കോട്ടയം: കുളിരേകുന്ന മഴയത്ത് കാട്ടരുവികളിലൂടെ നടന്നിട്ടുണ്ടോ…? നൂല്‍മഴ ആസ്വദിച്ച് മൂടല്‍മഞ്ഞ് വകഞ്ഞുമാറ്റി തേയിലത്തോട്ടത്തിലൂടെ യാത്ര പോയിട്ടുണ്ടോ…? മഴയും, കോടമഞ്ഞും ഇഴചേരുന്ന സൗന്ദര്യം ആസ്വദിക്കാന്‍ ഓണക്കാലത്ത് യാത്രകള്‍ ഒരുക്കുകയാണ് കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം. ഓണക്കാലത്തെ വിനോദയാത്രകള്‍ ആസ്വാദ്യമാക്കാന്‍ ജില്ലയിലെ കെഎസ്ആര്‍ടിസി ഡിപ്പോകളും ഒരുങ്ങി. സെപ്റ്റംബര്‍ മാസത്തില്‍ സ്റ്റേ ട്രിപ്പുകള്‍ ഉള്‍പ്പെ ടെ യാത്രയില്‍ ഒരുക്കിയിട്ടുണ്ട്. നെല്ലിയാമ്പതി, ഓക്സിവാലി, സൈലന്റ് വാലി, വയനാട്, മലക്കപ്പാറ, ചതുരംഗപ്പാറ, മാമലക്കണ്ടം, മൂന്നാര്‍, മറയൂര്‍, വട്ടവട, കോവളം, രാമക്കല്‍മേട്, ഇല്ലിക്കൽകല്ല്-ഇലവീഴാപൂഞ്ചിറ, വാഗമണ്‍, നിലമ്പൂര്‍, മലമ്പുഴ, പാലരുവി, പൊന്മുടി, ഗവി യാത്രകളാണ് കൂടുതലും ക്രമീകരിച്ചിട്ടുള്ളത്. സീ അഷ്ടമുടി, കൊല്ലം ജെകെ റോയല്‍സ്, ആലപ്പുഴ വേഗ എന്നീ ബോട്ട് യാത്രകളും ആറന്മുള വള്ളസദ്യ ഉള്‍പ്പെടുന്ന പഞ്ചപാണ്ഡവ യാത്രയും പമ്പ ക്ഷേത്രം ഉള്‍പ്പെടുന്ന പുണ്യം പമ്പ, അയ്യപ്പചരിത്രത്തിലൂടെ അയ്യപ്പദര്‍ശന പാക്കേജും ആഴിമല-ചെങ്കല്‍, മൂകാംബിക, വേളാങ്കണ്ണി പാക്കേജും ക്രമീകരിച്ചിട്ടുണ്ട്. ഒക്ടോബര്‍…
Read MoreCategory: Kottayam
പായസമില്ലാതെ എന്ത് ഓണം? ഓണശർക്കരയുടെ തിരക്കിൽ കല്ലിട്ടുനടയിലെ ശർക്കരശാല
പായസമില്ലാതെ എന്ത് ഓണം? അരിപ്പായസമോ അരിയടയോ ആവട്ടെ ശര്‍ക്കര കൂടിയേ തീരൂ. ഒാണക്കാലമായതോടെ കിടങ്ങൂര്‍-അയര്‍ക്കുന്നം റോഡില്‍ കല്ലിട്ടുനടയിലെ ശര്ക്കരനിര്മാണപ്പുരയില് തിരക്കാണ്. ലൈവ് തട്ടുകട, ലൈവ് കഫേ, ലൈവ് അടുക്കള എന്നൊക്കെ പറയുന്നതുപോലെ ഇവിടെ കരിമ്പ് ആട്ടി നീരു തിളപ്പിച്ചാറ്റി ശര്‍ക്കര ഉരുട്ടി പാകമാക്കുന്നതു ലൈവായി കാണാം, ശർക്കരയും വാങ്ങാം. ഏറുമാനൂര്‍ കുഞ്ചറക്കാട്ടില്‍ ജോസ് കെ. ഏബ്രഹാമാണ് കഴിഞ്ഞ ആറു വര്‍ഷമായി ഇവിടെ നാടന്‍ ശര്‍ക്കര നിര്‍മാണവും വിപണനവും നടത്തുന്നത്. സ്വന്തമായി എട്ടേക്കറിലും പാട്ടത്തിനെടുത്ത 16 ഏക്കറിലുമാണ് കൃഷി. കൂടാതെ, സര്‍ക്കാര്‍ കരിമ്പുഫാമില്നിന്നു കരിമ്പ് വാങ്ങുന്നുണ്ട്. മായമില്ലാതെ പൂര്‍ണമായി ജൈവമധുരമുള്ള ശര്‍ക്കരയാണ് ഇവിടെ തയാറാക്കുന്നത്. ശർക്കര അത്ര എളുപ്പമല്ല പാടത്തുനിന്നു വെട്ടിയ കരിന്പ് റോളറില്‍ കയറ്റി ജൂസെടുത്ത് വെള്ളം ബാഷ്പീകരിച്ച തിളപ്പിക്കും. 100 ലിറ്റര്‍ ജൂസ് ബാഷ്പീകരണം നടക്കാന്‍ നാലു മണിക്കൂറോളം വേണ്ടിവരും. തിളപ്പിക്കുന്നതിനു കരിമ്പിന് ചണ്ടികളും വിറകുമാണ്…
Read Moreഅങ്കമാലി- എരുമേലി ശബരി റെയില്‍പാത വൈകില്ല
കോട്ടയം: അങ്കമാലി- എരുമേലി ശബരി റെയില്‍വേയ്ക്ക് സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ വൈകാതെ തുടങ്ങും.എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലായി 111 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയ്ക്ക് ആവശ്യമുള്ള 303 ഏക്കര്‍ സ്ഥലം ഉടന്‍ ഏറ്റെടുക്കും. നടപടികള്‍ വേഗത്തിലാക്കാന്‍ മൂന്നു ജില്ലാ കളക്ടര്‍മാരോടും സര്‍ക്കാര്‍ നിര്‍ദേശിച്ചു. സ്ഥലം ഏറ്റെടുത്തുകൊടുത്താല്‍ ഉടന്‍ തന്നെ പാത നിര്‍മാണം ആരംഭിക്കുമെന്നാണ് റെയില്‍വെയുടെ നിലപാട്. ഒപ്പം ചെലവിന്റെ പകുതി കേരളം വഹിക്കുകയും വേണം. നിലവില്‍ അങ്കമാലി മുതല്‍ കാലടി വരെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. പെരിയാറിനു കുറുകെ പാലവും കാലടിയില്‍ സ്റ്റേഷനും പണിതീര്‍ത്തു. നിലവില്‍ കാലടി മുതല്‍ രാമപുരം പിഴക് വരെ റൂട്ട് നിര്‍ണയിച്ച് സ്ഥലം അളന്നു തിരിച്ചിട്ടുണ്ട്. ഇതോടകം വിട്ടുകൊടുത്ത 2,862 കുടുംബങ്ങള്‍ നഷ്ടപരിഹാരം ലഭിക്കാതെ കാല് നൂറ്റാണ്ടിലേറെയായി ആശങ്കയിലാണ്. കല്ല് സ്ഥാപിച്ച ഭൂമി വില്‍ക്കാനോ പണയപ്പെടുത്താനോ നിര്‍മാണം നടത്താനോ കൃഷി ചെയ്യാനോ ഇവര്‍ക്ക് കഴിയുന്നില്ല. അങ്കമാലി…
Read Moreകാഞ്ഞിരപ്പള്ളിയിൽ കാർ കെട്ടിടത്തിലേക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു
കാഞ്ഞിരപ്പള്ളി: കാർ നിയന്ത്രണംവിട്ടു കെട്ടിടത്തിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു. ഇന്നലെ രാത്രി 11.30 ഓടെ കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് സ്കാൻറോണ് ലാബ് പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്കാണ് കാർ ഇടിച്ചുകയറിയ്ത. മുണ്ടായത്. തന്പലക്കാട് കീച്ചേരി രാജ്മോഹൻ നായരുടെ മകൻ അഭിജിത്ത് (34) ആണു മരിച്ചത്. സംഭവസ്ഥലത്തു വച്ചുതന്നെ മരണം സംഭവിച്ചിരുന്നു. അഭിജിത്തിന്റെ സഹോദരി ആതിര (30), ഭർത്താവ് വിഷ്ണു (30), ആലപ്പാട്ടുവയലിൽ ദീപു ഗോപാലകൃഷ്ണൻ (30), ഹരി (26) എന്നിവർക്കും പരിക്കേറ്റു. ഇവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെത്തിച്ചു. ദീപുവിന്റെ പരിക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. അഭിജിത്തിന്റെ മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിൽ. വ്യാഴാഴ്ചയായിരുന്നു ആതിരയുടെയും വിഷ്ണുവിന്റെയും കല്യാണം. .
Read Moreജെയ്നമ്മ കൊലപാതകം: ഡിഎന്‍എ ഫലത്തിനുശേഷം തുടരന്വേഷണമെന്ന് ക്രൈംബ്രാഞ്ച്
കോട്ടയം: അതിരമ്പുഴ സ്വദേശി ജെയ്നമ്മയുടെ കൊലപാതകത്തില്‍ കൂടുതല്‍ അന്വേഷണം ഡിഎന്‍എ ഫലം വന്നതിനു ശേഷമെന്ന് ക്രൈംബ്രാഞ്ച്. കേസില്‍ അറസ്റ്റിലായ ചേര്‍ത്തല പള്ളിപ്പുറം ചൊങ്ങുംതറ സി.എം. സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍നിന്നു കണ്ടെടുത്ത അസ്ഥിക്കഷ്ണങ്ങളുടെ ഡിഎന്‍എ ഫലത്തിനായി പോലീസ് കാത്തിരിക്കുകയാണ്. അസ്ഥിക്കഷ്ണങ്ങള്‍ കരിഞ്ഞ നിലയിലായതിനാലാണ് ഡിഎന്‍എ വൈകുന്നത്. ഇത് സ്ത്രീയുടെ അസ്ഥിയാണെന്നു വ്യക്തമായിട്ടുണ്ട്.ജെയ്നമ്മയെ കൂടാതെ ചേര്‍ത്തല വാരനാട് സ്വദേശി ഐഷ, കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭന് എന്നിവരുടെ തിരോധാനത്തിലും ദുരൂഹത നിലനില്‍ക്കുകയാണ്. ബിന്ദുവിനെയും ഐഷയെയും സെബാസ്റ്റ്യന്‍ വകവരുത്തിയതായാണ് സാഹചര്യത്തെളിവുകള്‍. എന്നാല്‍ തുടര്‍ച്ചയായ ചോദ്യംചെയ്യലില്‍, ഇരുവര്‍ക്കും എന്തു സംഭവിച്ചെന്ന് പ്രതി പറയുന്നില്ല. ഡിഎന്‍എ ഫലം ജെയ്നമ്മയുടേതാണെങ്കില് കേസില്‍ വ്യക്തമായ തെളിവാകും. സെബാസ്റ്റ്യന്റെ വീട്ടിലെ കുളിമുറിയില്‍ കണ്ടെത്തിയ രക്തത്തുള്ളികള്‍ ജെയ്നമ്മയുടേതാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞിരുന്നു. അസ്ഥിക്കഷ്ണങ്ങള്‍ ജെയ്നമ്മയുടേതല്ലെങ്കില് മൃതദേഹം എവിടെ മറവുചെയ്തുവെന്നത് കണ്ടെത്തണം. ഐഷയും ബിന്ദുവും എവിടെയെന്നതിലും തുടരന്വേഷണം നടത്തണം. ജെയ്നമ്മ തിരോധാനത്തില്‍ തുടരെ…
Read Moreമണര്‍കാട് എട്ടുനോമ്പ് തിരുനാള്‍: ഒരുക്കങ്ങൾ പൂര്‍ത്തിയായി
മണര്‍കാട്: സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോട് അനുബന്ധിച്ചുള്ള എട്ടുനോമ്പ് പെരുന്നാളിന്റെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. മണര്‍കാട് പള്ളിയില്‍ വൃതശുദ്ധിയോടെ എട്ടുനോമ്പു ആചരിച്ച് പെരുന്നാളില്‍ പങ്കെടുക്കാന്‍ ആയിരങ്ങളാണ് ഒഴുകിയെത്തുക. ഏകദേശം 60 ലക്ഷം വിശ്വാസികള്‍ പെരുന്നാള്‍ ദിനങ്ങളില്‍ ഇവിടേക്ക് എത്തിചേരുമെന്ന് പ്രതീക്ഷിക്കുന്നത്. സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനത്തോടെ വിപുലമായ ക്രമീകരണങ്ങളാണ് പെരുന്നാളിനായി ഒരുക്കിയിരിക്കുന്നത്. പള്ളിയിലേക്കുള്ള റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ത്വരിതഗതിയില്‍ നടന്നുകൊണ്ടിരിക്കുന്നു. ഭക്തജനങ്ങളുടെ സൗകര്യാര്‍ഥം പെരുന്നാളിനോടനുബന്ധിച്ച് പള്ളി പരിസരത്ത് പോലീസ്, എക്സൈസ്, ഫയര്‍ഫോഴ്സ്, റവന്യു, ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റുകള്‍ക്കായി വിവിധ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്തു. പെരുന്നാളിനോട് അനുബന്ധിച്ച് പള്ളിയുടെ വടക്ക് വശത്തെ മൈതാനത്ത് താത്കാലിക ബസ് സ്റ്റാന്‍ഡ് പ്രവര്‍ത്തിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ് നടത്തും.പെരുന്നാള്‍ ദിനങ്ങളില്‍ പ്രത്യേക സുരക്ഷയ്ക്കായി പള്ളിയിലും പരിസരങ്ങളിലും നിലവിലുള്ള സിസിടിവി കാമറകള്‍ക്ക് പുറമേ കുടുതല്‍ കാമറകള്‍ സ്ഥാപിച്ചു പോലീസ്…
Read Moreകോട്ടയം നഗരസഭയിൽനിന്ന് കോടികൾ തട്ടിയ അഖിൽ ചെറിയ മീനല്ല: കൂടുതൽ ചോദ്യം ചെയ്യാനൊരുങ്ങി വിജിലൻസ്
കോട്ടയം: കോട്ടയം നഗരസഭയില്‍നിന്ന് 2.4 കോടി രൂപയുടെ പെന്ഷന് തട്ടിപ്പ് നടത്തിയ പ്രതിയെ കോട്ടയം വിജിലന്‍സ് പിടികൂടിയത് പഴുതടച്ച അന്വേഷണത്തിനൊടുവില്‍. കോട്ടയം നഗരസഭയിലെ മുന്‍ ക്ലാര്‍ക്ക് കൊല്ലം മങ്ങാട് ആന്‍സി ഭവനില്‍ അഖില്‍ സി. വര്‍ഗീസി(30)നെ കോട്ടയം വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയാണ് അറസ്റ്റ് ചെയ്തത്. സിപിഎം അനുകൂല ഉദ്യോഗസ്ഥ സംഘടനയിൽ അംഗമായിരുന്ന അഖിൽ നാളുകളായി ഒളിവിലായിരുന്നു. കോടതിയില്‍ ഹാജരാക്കിയ അഖിലിനെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. വിജിലന്‍സ് സംഘം വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. 2020 ഫെബ്രുവരി മുതല്‍ 2024 ഓഗസ്റ്റ് ഏഴു വരെയുള്ള നാലു വര്‍ഷത്തെ കാലയളവിലാണ് ഇയാള്‍ കോട്ടയം നഗരസഭയില്‍നിന്നു പണം തട്ടിയെടുത്തത്. നഗരസഭയില്‍ പെന്ഷന് വിഭാഗം കൈകാര്യം ചെയ്തിരുന്നത് ഇയാളായിരുന്നു. അഖില്‍ അമ്മയുടെ അക്കൗണ്ടിലേക്ക് പണം മാറ്റിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. കോട്ടയം നഗരസഭയില്‍നിന്ന് വൈക്കേത്ത് മാറ്റിയിട്ടും ഇയാള്‍ കോട്ടയത്ത് എത്തി തട്ടിപ്പ്…
Read Moreജനവാസ മേഖലയിൽനിന്നു മാറാതെ പടയപ്പ
മൂന്നാർ: ജനവാസമേഖലകളിൽനിന്നു മാറാതെ ചുറ്റിത്തിരിയുന്ന പടയപ്പ കഴിഞ്ഞ ദിവസം എത്തിയത് ചെണ്ടുവര എസ്റ്റേറ്റിൽ. ജനവാസ മേഖലകളിലെ എസ്റ്റേറ്റ് ലയങ്ങൾക്കു സമീപമാണ് കൊട്ടുകൊന്പൻ ചുറ്റിത്തിരിയുന്നത്. ചെണ്ടുവരയ്ക്കു സമീപമുള്ള എസ്റ്റേറ്റായ ചിറ്റുവരയിൽ രണ്ടു ബൈക്ക് യാത്രികർ പടയപ്പയുടെ മുന്‍പിൽപ്പെട്ടിരുന്നു. കഴിഞ്ഞയാഴ്ച ചിറ്റുവരയിലെ എസ്റ്റേറ്റ് മേഖലകളിലാണ് പടയപ്പ ചുറ്റിത്തിരിഞ്ഞിരുന്നത്. ശക്തമായ മഴ എത്തിയതോടെ ഏതാനും നാളുകളായി കാടിനുള്ളിലായിരുന്ന പടയപ്പ മഴയുടെ ശക്തി കുറഞ്ഞതോടെയാണ് വീണ്ടും ജനവാസ മേഖലകളിൽ എത്തുന്നത്. ചെണ്ടുവര, ചിറ്റുവര, കുണ്ടള, സാൻഡോസ് കുടി എന്നിവടിങ്ങളിലായാണ് കഴിഞ്ഞ ദിവസങ്ങളിൽ ചുറ്റിത്തിരിഞ്ഞിരുന്നത്. സൈലന്റ് വാലി, ഗൂഡാർവിള എസ്റ്റേറ്റുകളിലും പടയപ്പ എത്തിയിരുന്നു. ഏതാനും നാളുകൾക്കു മുന്‍പ് പട്ടാപ്പകൽ ഒഡികെ ഡിവിഷിനിൽ എത്തിയിരുന്നു. ജനവാസമേഖലകളിൽ സ്ഥിരസാന്നിധ്യമായിട്ടും ഇതുവരെ ആക്രമണങ്ങൾക്കു മുതിരാത്തതിനാൽ വലിയ ആശങ്കയുണ്ടായിട്ടില്ല. അതേസയമം ഏതു സമയത്തും ശാന്തത കൈവിട്ട് ആക്രമണത്തിന് മുതിരുമോ എന്നുള്ള സന്ദേഹവും നാട്ടുകാർ പങ്കുവയ്ക്കുന്നുണ്ട്.
Read Moreചങ്ങനാശേരിയില്‍ ലക്ഷങ്ങളുടെ മയക്കുമരുന്ന് വേട്ട; ലഹരി കൊണ്ടുവന്നത് കാമ്പസുകൾ ലക്ഷം വച്ചെന്ന് പോലീസ്
ചങ്ങനാശേരി: ഓണത്തിന് കാമ്പസുകളുള്പ്പെടെ ലക്ഷ്യംവച്ചെത്തിച്ച ലക്ഷങ്ങള്‍ വിലയുള്ള ബ്രൗണ്‍ ഷുഗറുമായി ബംഗാള്‍ സ്വദേശി ചങ്ങനാശേരി എക്സൈസ് പിടിയില്‍. ടോണി കര്‍മാക്കര്‍ (ടോണി ഭായി)എന്നയാളെയാണ് ചങ്ങനാശേരി എക്സൈസ് ഇന്‍സ്പെക്ടര്‍ അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘം സാഹസികമായി പിടികൂടിയത്. പായിപ്പാടുള്ള ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പില്‍ മയക്കുമരുന്നുമായി ടോണി എത്തിയിട്ടുണ്ടെന്നറിഞ്ഞ എക്സൈസ് സംഘം കഴിഞ്ഞദിവസം രാത്രി പതിനൊന്നരയ്ക്ക് ക്യാമ്പ് വളയുകയായിരുന്നു. എക്സൈസ് സംഘത്തെ കണ്ടതോടെ മയക്കുമരുന്ന് എറിഞ്ഞുകളഞ്ഞ് ക്യാമ്പിന്റെ മതില് ചാടി രക്ഷപ്പെട്ട ടോണിയെ എക്സൈസ് സംഘം ഇന്നലെ ഉച്ചയോടുകൂടി പായിപ്പാട്ടെ ബാറിനു സമീപത്തെ കുറ്റിക്കാട്ടില്നിന്നുമാണ് പിടികൂടിയത്. പ്രതിയില്‍നിന്ന് അഞ്ചര ലക്ഷം രൂപ വിലവരുന്ന 21 ഗ്രാം സ്പെഷൽ ബ്രൗണ്‍ ഷുഗര്‍ ആണ് കണ്ടെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read Moreലോട്ടറിക്ക് 40 ശതമാനം ജിഎസ്ടി ചുമത്താന്‍ നീക്കം; ലോട്ടറി മേഖല ആശങ്കയില്‍; അനശ്ചിതകാല സമരം ആരംഭിക്കുമെന്ന് ഫിലിപ്പ് ജോസഫ്
കോട്ടയം: ലോട്ടറിക്ക് 40 ശതമാനം ജിഎസ്ടി ചുമത്താന്‍ നീക്കം തുടങ്ങിയതോടെ ലോട്ടറി മേഖല ആശങ്കയില്‍. ജിഎസ്ടി ഘടന പരിഷ്ക്കരിച്ച് അഞ്ചു ശതമാനം, 16 ശതമാനം, 40 ശതമാനം സ്ലാബാക്കുവാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിയുടെ ചുവടുപിടിച്ചാണ് കേരളസര്‍ക്കാരും ഏറ്റവും ഉയര്‍ന്ന നികുതിയായ 40 ശതമാനമാക്കുവാന്‍ ശ്രമിക്കുന്നത്. സംസ്ഥാന ഖജനാവിന് പ്രതിവര്‍ഷം 15,000 കോടി വരുമാനവും 5,000 കോടി ലാഭവും ലഭിക്കുന്ന സംസ്ഥാനത്തെ വലിയ സാമ്പത്തിക തൊഴില്‍ മേഖലയായ ലോട്ടറി മേഖല പുതിയ പരിഷ്കാരത്തിലൂടെ തകരുമെന്ന ആശങ്കയിലാണ് ഈ മേഖലയിലുള്ളവര്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം അഞ്ചു ശതമാനമായിരുന്ന ലോട്ടറിയുടെ നികുതി 18ശതമാനമായും ടിക്കറ്റിന്റെ വില 30 ല്‍നിന്ന് 40 ആയും 40 ല്‍ നിന്ന് 50 ആയും വര്‍ധിപ്പിച്ചതും സമ്മാനങ്ങളില്‍ കുറവ് ഉണ്ടായതും വില്‍പ്പനയെ ബാധിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ഒത്താശയോടെ ലോട്ടറി നിരോധിത സംസ്ഥാനങ്ങളിലേക്ക് ടിക്കറ്റുകൾ കടത്തി കരിഞ്ചന്തയില്‍…
Read More