കോട്ടയം: ഫോണ് സംഭാഷണം പുറത്തുവന്നതോടെ മണർകാട് എസ്എച്ച്ഒ തെറിച്ചേക്കുമെന്ന് സൂചന. കഴിഞ്ഞ ദിവസമാണ് മണർകാട് ക്രൗണ് ക്ലബ്ബിൽ നടന്ന ചീട്ടുകളി കേന്ദ്രത്തിന്റെ നടത്തിപ്പുകാരൻ മാലം സുരേഷും മണർകാട് എസ്എച്ച്ഒ രതീഷ് കുമാറും തമ്മിലുള്ള ഫോണ് സംഭാഷണം പുറത്തുവന്നത്. ഇതോടെ മാലം സുരേഷും പോലീസും തമ്മിലുള്ള രഹസ്യ ബന്ധങ്ങളും പുറത്തായിരിക്കുകയാണ്. ഇതിനുപുറമേ കോട്ടയത്ത് കോടികൾ മറിയുന്ന ചീട്ടുകളി കേന്ദ്രം റെയ്ഡ് ചെയ്ത് പോലീസ് ഉദ്യോഗസ്ഥർക്കിടയിൽ ചേരിപ്പോരും മറനീക്കി പുറത്തു വന്നു. മാലം സുരേഷിനു കോട്ടയത്തും സമീപ പ്രദേശങ്ങളിലുമുള്ള പോലീസ് സ്റ്റേഷനുകളിൽ വേണ്ടപ്പെട്ടവരുണ്ടെന്ന് വിവരങ്ങൾ മുന്പു തന്നെ പുറത്തുവന്നിരുന്നതാണ്. എന്നാൽ ചീട്ടുകളി കേന്ദ്രം സ്ഥിതി ചെയ്യുന്ന മണർകാട് സ്റ്റേഷനിലെ എസ്എച്ച്ഒയും മാലം സുരേഷ് തമ്മിലുള്ള സംഭാഷണം പുറത്തുവന്നതോടെയാണ് സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങിയത്. ഫോണ് സംഭാഷണം പുറത്തു വന്നതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കുമെന്നും ജില്ലാ…
Read MoreCategory: Kottayam
ബോംബ് പരിശോധന സ്ക്വാഡിലെ നായ ജൂലി ഓർമയായി; വൃക്കരോഗം ബാധിച്ച പോലീസ് നായ ഒരു വർഷമായി ചികിത്സയിലായിരുന്നു
കോട്ടയം: കോട്ടയം പോലീസ് ക്യാന്പിലെ ബോംബ് പരിശോധന വിഭാഗത്തിൽപ്പെട്ട പോലീസ് നായ ജൂലി യാത്രയായി. അന്തിമോപചാരച്ചടങ്ങിൽ കോട്ടയം പോലീസ് ഡോഗ് സ്ക്വാഡിലെ നായ്ക്കളായ ജിൽ, റീന, ബെയ്ലി, രവി, ഡോണ്, റോക്കി എന്നിവ മുൻകാലുകളും ശിരസും താഴ്ത്തി സഹപ്രവർത്തകയ്ക്ക് അന്ത്യ അഭിവാദ്യം അർപ്പിച്ചു. വൃക്കരോഗം ബാധിച്ച പോലീസ് നായ ഒരു വർഷമായി ചികിത്സയിലായിരുന്നു. കറുത്ത നിറത്തിൽ ലാബ്രഡോർ ഇനത്തിൽപ്പെട്ട നായയെ കോട്ടയം കെന്നൽ ക്ലബാണ് അഞ്ചു വർഷം മുൻപ് പോലീസ് സേനയ്ക്കു നല്കിയത്. നിരവധി വിഐപികളുടെ സന്ദർശന വേളയിൽ ജൂലി ബോംബ് പരിശോധന ചുമതല വഹിച്ചു. ജൂലിയെ ഇന്നലെ ഉച്ചയോടെ പോലീസ് ബഹുമതികളോടെ പോലീസ് ക്യാന്പിൽ മറവു ചെയ്തു.
Read Moreപാലായിൽ കർശന നിയന്ത്രണങ്ങൾ വന്നേക്കും! പ്രവിത്താനത്തെ ഓട്ടോ ഡ്രൈവർമാരുടെ സമ്പര്ക്ക പട്ടികയിൽ 200ഓളം പേർ ഉൾപ്പെട്ടത് ആശങ്ക പരത്തുന്നു
പാലാ: കോവിഡ് രോഗവും സന്പർക്കങ്ങളും തുടരുന്ന സാഹചര്യത്തിൽ പാലായിലും ഭരണങ്ങാനത്തും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും ആലോചിക്കുന്നു. ഇത് സംബന്ധിച്ച നിർദേശം ഇന്നോ നാളെയോ ഉണ്ടായേക്കുമെന്നാണ് ബന്ധപ്പെട്ട അധികാരികൾ നൽകുന്ന സൂചന. പ്രവിത്താനത്തെ ഓട്ടോ ഡ്രൈവർമാരുടെ സന്പർക്ക പട്ടികയിൽ 200ഓളം പേർ ഉൾപ്പെട്ടത് ആശങ്ക പരത്തുന്നുണ്ട്. ഇവരുടെ ഓട്ടോയിൽ യാത്രചെയ്തിരുന്നവരും ഇവർ കയറിയ കടകളിലെ വ്യാപാരികളും ഉൾപ്പെടെയുള്ളവരുടെ ലിസ്റ്റാണ് ആദ്യം പുറത്തു വന്നിരിക്കുന്നത്. മീനച്ചിൽ താലൂക്കിൽ കോ വിഡ് സ്ഥിരീകരിച്ചവരിൽ നിന്നുള്ള ഏറ്റവും വലിയ സന്പർക്കപ്പട്ടികയാണ് ഇതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. ഒരു രോഗലക്ഷണവും കാണിക്കാതിരുന്നതിനാൽ ഇവർ കുടുംബാംഗങ്ങളുമായും അടുത്തിടപഴകി. രണ്ടുപേരുടെയും കുടുംബങ്ങളിലെ 10 പേരോട് ഹോം ക്വാറന്റൈനിൽ ഇരിക്കാൻ ആരോഗ്യവകുപ്പ് നിർദേശിച്ചിരിക്കുകയാണ്. കടനാട് പഞ്ചായത്തിലും ഭരണങ്ങാനം പഞ്ചായത്തിലും കോവിഡ് രോഗികളുടെ വീടും പരിസരവും ഇന്നലെ ശുചീകരിച്ചു. വരുംദിവസങ്ങളിലും ശുചീകരണ പരിപാടികൾ തുടരും.…
Read Moreചെറുവള്ളി എസ്റ്റേറ്റ്! കേസുകൾ ഒരേ ദിവസം രണ്ട് കോടതികളിൽ: ഹൈക്കോടതിയിലേത് നിർണായകം
എരുമേലി: ചെറുവള്ളി എസ്റ്റേറ്റ് കേസുകൾ ഒരേ ദിവസം രണ്ട് കോടതികളിൽ എത്തുകയാണ്. വിമാനത്താവള പദ്ധതി സംബന്ധിച്ച് നടപടികൾ തുടങ്ങണമെങ്കിൽ ഇതിൽ ഒരു കേസ് ഏറെ നിർണായകം. 21 നാണ് പാലാ സബ് കോടതിയിലും ഹൈക്കോടതിയിലും ഒരേ ദിവസം കേസുകൾ പരിഗണിക്കുന്നത്. ബിലീവേഴ്സ് ചർച്ചിന്റെ കൈവശമുള്ള ചെറുവള്ളി എസ്റ്റേറ്റ് പാട്ടക്കാലാവധി കഴിഞ്ഞതിനാൽ സംസ്ഥാന സർക്കാരിനു വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു ജില്ലാ കളക്ടർ പാലാ സബ് കോടതിയിൽ നൽകിയ അന്യായമാണ് 21നു കോടതി പരിഗണിക്കുന്നത്. തോട്ടം സർക്കാർ ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ ബിലീവേഴ്സ് ചർച്ച് നൽകിയ കേസാണ് ഹൈക്കോടതിയിൽ അന്ന് പരിഗണിക്കുന്നത്. ഹൈക്കോടതിയിലെ കേസ് ആണ് ഏറെ നിർണായകമാകുന്നത്. എസ്റ്റേറ്റ് ഏറ്റെടുക്കുന്നത് 21 വരെ തടഞ്ഞ് കോടതി നൽകിയ സ്റ്റേ ഉത്തരവ് അന്നാണ് അവസാനിക്കുന്നത്. ഏറ്റെടുക്കൽ സംബന്ധിച്ച് അന്ന് കോടതിയിൽ നിന്നു സുപ്രധാനമായ ഉത്തരവുണ്ടാകുമെന്നാണ് കരുതുന്നത്. നിയമവിധേയമായ നടപടികളിലൂടെ എസ്റ്റേറ്റ് ഏറ്റെടുക്കാൻ കോടതി അനുമതി…
Read Moreകോടതി ഉത്തരവിട്ടിട്ടും അർഹമായ ആനുകൂല്യം ലഭിക്കാതെ സഹോദരിമാർ; സംഭവം നെടുങ്കണ്ടത്ത്
നെടുങ്കണ്ടം: അർഹതപ്പെട്ട ആനുകൂല്യം ലഭിക്കാൻ കോടതി ഉത്തരവുമായി എത്തിയിട്ടും ഗ്രാമപഞ്ചായത്ത് ഓഫീസിൽനിന്നും അപമാനിച്ച് ഇറക്കിവിട്ടതായി ആരോപണം. ദളിത് കുടുംബത്തിലെ അംഗമായ നെടുങ്കണ്ടം താന്നിമൂട് സ്വദേശിയാണ് നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് ആറാം വാർഡിലെ ഇല്ലിക്കാനം സ്വദേശി വടക്കേത്ത് അനഘ ബാബുവാണ് പരാതിക്കാരി. പിജി സോഷ്യോളജി പഠനത്തിനായി 2018-ൽ അനഘ ശ്രീശങ്കരാചാര്യ സർവകലാശാലയിൽ ചേർന്നപ്പോഴാണ് ലാപ്ടോപ് ഒരാവശ്യമായി വന്നത്. സഹോദരി ആർദ്ര ഫിസിയോതെറാപ്പി വിദ്യാർഥിയാണ്. എസ് സി – എസ്ടി വിഭാഗത്തിലെ വിദ്യാർഥികൾക്കുള്ള പദ്ധതിയിൽ ലാപ്ടോപ്പിനായി ഗ്രാമസഭയിലൂടെ പഞ്ചായത്തിന് ഇവർ അപേക്ഷയും നൽകി. ലാപ്ടോപ്പിന് അർഹരായവരുടെ പട്ടികയിൽ ഇവരുടെ പേരും ഉൾപ്പെട്ടതോടെ കുടുബം പ്രതീക്ഷയിലായിരുന്നു. എന്നാൽ രണ്ടുവർഷമായി പഞ്ചായത്തോഫീസ് പലതവണ കയറിയിറങ്ങിയിട്ടും ഇവർക്ക് പ്രയോജനമുണ്ടായില്ല. സുഹൃത്തിന്റെ പഴയ ലാപ്ടോപ്പ് താത്കാലികമായി വാങ്ങിയാണ് അനഘ പഠനാവശ്യങ്ങൾ നിറവേറ്റിയത്. ലാപ്ടോപ്പ് കേടായി പഠനം പലതവണ മുടങ്ങിയിട്ടുണ്ട്. സന്പർക്കവിലക്ക് കാലത്തെ…
Read Moreമണർകാട്ടെ ചീട്ടുകളി; പോലീസുകാർക്കെതിരേ നടപടി വരുന്നു; റെയ്ഡിൽ പിടിച്ചെടുത്തത് 17.88 ലക്ഷം രൂപയും 40 മൊബൈൽ ഫോണും
മണർകാട്: മണർകാട്ടെ ചീട്ടുകളി കേന്ദ്രം നടത്തുന്ന ഗുണ്ടാസംഘത്തിന് ഒത്താശ ചെയ്തുവെന്ന ആരോപണത്തിൽ മണർകാട് സ്റ്റേഷനിലെ ചില പോലീസുകാർക്കെതിരെ നടപടി ഉണ്ടായേക്കും. സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വകുപ്പുതല നടപടി സ്വീകരിക്കാനാണു സാധ്യത. സ്ഥലംമാറ്റം ഉൾപ്പടെയുള്ള നടപടി ഉടൻ സ്വീകരിച്ചേക്കും. നാളുകളായി മണർകാട് കേന്ദ്രീകരിച്ചു ചീട്ടുകളി നടന്നുവരികയായിരുന്നു. കഴിഞ്ഞ ആഴ്ച ജില്ലാ പോലീസ് ചീഫ് ജി. ജയ്ദേവിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണു മണർകാട് ക്രൗണ് ക്ലബിൽ പോലീസ് റെയ്ഡ് നടത്തിയത്. റെയ്ഡിൽ 17.88 ലക്ഷം രൂപയും 40 മൊബൈൽ ഫോണും പിടിച്ചെടുത്തിരുന്നു. സംഘം ചേർന്നു ചീട്ടുകളിച്ച 43 പേർക്കെതിരെ പോലീസ് കേസെടുത്തു. ക്രൗണ് ക്ലബ് സംഘാടകർക്കെതിരെയും കെട്ടിട ഉടമകൾക്കെതിരെയും അന്നു പോലീസ് കേസെടുത്തിരുന്നില്ല. പ്രതിഷേധം ശക്തമായതോടെയാണു ഭാരവാഹികളായ കുറുമുള്ളൂർ വടക്കുംകര സന്തോഷ് (45), മണർകാട് വാവത്തിൽ കെ.വി. സുരേഷ് (മാലം സുരേഷ്, 48) എന്നിവർക്കെതിരെ കഴിഞ്ഞദിവസം പോലീസ് കേസെടുത്തത്.…
Read Moreകോട്ടയം മെഡിക്കൽ കോളജ് വിട്ടുനൽകിയ വീട്ടമ്മയുടെ മൃതദേഹം തിരികെയെത്തിച്ചു ; കോവിഡ് പരിശോധന നടത്തി; ഇന്നു വീണ്ടും ബന്ധുക്കൾക്ക് വിട്ടു നൽകും
ഗാന്ധിനഗർ: രണ്ടാം നിലയിൽ നിന്നും വീണു മരിച്ച വീട്ടമ്മയുടെ മൃതദേഹം പോസ്റ്റ്മോർട്ടവും കോവിഡ് പരിശോധനയും നടത്താതെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് വിട്ടു നൽകിയതായി പരാതി. റാന്നി വയ്യാറ്റുപുഴ സ്വദേശിയായ കപ്പമാവുങ്കൽ സുമ (52) യുടെ മൃതദേഹമാണ് നടപടിക്രമങ്ങൾ പാലിക്കാതെ വിട്ടു നല്കിയതായി പരാതി ഉയർന്നിരിക്കുന്നത്. അമ്മഞ്ചേരയിൽ വാടകയ്ക്കു താമസിക്കുകയായിരുന്ന സുമ കഴിഞ്ഞ 15നാണ് കൊച്ചുമക്കളെ കുളിപ്പിക്കുന്നതിനിടയിൽ കാൽ വഴുതി രണ്ടാം നിലയിൽ നിന്നും താഴേക്കു വീണത്. തുടർന്ന് ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 16നു രാത്രി 10.30നു മരണപ്പെട്ടു. തുടർന്നാണ് പോസ്റ്റ്മോർട്ടവും കോവിഡ് പരിശോധനകളും നടത്താതെ മൃതദേഹം റാന്നിയിലേക്കു കൊണ്ടു പോയത്. വിദേശത്തുള്ള മകളുടെ ഭർത്താവ് എത്തുന്നതിനായി മൃതദേഹം അവിടെയുള്ള ഒരു സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. സംഭവമറിഞ്ഞ മെഡിക്കൽ കോളജ് ആർഎംഒ ഡോ. ആർ.പി. രഞ്ചിൻ ഗാന്ധിനഗർ പോലീസുമായി ബന്ധപ്പെട്ടു…
Read Moreപയ്യപ്പാടി ക്ഷേത്രത്തിൽ കാണിക്കവഞ്ചികൾ തകർത്ത് വൻ മോഷണം; സിസിടിവി കാമറകൾ തകർത്തു; ശ്രീ കോവിലിന്റെ വാതിൽ തുറന്നിട്ട നിലയിൽ
കോട്ടയം: പയ്യപ്പാടി വെണ്ണിമല ശ്രീരാമ ലക്ഷ്മണ ക്ഷേത്രത്തിൽ വൻ മോഷണം. അഞ്ചു കാണിക്ക വഞ്ചികൾ കുത്തിത്തുറന്ന് പണം അപഹരിച്ചു.ശ്രീകോവിലിന്റെ വാതിൽ തുറന്നിട്ടിരിക്കുന്ന നിലയിലാണ്. ഇവിടെ നിന്നുമെടുത്ത നിലവിളക്ക് ക്ഷേത്രത്തിന്റെ വളപ്പിൽ തന്നെ ഉപേക്ഷിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ക്ഷേത്ര വളപ്പിൽ സ്ഥാപിച്ചിരുന്ന സിസിടിവി കാമറ പൂർണമായും നശിപ്പിക്കുകയും മൂന്നു സിസിടിവി കാമറകൾ മോഷ്്ടാവിന്റെ ചിത്രം ലഭിക്കാതിരിക്കാൻ തിരിച്ചവയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇന്നു രാവിലെ ക്ഷേത്രത്തിൽ എത്തിയവരാണ് കാണിക്കവഞ്ചികൾ തകർത്തിരിക്കുന്ന നിലയിലും ശ്രീകോവിലിന്റെ വാതിൽ തുറന്നിട്ട നിലയിലും കിടക്കുന്നതു കണ്ടത്. തുടർന്നു ക്ഷേത്രം ഭാരവാഹികളെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. ഇന്നലെ രാത്രിയിൽ 1.30നു ശേഷമാണ് മോഷണം നടന്നിരിക്കുന്നതെന്ന നിഗമനത്തിലാണ് പോലീസ്. കാരണം രാത്രി 1.30നു പോലീസ് സംഘം പതിവ് പരിശോധനകളുടെ ഭാഗമായി ക്ഷേത്രത്തിൽ എത്തി ബീറ്റ് ബുക്കിൽ ഒപ്പിട്ടു മടങ്ങിയതാണ്. ഈ സമയത്ത് അസ്വാഭാവികമായതൊന്നും ഇവിടെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ക്ഷേത്രവളപ്പിൽ 14 കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്.…
Read Moreകോവിഡ് വ്യാപനം; ജില്ലയിൽ ഒൻപത് കോവിഡ് ചികിത്സാകേന്ദ്രങ്ങൾകൂടി ; മാർക്കറ്റുകളിലും ബസ് സ്റ്റാൻഡുകളിലും കർശന നിയന്ത്രണം
കോട്ടയം: കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ കനത്ത ജാഗ്രതാനിർദേശം. വരുംദിവസങ്ങളിൽ സാമൂഹ്യവ്യാപനത്തിലൂടെ രോഗികളുടെ എണ്ണം ചില പ്രദേശങ്ങളിൽ കുത്തനെ ഉയരാൻ സാധ്യത കാണുന്നതിനാൽ ഒൻപത് താത്കാലിക ചികിത്സാ കേന്ദ്രങ്ങൾക്ക് അനുമതിയായിട്ടുണ്ട്. ജില്ലയിൽ ഇതുവരെ 400ൽ പരം പേർക്കാണ് രോഗം ബാധിച്ചത്. 215 പേരുടെ രോഗം ചികിത്സയിലൂടെ ഭേദമായി. നിലവിൽ ഇരുന്നൂറോളം പേർ ചികിത്സയിലുണ്ട്. രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ അടുത്തയാഴ്ച കൂടുതൽ ചികിത്സാ കേന്ദ്രങ്ങൾ തുറക്കും. കോട്ടയം മെഡിക്കൽ കോളജ്, കോട്ടയം ജനറൽ ആശുപത്രി, പാലാ ജനറൽ ആശുപത്രി, മുട്ടന്പലം ഗവണ്മെന്റ് വർക്കിംഗ് ഹോസ്റ്റലിലെ പ്രാഥമിക ചികിത്സാ കേന്ദ്രം എന്നിവിടങ്ങളിലും ഇതര ജില്ലകളിലെ രണ്ട് ആശുപത്രികളിലുമാണ് കോട്ടയം ജില്ലക്കാർ ചികിത്സയിലുള്ളത്. രോഗികളുടെ നിരക്കിലും വ്യാപനത്തിലും ഒന്നാമതുള്ള പാറത്തോട് പഞ്ചായത്തിൽ 7,8,9 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. 28 ദിവസം ഇവിടെ കർശനനിയന്ത്രണവും നിരീക്ഷണവും തുടരും. ഇന്നലെ…
Read Moreതനിക്കും ചിലത് പറയാനുണ്ടെന്ന് പ്രവീൺ; വനം ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തൽ; നടപടി സ്വീകരിക്കുമെന്ന് സിപിഐ
അടിമാലി: വനം വകുപ്പ് ഉദ്യഗസ്ഥർക്കെതിരെ കൊലവിളിനടത്തിയ സിപിഐ നേതാവിനെതിരെ ഉചിതമായ നടപടി പാർട്ടി കൈക്കൊള്ളുമെന്ന് സിപിഐ ജില്ലാകമ്മിറ്റി വ്യക്തമാക്കി. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ മാങ്കുളം ലോക്കൽ സെക്രട്ടറി പ്രവീണിനോട് പാർട്ടി വിശദികരണം തേടിയതായി ജില്ലാസെകട്ടറി കെ.കെ. ശിവരാമൻ പറഞ്ഞു. ഉദ്യോഗസ്ഥരെ വഴിയിൽതടഞ്ഞു ഭീഷണിപ്പെടുത്തുന്നത് സിപിഐയുടെ നയമല്ല. കുറ്റക്കാരെ പാർട്ടിയിൽ വച്ചുപൊറുപ്പിക്കില്ലെന്നു ജില്ലാ സെക്രട്ടറി അറിയിച്ചു. വനംവകുപ്പുമായി ബന്ധപ്പെട്ട് പ്രശനങ്ങൾ ഉണ്ടങ്കിൽ അത് പരിഹരിക്കാൻ വേറെ മാർഗങ്ങളുണ്ട്. പ്രശ്നം പഠിച്ചു റിപ്പോർട്ട് നല്കാൻ അടിമാലി മണ്ഡലം കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചാലുടൻ നടപടി സ്വീകരിക്കുമെന്നും ശിവരാമൻ അറിയിച്ചു. എന്നാൽ ട്രഞ്ച് നിർമാണമായി ബന്ധപ്പെട്ട പ്രശ്നപരിഹാരത്തിനായി ദേവികുളം തഹസിൽദാരും മാങ്കുളം ഡിഎഫ്ഒയും ജോയിന്റ് വേരിഫിക്കേഷനെത്തിയെങ്കിലും വെരിഫിക്കേഷൻ പൂർത്തിയായശേഷം വനം വകുപ്പുദ്യോഗസ്ഥർ ജോയിന്റ് വെരിഫിക്കേഷൻ റിപ്പോർട്ട് ഒപ്പിട്ട് നൽകാതെ ദാർഷട്യമായി പെരുമാറുകയായിരുന്നെന്ന് സിപിഐ മാങ്കുളം ലോക്കൽ സെക്രട്ടറി പ്രവീണ് ജോസ് പറയുന്നു.…
Read More