കോട്ടയം: ഈരാറ്റുപേട്ടയിലും സമീപ പ്രദേശങ്ങളിലും കഞ്ചാവ് മാഫിയ പിടിമുറുക്കി. ലോക്ക് ഡൗണ് കാലത്തിനുശേഷം ശക്തമായ തിരിച്ചുവരവാണ് പ്രദേശത്ത് കഞ്ചാവ് മാഫിയ നടത്തിയിരിക്കുന്നത്. ഈരാറ്റുപേട്ട, പൂഞ്ഞാർ, കുന്നോന്നി, തിടനാട്, മൂന്നിലവ് പ്രദേശങ്ങളിൽ നിന്നുള്ള 100ൽപരം യുവാക്കൾ കഞ്ചാവ് മാഫിയ സംഘത്തിനൊപ്പം പ്രവർത്തിക്കുന്നതായാണ് സൂചന. ഇവരിൽ നല്ലൊരു ശതമാനം പേരും കാരിയർമാരാണ്. 18 മുതൽ 25 വയസു വരെ പ്രായമുള്ളവരാണ് സംഘത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. കാരിയർമാരിൽ പലർക്കും വൻതുകയാണ് പ്രതിഫലമായി ലഭിക്കുന്നത്. പ്രദേശത്തെ മുഴുവൻമാഫിയ സംഘത്തെയും നിയന്ത്രിക്കുന്നത് ഈരാറ്റുപേട്ട ടൗണ് കേന്ദ്രീകരിച്ചുള്ള ചില സംഘങ്ങളാണ്. ആഡംബര ബൈക്കുകളും കാറുകളുമായി മാഫിയ സംഘങ്ങൾ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി പദാർഥങ്ങൾ കടത്തുന്നതിനും വിലപ്ന നടത്താനുമായി ഉപയോഗിക്കുന്നത്. ലഹരി ഉപയോഗിക്കുന്നവർക്കായി മാഫിയ സംഘങ്ങൾക്കായി താത്കാലികമായി തന്പടിക്കുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കി നൽകുന്നതായും സൂചനയുണ്ട്. ഈരാറ്റുപേട്ട ടൗണിൽ ആറ്റു തീരത്തോട് ചേർന്നുള്ള സ്ഥലത്തും സ്വകാര്യ ബസ് സറ്റാൻഡും കേന്ദ്രീകരിച്ചുമാണ്…
Read MoreCategory: Kottayam
രണ്ടാം ഭാര്യയുടെ ഫോട്ടോയും ആദ്യ ഭാര്യയുടെ മേൽവിലാസവും ഉപയോഗിച്ച് വ്യാജരേഖ നിർമിക്കൽ; ഒടുവിൽ സലിമിനെ കുടുക്കിയത് രണ്ടാം ഭാര്യതന്നെ
ഗാന്ധിനഗർ: രണ്ടാം ഭാര്യയുടെ ഫോട്ടോയും ആദ്യ ഭാര്യയുടെ മേൽവിലാസവും ഉപയോഗിച്ചു വ്യാജ ആധാർ കാർഡും റേഷൻ കാർഡും നിർമിച്ച പെരുന്പായിക്കാട്, സംക്രാന്തി പുത്തൻപറന്പിൽ സലീമി(54)നെ ഇന്നു കോടതിയിൽ ഹാജരാക്കും. സംഭവത്തെക്കുറിച്ചു പോലീസ് കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്. സമാനമായ രീതിയിൽ ഇയാൾ വേറെയും രേഖകൾ വ്യാജമായി തയാറാക്കിയിട്ടുണ്ടോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്. സലീമിന്റെ രണ്ടാം ഭാര്യയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. ആദ്യ ഭാര്യയുടെ മേൽവിലാസവും തന്റെ ഫോട്ടോയും ഉപയോഗിച്ച് ഇയാൾ റേഷൻ കാർഡും ആധാർ കാർഡും ഉണ്ടാക്കിയെന്നും ഈ സംഭവത്തിൽ ആദ്യ ഭാര്യയുടെ മക്കൾക്കും പങ്കുണ്ടെന്ന് ഗാന്ധിനഗർ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഇതിനെ തുടർന്ന് ഇയാളുടെ മകൻ തൻസീർ, മരുമകൾ മൊഹസീന, മകൾ തസ്നി എന്നിവർക്ക് എതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. പരാതിക്കാരിയായ രണ്ടാം ഭാര്യയുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജ ആധാർകാർഡും റേഷൻ കാർഡുമുണ്ടാക്കി യഥാർത്ഥ രേഖയായി ഉപയോഗിക്കുകയായിരുന്നു. 10…
Read Moreവെട്ടിമുകൾ ജംഗ്ഷനിൽ പുതിയ ഗുണ്ടാ സംഘം ! സംഘത്തിൽ പ്രായപൂർത്തിയാവാത്തവരും; പുറത്തിറങ്ങാനാവാതെ നാട്ടുകാർ ഭീതിയൽ
ഏറ്റുമാനൂർ: വെട്ടിമുകൾ ജംഗ്ഷനിലെ ഹോട്ടലും അതിനോടു ചേർന്നുള്ള വീടും അടിച്ചുതകർത്തത് പ്രദേശത്ത് പുതുതായി രൂപം കൊണ്ട ഗുണ്ടാ സംഘമെന്ന് പോലീസ്. അക്രമി സംഘത്തിൽ പ്രായപൂർത്തിയാകാത്തവർ വരെയുണ്ട്. മറ്റു ഗുണ്ടാ സംഘങ്ങളെ പോലെ ഒളിവിൽ പോകാനുള്ള ബന്ധങ്ങൾ ഇവർക്കിപ്പോഴില്ല. കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവരാണ് പുതിയ ഗുണ്ടാ സംഘം. ഇവരിൽ പലരെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളിൽ പലരും പ്രദേശവാസികളായതിനാൽ ഉടൻ തന്നെ പിടിയിലാകുമെന്നാണ് സൂചന. ഇന്നലെ രാത്രി 10.30നാണു വെട്ടിമുകൾ കോഴിമുളേളാരം ഷൈൻ ജോസഫിന്റെ ഹോട്ടലും അതിനോടു ചേർന്നുള്ള വീടും അക്രമി സംഘം അടിച്ചു തകർത്തത്. കഴിഞ്ഞയാഴ്ച അക്രമി സംഘത്തിൽപ്പെട്ട ചിലരുമായി ഹോട്ടലിൽ വച്ച് വാക്കേറ്റവും ഉന്തും തള്ളുമുണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യം തീർക്കാനാണ് ഗുണ്ടാ സംഘം സംഘടിച്ചെത്തി അക്രമണം നടത്തുകയായിരുന്നുവെന്ന് പറയപ്പെടുന്നു. ഹോട്ടലിലെ ഉപകരണങ്ങളും ഫർണീച്ചറുകളും വീടിന്റെ ജനൽ ചില്ലുകളും അടിച്ചു തകർത്തിട്ടുണ്ട്. ബഹളം കേട്ട് ഓടിയെത്തിയവരെയും ഇവർ…
Read Moreസ്റ്റോർ കീപ്പറെ സൂപ്രണ്ടിന് ഭയമോ ? കുട്ടികളുടെ ആശുപത്രിയിലെ വനിതാ ഫാർമസിസ്റ്റിനോട് അശ്ലീല സംസാരം നടത്തിയ കേസിൽ നടപടി വൈകുന്നു
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിലെ സ്റ്റോർ കീപ്പർ അശ്ലീല പദപ്രയോഗം നടത്തിയെന്ന് കാണിച്ച് വനിതാ ഫാർമസിസ്റ്റ് ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയിട്ടു ദിവസങ്ങളായിട്ടും നടപടിയായില്ല. കഴിഞ്ഞ മേയ് 23നാണു സംഭവം. രാവിലെ സ്റ്റോർ കീപ്പർ ഫാർമസി കൗണ്ടറിന്റെ വെളിയിലെത്തി ഇന്നത്തെ ഡ്യൂട്ടി ആരെക്കൊയെന്ന് അന്വേഷിച്ചു. പരാതിക്കാരിയായ ഫാർമസിസ്റ്റ് ഡ്യൂട്ടി വിവരം പറഞ്ഞു. തുടർന്ന് സാനിറ്റൈസർ ഉപയോഗത്തെക്കുറിച്ചു സംസാരിച്ച് അശ്ലീല സംസാരം നടത്തുകയായിരുന്നു. സ്റ്റോർ കീപ്പറെ യുവതി സ്നേഹിക്കണം, മടിയിൽ ഇരുത്തണം തുടങ്ങിയ പദപ്രയോഗങ്ങളും ഇയാൾ നടത്തി. ഇതോടെ ഇത്തരം സംസാരം ആവർത്തിക്കരുതെന്ന് ഫാർമസിസ്റ്റ് ആവശ്യപ്പെടുകയും ചെയ്തു. ഈ സമയം മെഡിസിൻ റാക്കിന്റെ വെളിയിൽ നിന്ന് സംസാരിച്ച സ്റ്റോർ കീപ്പർ കൗണ്ടറിന് അകത്ത് കയറുവാൻ ശ്രമിച്ചു. അപ്പോൾ മരുന്നു വാങ്ങാൻ ആളുകളെത്തി. അവർ മടങ്ങിപ്പോയതോടെ ഇയാൾ വീണ്ടും സംസാരം ആവർത്തിച്ചു. ഉടൻ തന്നെ ഫാർമസിസ്റ്റ് മറ്റൊരു…
Read Moreആദർശിന്റെ ഇടുപ്പിന് മുകളിലായി കുത്തിയ മുറിവ് മരണകാരണമായി; മുണ്ടക്കയം കൊലപാതകക്കേസിലെ പ്രതി ക്രിമിനൽ ജയൻ പോലീസ് പിടിയിൽ
മുണ്ടക്കയം: അർധരാത്രിയിൽ ഭാര്യയും മകനും നോക്കിനിൽക്കെ യുവാവിനെ നടുറോഡിൽ കുത്തിക്കൊന്നയാളെ പോലീസ് അറസറ്റ് ചെയ്തു. ഇയാൾക്കൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾക്കായി അന്വേഷണം ഉൗർജിതമാക്കി. മുണ്ടക്കയം ബൈപാസ് റോഡിൽ പടിവാതുക്കൽ ആദർശിനെ(32) ആണ് കൊലപ്പെടുത്തിയ കേസിൽ ഗുണ്ടാ നേതാവ് കരിനിലം പുതുപ്പറന്പിൽ ജയൻ (ക്രിമിനൽ ജയൻ-43)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവം നടക്കുന്ന സമയത്ത് ഇയാൾക്കൊപ്പം മൂന്നു സുഹൃത്തുക്കൾ കൂടി ഉണ്ടായിരുന്നു. ഇവരെ പിടികൂടുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാത്രിയിൽ ആദർശ്, ഭാര്യ ഹണി, മകൻ ആദവ് (രണ്ടര) എന്നിവരുമൊത്ത് രാത്രി കാറിൽ കരിനിലത്തുളള സുഹൃത്തിന്റെ വീട്ടിലേക്ക് പോകും വഴിയാണ് സംഭവം. യാത്രയ്ക്കിടെ കരിനിലം എസ്എൻ ജംഗ്ഷനിൽ റോഡിന്റെ മധ്യഭാഗത്ത് ജയന്റെ കാർ പാർക്ക് ചെയ്തിരുന്നു. ഇതിനെച്ചൊല്ലി തർക്കം ഉണ്ടാവുകയും തുടർന്ന് കാറിനെ മറികടന്ന് ആദർശ് പോവുകയും ചെയ്തു. തൊട്ടു പിന്നാലെ കരിനിലം-പശ്ചിമ റോഡിൽ കരിനിലം പോസ്റ്റോഫീസിനു സമീപം ജയനും…
Read Moreമറിയപ്പള്ളിയിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവം; തലയോട്ടിയിൽ പല്ലുകളില്ല; ജീഷ്ണുവിന്റെ മരണത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
വൈക്കം: മറിയപ്പള്ളിയിൽ കാടുപിടിച്ചു കിടന്ന സ്ഥലത്ത് നിന്നു കണ്ടെടുത്ത അസ്ഥികൂടത്തിന്റെ തലയോട്ടിയിൽ ഏതാനും പല്ലുകളില്ലായിരുന്നുവെന്നും വലതു നെറ്റിയിൽ അടിയേറ്റതുപോലെയുള്ള പാടുണ്ടായിരുന്നതായും ജിഷ്ണുവിന്റെ ബന്ധുക്കൾ ആരോപിക്കുന്നു. ഇക്കാര്യങ്ങളിൽ കുടുംബാംഗങ്ങൾ ഉന്നയിച്ച സംശയങ്ങൾക്കൊന്നും കൃത്യമായ മറുപടി നല്കാൻ പോലീസിന് കഴിഞ്ഞിട്ടില്ല. അസ്ഥികൂടത്തിന്റെ ഡിഎൻഎ പരിശോധന ഫലം ലഭിക്കാതെ പൂർണമായ തോതിൽ അന്വേഷണം മുന്നോട്ട് കൊണ്ടു പോകാൻ സാധിക്കില്ലെന്ന നിലപാടിലാണ് പോലീസ്. തങ്ങൾ ഉന്നയിക്കുന്ന സംശയങ്ങളൊക്കെ ഡിഎൻഎ പരിശോധനയിലൂടെ ദുരീകരിക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് ജിഷ്ണുവിന്റെ കുടുംബാംഗങ്ങൾ. കേസിന്റെ അന്വേഷണം മന്ദഗതിയിലാണ് നീങ്ങുന്നത്. ജിഷ്ണു ഉപയോഗിച്ചിരുന്നുവെന്ന് പറയപ്പെടുന്ന രണ്ടാമത്തെ ഫോണിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടാൻ ഇതുവരെ പോലീസ് തയാറായിട്ടില്ല. തന്നെയുമല്ല, സൈബർ സെല്ലിന്റെ സഹായത്തോടെ ഈ ഫോണിൽ നിന്നുള്ള നിർണായക വിവരങ്ങൾ കണ്ടെത്താനോ ആരോടാണ് കോട്ടയത്തേക്കുള്ള ബസ് യാത്രയിൽ ജിഷ്ണു ഏറെ നേരം സംസാരിച്ചിരുന്നതെന്നു കണ്ടെത്താനോ പോലീസിന് സാധിച്ചിട്ടില്ല. ജിഷ്ണുവിനെ പരിചയക്കാരായ ആരോ കോട്ടയത്തിനു…
Read Moreമുണ്ടക്കയത്തെ ഞെട്ടിച്ച് തുടർച്ചയായ രണ്ടാം കൊലപാതകം;ഭാര്യയുടെയും മകന്റെയും കണ്മുന്നിൽ യുവാവിനെ കുത്തിക്കൊന്നു; കൊലപാതകത്തിലേക്ക് നയിച്ചത് വാഹനം ഓവർടേക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കം
മുണ്ടക്കയം: വാക്കുതർക്കത്തെതുടർന്നു മുണ്ടക്കയത്ത് അർധരാത്രിയിൽ ഭാര്യയുടെയും മകന്റെയും കണ്മുന്നിൽ യുവാവിനെ കുത്തിക്കൊന്നു. പൈങ്ങണയിൽ ആക്രിക്കട നടത്തുന്ന ബൈപ്പാസിനു സമീപം താമസിക്കുന്ന പടിവാതുക്കൽ ആദർശ് (32) ആണ് കുത്തേറ്റു മരിച്ചത്. ഇന്നലെ രാത്രി 12നു കരിനിലം പോസ്റ്റോഫീസിനു സമീപമുള്ള റോഡിലാണ് ആദർശിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മുണ്ടക്കയം കരിനിലം സ്വദേശിയായ ജയൻ (ക്രിമിനൽ ജയൻ -43) ആണ് ആദർശിനെ കുത്തിക്കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ഇയാൾക്കു വേണ്ടി അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. അർധരാത്രിയിൽ വാഹനം ഓവർടേക്ക് ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെക്കുറിച്ചു ചോദിക്കുന്നതിന് ആദർശ് ക്രിമിനൽ ജയനുമായി സംസാരിച്ചിരുന്നു. തുടർന്നുണ്ടായ വാക്കേറ്റത്തിൽ ക്രിമിനൽ ജയൻ ആദർശിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് മുണ്ടക്കയം പോലീസ് പറഞ്ഞു. മുണ്ടക്കയം എസ്എച്ച്ഒ വി. ഷിബുകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് സംഭവം അന്വേഷിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടയിൽ മുണ്ടക്കയത്തുണ്ടാകുന്ന രണ്ടാമത്തെ കൊലപാതകമാണിത്. തുടർച്ചയായുണ്ടാകുന്ന കൊലപാതകത്തിന്റെ ഞെട്ടലിലാണ് മുണ്ടക്കയവും പരിസരപ്രദേശവും.…
Read Moreപതിനാല് ദിവസം പിന്നിടുമ്പോൾ, തെല്ല് ആശ്വാസത്തിൽ കോട്ടയത്തെ പോലീസുകാർ; സ്ഥലംമാറിയെത്തിയ എസ്എച്ച്ഒയുടെ ക്വാറന്റൈൻ വിവാദത്തിന് പിന്നിലെ കഥയിങ്ങനെ…
കോട്ടയം: ജില്ലയിൽ ഒരു പോലീസ് സ്റ്റേഷനിലേക്ക് അടുത്തയിടെ സ്ഥലം മാറിവന്ന എസ്എച്ച്ഒ ക്വാറന്റൈനിൽ പോകാതിരുന്നതിന്റെ പേരിൽ സഹപ്രവർത്തകർക്കുണ്ടായിരുന്ന ആശങ്ക 14 ദിവസം പിന്നിട്ടതോടെ മാറുന്നു. കഴിഞ്ഞ മാസം 24നാണ് ആലപ്പുഴ ജില്ലയിലെ ഒരു പോലീസ് സ്റ്റേഷനിൽനിന്നു സ്ഥലം മാറ്റം ലഭിച്ച് 27ന് കോട്ടയം ജില്ലയിലെ ഒരു സ്റ്റേഷനിൽ ചാർജെടുത്ത എസ്എച്ച്ഒയാണ് ക്വാറന്റൈനിൽ പോകാതിരുന്നതിനാൽ സഹപ്രവർത്തകർ ആശങ്കയിലായത്. സ്ഥലം മാറ്റം ലഭിച്ചതിന്റെ ഭാഗമായി അദ്ദേഹം ജോലി ചെയ്തിരുന്ന സ്റ്റേഷൻ പരിധിയിലെ ഒരു പ്രമുഖ പച്ചക്കറി വ്യാപാരിയുമായി അടുത്തിടപഴകി സൗഹൃദം പങ്കുവച്ചശേഷമാണ് കോട്ടയത്തേക്കു പോന്നത്. തുടർന്ന് കഴിഞ്ഞ 27ന് കോട്ടയം ജില്ലയിലെ ഒരു സ്റ്റേഷനിൽ ചുമതല ഏറ്റെടുത്തു. എന്നാൽ, ഇതിനിടയിൽ എസ്എച്ച്ഒ അടുത്തിട പഴകിയ പച്ചക്കറി വ്യാപാരിയുടെ ഭാര്യയ്ക്കു കോവിഡ് സ്ഥിരീകരിക്കുകയും ഇവർ ചികിത്സയിൽ പ്രവേശിക്കുകയും ചെയ്തു. തുടർന്ന് ജൂലൈ അഞ്ചിനു വ്യാപാരിക്കും കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. ഇതു…
Read Moreആരോടൊപ്പം പോകും? ജോസ് വിഭാഗത്തിൽ ചർച്ച സജീവം; പ്രാദേശിക നേതാക്കളിൽ ഭൂരിഭാഗം പേരുടെ താൽപര്യം ഇങ്ങനെ…
കോട്ടയം: സ്വതന്ത്ര്യ നിലപാട് സ്വീകരിച്ചിരിക്കുന്ന കേരള കോണ്ഗ്രസ് എം ജോസ് വിഭാഗത്തിൽ ഏത് മുന്നണിക്കൊപ്പം ചേരണമെന്ന കാര്യത്തിൽ ചർച്ച തുടരുന്നു. എൽഡിഎഫിനൊപ്പം ചേരാൻ ഒരു വിഭാഗത്തിനു താൽപ്പര്യമുണ്ടെങ്കിലും ഒരു എംഎൽഎ ഉൾപ്പെടുന്ന മറ്റൊരുവിഭാഗം നേതാക്കൾക്കു ഇതിനോടു യോജിപ്പില്ല. ഉടൻ നടക്കുന്ന ത്രിതല പഞ്ചായത്ത് തെഞ്ഞെടുപ്പിലും ജോസ് വിഭാഗത്തിലെ പ്രാദേശിക നേതാക്കളിൽ നല്ലൊരു ശതമാനം പേർക്കും യുഡിഎഫിനൊപ്പം നില്ക്കുന്നതിനോടാണ് താൽപ്പര്യം. ഇക്കാര്യത്തിൽ പല നേതാക്കളും വ്യത്യസ്തമായ അഭിപ്രായങ്ങളിൽ ഉറച്ചു നില്ക്കുന്നതിനാലാണ് ജോസ് വിഭാഗത്തിനു സ്റ്റിയറിംഗ് കമ്മിറ്റിയിൽ അന്തിമമായ തീരുമാനം എടുക്കാൻ സാധിക്കാതെ വന്നിരിക്കുന്നത്. ജോസ് വിഭാഗത്തെ യുഡിഎഫിൽനിന്നും ഒഴിവാക്കുന്നതിനോടു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ, മുസ്ലിം ലീഗ്, ആർഎസ്പി നേതാവ് ഷിബു ബേബി ജോണ് തുടങ്ങിയവർക്കു യോജിപ്പില്ല. അതേസമയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ജോസഫ് വാഴയ്ക്കൻ, പി.ജെ. ജോസഫ് തുടങ്ങിയവർക്കു ജോസ് വിഭാഗത്തെ യുഡിഎഫിൽനിന്നും…
Read Moreവർണ്ണപ്പകിട്ട് മായുന്നു; ‘പാറയ്ക്കൽ കടവും സമീപസ്ഥലങ്ങളിലും ഒരു ശ്രദ്ധ നല്ലതാ പോലീസേ…’ സാമൂഹ്യ വിരുദ്ധർ ബൈക്ക് കത്തിച്ച സംഭവം: പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ്
‘ചിങ്ങവനം: കൊല്ലാട് പാറയ്ക്കൽ കടവ് റോഡിൽ സാമൂഹ്യ വിരുദ്ധർ ബൈക്ക് കത്തിച്ച സംഭവത്തിൽ സയന്റിഫിക് വിദഗ്ദർ ഇന്ന് തെളിവെടുപ്പ് നടത്തും. പൂർണമായും കത്തി നശിച്ച ബൈക്ക് റോഡിൽ നിന്നും ഇതുവരെ മാറ്റിയിട്ടില്ല. ഇന്നലെ പുലർച്ചെയാണ് സമീപവാസിയും മെഡിക്കൽ റെപ്രസന്റേറ്റീവുമായ പ്രലീഷ് ഭവനിൽ പ്രലീഷിന്റെ 2012 മോഡൽ പൾസർ ബൈക്ക് കത്തി നശിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ ക്ലച്ച് കേബിൾ പൊട്ടിയതിനെ തുടർന്ന് മലമേൽക്കാവ് ക്ഷേത്രത്തിലേക്കുള്ള ആർച്ചിന് സമീപം വഴിയരികിൽ വെച്ചിരിക്കുകയായിരുന്നു. ഇവിടെ നിന്നും 100 മീറ്റർ മാറി റോഡിലാണ് ഇന്നലെ രാവിലെ കത്തിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി സമീപത്തെ വീടുകളിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും പ്രതികളുടെ ചിത്രങ്ങൾ ശേഖരിച്ചിട്ടുണ്ട്. ബൈക്കിലും, സ്കൂട്ടറിലുമായെത്തിയ നാലു യുവാക്കളിൽ ഒരാൾ ബൈക്കിൽ കയറി തള്ളി സ്റ്റാർട്ടാക്കാനുള്ള ശ്രമം നടത്തുന്നത് ദൃശ്യങ്ങളിലുണ്ട്. ബൈക്ക് കടത്തി കൊണ്ടു…
Read More