പത്തനംതിട്ട: മണ്ഡലകാല മഹോത്സവത്തിനായി ശബരിമല ക്ഷേത്ര നട 15നു വൈകുന്നേരം തുറക്കും. ഭക്തര്‍ക്ക് 16 മുതല്‍ ശബരിമല ദര്‍ശനം നടത്താം. സംസ്ഥാനത്തു കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പ്രതിദിനം 1000 പേര്‍ക്ക് മാത്രമായിരിക്കും ശബരിമലയില്‍ പ്രവേശനം അനുവദിക്കുകയെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ്. ദര്‍ശനത്തിനെത്തുന്നവര്‍ 24 മണിക്കൂറിനുളളില്‍ പരിശോധിച്ച കോവിഡ് നെഗറ്റീവ് ആയതിന്റെ സര്‍ട്ടിഫിക്കറ്റ് കരുതണം. റിസല്‍ട്ട് ഇല്ലാതെ വരുന്നവര്‍ക്ക് പരിശോധനയ്ക്കുള്ള സൗകര്യമുണ്ടാകും. കെഎസ്ആര്‍ടിസി പമ്പ- നിലയ്ക്കല്‍ റൂട്ടില്‍ 25 ബസുകള്‍ സര്‍വീസ് നടത്തും.പമ്പ, എരുമേലി, പന്തളം എന്നിവിടങ്ങളിലേക്ക് സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തേക്കും കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും. തീര്ഥാടനക്രമീകരണങ്ങളുടെ ജില്ലാതല അവലോകന യോഗം ഇന്നലെ ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ അധ്യക്ഷതയില്‍ നടന്നു.
Read MoreCategory: Kottayam
കടന്നൽക്കുത്തേറ്റ് 52കാരന് ഗുരുതര പരിക്ക്; ശരീരത്തിൽ നിന്ന് കണ്ടെടുത്തത് 69 മുള്ളുകൾ; രണ്ട് വളർത്തുനായ ചത്തു
ഗാന്ധിനഗർ: കടന്നൽ കുത്തേറ്റു രണ്ട് വളർത്തുനായ്ക്കൾ ചത്തു. കടന്നൽ കുത്തേറ്റസമീപവാസി ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജിൽ. മെഡിക്കൽ കോളജിന് സമീപം പുത്തൻപുരയ്ക്കൽ മോഹൻ ദാസിന്റെ രണ്ടു വളർത്തുനായാണ് ചത്തത്. കടന്നലിന്റെ കുത്തേറ്റ് ഗുരതര പരിക്കേറ്റ മോഹൻദാസിന്റെ അയൽവാസി, കോട്ടയം കെഎസ്ആർടിസി ജീവനക്കാരനുമായ, ഗാന്ധിനഗർ കാക്കശേരി സജി (52) യെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെയായിരുന്നു സംഭവം. സജിയുടെ സഹോദരന് പോത്ത് വളർത്തലുണ്ട്. പോത്ത് അമിതമായി ബഹളമുണ്ടാക്കുന്നത് സജിയുടെ ശ്രദ്ധയിൽപ്പെട്ടു. എന്താണെന്ന് അറിയുവാൻ പോത്തിൻ കുഞ്ഞുങ്ങളുടെ സമീപമെത്തിയപ്പോഴാണ് കടന്നൽ കുത്തുകയാണെന്ന് മനസിലായത്. തുടർന്ന് പിന്നോട്ടു മാറാൻ ശ്രമിക്കുന്നതിനിടയിൽ സജിയെയും കടന്നൽ കുത്തി. ബഹളം കേട്ട് ഓടിയെത്തിയ ബന്ധുക്കൾ ഉടൻ മെഡിക്കൽ കോളജിലെത്തിച്ചു. മുഖത്തും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി 69 മുള്ളുകൾ ഉണ്ടായിരുന്നു . ഇതിനിടയിൽ മോഹൻദാസിന്റെ വളർത്തുനായ്ക്കൾക്കും കടന്നൽ കുത്തേറ്റിരുന്നു. സന്ധ്യയോടെ മൃഗസംരക്ഷണ വകുപ്പ് അധികൃതരെത്തി കുത്തിവയ്പ്…
Read Moreഎല്ലാം മാറ്റിമറിച്ച് കോവിഡ്… സ്റ്റുഡിയോ വർക്കുകൾ കുറഞ്ഞു; മീൻവിൽപ്പനയുമായി യുവാവ്…
കടുത്തുരുത്തി: കോവിഡ് 19 ദുരന്തമായി സമൂഹത്തിൽ വ്യാപിച്ചതോടെ വിവിധ മേഖലകളിൽ പണിയെടുത്തിരുന്നവർ പലർക്കും തൊഴിൽ നഷ്ടപെട്ടു. മാസങ്ങളോളം പണിയൊന്നുമില്ലാതെ വീട്ടിൽ കുത്തിയിരുന്നവരിൽ പലരും മറ്റു മാർഗങ്ങളൊന്നുമില്ലെന്നായതോടെ ഒരിക്കൽ പോലും ചിന്തിച്ചിട്ടില്ലാത്ത തൊഴിൽമേഖലകൾ തേടിയിറങ്ങി. കാറ്ററിംഗ്, വാഹനമേഖല, സ്റ്റുഡിയോ, ലൈറ്റ് ആന്റ് സൗണ്ട്, മേളക്കാർ, കലാകാര·ാർ, ടൂറിസ്റ്റ് മേഖല എന്നിങ്ങനെ തൊഴിൽ നഷ്ടപെട്ട മേഖലകൾ എണ്ണിയാൽ തീരില്ല. കാറ്ററിംഗ്, സ്റ്റുഡിയോ തുടങ്ങീ മേഖലകളിൽ അടുത്ത കാലത്തായി അനക്കം വച്ചു തുടങ്ങിയിട്ടുണ്ടെങ്കിലും പഴയ പ്രതാപത്തിലേക്കു എന്ന് മടങ്ങിയെത്തുമെന്ന് ആർക്കും ഉറപ്പ് പറയാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോഴുമുള്ളത്. കാലങ്ങളായി ഇഷ്ടപെട്ട തൊഴിൽ മാത്രം ചെയ്തു ശീലിച്ചവർ ഇന്ന് ജീവിക്കാനായി പല വേഷങ്ങൾ ഇതിനോടകം മാറി കഴിഞ്ഞു. വരുമാനം നിലച്ചതോടെ പലരും മറ്റു തൊഴിൽ മേഖലകളിലേക്ക് കളം മാറി ചവുട്ടി. മീൻപിടുത്തവും കച്ചവടവും പെയിന്റിംഗ്, ഡ്രൈവിംഗ്, പാൽ, പച്ചക്കറി, മത്സ്യ വിൽപന, കന്നുകാലി,…
Read Moreകോട്ടയം മെഡിക്കൽ കോളജിൽ കോവിഡ് രോഗികളെ കയറ്റി ഇറക്കുന്ന ലിഫ്റ്റ് ശുചീകരിക്കുന്നില്ലെന്ന് പരാതി
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശ്രുപത്രിയിൽ കോവിഡ് ചികിത്സയിൽ കഴിയുന്ന രോഗികളെ വാർഡിൽ നിന്നും വിവിധ പരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനായി ഉപയോഗിക്കുന്ന ലിഫ്റ്റ് ശുചീകരിക്കുന്നില്ലെന്ന് ആക്ഷേപം. പ്രധാന ശസ്ത്രക്രിയ തിയറ്ററിലേക്കുള്ള രണ്ടു ലിഫ്റ്റുകൾ അടക്കം ഭൂരിപക്ഷം ലിഫ്റ്റുകളും തകരാറിലാണ്. ശേഷിക്കുന്ന മെഡിസിൻ വാർഡിൽ പ്രവർത്തിക്കുന്ന ലിഫ്റ്റ് വഴിയാണ് പേ വാർഡിൽ കഴിയുന്ന കോവിഡ് സ്ഥിരീകരിച്ചവരേയും, നിരീക്ഷണത്തിൽ കഴിയുന്നവരേയും, എക്സറേ, വിവിധ സ്കാനിംഗ് എന്നീ പരിശോധനകൾ വേണ്ടിവരുന്പോൾ കൊണ്ടു പോകുന്നത്. മറ്റ് ലിഫ്റ്റുകൾ പ്രവർത്തന രഹിതമായതിനാൽ മറ്റു വാർഡുകളിൽ കഴിയുന്ന രോഗികളെയും ഈ ലിഫ്റ്റ് വഴിയാണ് കൊണ്ടു പോകുന്നത്. കോവിഡ് രോഗികളെ കയറ്റിയ ശേഷം ലിഫ്റ്റ് ശുചിയാക്കിയില്ലെങ്കിൽ, ആശുപത്രിയിൽ തന്നെ രോഗവ്യാപനം ഉണ്ടാകുമെന്നാണ് രോഗികളുടെ ബന്ധുക്കളുടെ ആക്ഷേപം.
Read Moreവെട്ടാൻ കൊണ്ടുവന്ന പോത്ത് വിരണ്ടു ഒപ്പം ഏറ്റുമാനൂരുകാരും
കോട്ടയം: വെട്ടാൻ കൊണ്ടുവന്ന പോത്ത് വിരണ്ടോടി. ഇന്നു രാവിലെ എട്ടിന് ഏറ്റുമാനൂർ ബസ്റ്റാൻഡിനു സമീപമുള്ള യൂദാ മീറ്റ്സിൽ അറക്കുന്നതിനായി ലോറിയിൽ എത്തിച്ച പോത്ത് ലോറിയിൽ നിന്നും ഇറക്കുന്നതിനിടയിൽ വിരണ്ടോടുകയായിരുന്നു. വിരണ്ട പോത്ത് മെയിൻ റോഡിലൂടെ കോട്ടയം ഭാഗത്തേക്ക് കുതിക്കുകയായിരുന്നു. ഈ സമയം റോഡിൽ മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം പട്രോളിംഗ് നടത്തുന്നുണ്ടായിരുന്നു പോത്ത് വിരണ്ടോടുന്നതു കണ്ട ഉടൻ എൻഫോഴ്സ്മെന്റ് വിഭാഗം വാഹനത്തിലുണ്ടായിരുന്ന എഎംവി അൻഷാദും ടീമും പോത്തിന്റെ പുറകെ വാഹനം ഓടിച്ചെത്തി പാറോലിക്കൽ ഭാഗത്തുള്ള ബ്രദേഴ്സ് ട്രേഡിംഗ് കന്പനിയുടെ പുറകിലുള്ള ഗ്രൗണ്ടിലാക്കി. പുറത്തേക്കുളള വഴികൾ നാട്ടുകാർ അടച്ചു. വിവരമറിഞ്ഞെത്തിയ പോലീസും ഫയർഫോഴ്സും പോത്തിനെ കുടുക്കിട്ട് കെട്ടുകയായിരുന്നു. റോഡിലൂടെ വിരണ്ടോടിയ പോത്ത് നിരവധി ഇരുചക്ര വാഹനങ്ങൾ ഇടിച്ചു തെറിപ്പിക്കാൻ ശ്രമിച്ചു. പോത്ത് വിരണ്ടതോടെ പ്രദേശത്തെ വ്യാപാരികളും നാടൊന്നാകെ പരിഭ്രാന്തരായി.
Read Moreകോവിഡുകാലത്തെ പുതിയ തട്ടിപ്പുകളിൽ വീഴരുതേ..! പോലീസ് ഉദ്യോഗസ്ഥന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്; സൈബർസെൽ അന്വേഷണം തുടങ്ങി
ചങ്ങനാശേരി: പോലീസ് ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവരുടെ പേരിൽ സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രൊഫൈലുകളുണ്ടാക്കി പണം തട്ടുന്ന സംഘത്തെക്കുറിച്ചു സൈബർ സെൽ അന്വേഷണം ആരംഭിച്ചു. ചങ്ങനാശേരി സിഐ പ്രശാന്ത്കുമാറിന്റെ പേരിലാണ് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി തട്ടിപ്പിനുള്ള ശ്രമം നടത്തിയിരിക്കുന്നത്. സിഐ പഠിച്ച കോളജ്, പോലീസിലെ പോസ്റ്റ്, യൂണിഫോമിലുള്ള ഫോട്ടോ തുടങ്ങിയ വിവരങ്ങളും അക്കൗണ്ടുകളിലുണ്ട്. ഈ ഐഡിയിൽനിന്ന് ഫ്രണ്ട് റിക്വസ്റ്റ് അയച്ചശേഷം അത്യാവശ്യമായി ഗൂഗിൾപേയിലൂടെ അക്കൗണ്ടിലേക്കു 2000 രൂപ നിക്ഷേപിക്കാനാണ് സന്ദേശത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. വിവരമറിഞ്ഞു പരിചയമുള്ളവരും സുഹൃത്തുക്കളും സിഐയോട് ചോദിച്ചു തുടങ്ങിയതോടെയാണ് ഇതേക്കുറിച്ച് അദ്ദേഹമറിയുന്നത്. തുടർന്ന് സിഐ സമൂഹമാധ്യമത്തിലെ അക്കൗണ്ട് ലോക്ക് ചെയ്യുകയും സംഭവം മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു. ഇതിനോടകം നിരവധി പേർക്കാണ് സിഐയുടെ വ്യാജ പ്രൊഫൈലിൽനിന്നു ഫ്രണ്ട് റിക്വസ്റ്റ് പോയിരിക്കുന്നത്. സംഭവം സംബന്ധിച്ച് സിഐ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സൈബർ സെൽ അന്വേഷണം ആരംഭിച്ചത്. ദിവസങ്ങൾക്ക് മുന്‍പു കുറവിലങ്ങാട് എസ്ഐയുടെ…
Read Moreനിയമപാലനം മാത്രമല്ല, കിടിലൻ കാന്റീൻ നടത്താനും പോലീസിനറിയാം! തൊഴിൽ നഷ്ടപ്പെട്ട പ്രവാസികൾക്ക് ഉപജീവനമാർഗം ഒരുക്കിയും പോലീസ് മാതൃകയായി
കോട്ടയം: കേസന്വേഷണവും പ്രതിയെ പിടിക്കലും ഗതാഗത നിയന്ത്രണവും മാത്രമല്ല, നല്ല കിടിലൻ കാന്റീൻ നടത്താനും പോലീസിന് അറിയാം. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ വളപ്പിലാണ് രുചികരമായ ഭക്ഷണവുമായി പോലീസ് കാന്റീൻ പ്രവർത്തിക്കുന്നത്. നേരത്തെ ഇവിടുണ്ടായിരുന്ന കാന്റീൻ നവീകരിച്ചു കഴിഞ്ഞ ദിവസമാണു പ്രവർത്തനം തുടങ്ങിയത്. 2007 ൽ നിർമിച്ച കാന്റീൻ എട്ടു ലക്ഷം രൂപ ചെലവഴിച്ചാണു പുതുക്കി പണിതത്. സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ 80 പേർ 2000 രൂപവീതം സമാഹരിച്ചു. ബാക്കി തുക കമ്മിറ്റിയംഗങ്ങൾ പോലീസ് സൊസൈറ്റിയിൽനിന്നു വായ്പയെടുത്തു. കോട്ടയത്തെ പ്രമുഖ ഇന്റീരിയർ സ്ഥാപനമായ ഹെവൻസ് ഇന്റീരിയർ ഉടമ എസ്. രാജേഷിന്റെ നേതൃത്വത്തിൽ സൗജന്യമായി കെട്ടിടം മനോഹരമാക്കി. ഓപ്പണ്‍ അടുക്കളയും നിർമിച്ചു. ഇതോടെ കാന്റീനു ന്യൂജൻ മോഡലായി. രാവിലെ ചായയും പലഹാരവുമുൾപ്പെടെ കാന്റീനിലുണ്ട്. ഉച്ചയ്ക്ക് മീൻകറിയും കൂട്ടി ഉൗണ്. ചിക്കൻ, ബീഫ്, മീൻ വിഭവങ്ങളും തയാർ. വൈകുന്നേരം നാലുമുതൽ അൽഫാം,…
Read Moreകൃഷിയിടങ്ങളിലേക്ക് തനിച്ച് പോകാന്‍ കഴിയത്ത സാഹചര്യം! പുത്തൂരിലെത്തിയ കരിങ്കുരങ്ങ് ശല്യക്കാരനാകുന്നു…
മറയൂർ: കാന്തല്ലൂരിനു സമീപം പുത്തൂർ ഗ്രാമത്തിൽ രണ്ടുമാസമായി എത്തുന്ന കരിങ്കുരങ്ങ് നാട്ടുകാർക്ക് ശല്യമാകുന്നു. മന്നവൻചോല വനമേഖലയോടു ചേർന്ന കാർഷിക ഗ്രാമമാണ് പുത്തൂർ. ഗോത്ര സ്വഭാവത്തോടെ ഉൗരു ഗ്രാമത്തിന് സമാനമായാണ് ഇവിടെ വീടുകൾ. ഒരാഴ്ചയായി ഗ്രാമീണർക്കുനേരെ ആക്രമണം പതിവാക്കിയിരിക്കുകയാണ് കരിങ്കുരങ്ങ്. കൂട്ടമല്ലാത്ത ഒറ്റകരിങ്കുരങ്ങാണ് നാട്ടുകാർക്ക് ശല്യമായി മാറിയിരിക്കുന്നത്. ആദ്യനാളുകളിൽ കൃഷി സ്ഥലങ്ങളിലെത്തി കൃഷികൾ നശിപ്പിച്ചിരുന്ന കുരങ്ങ് ഇപ്പോൾ നാട്ടുകാർക്ക് ഉപദ്രവമായിരിക്കുകയുമാണ്. കഴിഞ്ഞദിവസം പുത്തൂർ ഗ്രാമപത്തിലെ പരമന്റെ ഭാര്യ പപ്പാത്തി, രമാനാഥിന്റെ ഏഴുവയസുള്ള മകൾ എന്നിവർക്കുനേരെ കുരങ്ങിന്റെ ആക്രമണമുണ്ടായി. കൃഷിപണികൾ ചെയ്തുകൊണ്ടിരുന്നവരാണ് കുരങ്ങിന്റെ ആക്രമണത്തിൽനിന്നും ഇവരെ രക്ഷിച്ചത്. കൃഷിയിടങ്ങളിലേക്ക് തനിച്ച് പോകാൻ കഴിയത്ത സാഹചര്യവുമാണ്. വളരെ ഉയരംകൂടിയ വനമേഖലയിൽ മാത്രമാണ് നീലഗിരി ലംഗുർ എന്ന പേരിൽ അറിയപ്പെടുന്ന കരിങ്കുരങ്ങുകൾ കാണാറുള്ളത്. മനുഷ്യരുടെ സാന്നിധ്യമുണ്ടായാൽ ഉയരംകൂടിയ മരങ്ങളിലുടെ ഉൾക്കാടുകളിലേക്ക് ഒളിക്കുന്നതാണ് സാധാരണ സ്വഭാവ രീതി. ഒറ്റതിരിഞ്ഞ് ഇത്തരത്തിൽ ജനവാസ കേന്ദ്രത്തിൽ എത്താറില്ല.…
Read Moreഇവനെ സൂക്ഷിക്കുക, ഉരച്ചു നോക്കിയില്ലെങ്കിൽ പണി പാളും; മുക്കുപണ്ടക്കാരനെ തേടി പോലീസ്; പണയംവച്ചു തട്ടിപ്പ് തുടർന്നുകൊണ്ട് യുവാവും
കിടങ്ങൂർ: ജില്ലയിലെ വിവിധ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയംവച്ചു ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതി ഒളിവിൽ. വ്യാജ ആധാർ കാർഡ് ഉണ്ടാക്കിയാണ് വിവിധ സ്ഥലങ്ങളിലെ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും ഇയാൾ പണം തട്ടിയത്. ഇയാൾ കോട്ടയം തിരുനക്കര സ്വദേശിയാണെന്നു പോലീസ് സംശയിക്കുന്നു. ഇയാൾ മുന്‍പ് പ്രതിയായി ജയിലിൽ കിടന്നിട്ടുണ്ടോ എന്ന സംശയത്തിൽ പോലീസ് ജയിലുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയാണിപ്പോൾ. സ്വർണം പൂശിയ ആഭരണങ്ങൾ പണയം വെച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. ഒക്ടോബർ 22ന് കിടങ്ങൂരിലെ രണ്ടു സ്ഥാപനങ്ങളിൽ നിന്നും 70,000, 65,000 രൂപ വീതം പണയം വെച്ച് തുക വാങ്ങിയിരുന്നു. രണ്ടു ദിവസത്തിനു ശേഷം എരുമേലിൽ നിന്നും സമാന രീതിയിൽ 90,000 രൂപ വാങ്ങിയിരുന്നു. എല്ലായിടത്തും ഇയാൾ ഒരേപേരിലുള്ള വ്യാജ ആധാർ കാർഡാണ് നൽകിയിരുന്നത്. എരുമേലിയിലെ പണമിടപാട് സ്ഥാപനത്തിലെ ഉടമ ഇയാൾ കൊണ്ടുവെച്ച ആഭരണം ഉരച്ചു നോക്കിയതോടെയാണ്…
Read Moreഅച്ഛനെ കാണാനില്ലെന്ന പരാതിയുമായി മക്കൾ; പാസ്റ്റർമുങ്ങിയത് മകളുടെ പ്രായമുള്ള മകളുമായി; കമിതാക്കളെ കണ്ടെത്താനാവാതെപോലീസ്
കോട്ടയം: മുണ്ടക്കയം സ്വദേശിനിയായ യുവതിയുമായി ഒളിച്ചോടിയ 57കാരനായ പാസ്റ്ററെ കണ്ടെത്തുന്നതിനായി കറുകച്ചാൽ പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നു. ഏതാനും ദിവസങ്ങൾക്കു മുന്‍പാണ് തീർഥാടനത്തിനു പോവുകയാണെന്ന് കത്തെഴുതി വച്ച് കറുകച്ചാൽ സ്റ്റേഷൻ പരിധിയിൽ നിന്നും പാസ്റ്ററെ കാണാതാകുന്നത്. പാസ്റ്ററുടെ ഭാര്യ വിദേശത്താണ്. ഇയാളുടെ മക്കളാണ് കത്തുമായി എത്തി പോലീസിൽ പരാതി നല്‍കിയത. തുടർന്നു മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പാസ്റ്റർ മകളുടെ പ്രായമുള്ള മുണ്ടക്കയം സ്വദേശിനിക്കൊപ്പം ഒളിച്ചോടിയതാണെന്ന് കണ്ടെത്തിയത്. പാസ്റ്റർ മുണ്ടക്കയത്ത് എത്തി യുവതിയുമായി പോയശേഷം ഇയാളുടെ മൊബൈൽ ഫോണ്‍ ഒാഫ് ആണെന്ന് പോലീസ് പറഞ്ഞു. ഇതിനാൽ എവിടേ ക്കാണ് കമിതാക്കൾ മുങ്ങിയതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. റബർ ടാപ്പിംഗ് തൊഴിലാളിയായിരുന്ന പാസ്റ്റർ ധ്യാനത്തിന് എത്തിയാണ് യുവതിയെ വളച്ചത്. തുടർന്നു നിരന്തരമായ ഫോണ്‍ വിളിയിലൂടെയും ചാറ്റിംഗിലൂടെയുമാണ് ഇവർ സല്ലപിച്ചിരുന്നത്. യുവതിയെ കാണാനില്ലെന്നു കാണിച്ചു അവരുടെ ബന്ധുക്കൾ മുണ്ടക്കയം സ്റ്റേഷനിലും പരാതി…
Read More