ടി.പി.സന്തോഷ്കുമാർ തൊടുപുഴ: ശരീരത്തെ കീഴടക്കാനെത്തിയ അർബുദത്തോടായിരുന്നു സജിയുടെ ആദ്യ മൽസരം. ഇപ്പോൾ സജി ചെന്പകശേരിൽ കുമാരമംഗലം പഞ്ചായത്ത് 12-ാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥിയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ വീണ് കൈയ്ക്ക് പരിക്കേറ്റെങ്കിലും പ്ലാസ്റ്ററിട്ട കൈയുമായി സജി പ്രചാരണ തിരക്കിലാണ്. കോണ്‍ഗ്രസ് തൊടുപുഴ ബ്ലോക്ക് സെക്രട്ടറിയാണ് സജി ചെന്പകശേരിൽ. മൂന്നു വർഷം മുന്‍പ് കൈയുടെ മസിലിലാണ് അർബുദം പിടിപെട്ടത്. അർബുദ രോഗത്തെതുടർന്ന് കൈകൾ വളഞ്ഞു പോയി. തുടർന്ന് ശ്വാസകോശത്തെയും ബാധിച്ചു. തിരുവനന്തപുരം ആർസിസിയിലെ ഏറെ നാളത്തെ ചികിൽസയെ തുടർന്ന് രോഗത്തിന് ശമനമുണ്ടായി. ഇപ്പോഴും മരുന്നുകൾ തുടരുന്നുണ്ടെങ്കിലും രോഗം ഇപ്പോൾ സജിയെ അലട്ടുന്നില്ല. എന്നാൽ ആർസിസിയിൽ എത്തുന്ന കാൻസർ രോഗികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ സജിയുടെ ഉള്ളുലച്ചു. പിന്നീടാണ് കാൻസർ രോഗികളെ സഹായിക്കാനുള്ള സന്നദ്ധത ഏറ്റെടുത്തു തുടങ്ങിയത്. ചികിൽസ ആവശ്യമുള്ളവരെ വീട്ടിൽ നിന്നും വാഹനത്തിൽ ആർസിസിയിൽ എത്തിച്ച് ചികിൽസയും താമസവും ഭക്ഷണവുമെല്ലാം ഉറപ്പാക്കി…
Read MoreCategory: Kottayam
കോവിഡ് വരുത്തിയ മാറ്റങ്ങൾ..! വീഡിയോ അഭ്യർഥനയുമായി മുന്നണി നേതാക്കൾ; ഏറ്റെടുത്ത് പൊതുജനം
കോട്ടയം: കോണ്‍ഗ്രസ്, സിപിഎം, സിപിഐ, ബിജെപി സ്ഥാനാർഥികൾക്കായി പ്രമുഖ നേതാക്കൾ വീഡിയോ അഭ്യർഥനയുമായി രംഗത്തെത്തി. കോവിഡ് സുരക്ഷാ സംവിധാനത്തിന്റെ ഭാഗമായി പൊതു സന്പർക്കമില്ലാതെ വോട്ടറെ തേടി നേതാക്കൾ എത്തുന്നതിനോട് ജനങ്ങൾക്കും മികച്ച പ്രതികരമാണ് എങ്ങും. തങ്ങളുടെ സ്ഥാനാർഥിയെ വിജയിപ്പിക്കണമെന്ന ചിഹ്നത്തോടെയുള്ള അഭ്യർഥന നേതാക്കന്മാർ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യും. ഇതു സ്ഥാനാർഥിയും അണികളും പങ്കുവെച്ചു വോട്ടറുടെ അടുക്കലേക്ക് എത്തിക്കുകയാണ്. പ്രമുഖ നേതാക്കന്മാരുടെ വീഡിയോ അഭ്യർഥനയ്ക്കു മികച്ച സ്വീകരണമാണ് ജനങ്ങളും നൽകുന്നത്. കോണ്‍ഗ്രസ് സ്ഥാനാർഥികൾക്കു വേണ്ടി ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, എ.കെ. ആന്റണി എന്നിവരും വനിതാ സ്ഥാനാർഥികൾക്കായി ആലത്തൂർ എംപി രമ്യാ ഹരിദാസ്, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷുമാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സിപിഎം സ്ഥാനാർഥികൾക്കായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എം.എം. മണി, എ. വിജയകുമാർ, എം.എ. ബേബി തുടങ്ങിയവരാണ് അഭ്യർഥനയുമായി സമൂഹ മാധ്യമങ്ങളിലെത്തിയത്.…
Read Moreവോട്ടുകൾ പൊക്കിയെടുക്കാൻ…ക്രെയിൻ ഡ്രൈവറുടെ സീറ്റിൽനിന്ന് വോട്ടറുടെ മുന്നിൽ
കോട്ടയം: ക്രെയിൻ ഡ്രൈവറിൽനിന്ന് 22-ാം വയസിൽ ജനവിധി തേടുന്ന സ്ഥാനാർഥിയാകുന്പോൾ പാലാ സ്വദേശി അമൽ ഷാജിയ്ക്കു പ്രതീക്ഷ വാനോളം. കരൂർ പഞ്ചായത്ത് നാലാം വാർഡായ അന്ത്യാളത്താണ് യുഡിഎഫ് സ്ഥാനാർഥിയായി അമൽ ഷാജി മത്സരിക്കുന്നത്. ഗോദയിൽ മാറ്റുരയ്ക്കാനെത്തുന്നവരേക്കാൾ ജൂനിയറായ ഷാജി ബിരുദ പഠനം പൂർത്തിയാക്കിയശേഷം പാലായിലെ സ്വകാര്യ ടിംബർ കന്പനിയിലെ ക്രെയിൻ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ സീറ്റിൽ ചെണ്ട ചിഹ്നത്തിലാണ് അമൽ മത്സരിക്കുന്നത്. വളയം പിടിച്ച കൈകകളിൽ നിന്നും തൊഴു കൈകളോടെ വോട്ടറുടെ മുന്നിലേക്കെത്തുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കുകൾ കാരണം ഇപ്പോൾ ക്രെയിൻ ഓടിക്കാൻ പോകുന്നില്ല. മുഴുവൻ സമയവും വീടുകയറിയുള്ള പ്രചാരണമാണെന്ന് അമൽ പറയുന്നു. അന്ത്യാളം വട്ടക്കുന്നേൽ ഷാജിയുടെയും ജെയിനിയുടെയും മകനായ അമൽ തെരഞ്ഞെടുപ്പിൽ വലിയ ശുഭാപ്തി വിശ്വാസത്തിലാണ്. ഇത്ര ചെറുപ്പത്തിൽ തന്നെ വലിയ വാഹനങ്ങൾ ഓടിക്കുവാനുള്ള ലൈസൻസ് ലഭിച്ച അമലിനു സ്വന്തമായി…
Read Moreസ്പെഷൽ തപാൽ വോട്ട്; പിപിഇ കിറ്റ് ധരിച്ചുള്ളയാത്ര ശാരീരികമായും മാനസികമായും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി ഉദ്യോഗസ്ഥർ
കോട്ടയം: സ്പെഷൽ തപാൽ വോട്ട് ഇന്നലെ ജില്ലയിൽ ആരംഭിച്ചപ്പോൾ വലഞ്ഞത് ഉദ്യോഗസ്ഥർ. രണ്ടു സ്പെഷൽ പോളിംഗ് ഓഫീസർമാരും ഒരു പോലീസ് ഉദ്യോഗസ്ഥനുമടങ്ങുന്ന ടീമാണ് ബാലറ്റുമായി വോട്ടറെ തേടി വീട്ടിലെത്തിയത്. സെപ്ഷൽ പോളിംഗ് ഓഫീസർമാർ പിപിഇ കിറ്റ് ധരിച്ചാണ് രഹസ്യ ബാലറ്റിൽ വോട്ടു രേഖപ്പെടുത്താൻ വോട്ടർമാരെ സമീപിച്ചത്. കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരും ക്വാറന്റൈനിൽ കഴിയുന്നവരുമാണ് വോട്ട് രേഖപ്പെടുത്തുന്നത്. നിരീക്ഷണത്തിൽ കഴിയുന്നവരുടെ വിശദ വിവരങ്ങൾ ശേഖരിച്ചതിനു ശേഷം വീട്ടുകാരെ ഫോണ്‍ ചെയ്ത് അറിയിച്ചതിനു ശേഷമാണ് സ്പെഷൽ പോളിംഗ് ഓഫീസർമാരുടെ ടീം വീടുകളിലേക്ക് എത്തുന്നത്. ഇന്നലെ ഉച്ച കഴിഞ്ഞ് ആരംഭിച്ച വോട്ടിംഗ് സംവിധാനത്തിനായി പല ടീമുകളായി തിരിഞ്ഞാണ് സ്പെഷൽ പോളിംഗ് ഓഫീസർമാർ വീടുകളിലേക്കെത്തിയത്. എന്നാൽ കൃത്യമായ വിവരങ്ങൾ നൽകാഞ്ഞത് ആദ്യം തന്നെ ഇവരെ വലച്ചു. കിലോമീറ്ററുകളോളം നടന്നാണ് പല ടീമുകളും കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെയും ക്വാറന്റൈനിൽ കഴിയുന്നവരുടെയും വീടുകളിലേക്കെത്തിയത്. സ്ഥലത്ത് എത്തിയതിനു ശേഷമാണ് പലടിയങ്ങളിലും…
Read Moreബിനോയിക്കു ഫ്ളക്സില്ല, ബാനറില്ല, പോസ്റ്ററില്ല…ആകെയുള്ളത് നോട്ടീസ് രൂപത്തില്‍ അച്ചടിച്ച അഭ്യര്‍ഥന മാത്രം!
കടുത്തുരുത്തി: ഫ്ളെക്സില്ല, ബാനറില്ല, പോസ്റ്ററുകളില്ല… ആകെയുള്ളത് നോട്ടീസ് രൂപത്തില്‍ അച്ചടിച്ച അഭ്യര്‍ത്ഥന മാത്രം. അതും വീടുകളില്‍ നേരിട്ടെത്തി വോട്ടര്‍മാരുടെ കൈകളില്‍ കൊടുക്കും. ഇതാണ് ബിനോയ് ഇമ്മാനുവേലിന്റെ തെരഞ്ഞെടുപ്പ് പ്രചരണം. മാഞ്ഞൂര്‍ പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് കോതനല്ലൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് ബിനോയി. ചെലവു ചുരുക്കാനല്ലചെലവ് ചുരുക്കാനെന്നുമല്ല ബിനോയി തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഈ മാതൃക സ്വീകരിച്ചത്. പ്രകൃതി സനേഹിയായ ബിനോയി തന്റെ തെരഞ്ഞെടുപ്പ് പ്രചരണരീതിയിലും ഈ മാതൃക സ്വീകരിക്കുകയായിരുന്നു. കോവിഡ് കാലമായതിനാല്‍ പലപ്പോഴും തനിച്ചാണ് ബിനോയിയുടെ പ്രചരണമെന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ തവണ മത്സരിച്ചു വിജയിച്ചപ്പോഴും ബിനോയിയുടെ തെരഞ്ഞെടുപ്പ് പ്രചരണം ഇതേ രീതിയിലായിരുന്നു. ഫ്ളെക്സും ബാനറും പോസ്റ്ററുമെല്ലാം തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പ്രകൃതിക്കു ദോഷമായി അവശേഷിക്കുമെന്നാണ് ബിനോയി പറയുന്നത്. അന്നത്തെ വിജയി2010ല്‍ ഇതേ വാര്‍ഡില്‍ നിന്നും ഇടത്, വലത് മുന്നണി സ്ഥാനാര്‍ത്ഥികളെ മികച്ച ഭൂരിപക്ഷത്തില്‍ തോല്പിച്ച ബിനോയി, 2015ല്‍ തന്റെ വാര്ഡ്്്…
Read Moreപ്രചാരണം ആവേശത്തിന്റെ നാലാം റൗണ്ടിലേക്ക്; മണർകാട് പിടിച്ചെടുക്കാൻ ആംആദ്മി പാർട്ടിയും
മണർകാട്: പഞ്ചായത്തിൽ തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ മുന്നണികൾ നാലാം റൗണ്ടിലേക്ക്. തുടർ ഭരണത്തിനായി യുഡിഎഫും ഭരണം തിരിച്ചു പിടിക്കാൻ എൽഡിഎഫും അട്ടിമറി സൃഷ്ടിക്കാൻ എൻഡിഎയും രംഗത്തുണ്ട്. വിവിധ വാർഡുകളിൽ പോസ്റ്ററുകളും ബോർഡുകളും എത്തിച്ചു പ്രചരണം ആവേശത്തിലാണ്. 17 വാർഡുള്ള പഞ്ചായത്തിൽ എല്ലാ വാർഡുകളിലും യുഡിഎഫ് മത്സരിക്കുന്നുണ്ട്. ആം ആദ്മി അഞ്ച് വാർഡുകളിൽആംആദ്മി പാർട്ടിയും അഞ്ചു വാർഡുകളിൽ മത്സരിക്കുന്നു. പ്രമുഖരെയാണ് മുന്നണികൾ മത്സര രംഗത്ത് ഇറങ്ങിയിരിക്കുന്നത്. പഞ്ചായത്തിലെ 17 വാർഡുകളിൽ 10 വാർഡുകളിലും ത്രികോണ മത്സരമാണ് നടക്കുന്നത്. ഒന്നാം വാർഡിൽ യുഡിഎഫിലെ ശ്രീനിവാസൻ കടായിയും സിപിഎമ്മിലെ ജെ.ആർ. രാജീവും ബിജെപി സ്ഥാനാർഥിയായി അക്ഷര രാജുവും മത്സരിക്കുന്നു. രണ്ടാം വാർഡിൽ മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം സാബു ചെറിയാൻ കോണ്‍ഗ്രസ് സ്ഥാനാർഥിയായും ജോയിമോൻ വാളാട്ട് സിപിഐ സ്ഥാനാർഥിയായും സിന്ധു അനിൽ കുമാർ ബിജെപി സ്ഥാനാർഥി യായും മത്സര രംഗത്തുണ്ട്. 14-ാം വാർഡിൽ…
Read Moreവിഭാഗീയത മുതൽ സ്ഥാനാർഥി നിർണയത്തിലെ പ്രശ്നങ്ങൾ വരെ… മൂന്നു സിറ്റിംഗ് സീറ്റുകളിൽ തിരിച്ചടി നേരിടുമെന്ന ആശങ്കയിൽ സിപിഎം
കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്തിലെ മൂന്നു സിറ്റിംഗ് സീറ്റുകളിൽ തിരിച്ചടി നേരിടുമെന്ന് ആശങ്കയിൽ ജില്ലയിലെ സിപിഎം നേതൃത്വം. സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റുകളായി കുമരകം, വെള്ളൂർ, തലയാഴം ഡിവിഷനുകളിലാണ് അപ്രതീക്ഷിത തിരിച്ചടിയുണ്ടാകുമെന്ന ആശങ്ക സിപിഎം ജില്ലാ നേതൃത്വത്തിനു തലവേദനയായിരിക്കുന്നത്. കുമരകത്തെ പ്രശ്നംസിപിഎമ്മിന്റെ ശക്തി കേന്ദ്രമായ കുമരകത്തുണ്ടായിരിക്കുന്ന വിഭാഗീയതയാണ് സിപിഎമ്മിനു വലിയ തലവേദന സൃഷ്ടിച്ചിരിക്കുന്നത്. പഞ്ചായത്തിലും തിരിച്ചടി നേരിട്ടേക്കുമെന്നും ആശങ്കയുണ്ട്. ഇതു ജില്ലാ പഞ്ചായത്ത് സ്ഥാനാർഥിയെയും പ്രതികൂലമായി ബാധിച്ചേക്കും. ഇവിടുത്തെ എസ്എൻഡിപി നേതൃത്വം നടത്തുന്ന ഇടപെടലുകളും ഇടതുപക്ഷത്തിന് വിനയായേക്കുമെന്നും നേതാക്കൾ കണക്ക് കൂട്ടുന്നു. വെള്ളൂരിൽ മുൻ ജില്ലാ പഞ്ചായത്തംഗമായ സിപിഎം വനിതാ നേതാവിനു പാർട്ടിയിലുണ്ടായ ചില പ്രശ്നങ്ങൾ കാരണം വികസന പ്രവർത്തനത്തിന് അനുവദിച്ച 10 കോടി രൂപ മണ്ഡലത്തിൽ ലാപ്സായതും വെള്ളൂർ സഹകരണ ബാങ്ക് അഴിമതിയും തിരിച്ചടിയാകുന്ന സാഹചര്യമാണ്. ഏറ്റെടുക്കാതെ പ്രവർത്തകർതലയാഴത്ത് സിപിഎം സ്ഥാനാർഥിയെ പ്രവർത്തകർ ഏറ്റെടുത്തിട്ടില്ലെന്നും പറയപ്പെടുന്നു. ഇതു…
Read Moreവ്യാജ ആധാർ കാർഡ് നല്കി മുക്കുപണ്ടം തട്ടിപ്പ്; കോട്ടയത്ത് ഇടുക്കിക്കാരനായ യുവാവ് പോലീസ് പിടിയിൽ
കോട്ടയം: ജില്ലയിലെങ്ങും മുക്കുപണ്ടം പണയംവച്ചു പണം തട്ടുന്ന സംഭവങ്ങൾ വർധിക്കുന്നു. കോട്ടയം നഗരത്തിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയംവച്ചു പണം തട്ടിയയാളെ ഇന്നലെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇടുക്കി വാകത്താനത്ത് ബോബി ഫിലിപ്പ് (43) ആണ് അറസ്റ്റിലായത്. ഇയാൾ കൂടുതൽ സ്ഥലങ്ങളിൽ ഇത്തരത്തിലുള്ള തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോയെന്നും ഇയാളുടെ സംഘത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പോലീസ് അന്വേഷിച്ചു വരികയാണ്. ഇത്തരം സംഘങ്ങൾ വ്യാജ ആധാർ കാർഡുകൾ നല്‍കിയാണ് തട്ടിപ്പുകൾ നടത്തുന്നത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതിയെ പിടികൂടിയത്. നാലു മാസം മുന്‍പ് നഗരത്തിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ഇയാൾ നാലു വളകൾ പണയം വച്ചു 1.12 ലക്ഷം രൂപ വാങ്ങി. കഴിഞ്ഞ ദിവസം സ്ഥാപനത്തിലെ അധികൃതർ സ്വർണ്ണം പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് ബോധ്യപ്പെട്ടത്. ഇതോടെ ഇയാൾ നല്കിയ ആധാർ കാർഡും മേൽവിലാസവും മൊബൈൽ നന്പറും പരിശോധിച്ചെങ്കിലും ഇവയെല്ലാം…
Read More‘ഈ കള്ളൻ നേർച്ചപ്പെട്ടി കണ്ടാൽ വിടില്ല’; കമ്പിക്കഷ്ണവും ച്യൂയിംഗവുമുണ്ടെങ്കിൽ ജോഷിക്ക് മോഷണം പുഷ്പം പോലെ…
ഈരാറ്റുപേട്ട: നേർച്ചപ്പെട്ടിയിൽ നിന്നും പണം മോഷ്്ടിക്കുന്നതിൽ വിരുതനാണ് ഈരാറ്റുപേട്ട പോലീസ് പിടികൂടിയ വിളക്കുമാടം സ്വദേശി ജോസഫ് (ജോഷി- 46). കന്പിക്കഷ്ണവും ച്യൂയിംഗവുമുണ്ടെങ്കിൽ ജോഷി ഏതു നേർച്ചപ്പെട്ടിയിൽ നിന്നും നിഷ്പ്രയാസം മിനിറ്റുകൾക്കുള്ളിൽ പണം മോഷ്്ടിക്കും. കേറ്ററിംഗ് ജോലികൾക്കായി പോകുന്ന ജോഷി ജോലിക്കിടയിൽ നേർച്ചപ്പെട്ടികൾ നോക്കിവച്ചശേഷം പിന്നീടെത്തി മോഷണം നടത്തുകയാണ് ചെയ്യുന്നത്. ഇയാൾ പാലായ്ക്കും പരിസര പ്രദേശത്തുമുള്ള നിരവധി പള്ളികളുടെ നേർച്ചപ്പെട്ടികളിൽ നിന്നും പണം മോഷ്്ടിച്ചതായാണ് പോലീസിനു വിവരം ലഭിച്ചിരിക്കുന്നത്. തീക്കോയി സെന്റ് മേരീസ് ഫൊറോന പള്ളിയിലെ നേർച്ചപ്പെട്ടിയിൽ നിന്നും പണം മോഷ്്ടിച്ച കേസിലാണ് ഇയാളെ ഈരാറ്റുപേട്ട പോലീസ് പിടികൂടിയത്. ദിവസങ്ങൾക്കു മുന്‍പ് ഇവിടെ കേറ്ററിംഗ് ജോലിക്ക് എത്തിയ ജോഷി പിന്നീട് ഇവിടെയെത്തി മോഷണം നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വഴക്കമുള്ള ചെറിയ കന്പിക്കഷണത്തിൽ ച്യൂയിംഗം തേച്ചുപിടിപ്പിച്ച ശേഷം നേർച്ചപ്പെട്ടിക്കുള്ളിൽ കടത്തി പണം അപഹരിക്കുന്നതാണ് പ്രതിയുടെ രീതി. മോഷണത്തിനുപയോഗിക്കുന്ന ടെലിഫോണ്‍ കേബിൾ…
Read Moreബുറേവി: കോട്ടയം ജില്ലയും അതീവ ജാഗ്രതയിൽ; വിവിധ താലൂക്കുകളിലായി 163 ദുരിതാശ്വാസ ക്യാന്പുകൾ
കോട്ടയം: ബുറേവി ചുഴലിക്കാറ്റ് ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് അതീവ ജാഗ്രതയിലാണ് കോട്ടയം ജില്ല. ദുരിതാശ്വാസ പ്രവർത്തങ്ങൾക്കു നേതൃത്വം നല്‍കുന്നതിനായി 21 അംഗ ദേശീയ ദുരന്ത പ്രതികരണ സേനയും ജില്ലയിൽ എത്തിയിട്ടുണ്ട്. വിവിധ സ്ഥലങ്ങളിൽ അപകടകരമായി നില്ക്കുന്ന മരങ്ങൾ മുറിച്ചു മാറ്റുന്നതും ശിഖരങ്ങൾ വെട്ടിമാറ്റുന്ന നടപടികളും പുരോഗമിക്കുകയാണ്. അടിയന്തര സാഹചര്യമുണ്ടായാൽ ആളുകളെ മാറ്റി പാർപ്പിക്കുന്നതിന് ജില്ലയിലെ വിവിധ താലൂക്കുകളിലായി 163 ദുരിതാശ്വാസ ക്യാന്പുകൾ സജ്ജീകരിച്ചിട്ടുണ്ട്. ചില സ്ഥലങ്ങളിൽ ആളുകളെ ബോധവത്കരിക്കുന്നതിനായി മൈക്ക് അനൗണ്‍സ്മെന്റുകളും നടത്തുന്നുണ്ട്. അതിവർഷം, മണ്ണിടിച്ചിൽ, മിന്നൽപ്രളയം, ഇടിമിന്നൽ, ചുഴലിക്കാറ്റ് എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്നും നാളെയും ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണിമല, പന്പ, അഴുത, മീനച്ചിൽ നദികളിൽ ജലനിരപ്പുയർന്നേക്കാം. പ്രളയസാധ്യതയുണ്ടായാൽ പന്പ ഡാമിന്റെ ഷട്ടറുകൾ ഉയർത്താനും നിർദേശമുണ്ട്. ജില്ലയിലെ ഒന്‍പതു പഞ്ചായത്തുകളിലുടെ കാറ്റ് വീശാൻ സാധ്യയുണ്ടെന്നാണ് ദുരന്ത നിവാരണ അതോറിട്ടിയുടെ മുന്നറിയിപ്പ്. എരുമേലി, കാഞ്ഞിരപ്പള്ളി, മുക്കണ്ടയം,…
Read More