പത്തനംതിട്ട: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ നവമാധ്യമങ്ങളിൽ പ്രതികരണം നടത്തിയെന്ന കേസിൽ അറസ്റ്റിലായ രഹന ഫാത്തിമയെ ഇന്ന് കോടതിയിൽ ഹാജരാക്കും. പത്തനംതിട്ട ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിലാണ് ഇവരെ ഹാജരാക്കുക. പോലീസിന്റെ കസ്റ്റഡി അപേക്ഷയിൽ കോടതി വാദം കേൾക്കും. ശബരിമലയിൽ പ്രായഭേദമന്യേ യുവതികൾക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിക്ക് പിന്നാലെ മലചവിട്ടാൻ എത്തിയതോടെയാണ് രഹന വാർത്തകളിൽ നിറഞ്ഞത്. പോലീസ് സുരക്ഷയിൽ രഹന സന്നിധാനത്ത് എത്തിയെങ്കിലും പ്രതിഷേധത്തെ തുടർന്ന് ക്ഷേത്രത്തിൽ പ്രവേശിക്കാൻ സാധിച്ചിരുന്നില്ല. രഹനയുടെ പശ്ചാത്തലം പരിശോധിക്കാതെ പോലീസ് ഇവർക്ക് സുരക്ഷ നൽകിയത് വൻ വിവാദമായിരുന്നു. മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ രഹന ഫേസ്ബുക്കിൽ പ്രതികരണങ്ങൾ നടത്തിയത് ചൂണ്ടിക്കാട്ടി ബിജെപി നേതാവ്. ബി.രാധാകൃഷ്ണമേനോൻ പോലീസിൽ പരാതി നൽകിയിരുന്നു. ഈ കേസിലാണ് അന്വേഷണം നടത്തി പോലീസ് രഹനയെ അറസ്റ്റ് ചെയ്തതത്. ഇതിനിടെ രഹന മുൻകൂർ ജാമ്യം…
Read MoreCategory: Kottayam
സ്വത്ത് തട്ടിയെടുക്കാൻ ഭാര്യയും മകനും തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി ഗൃഹനാഥൻ; തട്ടിക്കൊണ്ടുപോയതല്ലെന്ന് ഭാര്യ; തോട്ടയ്ക്കാട്ടു നടന്ന സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…
കോട്ടയം: സ്വത്ത് തട്ടിയെടുക്കാൻ ഭാര്യയും മകനും ചേർന്ന തട്ടിക്കൊണ്ടുപോയെന്ന ഗൃഹനാഥന്റെ പരാതിയിൽ വാകത്താനം പോലീസ് കേസെടുത്തു. കഴിഞ്ഞ 19നാണ് കേസിനാസ്പദമായ സംഭവം. ഭാര്യ നല്കിയ ക്വട്ടേഷൻ പ്രകാരം ഏതാനും പേർ ചേർന്ന് തന്നെ തട്ടിക്കൊണ്ടുപോയി എന്നു കാണിച്ച് കോടതിയിൽ നല്കിയ പരാതിയിൽ കോടതി നിർദേശ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. വിദേശത്തായിരുന്ന ഭാര്യ നാട്ടിലെത്തിയ സമയത്ത് തോട്ടയ്ക്കാട്ടു നിന്നാണ് തട്ടിക്കൊണ്ടു പോകൽ നടത്തിയത്. അതേ സമയം ഭാര്യയും ഭർത്താവും തമ്മിലുള്ള സ്വത്ത് തർക്കമാണ് സംഭവത്തിനു പിന്നിലെന്നു സംശയിക്കുന്നതായി പോലീസ് പറയുന്നു. അമിത മദ്യപാനിയായ ഭർത്താവിനെ ലഹരി വിരുദ്ധ ചികിത്സയ്ക്ക് കൊണ്ടുപോയതാണെന്നും അല്ലാതെ സ്വത്തിനു വേണ്ടി തട്ടിക്കൊണ്ടുപോയതല്ലെന്നുമാണ് ഭാര്യ പോലീസിനെ അറിയിച്ചതെന്നും വാകത്താനം പോലീസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും പോലീസ് അറിയിച്ചു.
Read Moreബിജെപിയോടു സഹകരണം മാത്രം; എൻഡിഎ മുന്നണിയുമായി സഹകരിക്കാൻ നിർബന്ധിതനാക്കിയതിനെക്കുറിച്ച് പി.സി ജോർജ് പറയുന്നത്
കോട്ടയം: മതവിശ്വാസത്തെ തകർക്കാനും മതവിശ്വാസികളെ അമർച്ച ചെയ്യാനുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നിന്ദ്യമായ നീക്കമാണ് എൻഡിഎ മുന്നണിയുമായി സഹകരിക്കാൻ നിർബന്ധിതനാക്കിയതെന്ന് കേരള ജനപക്ഷം നേതാവ് പിസി ജോർജ് എംഎൽഎ. സർക്കാർ പ്രസിദ്ധീകരണമായ വിജ്ഞാനകൈരളിയിൽ ക്രൈസ്തവ മുസ്ലിം മതങ്ങളുടെ വിശ്വാസ അനുഷ്ഠാനങ്ങളെ ആക്ഷേപിക്കുന്ന ബോധപൂർവമായ സമീപനമുണ്ടായിട്ടും പിണറായി ഇടപെട്ടില്ല. യുവതീ പ്രവേശനനീക്കത്തിലൂടെ ശബരിമല ആചാരങ്ങളെ അപമാനിക്കാൻ ഏറെത്തവണ ശ്രമം നടത്തി. ഇതിൽ മതവിശ്വാസികളെല്ലാം സർക്കാരിനെതിരാണ്. ബിഷപ് ഫ്രാങ്കോയെ ജയിലിൽ അടച്ചതും ആക്ടിവിസ്റ്റ് എന്ന ലേബലിൽ വഴിതെറ്റി നടക്കുന്ന ചില സ്ത്രീകളെ ശബരിമല കയറ്റാൻ സൗകര്യമൊരുക്കിക്കൊടുത്തതുമൊക്കെ സർക്കാരിന്റെ ഹിഡൻ അജണ്ടയുടെ ഭാഗമാണ്. സംസ്ഥാനം നേരിട്ട ഭയാനകമായ പ്രളയം കഴിഞ്ഞു നൂറു ദിവസമായിട്ടും നയാ പൈസ നഷ്ടപരിഹാരം നൽകാൻ കഴിയാത്തതിലെ പിടിപ്പുകേട് മറച്ചുവയ്ക്കാനാണ് ശബരിമല കൊഴുപ്പിച്ച് മാധ്യമ ശ്രദ്ധ അവിടേക്കു തിരിച്ചുവിടുന്നത്. ഒരു പ്രതിപക്ഷം എന്ന നിലയിൽ ഉണർന്നു പ്രവർത്തിക്കാൻ സാധിക്കാതെ…
Read Moreപാടം തരിശിട്ടാൽ ഉടമകൾക്ക് നോട്ടീസ്; കൃഷിയിറക്കുന്നവർക്ക് കൈനിറയെ ആനുകൂല്യം നൽകുമെന്ന് കൃഷി മന്ത്രി വി.എസ് സുനിൽകുമാർ
കോട്ടയം: കൃഷിയിറക്കാതെ പാടങ്ങൾ തരിശിട്ടാൽ ഉടമകൾക്ക് നോട്ടീസ്. കൃഷിയിറക്കുന്നവർക്ക് കൈ നിറയെ ആനുകൂല്യം ഇതാണ് സർക്കാർ നയമെന്ന് കൃഷി മന്ത്രി വി.എസ്.സുനിൽകുമാർ. നവകേരള നിർമാണത്തിന്റെ ഭാഗമായി തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം കൂടി നെൽകൃഷിയിൽ ഉറപ്പാക്കും. പരന്പരാഗത നെൽവിത്ത് ഉപയോഗിച്ച് കൃഷിയിറക്കുന്നവർക്ക് പതിനായിരം രൂപ അധികമായി നൽകും. കോട്ടയം ഈരയിൽ കടവ് പാടശേഖരത്തിൽ വിതമഹോത്സവം ഉദ്ഘാടനം ചെയത് പ്രസംഗിക്കവേ മന്ത്രി പറഞ്ഞു. ഉടമകൾ കൃഷിയിറക്കാത്ത സാഹചര്യത്തിൽ കൃഷി ചെയ്യാൻ താല്പര്യമുളള കർഷകർക്ക് അനുവാദം നൽകും. ഈരയിൽക്കടവ് പാടശേഖരത്തിൽ നിന്നും ഹെക്ടറിന് ആറര ടണ് നെല്ലാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. നവകേരള നിർമാണം -പുനർജനി പദ്ധതിയുടെ ഭാഗമായ തൈ വിതരണവും അദേഹം നിർവഹിച്ചു. ഈരയിൽക്കടവിൽ നെൽകൃഷിക്ക് 80 ലക്ഷം അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. ഇരയിൽക്കടവ് പാടശേഖരത്തിൽ നെൽകൃഷിക്കും അനുബന്ധ പ്രവർത്ത നങ്ങൾക്കുമാണ് തുക. ചാലുകൾ, പന്പ് ഹൗസ്, പറക്കുഴി, പുറംബണ്ട്…
Read Moreജില്ലാ പോലീസ് ആസ്ഥാനങ്ങളിൽ ഭരണ വിഭാഗത്തിന് പുതിയ എസ്പിമാരെ നിയമിക്കും
സി.സി.സോമൻ കോട്ടയം: സംസ്ഥാനത്തെ പോലീസ് ജില്ലാ ആസ്ഥാനങ്ങളിൽ ഭരണ വിഭാഗം തലവനായി എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയമിക്കും. ജനുവരിയിൽ ഇതു സംബന്ധിച്ച ഉത്തരവുണ്ടാകും. ഇപ്പോൾ ജില്ലാ പോലീസ് സൂപ്രണ്ടുമാരാണ്് ജില്ലയിലെ പോലീസ് വകുപ്പിലെ ഭരണ വിഭാഗം കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. ലോ ആൻഡ് ഓർഡർ ചുമതലയുള്ള പോലീസ് സൂപ്രണ്ടുമാർക്ക് ഭരണപരമായ ഭാരിച്ച ചുമതല കൂടി നല്കുന്നത് കേസ് അന്വേഷണത്തെ ബാധിക്കുന്നുണ്ട്. ഇതുമനസിലാക്കിയാണ് ഭരണ വിഭാഗത്തിന് മാത്രമായി എസ്പിയെ നിയമിക്കുന്നത്. വിവിധ നിർമാണ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട്, ശന്പള ബില്ലുകൾ, ഫർണിച്ചർ , വാഹനം വാങ്ങൽ തുടങ്ങി ഭരണപരമായ വിവിധ വിഷയങ്ങൾ ഇപ്പോൾ കൈകാര്യം ചെയ്യുന്നത് ലോ ആൻഡ് ഓർഡർ എസപിയാണ്. അതേ സമയം ജില്ലയിലെ മുഴുവൻ കേസുകളും തുടർന്നുള്ള അന്വേഷണങ്ങളുമെല്ലാം മേൽനോട്ടം വഹിക്കേണ്ടതും ലോആൻഡ് ഓർഡർ ചുമതലയുള്ള എസ്പിയാണ്. ഭരണപരമായ കാര്യങ്ങളും ലോ ആൻഡ് ഓർഡറും ഒന്നിച്ചുകൊണ്ടുപോവുക ഇപ്പോൾ…
Read Moreകോട്ടയം നഗരസഭാ മുൻചെയർമാന് സണ്ണി കല്ലൂരിന്റെ സംസ്കാരം ബുധനാഴ്ച; പൊതുദർശനം നാളെ
കോട്ടയം: ഇന്നലെ അന്തരിച്ച കോട്ടയം നഗരസഭാ മുൻചെയർമാനും കർഷക കോണ്ഗ്രസ് സംസ്ഥാന വൈസ്പ്രസിഡന്റുമായ വേളൂർ കല്ലൂർ വീട്ടിൽ സണ്ണി കല്ലൂരിന്റെ (കെ.എ. ജോസഫ് – 68) മൃതദേഹം നാളെ ഉച്ചകഴിഞ്ഞ് രണ്ടു മുതൽ നഗരസഭയിലും മൂന്നു മുതൽ ഡിസിസി ഓഡിറ്റോറിയത്തിലും നാലിനു പുത്തനങ്ങാടി കുരിശുപള്ളിയിലും പൊതുദർശനത്തിനു വയ്ക്കും. ശേഷം വൈകുന്നരം അഞ്ചിന് മൃതദേഹം വീട്ടിലെത്തിക്കും. സംസ്കാരം ബുധനാഴ്ച രാവിലെ 10 കോട്ടയം പുത്തൻപള്ളിയിൽ. ഇന്നലെ ഉച്ചകഴിഞ്ഞു ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുതിർന്ന കോണ്ഗ്രസ് നേതാവായിരുന്ന സണ്ണി കല്ലൂർ 25 വർഷക്കാലം നഗരസഭ കൗണ്സിലറും 2000 മുതൽ 2003 വരെയും, 2010 മുതൽ 2012 വരെയും രണ്ടു തവണയായി കോട്ടയം നഗരഭാധ്യക്ഷനുമായിരുന്നു. വിദ്യാർഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച സണ്ണി കല്ലൂർ കർഷകകോണ്ഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്നു. ദീർഘകാലം ഡിസിസി സെക്രട്ടറിയായും കെപിസിസി അംഗമായും എക്സിക്യൂട്ടീവംഗമായും…
Read Moreപ്രവേശനം നിഷേധിച്ച് വനംവകുപ്പ് ; കോട്ടപ്പാറയുടെ മഞ്ഞുകാല ദൃശ്യം ആസ്വദിക്കാനാകാതെ സന്ദർശകർ
തൊടുപുഴ: ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ സ്ഥാനം പിടിച്ച കോട്ടപ്പാറയെന്ന മലയോര മേഖലയിലെ ദൃശ്യഭംഗി സന്ദർശകർക്ക് അന്യമാകുന്നു. സമൂഹ മാധ്യമങ്ങളിൽ കോട്ടപ്പാറയുടെ ദൃശ്യങ്ങൾ കണ്ട് കാഷ്മീരിലോ കൊടൈക്കനാലിലോ ആണ് ഈ സ്ഥലം എന്ന് തെറ്റിദ്ധരിച്ചവർ ഒട്ടേറെ. കോട്ടപ്പാറയെക്കുറിച്ചറിഞ്ഞ് ഇവിടേക്ക് ദിവസേന എത്തുന്നത് നൂറുകണക്കിന് കാഴ്ചക്കാരാണ്. പുലർകാലത്തിൽ പ്രകൃതി മഞ്ഞു പുതച്ചുറങ്ങുന്ന മനോഹര കാഴ്ച കോട്ടപ്പാറ മലയുടെ മുകളിൽ നിന്നു കാണാൻ ഇവിടേക്ക് സന്ദർശക പ്രവാഹമാണ്.തണുത്ത പ്രഭാതങ്ങളിൽ മഞ്ഞിന്റെ മാസ്മരിക ദൃശ്യമാണ് കോട്ടപ്പാറ സമ്മാനിക്കുന്നത്. എന്നാൽ കോട്ടപ്പാറയുടെ വിനോദ സഞ്ചാര സാധ്യതകൾക്ക് മങ്ങലേൽപ്പിച്ച് വനം വകുപ്പ് ഇവിടേക്കുള്ള പ്രവേശനം നിഷേധിച്ച് ഇന്നലെ ബോർഡ് സ്ഥാപിച്ചു. മേഖലയിൽ അതിക്രമിച്ചു കടന്നാൽ ശിക്ഷാർഹരാണെന്ന മുന്നറിയിപ്പു ബോർഡാണ് വനം വകുപ്പ് ഇവിടെ സ്ഥാപിച്ചത്. തൊടുപുഴയ്ക്കു സമീപത്തെ വണ്ണപ്പുറത്തു നിന്നും മുള്ളരിങ്ങാട് റൂട്ടിൽ മൂന്നു കിലോമീറ്റർ സഞ്ചരിച്ചാൽ കോട്ടപ്പാറയിലെത്താം. കോട്ടപ്പാറ കുരിശു പള്ളിക്കു…
Read Moreകോട്ടയം മഞ്ഞപ്പിത്തത്തിന്റെ പിടിയിൽ; 26 പേർക്കു മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു; രോഗം പടർന്നത് തട്ടുകടയിൽനിന്നു ഭക്ഷണം കഴിച്ചവർക്കെന്ന് ആരോഗ്യവകുപ്പ്
കോട്ടയം: കോട്ടയത്തും പരിസരപ്രദേശത്തും മഞ്ഞപ്പിത്തം പടരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിൽ 26 പേർക്കാണു മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. നഗരസഭാ പരിധിയിൽ വരുന്ന ചൂട്ടുവേലി, കുമാരനല്ലൂർ എന്നിവിടങ്ങളിലാണു മഞ്ഞപ്പിത്തം പടരുന്നത്. തട്ടുകടയിൽനിന്നു ഭക്ഷണം കഴിച്ചവർക്കാണ് രോഗം ബാധിച്ചതെന്ന് അതിരന്പുഴ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെയും നഗരസഭയുടെയും ജില്ലാ ആരോഗ്യവിഭാഗത്തിന്റെയും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഇതിനെത്തുടർന്ന് ആരോഗ്യവകുപ്പ് അധികൃതർ തട്ടുകട പരിശോധിക്കുകയും അടപ്പിക്കുകയും ചെയ്തു. പ്രദേശത്തെ കിണറുകളിലോ ജലാശയങ്ങളിലോ മഞ്ഞപ്പിത്തത്തിനു കാരണമായ കോളിഫോം ബാക്ടീരിയ കണ്ടെത്തിയിട്ടില്ലെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. രോഗകാരണമായ ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്താനാവശ്യമായ സംവിധാനം മാത്രമെ നിലവിലുള്ളൂവെന്നും വൈറസുകൾ കണ്ടെത്താനാവശ്യമായ വൈറോളജി സംവിധാനം ഇല്ലാത്തതിനാൽ ഇത്തരം കാര്യങ്ങളിൽ നേരിടുന്ന കാലതാമസം വളരെ അപകടമാണെന്നും ആരോഗ്യവിഭാഗം അധികൃതർ പറയുന്നു. പ്രദേശത്ത് എവിടെയെങ്കിലും കക്കൂസ് ടാങ്ക് ചോരുകയോ മറ്റു മാലിന്യ ഉറവിടങ്ങൾ ഉണ്ടോയെന്നുമുള്ള അന്വേഷണം നടത്തുകയാണ്. ഒരാഴ്ചയായി സ്ഥിതി നിയന്ത്രണ വിധേയമാണന്നും പുതിയതായി ആരിലും…
Read Moreഭർത്താവിനൊപ്പമിരുന്ന യുവതിയെ ആക്രമിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ; വൈക്കം പാർക്കിന് സമീപത്ത് നടന്ന ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…
വൈക്കം: കായലോരത്ത് ഭർത്താവിനൊപ്പമിരുന്ന യുവതിയോട് അപമര്യാദയായി പെരുമാറുകയും യുവതിയെ കയ്യേറ്റം ചെയ്യുകയും ചെയ്ത സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് വൈക്കം ബോട്ടുജെട്ടിക്കു സമീപത്ത് ഇരുന്ന മറവൻതുരുത്ത് ഇടവട്ടം സ്വദേശിയായ യുവതി ഭർത്താവിനൊപ്പമിരിക്കുന്പോൾ സംഘം ചേർന്നെത്തിയ യുവാക്കൾ അപമര്യാദയായി പെരുമാറുകയും യുവതിയെ കയ്യേറ്റം ചെയ്യുകയും ചെയ്തെന്നാണ് പരാതി. തുടർന്നുണ്ടായ സംഘർഷത്തിൽ യുവതിയുടെ ഭർത്താവിനും അക്രമിസംഘത്തിലൊരാൾക്കും പരിക്കേറ്റു. സംഭവത്തിൽ ഉദയയനാപുരം ഇരുന്പുഴിക്കര സ്വദേശി അരുണി (18) നെ പോലീസ് അറസ്റ്റു ചെയ്തു. ഇയാൾക്കൊപ്പമുണ്ടായിരുന്ന ഒരാൾക്കായി അന്വേഷണം നടത്തി വരികയാണെന്നും പോലീസ് അറിയിച്ചു.
Read Moreലക്ഷ്യം സുരക്ഷിത തീർഥാടനം; വിരിവയ്ക്കാതിരിക്കാൻ വെള്ളമൊഴിച്ചെന്ന നുണപ്രചാരണങ്ങൾക്കു മറുപടിയുമായി ഫയർഫോഴ്സ്; വ്യാജ വാർത്തയ്ക്ക് പിന്നിലെ സത്യം ഇങ്ങനെ…
ശബരിമല: ഭക്തരെ കിടക്കാൻ അനുവദിക്കാതിരിക്കാനാണ് ഫയർഫോഴ്സ് സന്നിധാനത്ത് വെള്ളമൊഴിച്ച് കഴുകിയുള്ള ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന വ്യാജ ആരോപണത്തിനെതിരേ അധികൃതർ രംഗത്ത്. തിരുമുറ്റവും നടപ്പന്തലും ഉച്ചയ്ക്ക് നട അടയ്ക്കുന്നതിനു പിന്നാലെ കഴുകി വൃത്തിയാക്കുന്നത് മുൻപതിവാണെന്നും ഇക്കുറിയും അതു തുടരുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. മണ്ഡലകാല തീർഥാടനത്തിനെത്തുന്ന അയ്യപ്പന്മാരുടെ സുരക്ഷക്കായി വിപുലമായ സംവിധാനങ്ങളാണ് അഗ്നിരക്ഷാ വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ളത്. ഭക്തർക്കാവശ്യമായ സഹായങ്ങൾ ചെയ്യുകയും സുരക്ഷിത തീർഥാടനം ഉറപ്പാക്കുകയും ചെയ്യുന്നതിനൊപ്പം സന്നിധാനവും പരിസരങ്ങളും വൃത്തിയാക്കുന്നതിലും ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സേവനം ചെയ്യുന്നുണ്ട്. പന്പയിലും സന്നിധാനത്തും പരിസരങ്ങളിലുമായി ഡ്യൂട്ടി പോയിന്റുകൾ ആരംഭിച്ചിട്ടുണ്ട്, സന്നിധാനം, പന്പ, നിലയ്ക്കൽ, പള്ളിയറക്കാവ്, പ്ലാപ്പള്ളി എന്നിവിടങ്ങളിലെ അഗ്നിരക്ഷാ വകുപ്പിന്റെ കണ്ട്രോൾ റൂമുകൾ വഴിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.കണ്ട്രോൾ റൂമുകൾക്ക് കീഴിൽ ഫയർ പോയിന്റുകളായി തിരിച്ചാണ് ജീവനക്കാരെ വിന്യസിച്ചിരിക്കുന്നത്. പന്തളം ഫയർ പോയിന്റായി കണക്കാക്കി ഇവിടേയും ആവശ്യത്തിനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്ന് ജില്ലാ ഫയർ ഓഫീസർ കെ.ആർ…
Read More