കോട്ടയം: തദേശ തെഞ്ഞെടുപ്പിൽ ജില്ലയിലെ യുഡിഎഫിൽ സീറ്റുകൾ ധാരണയായതോടെ ഉടൻ സ്ഥാനാർഥികളെ പ്രഖ്യാപിക്കും. ഇന്നലെ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായി നടത്തിയ ഉഭയകക്ഷി ചർച്ചയിലാണ് സീറ്റുകൾ ധാരണയായത്. ജില്ലാ പഞ്ചായത്തിലെ 22 ഡിവിഷനുകളിൽ ഒന്‍പതിടത്ത് കേരള കോണ്‍ഗ്രസ്-എം ജോസഫ് വിഭാഗം മത്സരിക്കും. കുറവിലങ്ങാട്, ഭരണങ്ങാനം, കാഞ്ഞിരപ്പള്ളി, കങ്ങഴ, കിടങ്ങൂർ, വൈക്കം, വെള്ളൂർ, അതിരന്പുഴ, തൃക്കൊടിത്താനം ഡിവിഷനുകളിലാണ് ജോസഫ് വിഭാഗം മത്സരിക്കുന്നത്. ബാക്കിയുള്ള 13 സീറ്റിൽ കോണ്‍ഗ്രസ് മത്സരിക്കും. മുസ്ലിം ലീഗ് എരുമേലി ഡിവിഷനുവേണ്ടി അവകാശവാദം ഉന്നയിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. കഴിഞ്ഞതവണ സംയുക്ത കേരള കോണ്‍ഗ്രസ് മത്സരിച്ച 11 സീറ്റുകളാണ് ജോസഫ് വിഭാഗം ആവശ്യപ്പെട്ടതെങ്കിലും അത് പൂർണമായി നൽകാൻ കോണ്‍ഗ്രസ് നേതൃത്വം തയാറായില്ല. കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് മത്സരിച്ച കടുത്തുരുത്തിയും പൂഞ്ഞാറുമാണു കോണ്‍ഗ്രസ് ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. സ്ഥാനാർഥികളുടെ സാധ്യത പട്ടികയും പുറത്തുവന്നിട്ടുണ്ട്. അടുത്ത ദിവസം…
Read MoreCategory: Kottayam
കിടങ്ങൂരിലും മുക്കുപണ്ടം പണയുംവച്ചു തട്ടിപ്പ്; കോട്ടയം സ്വദേശിയായ യുവാവിന്റെ ചിത്രം പുറത്ത് വിട്ട് പോലീസ്
കിടങ്ങൂർ: സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയംവച്ചു പണം തട്ടിയെടുത്തു. കുമ്മണ്ണൂർ, കിടങ്ങൂർ എന്നിവിടങ്ങളിലുള്ള രണ്ട് പണമിടപാട് സ്ഥാപനങ്ങളിലാണ് മുക്കുപണ്ടം പണയംവച്ചു പണം തട്ടിയെടുത്തത്. പണയം വയ്ക്കുന്ന സ്ഥാപനത്തിൽ നല്കുന്നതു വ്യാജ മേൽവിലാസമുള്ള തിരിച്ചറിയൽ കാർഡാണ്. പണയത്തിനു നല്കിയ സ്വർണം മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞ സ്ഥാപനമുടമകൾ കിടങ്ങൂർ പോലീസിൽ പരാതി നല്‍കുകയായിരുന്നു. തുടർന്നു നടത്തിയ പോലീസ് അന്വേഷണത്തിലാണ് ഇയാൾ നല്‍കിയിരിക്കുന്ന തിരിച്ചറിയൽ കാർഡിലെ മേൽവിലാസം വ്യാജമാണെന്ന് കണ്ടെത്തിയത്. കോട്ടയം സ്വദേശിയായ ഇയാളുടെ ചിത്രവും പോലീസ് പുറത്തുവിട്ടിട്ടുണ്ടെങ്കിലും കൃത്യമായ മേൽവിലാസം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എരുമേലിയിലെ ഒരു പണമിടപാട് സ്ഥാപനത്തിലും ഇയാൾ സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പുകാരനെ പിടികൂടുന്നതിനായി അന്വേഷണം ഉൗർജിതമാക്കിയതായി പോലീസ് പറഞ്ഞു. ഇയാളെക്കുറിച്ചു വിവരം ലഭിക്കുന്നവർ ബന്ധപ്പെടുക.-9497947281, 9497980325
Read Moreപൊൻകുന്നത്തെ മാല മോഷണം: കറുത്ത ആക്ടീവയിൽ കറുത്ത ജാക്കറ്റിട്ട യുവാവിനെ പൊക്കി പോലീസ്
പൊൻകുന്നം: കുന്നുംഭാഗത്ത് കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി മാല മോഷണം നടത്തിയ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം പാറശാല സ്വദേശിയും ഏലപ്പാറ ഭാഗത്ത് താമസിക്കുകയും ചെയ്യുന്ന സൈജു (35) ആണ് അറസ്റ്റിലായത്. ഇയാളെ ചോദ്യം ചെയ്തു വരുന്നതായി പൊൻകുന്നം പോലീസ് പറഞ്ഞു. മോഷ്്ടിച്ച മാല കണ്ടെടുത്തു. കഴിഞ്ഞ വ്യാഴാഴ്ച കുന്നുംഭാഗത്ത് മോഷണശ്രമവും വെള്ളിയാഴ്ച മോഷണവും ഇയാൾ നടത്തിയിരുന്നു. വെള്ളിയാഴ്ച രാവിലെ 9.30നു കുന്നുംഭാഗം ഗവണ്‍മെൻറ് സ്കൂളിന് സമീപത്തു വച്ച് സ്കൂട്ടറിലെത്തിയ പ്രതി വഴിയാത്രക്കാരിയുടെ മാല കവർച്ച ചെയ്തിരുന്നു. കൂരാലി കിഴക്കേടത്ത് ആശാകുമാരിയുടെ കഴുത്തിൽ കിടന്ന രണ്ട് പവൻ വീതം തൂക്കം വരുന്ന രണ്ട് മാലകളാണ് കവർന്നത്. ഇവർ കുന്നുംഭാഗത്തെ കുടുംബ വീട്ടിലേക്ക് പോകും വഴിയായിരുന്നു മോഷണം. കറുത്ത ആക്ടീവയിൽ ജാക്കറ്റ് ധരിച്ചെത്തിയാണ് കവർച്ച നടത്തിയത്. മാല മോഷ്്ടിക്കാനുള്ള ശ്രമത്തിൽ വീട്ടമ്മയുടെ കൈക്കും കഴുത്തിനും പരിക്കേറ്റിരുന്നു. വ്യാഴാഴ്ച കുന്നുംഭാഗം –…
Read Moreസ്ഥാനാര്‍ഥി നിര്‍ണയം ഇരുമുന്നണികള്‍ക്കും തലവേദന! തര്‍ക്കങ്ങളില്‍ കുടുങ്ങി ഉഭയകക്ഷി ചര്‍ച്ചകള്‍
പത്തനംതിട്ട: 11നകം സ്ഥാനാര്‍ഥി നിര്‍ണയം നടത്തുമെന്ന പ്രഖ്യാപനം ഇരുമുന്നണികളും നടത്തുമ്പോഴും തര്‍ക്കങ്ങള്‍ ഒഴിയുന്നില്ല. ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ തര്‍ക്കങ്ങളില്‍ കുടുങ്ങി സ്തംഭിച്ചിരിക്കുകയാണ്. ഇതിനിടെ നിയോജകമണ്ഡലം തലങ്ങളില്‍ ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു. ഡിസംബര്‍ എട്ടിനു നടക്കുന്ന തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം 12നാണ് പുറത്തുവരുന്നത്. 11ന് യുഡിഎഫ് ആദ്യ സ്ഥാനാര്‍ഥിപട്ടിക പുറത്തിറക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇരുമുന്നണികളും ബിജെപിയും തര്‍ക്കങ്ങള്‍ ഇല്ലാതെ ചില ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളില്‍ സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയിട്ടുണ്ട്. ഐകകണ്ഠ്യേന തീരുമാനമായ സ്ഥാനാര്‍ഥികള്‍ പലരും പ്രചാരണവും തുടങ്ങി. യുഡിഎഫ് ജില്ലാ നേതൃയോഗത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തെ സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്കി. എല്ലാ ഘടകകക്ഷികള്‍ക്കും മതിയായ പ്രാതിനിധ്യം ഉറപ്പാക്കാന്‍ നിര്‍ദേശമുണ്ട്. നിയോജകമണ്ഡലം യോഗങ്ങള്‍ ഇന്നു ചേരും.പ്രാദേശികതലത്തിലെ തര്‍ക്കങ്ങള്‍ നിയോജകമണ്ഡലം കമ്മിറ്റിയില്‍ പരിഹരിക്കാനാണ് നിര്‍ദേശം. അവിടെയും പരിഹാരമാകാത്തവ ജില്ലാ സമിതി പരിശോധിക്കും. കോണ്‍ഗ്രസിനു ജില്ലാതല തെരഞ്ഞെടുപ്പ് സമിതി നിലവില്‍ വന്നു. 11ന് യുഡിഎഫ് ജില്ലാ…
Read Moreസെക്ടർ സംഘങ്ങൾ അതിരുവിടുന്നോ ? വീട്ടുമുറ്റത്ത് നില്ക്കുന്ന പലരെയും റോഡിലേക്കു വിളിച്ചിറക്കി മാസ്ക് ധരിക്കാത്തതിനു പിഴയീടാക്കുകയാണെന്ന് പരാതി
കോട്ടയം: കോവിഡ് സന്പർക്ക വ്യാപനം തടയുന്നതിന്റെ ഭാഗമായി പരിശോധന നടത്തുന്ന സെക്്ടർ പരിശോധനാ സംഘങ്ങൾക്കെതിരേ വ്യാപക പരാതി. വീട്ടുമുറ്റത്ത് നില്ക്കുന്ന പലരെയും പരിശോധന നടത്തുന്ന സെക്്ടർ സംഘങ്ങൾ റോഡിലേക്കു വിളിച്ചിറക്കി മാസ്ക് ധരിക്കാത്തതിനു പിഴയീടാക്കുകയാണെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. ഇത്തരത്തിൽ പലർക്കും 200 രൂപ മുതൽ 500 രൂപവരെയാണ് പിഴയീടാക്കുന്നത്. നഗരങ്ങൾക്കു പുറമേ ഗ്രാമങ്ങളിലും പരിശോധനയ്ക്കു സെക്ടർ സംഘങ്ങൾ എത്തുന്നതു സ്വകാര്യ വാഹനങ്ങളിലാണ്. വീടുകൾക്കു മുന്നിലിരിക്കുന്നവരെയും പുരയിടങ്ങളിൽ കൃഷിപ്പണികളിൽ ഏർപ്പെട്ടിരിക്കുന്നവരെയും റോഡിലേക്കു വിളിച്ചിറക്കിയാണ് പരിശോധനാ സംഘങ്ങൾ പിഴയീടാക്കുന്നതെന്നും പരാതികൾ ഉയർന്നിട്ടുണ്ട്. വീടുകളിൽ ഇരിക്കുന്ന പലരും സ്വകാര്യ വാഹനങ്ങളിൽ എത്തുന്ന ഉദ്യോഗസ്ഥ സംഘം വഴി ചോദിക്കാനാണ് വിളിക്കുന്നതെന്ന് കരുതിയാണ് റോഡിലേക്ക് ഇറങ്ങി ചെല്ലുന്നത്. തങ്ങള്‍ വീടുകളിലായിരുന്നുവെന്നും ഈ സമയത്ത് മാസ്ക് ഉപയോഗിക്കേണ്ട ആവശ്യമില്ലെന്നു പറയുന്പോഴും ഇതൊന്നും കേൾക്കാൻ തയാറാകെ പരിശോധനാ സംഘങ്ങൾ പിഴയീടാക്കുകയാണ് ചെയ്യുന്നത്. ചിലരോട് സെക്്ടർ പരിശോധനാ സംഘങ്ങൾ…
Read Moreപറഞ്ഞ് പറ്റിക്കുന്ന പതിവു രീതി ഇത്തവണ നടപ്പില്ല, ഇത്തവണ സീറ്റു തന്നേ പറ്റൂ; ‘യൂത്ത് കോൺഗ്രസിനെ പരിഗണിക്കാതെ രക്ഷയില്ല
കോട്ടയം: ത്രിതല പഞ്ചായത്ത് മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ സീറ്റു തരാമെന്ന് പറഞ്ഞ് പറ്റിക്കുന്ന പതിവു രീതി ഇത്തവണ നടപ്പില്ല. ഇത്തവണ സീറ്റു തന്നേ പറ്റൂ. ഇതിനായി കാലേക്കൂട്ടി രംഗത്തിറങ്ങിയിരിക്കുകയാണ് ജില്ലയിലെ യൂത്ത് കോണ്‍ഗ്രസ്. 30 ശതമാനം സീറ്റ് യൂത്ത് കോണ്ഗ്രസിസിനു വേണമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യം. ഇക്കാര്യം ഡിസിസി നേതൃത്വത്തോട് ആവശ്യപ്പെടുകയും ചെയ്തു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി ഫറന്പിൽ എംഎൽഎയുടെയും വൈസ് പ്രസിഡന്റ് കെ.എസ്.ശബരീനാഥ് എംഎൽഎയുടെയും നേതൃത്വത്തിൽ സീറ്റ് അനുവദിക്കണമെന്ന പ്രമേയവും സ്ഥാനാർഥി പട്ടികയും ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് ജോഷി ഫിലിപ്പിനു കൈമാറി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യന്റെ നേതൃത്വത്തിലുള്ള യൂത്ത് കോണ്‍ഗ്രസ് ജില്ലാ ഭാരവാഹികൾക്കൊപ്പമെത്തിയാണ് എംഎൽഎമാർ പ്രമേയവും ലിസ്റ്റും കൈമാറിയത്. സ്ഥാനാർഥി നിർണയ സമിതികളിൽ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരെ ഉൾപ്പെടുത്താൻ നേരത്തെ കെപിസിസി തീരുമാനിച്ചിരുന്നു. മുൻ വർഷങ്ങളിൽ തങ്ങൾക്ക് സ്ഥാനാർഥി…
Read Moreആളൊരുങ്ങി, അരങ്ങൊരുങ്ങി, ഒപ്പം ഡിജിറ്റൽ പ്ലാറ്റ്ഫോമും; കോവിഡ് കാലത്തെ ഇലക്ഷൻ പ്രചരണം ഇനി ഇങ്ങനെ…
കോട്ടയം: മാസ്ക് ധരിച്ച്, കൈ കഴുകി, അകലം പാലിച്ച് വോട്ടു ചെയ്യാൻ ജനം ഒരുങ്ങി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വോട്ട് തേടാൻ സ്ഥാനാർഥികളും തെരഞ്ഞെടുപ്പിന്റെ ആരവത്തിലേക്ക്. ഇനിയുള്ള ഓരോ ദിനവും തെരഞ്ഞെടുപ്പിന്റെ ജനകീയ ഉത്സവദിനങ്ങൾ. ഇത്തവണ തെരഞ്ഞെടുപ്പ് സമ്മേളനവും പോസ്റ്ററൊട്ടിക്കലും ചുവരെഴുത്തും വീടുകയറിയുള്ള പ്രചാരണവും ഒക്കെ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ്. പ്രചാരണത്തിന് നിയന്ത്രണങ്ങൾ വന്നതോടെ ഡിജിറ്റൽ പ്രചാരണവും ഓണ്‍ലൈൻ പ്ലാറ്റ്ഫോമുമാണു പാർട്ടികളും മുന്നണികളും തയാറാക്കിയിരിക്കുന്നത്. ഇതിനായുള്ള തയാറെടുപ്പുകൾ രാഷ്ട്രീയപാർട്ടികളും മുന്നണികളും നേരത്തെ തന്നെ തയാറാക്കിയിരുന്നു. ഇതിന്റെ ഭാഗമായി പ്രമുഖ രാഷ്ട്രീയ പാർട്ടികൾ ഡിജിറ്റൽ പ്രചാരണം ആരംഭിച്ചിട്ട് മാസങ്ങളായി. ഇതിനായി പാർട്ടിയിലെ യുവാക്കളുടെ സംഘങ്ങളെയാണു തയാറാക്കിയിരിക്കുന്നത്. പാർട്ടി ഓഫീസുകളിൽ ഡിജിറ്റൽ മീഡിയ റൂമുകൾ ഇതിനായി നേരത്തെ തന്നെ പാർട്ടികൾ തയാറാക്കി കഴിഞ്ഞിരുന്നു. യു ട്യൂബ് ചാനലും, ഫേസ്ബുക്ക് പേജും സജീവമാണ്. സോഷ്യൽ മീഡിയകളിൽ സ്ഥാനാർഥികളുടെ ഫോട്ടോകളും സ്റ്റിക്കറുകളും വീഡിയോകളും…
Read Moreജനപക്ഷം ഒറ്റയ്ക്കു മത്സരിക്കും; മുന്നണി പ്രവേശത്തിന് ആരുടെയും കാലുപിടിക്കാനില്ലെന്ന് പി.സി. ജോർജ്
കോട്ടയം: ത്രിതല പഞ്ചായത്ത് മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ കേരള ജനപക്ഷം സെക്കുലർ ഒറ്റയ്ക്കു മത്സരിക്കുമെന്ന് പി.സി.ജോർജ് എംഎൽഎ. മുന്നണി പ്രവേശത്തിന് ആരുടെയും കാലുപിടിക്കാനില്ല. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തോടൊപ്പം ചേർന്നാണ് മത്സരിച്ചത്. ഇത്തവണ യുഡിഎഫുമായി ചേർന്ന് പ്രവർത്തിക്കാൻ തത്പര്യമുണ്ടായിരുന്നു. കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് ജനപക്ഷത്തെ മുന്നണിയിലെടുക്കണമെന്നും ആഗ്രഹമുണ്ടായിരുന്നു. എന്നാൽ ഗ്രൂപ്പു വഴക്കും ചില നേതാക്കളുടെ സ്ഥാപിത താത്പര്യവും മൂലം മുന്നണി പ്രവേശനം നടന്നില്ല. യുഡിഎഫിനു വേണ്ടാത്തിടത്തോളം കാലം അങ്ങോട്ടില്ല. മുന്നണിയിൽ കയറാൻ ആരുടെയും കാലുംപിടിക്കില്ല.തെരഞ്ഞെടുപ്പിൽ 14 ജില്ലകളിലും ജനപക്ഷം സ്ഥാനാർഥികളെ നിർത്തും. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ഇന്നലെ വൈകുന്നേരം തന്നെ 500 സ്ഥാനാർഥികളുടെ പട്ടിക പ്രഖ്യാപിച്ചു. തിരുവനന്തപുരം കോർപറേഷനിൽ 20 സ്ഥാനാർഥികൾ മത്സര രംഗത്തുണ്ടാകും. കോട്ടയം ജില്ലാ പഞ്ചായത്തിൽ മുണ്ടക്കയം, പൂഞ്ഞാർ, ഭരണങ്ങാനം, എരുമേലി ഡിവിഷനുകളിൽ ജനപക്ഷം മത്സരിക്കും. ഈ നാലു സീറ്റുകളിലും ജനപക്ഷത്തിനു ജയിക്കാനാകും. പൂഞ്ഞാറിൽ യുവജനപക്ഷം…
Read Moreമൊബൈൽ കന്പനികളുടെ കിടമത്സരം വീടുകളുടെ മുന്നിലേക്കും! കമ്പനിയുടെ ടാഗും അണിഞ്ഞു ചെറുപ്പക്കാര്‍ വീടുകളില്‍ കയറിയിറങ്ങുന്നു
കോട്ടയം: മൊബൈൽ കന്പനികളുടെ കിടമത്സരം ഇപ്പോൾ വീടുകളുടെ മുന്നിലും. സിം ആക്ടിവേഷൻ, സിം പോർട്ടിംഗ് എന്ന പേരിൽ കന്പനിയുടെ ടാഗും അണിഞ്ഞു ചെറുപ്പക്കാർ വീടുകളിൽ കയറിയിറങ്ങുകയാണ്. മൊബൈൽ കന്പനികൾ തമ്മിൽ കിടമത്സരം വർധിച്ചതോടെ കൂടുതൽ കണക്ഷനുകൾ ലഭിക്കുന്നതിനായിട്ടാണു ചെറുപ്പക്കാരെ ഫീൽഡിൽ ഇറക്കിയിരിക്കുന്നത്. കോവിഡ് കാലത്തു വീടുകൾ കയറിയിറങ്ങിയുള്ള മൊബൈൽ കന്പനികളുടെ നടപടിക്കെതിരേ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. കൂടുതൽ കണക്ഷൻ കിട്ടണമെന്നു മാത്രമാണ് കന്പനികൾ എക്സിക്യൂട്ടീവിനു നൽകിയിരിക്കുന്ന നിർദേശം. ഇതോടെ കൂടുതൽ എണ്ണം തികയ്ക്കാനായി എക്സിക്യൂട്ടീവുകൾ വീടുകളും സ്ഥാപനങ്ങളും കയറിയിറങ്ങുകയാണ്. അതിഥി തൊഴിലാളികൾക്ക് മറ്റുള്ളവരുടെ പേരിൽ സിം കൊടുക്കുന്നതു സജീവമായിട്ടുണ്ട്. ഇതിലെ ചതി പലരും അറിയുന്നില്ല. ആധാർ കാർഡുകൾ ദുരുപയോഗം ചെയ്യുന്നതായും ഫോണിൽനിന്നു ലഭിക്കുന്ന ഒടിപിയിലൂടെ ഫോണിലെ ഡാറ്റകളും കോണ്ടാക്ട് നന്പറുകളും ദുരുപയോഗം ചെയ്യുന്നതായും പലസ്ഥലങ്ങളിൽനിന്നും പരാതിയുയർന്നിട്ടുണ്ട്. ഇവ ചൂണ്ടിക്കാട്ടി മൊബൈൽ ആൻഡ് റീചാർജിംഗ് റീട്ടെയ്ലേഴ്സ് അസോസിയേഷൻ നിരവധി…
Read Moreപെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയശേഷം നാടുവിട്ടു! വിദേശത്തുനിന്നു തിരിച്ചെത്തിയ ദിവസം പിടിയിൽ; സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ…
കോട്ടയം: പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയശേഷം നാടുവിട്ട പ്രതിയെ വിദേശത്തുനിന്നു തിരിച്ചെത്തിയ ദിവസം കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. അയ്മനം മര്യാത്തുരുത്ത് വിനോദ് വില്ലയിൽ പി.എസ്. പ്രശാന്തിനെ(28)യാണ് അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ: കഴിഞ്ഞ ഫെബ്രുവരിൽ പ്രദേശവാസിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ചു വിവിധ സ്ഥലങ്ങളിലെത്തിച്ചു പ്രശാന്ത് പീഡിപ്പിക്കുകയായിരുന്നു. പിന്നീട് വയറുവേദന അനുഭവപ്പെട്ട പെണ്‍കുട്ടിയെ വീട്ടുകാർ ആശുപത്രിയിലെത്തിച്ചപ്പോഴാണു ഗർഭിണിയാണെന്നു തിരിച്ചറിഞ്ഞത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ പ്രതി വിദേശത്തേക്കു മുങ്ങി. പ്രതിയെ കണ്ടെത്തുന്നതിനായി പോലീസ് സംഘം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇതിനിടെ നാട്ടിൽ തിരിച്ചെത്തിയ പ്രതിയെ നെടുന്പാശേരി വിമാനത്താവളത്തിൽനിന്ന് അറസ്റ്റു ചെയ്യുകയായിരുന്നു. കോട്ടയം വെസ്റ്റ് എസ്എച്ച്ഒ എം.ജെ. അരുണ്‍, പ്രിൻസിപ്പൽ എസ്ഐ ടി. ശ്രീജിത്ത്, എസ്ഐമാരായ നാരായണൻ ഉണ്ണി, രാജേഷ്, സിപിഒ വിഷ്ണു വിജയദാസ് എന്നിവർ ചേർന്നാണു പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read More