ചെറുതോണി: ഇടുക്കി ജില്ലയുടെ വികസനകുതിപ്പിന് കരുത്തുപകർന്ന് മലയോരനിവാസികൾക്ക് നൂതന ചികിത്സാസൗകര്യങ്ങളൊരുക്കി ഇടുക്കി മെഡിക്കൽ കോളജിൽ ആശുപത്രി സജ്ജമായി. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഏർപ്പെടുത്തിയിരിക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം 14-ന് ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ നിർവഹിക്കുമെന്ന് കളക്ടറേറ്റിൽ നടത്തിയ പത്രസമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ റോഷി അഗസ്റ്റിൻ എംഎൽഎയും ജില്ലാ കളക്ടറും ആശുപത്രി വികസന സമിതി ചെയർമാനുമായ എച്ച്. ദിനേശനും അറിയിച്ചു. ഡയാലിസിസ് യൂണിറ്റ്, കോവിഡ്-19 പരിശോധനയ്ക്കായി അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ട്രൂനാറ്റ് ലാബ്, ആർടിപിസിആർ ലാബ്, ബ്ലഡ് സെന്റർ, പുതിയ ബ്ലോക്കിലേക്കുളള റോഡ്, കോവിഡ് ഐസിയു, ജനറൽ ഐസിയു, ഓപ്പറേഷൻ തീയറ്റർ, കോവിഡ് ലേബർ റൂം, ചുറ്റുമതിൽ, കാത്തിരിപ്പ് കേന്ദ്രം, മോർച്ചറി നവീകരണാരംഭം തുടങ്ങിയ പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുന്നത്. രാവിലെ 11-ന് മന്ത്രി കെ.കെ. ഷൈജ തിരുവനന്തപുരത്തുനിന്നും വീഡിയോ കോണ്‍ഫറൻസ് മുഖേന ഉദ്ഘാടനം നിർവഹിക്കും. വീഡിയോ കോണ്‍ഫറൻസിൽ…
Read MoreCategory: Kottayam
കോവിഡ്19 ! തലയോലപ്പറമ്പിലും വെച്ചൂരിലും ജാഗ്രത; ഗ്രാമപ്രദേശങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യവകുപ്പും നിയന്ത്രണം ശക്തമാക്കി
വൈക്കം: തലയോലപ്പറന്പിലും വെച്ചൂരിലും കോവിഡ് -19 സ്ഥിരീകരിച്ചതോടെ ഗ്രാമപ്രദേശങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യവകുപ്പും നിയന്ത്രണം ശക്തമാക്കി. വെച്ചൂർ 11-ാം വാർഡിൽ നഗരിന കോളനിയിലെ നിവാസിയായ യുവതിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ചെന്നൈയിൽനിന്നു വൈക്കത്തെത്തി 14 ദിവസം ക്വാറന്റൈനിൽ കഴിഞ്ഞ് വീട്ടിലെത്തി നാലുദിവസം കഴിഞ്ഞപ്പോഴാണ് ഇവർക്കു കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെച്ചൂർ പഞ്ചായത്ത് മൂന്നാം വാർഡിലെ ഇടയാഴം നിവാസിയും അധ്യാപികയുമായ യുവതിക്കും കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച ബന്ധുവായ ഡോക്ടറുമായുള്ള സന്പർക്കത്തെ തുടർന്നാണ് അധ്യാപികയ്ക്കു രോഗബാധയുണ്ടായത്. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയോധികരും അസുഖബാധിതരുമായ മാതാപിതാക്കൾ വീട്ടിലുള്ളതിനാൽ പുറം ലോകവുമായി സന്പർക്കത്തിലേർപ്പെടാതെ അധ്യാപികയുടെ ഭർത്താവിന് വീട്ടിൽ കോവിഡ് മുൻ കരുതൽ പാലിച്ച് മക്കളുമായി നിരീക്ഷണത്തിൽ കഴിയാൻ അധികൃതർ അനുവദിച്ചു. സ്കൂളിൽ പുസ്തകവിതരണത്തിൽ ഈ അധ്യാപക ഏർപ്പെട്ടിരുന്നു. സ്കൂളിലെ…
Read Moreകോട്ടയത്തെ കോവിഡ് പ്രതിരോധം! നിയന്ത്രണങ്ങൾ ലംഘിച്ചാൽ കേസ്; നിരീക്ഷണത്തിനു വീണ്ടും ഡ്രോണുകൾ; കൂട്ടംചേരലുകളും വിനോദങ്ങളും ഭവനസന്ദർശനവും ഒഴിവാക്കുക
കോട്ടയം: കോവിഡ് സമൂഹവ്യാപനം തടയുന്നതിനുള്ള പ്രതിരോധ മാർഗനിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാനും കർശന നടപടികൾ സ്വീകരിക്കുവാനും ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി. അനാവശ്യമായി പുറത്തിറങ്ങുന്നതിനും കൂട്ടം കൂടുന്നതിനും നിയന്ത്രണം നിലവിലുണ്ടെങ്കിലും ജില്ലയിൽ ഇത് ലംഘിക്കുന്നവരുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിലാണ് നിരീക്ഷണവും നടപടികളും ശക്തമാക്കാൻ തീരുമാനിച്ചത്. പകർച്ചവ്യാധി നിയന്ത്രണ, ദുരന്ത നിവാരണ നിയമപ്രകാരം കേസ് നിയന്ത്രണങ്ങൾ ലംഘിച്ചാൽ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും ദുരന്ത നിവാരണ നിയമപ്രകാരവുമായിരിക്കും കേസെടുക്കുക. ഉൾനാടൻ മേഖലകളിൽ ഉൾപ്പെടെ പോലീസ് നിരീക്ഷണം ഉൗർജിതമാക്കും. ഇതിനായി ഡ്രോണുകൾ ഉപയോഗിക്കും. നിയന്ത്രണ ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് അടുത്ത പോലീസ് സ്റ്റേഷനിലോ ജില്ലാതല കണ്ട്രോൾ റൂമിൽ വാട്സപ്പ് മുഖേനയോ (നന്പർ-9446562236) വിവരം നൽകാം. മാസ്ക് ധരിക്കാതിരിക്കുക, സാമൂഹിക അകലം പാലിക്കാതിരിക്കുക, പൊതുസ്ഥലങ്ങളിൽ തുപ്പുക തുടങ്ങിയ വീഴ്ചകൾക്ക് പോലീസ് പിഴ ഈടാക്കും. വ്യാപാര സ്ഥാപനങ്ങൾ വീഴ്ച വരുത്തിയാൽ ലൈസൻസ്…
Read Moreതാഴത്തങ്ങാടി ഇരട്ടക്കൊലപാതകം; പോലീസിന്റെ പക്കലുള്ളത് സാഹചര്യ തെളിവ് മാത്രം; പ്രതി ബിലാൽ രക്ഷപ്പെടുമോ ?
കോട്ടയം: താഴത്തങ്ങാടി ഇരട്ടക്കൊലപാതക കേസിൽ പ്രതി രക്ഷപ്പെടുമോ ?. ആശങ്കയോടെ നാട്ടുകാരും കൊല്ലപ്പെട്ടവരുടെ കുടുംബവും.ആക്രണത്തിൽ ഗുരുതരമായി പരിക്കേറ്റ് 40 ദിവസമായി മെഡിക്കൽ കോളജ് ആശുപത്രി വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന താഴത്തങ്ങാടി ഷാനി മൻസിലിൽ മുഹമ്മദ് സാലി(65) ഇന്നലെ മരണത്തിനു കീഴടങ്ങി. ജൂണ്‍ ഒന്നിനാണ് അയൽവാസിയായ മുഹമ്മദ് ബിലാൽ സാലിയെയും ഭാര്യയെയും ആക്രമിച്ചത്. ആക്രമണത്തിൽ സാലിയുടെ ഭാര്യ ഷീബ (60) സംഭവദിവസം തന്നെ കൊല്ലപ്പെട്ടിരുന്നു. അക്രമത്തിലെ ഏക ദൃക്സാക്ഷിയായിരുന്നു ഇന്നലെ മരിച്ച മുഹമ്മദ് സാലി. കേസിലെ പ്രതി മുഹമ്മദ് ബിലാലിനു മാനസീക പ്രശ്നമുണ്ടെന്നു വരുത്തി തീർക്കാനുള്ള ശ്രമം പ്രതിയെ പിടികൂടിയ അന്നുമുതൽ ഉയർന്നിരുന്നു. ഇതേത്തുടർന്നു പ്രോസിക്യൂഷൻ വാദം അംഗീകരിച്ചു മനോനില പരിശോധിക്കാൻ കോടതി നിർദേശിച്ചു. സീനിയർ ഡോക്ടറെ ഉപയോഗിച്ചു മനോനില പരിശോധിച്ചു റിപ്പോർട്ട് നൽകാൻ ജയിൽ സൂപ്രണ്ടിനോടാണു ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നിർദേശിച്ചിരിക്കുന്നത്. ബിലാലിനു മാനസികാസ്വാസ്ഥ്യമുണ്ടെന്നും ചികിത്സ…
Read More‘നല്ലൊരു പദ്ധതിയാണ്, പക്ഷേ വിജയിക്കണം’; കെഎസ്ആർടിസി ബസ് ഓണ്‍ ഡിമാൻഡ് പദ്ധതി കോട്ടയത്തും; പദ്ധതിയുടെ ഒരുക്കങ്ങൾ ഇങ്ങനെ…
കോട്ടയം: യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ ഒഴിവാക്കി സുരക്ഷിതമായി ലക്ഷ്യ സ്ഥാനങ്ങളിൽ എത്തിക്കാൻ കെഎസ്ആർടിസി ആരംഭിച്ച ബസ് ഓണ്‍ ഡിമാൻഡ് പദ്ധതിക്ക് ജില്ലയിൽ തുടക്കമാകുന്നു. കോട്ടയം ഡിപ്പോയിൽനിന്നും തിരുവല്ല, വൈക്കം വഴി എറണാകുളം, കുമളി എന്നിവിടങ്ങളിലേക്കാണ് ബസ് ഓണ്‍ ഡിമാൻഡ് സർവീസ്. പാലായിൽനിന്നും കോട്ടയം, വൈക്കം, മുണ്ടക്കയം, തൊടുപുഴ, എറണാകുളം എന്നിവിടങ്ങളിലേക്കാണ് സർവീസ് തുടങ്ങുന്നത്. ഈരാറ്റുപേട്ടയിൽനിന്നും കോട്ടയത്തേക്കും വാഗമണിലേക്കും സർവീസ് നടത്തും. വൈക്കത്തുനിന്നും തൊടുപുഴ എറണാകുളം എന്നിവിടങ്ങളിലേക്കാണ് സർവീസ്. ചങ്ങനാശേരിയിൽനിന്നും ആലപ്പുഴയിലേക്കും പൊൻകുന്നം, എരുമേലി ഡിപ്പോകളിൽനിന്നും കോട്ടയത്തേക്കും റാന്നി, പുനലൂർ എന്നിവിടങ്ങളിലേക്കും സർവീസ് തുടങ്ങാനാണ് ആലോചന. ഒരു പ്രദേശത്തേക്ക് സ്ഥിരം യാത്ര ചെയ്യുന്നവർക്ക് അവരുടെ സമയക്രമത്തിന് ബസ് സർവീസ് നടത്തുന്നതാണു പദ്ധതി. സർക്കാർ ജീവനക്കാർ, വിവിധ കന്പനികളിലെയും സ്ഥാപനങ്ങളിലെയും ജോലിക്കാർ തുടങ്ങിയവർക്ക് സ്കൂൾ ബസ് മാതൃകയിലാണ് സർവീസ്. അടുത്ത ആഴ്ച സർവീസ് തുടങ്ങാനാണു കെഎസ്ആർടിസിയിലെ വിവിധ ഡിപ്പോ അധികൃതർ തീരുമാനിച്ചിരിക്കുന്നത്.…
Read Moreകരുതലോടെ കോട്ടയം; കോവിഡ് വ്യാപനം തടയാൻ നിരത്തു കച്ചവടക്കാരെ ഒഴിപ്പിക്കുന്നു; നിയന്ത്രണങ്ങളെ ഇങ്ങനെയൊക്കെ…
കോട്ടയം: കോവിഡ് വ്യാപന ആശങ്ക ജില്ലയിൽ വർധിച്ചു വരുന്നതിനാൽ ടൗണുകളിലെയും നിരത്തുകളിലെയും അനധികൃത വ്യാപാരം നിരോധിച്ചേക്കും. ആദ്യഘട്ടമായി കോട്ടയം ശീമാട്ടി ജംഗ്ഷൻ മുതൽ മത്സ്യമാർക്കറ്റ് വരെയുള്ള നിരത്തു കച്ചവടക്കാരെ നഗരസഭയുടെ ചുമതലയിൽ ഒഴിപ്പിക്കും. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ പോലീസ് സംരക്ഷണയിൽ തദ്ദേശസ്ഥാപനങ്ങൾക്കായിരിക്കും വിവിധ കേന്ദ്രങ്ങളിൽ ഒഴിപ്പിക്കൽ ചുമതല. കോവിഡ് വ്യാപനം നിയന്ത്രണ പരിധിക്കപ്പുറം കടന്നാൽ ഉടൻ കർക്കശ നടപടിയുണ്ടാകും. നഗരങ്ങളിലെ ഫുട്പാത്തുകളിലും വഴിയോരങ്ങളിലും ജനങ്ങൾ തിക്കിത്തിരക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിന്റെ ഭാഗമായി പഴം, മത്സ്യം, പച്ചക്കറി തുടങ്ങിയ നിരത്തു കച്ചവടക്കാരെയും ഉന്തുവണ്ടിക്കാരെയും അടുത്തയാഴ്ച പൂർണമായി ഒഴിപ്പിക്കാനാണ് നീക്കം. ജില്ലയിൽ അടുത്തയാഴ്ച മുതൽ കോവിഡ് വ്യാപനത്തിന് വേഗസാധ്യത കാണുന്നതിനാൽ അടിയന്തിര നടപടിയെന്നോണം കടകന്പോളങ്ങളിലും ബസ് സ്റ്റാൻഡുകളിലും ജനങ്ങൾ കൂട്ടം കൂടുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തും. വഴിയോര വാണിഭം നിരോധിക്കുന്നതിനൊപ്പം ഇവരുടെ താൽക്കാലിക ഷെഡുകളും കച്ചവടസാമഗ്രികളും നീക്കം ചെയ്യാനും ഒന്നിവിടവിട്ട ദിവസങ്ങളിൽ നഗരപാതകളിലും…
Read Moreകോട്ടയത്തെ കോട്ടപൊട്ടിച്ച് ‘ഒളിച്ചോട്ടം’ കൂടുന്നു; ഓടുന്നവരിൽ കുട്ടികളുള്ള വീട്ടമ്മമാരും; കാണാതായ 63 പേരിൽ 60 കണ്ടെത്തി പോലീസ്
കോട്ടയം: ‘ഹലോ ഞങ്ങൾ സേഫാണ്, ഞങ്ങളെ അന്വേഷിക്കേണ്ട’… കഴിഞ്ഞ ഏതാനും മാസങ്ങളായി ജില്ലയിൽനിന്നും കാണാതാകുന്ന യുവതികളുടെ ഭർത്താക്കൻമാരുടെയോ മാതാപിതാക്കളുടെയോ ഫോണിലേക്കു വരുന്ന കോളിന്റെ ആദ്യഭാഗമാണിത്. കഴിഞ്ഞ ഏപ്രിൽ, മേയ്, ജൂണ്‍ മാസത്തിനിയിൽ ജില്ലയിൽ 63 സ്ത്രീകളെ കാണാതായ തായിട്ടുണ്ട്. ഇതിൽനിന്നും 60 സ്ത്രീകളെ ദിവസങ്ങൾ നീണ്ട അന്വേഷണങ്ങൾക്കൊടുവിൽ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇനിയും കണ്ടെത്താൻ കഴിയാത്തതു മൂന്നു പേരെയാണ്. ഇവരെ കണ്ടെത്തുന്നതിനായിട്ടുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറയുന്നു. ലോക്ക് ഡൗണ്‍ കാലത്ത് കാണാതാകുന്ന സ്ത്രീകളുടെ എണ്ണത്തിൽ കാര്യമായ കുറവ് വന്നിട്ടില്ലെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നതെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ തൃക്കൊടിത്താനം പോലീസ് സ്റ്റേഷൻ പരിധിയിൽനിന്നും നാല് വീട്ടമ്മമാരെ കാണാതായിരുന്നു. ഇവരെയെല്ലാം പോലീസ് കാമുകൻമാർക്കൊപ്പം കണ്ടെത്തിയിരുന്നു.
Read Moreകോട്ടയം ജില്ലാ പോലീസ് ചീഫിന് ഓൺലൈനായി പരാതി നൽകാൻ അവസരം
കോട്ടയം: കോവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലാ പോലീസ് ചീഫ് ജി. ജയദേവ് പരാതികൾ ഓണ്‍ലൈനായി സ്വീകരിച്ചു തുടങ്ങി. ഇമെയിൽ വഴി ലഭിക്കുന്ന പരാതികൾ പരിശോധിച്ചശേഷം അധികൃതർ പരാതിക്കാരെ ഫോണിലുടെ ബന്ധപ്പെട്ടശേഷം അവർക്കു ജില്ലാ പോലീസ് മേധാവിയുമായി ഓണ്‍ലൈനായി മീറ്റിംഗ് നടത്തുന്നതിന് അവസരമുണ്ടാക്കുകയും ചെയ്യും. ജില്ലാ പോലീസ് ചീഫിനുള്ള പരാതികൾ ([email protected]) എന്ന മെയിലിലേക്ക് അയച്ചു കൊടുക്കാം. ഓണ്‍ലൈൻ മീറ്റിംഗുമായി ബന്ധപ്പെട്ട കാര്യങ്ങൾ ജില്ലാ പോലീസ് ചീഫിന്റെ ഓഫീസിൽ നിന്നും പരാതിക്കാരെ നേരിട്ട് അറിയിക്കും. 0481 2562204, 9497910330
Read Moreഒരിക്കൽകൂടി പൂട്ടേണ്ട അവസരം ഉണ്ടാവരുത്; കോവിഡ് സമൂഹ വ്യാപനം തടയൽ; കോട്ടയം മാർക്കറ്റിലേക്കുള്ള പ്രവേശന്റത്തിന് കടുത്ത നിയന്ത്രണം
കോട്ടയം: കോവിഡ് സമൂഹ വ്യാപനം തടയുന്നതിന്റെ ഭാഗമായി കോട്ടയം മാർക്കറ്റിൽ ഇന്നു മുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മുനിസിപ്പൽ സെക്രട്ടറി, തഹസീൽദാർ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചത്. ഇനി ഒരിക്കൽ കൂടി മാർക്കറ്റ് അടച്ചിടുന്ന സാഹചര്യം ഒഴിവാക്കാൻ വേണ്ടി എല്ലാവരും സഹകരിക്കണമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ഭാരവാഹികൾ അറിയിച്ചു. 1ചരക്കുവാഹനങ്ങൾ മാർക്കറ്റിലേക്ക് പ്രവേശിക്കേണ്ടത് കോടിമത ഹെൽപ്പ് ഡെസ്കിലൂടെ മാത്രം. 2അണുനശീകരണം നടത്തി എൻട്രി പാസ് വാങ്ങിയശേഷമായിരിക്കണം പ്രവേശനം. 3എൻട്രി പാസില്ലാത്ത വാഹനങ്ങളെ ലോഡ് ഇറക്കാൻ അനുവദിക്കില്ല. 4ചരക്ക് ഇറക്കിയശേഷം വാഹനങ്ങൾ കോഴിച്ചന്തയിലൂടെ പുറത്തേക്ക് പോകണം. 5ചരക്ക് വാഹനത്തിൽ വരുന്ന ജീവനക്കാർ പുറത്തിറങ്ങരുത്. അവർക്ക് ആവശ്യമായ ഭക്ഷണം, വെള്ളം, ശുചിമുറി സൗകര്യങ്ങൾ എന്നിവ വ്യാപാരികൾ ഒരുക്കി നല്‍കണം. 6എല്ലാവരും മാസ്ക് ധരിച്ചാണോ വരുന്നതെന്ന് ഉറപ്പുവരുത്തണം.
Read Moreഇഷ്ട ആയുധം വടിവാൾ, ടീമിൽ ചെറിയ ചെക്കൻമാരും; വെട്ടിമുകൾ ഗുണ്ടാ ആക്രമണത്തിലെ മൂന്ന് പേർ പിടിൽ; ടീമിലെ മറ്റ് അംഗങ്ങൾക്ക് പിന്നാലെ പോലീസ്
ഏറ്റുമാനൂർ: രാത്രിയിൽ വെട്ടിമുകൾ ജംഗ്ഷനിലെ ഹോട്ടലും വീടും അടിച്ചു തകർത്ത സംഭവത്തിൽ ഏഴംഗ ഗുണ്ടാ സംഘത്തിനു വേണ്ടി പോലീസ് അന്വേഷണം ഉൗർജിതമാക്കി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഏറ്റുമാനൂർ കല്ലുവെട്ടാംകുഴിയിൽ ജസ്റ്റിൻ സണ്ണി (26), പള്ളിവാതുക്കൾ നിജു (23), പടിക്കകുടിയിൽ സൂരജ് (21 ) എന്നിവരെയാണ് വീടുകളിൽ നിന്നും പോലീസ് പിടികൂടിയത്. ബുധനാഴ്ച രാത്രിയിലാണ് വെട്ടിമുകൾ കവലയിലുള്ള കോഴി മുളേളാരം ഷൈൻ ജോസഫിന്റെ ഹോട്ടലും അതിനോടു ചേർന്നുള്ള വീടും മാണ് പത്തംഗ ഗുണ്ടാ സംഘം അടിച്ചു തകർത്തത്. പിടിയിലാകാനുള്ള ഏഴു പേരിൽ പ്രായപൂർത്തിയാകാത്തവരുമുണ്ടെന്നാണ് പോലീസ് പറയുന്നത്. അക്രമത്തിൽ പങ്കെടുത്ത എല്ലാവരെയും പോലീസ് ആദ്യം തന്നെ തിരിച്ചറിഞ്ഞിരുന്നു. തുടർന്നാണ് മൂന്നു പേരെ പിടികൂടിയത്. ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ബാക്കിയുള്ളവരുടെ വീടുകളും ഇവർ പോകാൻ സാധ്യതയുള്ള സ്ഥലങ്ങളും പോലീസ് നിരീക്ഷിച്ചുവരികയാണ്. കഴിഞ്ഞയാഴ്ച അക്രമി…
Read More