വൈക്കം: വൈക്കം നഗരസഭയിലും പഞ്ചായത്തുകളിലും മുന്നണി സ്ഥാനാർഥികൾക്ക് എതിരായി റിബലുകൾ. റിബലുകളിൽ മുൻ ജനപ്രതിനിധികളും പാർട്ടി പ്രവർത്തകരുമൊക്കെയുണ്ട്. ചില വാർഡുകളിലെ തെരഞ്ഞെടുപ്പു ഫലത്തെവരെ സ്വാധീനിക്കാനോ മുന്നണി സ്ഥാനാർഥികളെ നിഷ്പ്രഭരാക്കി വിജയം എത്തിപ്പിടിക്കാനോ റിബലുകൾക്കു കഴിയുമോയെന്ന ജിജ്ഞാസയിലാണ് ജനങ്ങളും. വൈക്കം നഗരസഭ ഒന്നാം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായി മൽസരിക്കുന്ന അയ്യപ്പൻ കഴിഞ്ഞതവണ എൽ ഡി എഫിനൊപ്പം നിന്ന നഗരസഭ കൗണ്‍സിലർ രോഹിണിക്കുട്ടിയുടെ ഭർത്താവാണ്. യു ഡി എഫിലെ കെ. ഷഡാനനൻനായരും എൽ ഡി എഫിലെ ടി.ജി. ബാബുവുമാണ് ഇവിടെ എതിരാളികൾ. അയ്യപ്പന്റെ രംഗപ്രവേശം വാർഡിലെ പോരാട്ടം ത്രികോണമൽസരമാക്കി മാറ്റി. നഗരസഭ പത്താം വാർഡിൽ കോണ്‍ഗ്രസിലെ മുൻ നഗരസഭ കൗണ്‍സിലർ എം.ടി.അനിൽകുമാർ നാമനിർദ്ദേശ പത്രിക പിൻവലിച്ചിട്ടില്ല. കോണ്‍ഗ്രസ് സ്ഥാനാർഥിയായി ഇവിടെ മുൻ നഗരസഭ വൈസ് ചെയർമാൻ വി.സന്പത്താണ് മൽസരിക്കുന്നത്. എൽ ഡി എഫ് സ്ഥാനാർഥിയായി നഗരസഭ മുൻ സ്ഥിരം…
Read MoreCategory: Kottayam
കേരള കോണ്‍ഗ്രസ് എമ്മിന് 14 ജില്ലകളിലും ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികൾ
കോട്ടയം: എൽഡിഎഫ് മുന്നണിയിലെത്തിയ കേരള കോണ്‍ഗ്രസ് എമ്മിന് 14 ജില്ലകളിലുമായി 27 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളാണ് എൽഡിഎഫ് മുന്നണി മത്സരിക്കാനായി നൽകിയിരിക്കുന്നത്. കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതൽ സീറ്റുകൾ. ഇവിടെ ഒന്‍പത് സീറ്റിൽ മത്സരിക്കുന്പോൾ ഇടുക്കിയിൽ നാല് ഡിവിഷനുകളിൽ കേരള കോണ്‍ഗ്രസ് എം എൽഡിഎഫ് പാനലിൽ മത്സരിക്കുന്നു. 27 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് കേരള കോണ്‍ഗ്രസ് എം പ്രതിനിധികൾ എൽഡിഎഫ് സ്ഥാനാർഥികളായി രണ്ടില ചിഹ്നത്തിലാണ്് മത്സരിക്കുന്നതെന്ന് ജോസ് കെ.മാണി അറിയിച്ചു. കോട്ടയം ജില്ലയിൽ കുറവിലങ്ങാട് – നിർമ്മല ജിമ്മി, കടുത്തുരുത്തി -ജോസ് പുത്തൻകാലാ, ഉഴവൂർ- പി.എം മാത്യു, ഭരണങ്ങാനം -രാജേഷ് വാളിപ്ലാക്കൽ, അയർക്കുന്നം- ജോസഫ് ചാമക്കാല, കിടങ്ങൂർ- ടോബിൻ കെ.അലക്സ്, കാഞ്ഞിരപ്പള്ളി- ജസി സാജൻ, അതിരന്പുഴ-ബിന്ദു ബൈജു മാതിരന്പുഴ, പൂഞ്ഞാർ- ബിജു ജോസഫ് ഇളംതുരുത്തി എന്നിവരാണ് സ്ഥാനാർഥികൾ. (മറ്റു ജില്ലകൾ,ഡിവിഷൻ, സ്ഥാനാർഥി എന്ന ക്രമത്തിൽ.) ഇടുക്കി: വണ്ടൻമേട്…
Read Moreഎല്ലാം പ്ലാസ്റ്റിക് കയ്യടക്കി! പഴമയുടെ അഴകിൽ പായ നെയ്ത് തഴനെയ്ത്തമ്മ! ‘അന്ന് 60 പായ നെയ്തുകൊടുത്ത് വാങ്ങിയത് രണ്ട് പവൻ
കടുത്തുരുത്തി: പുതുതമുറയ്ക്കു തഴയെയും കൈതയെയും തഴപ്പായെയും മനസിലാക്കുന്നതിന് കോതനല്ലൂര്‍ സ്വദേശി തഴനെയ്ത്തമ്മ നടത്തുന്ന അധ്വാനത്തിന് പിന്നിലുള്ളത് വിലയിടാനാവാത്ത ആത്മസമര്‍പ്പണം. തഴയുടെ നെയ്ത്തു സംസ്കാരത്തെയും കൈത നല്കുന്ന പാരിസ്ഥിതിക സംരക്ഷണത്തെയും നില നിര്‍ത്തി 2000 ത്തോളം കൈതക്കൂട്ടങ്ങളെയാണ് തഴനെയ്ത്തമ്മ എന്ന കൊയ്പ്പള്ളി തെയ്യാമ്മ പരിപാലിക്കുന്നത്. എല്ലാം പ്ലാസ്റ്റിക് കയ്യടക്കിവര്ഷങ്ങളായി തെയ്യമ്മയുടെ വരുമാനമാര്‍ഗമാണ് പായ നിര്‍മാണം. 1978 ല്‍ മൂത്ത മകള്‍ക്ക് വിവാഹാവശ്യത്തിനാവശ്യമായ രണ്ട്്് പവന് സ്വര്‍ണം വാങ്ങിയത് 60 പായ നെയ്തു കൊടുത്താണെന്ന് പായനെയ്ത്തമ്മ പറഞ്ഞു. വൈക്കം താലൂക്ക് കേന്ദ്രീകരിച്ചു നാല്പതില്പരം കുടുംബങ്ങളാണ് പായ നിര്‍മിച്ച് വില്‍ക്കുന്നത്. എന്നാല്‍ പ്ലാസ്റ്റിക് പായ വിപണിയില്‍ എത്തിയതോടെ തഴപ്പായ നിര്‍മാണം അവഗണിക്കപെട്ടു. യന്ത്രവത്കരണവും അസംസ്കൃത സാധനങ്ങളുടെ കുറവും സാങ്കേതികവിദ്യകള്‍ സ്വീകരിക്കാത്തതും ഈ മേഖലയെ പിന്നോട്ടടിപ്പിച്ചു. വിവിധയിനം പായകള്പായ നെയ്യുന്നവര്‍ കൈതകളില്‍നിന്ന് അരിവാള്‍ ഉപയോഗിച്ച് തഴ മുറിച്ചെടുക്കും. പിന്നീട് തഴയിലെ മുള്ള് നീക്കം…
Read Moreഅന്ത്യശാസനയുമായി പാര്‍ട്ടികള്‍; പിന്മാറിയില്ലെങ്കില് ആറുവര്‍ഷത്തേക്ക് പുറത്താക്കുമെന്ന് ഡിസിസി
പത്തനംതിട്ട: നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാനസമയത്തിനു മുമ്പായി മത്സരരംഗം വിടണമെന്ന അന്ത്യശാസനയുമായി പ്രമുഖ രാഷ്ട്രീയകക്ഷികള്‍. ഇന്ന് മൂന്നുവരെയാണ് പത്രിക പിന്‍വലിക്കാനുള്ള സമയം. ഇതോടെ പോരാട്ടചിത്രം വ്യക്തമാകും. സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്്നം അനുവദിക്കുന്നതും ഇന്നാണ്.ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരെ പത്രിക നല്കിയിട്ടുള്ളവര് പാര്‍ട്ടി നിര്‍ദേശം പാലിച്ച് പിന്‍വലിക്കണമെന്നാണ് പ്രമുഖ രാഷ്ട്രീയകക്ഷികളുടെ നിര്‍ദേശം. യുഡിഎഫിനാണ് വിമതഭീഷണി പ്രധാനമായും ഉള്ളത്. നഗരസഭ, ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലാണ് ഇത് കൂടുതലായി ഉണ്ടായിട്ടുള്ളത്. കോണ്‍ഗ്രസില്‍ നിന്നാണ് വിമതസ്ഥാനാര്‍ഥികളുടെ അരങ്ങേറ്റം കൂടുതല്‍. പാര്‍ട്ടി ഭാരവാഹികള്‍ അടക്കം ഇത്തരത്തില്‍ പത്രിക സമര്‍പ്പിച്ചവരിലുണ്ട്. യുഡിഎഫില്‍ ഘടകകക്ഷികള്‍ക്ക് നല്‍കിയിട്ടുള്ള സീറ്റുകളിലും കോണ്ഗ്രസുകാരുടേതായ സ്ഥാനാര്ഥിത്വമുണ്ട്. കോഴഞ്ചേരിയിലെ സിപിഎം, സിപിഐ തര്‍ക്കത്തിനു പരിഹാരം കാണാത്തതിനാല്‍ രണ്ടു പാര്‍ട്ടികളും വെവേറെയാണ് മത്സരിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ജില്ലാ പഞ്ചായത്ത് റാന്നി മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനു നല്കിയ സീറ്റില്‍ കോണ്‍ഗ്രസ് സേവാദള്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ബെന്നി പുത്തന്‍പറമ്പില്‍ നാമനിര്‍ദേശ പത്രിക നല്‍കിയിട്ടുണ്ട്.…
Read Moreദൃശ്യം മോഡൽ ഫലിച്ചില്ല; മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ കുട്ടിസംഘത്തെ എറണാകുളത്ത് നിന്ന് പൊക്കി പോലീസ്
കിടങ്ങൂർ: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിപ്പ്. പോലീസ് പിന്നാലെ എത്തുന്നുവെന്ന് അറിഞ്ഞപ്പോൾ ദൃശ്യം സ്റ്റൈലിൽ അന്വേഷണം വഴിതെറ്റിക്കാൻ ശ്രമം. എന്നിട്ടും ഈരാറ്റുപേട്ട സ്വദേശികളായ മൂവർ സംഘം പോലീസ് പിടിയിൽ. പൂഞ്ഞാർ കരോട്ട് മുഹമ്മദ് ഷിജാസ്(20), പൂഞ്ഞാർ വെള്ളാപ്പള്ളിയിൽ മുഹമ്മദ് റാഫി(21), നടയ്ക്കൽ വലിയവീട്ടിൽ മുഹമ്മദ് ഷാഫി(20) എന്നിവരാണ് മുക്കുപണ്ടം നിർമിച്ചു സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽനിന്നും 70,000 രൂപ തട്ടിയെടുത്ത കേസിൽ ഇപ്പോൾ ജയിലിലായത്. സംഭവത്തിൽ കിടങ്ങൂർ പോലീസ് അന്വേഷണം ആരംഭിച്ചെന്നു മനസിലാക്കിയതോടെയാണ് പ്രതികൾ ദൃശ്യം സിനിമ സ്റ്റൈലിൽ അന്വേഷണം വഴിതിരിച്ചുവിടാൻ ശ്രമിച്ചത്. ഒരു പ്രതിയുടെ സിം കാർഡ് മറ്റൊരു മൊബൈലിലിട്ട് നാഷണൽ പെർമിറ്റ് ലോറിയിൽ കയറ്റിവിട്ടാണ് അന്വേഷണത്തിന്റെ ഗതിമാറ്റാൻ ശ്രമിച്ചത്. പോലീസ് പഴുതടച്ചുള്ള അന്വേഷണം നടത്തിയതോടെയാണ് ശനിയാഴ്ച മൂവർസംഘം എറണാകുളത്തെ ഒളിസങ്കേതത്തിൽ നിന്നും പിടിയിലായത്. ഉരച്ചു നോക്കിയാലും സ്വർണപണിക്കാർക്കു പോലും തിരിച്ചറിയാൻ കഴിയാത്തവിധം വൈദഗ്ധ്യത്തോടെയുള്ള മുക്കുപണ്ടം…
Read Moreഅഞ്ചു ഭർത്താക്കൻമാർ ഈ തെരഞ്ഞെടുപ്പിൽ അണിയറയിലേക്ക് മാറി; ഭാര്യമാർ അടുക്കളയിൽനിന്നും അരങ്ങിലേക്കെത്തി
തൊടുപുഴ: നഗരസഭയിൽ കൗണ്‍സിലർമാരായിരുന്ന അഞ്ചു ഭർത്താക്കൻമാർ ഈ തെരഞ്ഞെടുപ്പിൽ അണിയറയിലേക്ക് മാറിയപ്പോൾ ഭാര്യമാർ അടുക്കളയിൽനിന്നും അരങ്ങിലേക്കെത്തി. നാലുപേർ ഭർത്താക്കൻമാരുടെ വാർഡ് നില നിർത്താനായി മൽസരരംഗത്തെത്തിയപ്പോൾ ഒരാൾ വാർഡു മാറിയാണ് മൽസരിക്കുന്നത്. കഴിഞ്ഞ ഭരണസമിതിയിലെ മൂന്നു വൈസ് ചെയർമാൻമാരുടെ ഭാര്യമാർ ഇത്തവണ തെരഞ്ഞെടുപ്പിൽ അങ്കം കുറിയ്ക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ തവണ നഗരസഭയുടെ ഒന്നാം വാർഡായ വെങ്ങല്ലൂരിൽനിന്നും വിജയിച്ച മുൻ വൈസ് ചെയർമാൻ ടി.കെ. സുധാകരൻനായരുടെ ഭാര്യ സുധ സുധാകരൻനായർ ഇത്തവണ ആറാം വാർഡിലാണ് മൽസരിക്കുന്നത്. ഒന്നാം വാർഡ് പട്ടിക ജാതി സംവരണമായതോടെയാണ് അന്പലം വാർഡിലേക്ക് മാറേണ്ടി വന്നത്. 2010-15 കാലത്ത് നഗരസഭ കൗണ്‍സിലറായിരുന്ന സുധ യുഡിഎഫ് സ്ഥാനാർഥിയായാണ് ജനവിധി തേടുന്നത്. ഇവിടെ എൻഡിഎ സ്ഥാനാർഥിയായി മൽസരിക്കുന്നത് കഴിഞ്ഞതവണ കൗണ്‍സിലറായിരുന്ന ഗോപാലകൃഷ്ണന്റെ ഭാര്യ ജയലക്ഷ്മി ഗോപനാണ്. 2010-ലും ജയലക്ഷ്മി മൽസരരംഗത്തുണ്ടായിരുന്നു. മുൻ വൈസ് ചെയർമാൻ സി.കെ. ജാഫറിന്റെ ഭാര്യ ഷഫ്ന…
Read Moreയുവത്വത്തിന്റെ പ്രസരിപ്പും വ്യത്യസ്ത വികസന കാഴ്ചപ്പാടുമായി വൈശാഖും അനുപമയും കോട്ടയത്തെ ‘ബേബി’മാർ!
കോട്ടയം: യുവത്വത്തിന്റെ പ്രസരിപ്പും വ്യത്യസ്ത വികസന കാഴ്ചപ്പാടുമായി വൈശാഖും അനുപമയും. കോട്ടയം ജില്ലാ പഞ്ചായത്ത് സാരഥികളിലെ ബേബികളാണ് പി.ആർ. അനുപമയും പി.കെ. വൈശാഖും. 25വയസുകാരിയായ അനുപമ മുണ്ടക്കയം ഡിവിഷനിൽനിന്നും എൽഡിഎഫ് സ്ഥനാർഥിയായി ജനവിധി തേടുന്പോൾ കുറിച്ചി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥിയാണ് 26കാരനായി പി.കെ. വൈശാഖ്. കെഎസ്യു ജില്ലാ വൈസ്പ്രസിഡന്റായ വൈശാഖ് വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവർത്തന രംഗത്ത് എത്തുന്നത്. ചാന്നാനിക്കാട് പിജിആർഎം എസ്എൻ കോളജിൽ കെഎസ്യു യൂണിറ്റ് സെക്രട്ടറിയായാണു തുടക്കം. യൂണിയൻ കൗണ്‍സിലറായും, ചെയർമാനായും തിളക്കമാർന്ന പ്രവർത്തനമാണു കാഴ്ചവച്ചത്. മികച്ച സംഘാടകനും പ്രാസംഗികനുമായിരുന്ന വൈശാഖിന്റെ ഇക്കാലത്തെ പ്രവർത്തനമാണ് യുവനേതാവിലെ രാഷ്ട്രീയക്കാരനെയും, സംഘാടകനെയും തേച്ചുമിനുക്കിയെടുത്തത്. കൊല്ലാട് കുന്നന്പള്ളി പുത്തൻപറന്പിൽ വീട്ടിൽ പി.ജി. കുഞ്ഞുമോന്റെയും കെ. സുധാമണിയുടെയും മകനായ വൈശാഖ് എംകോം ബിരുദാനന്തര ബിരുദധാരിയാണ്. കോട്ടയത്ത് സ്വകാര്യ കന്പനിയിൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവായി ജോലി ചെയ്യുന്നു. ഇത്തവണത്തെ തെരഞ്ഞെടുപ്പ് യുവത്വത്തിന്റെ ട്രെൻഡാണ്. ഇതു…
Read Moreപത്രികാസമർപ്പണവും സൂക്ഷ്മപരിശോധനയും കഴിഞ്ഞു… റിബലുകളെ മെരുക്കാൻ തന്ത്രങ്ങളുമായി മുന്നണികൾ
കോട്ടയം: പത്രികാ സമർപ്പണവും സൂക്ഷ്മ പരിശോധനയും കഴിഞ്ഞതോടെ റിബലുകളെ മെരുക്കാൻ നീക്കവുമായി മുന്നണികളും പാർട്ടികളും. ജില്ലാ പഞ്ചായത്തിൽ എരുമേലി ഡിവിഷനിൽ കോണ്‍ഗ്രസിന്റെ ഒൗദ്യോഗിക സ്ഥാനാർഥിക്കെതിരെ മൂന്നു പേരാണ് പത്രിക നൽകിയിരിക്കുന്നത്. ഡിസിസി സെക്രട്ടറി പ്രകാശ് പുളിക്കനാണ് റിബലായ പത്രിക നൽകിയിരിക്കുന്നവിൽ പ്രമുഖൻ. യൂത്ത് കോണ്‍ഗ്രസ് പൂഞ്ഞാർ നിയോജക മണ്ഡലം മുൻ പ്രസിഡന്റ് ബിനു മറ്റക്കര, യൂത്ത് കോണ്‍ഗ്രസ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റ് ഫെമി മാത്യു, യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷെഹിൻഷാ എന്നിവരാണ് പത്രിക നൽകിയിരിക്കുന്നത്. ഇവരുടെ പത്രിക പിൻവലിപ്പിക്കാൻ ഡിസിസി നേതൃത്വം ചർച്ച നടത്തുകയാണ്. റോയി കപ്പലുമാക്കലാണ് ഇവിടെ ഒൗദ്യോഗിക സ്ഥാനാർഥി. ഐ വിഭാഗം നേതാവായ പ്രകാശ് പുളിക്കനെ ഇവിടെ സ്ഥാനാർഥിയായി പരിഗണിച്ചിരുന്നു. എന്നാൽ അവസാന നിമിഷം എ ഗ്രൂപ്പ് സീറ്റ് ഏറ്റെടുക്കുകയും പി.എ.ഷെമീറിനെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഒടുവിൽ ഷെമീറിനെ ഒഴിവാക്കി റോയി കപ്പലുമാക്കലിനെ…
Read Moreആർപ്പൂക്കര പഞ്ചായത്തിൽ സ്ഥാനാർഥിയെ കാത്ത് രണ്ടു വാർഡുകൾ! കൊല്ലാട് എൽഡിഎഫിന് ഒന്നല്ല രണ്ട് സ്ഥാനാർഥികൾ!
ഗാന്ധിനഗർ: ആർപ്പുക്കര പഞ്ചായത്തിൽ എൽഡിഎഫ് യുഡിഎഫ് മുന്നണികൾക്ക് ഓരോ വാർഡിൽ സ്ഥാനാർഥി ആരെന്ന് നിശ്ചയിക്കുവാൻ കഴിഞ്ഞിട്ടില്ല. ഇതിനാൽ പ്രചാരണം നടത്താൻ കഴിയാതെ സ്ഥാനാർഥികൾ. പഞ്ചായത്തിൽ 16 വാർഡുകളാണുളളത്. യുഡിഎഫിന് പത്താം വാർഡിലും എൽഡിഎഫിന് എട്ടാം വാർഡിലുമാണ് സ്ഥാനാർഥി ആരെന്നു തീരുമാനിക്കാൻ വൈകുന്നത്. 10-ാം വാർഡിൽ കോണ്‍ഗ്രസിന്റെ രണ്ടു സ്ഥാനാർഥികളാണ്. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അഗസ്റ്റിൻ ജോസഫും, സെക്രട്ടറി സോബിൻ തെക്കേടവും. ഇരുവരും ഐ ഗ്രൂപ്പ് പ്രതിനിധികൾ. 26 പേർ പങ്കെടുത്ത സ്ഥാനാർഥി നിർണയ യോഗത്തിൽ 20 പേർ സോബിനേയും, ആറു പേർ അഗസ്റ്റിൻ ജോസഫിനേയും പിന്തുണച്ചു. എന്നാൽ ഇത് അംഗീകരിക്കാൻ വാർഡുകാരനായ അഗസ്റ്റിൻ സമ്മതിക്കാത മിനിട്സ് ബുക്ക് കീറികളഞ്ഞു. തുടർന്ന് ഇരുപക്ഷത്തേയും നേതാക്കൾ ഐ ഗ്രൂപ്പ് കാരാനായ കെപിസിസി ഭാരവാഹിയെ സമീപിച്ചിരിക്കുകയാണ്. ചോദിച്ചു; തന്നില്ലെങ്കിൽ സോബിൻ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി ആയിരിക്കെ, സർക്കാരിനെതിരെയുള്ള വിവിധ സമരങ്ങളിൽ നേതൃത്വം…
Read Moreതുണി സഞ്ചിയില്ല, നവംബറിലെ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം അവതാളത്തിൽ
കോട്ടയം: തുണി സഞ്ചി ലഭ്യമാകാത്തതിനാൽ നവംബറിലെ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ഇതുവരെ ആരംഭിക്കാനായില്ല. ഇന്നലെ ആരംഭിക്കേണ്ട കിറ്റ് വിതരണം ഇതോടെ താറുമാറായി. സർക്കാർ അറിയിപ്പ് ലഭിച്ച് റേഷൻ കടയിലെത്തിയവർ നിരാശരായി മടങ്ങുകയാണ്. കിറ്റിനായുള്ള തുണി സഞ്ചി കുടുംബശ്രീ യൂണിറ്റുകളാണു വിതരണം ചെയ്തിരുന്നത്. സഞ്ചികൾക്ക് നിലവാരമില്ലാതെ വന്നതോടെ വിതരണം നിർത്തുകയായിരുന്നു. ഈ കാരണത്താൽ കഴിഞ്ഞ മാസത്തെ കിറ്റ് വിതരണവും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. കിറ്റിലെ ഭക്ഷ്യ സാധനങ്ങളെത്തിയിട്ടും സാധനങ്ങൾ വിതരണം ചെയ്യാനാകാത്ത സാഹചര്യമാണുള്ളത്. ജില്ലയിലെ 52.42 ലക്ഷം കാർഡ് ഉടമകൾക്കാണു കോവിഡ് ആശ്വാസ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുന്നത്. ഇതിൽ മഞ്ഞ കാർഡ്, പിങ്ക്, നീല കാർഡുകളുടെ കഴിഞ്ഞ മാസത്തെ കിറ്റുകൾ പൂർണമായി വിതരണം ചെയ്തിരുന്നു. നോണ്‍ സബ്സിഡി വിഭാഗത്തിലുള്ള വെള്ള കാർഡ് ഉടമകൾക്കുള്ള കിറ്റുകളുടെ വിതരണമാണ് മുടങ്ങിയത്. ജില്ലയിൽ 1.90 ലക്ഷം വെള്ളകാർഡുടമകളുണ്ട്. കിറ്റ് അന്വേഷിച്ചു കടകളിലെത്തുന്നവരോട് മറുപടി…
Read More