തൊടുപുഴ: മലയോര ജില്ലയായ ഇടുക്കിയിൽ നിന്നും മികച്ച ഫുട്ബോൾ താരങ്ങളെ വാർത്തെടുക്കാൻ വെങ്ങല്ലൂർ അച്ചൻകവലയിൽ ഒരുക്കുന്ന പരിശീലന മൈതാനം നിർമാണത്തിന്റെ അവസാന ഘട്ടത്തിൽ. മുന്പും എൻ.പി. പ്രദീപിനെപോലെയുള്ള മികച്ച താരങ്ങൾ ഫുട്ബോൾ രംഗത്ത് ഉദയം ചെയ്തെങ്കിലും നല്ലൊരു കളിക്കളമില്ലാത്തതിന്റെ കുറവ് ഇവരുടെ പരിശീലനത്തിനു തടസമായിരുന്നു. ഇതിനു പരിഹാരമെന്ന നിലയിൽ സ്പോർട്സ് ആന്റ് ഗെയിംസ് വെൽഫെയർ അസോസിയേഷനാണ് മൈതാന നിർമാണത്തിനു നേതൃത്വം നൽകിയത്. മുൻ സന്തോഷ് ട്രോഫി താരവും അസോസിയേഷൻ സെക്രട്ടറിയുമായ പി.സലിംകുട്ടിയുടെ ഏറെ നാളത്തെ പരിശ്രമമാണ് ഇതോടെ സഫലമാകുന്നത്. ജില്ലയുടെ പ്രവേശന കവാടമായ അച്ചൻകവലയ്ക്കും വെങ്ങല്ലൂരിനുമിടയിൽ 2.10 ഏക്കറിലാണ് ഫുട്ബോൾ മൈതാനം യാഥാർഥ്യമാകുന്നത്. 100 മീറ്റർ നീളത്തിലും 60 മീറ്റർ വീതിയിലുമാണ് ഇതിന്റെ നിർമാണം. അഞ്ചു വയസു മുതൽ 15 വരെ പ്രായമുള്ള കുട്ടികൾക്ക് ഇവിടെ പരിശീലനം നൽകാനാണ് ലക്ഷ്യമിടുന്നത്. ഇവർക്ക് മികച്ച പരിശീലനം നൽകുന്നതിലൂടെ രാജ്യാന്തര…
Read MoreCategory: Kottayam
10 ടണ്! കോട്ടയം ജില്ലയിലെ സർക്കാർ ഓഫീസുകളിലെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ഇലക്ട്രോണിക് മാലിന്യങ്ങൾ ശേഖരിച്ചു
കോട്ടയം: ജില്ലയിലെ സർക്കാർ ഓഫീസുകളിലെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ഉപയോഗയോഗ്യമല്ലാത്ത ഇലക്ട്രോണിക് മാലിന്യങ്ങൾ ശേഖരിച്ചു. 10 ടണ് ഇലക്ട്രോണിക് മാലിന്യങ്ങളാണ് ശേഖരിച്ചത്. ശുചിത്വ മിഷന്റെ നേതൃത്വത്തിൽ കേരള കന്പനിയാണ് ശേഖരിച്ചത്. കോട്ടയം കളക്ടറേറ്റ്, ഈരാറ്റുപേട്ട ബ്ലോക്ക്, ഉഴവൂർ ബ്ലോക്ക് എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു മാലിന്യ ശേഖരണം. കളക്ടറേറ്റിലെ എല്ലാ ഓഫീസുകളിൽ നിന്നും ഇ-മാലിന്യങ്ങൾ നീക്കം ചെയ്തു. താലൂക്ക് ഓഫീസുകൾ, വില്ലേജ് ഓഫീസുകൾ, നഗരസഭ കാര്യാലയങ്ങൾ, പഞ്ചായത്ത് ഓഫീസുകൾ എന്നിവിടങ്ങളിൽ നിന്നും മാലിന്യങ്ങൾ ശേഖരിച്ചു. കംപ്യൂട്ടറുകൾ, സ്ലൈഡ് പ്രോജക്ടുകൾ, പഴയ മോട്ടോറുകൾ, ബാറ്ററികൾ, ഫോട്ടോ കോപ്പി മെഷീൻ, മൈക്ക് സൈറ്റ്, ഇലക്ട്രിക് ഉപകരണങ്ങൾ എന്നിവയായിരുന്നു കൂടുതലായി ഉണ്ടായിരുന്നത്. ശേഖരിച്ച മാലിന്യങ്ങൾ ക്ലീൻ കേരള കന്പനി ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള എർത്ത് സെൻസ് കന്പനിക്കാണ് നൽകുന്നത്. ഉപയോഗ യോഗ്യമല്ലെന്ന് പൊതുമരാമത്ത് ഇലക്ട്രോണിക്സ് വിഭാഗം അല്ലെങ്കിൽ ബന്ധപ്പെട്ട യോഗ്യതയുള്ളവർ സാക്ഷ്യപ്പെടുത്തിയിട്ടുള്ള മാലിന്യങ്ങളാണ് ശേഖരിച്ചിരിക്കുന്നത്.
Read Moreസ്കൂൾ പരിസരങ്ങളിൽ കഞ്ചാവ് മാഫിയയുടെ വിളയാട്ടം; പലതവണ പോലീസിൽ പരാതിപ്പെട്ടിട്ടും നടപടികളില്ലെന്ന് രക്ഷകർത്താക്കളും അധ്യാപകരും
കടുത്തുരുത്തി: പെരുവ ഗവണ്മെന്റ് ബോയിസ് ഹൈസ്കൂളും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് കഞ്ചാവ് മാഫിയുടെ അഴിഞ്ഞാട്ടം. പലതവണ പോലീസിൽ പരാതിപ്പെട്ടിട്ടും നടപടികളില്ലെന്ന് രക്ഷകർത്താക്കളും അധ്യാപകരും. പകൽ, രാത്രി വ്യത്യാസമില്ലാതെ സ്കൂളും പരിസവും കഞ്ചാവ് മാഫിയകൾ താവളമാക്കിയിരിക്കുകയാണ്. ഗവണ്മെന്റ് എൽപി സ്കൂളിന് പുറകുവശത്ത് ബോയിസ് ഹൈസ്കൂൾ ഗ്രൗണ്ടിന് തെക്കുവശത്തായിട്ടാണ് കഞ്ചാവ് മാഫിയുടെ കേന്ദ്രമെന്നും നാട്ടുകാർ പറയുന്നു. സ്കൂളിൽ നിന്നു പുറത്താക്കിയ ഒരു വിദ്യാർഥിയും കൊച്ചു കുട്ടികൾക്ക് സിഗരറ്റും ച്യൂയിംഗ് ഗമും മറ്റും നൽകുന്നതായും നാട്ടുകാർ ചൂണ്ടികാണിക്കുന്നു. ഇരുപത് വയസോളം പ്രായമുള്ള യുവാക്കളാണ് കഞ്ചാവുമായി ഇവിടങ്ങളിൽ എത്തുന്നത്. ഇവർ തമ്മിലുള്ള വാക്കേറ്റവും കയ്യാങ്കളിയും പതിവാണെന്നും നാട്ടുകാർ പറഞ്ഞു. കുന്നപ്പിള്ളി, അറുനൂറ്റിമംഗലം, വടുകുന്നപ്പുഴ, കാരിക്കോട്, ശാന്തിപുരം, അവർമ, മണ്ണുക്കൂന്ന് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം കഞ്ചാവ് കച്ചവടവും ഉപയോഗവും നടക്കുന്നുണ്ട്. അറുനൂറ്റിമംഗലത്ത് ഒരു വീട് കേന്ദ്രീകരിച്ചും കുന്നപ്പിള്ളി വേലിയാങ്കര എന്നിവിടങ്ങളിലും കഞ്ചാവ് വിൽപനയും ഉപയോഗവും നടക്കുന്നുണ്ടെന്നും…
Read Moreപ്രളയമോ, ഈ വീട്ടിൽ അതൊന്നും പ്രശ്നമല്ല! പ്രളയത്തെ അതിജീവിക്കാൻ പുതിയ സാങ്കേതിക വിദ്യയുമായി വിദ്യാർഥികൾ.
കോട്ടയം: പ്രളയത്തെ അതിജീവിക്കാൻ പുതിയ സാങ്കേതിക വിദ്യയുമായി വിദ്യാർഥികൾ. കോട്ടയത്ത് ഇന്നലെ നടന്ന റവന്യു ജില്ലാ ശാസ്ത്രമേളയിലാണ് വിദ്യാർഥികൾ തങ്ങളുടെ പുത്തൻ പരീക്ഷണം അവതരിപ്പിച്ചത്. വെള്ളം പൊങ്ങുന്പോൾ വീടിന്റെ ഒരു മുറി സ്വയം ഉയരുന്ന പ്രവർത്തന മാതൃകയുമായി മരങ്ങാട്ടുപിള്ളി സെന്റ് തോമസ് ഹൈസ്കൂളിലെ ഒന്പതാം ക്ലാസ് വിദ്യാർഥികളായ റിയ ജയിംസും ആൽബിൻ ജോയിയുമാണ് മേളയിലെ താരങ്ങളായത്. വീടിനുള്ളിൽ വെള്ളം ഉയരുന്പോൾ വീടിനുള്ളിൽ സ്ഥാപിച്ച തെർമോകോളിലുള്ള ലോഹ സംവിധാനം ഉയർന്ന് വൈദ്യുതിയുമായി സന്പർക്കമുണ്ടാകുന്നു. അപ്പോൾ മോട്ടോർ പ്രവർത്തിച്ച് വീടിന്റെ ഒരു മുറി തനിയെ ഉയരുന്നു. രണ്ടു നിലവരെ വെള്ളം ഉയർന്നാൽ പോലും സുരക്ഷിതരായി വീട്ടിലുള്ളവർക്ക് ഉയർന്ന മുറിയിൽ കഴിയാം. മനുഷ്യ സഹായമില്ലാതെ പ്രവർത്തിക്കുന്നതുകൊണ്ട് കിടപ്പുരോഗികൾക്കുപോലും പ്രളയത്തിൽനിന്നു രക്ഷനേടാമെന്നതാണ് ഇതിന്റെ പ്രത്യേകത. വെള്ളപ്പൊക്ക സമയത്ത് ടെറസിൽ കയറാതെ എയർ ലിഫ്റ്റിംഗ് സൗകര്യവും തീപിടിത്തമുണ്ടാകുന്പോൾ തനിയെ വെള്ളം എത്തി തീയണയാനുള്ള വിദ്യയും…
Read Moreവാഹന പരിശോധനയ്ക്കിടെ എഎസ്ഐ അസഭ്യം പറഞ്ഞതായി പരാതി; സംഭത്തെക്കുറിച്ച് യൂത്ത് കോണ്ഗ്രസ് കറുകച്ചാൽ മണ്ഡലം പ്രസിഡന്റ് അഖിൽ പാലൂർ പറയുന്നത് ഇങ്ങനെ…
കറുകച്ചാൽ: വാഹന പരിശോധനയ്ക്കിടയിൽ എഎസ്ഐ ബൈക്ക് യാത്രക്കാരനെ അസഭ്യം പറഞ്ഞതായി പരാതി. സംഭവത്തിൽ കറുകച്ചാൽ സ്റ്റേഷനിലെ എഎസ്ഐ ഷാജിമോനെതിരെ യൂത്ത് കോണ്ഗ്രസ് കറുകച്ചാൽ മണ്ഡലം പ്രസിഡന്റ് അഖിൽ പാലൂർ ചങ്ങനാശേരി ഡിവൈഎസ്പിയ്ക്ക് പരാതി നൽകി. വ്യാഴാഴ്ച വൈകുന്നേരം അഞ്ചിന് ചങ്ങനാശേരി-വാഴൂർ റോഡിൽ പോലീസ് സ്റ്റേഷനു സമീപമായിരുന്നു സംഭവം. ചങ്ങനാശേരി ഭാഗത്തു നിന്നും കറുകച്ചാലിലേക്ക് പോകുകയായിരുന്ന അഖിലിന്റെ ബൈക്കിനെ പിന്തുടർന്ന എത്തിയ പോലീസ് ജീപ്പ് റോഡിനു കുറുകെ നിർത്തുകയും വാഹനത്തിലുണ്ടായിരുന്ന എഎസ്ഐ മൊബൈലിൽ സംസാരിച്ചുവെന്നാരോപിച്ച അസഭ്യം പറയുകയുമായിരുന്നു. കാര്യം തിരക്കിയപ്പോൾ താൻ മദ്യപിച്ചിട്ടുണ്ടോ എന്നു ചോദിച്ച് ഉൗതിക്കുകയും തട്ടിക്കയറുകയും 400 രൂപ പിഴ അടയ്ക്കണമെന്നും എഎസ്ഐ പറഞ്ഞതായി പരാതിയിൽ പറയുന്നു. എന്നാൽ കാരണം വ്യക്തമാക്കുവാൻ എഎസ്ഐ തയ്യാറായില്ല. സ്റ്റേഷനിൽ എത്തി എസ്ഐയെ കണ്ട് വിവരം തിരക്കിയശേഷമെ താൻ പിഴ അടയ്ക്കു എന്നു പറഞ്ഞപ്പോൾ എഎസ്ഐ പോയതായും അഖിൽ പറഞ്ഞു.
Read Moreഒന്നരക്കോടിയുടെ കാമറകൾ, പോലീസ് സ്റ്റേഷൻ നവീകരിച്ചു, പാതകൾ റെഡി! മണ്ഡലകാലം 16ന് തുടങ്ങും; എരുമേലി ഒരുങ്ങി
എരുമേലി: 41 ദിവസത്തെ ശബരിമല മണ്ഡലകാലം 16ന് തുടങ്ങും. എരുമേലി ടൗണ് പൂർണമായി നിരീക്ഷിക്കുന്നതിന് ആദ്യഘട്ടത്തിൽ 36 സ്ഥിരം കാമറകൾ സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. പദ്ധതിക്ക് ഒന്നര കോടി രൂപയാണ് ചെലവിടുക. എരുമേലി പോലീസ് സ്റ്റേഷൻ നവീകരണ ജോലികളും പൂർത്തിയാകാറായി. ഇതിന്റെ ഉത്ഘാടനം 20ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർവഹിക്കും. പോലീസിന്റേത് കൂടാതെ 15 സ്ഥിരം കാമറകൾ പഞ്ചായത്ത് സ്ഥാപിക്കുന്നുണ്ട്. ഇതിന് 15 ലക്ഷം രൂപയാണു ചെലവിടുക. മരാമത്ത് വകുപ്പിന്റെ ഇലക്ട്രോണിക്സ് വിഭാഗമാണ് പഞ്ചായത്തിന്റെ കാമറകൾ സ്ഥാപിക്കുന്നത്. പോലീസിനു വേണ്ടി കാമറകളുടെ ജോലികൾ നിർവഹിക്കുന്നത് കെൽട്രോണാണ്. ടൗണിൽ 51 പോയിന്റുകളിലായി സ്ഥാപിക്കുന്ന പഞ്ചായത്ത് -പോലീസ് കാമറകളിലെ ദൃശ്യങ്ങൾ പോലീസ് കണ്ട്രോൾ റൂമിൽ തത്സമയം തന്നെ ലഭിക്കും. ഏതാനും കടകൾ ഒഴികെ ദേവസ്വം ബോർഡിലെ ലേലങ്ങൾ പൂർത്തിയായി. ഒന്നാം ഘട്ടം കഴിഞ്ഞ സീസണിൽ ഉദ്ഘാടനം ചെയ്ത…
Read Moreപാലഭിഷേകവും കട്ടൗട്ടുമില്ല; നിർധന യുവതിയുടെ വിവാഹം നടത്തിക്കൊടുത്ത് കോട്ടയത്തെ വിജയ് ആരാധകർ
ഇളയദളപതി വിജയുടെ പുതിയ ചിത്രം സർക്കാർ റിലീസിനു മുമ്പേ തന്നെ വാർത്തകളിൽ ഇടം നേടിയിരുന്നു. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി 180 അടി ഉയരത്തിലുള്ള വിജയുടെ കട്ടൗട്ട് സ്ഥാപിച്ചാണ് ആരാധകർ വിജയ്യോടുള്ള സ്നേഹം കാട്ടിയത്. എന്നാൽ ഇതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമാകുകയാണ് കോട്ടയത്തെ വിജയ് ആരാധകർ. പാലഭിഷേകത്തിനും കട്ടൗട്ട് സ്ഥാപിക്കുന്നതിനും പകരമായി നിർധനയായ ഒരു പെണ്കുട്ടിയുടെ വിവാഹം നടത്തിയാണ് ഇവർ തങ്ങളുടെ പ്രിയതാരത്തിന്റെ വരവ് ആഘോഷിച്ചത്. ചങ്ങനാശേരി ചീരംചിറ സ്വദേശിയായ സിനു സിബിയുടെയും വാഴപ്പള്ളി സ്വദേശിയും മെഡിക്കൽ കോളജ് സാന്ത്വനം ട്രസ്റ്റിലെ അന്തേവാസിയുമായ കെ.എം. മോനിഷയുടെയും വിവാഹമാണ് കോട്ടയത്തെ വിജയ് ആരാധകർ നടത്തി കൊടുത്തത്. ബി.കോം, ഫിനാൻസ് അക്കൗണ്ടിംഗ് പഠനം പൂർത്തിയാക്കിയ മോനിഷ എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ്. വിവാഹ ചിലവിനുള്ള പണം എങ്ങനെ കണ്ടെത്തുമെന്ന് വിഷമിച്ചു നിന്ന പെണ്കുട്ടിയെ തേടി വിജയ് ഫാൻസിന്റെ കരം എത്തുകയായിരുന്നു.…
Read Moreകോട്ടയം മെഡിക്കൽ കോളജിൽ പോലീസ് മർദിച്ചെന്നാരോപിച്ച് ചികിത്സയിൽ കഴിഞ്ഞ രോഗി വാർഡിൽനിന്ന് മുങ്ങി ? സ്കാനിംഗിനായി പോയ രോഗി പിന്നീട് വാർഡിൽ തിരിച്ചെത്തിയിട്ടില്ല
ഗാന്ധിനഗർ: പോലീസ് മർദിച്ചെന്ന് ആരോപിച്ചു കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗി വാർഡിൽനിന്ന് മുങ്ങി. വാർഡിൽനിന്ന് രോഗിയെ കാണാനില്ലെന്ന വിവരം ഡോക്ടർമാർ ഗാന്ധിനഗർ പോലീസിൽ അറിയിച്ചു. സ്കാനിംഗിനായി പോയ ആളാണ് രാത്രിയായിട്ടും തിരിച്ചെത്താതിരുന്നത്. മൂവാറ്റുപുഴ മേക്കടന്പ് പുതുവാ തോട്ടത്തിൽ ബിനു പി. ജോസഫാ (41) ണ് മെഡിക്കൽ കോളജിലെ 11-ാം വാർഡിൽനിന്ന് മുങ്ങിയത്. കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്കുശേഷമാണു മൂവാറ്റുപുഴ എസ്ഐ മർദിച്ചെന്നാരോപിച്ച് ചികിത്സ തേടിയെത്തിയത്. കെ എസ്ആർടിസി കുമളി ഡിപ്പോയിലെ മെക്കാനിക്കായ ഇയാൾ മദ്യപിച്ചെത്തി മർദിക്കുന്നുവെന്ന മാതാവിന്റെ പരാതിയെ തുടർന്നായിരുന്നു മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചത്. ഒരു വക്കീലും സുഹൃത്തും ഉണ്ടായിരുന്നുവെന്നും ഇവർ പോലീസ് കാന്റീനിൽ കാപ്പി കുടിക്കാൻ പോയപ്പോൾ എസ്ഐ വരികയും ബിനുവിനെ മർദിക്കുകയും ആയിരുന്നുവെന്നാണ് പരാതി. ബുധനാഴ്ച രാത്രിയിൽ നടത്തിയ വിദഗ്ധ പരിശോധനകളിലും എക്സ്റേയിലും ഇയാൾക്ക് മർദനമേറ്റ രീതിയിലുള്ള പരിക്കുകളോ, മറ്റ് ലക്ഷണങ്ങളോ…
Read Moreപോലീസ് ട്രാഫിക് വിഭാഗത്തിലേക്ക്റിക്രൂട്ട്മെന്റിന്റെ പേരിൽ തട്ടിപ്പ്; മൂന്ന് പേർ അറസ്റ്റിൽ; സംഘത്തിൽ കൂടുതൽ പേർ ഉള്ളതായി പോലീസ്
കോട്ടയം: പോലീസ് ട്രാഫിക് വിഭാഗത്തിലേക്കു റിക്രൂട്ട്മെന്റിന്റെ പേരിൽ തട്ടിപ്പ് നടത്തിയ സംഘത്തിൽ കൂടുതൽ പേർ. ഇവരെ പിടികൂടുന്നതിനായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. റിക്രൂട്ടുമെന്റിന്റെ പേരിൽ സംസ്ഥാനത്തുടനീളം വ്യാപക തട്ടിപ്പ് നടത്തിയ സംഘത്തിലെ ഏതാനും പേരെ ഇന്നലെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. പോലീസിന്റെ കണ്മുന്നിലൂടെ നടത്തിയ തട്ടിപ്പ് മൂന്നു ദിവസം കഴിഞ്ഞാണു പോലീസിനു പിടികൂടാനായത്. നഗരത്തിലൂടെ വ്യാജ പോലീസ് ബോർഡുപയോഗിച്ചു നടത്തിയ വാഹനയാത്രയ്ക്കിടെ ട്രാഫിക് ഡൂട്ടിയിലുള്ളവർ സല്യൂട്ട് ചെയ്ത സംഭവം വരെയുണ്ടായതായി പോലീസ് ചോദ്യം ചെയ്യലിൽ പ്രതികൾ പറഞ്ഞു. സിഐ, എസ്ഐ റാങ്കിലുള്ള പോലീസുകാർ ഉപയോഗിക്കുന്ന നക്ഷത്രങ്ങളുള്ള വേഷം വാടകയ്ക്കെടുത്താണു സംഘം തട്ടിപ്പ് നടത്തിയത്. കോട്ടയം കടുവാക്കുളത്തെ സ്കൂളിൽ നടന്ന റിക്രൂട്ടുമെന്റുമായി ബന്ധപ്പെട്ട് അയ്മനം ഒളശ ചെല്ലിത്തറ ബിജോയ് മാത്യു (36), പനച്ചിക്കാട് കൊല്ലാട് വട്ടക്കുന്നേൽ പി.പി. ഷൈമോൻ (40), മൂലേടം കുന്നന്പള്ളി വാഴക്കുഴിയിൽ സനിതാമോൾ ഡേവിഡ് (30)…
Read Moreഎടിഎം കവർച്ചാ കേസിലെ പ്രതികളെ കേരളത്തിൽ എത്തിച്ചു; ഏറ്റുമാനൂരിലെ ഹൈടെക് സെല്ലിൽ എത്തിച്ച് ചോദ്യം ചെയ്യും
കോട്ടയം: എറണാകുളം, തൃശൂർ എന്നിവിടങ്ങളിൽ നടന്ന എടിഎം കവർച്ചാ കേസിൽ പിടികൂടിയ പ്രതികളെ കേരളത്തിൽ എത്തിച്ചു. മൂന്നുപേരെയാണു പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. മോഷണത്തിനുശേഷം ഹരിയാന ഷിക്കപ്പുർ മേവാത്തിലേക്കു കടന്ന സംഘത്തിലെ മുഖ്യപ്രതികളായ രാജസ്ഥാൻ സ്വദേശി പപ്പി മിയോ, ഹനീഫ്, നസീം ഖാൻ എന്നിവരാണു പിടിയിലായത്. ഇവരിൽ ഫനീഫ്, നസീം ഖാൻ എന്നിവരെയാണ് കോട്ടയത്ത് ചങ്ങനാശേരിയിൽ എത്തിച്ചിരിക്കുന്നത്. ഇവിടെനിന്നും ഇവരെ ഏറ്റുമാനൂരിലെ പോലീസിന്റെ ഹൈടെക് സെല്ലിൽ എത്തിച്ച് ചോദ്യം ചെയ്യുമെന്നാണ് വിവരം. അതേസമയം ഡൽഹിയിലെ ബൈക്ക് മോഷണക്കേസിൽ തിഹാർ ജയിലിൽ റിമാൻഡിൽ കഴിയുന്ന പപ്പി മിയോയെ പോലീസ് കസ്റ്റഡിയിൽ ലഭിച്ചിട്ടില്ല. ഇയാൾക്കായി കോടതിയിൽ പോലീസ് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കസ്റ്റഡിയിൽ ലഭിക്കുന്ന മുറയ്ക്ക് ഇയാളെയും കേരളത്തിൽ എത്തിക്കും. ഷിക്കപ്പുർ പോലീസിന്റെ സഹായത്തോടെ കവർച്ചാ സംഘങ്ങളുടെ ഗ്രാമമായ മേവാത്തിൽനിന്നുമാണ് ഹനീഫിനെയും നസീമിനെയും സംഘം പിടികൂടിയത്. ട്രക്ക് ഡ്രൈവറാണ് നസീം ഖാൻ.…
Read More