കോട്ടയം: കുവൈറ്റിൽ മരിച്ച സംക്രാന്തി സ്വദേശിനിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ ആരംഭിച്ചു. ചീഫ് സെക്രട്ടറി, നോർക്ക എന്നിവർക്ക് അപേക്ഷ സമർപ്പിച്ചു. ഹൃദയാഘാതത്തെത്തുടർന്നു സംക്രാന്തി സ്വദേശിയായ പാറന്പുഴ തെക്കനായിൽ ജനാർദനന്റെയും തങ്കമ്മയുടെയും മകൾ ടി.ജെ. സുമി(37)യാണു കുവൈറ്റിൽ മരിച്ചത്. മെഡിക്കൽ റിപ്പോർട്ട് ലഭിക്കാൻ വൈകുന്നതിനാലാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ വൈകുന്നത്. നാലു മാസം മുന്‍പാണു യുവതി കുവൈറ്റിൽ എത്തിയത്. ഹോം നഴ്സിംഗ് ജോലിക്കു പോയതാണ്. പിന്നീട് ജോലി നഷ്ടമായിരുന്നു. രണ്ടാഴ്ചയിലേറെയായി എംബസിയുടെ ഷെൽട്ടറിലായിരുന്നു കഴിഞ്ഞിരുന്നത്. ഇന്നലെ രാവിലയാണു മരണവിവരം നാട്ടിൽ അറിയുന്നത്. തുടർ നടപടികൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും, തോമസ് ചാഴിക്കാടൻ എംഎൽഎയും കോണ്‍ഗ്രസ് നേതാവ് സാബു മാത്യു അടക്കമുള്ളവരുമായി ബന്ധപ്പെട്ട ബന്ധുക്കൾ ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ അപേക്ഷ നൽകിയിരുന്നു. തുടർന്നു ഇന്നു രാവിലെ ചീഫ് സെക്രട്ടറി, നോർക്ക എന്നിവർക്ക് അപേക്ഷ സമർപ്പിച്ചത്. ബന്ധുക്കൾ കുവൈറ്റിലെ മലയാളി അസോസിയേഷൻ അടക്കമുള്ള…
Read MoreCategory: Kottayam
രോഗം വരുന്ന ഓരോ വഴിയേ..! തമിഴ്നാട്ടിൽ നിന്നും മുട്ടയുമായെത്തിയ ലോറി ഡ്രൈവർക്ക് കോവിഡ്; കോട്ടയത്ത് പത്തു പേര് നിരീക്ഷണത്തില്‍; മൂന്നു കടകള്‍ അടപ്പിച്ചു
കോട്ടയം: തമിഴ്നാട്ടില്‍ നിന്നും മുട്ടയുമായി എത്തി തിരികെ പോയ ലോറി ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട പത്തു പേരെ കോട്ടയത്തു നിരീക്ഷണത്തിലാക്കി. ഇയാള്‍ മുട്ട നല്കിയ അയര്‍ക്കുന്നം, സംക്രാന്തി, കോട്ടയം എന്നിവിടങ്ങിളിലെ കടകള്‍ അടപ്പിച്ചു. തമിഴ്നാട്ടിലെ നാമക്കല്ലില്‍ നിന്നും മേയ് മൂന്നിനാണ് ഇയാള്‍ മുട്ടയുമായി കോട്ടയത്തു എത്തിയത്. ഇയാള്‍ നാലിന് മടങ്ങിപ്പോയി. തമിഴ്നാട്ടിലെ വെണ്ണണ്ടൂര്‍ ചെക്ക്പോസ്റ്റില്‍ വച്ച് ഇയാളെ പരിശോധനയ്ക്കു വിധേയനാക്കിയിരുന്നു. ഇവിടെ ശേഖരിച്ച സാമ്പിളിന്റെ ഫലമാണ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. ഇയാള്‍ നാമക്കല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
Read Moreകോവിഡ് 19: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള ആറു പേരെ ഡിസ്ചാർജ് ചെയ്യുന്ന കാര്യം ഇന്നു തീരുമാനം
ഗാന്ധിനഗർ: കോവിഡ് 19 സ്ഥിരീകരിച്ച് കോട്ടയം മെഡിക്കൽ കോളജിൽ ചികിൽസയിൽ കഴിയുന്ന ആറു പേരെ ഡിസ്ചാർജ് ചെയ്യുന്ന കാര്യം ഇന്ന് തീരുമാനിക്കുമെന്ന് അധികൃതർ അറിയിച്ചു. പാലാ സ്വദേശിനി (65), പനച്ചിക്കാട് സ്വദേശിനി (25), വൈക്കം വെള്ളൂർ റെയിൽവേ ഉദ്യോഗസ്ഥനായ തമിഴ്നാട് സ്വദേശി (50) കിടങ്ങൂർ പുന്നത്തറ സ്വദേശിനിയും, തിരുവനന്തപുരം ആർസിസിയിലെ ആരോഗ്യ പ്രവർത്തക(33), കുര്യനാട് സ്വദേശി (49), വടയാർ സ്വദേശി (50) എന്നിവരാണ് ചികിത്സയിൽ തുടരുന്നത്. ഇന്നലെ ഡിസ്ചാർജ് ചെയ്ത കോട്ടയം മാർക്കറ്റിലെ ചുമട്ടുതൊഴിലാളികളായ നട്ടാശേരി സ്വദേശി (37), മുട്ടന്പലം സ്വദേശി (40), കുഴിമറ്റം സ്വദേശിയും തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകൻ (32), ഇദ്ദേഹത്തിന്റെ മാതാവ് (60), ഇവരുടെ ബന്ധുവായ (55) കാരി, പാറന്പുഴയിലെ ആരോഗ്യ പ്രവത്തകൻ (40). വിദേശത്തു നിന്നെത്തിയ സംക്രാന്തി സ്വദേശിനി (55), അന്തർസംസ്ഥാന ലോറി ഡ്രൈവർ മണർകാട് സ്വദേശി (50), ട്രക്…
Read Moreകൊറോണക്കാലത്തെ ലോക്ഡൗണിൽ ലോക്കായി ഇരുന്നില്ല; അച്ഛനൊപ്പം കൃഷി വിപുലപ്പെടുത്തി കൗമാരക്കാരായ ആദർശും ആദിത്യനും
വൈക്കം: കൊറോണ കാലത്ത് കൃഷി വിപുലപ്പെടുത്തി കൗമാരക്കാരായ രണ്ടു സഹോദരങ്ങൾ. വൈക്കം കാരയിൽ ജീവൻ ആദർശി (മണ്ണംപള്ളി)ൽ എൽഐസി രമേശന്റെ മക്കളായ ആദർശ്, ആദിത്യൻ എന്നിവരാണു വീട്ടുവളപ്പ് കൃഷിയോഗ്യമാക്കി സമ്മിശ്ര ജൈവകൃഷി നടത്തിയത്. വല്ലകം സെന്റ് മേരിസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായ ആദർശും അതേ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ ആദിത്യനും വീടിനോടു ചേർന്ന 75 സെന്റ് സ്ഥലത്ത് ടിഷ്യുകൾച്ചർ ഏത്തവാഴ, പൂവൻ വാഴ, കപ്പ, ചീര, പാവൽ, തക്കാളി, പടവലം, വെണ്ട, വഴുതന, വെള്ളരി, മുളക്, കുന്പളം, കുക്കുന്പർ, ചേന, ചേന്പ്, കാച്ചിൽ, നന കിഴങ്ങ്, ഇഞ്ചി, മഞ്ഞൾ തുടങ്ങിയവും വ്യത്യസ്തതയ്ക്കായി കശുമാവ്, ചോളം, സ്ട്രാബറി, അടതാപ്പ്, ചൈനീസ് ഓറഞ്ച്, ഫാഷൻ ഫ്രൂട്ട് എന്നിവയും കൃഷി ചെയ്തിട്ടുണ്ട്. വീട്ടിൽ പരിമിതമായ സ്ഥലമുള്ളവർക്കും ഒരു വീട്ടിലേക്ക് ആവശ്യമായ പച്ചക്കറി ഉൽപാദിപ്പിക്കാൻ കഴിയുമെന്ന് തെളിയിക്കാൻ…
Read Moreകോവിഡ് പ്രതിരോധത്തിനുള്‍പ്പെടെ ആശുപത്രികള്‍ക്ക് ഉപകരണങ്ങള്‍ വാങ്ങുന്നതിന് 31 ലക്ഷം അനുവദിച്ചെന്ന് ഡോ.എന്‍.ജയരാജ് എംഎല്‍എ
കാഞ്ഞിരപ്പള്ളി: കോവിഡ് പ്രതിരോധത്തിനുള്‍പ്പെടെ ആശുപത്രി ഉപകരണങ്ങള്‍ വാങ്ങുന്നതിന് എം എല്‍ എ ആസ്തി വികസനഫണ്ടില്‍ നിന്ന് 31 ലക്ഷം രൂപ അനുവദിച്ചതായി എം.എല്‍.എ. ഡോ.എന്‍ ജയരാജ് അറിയിച്ചു. കോവിഡ് 19 നു ശേഷവും നിയോജകമണ്ഡലത്തിലെ ആശുപത്രികള്‍ ഏത് അടിയന്തര സാഹചര്യവും നേരിടുന്നതിന് സുസജ്ജമാക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. കാഞ്ഞിരപ്പള്ളി ആശുപത്രിക്ക് 1 സ്ഥിരം ഐസിയു വെന്റിലേറ്റര്‍, 1 പോര്‍ട്ടബിള്‍ ഐസിയു വെന്റിലേറ്റര്‍, 1 മള്‍ട്ടി പാര മോണിറ്റര്‍, 4 നെബുലൈസര്‍, 1 ഐസിയു കോട്ട്, 1 കോവിഡ് വിസ്ക്, 1 ഓക്സിജന്‍ കോണ്സന്ട്രേറ്റര്, ഓക്സിജന്‍ സിലിണ്ടര്‍, ഹൃദയാഘാതം വന്നവര്‍ക്ക് അടിയന്തരഘട്ടത്തില്‍ ഉപയോഗിക്കുന്ന സക്ഷന്‍ അപ്പാരറ്റസ്, വീഡിയോ ലാറിന്ഗോസ്കോപ്പ്, പി പി ഇ കിറ്റുകള്‍ എന്നിവയും ഇടയിരിക്കപ്പുഴ ആശുപത്രിക്ക് പള്‍സ് ഓക്സി മീറ്റര്‍, ഓക്സിജന്‍ സിലിണ്ടര്‍, മെഡിസിന് ട്രോളി, ഫോള്‍ഡിങ് ടൈപ്പ് വീല്‍ചെയര്‍, തെര്‍മല്‍ സ്കാനര്‍,…
Read Moreപ്രസവാനന്തരം കോട്ടയം മെഡിക്കൽ കോളജിൽ നിന്നും എത്തിയവരെ വീട്ടിൽ കയറാൻ നാട്ടുകാർ അനുവദിച്ചില്ല; അമ്മയ്ക്കും കുഞ്ഞിനും താങ്ങായി സുമനസുകൾ
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിൽ നിന്ന് പ്രസവാനന്തരം ഡിസ്ചാർജ് ചെയ്തശേഷം നവജാത ശിശുവുമായെത്തിയ യുവതിയേയും 12 വയസുള്ള കുട്ടിയേയും, യുവതിയുടെ മാതാവിനേയും, താമസിച്ചിരുന്ന ലയത്തിൽ കയറാൻ അനുവദിച്ചില്ല. തുടർന്ന് ആലുവ ശ്രീമൂലനഗരം പഞ്ചായത്തംഗം കെ.പി. അനൂപ് ഇടപെട്ട് രാത്രിയോടെ ഗവണ്മെന്റ് എൽപി സ്കൂളിൽ രാത്രി കഴിയുന്നതിന് സൗകര്യം ചെയ്തു നല്കി. ഇന്നലെ രാത്രിയിലാണ് സംഭവം. ആലുവ ശ്രീ മൂലനഗരം പഞ്ചായത്തിലെ കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളിയാണ് യുവതി. ഇവർ പ്രസവ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിൽ എത്തി. ഇതിനിടയിൽ ഇവരുടെ ഭർത്താവ് ഇവരെ ഉപേക്ഷിച്ചു പോയി. മെഡിക്കൽ കോളജിൽ, ഇവരോടൊപ്പം 12 വയസുള്ള മകളും മാതാവും മാത്രമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം ഇവർ ആണ് കഞ്ഞിന് ജന്മം നൽകി. മൂന്നു ദിവസം മുന്‍പു മെഡിക്കൽ കോളജിൽ നിന്ന് ഡിസ്ചാചാർജ് ചെയ്തെങ്കിലും നാട്ടിലേക്ക് മടങ്ങാൻ മാർഗമില്ലാതായി.…
Read Moreലോക്ക് ഡൗണിനിടയിൽ മനുഷ്യത്വ രഹിതമായ പെരുമാറ്റം; കാൻസർ ബാധിതനെ പോലീസ് പെരുവഴിയിൽ തടഞ്ഞു; മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി
തൊടുപുഴ: ലോക്ക് ഡൗണിനിടയിൽ കാൻസർ രോഗ ബാധിതനായ മകനെയുമായി ആശുപത്രിയിലേക്കു പോയ പിതാവിനു നേരേ പോലീസിന്റെ ആർസിസിയിൽ നിന്നുള്ള നിർദേശമനുസരിച്ച് തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് പോയ കാൻസർ രോഗം ബാധിച്ച യുവാവിനെ കുളമാവ് പോലീസ് പെരുവഴിയിൽ തടഞ്ഞിട്ടത് ഒരു മണിക്കൂറോളം. ഈ സമയം കളക്ടറേറ്റിലേക്കു പോകാൻ ഇതു വഴി വന്ന പി.ജെ.ജോസഫ് എംഎൽഎ ഇടപെട്ടതിനെത്തുടർന്ന് ഇവരെ പിന്നീട് പോകാൻ അനുവദിച്ചെങ്കിലും ഇവർക്കെതിരേ ലോക്ക് ഡൗണ്‍ ലംഘനത്തിന്റെ പേരിൽ കേസെടുക്കുമെന്നറിയിച്ചത് വിവാദമായി. കഴിഞ്ഞ 28ന് കുളമാവ് ഡാമിനു സമീപമാണ് ഇവരെ പോലീസ് തടഞ്ഞത്. ഇടുക്കി നായരുപാറ താഴുത്തുരുത്തേൽ ടി.ജെ.വർക്കിയും മകൻ അനൂപിനുമാണ് പോലീസിൽ നിന്നും ദുരനുഭവം നേരിട്ടത്. ആറു വർഷമായി ഇടതു തോളിൽ കാൻസർ ബാധിച്ച് ചികിൽസയിലാണ് അനൂപ്. തിരുവനന്തപുരം ആർസിസിയിലെ ചികിൽസയ്ക്കു ശേഷം ചെന്നൈയിലെ ആശുപത്രിയിൽ തോളിലെ അസ്ഥി നീക്കം ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് ആർസിസിയിൽ കീമോ…
Read Moreചക്ക പുഴുങ്ങിയത്, ചക്ക വേവിച്ചത്, ചക്കക്കുരു മാങ്ങാക്കറി, ചക്കക്കുരു ഷേക്ക്; ലോക്ക്ഡൗണിലും താരമായി ചക്ക
കോട്ടയം: ലോക്ഡൗണിലെ താരം ഏതെന്നു ചോദിച്ചാൽ എല്ലാവരും പറയും ചക്കയാണെന്ന്. അതേ… റെഡ് സോണ്‍ ആണെങ്കിലും ഗ്രീൻ സോണ്‍ ആണെങ്കിലും സംസ്ഥാനത്തിന്റെ ഒൗദ്യോഗിക ഫലമായ ചക്കയാണ് ഇന്ന് എല്ലാവരുടെയും ഭക്ഷ്യവിഭവങ്ങളിൽ പ്രധാനം. ചക്ക പുഴുങ്ങിയത്, ചക്ക വേവിച്ചത്, ചക്കക്കുരു മാങ്ങാക്കറി, ചക്കക്കുരു ഷേക്ക് വരെയായി അടുക്കളയിലെ താരമാണ് ചക്ക. പച്ചക്കറികൾക്കും മറ്റു സാധനങ്ങൾക്കും വില കുതിച്ചതോടെ ലോക്ഡൗണ്‍ കാലയളവിൽ പുരയടത്തിനു പുറത്തിറങ്ങാതെ തന്നെ ആളുകൾക്ക് കിട്ടാവുന്ന ഭക്ഷ്യ ഉത്പന്നമായി ചക്കമാറി. മിക്ക വീടുകളിലും കഴിഞ്ഞ ഒരുമാസമായി ചക്കപ്പുഴുക്കും ചക്കക്കുരു ഉപയോഗിച്ചുള്ള വിവിധ കറികളുമാണ് പ്രധാന വിഭവങ്ങൾ. ചക്ക വറുത്തത്, ചക്ക വിളയിച്ചത്, ചക്കപ്പഴം ഉപയോഗിച്ചുള്ള കുന്പിളപ്പം തുടങ്ങി വിവിധ രീതികളിലും രുചികളിലും ചക്കയെ മാറ്റുകയാണ്. ഇടിച്ചക്ക തോരനും ചക്കയുടെ കൂഞ്ഞ് ഉപയോഗിച്ചുള്ള കറികൾ എന്നിവയും ഉച്ചഭക്ഷണത്തിലെ സ്പെഷൽ കറികളാണ്. പുതു തലമുറ ചക്കക്കരു ഉപയോഗിച്ച് ഷേക്ക് വരെയുണ്ടാക്കി.…
Read Moreഒരുങ്ങിയിരുന്നോ..! ഒറീസയിലേക്ക് കോട്ടയത്ത് നിന്ന് സ്പെഷൽ ട്രെയിൻ ആറിന്; ക്രമീകരങ്ങളെക്കുറിച്ച് കുറിച്ച് കളക്ടർ
കോട്ടയം: അതിഥിത്തൊഴിലാളികളുമായി കോട്ടയത്തു നിന്ന് ഒറീസയിലേക്കു ആറിനു സ്പെഷൽ ട്രെയിൻ ഓടിക്കും. ഇതിനുള്ള ക്രമീകരണങ്ങൾ പുർത്തിയായിവരുന്നതായി ജില്ലാ കളക്ടർ സുധീർ ബാബു. ജില്ലയിൽ ഏതു സ്റ്റേഷനിൽനിന്നും ട്രെയിൻ പുറപ്പെടണമെന്നത് തീരുമാനിച്ചിട്ടില്ല. ഏതാനും അതിഥി ത്തൊഴിലാളികൾ മടക്കയാത്ര ഒഴിവാക്കാൻ താൽപര്യപ്പെടുന്നുണ്ട്. ഇതിൽ വ്യക്തത വൈകുന്നതാണ് അനിശ്ചിതത്വത്തിനു കാരണം. പായിപ്പാട് ഉൾപ്പെടെ ജില്ലയിലെ ഏറെ ക്യാന്പുകളിലും പശ്ചിമ ബംഗാളിൽനിന്നുള്ളവരാണ് കഴിയുന്നത്. പശ്ചിമബംഗാളിലേക്ക് ട്രെയിൻ ഓടിക്കാനുള്ള നടപടികൾ ആ സംസ്ഥാനം ആരംഭിച്ചിട്ടില്ല. കോൽക്കട്ടത്തയിൽനിന്നും ഒരു ദിവസത്തിലേറെ റോഡ് മാർഗം യാത്രചെയ്യേണ്ടവരാണ് തൊഴിലാളികളിൽ ഏറെപ്പേരും. പായിപ്പാട് ക്യാന്പിലുള്ളവരിൽ ഏറെയും പശ്ചിമബംഗാളിലെ മാൾട്ട ജില്ലക്കാരാണ്. ജില്ലയിൽ നിന്നുള്ള യാത്രക്കാരുടെ എണ്ണത്തിൽ വ്യക്തത വരുന്ന സാഹചര്യത്തിൽ ഇതര സുരക്ഷാ ക്രമീകരണങ്ങളും നടപടികളും പൂർത്തിയാക്കി സ്പെഷൽ ട്രെയിൻ ഓടിക്കാനാണു നീക്കമെന്നും ജില്ലാ കളക്ടർ അറിയിച്ചു. രജിസ്റ്റർ ചെയ്ത് അനുമതി ലഭിച്ച യാത്രക്കാർക്കു മാത്രമായിരിക്കും ഈ ട്രെയിനിൽ യാത്രയ്ക്ക്…
Read Moreകുടുംബം കടുത്ത പട്ടിണിയിൽ; ഡ്രൈവിംഗ് സ്കൂൾ പരിശീലകരെ ക്ഷേമനിധിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു
കോട്ടയം: ഡ്രൈവിംഗ് സ്കൂൾ പരിശീലകരെ ക്ഷേമനിധിയിൽ ഉൾപ്പെടുത്തണമെന്ന് ഓൾ കേരള ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ സിഐടിയു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ലോക്ക്ഡൗണ്‍ പ്രഖ്യാപത്തിനുശേഷം ഈ മേഖല പൂർണമായും സ്തംഭിച്ചിരിക്കുകയാണ്. അതിനാൽ ഏറെ ബുദ്ധിമുട്ടുകയാണ് തൊഴിലാളികൾ. ജില്ലയിൽ ഏകദേശം 400 ഡ്രൈവിംഗ് സ്കൂളുകളിലായി ആയിരത്തോളം ജീവനക്കാരുണ്ട്. ഇവരുടെ കുടുംബം പട്ടിണിയിലാണ്. പലരുടെയും വാഹനങ്ങളുടെ ലോണ്‍, മറ്റു ലോണുകൾ തുടങ്ങിയവയെല്ലാം മുടങ്ങി. പല പരിശീലന മൈതാനങ്ങളിലും ഇരുചക്രവാഹനങ്ങൾ അടക്കമുള്ളവ ഉപയോഗിക്കാതെ കിടക്കുകയാണ്. ഇനി അവ ഉപയോഗിക്കണമെങ്കിൽ തന്നെ അറ്റകുറ്റപണി നടത്തണം. ഇതിനും സാധിക്കാത്ത സാഹചര്യമാണ്. ഈ സമയത്താണ് വർഷത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഡ്രൈവിംഗ് പഠിക്കാനായി എത്തുന്നത്. ഇത് നഷ്ടപെട്ടതോടെ വലിയ സാന്പത്തിക പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്. അതിനാൽ മേഖലയിൽ ജോലി ചെയ്യുന്നവരെ ഉൾപ്പെടുത്തി ക്ഷേമനിധി രൂപീകരിക്കണമെന്നും ലോക്ക്ഡൗണിനുശേഷം നിലവിൽ ലേണേഴ്സ് ലൈസൻസുള്ളവരുടെ ഡ്രൈവിംഗ് ടെസ്റ്റ് സമയബദ്ധിതായി പൂർത്തീകരിക്കുന്നതിന് മോട്ടോർ…
Read More