കോട്ടയം: നഗരസഭയിൽ നാമനിർദേശ പത്രിക സമർപ്പിച്ച് തിരികെ രസീതുമായി ഗേറ്റിനു പുറത്തു വന്നവർക്ക് ആദ്യം ലഭിച്ചത് പോലിസിന്റെ പെറ്റി. അനധികൃത പാർക്കിംഗിനുള്ള പിഴയടക്കാനുള്ളതായിരുന്നു പെറ്റി. തെരഞ്ഞെടുപ്പിനു നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായ ഇന്നലെ വലിയ തിരക്കാണ് കോട്ടയം നഗരസഭയിൽ അനുഭവപ്പെട്ടത്. കോവിഡ് മാനദണഡങ്ങൾ പോലും കാറ്റിൽ പറത്തി തിക്കും തിരക്കും വലിയ രീതിയിൽ അനുഭവപ്പെട്ടിരുന്നു. വിവിധ രാഷ്ട്രീയ കക്ഷികളുടെയും സ്വതന്ത്ര സ്ഥാനാർഥികളും കളം പിടിച്ചപ്പോൾ അവരെത്തിയ വാഹനങ്ങൾ പലതും എംസി റോഡിനു വശങ്ങളിലും നഗരസഭാ കവാടത്തിനു മുന്നിൽ ആകാശപ്പാതയുടെ നിർമാണം നടക്കുന്ന ഇടങ്ങളിലുമാണ് പാർക്ക് ചെയ്തിരുന്നത്. ഇതിൽ കൂടുതലും ഇരുചക്രവാഹനങ്ങളുമായിരുന്നു.ഗതാഗത തടസമുണ്ടായതിനെ തുടർന്നാണ് ട്രാഫിക് പോലിസ് ഇവിടെയെത്തി അനധികൃതമായി പാർക്ക് ചെയ്തതിനു വാഹനങ്ങളിൽ പിഴ അടക്കാനുള്ള സ്റ്റിക്കർ പതിപ്പിച്ചത്. ഇന്നലെ രാവിലെ 11 മുതൽ നാമനിർദേശ പത്രിക സമർപ്പിച്ചു തുടങ്ങിയതോടെ നഗരസഭയുടെ പാർക്കിംഗ് സ്ഥലങ്ങൾ നിറഞ്ഞു.…
Read MoreCategory: Kottayam
മുന്നണിയിലെ തമ്മിലടി രൂക്ഷം; ഒരേ മുന്നണിയിലെ രണ്ടു സ്ഥാനാർഥിക നീണ്ടൂർ ഡിവിഷനിൽ മാത്രമല്ല
ഏറ്റുമാനൂർ: ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിവിധ ഇടങ്ങളിൽ യുഡിഎഫിലും എൽഡിഎഫിലും തമ്മിലടിയും തർക്കവും രൂക്ഷം. നീണ്ടൂർ ഡിവിഷനിൽ എൽഡിഎഫ് പാനലിൽ പത്രിക സമർപ്പിച്ചിരിക്കുന്നത് രണ്ടു സ്ഥാനാർത്ഥികൾ. ഒരേ സീറ്റിലേക്ക് നോമിനേഷൻ നൽകിയതോടെയാണ് തർക്കം രൂക്ഷമാകുന്നത്. സിപിഐ സ്വതന്ത്ര സ്ഥാനാർത്ഥി തോമസ്കുട്ടി ജോയും കേരള കോണ്‍ഗ്രസ് എം ജോസ് വിഭാഗം നേതാവും മുൻ നീണ്ടൂർ പഞ്ചായത്ത് പ്രസിഡന്റുമായ തോമസ് കോട്ടൂരും നോമിനേഷൻ നൽകിയതോടെയാണ് തർക്കം രൂക്ഷമായത്. പ്രാദേശിക വിഷയങ്ങൾ താഴേത്തട്ടിൽ വച്ചുതന്നെ പരിഹരിക്കണമെന്നാണ് ജില്ലാ നേതൃത്വം അറിയിച്ചിരിക്കുന്നത്.അതിരന്പുഴ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലും ഒരേ മുന്നണിയിൽ തന്നെ രണ്ട് പേരാണ് നോമിനേഷൻ നൽകിയിരിക്കുന്നത്. മൂന്നാം വാർഡിൽ മത്സരിക്കുന്നത് മുൻ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിലാണ്. ഇതേ വാർഡിലേക്ക് കേരള കോണ്‍ഗ്രസ് എം ജോസഫ് വിഭാഗം നേതാവ് ജെയ്സൻ ഒഴുകയിൽ കൂടി നോമിനേഷൻ നൽകിയതോടെയാണ് യുഡിഎഫിലും തർക്കം ആരംഭിച്ചത്.…
Read Moreസമയം കാത്തുനിന്നില്ല..! വർത്തമാനം അൽപം കൂടിപ്പോയി, പത്രിക സമർപ്പിക്കാനാവാതെ എൽഡിഎഫ് സ്ഥാനാർഥി
തിടനാട്ടിൽ എൽഡിഎഫ് സ്ഥാനാർഥിക്കു പത്രിക നൽകാൻ സാധിച്ചില്ലതിടനാട്: തിടനാട് ഗ്രാമപഞ്ചായത്ത് 12-ാം വാർഡിൽ എൽഡിഎഫിലെ സിപിഎം സ്ഥാനാർഥി ജെയ്പി പുരയിടത്തിനു നാമനിർദേശപത്രിക സമർപ്പിക്കാൻ സാധിച്ചില്ല. തുക കെട്ടിവച്ച് മറ്റുള്ളവരുമായി സംസാരിച്ചു മാറിനിന്നതുമൂലം പത്രികാസമർപ്പണത്തിന്റെ സമയം കടന്നുപോയി. പിന്നീട് ഉദ്യോഗസ്ഥർ പത്രിക സ്വീകരിക്കാൻ തയാറായില്ല. യുഡിഎഫിലെ സുരേഷ് കാലായിൽ, ജനപക്ഷം പാർട്ടിയിലെ വി.ഡി. സെബാസ്റ്റ്യൻ ചെന്നയ്ക്കാട്ടുകുന്നേൽ, എൽഡിഎഫിലെ ഡമ്മി സ്ഥാനാർഥി ബാലകൃഷ്ണൻ എന്നിവരും ബിജെപി സ്ഥാനാർഥിയും മത്സരരംഗത്തുണ്ട്.
Read Moreകോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ മൂന്നുവയസുകാരൻ മരിച്ചത് കുത്തിവയ്പു മൂലമോ ? വീട്ടുകാരുടെ പരാതിയിൽ പറയുന്ന ആരോപണം ഇങ്ങനെ…
കോട്ടയം: മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ മൂന്നു വയസുകാരൻ മരിച്ചത് കുത്തിവയ്പു മൂലമാണെന്നാരോപിച്ച് കുട്ടിയുടെ പിതാവ് മാരാരിക്കുളം സ്റ്റേഷനിൽ പരാതി നൽകി. സംഭവം നടന്നത് കോട്ടയം ഗാന്ധിനഗർ സ്റ്റേഷൻ പരിധിയിൽ ആയതിനാൽ മാരാരിക്കുളത്തുനിന്ന് പരാതി ഗാന്ധിനഗർ സ്റ്റേഷന് കൈമാറി. ബുധനാഴ്ച അർധരാത്രിയ്ക്കു ശേഷമായിരുന്നു സംഭവം. ചേർത്തല മാരാരിക്കുളം പുത്തൻകുളങ്ങര സുരേഷിന്റെ മകൻ അർണവ്(മൂന്ന്) ആണ് മരിച്ചത്. ബുധനാഴ്ച കടുത്ത പനിയെ തുടർന്നാണ് രാവിലെ 11.30ന് അർണവിനെ മാതാപിതാക്കൾ കുട്ടികളുടെ ആശുപത്രിയിൽ എത്തിച്ചത്. പ്രാഥമിക ചികിത്സയ്ക്കായി കോവിഡ് നിരീക്ഷണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ചികിത്സ നൽകുകയും ചെയ്തു. വൈകുന്നേരം ആരോഗ്യനില മോശമായതിനെ തുടർന്ന് കുട്ടിയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പിന്നീട് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചുവെങ്കിലും വ്യാഴാഴ്ച പുലർച്ചെ 1.30ന് കുട്ടി മരിച്ചു. ഇതിനിടയിൽ കുട്ടിയുടെ ചികിത്സാരേഖ (കേസ് ഷീറ്റ് ) കാണാതാവുകയും ചെയതിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ കിടന്നപ്പോൾ നഴ്സ്…
Read Moreപനച്ചിക്കാട്ട് മാറ്റുരയ്ക്കാൻ ഡോക്ടർ ദമ്പതികള്‍! ബിജെപിക്ക് പനച്ചിക്കാട് പഞ്ചായത്തിൽ ആദ്യമായി അക്കൗണ്ട് തുറന്നതു വിജയകുമാറാണ്
ചിങ്ങവനം: പനച്ചിക്കാട് പഞ്ചായത്തിൽ മാറ്റുരയ്ക്കാൻ ഇത്തവണ ഡോക്ടർ ദന്പതികളും. ചാന്നാനിക്കാട് ഇരുപ്പപുഴ ഇ.കെ. വിജയകുമാറും ഭാര്യ ലിജി വിജയകുമാറുമാണ് അഞ്ച്, 17 വാർഡുകളിൽ ബിജെപി സ്ഥാനാർഥികളായി മത്സരത്തിനെത്തുന്നത്. ഇരുവരും ഹോമിയോ ഡോക്ടർമാരായി സേവനമനുഷ്ഠിക്കുന്നു. ഇ.കെ എന്ന് എല്ലാവരും വിളിക്കുന്ന വിജയകുമാർ അഞ്ച്, ഏഴ്, 18 എന്നീ വാർഡുകളിൽനിന്നും മുന്‍പ് മൂന്നു തവണ പഞ്ചായത്ത് മെന്പറായിട്ടുണ്ട്. ഇത്തവണ അഞ്ചാം വാർഡായ കണിയാമല വാർഡിൽനിന്നുമാണു മത്സരിക്കുന്നത്. ബിജെപിക്ക് പനച്ചിക്കാട് പഞ്ചായത്തിൽ ആദ്യമായി അക്കൗണ്ട് തുറന്നതു വിജയകുമാറാണ്. ചാന്നാനിക്കാട് വായനശാലയിൽ ഹോമിയോപ്പതിക് മെഡിക്കൽ സെന്റർ എന്ന സ്ഥാപനം നടത്തുകയാണ്. കഴിഞ്ഞതവണ 18-ാം വാർഡിൽനിന്നും വിജയിച്ച ലിജി ഇത്തവണ 17-ാം വാർഡായ ആക്കളം വാർഡിൽനിന്നുമാണ് ജനവിധി തേടുന്നത്.
Read Moreകായിപ്പുറത്തെ ഹൗസ് ബോട്ട് അപകടം; ചീനവല പൊളിച്ചു മാറ്റിയ കരാറുകാന്റെ അനാസ്ഥ
കുമരകം: കരാറുകാരന്റെ അനാസ്ഥയിൽ അപകടത്തിലായത് ഹൗസ്ബോട്ട് ജീവനക്കാരും ഒന്‍പതു യാത്രക്കാരും. ഇന്നലെ കായിപ്പുറത്തിന് സമീപം വൈകുന്നേരം വേന്പനാട്ടു കായലിലുണ്ടായ ബോട്ടപകടത്തിനു കാരണം ചീനവല പൊളിച്ചു മാറ്റിയ കരാറുകാന്റെ അനാസ്ഥയാണ്. കായലിൽ അനധികൃതമായി നിർമിച്ച ചീനവല പൊളിച്ച് മാറ്റിയതിന്റെ തൂണുകളാണ് അപകടത്തിനു കാരണമായത്. ജലസേചന വകുപ്പ് തൂണുകൾ പൊളിച്ച് മാറ്റാൻ കരാർ നൽകിയിരുന്നതാണ്. എന്നാൽ തൂണ് പൊളിച്ചു മാറ്റാതെ ജലനിരപ്പിൽ വെച്ച് അറത്തു മാറ്റുക മാത്രമാണ് ചെയ്തിരുന്നത്. ഇതാണ് അപകടത്തിനു കാരണമായത്. ഇന്നലെ വൈകുന്നേരം അഞ്ചിനാണ് സഞ്ചാരികളുമായി യാത്ര ചെയ്ത ഹൗസ് ബോട്ട് അപകടത്തിൽപ്പെട്ടത്. വൈകുന്നേരം കായലിൽ അപ്രതീക്ഷിതമായുണ്ടായ കാറ്റിൽ നിയന്ത്രണം നഷ്ടപ്പെട്ട ബോട്ട് കായലിലുണ്ടായിരുന്ന തടിക്കുറ്റിയിൽ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അടിഭാഗത്തെ പലക ഇളകിയതിനെ തുടർന്ന് ബോട്ടിനുള്ളിലേക്കു വെള്ളം കയറുകയും ബോട്ട് മുങ്ങുന്ന സ്ഥിതിയിലേക്കുമായി. തുടർന്ന് ജീവനക്കാർ കുമരകത്ത് വിവരം അറിയിച്ചതിനെ തുടർന്നെത്തിയ സ്പീഡ് ബോട്ടിൽ…
Read Moreപരാതി വീണ്ടും ഉയരുന്നു; കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലെ ഭക്ഷണത്തിന് ഗുണനിലവാരമില്ലെന്ന്
പെരുവ: മുളക്കുളം പഞ്ചായത്തിലെ മൂര്‍ക്കാട്ടുപടി ഐടിഐയില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ ലഭിക്കുന്ന ഭക്ഷണത്തിന് ഗുണനിലവാരമില്ലെന്ന പരാതി വീണ്ടും. ഇവിടെ കഴിയുന്ന കോവിഡ് രോഗികള്‍, തങ്ങള്‍ക്ക്്് നല്കുന്ന ഭക്ഷണത്തിന്റെ നിലവാരക്കുറവില്‍ പ്രതിക്ഷേധിച്ചു കഴിഞ്ഞദിവസം ഭക്ഷണം ഉപക്ഷേിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇവിടെ രോഗികള്‍ക്ക് ലഭിച്ച സാമ്പാറില്‍ ചേര്‍ത്ത ചേമ്പിന്റെ താളു മൂലും വയറിളക്കവും ശര്ദ്ധിയും വായ്ക്കുള്ളില്‍ ചൊറിച്ചലും ഉണ്ടായതായി പറയുന്നു. ഡോക്ടറും കൊച്ച് കുട്ടികളുമടക്കം എഴുപതോളം രോഗികളാണ് ഇവിടെ കഴിയുന്നത്. ഇവര്‍ക്കെല്ലാം ലഭിക്കുന്നത് നിലവാരമില്ലാത്ത ഭക്ഷണമാണെന്നാണ് പരാതി ഉയരുന്നത്. മുമ്പും ഇവിടുത്തെ ഭക്ഷണത്തെ കുറിച്ചു പരാതി ഉണ്ടായിട്ടുണ്ട്്്. കോവിഡ് രോഗികള്‍ ഗുണനിലവാരവും പോഷക സമ്പുഷ്ഠവുമായ ഭക്ഷണം കഴിക്കണമെന്നാണ് പറയുന്നതെങ്കിലും ഇവിടെ അത് ലഭിക്കുന്നിെല്ലന്നാണ് പറയുന്നത്. കൈക്കുഞ്ഞുങ്ങള്‍ ഉള്പെടെയുള്ളവര് ഇവിടെയുണ്ടെങ്കിലും വേണ്ട രീതിയില്‍ പരിഗണിക്കുന്നില്ലെന്നാണ് ആക്ഷേപം. മുതിര്‍ന്നവര്‍ക്കുള്ള ഭക്ഷണം തന്നെയാണ് കുട്ടികള്‍ക്കും നല്‍കുന്നത്. കുട്ടികള്‍ ഇത് കഴിക്കുന്നില്ലെന്നും…
Read Moreവൈക്കത്ത് പെൺകുട്ടികൾക്ക് പരിചയക്കാരുണ്ടോ ? മൂവാറ്റുപുഴയാറ്റിൽ ചാടി ജീവനൊടുക്കാനുണ്ടായ കാരണം തേടി പോലീസ്
വൈക്കം: വൈക്കം ചെന്പ് മുറിഞ്ഞപുഴ പാലത്തിൽനിന്ന് മൂവാറ്റുപുഴയാറ്റിൽ ചാടി ജീവനൊടുക്കിയ കൊല്ലം അഞ്ചൽ, ചടയമംഗലം സ്വദേശികളായ അമൃത, ആര്യ എന്നിവർ വൈക്കത്തെത്തിയതിയൽ ദുരൂഹത. തിരുവല്ലയിലെത്തിയ ശേഷം എറണാകുളത്തേക്ക് കെഎസ് ആർടിസി ബസിൽ ഇവർ കയറി പോന്നതാണെന്നാണ് പോലിസിന്റെ നിഗമനം. ബസിൽ വരുന്നതിനിടയിൽ വൈക്കത്തുവെച്ച് പുഴയ്ക്കു കുറുകെയുള്ള വലിയ പാലം ശ്രദ്ധയിൽപ്പെട്ട് മുറിഞ്ഞപുഴയിൽ ഇറങ്ങിയതാകാമെന്നും കരുതുന്നു. എന്നാൽ യുവതികളെക്കുറിച്ചു ബസ് ജീവനക്കാരാരും പോലിസിൽ ഇതുവരെ വിവരങ്ങളൊന്നും നൽകിയിട്ടില്ല. ആര്യയുടെ പക്കൽ മാത്രമാണ് മൊബൈൽ ഫോണുണ്ടായിരുന്നത്. അമൃത ഫോണ്‍ കൊണ്ടു പോന്നിരുന്നില്ല. ആര്യയുടെ പക്കലുണ്ടായിരുന്ന ബാഗും മൊബൈലും മൃതദേഹത്തിനൊപ്പം കണ്ടെടുക്കാനായില്ല. ഇവരുടെ ഫോണുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിച്ചു വരികയാണ്. വൈക്കത്തോ സമീപ പ്രദേശങ്ങളിലോ ഇവർക്കു പരിചയമുള്ളവർ ആരെങ്കിലുമുണ്ടോ എന്നും പോലിസ് അന്വേഷിച്ചുവരികയാണ്. ചടയമംഗലം, അഞ്ചൽ പോലീസും യുവതികളുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കുകയാണ്.
Read Moreഅനധികൃത വഴിയോര കച്ചവടം: എസ്ഐയെ കയ്യേറ്റം ചെയ്ത പത്തൊമ്പതുകാരൻ പോലീസ് പിടിയിൽ
മണർകാട്: പോലീസ് ഉദ്യോഗസ്ഥനെ അക്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചകഴിഞ്ഞ് മണർകാട് ബൈപാസ് റോഡിൽ അനധികൃത കച്ചവടം നടത്തിയവരെ ഒഴിപ്പിക്കാനെത്തിയ മണർകാട് എസ്ഐയെ കയ്യേറ്റം ചെയ്ത സംഭവത്തിലാണ് കൂരോപ്പട വെട്ടിമറ്റം വിശ്വജിത്തി(19)നെ പോലീസ് അറസ്റ്റ് ചെയ്തത്. ബൈപാസ് റോഡരികിൽ വാഹനങ്ങൾ നിർത്തിയിട്ട് കച്ചവടം നടത്തുന്നത് ഈ പ്രദേശത്ത് സജീവമായിരുന്നു. ഇത്തരത്തിൽ വാഹനം പാർക്ക് ചെയ്യുന്നതോടെ ഗതാഗതക്കുരുക്കും ഇവിടെ പതിവാണ്. ഇതിനെ തുടർന്ന് അനധികൃത വ്യാപാരം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മറ്റ് വ്യാപാരികൾ പഞ്ചായത്തിലും പോലീസിലും പരാതി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് വഴിയരിൽ ഗതാഗതം തടസപ്പെടുത്തി വ്യാപാരം ചെയ്യരുതെന്നു പോലീസ് ഇവർക്കു നിർദേശം നൽകിയിരുന്നത്. ഇതവഗണിച്ചു കച്ചവടം തുടർന്നതോടെയാണ് ഇന്നലെ ഉച്ചകഴിഞ്ഞ് പോലീസ് സ്ഥലത്തെത്തി വാഹനങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. തുടർന്ന് പോലീസും അനധികൃത വ്യാപാരികളും തമ്മിൽ വാക്കേറ്റമുണ്ടാവുകയായിരുന്നു. ഇതിനിടയിലാണ് എസ്ഐ വർഗീസ് ഏബ്രഹാമിനു നേരെ വിശ്വജിത്ത് കയ്യേറ്റ…
Read Moreകോട്ടയം മെഡിക്കൽ കോളജിൽ രക്തം കിട്ടാതെ രോഗികൾ വലയുന്നു; കോവിഡിനെ തുടർന്ന് രക്തം ദാനംചെയ്യാൻ ജനങ്ങൾ എത്തുന്നില്ല
ഗാന്ധിനഗർ/കോട്ടയം: അടിയന്തര ഘട്ടങ്ങളിൽ രക്തം ലഭിക്കാതെ രോഗികൾ വലയുന്നു. കോട്ടയം മെഡിക്കൽ കോളജിലെ രക്ത ബാങ്കിൽ പല ഗ്രൂപ്പുകളിലുമുള്ള രക്തത്തിനു ക്ഷാമം അനുഭവപ്പെടുന്നു. കോവിഡിനെ തുടർന്ന് രക്തം ദാനം ചെയ്യുവാൻ ജനങ്ങൾ എത്തുന്നില്ലെന്നതാണ് ഇപ്പോൾ ഇങ്ങനെ ലഭ്യതക്കുറവിനു കാരണം. വിവിധ വിഭാഗങ്ങളിലായി ദിവസേന നിരവധി ശസ്ത്രക്രിയകളാണ് മെഡിക്കൽ കോളജിൽ നടക്കുന്നത്. അപകടങ്ങളിൽപ്പെട്ടും മറ്റാരോഗ്യ പ്രശ്നങ്ങളുമായി എത്തുന്ന രോഗികൾക്ക് അടിയന്തര ശസ്ത്രക്രിയ നടത്തേണ്ടിവരുന്പോഴും രക്തം ആവശ്യമായി വരുന്നുണ്ട്. നിലവിലുള്ള സ്റ്റോക്കിൽ നിന്നാണ് ഇപ്പോൾ ഇങ്ങനെയുള്ള ആവശ്യം നിറവേറ്റുന്നത്. ഈ നില തുടർന്നാൽ വരും ദിവസങ്ങളിൽ രക്തത്തിന് കടുത്ത ക്ഷാമം അനുഭവപ്പെടും. ഇതു ശസ്ത്രക്രിയകൾ പോലെയുള്ള അടിയന്തര ചികിത്സാ സൗകര്യം തന്നെ മാറ്റിവെയ്ക്കേണ്ടി വരികയും ചെയ്യും. ഇത് ഇവിടെയത്തുന്ന രോഗികളുടെ ജീവനു തന്നെ ഭീഷണിയാകും. നിരവധി സന്നദ്ധ സംഘടകളും വിദ്യാർഥികളുമെല്ലാം മെഡിക്കൽ കോളജിലെ രക്ത ബാങ്കിൽ എത്തി രക്തദാനം നടത്തിവന്നിരുന്നു.…
Read More