കോട്ടയം: ഓണാവധിക്കു ശേഷമുള്ള തിരക്കില്‍ റിക്കാര്‍ഡ് വരുമാനം നേടി ജില്ലയിലെ കെഎസ്ആര്‍ടിസി ഡിപ്പോകള്‍. ജില്ലയിലെ ഏഴു ഡിപ്പോകളും പ്രതീക്ഷിച്ചതിനേക്കാള്‍ 30 ശതമാനം അധിക വരുമാനം നേടി. കോട്ടയം ഡിപ്പോയാണ് ഏറ്റവും കൂടുതല്‍ വരുമാനം നേടി ഒന്നാമതെത്തിയത്. ഓണവധിക്കു ശേഷം കഴിഞ്ഞ എട്ടാം തീയതി ടാര്‍ഗറ്റ് നല്‍കിയാണ് പ്രവര്‍ത്തിച്ചത്. കോട്ടയം ഡിപ്പോയ്ക്ക് 16,89,000 രൂപയായിരുന്നു കളക്ഷന്‍ ടാര്‍ഗറ്റ്. ലഭിച്ചതാകട്ടെ 22,06,542 രൂപയും. പാലാ-19,60,083, ചങ്ങനാശേരി- 11,03,498, വൈക്കം-10,11,119, പൊന്‍കുന്നം-7,93,365, ഈരാറ്റുപേട്ട- 7,38,156, എരുമേലി-5,51,316 എന്നിങ്ങനെയായിരുന്നു കളക്ഷന്‍. ദീർഘദൂരബസുകൾക്കും നേട്ടം കോട്ടയത്തുനിന്ന് ബംഗളൂരുവിലേക്കുള്ള പുതിയ എസി സ്ലീപ്പര്‍ ബസിനും ദീര്‍ഘദൂര സര്‍വീസുകള്‍ക്കും റിക്കാര്‍ഡ് കളക്ഷനാണ് ലഭിച്ചത്. കെഎസ്ആര്‍ടിസിയുടെ പുതിയ ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ വിവിധ ഡിപ്പോകളില്‍നിന്നു സര്‍വീസുകള്‍ ആംരഭിച്ചു. കോട്ടയം ഡിപ്പോയ്ക്ക് ബംഗളൂരുവിലേക്ക് സര്‍വീസ് നടത്താന്‍ രണ്ട് എസി ബസുകളാണ് ലഭിച്ചിരിക്കുന്നത്. പുതുതായി ലിങ്ക് ബസ് ഉഴവൂര്‍, തൊടുപുഴ…
Read MoreCategory: Kottayam
പിണറായിയുടേത് വാഗ്ദാനങ്ങൾ മാത്രം നൽകുന്ന സർക്കാർ; ബിജെപിയുടെ രാഷ്ട്രീയം വികസനമെന്ന് രാജീവ് ചന്ദ്രശേഖർ
പൊൻകുന്നം: പിണറായി സർക്കാർ ജനങ്ങൾക്ക് വാഗ്ദാനങ്ങൾ നൽകുന്നതല്ലാതെ മറ്റൊന്നും ചെയ്യുന്നില്ലെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ബിജെപി കോട്ടയം ഈസ്റ്റ് ജില്ലാ കാര്യാലയം – ശ്രീധരീയം പൊൻകുന്നത്ത് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇടതുമുന്നണി സർക്കാർ തങ്ങളുടെ പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിക്കണം. ജനോപകാരപ്രദമായ പദ്ധതികൾക്ക് കേന്ദ്രസർക്കാർ നൽകുന്ന പണം വകമാറ്റി ചെലവഴിക്കുക എന്നതാണ് കേരള സർക്കാരിന്റെ മുഖമുദ്ര. യാഥാർഥ്യങ്ങളിൽനിന്നു ജനശ്രദ്ധ തിരിക്കാനാണ് സിപിഎമ്മും കോൺഗ്രസും ശ്രമിക്കുന്നത്. വികസനമെന്നതാണ് ബിജെപിയുടെ രാഷ്ട്രീയം. എല്ലാവരുടെയും ഒപ്പം എല്ലാവർക്കും വേണ്ടി പ്രവർത്തിക്കുന്ന ഏക പാർട്ടി ബിജെപി മാത്രമാണ്. ജമാ അത്തെ ഇസ്ലാമിക്കൊപ്പം രാഷ്ട്രീയം ചെയ്യുന്ന പാർട്ടികളാണ് ബിജെപിയെ വർഗീയവാദികളെന്ന് പറയുന്നത്. ഇന്ത്യ കുതിച്ചുയരുമ്പോൾ കേരളം പിന്നോട്ട് പോകുന്നു. വരാൻ പോകുന്ന ത്രിതല പഞ്ചായത്ത് നിർണായകമാണ്. ജനങ്ങൾ ഒരു മാറ്റം ആഗ്രഹിക്കുന്നു. ജനങ്ങളാഗ്രഹിക്കുന്ന മാറ്റം തെരഞ്ഞെടുപ്പോടുകൂടി സഫലമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി…
Read Moreശബരിമലയിൽനിന്നു സ്വർണപ്പാളി കൊണ്ടുപോയത് നടപടിക്രമങ്ങൾ പാലിച്ച്: ദേവസ്വം ബോർഡ് പ്രസിഡന്റ്
തിരുവനന്തപുരം: ശബരിമലയില്‍നിന്നു ചെന്നൈയിലേക്ക് സ്വര്‍ണപ്പാളി കൊണ്ടുപോയത് നടപടിക്രമം പാലിച്ചാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്.സാങ്കേതിക പ്രശ്നത്തിന്റെ പേരില്‍ ബോര്‍ഡ് പഴി കേള്‍ക്കുകയാണ്. ദേവസ്വം തന്ത്രിയുടെ നിര്‍ദേശാനുസരണമാണ് സ്വര്‍ണപ്പാളി ഇളക്കിമാറ്റി ചെന്നൈയിലേക്ക് കൊണ്ട് പോയത്. ദേവസ്വം ബോര്‍ഡ് തെറ്റ് ചെയ്തെന്ന മട്ടിലാണ് പ്രചാരണം. ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപാളികള്‍ ചെന്നൈയില്‍ എത്തിച്ചതിനെത്തുടര്‍ന്ന് ഇലക്ട്രോ പ്ലേറ്റിംഗ് തുടങ്ങിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ സ്വര്‍ണപാളികള്‍ തിരികെ എത്തിക്കണമെന്ന ദേവസ്വം ബഞ്ചിന്റെ ഉത്തരവ് പാലിക്കാനാകില്ല. ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്തും. അതിനായി ഹൈക്കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ബഞ്ചിന്റെ അനുമതിയില്ലാതെ ശബരിമലയില്‍ നിന്നം സ്വര്‍ണപ്പാളികള്‍ ചെന്നൈയിലേക്ക് കൊണ്ടുപോയത് അനുമതി വാങ്ങാതെയാണെന്ന് കോടതി കണ്ടെത്തി. അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയ സ്വര്‍ണം തിരികെ എത്തിക്കാനും കോടതി ഉത്തരവിട്ടിരുന്നു.ആചാരങ്ങള്‍ പാലിക്കാനാണ് ബോര്‍ഡ് ശ്രമിച്ചത്. ആഗോള അയ്യപ്പസംഗമത്തില്‍ ആശയക്കുഴപ്പമില്ല.വെര്‍ച്യുല്‍ ക്യൂവിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ദേവസ്വം ബോർഡ്…
Read Moreപെന്ഷന് തട്ടിപ്പ്: അഖിലിനെ നഗരസഭയില്‍ എത്തിച്ച് തെളിവെടുത്തു
കോട്ടയം: കോട്ടയം നഗരസഭയിലെ പെന്ഷന് തട്ടിപ്പ് കേസിലെ പ്രതി അഖില്‍ സി. വര്‍ഗീസിനെ ഇന്നലെ നഗരസഭാ ഓഫീസില്‍ എത്തിച്ച് തെളിവെടുത്തു. ഉച്ചകഴിഞ്ഞ് 3.30നാണ് നഗരസഭയിലെ മുന്‍ ഉദ്യോഗസ്ഥനായ ഇയാളെ വിജിലന്‍സ് അന്വേഷണ സംഘം നഗരസഭാ ഓഫീസില്‍ എത്തിച്ചത്. അഖില്‍ പണം വകമാറ്റാനായി ഉപയോഗിച്ച രേഖകള്‍, ഇ മെയില്‍ വിവരങ്ങള്‍ എന്നിവ അന്വേഷണ സംഘം ശേഖരിച്ചു. കോട്ടയം വിജിലന്‍സ് ഇന്‍സ്പെക്ടര്‍ മഹേഷ് പിള്ളയുടെ നേതൃത്വത്തിലുള്ള അന്വേഷണ ഉദ്യോഗസ്ഥരാണ് തെളിവെടുപ്പിന് എത്തിച്ചത്. തെളിവെടുപ്പ് അടക്കമുള്ള തുടര്‍ നടപടികള്‍ക്കായി കഴിഞ്ഞ ദിവസമാണ് കോട്ടയം വിജിലന്‍സ് കോടതി അഞ്ചു ദിവസത്തെ കസ്റ്റഡി അനുവദിച്ചത്. പ്രതിയെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തതിനുശേഷമാണു തെളിവെടുപ്പ് നടത്തിയത്. നഗരസഭയുടെ പെന്ഷന് ഫണ്ടില്‍നിന്നു തട്ടിപ്പ് നടത്തിയ 2.4 കോടി രൂപ സ്വന്തം അമ്മയുടെ അക്കൗണ്ടിലേക്കാണു ഇയാള്‍ മാറ്റിയത
Read Moreകോട്ടയം നഗരസഭയിലെ 2കോടിയുടെ പെന്ഷന് തട്ടിപ്പ്: അഖില്‍ സി. വര്‍ഗീസിനെ നഗരസഭയില്‍ എത്തിച്ച് തെളിവെടുത്തു
കോട്ടയം: കോട്ടയം നഗരസഭയിലെ പെന്ഷന് തട്ടിപ്പ് കേസിലെ പ്രതി അഖില്‍ സി. വര്‍ഗീസിനെ ഇന്നലെ നഗരസഭാ ഓഫീസില്‍ എത്തിച്ച് തെളിവെടുത്തു. ഉച്ചകഴിഞ്ഞ് 3.30നാണ് നഗരസഭയിലെ മുന്‍ ഉദ്യോഗസ്ഥനായ ഇയാളെ വിജിലന്‍സ് അന്വേഷണ സംഘം നഗരസഭാ ഓഫീസില്‍ എത്തിച്ചത്. അഖില്‍ പണം വകമാറ്റാനായി ഉപയോഗിച്ച രേഖകള്‍, ഇ മെയില്‍ വിവരങ്ങള്‍ എന്നിവ അന്വേഷണ സംഘം ശേഖരിച്ചു. കോട്ടയം വിജിലന്‍സ് ഇന്‍സ്പെക്ടര്‍ മഹേഷ് പിള്ളയുടെ നേതൃത്വത്തിലുള്ള അന്വേഷണ ഉദ്യോഗസ്ഥരാണ് തെളിവെടുപ്പിന് എത്തിച്ചത്. തെളിവെടുപ്പ് അടക്കമുള്ള തുടര്‍ നടപടികള്‍ക്കായി കഴിഞ്ഞ ദിവസമാണ് കോട്ടയം വിജിലന്‍സ് കോടതി അഞ്ചു ദിവസത്തെ കസ്റ്റഡി അനുവദിച്ചത്. പ്രതിയെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തതിനുശേഷമാണു തെളിവെടുപ്പ് നടത്തിയത്. നഗരസഭയുടെ പെന്ഷന് ഫണ്ടില്‍നിന്നു തട്ടിപ്പ് നടത്തിയ 2.4 കോടി രൂപ സ്വന്തം അമ്മയുടെ അക്കൗണ്ടിലേക്കാണു ഇയാള്‍ മാറ്റിയത്.
Read Moreദേവസ്വം ബോർഡിലെ നിയമനങ്ങൾ പിഎസ്സി ക്ക് വിടണമെന്ന് എകെസിഎച്ച് എംഎസ്
മൂലവട്ടം: അഖില കേരള ചേരമർ ഹിന്ദു മഹാസഭ നാട്ടകം 4-ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ മഹാത്മാ’ അയ്യൻ കാളി ഗുരുദേവൻ്റെ 162-ാമത് ജന്മ നക്ഷത്ര മഹോൽസവത്തോട് അനുബന്ധിച്ച് നടത്തിയ സംസ്കാരിക സമ്മേളനം അഖില കേരള ചേരമർ ഹിന്ദുമഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി എ.കെ സജീവ് ഉദ്ഘാടനം ചെയ്തു. ദേവസ്വം ബോർഡിലെ നിയമനങ്ങൾ പി.എസ്.സിക്ക് വിടണമെന്നും, ഗവൺമെന്റിൻ്റെ ഖജനാവിൽ നിന്നും ശമ്പളം നൽകുന്ന എല്ലാമേഖലയിലും സംവരണതത്വം പാലിക്കണമെന്ന നിയമം ലംഘിക്കപ്പെടുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. വി.എസ് രാജീവ്, സനീഷ് കൃഷ്ണൻ, ബാബു നെല്ലിക്കുന്ന്, രാജേഷ് വള്ളിക്കാട് , രമ്യാമോൾ എം.എസ് , പി. വിശ്വംഭരൻ , കെ.യു രഘു, . കെ . രാജു, നിഷാദ് ഗോപാൽ, ബി. മനോജ് , മനോജ് കുമാർ കെ.പി. റജിമോൾ ഷാജി, ഷൈനു മോഹനൻ എന്നിവർ സംസാരിച്ചു
Read Moreതിരുവോണദിവസം ദമ്പതികള്‍ മരിച്ചനിലയില്‍: ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭര്‍ത്താവ് തൂങ്ങിമരിച്ചു
മല്ലപ്പള്ളി: ഈസ്റ്റ് പോസ്റ്റ് ഓഫീസിനു സമീപം ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭര്‍ത്താവ് തൂങ്ങിമരിച്ചു. പുലിയിടശേരില്‍ രഘുനാഥന് (62), ഭാര്യ സുധ (55) എന്നിവരെയാണ് തിരുവോണനാളില്‍ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. എറണാകുളം ആലുവയില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന മകന് അജയ് വ്യാഴാഴ്ച രാത്രി 7.30ന് മാതാപിതാക്കളുമായി ഫോണില്‍ സംസാരിച്ചിരുന്നു. പിന്നീട് രാത്രിയില്‍ വിളിച്ചപ്പോള്‍ മാതാപിതാക്കളെ ഫോണില്‍ ലഭ്യമായിരുന്നില്ല. തുടര്‍ന്നു രാവിലെ വീണ്ടും ഫോണില്‍ വിളിച്ചപ്പോള്‍ കിട്ടാത്തതിനെത്തുടര്‍ന്ന് അജയ്യുടെ ബന്ധുകൂടിയായ സുഹൃത്തിനെ അന്വേഷിക്കാന്‍ പറഞ്ഞു വിടുകയായിരുന്നു. അദ്ദേഹം വീട്ടിലെത്തിയപ്പോഴാണ് സുധയെ കഴുത്തിന് ആഴത്തില്‍ കുത്തേറ്റ് രക്തം വാര്‍ന്ന് മരിച്ചനിലയില്‍ മുറ്റത്തു കിടക്കുന്നത് കണ്ടെത്തിയത്. തുടര്‍ന്ന് മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. വിദ്യാമോളും മെംബര്‍മാരായ രോഹിണി ജോസും ബിജു പുറത്തൂടനും കീഴ്വായ്പൂര് പോലീസ് സ്റ്റേഷനിലെ പി.എച്ച്. അന്‍സിം എന്നിവര്‍ നടത്തിയ തെരച്ചിലിലാണ് വീടിന് സമീപമുള്ള സ്റ്റോര്‍ മുറിയില്‍ രഘുനാഥനെ തൂങ്ങി മരിച്ച…
Read Moreകെഎസ്ആർടിസി ഷെഡ്യൂളുകൾ ക്രമീകരിക്കുന്നതിലെ അലംഭാവം: തിരക്കുള്ള ഗ്രാമീണ റൂട്ടുകളിൽ യാത്രക്കാർ വലയുന്നു
മങ്കൊമ്പ്: ചങ്ങനാശ്ശേരിയിൽ നിന്നുള്ള സർവീസുകൾ യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ വെട്ടി ചുരുക്കിയതിനാൽ, തിരുവോണ ദിവസം കുട്ടനാട്ടിലെ നിരവധി യാത്രക്കാർ വഴിയിൽ കുടുങ്ങി. നാല് ബസ്സുകൾ സർവീസ് നടത്തുന്ന കൃഷ്ണപുരം കാവാലം റൂട്ടിൽ ഇന്നലെ ഒരെണ്ണം മാത്രമാണ് ഓടിയത്. ചങ്ങനാശ്ശേരി തുരുത്തി വാലടി കാവാലം റൂട്ടിലെ യാത്രാക്ലേശം തുടരുന്നതായാണ് യാത്രക്കാരുടെ പരാതി. ഇന്നും മണിക്കൂറുകളോളം ചങ്ങനാശ്ശേരിയിലും, കാവാലത്തുമൊക്കെ യാത്രക്കാർ ബസ് കാത്തു നിൽക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. വിശേഷ ദിവസങ്ങളിലെ ട്രിപ്പുകൾക്കു മുടക്കം വരാത്ത വിധം, ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തി, കാര്യക്ഷമമായ സർവീസുകൾ മുൻ വർഷങ്ങളിലെല്ലാം നടത്തിവന്നിരുന്ന റൂട്ടാണിത്. ചങ്ങനാശ്ശേരിജനറൽ ആശുപത്രിയിയിൽ ചികിത്സയ്ക്കു പോകാൻ കഴിയാതിരുന്ന വയോധികരും വലഞ്ഞവരിലുൾപ്പെടുന്നു. പുലർച്ചെ മുതലുള്ള ബസുകൾ കാവാലത്തിന് അയച്ചില്ലെന്നാണ് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നത്. രാവിലെ ഏഴരയ്ക്കു ശേഷമാണ് ബസ് സർവ്വീസ് ആരംഭിച്ചത്. സമയം, ജീവനക്കാരുടെ അപര്യാപ്തയാണ് സർവീസ് മുടക്കങ്ങൾക്ക് കാരണമെന്നാണ് ഉയർന്ന ജീവനക്കാർ പറയുന്നത്. ഈ…
Read Moreകൊട്ടാരമറ്റം അല്ല ഇത് സാമൂഹ്യവിരുദ്ധമറ്റം; മദ്യപരും സാമൂഹിക വിരുദ്ധരും പാലാ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ അഴിഞ്ഞാടുന്നു
പാലാ: കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് എന്നാണ് പേരെങ്കിലും ഇപ്പോൾ ഇവിടെ തന്പടിക്കുന്നതു ബസുകളേക്കാൾ കൂടുതൽ സാമൂഹ്യവിരുദ്ധർ. മദ്യപിച്ചു ലക്കു കെട്ടവർക്ക് ഉറങ്ങാനും തമ്മിൽത്തല്ലാനും ചീത്തവിളിക്കാനുമൊക്കെ എല്ലാ സൗകര്യവും ഒരുക്കിക്കൊടുത്തതുപോലെയാണ് ഇവിടത്തെ അന്തരീക്ഷം. പാലാ നഗരസഭയുടെ വ്യാപാരകേന്ദ്രങ്ങളിലൊന്നായ കൊട്ടാരമറ്റത്തെ ഷോപ്പിംഗ് കോംപ്ലക്സ് മദ്യപരുടെയും സാമൂഹ്യവിരുദ്ധരുടെയും അഴിഞ്ഞാട്ട കേന്ദ്രമായി മാറിയിട്ടും അധികൃതർ അനങ്ങിയിട്ടില്ല. മറിച്ചു വാടകബസ് ടെര്‍മിനലിന്റെ മുന്‍വശത്ത് പുറത്തേക്കു ഷീറ്റ് ഘടിപ്പിച്ചതോടെ രണ്ടും മൂന്നും നിലകളുടെ കാഴ്ച നഷ്ടമായി. ഇതോടെ രണ്ടും മൂന്നും നിലകളില്‍ സ്ഥാപനങ്ങള്‍ തുടങ്ങാൻ വ്യാപാരികള്‍ വിമുഖത കാട്ടി. ഓഫീസുകള്‍, കോച്ചിംഗ് സ്ഥാപനങ്ങള്‍ തുടങ്ങിയ ഏതാനും സ്ഥാപനങ്ങള്‍ മാത്രമേ ഇപ്പോള്‍ ഈ നിലകളില്‍ പ്രവര്‍ത്തിക്കുന്നുള്ളൂ. ബാക്കി ചില മുറികള്‍ അന്യസംസ്ഥാന തൊഴിലാളികള്‍ താമസത്തിനു വാടകയ്ക്ക് എടുത്തിരിക്കുകയാണ്. നഗരസഭയില്‍നിന്നു വാടകയ്ക്കെടുത്ത ചിലർ അന്യസംസ്ഥാന തൊഴിലാളികള്‍ക്കു മറിച്ച് വാടകയ്ക്കു മുറികള്‍ നല്‍കിയതാണെന്നും ആക്ഷേപമുണ്ട്. ദുർഗന്ധപൂരിതംആവശ്യത്തിനു ശുചിമുറികള്‍ ഒന്നുമില്ലാത്തതിനാല്‍ തിണ്ണയിലും…
Read Moreപത്തനംതിട്ടയിൽ എസ്ഐ തൂങ്ങി മരിച്ച നിലയിൽ
പത്തനംതിട്ട: അടൂരിൽ എസ്ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വടക്കടത്തുകാവ് പോലീസ് ക്യാമ്പിലാണ് സംഭവം. കുഞ്ഞുമോൻ (51) ആണ് മരിച്ചത്. ക്യാംപ് ക്വാട്ടേഴ്സിൽ ആണ് കുഞ്ഞുമോനും കുടുംബവും താമസം. ക്യാമ്പിലെ പരിശീലനത്തിന്റേയും മറ്റും ചുമതലയുള്ള മുതിർന്ന ഉദ്യോഗസ്ഥനാണ് കുഞ്ഞുമോൻ. സമീപത്ത് നിന്ന് ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പോലീസിന്റെ നിഗമനം.
Read More