ചെങ്ങനാശേരി: മാനസിക വൈകല്യമുള്ളയാളുടെ ശരീരത്തിലേക്ക് ചൂട് വെള്ളമൊഴിച്ച് ബസ് കണ്ടക്ടറുടെ ക്രൂരത. ചെങ്ങനാശേരി പെരുന്ന ബസ് സ്റ്റാന്‍ഡിലാണ് സംഭവം. ആക്രമണത്തില്‍ തൃക്കൊടിത്താനം കോട്ടമുറി സ്വദേശി സ്റ്റാനി മാത്യുവിന് പൊള്ളലേറ്റു. കവിയൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന പുളിച്ച്ക്കല്‍ എന്ന സ്വകാര്യ ബസിലെ കണ്ടക്ടര്‍ സെബാസ്റ്റ്യന്‍(ടിന്റു മോന്)ആണ് ഈ ക്രൂരകൃത്യം ചെയ്തത്. ബസ് സ്റ്റാന്‍ഡിനുള്ളിലെ കടയില്‍ നിന്നും ചൂടു വെള്ളം വാങ്ങി ഇയാള്‍ സ്റ്റാനിയുടെ ശരീരത്തിലേക്ക് ഒഴിക്കുകയായിരുന്നു. സ്റ്റാനിയുടെ വയര്‍ ഉള്‍പ്പടെയുള്ള ഭാഗത്ത് ഗുരുതരമായി പൊള്ളലേറ്റു. സെബാസ്റ്റ്യന്‍ നേരത്തെയും സ്റ്റാനിയുമായി തര്‍ക്കമുണ്ടായിട്ടുണ്ട്. സ്റ്റാനിയുടെ കുടുംബത്തിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു. ഇയാള്‍ ഒളിവിലാണ്.
Read MoreCategory: Kottayam
ഷിബുകുമാർ സ്ഥിരം കൈക്കൂലിക്കാരൻ; പോലീസ് കാന്റീൻ നിർമിച്ചതിൽ അഴിമതി ; മാസ്ക് നിർമാണത്തിനിടെ യുവതിയുമായി അടുപ്പവും; ഈ സിഐ പണ്ടേ പ്രശ്നക്കാരൻ
മുണ്ടക്കയം: കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലൻസ് പിടിയിലായ മുണ്ടക്കയം സിഐ വി. ഷിബുകുമാറിനെതിരെ മുന്‍പും ഗുരുതര ആരോപണങ്ങൾ. 2014 ൽ കഴക്കൂട്ടം സിഐ ആയിരിക്കേ സ്വകാര്യ വ്യക്തിയിൽനിന്ന് അര ലക്ഷം രൂപ കൈക്കൂലി മേടിച്ച സംഭവത്തിൽ ഇദ്ദേഹത്തെ വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. വഞ്ചനാ കേസിൽനിന്ന് ഒഴിവാക്കി തരാമെന്നു വാഗ്ദാനം നൽകി കഴക്കൂട്ടത്ത് സ്വകാര്യ വ്യക്തിയിൽനിന്നും മൂന്നു ലക്ഷം രൂപയാണ് അന്ന് സിഐ ആയിരുന്ന ഷിബുകുമാർ ആവശ്യപ്പെട്ടത്.ഇതിൽ അന്‍പതിനായിരം രൂപ വാങ്ങുന്നതിന് ഇടയിലായിരുന്നു അന്ന് വിജിലൻസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. തുടർന്ന് ഇദ്ദേഹത്തിനെതിരെ വ്യാപകമായ പരാതി ഉയർന്നിരുന്നു. ഇതിനുശേഷമാണ് മുണ്ടക്കയം സിഐയായി ഇദ്ദേഹം ചാർജ് എടുക്കുന്നത്. തനിക്കെതിരെയുള്ള ആരോപണങ്ങൾ ഇല്ലാതാക്കാനുള്ള ശ്രമമായിരുന്നു മുണ്ടക്കയം സിഐ ആയി ചാർജെടുത്ത ശേഷം ഷിബുകുമാർ നടത്തിയത്. ഇതിന്റെ ഭാഗമായി മുണ്ടക്കയം പോലീസ് കാന്റീൻ നിർമിക്കുകയും ലോക്ക്ഡൗണ്‍ കാലത്ത് മാസ്ക് വിതരണം നടത്തിയും ഏറെ ശ്രദ്ധ…
Read Moreപെരുനാളിനുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് യുവാവിനേയും കുടുംബത്തേയുംവീടുകയറി ആക്രമിച്ച സംഭവം; ഒന്നാം പ്രതി ഒളിവിൽ
ചിങ്ങവനം: പെരുനാളിനുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് അടിപിടിയും വീടുകയറിയുള്ള ആക്രമണവും നടത്തിയ സംഭവത്തിലെ പ്രധാന സൂത്രധാരനും ഒന്നാം പ്രതിയുമായ മലകുന്നം തടത്തിൽപറന്പിൽ അനന്തു (അപ്പു-25) ഒളിവിൽ. സംഭവത്തിൽ പത്തു പ്രതികളാണുള്ളത്. ഇതിൽ മൂന്നുപേരെ കഴിഞ്ഞ ദിവസം ചിങ്ങവനം പോലീസ് പിടികൂടിയിരുന്നു. ബാക്കിയുള്ള പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു. കുറിച്ചി മലകുന്നം സ്വദേശികളായ ജോസി ജോസ്(28), എബിൻ വർഗീസ്(21), അലൻ തോമസ്(20) എന്നിവരെയാണു ചിങ്ങവനം എസ്ഐ സ്പെപ്റ്റോ ജോണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി പത്തിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. മലകുന്നത്തുള്ള പള്ളിയിലെ പെരുനാളിനുപോയ മലകുന്നം ഇലഞ്ഞിയിൽ സന്ദീപും(27) അനന്തുവുമായി പകൽ വാക്കുതർക്കമുണ്ടായി. കോഴിക്കോട് ജോലി ചെയ്തിരുന്ന സന്ദീപിന്റെ മോതിരംമാറൽ ഞായറാഴ്ചയായിരുന്നു. ചടങ്ങു കഴിഞ്ഞ് രണ്ട് സുഹൃത്തുക്കളുമായി വഴിയിൽ സംസാരിച്ചു നിൽക്കുന്പോൾ അതുവഴി ബൈക്കിൽ വന്ന അനന്തു ഭീഷണി മുഴക്കുകയും തുടർന്നു വഴക്കുണ്ടാക്കുകയും ചെയ്തു. അവിടെനിന്നു…
Read Moreഅമ്മയുടെ വാത്സല്യം അറിഞ്ഞു തുടങ്ങിയപ്പോഴേക്കും ജുവലിനെ തേടിയെത്തി വിധിയുടെ ക്രൂരത! കുട്ടിയെ ഡൽഹിയിൽനിന്നു ദത്തെടുത്തത് രണ്ടാഴ്ച മുമ്പ്
ഏറ്റുമാനൂർ: അമ്മയുടെ വാത്സല്യം അറിഞ്ഞു തുടങ്ങിയപ്പോഴേക്കും ജുവലിനെ തേടിയെത്തി വിധിയുടെ ക്രൂരത. അമ്മയ്ക്കും അച്ഛനുമൊപ്പം വാത്സല്യ വീട്ടിൽ പുതിയ ജീവിതം പ്രതീക്ഷിച്ച ജുവലിന്റെ കണ്മുന്നിൽ പൊലിഞ്ഞു വീണത് അമ്മയുടെ ജീവൻ. ഏറ്റുമാനൂർ – മണർകാട് ബൈപാസിൽ ചെറുവാണ്ടൂരിൽ സീബ്രാലൈനിലൂടെ റോഡ് മുറിക്കുകയായിരുന്ന ജുവലിനേയും അമ്മ സാലിയേയും അമിത വേഗത്തിലെത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ചെറുവാണ്ടൂർ വള്ളോംകുന്നേൽ എം.പി. ജോയിയുടെ ഭാര്യ സാലി (46) യാണ് ഇന്നലെയുണ്ടായ അപകടത്തിൽ മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകൾ ജുവൽ (ഒന്‍പത്) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 11 വർഷമായി സാലി – ജോയി ദന്പതികളുടെ വിവാഹം കഴിഞ്ഞിട്ട്. കുട്ടികളുണ്ടാകാൻ സാധ്യതയില്ലെന്നു ഉറപ്പിച്ചതോടെ കുട്ടിയെ ദത്തെടുക്കാൻ തീരുമാനിക്കുകയായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി രണ്ടാഴ്ച മുന്‍പാണ് കുട്ടിയെ ഡൽഹിയിൽനിന്നു ദത്തെടുക്കുന്നത്. ജുവൽ എന്ന പേരു നൽകിയതും ഇരുവരുമാണ്. ഞായറാഴ്ച രാത്രി ബന്ധുവിനെ കാണാൻ പോയ ശേഷം മടങ്ങുന്നതിനിടയിലാണു മണർകാട് ഭാഗത്തുനിന്നുമെത്തിയ…
Read Moreമന്ത്രിയുടെ വാഗ്ദാനം മണ്ണ് പരിശോധയിൽ അവസാനിച്ചു; ഗതാഗതയോഗ്യമായ ഒരുപാലത്തിനായി പൊങ്ങലക്കരി കോളനി നിവാസികൾ സമരമുഖത്തേക്ക്
കുമരകം: പൊങ്ങലക്കരി കോളനി നിവാസികൾ സമരമുഖത്തേക്ക്. വാഹനഗതാഗത യോഗ്യമായ പാലം നിർമിക്കണമെന്ന് ആവശ്യപ്പെട്ടാണ് കോളനി നിവാസികളുടെ സമരം. സമരപരിപാടിയുടെ ആദ്യഘട്ടമായി 18നു കുമരകം പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തും. പൊങ്ങലക്കരി പ്രദേശത്തേക്ക് വാഹന ഗതാഗതയോഗ്യമായ പാലം ഇല്ലാത്തതുമൂലം പതിറ്റാണ്ടുകളായി പ്രദേശവാസികൾ ദുരിതത്തിലാണ്. മെത്രാൻകായൽ കൊയ്ത്ത് ഉത്സവവുമായി ബന്ധപ്പെട്ട് മന്ത്രി തോമസ് ഐസക് കരിയിൽ പ്രദേശത്ത് വന്നപ്പോൾ കോളനി നിവാസികൾ കൂട്ടമായി എത്തി പാലം ഇല്ലാത്തതുമൂലമുള്ള ദുരവസ്ഥ ബോധ്യപ്പെടുത്തുകയും തുടർന്നു പാലം നിർമാണത്തിനുള്ള പ്രാരംഭ നടപടികൾക്ക് നിർദേശം നൽകുകയും ചെയ്തു. എന്നാൽ മണ്ണു പരിശോധന മാത്രമാണ് നടന്നത്. നടപ്പാത ഉൾപ്പെടെ എട്ടു മീറ്റർ വീതിയിൽ റോഡ് നിർമിക്കാനായിരുന്നു പദ്ധതി. സ്ഥലം ഏറ്റെടുക്കുന്നതിന് മാത്രം മൂന്നു കോടി രൂപയാണ് എസ്റ്റിമേറ്റിൽ വകകൊള്ളിച്ചിരിക്കുന്നത്. ഇത്രയും വലിയ പാലം പൊങ്ങലക്കരി പ്രദേശത്തിന് യോജിച്ചതല്ലെന്നാണ് നാട്ടുകാരുടെ നിലപാട്. ഭൂപ്രദേശത്തിന് അനുയോജ്യമായ രീതിയിലുള്ള പാലം…
Read Moreഇടവഴിയിൽവച്ച് യുവതിയുടെ മാല പൊട്ടിച്ചെടുക്കാൻ ശ്രമം; വിദഗ്ദമായി പ്ലാൻ ചെയ്തിട്ടും പദ്ധതി പാളി; പിടിക്കപ്പെടാതിരിക്കാൻ കാണിച്ച വേലകളെല്ലാം പൊളിച്ച് പോലീസ്
എരുമേലി: വിദഗ്ദമായി പ്ലാൻ ചെയ്തു മോഷണം നടത്താൻ ശ്രമിച്ചിട്ടും സിസി ടിവി ചതിച്ചു. എരുമേലി പോലീസ് സ്റ്റേഷനിലെ ഹൈടെക് സെൽ വിഭാഗം ഉദ്യോഗസ്ഥന്റെ സംശയം പ്രതിയെ അഴിക്കുള്ളിലാക്കി. എരുമേലി കുറുവാമൂഴി പീടിയേക്കൽ ഷിനു വർഗീസ് (42) ആണ് പോലീസ് പിടിയിലായത്. യുവതിയുടെ മാലാ പിടിച്ചുപറിക്കാൻ ശ്രമിച്ച കേസിലാണ് ഇയാൾ അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഈരാറ്റുപേട്ട സ്വദേശിനിയും എരുമേലി സർക്കാർ ആശുപത്രിയിലെ കോവിഡ് വാക്സിനേഷൻ യുണിറ്റിലെ ജീവനക്കാരിയുമായ അനുജ (22) യുടെ കഴുത്തിൽനിന്നാണ് മാല മോഷ്ടിക്കാൻ ശ്രമിച്ചത്. എരുമേലി പോലീസ് സ്റ്റേഷനും സർക്കാർ ആശുപത്രിക്കും അടുത്തുള്ള ഇടവഴിയിലായിരുന്നു മോഷണ ശ്രമം. മാലയിൽ കടന്നു പിടിച്ച കള്ളനോട് അനുജ മല്ലിട്ടതോടെ തോറ്റു പി·ാറി. തുടർന്നു കള്ളൻ ഓടി രക്ഷപെടുകയായിരുന്നു. ഉടൻ തന്നെ അനുജ പോലീസിൽ പരാതിപ്പെടുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. സംഭവസ്ഥലം സിസി ടിവി ദൃശ്യങ്ങളില്ലാത്തത്…
Read Moreഏറ്റുമാനൂരിൽ ഗുണ്ടാ ആക്രമണങ്ങൾക്ക് അവസാനമില്ലേ ? വീടുകളിൽ അതിക്രമിച്ച് കയറി സ്ത്രീകളെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തൽ; വിറങ്ങലിച്ച് ഒരു ഗ്രാമം
ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ മാരാക ആയുധങ്ങളുമായി എത്തുന്ന ഗുണ്ടാ ആക്രമങ്ങൾ അവസാനിക്കുന്നില്ല. ഇത്തവണ ഏറ്റുമാനൂരിലെ വീടുകളും വാഹനങ്ങളും അടിച്ച് തകർത്തും സ്ത്രികൾ ഉൾപ്പടെയുള്ളവരെ അക്രമിച്ചുമാണ് ഗുണ്ടാസംഘം അഴിഞ്ഞാടിയത്. ഓട്ടോ ഡ്രൈവർമാർ തമ്മിലുള്ള തർക്കത്തെ തുടർന്നാണ് ഏറ്റുമാനൂർ ഐടിഐക്കു സമീപം ഗുണ്ടാ സംഘം വീടുകളിൽ അതിക്രമിച്ചു കയറുകയും വടിവാൾ അടക്കമുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് അക്രമം നടത്തിയത്. അക്രമി സംഘം പതിനാറുകാരനെ അടിച്ചു വീഴ്ത്തി. സ്ത്രീകളെയും വടിവാൾ കാട്ടി ഭീഷണിപ്പെടുത്തിയ അക്രമി സംഘം അരമണിക്കൂറോളം പ്രദേശത്ത് അഴിഞ്ഞാടി. ആക്രമണത്തിൽ തലയ്ക്കു ഗുരുതരമായി പരിക്കേറ്റ പതിനാറുകാരൻ ബിനീഷിനെ പൊലീസ് വാഹനത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറ്റുമാനൂർ ഐടിഐയ്ക്കു സമീപം തച്ചിലേട്ട് റോഡിൽ പുന്നാപറന്പിൽ ഷാജി, കൊട്ടാരമുകളേൽ വീട്ടിൽ മനോജ്, കൊട്ടാരമുകളേൽ ബൈജു, കൊട്ടാരമുകളേൽ ജീന എന്നിവരുടെ വീടുകളാണ് പതിനഞ്ചോളം വരുന്ന അക്രമി സംഘം തല്ലിത്തകർത്തത്. ഇന്നലെ രാത്രി 9.30 മുതൽ പത്തുവരെയായിരുന്നു വീടുകളിൽ അക്രമി…
Read Moreആദ്യം ഭയന്നെങ്കിലും ചെറുത്തുനിന്നു, തന്റേടത്തോടെ പൊരുതി! മോഷ്ടാവ് തോറ്റോടി; മാല കൊടുക്കാതെ പൊരുതി കോവിഡ് പോരാളിയായ യുവതി
എരുമേലി: ഇടവഴിയിലൂടെ നടന്ന് സർക്കാർ ആശുപത്രിയിലേക്ക് കോവിഡ് ഡ്യൂട്ടിക്ക് പോവുകയായിരുന്ന യുവതിക്കുനേരേ മാല മോഷണ ശ്രമം. ആദ്യം ഭയന്നെങ്കിലും ചെറുത്തുനിന്നു തന്റേടത്തോടെ പൊരുതി മോഷ്ടാവിനെ തുരത്തി മാതൃകയായി കോവിഡ് ടെസ്റ്റ് ഡ്യൂട്ടിയിൽ സേവനം ചെയ്യുന്ന യുവതി. സംഭവത്തിൽ സിസി കാമറാ ദൃശ്യങ്ങൾ പരിശോധിച്ച് മോഷ്ടാവിനെ പിടികൂടാൻ പോലീസ് അന്വേഷണം ആരംഭിച്ചു. ഈരാറ്റുപേട്ട സ്വദേശി അനുജ (23) ആണ് മാല മോഷണശ്രമത്തിനിരയായത്. ഇന്നലെ രാവിലെ ഒമ്പതോടെയാണ് സംഭവം. എരുമേലി സർക്കാർ ആശുപത്രിയിൽ കോവിഡ് വാക്സിനേഷൻ കൗണ്ടറിൽ താത്കാലിക ജീവനക്കാരിയാണ് അനുജ. ഇന്നലെ രാവിലെ 9.10 ന് പതിവുപോലെ എരുമേലി വലിയമ്പലം ജംഗ്ഷനിൽ ബസിറങ്ങി ആശുപത്രിയിലേക്കു ദേവസ്വം ബോർഡ് മൈതാനത്തിലെ ഇടവഴിയിലൂടെ നടന്നു പോകുമ്പോഴായിരുന്നു സംഭവം. പോക്കറ്റിൽനിന്ന് ഫോൺ എടുത്തു സംസാരിച്ചുകൊണ്ട് പിന്നാലെ വന്ന യുവാവ് അനുജയെ കണ്ട് വഴി മാറി അൽപ്പം മുന്നോട്ടു പോയി. അതിനുശേഷം അവിടെ നിന്ന്…
Read Moreമറുപടി തൃപ്തികരമല്ല..! മൊബൈലില്‍ സംസാരിച്ച് ബസോടിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് പോയി
മല്ലപ്പള്ളി: മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ട് ബസ് ഓടിച്ച കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് മൂന്നു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു. കഴിഞ്ഞ ജനുവരി 30ന് മല്ലപ്പള്ളിയില്‍ നിന്ന് കോഴഞ്ചേരിക്ക് പുറപ്പെട്ട ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ ഡ്രൈവര്‍ സംസാരിക്കുന്നിന്റെ ദൃശ്യം നവമാധ്യമങ്ങളില്‍ പ്രചരിക്കുകയും മല്ലപ്പള്ളി ജോയിന്റ് ആര്‍ടിഒക്ക് പരാതിയായി ലഭിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മല്ലപ്പള്ളി ഡിപ്പോയിലെ ഡ്രൈവറായ ടി.ജി. രാജേഷ് കുമാറിനോട് വിശദീകരണം ആവശ്യപ്പെട്ടങ്കിലും മറുപടി തൃപ്തികരമല്ലാത്തതിനാല്‍ മല്ലപ്പള്ളി ജോയിന്റ് ആര്‍ടിഒ ഒ.എ. മാത്യുവാണ് കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചത്. ലൈസന്‍സ് അയോഗ്യമാക്കിയ കാലത്ത് ഹെവി വാഹനങ്ങള്‍ ഓടിക്കുവാന്‍ പാടില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. എതിരായി പ്രവര്‍ത്തിച്ചാല്‍ ലൈസന്‍സ് റദ്ദുചെയ്യുമെന്നും ഉത്തരവില്‍ വൃക്തമാക്കിയിട്ടുണ്ട്.
Read Moreമരച്ചീനി വില കൂപ്പുകുത്തി! റേഷൻ കിറ്റിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി കർഷകർ രംഗത്ത്; വിലക്കുറവായിട്ടും വാങ്ങാനാളില്ലാത്ത സാഹചര്യം
തൊടുപുഴ: മരച്ചീനി വില കൂപ്പുകുത്തിയതോടെ കർഷകർ കടുത്ത പ്രതിസന്ധിയിൽ. സീസണിൽ കപ്പവിറ്റഴിക്കാനാകാതെ നിരവധികർഷകരാണ് ബുദ്ധിമുട്ടിലായിരിക്കുന്നത്. കോവിഡ് മൂലം ഭക്ഷ്യപ്രതിസന്ധിയുണ്ടാകുമെന്ന അഭ്യൂഹത്തെ തുടർന്നു ആളുകൾ കൂടുതൽ കൃഷി ചെയ്യാൻ തയാറായതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.കഴിഞ്ഞ വർഷം ഈ സമയത്ത് കിലോയ്ക്ക് 20-25 എന്ന തോതിൽ വില ലഭിച്ചിരുന്നപ്പോൾ ഇത്തവണ 8-10 എന്ന നിരക്കിലാണ് വില. വിലക്കുറവായിട്ടും വാങ്ങാനാളില്ലാത്ത സാഹചര്യമാണ്. മഴ മാറിയതോടെ കപ്പ ഉണങ്ങി സൂക്ഷിക്കാനുള്ള തത്രപ്പാടിലാണ് കർഷകർ. എന്നാൽ പച്ചക്കപ്പയുടെ വിലയിടിഞ്ഞതോടെ ഉണക്കക്കപ്പയ്ക്കും വിലയിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം കിലോയ്ക്ക് 100-110 തോതിലായിരുന്നു വിലയെങ്കിൽ നിലവിൽ 70-80 രൂപയാണ് വില. ഒരുമാസം കൂടി കഴിയുന്നതോടെ വില വീണ്ടും കുറയാനാണ് സാധ്യത. ജോലിക്കാരെ ലഭിക്കാത്തതിനാൽനാട്ടിൻപുറങ്ങളിലെ കർഷകരും പുതു സംരംഭമായ ഡ്രയറിനെ ആശ്രയിച്ചാണ് കപ്പ ഉണങ്ങിയെടുക്കുന്നത്. തൊടുപുഴ കാഡ്സിൽ രണ്ടുമാസം വരെ ബുക്കിംഗാണ് നിലവിൽ. പുരയിടങ്ങളിൽ നിന്നു പറിച്ചെടുക്കുന്ന…
Read More