ദേഹം അയർക്കുന്നം ഗ്രാമപഞ്ചായത്തിലാണു താമസിക്കുന്നതെങ്കിലും തിരുവഞ്ചൂരിന്റെ സമീപപ്രദേശമായ വിജയപുരം, മണർകാട് എന്നി പഞ്ചായത്തിലെ രോഗികളെയും ആശുപത്രിയിൽ എത്തിക്കുന്നു. ഏകദേശം ഏഴ് വാർഡിലെ ജനങ്ങളാണു കിഷോറിനെ ആശ്രയിക്കുന്നത്. ചിലപ്പോൾ ദൂരെ സ്ഥലത്തു നിന്നു പോലും സഹായം അഭ്യർഥിച്ചു വിളിക്കാറുണ്ടെന്നും രോഗികളെ ആശുപത്രിയിൽ എത്തിച്ചു തിരികെ…
Read More94 ജീവനക്കാർ തുടക്കത്തിലുണ്ടായിരുന്നു, എന്നാൽ..! വർഷങ്ങളായുള്ള പ്രശനപരിഹാരത്തിന് ഭരണകൂടം വീണ്ടും ശ്രമം നടത്തുന്നു…
കോട്ടയം: നഗരം ശുചീകരിക്കാൻ പുതിയ ഏജൻസി വരുന്നു. വർഷങ്ങളായുള്ള പ്രശനപരിഹാരത്തിനാണു ഭരണകൂടം വീണ്ടും ശ്രമം നടത്തുന്നത്. നഗരത്തിലെ മാലിന്യം പുറന്പോക്ക് ഭൂമിയിലും നഗരസഭ പ്രദേശങ്ങളിലും കുഴിച്ചുമൂടുന്നുവെന്നുള്ള ആരോപണം നിലനിൽകെയാണു മാലിന്യനീക്കത്തിനു പുതിയ ഏജൻസിയെ കൊണ്ടുവരുന്നത്. കഴിഞ്ഞ ദിവസം ചേർന്ന നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റിയോഗമാണ് പുതിയ ഏജൻസിയെ ശുചീകരണ ചുമതല ഏൽപ്പിക്കാൻ തീരുമാനിച്ചത്. നിലവിൽ നഗരസഭയുടെ ഹരിത കർമ സേനയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കൽ, ഹരിത സഹായ സ്ഥാപനങ്ങളെ സഹായിക്കൽ തുടങ്ങിയ കാര്യങ്ങൾ ചെയ്തു വന്നിരുന്നത് ശുചിത്വ മിഷനും ഹരിതകേരള മിഷനും അംഗീകരിച്ച റോയൽ അസോസിയേറ്റ്സ് എന്ന സ്ഥാപനമായിരുന്നു. ഹരിത കർമസേനാംഗങ്ങൾ വീടുകളിലും സ്ഥാപനങ്ങളിലുമെത്തി അജൈവ മാലിന്യങ്ങൾ ശേഖരിക്കുകയും തരം തിരിക്കുകയും സംസ്കരിക്കുകയും ചെയ്യുന്ന നടപടികളാണ് നടന്നു വന്നിരുന്നത്. 94 ജീവനക്കാർ തുടക്കത്തിലുണ്ടായിരുന്നു. എന്നാൽ കാലക്രമത്തിൽ സ്ഥാപനത്തിന്റെ പ്രവർത്തനം വേണ്ട രീതിയിൽ പ്രയോജനപ്പെടാതെ വരുകയും ശുചീകരണ പ്രവർത്തനങ്ങൾ അവതാളത്തിലാകുകയും…
Read Moreകുമരകത്ത് കർശന നിയന്ത്രണം! വ്യക്തമായ രേഖകളില്ലാതെ ആരെയും യാത്ര ചെയ്യാൻ അനുവദിക്കില്ല; പരിശോധനകൾ ശക്തമാക്കിത്തുടങ്ങി
കുമരകം: കോവിഡ് വ്യാപനം നിയന്ത്രിതമാകാത്ത സാഹചര്യത്തിൽ കുമരകത്തും പ്രദേശങ്ങളിലും ഇന്നു മുതൽ ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പരിശോധനകൾ ശക്തമാക്കിത്തുടങ്ങി. ഇന്നലെ കൂടിയ പഞ്ചായത്ത് കമ്മിറ്റിയാണ് നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കാൻ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ഇന്നു മുതൽ 30 വരെ മെഡിക്കൽ ഷോപ്പ് ഒഴികെയുള്ള ആവശ്യ സാധനങ്ങൾ വില്‍ക്കുന്ന വ്യാപാര സ്ഥാപനങ്ങൾ രാവിലെ ഏഴു മുതൽ ഉച്ചകഴിഞ്ഞ് ഒന്നുവരെയായിരിക്കും തുറന്നു പ്രവർത്തിക്കുക. പോലീസിന്റെ നേതൃത്വത്തിൽ ശക്തമായ പരിശോധന വാർഡ് തലങ്ങളിലും നടത്തും. ചന്തക്കവലയിലെ പോലീസ് ചെക്ക് പോസ്റ്റിൽ പരിശോധന കുടുതൽ ശക്തമാക്കും. വ്യക്തമായ രേഖകളില്ലാതെ ആരെയും യാത്ര ചെയ്യാൻ അനുവദിക്കില്ല. നിയമ ലംഘകർക്കെതിരേ കടുത്ത നടപടികൾ ഉണ്ടാകും. കോവിഡ് കേസുകൾ കുറയാത്ത പക്ഷം സന്പൂർണ ലോക്ഡൗണും പരിഗണനയിലുണ്ട്.
Read Moreകോൺഗ്രസിലെ സമഗ്രമാറ്റം! കോട്ടയത്തും നേതൃമാറ്റം വന്നേക്കും; കുറെ നാളുകളായി ജില്ലയിലുള്ള കാഴ്ച ഇങ്ങനെ…
കോട്ടയം: കോണ്‍ഗ്രസിൽ സമഗ്രമാറ്റം വരുന്നതോടെ ജില്ലയിലും നേതൃത്വം മാറിയേക്കും. പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയെ മാറ്റി വി.ഡി. സതീശനെ പുതിയ നേതാവാക്കിയതോടെയാണു ജില്ലയിലും മാറ്റത്തിന് വഴി തുറന്നത്. ജില്ലിലെ വിവിധ കമ്മിറ്റികൾ പുനസംഘടിപ്പിച്ചേക്കും. പുതിയ കെപിസിസി പ്രസിഡന്റിനെ അടുത്തമാസം ആദ്യം പ്രഖ്യാപിക്കുന്നതോടെ ജില്ലാ കമ്മിറ്റികളിലും പുതിയ മുഖങ്ങൾ എത്തും. തലമുറ മാറ്റത്തിലൂടെ ശക്തനായ ഒരാളെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർത്തികാട്ടാൻ ആരുമില്ലെന്നുള്ളതാണ് ജില്ലയിലെ കോണ്‍ഗ്രസ് നേരിടുന്ന പ്രതിസന്ധി. ഗ്രൂപ്പ് പ്രവർത്തനങ്ങൾ അവസാനിക്കുന്നില്ലെന്നും ഗ്രൂപ്പ് ആവശ്യമാണെന്നും പറയുന്ന നേതാക്കൾ തലമുറ മാറ്റത്തിനായുള്ള ചർച്ചകൾക്കും തുടക്കമിട്ടു കഴിഞ്ഞു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തരായ ആളുകൾ ഡിസിസി പ്രസിഡന്റായി വരുന്ന കാഴ്ചയാണ് കുറെ നാളുകളായി ജില്ലയിലുള്ളത്. കേരള കോണ്‍ഗ്രസ് എം മുന്നണി വിട്ടതും ത്രിതല പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയമുണ്ടായതിനെത്തുടർന്നും ഗ്രൂപ്പിനതീതമായി പുതിയ ആളുകൾ എത്തണമെന്ന ആവശ്യം ഇത്തവണ ശക്തമായിട്ടുണ്ട്. ഡിസിസി…
Read Moreആരും തിരിഞ്ഞുനോക്കിയില്ല! അപകടത്തിൽപ്പെട്ട അമ്മയ്ക്കും മകൾക്കും രക്ഷകരായി മോട്ടോർ വാഹനവകുപ്പ്; സംഭവം തൊടുപുഴയില്‍…
തൊടുപുഴ: വഴിയിൽ അപകടത്തിൽപ്പെട്ട് ആരും തിരിഞ്ഞു നോക്കാതെ കിടന്ന അമ്മയ്ക്കും മകൾക്കും തുണയായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. തൊടുപുഴ പട്ടയംകവലയിൽ ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയുണ്ടായ അപകടത്തിൽപ്പെട്ട കരിമണ്ണൂർ സ്വദേശികളായ അമ്മയും മകളുമാണ് അപകടത്തിൽപ്പെട്ടത്. ടൗണിലേക്ക് വരികയായിരുന്ന ഇവർ സഞ്ചരിച്ച സ്കൂട്ടർ സിഗ്നലിടാതെ തിരിച്ച ഓട്ടോറിക്ഷയിൽ ഇടിക്കാതെ വെട്ടിത്തിരിക്കുന്നതിനിടയിൽ റോഡിൽ മറിയുകയായിരുന്നു. തുടർന്ന് ഇരുവരും വഴിയിലേക്ക് വീണുകിടന്നെങ്കിലും ആരും സഹായിക്കാനെത്തിയില്ല. അപകടം കണ്ട് ആളുകൾ കൂടിയെങ്കിലും ഇവരെ പിടിച്ചെഴുന്നേൽപ്പിക്കാനോ, ആശുപത്രിയിലെത്തിക്കാനോ ശ്രമമുണ്ടായില്ല. ഇതിനിടെ സ്കൂട്ടറിൽ വന്ന പെണ്‍കുട്ടി തന്നെ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗത്തിലെ ജോയിന്റ് ആർടിഒ പി.എ. നസീറിനെ ഇക്കാര്യം വിളിച്ചറിയിച്ചു. ഉടൻതന്നെ തൊടുപുഴ ജോയിന്റ് ആർടിഒ ഓഫീസിൽ നിന്ന് വാഹനം സ്ഥലത്തെത്തി. ഈ സമയം സംഭവസ്ഥലത്തിന് സമീപം വാഹന പരിശോധനയ്ക്കായി പോയ വകുപ്പിന്റെ വാഹനവും എത്തി ഇരുവരെയും നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക്…
Read Moreജനജീവിതം ദുരിതത്തിലാഴ്ത്തി വൈക്കം അന്ധകാര തോട് മാലിന്യം നിറഞ്ഞു ചീഞ്ഞുനാറുന്നു
വൈക്കം: വൈക്കം നഗര ഹൃദയത്തിലൂടെ ഒഴുകുന്ന അന്ധകാര തോട് മാലിന്യം നിറഞ്ഞു ദുർഗന്ധം വമിക്കുന്നത് തോടിനു സമീപം താമസിക്കുന്നവരുടെ ജീവിതം ദുരിതപൂർണമാക്കുന്നു. കണിയാം തോട്ടിൽ നിന്നാരംഭിച്ചു വേന്പനാട്ടു കായലിൽ ചേരുന്ന തോട്ടിലൂടെ പതിറ്റാണ്ടുകൾക്കു മുന്‍പ് കേവു വള്ളങ്ങളിൽ ചരക്കുകൾ ചന്തകളിൽ എത്തിച്ചിരുന്നു. പിൽക്കാലത്ത് പരിസരവാസികൾ തോടു കൈയേറിയതോടെ നാലു മീറ്ററോളം വീതിയുണ്ടായിരുന്ന തോട് പലഭാഗത്തും ഒന്നര മീറ്ററായി ചുരുങ്ങി നീരൊഴുക്കു നിലച്ച് തോട് മലിനമാകുകയായിരുന്നു. കാലവർഷമെത്തുന്നതോടെ തോടു നിറഞ്ഞു കവിഞ്ഞ് കക്കൂസ് മാലിന്യങ്ങളടക്കം വീടുകളിലെത്തും. പ്രദേശവാസികളുടെ പ്രക്ഷോഭത്തെത്തുടർന്ന് പല പദ്ധതികളിലായി ലക്ഷക്കണക്കിനു രൂപ ശുചീകരണത്തിനു ചെലവഴിച്ചിട്ടും മാലിന്യ പ്രശ്നത്തിനു പരിഹാരമായില്ല. ഏതാനും വർഷങ്ങൾക്കു മുന്‍പ് ഒന്നേമുക്കാൽ കോടി രൂപ വിനിയോഗിച്ചു വൈക്കം പടിഞ്ഞാറെ നട കലുങ്കിനു സമീപം മുതൽ തെക്കുഭാഗത്തേക്കു തോടിനിരുവശവും സംരക്ഷണ ഭിത്തി തീർത്ത് തോടിന്റെ മധ്യഭാഗം കോണ്‍ക്രീറ്റ് ചെയ്തു. എന്നാൽ തോടിനു കുറുകെയുള്ള ഇടുങ്ങിയ…
Read Moreമന്ത്രിയായതിന്റെ സന്തോഷം പങ്കുവച്ച് മെഡിക്കൽ കോളജിൽ മധുരം വിളമ്പി അഭയം ചാരിറ്റബിൾ സൊസൈറ്റി രക്ഷാധികാരി വിഎൻ വാസവൻ
ഗാന്ധിനഗർ: വി.എൻ. വാസവൻ മന്ത്രിയായതിന്റെ സന്തോഷം പങ്കുവച്ചത് കോട്ടയം മെഡിക്കൽ കോളജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണവും പായസവും വിളന്പി. ഇന്നലെയാണ് ഉച്ചഭക്ഷണവും പായസവും വിളന്പിയത്. അഭയം ചാരിറ്റബിൾ സൊസൈറ്റിയുടെ രക്ഷാധികാരിയാണ് വാസവൻ. ഉച്ചഭക്ഷണം നൽകുന്നത് തുടരുമെന്നും നിർധനരായ കോവിഡ് രോഗികളെ മെഡിക്കൽ കോളജിൽ എത്തിക്കുന്നതിനും മരണപ്പെടുന്നവരെ സംസ്കരിക്കുന്നതിനായി വീടുകളിലോ പൊതുശ്മശാനങ്ങളിലോ എത്തിക്കുന്നതിനും അഭയം സജീവമായുണ്ടാകുമെന്നും വി.എൻ. വാസവൻ പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറി എം.വി. റസൽ, ആശുപത്രി സൂപ്രണ്ട് ഡോ.ടി.കെ. ജയകുമാർ, കാർഡിയോളജി വിഭാഗം മേധാവി ഡോ.വി.എൽ. ജയപ്രകാശ്, ആർഎംഒ ഡോ.ആർ.പി. രഞ്ചിൻ, കെ.എൻ. വേണുഗോപാൽ, ബിനു ബോസ്, ജോസ് ഇടവഴിക്കൽ, ആർ. ബിജു എന്നിവർ പങ്കെടുത്തു.
Read Moreദുര്‍ഗന്ധം കാരണം വീട്ടിലിരിക്കാനും വയ്യ, കോവിഡ് കാരണം പുറത്തിറങ്ങാനും വയ്യ..! ദുരിതംപേറി വല്ലകത്തെ നാട്ടുകാര്‍…
വൈക്കം: വേമ്പനാട്ട് കായലിനെയും കറിയാറിനെയും ബന്ധിപ്പിച്ചു വല്ലകത്തുകൂടി കടന്നുപോകുന്ന നാട്ടുതോട്ടില്‍ കക്കൂസ് മാലിന്യം തള്ളുന്നത് പതിവാകുന്നു. വെള്ളിയാഴ്ച രാത്രിയിലാണ് അവസാന സംഭവം. തോടിന്റെ അവസ്ഥ കണ്ടാല്‍ ആരും ഈ പരിസരത്ത് പോലും നില്‍ക്കില്ല. തോടിന് സമീപമുള്ള റോഡില്‍കൂടി നടക്കാന്‍പോലും കഴിയാത്ത അവസ്ഥയാണ്. മാലിന്യം ശക്തമായതോടെ തോടിനിരുകരകളിലും താമസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളിലെ കുട്ടികളും വയോധികരുമടക്കം അസുഖമാധിതരാകുകയാണ്. കോവിഡ് കാരണം ആശുപത്രിയില്‍ പോലും പോകാന്‍ പറ്റാത്ത സാഹചര്യവും. കോവിഡ് പകരാതിരിക്കാന്‍ അടച്ചിട്ട മുറികളില്‍ ഇരിക്കരുതെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ തോട്ടിലെ രൂക്ഷമായ ദുര്‍ഗന്ധം മൂലം ഇവിടുള്ള വീടുകളിലെ ജനാലകള്‍ തുറക്കാന്‍പോലും കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാര്‍. തെരഞ്ഞെടുപ്പിന് മുമ്പ് തോട്ടില്‍ നിരവധി തവണ ഇവിടെ കക്കൂസ് മാലിന്യം തള്ളിയിരുന്നു. നാട്ടുകാരുടെ പരാതിയെതുടര്‍ന്ന് മുനിസിപ്പാലിറ്റി അധികൃതര്‍ തോട്ടിലും റോഡിലും ക്ലോറില്‍ വിതറി തടിതപ്പി. കോവിഡിനും മറ്റ് പകര്‍ച്ച വ്യാധികള്‍ക്കുമെതിരേ ശുചിത്വ ബോധവത്കരണ പരിപാടികള്‍ നടക്കുമ്പോഴും അതിന്…
Read More