ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കോവിഡ് രോഗികൾക്ക് മൂന്നു നേരവും ഭക്ഷണം നൽകാൻ തയ്യാറാണെന്ന് നവജീവൻ ട്രസ്റ്റ്. ആശുപത്രി അധികൃതർ ആവശ്യപ്പെട്ടതനുസരിച്ച് ഇന്ന് പ്രഭാത ഭക്ഷണം നൽകിയിട്ടുണ്ട്. ആവശ്യമെങ്കിൽ മൂന്നു നേരവും ഭക്ഷണം നൽകാൻ തയ്യാറാണന്ന് ട്രസ്റ്റി പി.യു. തോമസ് അറിയിച്ചു. ദിവസേന കോവിഡ് രോഗികൾ വർധിച്ചു വരുന്നതിനാൽ രോഗികൾക്കുള്ള ഭക്ഷണങ്ങൾ നൽകുന്നതിന് നവജീവൻ ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകളെ ഏല്പിക്കണമെന്നാണ് അഭിപ്രായം ഉയർന്നിരിക്കുന്നത്. കോവിഡ് രോഗികൾക്ക് കൃത്യസമയത്ത് ആഹാരം നല്കാൻ സന്നദ്ധ സംഘടനകളെ ചുമതലപ്പെടുത്തണമെന്ന് രോഗികളും ബന്ധുക്കളും ആവശ്യപ്പെടുന്നു.
Read MoreCategory: Kottayam
പണി പാളും, പണി അറിയാവുന്നവർ വരുന്നുണ്ട്; മണർകാട്ടെ ചീട്ടുകളി എസ്എച്ച്ഒ ഇനി അന്വേഷിക്കേണ്ട; കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയ്ക്ക് അന്വേഷണ ചുമതല
കോട്ടയം: മണർകാട് ക്രൗണ്‍ ക്ലബിൽ നിന്നും ചീട്ടുകളി പിടികൂടിയ സംഭവത്തിൽ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ജെ. സന്തോഷ്കുമാർ അന്വേഷണം ആരംഭിച്ചു. ചീട്ടുകളി കേന്ദ്രത്തിന്റെ നടത്തിപ്പുകാരും പോലീസും തമ്മിലുള്ള രഹസ്യബന്ധവും ചീട്ടുകളി കേന്ദ്രത്തിനും ഗുണ്ടാ മാഫിയ സംഘങ്ങൾക്കും പോലീസ് ഒത്താശ ചെയ്തു നല്‍കിയെന്ന ആരോപണത്തെക്കുറിച്ചും കോട്ടയം സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി അനീഷ് വി. കോരയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷിക്കും. ഇതിനു പുറമേ ചീട്ടുകളി കേസിന്റെ അന്വേഷണ ചുമതലയിൽ നിന്നും മണർകാട് എസ്എച്ച്ഒ ആർ. രതീഷ്കുമാറിനെ നീക്കുകയും ചെയ്തു. ചീട്ടുകളി കേന്ദ്രത്തിന്റെ നടത്തിപ്പുകാരൻ മാലം സുരേഷും മണർകാട് എസ്എച്ച്ഒയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നു വിവാദമുണ്ടായ സാഹചര്യത്തിലാണ് മണർകാട് എസ്എച്ച്ഒയെ അന്വേഷണ ചുമതലയിൽ നിന്നും ജില്ലാ പോലീസ് ചീഫ് നീക്കിയത്. ഫോണ്‍ സംഭാഷണം പുറത്തു വരികയും എസ്എച്ച്ഒയ്ക്കു ചീട്ടുകളി സംഘവുമായി നേരിട്ടു ബന്ധമുണ്ടെന്ന വിവരങ്ങൾ പുറത്തുവരികയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നടപടി.…
Read Moreസവോളയ്ക്ക് വിലകുറവുണ്ട് പക്ഷേ ആറു കിലോ വാങ്ങണം! സവോള വിലയിൽ മറിമായവുമായി പച്ചക്കറി കടകൾ
പൊൻകുന്നം: സവോളയ്ക്ക് വിലകുറവുണ്ട്. പക്ഷേ ആറു കിലോ വാങ്ങണമെന്ന് നിബന്ധന. പൊൻകുന്നത്തെ ചില പച്ചക്കറിക്കടകളിലാണ് ഈ രീതിയിലുള്ള കച്ചവടം. ഒരു കിലോ സവോള വേണമെങ്കിൽ മുപ്പതു രൂപ വിലയെന്നാണ് വ്യാപാരികളുടെ പക്ഷം. ആറു കിലോ സവോളയ്ക്ക് നൂറു രൂപയെന്ന് മിക്ക കടകളിലും രേഖപ്പെടുത്തിയിട്ടുണ്ട്. 50 രൂപയ്ക്ക് മൂന്നു കിലോ വാങ്ങാമെന്ന് അറിയിച്ചാലും രക്ഷയില്ല. ആറു കിലോ വാങ്ങുന്നവർക്കു മാത്രമാണ് സൗജന്യ നിരക്കെന്നാണ് ഇവരുടെ പക്ഷം. കേടായ സവോള തിരഞ്ഞു മാറ്റാനും കടക്കാർ അനുവദിക്കില്ല. ആറു കിലോ ഒന്നിച്ചുവാങ്ങുമ്പോൾ ഇതിൽ കേടായതും ഉണ്ടാവുമെന്ന് ഉപയോക്താക്കൾ ആരോപിക്കുന്നു.
Read Moreകോവിഡ് വ്യാപനത്തിൽ കരുതലോടെ ചങ്ങനാശേരി; നഗരത്തിലെ കടകൾ അടച്ചു; നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരേ കർശന നടപടി
ചങ്ങനാശേരി: കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഏറെ ജാഗ്രതയും അതിലേറെ കരുതലുമായി ചങ്ങനാശേരി സജ്ജമാകുന്നു. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി മാർക്കറ്റ് കേന്ദ്രീകരിച്ചു 535 പേർക്ക് നടത്തിയ ആന്റിജൻ, ആർടിപിസിആർ പരിശോധനയിൽ 45പേർക്ക് കോവിഡ് പോസിറ്റീവാണെന്നു കണ്ടെത്തിയ സാഹചര്യത്തിലാണ് നഗരസഭ ആരോഗ്യവകുപ്പും ജനറൽ ആശുപത്രി അധികൃതരും പോലീസും റവന്യു വകുപ്പും ചേർന്ന് ജാഗ്രത ശക്തമാക്കിയിരിക്കുന്നത്. ചങ്ങനാശേരിയിൽ നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചവരിൽ ചങ്ങനാശേരി കൂടാതെ വാഴപ്പള്ളി, പായിപ്പാട്, തൃക്കൊടിത്താനം, കുറിച്ചി പഞ്ചായത്തുകളിൽപ്പെട്ടവരുമുണ്ട്. കോവിഡ് രോഗികളുമായി പ്രൈമറി സന്പർക്ക പട്ടികയിലുള്ളവരുടെ ആന്റിജൻ, ആർടിപിസിആർ പരിശോധന ഇന്നു രാവിലെ ബോട്ടുജെട്ടിക്കടുത്ത് ചന്തക്കടവ് കേന്ദ്രീകരിച്ച് തുടരുന്നുണ്ട്. പനിയോ ജനദോഷമോ ഉള്ളവർ ഇവിടെ എത്തി പിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്. സന്പർക്കപ്പട്ടികയിലുള്ളവരുടെ വീടുകളിലെത്തി നാളെ മുതൽ പരിശോധന ശക്തമാക്കാനും ആരോഗ്യവകുപ്പ് ആലോചിക്കുന്നുണ്ട്. കോവിഡ് വ്യാപനം ശക്തമായതോടെ ചങ്ങനാശേരി മർച്ചന്റ്സ് അസോസിയേഷന്റെ ആഹ്വാന പ്രകാരം…
Read Moreകാഴ്ചക്കാരുടെ മനം കവർന്ന് മഴയിൽ സുന്ദരിയായി അരുവിക്കുഴി വെള്ളച്ചാട്ടം
കോട്ടയം: മഴയെത്തിയതോടെ അരുവിക്കുഴി വെള്ളച്ചാട്ടത്തിനു സൗന്ദര്യമേറി. ലോക്ക് ഡൗണ്‍ കാലത്തും വെള്ളച്ചാട്ടം കാണുവാനായി ആളുകൾ എത്തിത്തുടങ്ങി. മഴ ശക്തമായതോടെ വെള്ളത്തിന്റെ ഒഴുക്കും ശക്തിയും വർധിച്ചു. ഇതോടെ കുത്തനെയുള്ള പാറക്കെട്ടുകളിലൂടെ പതച്ച് ചാടുന്ന വെള്ളച്ചാടം കാഴ്ചക്കാരുടെ മനം കവരുകയാണ്. നഗരത്തിന്റെ തിരക്കിൽനിന്ന് ഒഴിഞ്ഞയിടത്ത് സ്വസ്ഥമായി ആസ്വദിക്കാമെന്നതാണ് അരുവിക്കുഴി വെള്ളച്ചാട്ടത്തിന്റെ പ്രത്യേകത. കോട്ടയത്തുനിന്ന് 22 കിലോമീറ്റർ മാറി പള്ളിക്കത്തോട് പഞ്ചായത്തിലാണ് അരുവിക്കുഴി വെള്ളച്ചാട്ടം. പള്ളിക്കത്തോട്ടിലെ രണ്ടു തോടുകൾ ഒഴുകി പള്ളിക്കത്തോട് ടൗണിനു സമീപം ഒന്നിക്കുന്നു. ഇത് അരുവിക്കുഴിയിലെത്തുന്പോൾ സുന്ദരമായ വെള്ളച്ചാട്ടമാകുന്നു. വെള്ളച്ചാട്ടം തേടിയെത്തുന്ന സഞ്ചാരികളുടെ എണ്ണം വർധിച്ചതോടെ കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ 100 ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിൽ പ്രദേശം ഏറ്റെടുത്ത് സൗന്ദര്യവത്കരണം നടത്തിയത്. എംഎൽഎ ഫണ്ട് ഉപയോഗിച്ച് വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം ഒട്ടും ചോർന്നുപോകാതെ ആസ്വദിക്കാനായി കൽപ്പടവുകളും ഇപ്പോൾ മനോഹരമായ തൂക്കുപാലവും ഒരുക്കിയിട്ടുണ്ട്. വെള്ളച്ചാട്ടം കാണുവാനായി…
Read Moreകോട്ടയം മെഡിക്കല്‍ കോളജില്‍ ഗൈനോക്കോളജി വിഭാഗത്തിൽ ചികില്‍സയിലുള്ള അഞ്ച് പേര്‍ക്ക് കോവിഡ്
കോട്ടയം: മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുള്ള അഞ്ച് പേര്‍ക്ക് കോവിഡ്. രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നുപേര്‍ ഗര്‍ഭിണികളാണ്. ഗൈനോക്കോളജി വിഭാഗത്തിലെ ജി ഏഴ്, ജി എട്ട് വാർഡുകളിലുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ വാർഡുകളിൽ ചികിത്സയിലുണ്ടായിരുന്ന മറ്റുള്ളവരെ മറ്റൊരു വാർഡിലേക്ക് മാറ്റി നിരീക്ഷണത്തിലാക്കി. കോവിഡ് രോഗികളുമായി സമ്പർക്കത്തിലായ ഡോക്ടർമാരുടെ സമ്പർക്കപ്പെട്ടിക ഇന്ന് തയാറാക്കും. നിലവിൽ മെഡിക്കൽ കോളജിലെ 16 ഡോക്ടർമാർ നിരീക്ഷണത്തിലാണ്.
Read Moreക്വാറന്റൈനിൽ കഴിയുമ്പോൾ കള്ളുകുടിക്കാൻ തോന്നി;‘പിന്നെ നടന്നതെല്ലാം കോമഡിയാ ’
കോട്ടയം: അതിരന്പുഴയിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ നിന്നും യുവാവ് മുങ്ങിയതു രണ്ടെണ്ണം അകത്താക്കാൻ. കള്ള് കിട്ടിയതോടെ യുവാവിന്റെ നിയന്ത്രണംവിട്ടു. മൂക്കറ്റം മദ്യപിച്ചു കയ്യിലെ കാശ് തീർന്നതോടെ കുടുങ്ങിയപ്പോയ യുവാവിനെ ഒടുവിൽ ആരോഗ്യവകുപ്പ് അധികൃതർ ആംബുലൻസിൽ തിരികെ ക്വാറന്റൈൻ കേന്ദ്രത്തിൽ എത്തിച്ചു. ക്വാറന്റൈൻ നിർദേശം ലംഘിച്ച ഇയാൾക്കെതിരെ പോലീസ് പകർച്ചവ്യാധി നിയമപ്രകാരം കേസെടുത്തേക്കും. വടവാതൂരിൽ വാടകയ്ക്കു താമസിക്കുന്ന യുവാവാണ് ഏതാനും ദിവസങ്ങൾക്കു മുന്‍പ് വിദേശത്ത് നിന്നുമെത്തിയത്. ഇയാൾ അതിരന്പുഴയിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിയുകയായിരുന്നു. ക്വാറന്റൈൻ ദിനങ്ങൾ പുരോഗമിക്കുന്നതിനിടയിലാണ് രണ്ടെണ്ണം അടിക്കാൻ ഇയാൾക്ക് ആഗ്രഹം തോന്നിയത്. പലവഴി ശ്രമിച്ചു നോക്കിയെങ്കിലും സാധനം സംഘടിപ്പിക്കാൻ കഴിഞ്ഞില്ല. കോവിഡ് ഭയം മൂലം പലരും സാധനം എത്തിക്കാൻ താൽപ്പര്യപ്പെട്ടില്ല. ഒടുവിൽ വഴി കണ്ടെത്തി. ക്വാറന്റൈൻ കേന്ദ്രത്തിൽ നിന്നു ചാടി രണ്ടെണ്ണം അടിക്കുക. ആരും അറിയാതെ തിരികെ ക്വാറന്റൈൻ കേന്ദ്രത്തിലെത്തി സ്വസ്ഥമായി ഉറങ്ങുക. മുൻകുട്ടി തയ്യാറാക്കിയ പദ്ധതി…
Read Moreചിങ്ങവനത്ത് കോവിഡ്സ്ഥിരീകരിച്ച യുവാവിന്റെ സമ്പർക്ക പട്ടികയിലള്ള അഞ്ച് പേർക്ക് കൂടി കോവിഡ്
കോട്ടയം: ചിങ്ങവനത്ത് കോവിഡ് സ്ഥിരീകരിച്ച യുവാവിന്റെ വീടിനു സമീപത്തെ സന്പർക്ക പട്ടികയിലുള്ള അഞ്ച് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. യുവാവുമായി നേരിട്ട് സന്പർക്കം പുലർത്തിയ 85 പേരുടെ സാംപിൾ പരിശോധിച്ചതിലാണ് അഞ്ച് പേർ കൂടി പോസിറ്റീവായത്. ഇതിൽ രണ്ട് പേർ സ്ത്രീകളും, മൂന്ന് പേർ പുരുഷന്മാരുമാണുള്ളത്. യുവാവിന്റെ വീടിന്റെ പരിസരത്ത് നടന്ന നൂല് കെട്ടിനും, മരണാനന്തര ചടങ്ങിലും പങ്കെടുത്തവരിലാണ് രോഗം ബാധിച്ചത്. ഇന്ന് കുടുതൽ പേരുടെ സാംപിൾ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് വാർഡ് കൗണ്‍സിലർ വ്യക്തമാക്കി. നേരത്തേ യുവാവ് പോയ ചിങ്ങവനം പോലീസ് സ്റ്റേഷനിലെ നാല് ഉദ്യോഗസ്ഥർ ക്വാറന്റൈനിൽ പ്രവേശിച്ചിരിക്കുകയാണ്. സ്റ്റേഷൻ അണുവിമുക്തമാക്കുകയും ചെയ്തിരുന്നു. കൂടാതെ ചിങ്ങവനത്തെ ബാർബർ ഷോപ്പ്, കടകൾ എന്നിവിടങ്ങളിലും രോഗം സ്ഥിരീകരിച്ച യുവാവ് ചെന്നിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. സ്ഥിതി ഗുരുതരമായതോടെ കൗണ്‍സിലറിന്റെ അധ്യക്ഷതയിൽ രാവിലെ ജാഗ്രതാ സമിതി കൂടി സ്ഥിതിഗതികൾ വിലയിരുത്തി.
Read Moreബ്ലോഡ് മാഫിയകൾ വീണ്ടും മുളയ്ക്കുന്നു; അമ്പതിനായിരത്തിന് നാലുലക്ഷം രൂപ പലിശ; വീട്ടമ്മയും ഭർത്താവും ജീവനൊടുക്കാനും ശ്രമിച്ചു
തൊടുപുഴ: കടം വാങ്ങിയ പണം പലിശയടക്കം തിരിച്ചു നൽകിയിട്ടും വീണ്ടും വൻതുക ആവശ്യപ്പെട്ട് വീട്ടമ്മയെ ഭീഷണിപ്പെടുത്തിയ നാലു പേർക്കെതിരെ പോലീസ് കേസെടുത്തു. പലിശയും മുതലുമായി വലിയ തുക തിരികെ നൽകിയിട്ടും വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണി തുടർന്നതോടെയാണ് വീട്ടമ്മ പരാതിയുമായി പോലീസിനെ സമീപിച്ചത്. പ്രോമിസറി നോട്ടുകളും ചെക്കുകളും ആധാരങ്ങളും ഉൾപ്പെടെ ഒട്ടേറെ രേഖകൾ ഇവിടെ നിന്നും പിടിച്ചെടുത്തു. മുതലക്കോടം സ്വദേശിയായ വീട്ടമ്മയാണ് പോലീസിൽ പരാതി നൽകിയത്. ഇവർ ഒരാളിൽ നിന്നും 50000 രൂപയാണ് ആദ്യം കടം വാങ്ങിയത്. പത്തു ദിവസം കൂടുന്പോൾ 5000 രൂപ പലിശയിനത്തിൽ നൽകണമെന്ന വ്യവസ്ഥയിലാണ് പണം നൽകിയത്. പലിശയിനത്തിൽ തന്നെ ലക്ഷങ്ങൾ നൽകി. പിന്നീട് പലിശ മുടങ്ങിയാർ അതും മുതലിനോട് ചേർത്ത് ഇതിനും ചേർത്ത് പലിശ ആവശ്യപ്പെട്ടു തുടങ്ങി. നാലു ലക്ഷം നൽകണമെന്ന ഭീഷണി തുടർന്നതോടെ ഇവർ വെങ്ങല്ലൂർ, ഒളമറ്റം, മണക്കാട്, കാരിക്കോട്…
Read Moreഇതുകൊണ്ട് എന്തുനേടി ? അടച്ചു പൂട്ടിയ ഏറ്റുമാനൂർ മത്സ്യമാർക്കറ്റിലെ ഗുണ്ടായിസം: നാലുപേർ പോലീസ് പിടിയിൽ
ഏറ്റുമാനൂർ: അടച്ചു പൂട്ടിയ ഏറ്റുമാനൂർ മത്സ്യമാർക്കറ്റിൽ അതിക്രമിച്ചു കയറി ബാരിക്കേഡുകൾ നശിപ്പിച്ച കേസിൽ പോലീസ് പിടികൂടിയവരെ കേസെടുത്തശേഷം ജാമ്യത്തിൽ വിട്ടു. ഏറ്റുമാനൂർ 101 കവല മഠത്തിൽ പറന്പിൽ ജോബി ജോണ്‍ (38), മുല്ലശേരി ഷൈജു (32), അതിരന്പുഴ പുത്തൻ വീട്ടിൽ സെയ്ദ് മുഹമ്മദ് (62) ധർവേഷ് (51)എന്നിവരാണ് പിടിയിലായത്. കോവിഡ് വ്യാപനത്തത്തുടർന്ന് മാർക്കറ്റ് അടച്ചതിൽ പ്രതിഷേധിച്ചാണ് സംഘം ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഇന്നലെ ഉച്ചകഴിഞ്ഞ് മാർക്കറ്റിനുള്ളിൽ അതിക്രമിച്ചു കയറിയ ഇവർ ബാരിക്കേഡുകൾ ചവിട്ടി മറിച്ചു നശിപ്പിക്കുകയായിരുന്നു. മദ്യലഹരിയിൽ മൂന്നു ബൈക്കുകളിലായി സംഘടിച്ചെത്തിയവർ പോലിസും നഗരസഭയും സ്ഥാപിച്ച ബാരിക്കേഡുകളും പ്രവർത്തനം നിരോധിച്ചുകൊണ്ട് വലിച്ചു കെട്ടിയ കയറുകളും ബോർഡുകളും ചവിട്ടി തെറിപ്പിക്കുകയും തകർക്കുകയും ചെയ്യുകയായിരുന്നു. ബഹളം കേട്ട് സമീപത്ത് ഉണ്ടായിരുന്ന നഗരസഭ കൗണ്‍സിലർമ്മാരും നാട്ടുകാരും ഓടി വന്നപ്പോൾ സംഘങ്ങൾ ബൈക്ക് ഉപേക്ഷിച്ചു ഓടി രക്ഷപ്പെട്ടു. പിന്നീട് കൗണ്‍സിലർമാർ വിവരം…
Read More