എരുമേലി: നാടിനെ ആശങ്കയിലാക്കി കാണാതായ കുട്ടികൾ തിരിച്ചെത്തിയപ്പോൾ ദുരൂഹത. ഇന്നലെ രാവിലെ പത്തോടെ നാല് കുട്ടികളും വനമിറങ്ങിയപ്പോൾ നാട്ടുകാരുടെ ആശങ്ക ഒഴിഞ്ഞെങ്കിലും ദുരൂഹതകൾ ബാക്കി. വീട്ടുകാരും നാട്ടുകാരും പോലീസും വനപാലകരുമെല്ലാം ആശങ്കയിലായ മണിക്കൂറുകൾ ആണ് ഒടുവിൽ ആശ്വാസത്തിലേക്ക് വഴിമാറിയതെങ്കിലും നാല് കുട്ടികൾ വനത്തിനുള്ളിൽ ഒരു രാത്രി ചെലവിട്ടതിലെ യാഥാർഥ്യം ഇപ്പോഴും സംശയങ്ങളുടെ മുൾമുനയിൽ നിൽക്കുകയാണ് . പതിനെട്ടിന് താഴെ പ്രായമുള്ള നാല് കുട്ടികളാണ് എലിവാലിക്കര ഈസ്റ്റിൽ വനത്തിൽ വിറക് ശേഖരിക്കാൻ എന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം വീട്ടിൽ നിന്നും പോയ ശേഷം കാണാതായി ഒരു പകലും ഒരു രാത്രിക്കും ശേഷം തിരികെ വീടണഞ്ഞത്. അയൽവാസികളാണ് നാലു പേരും. ഞായറാഴ്ച രാവിലെ 11 മുതൽ ആണ് ഇവരെ കാണാതായത്. വൈകുന്നേരം ഇവർ വീടുകളിൽ തിരിച്ചെത്തിയില്ല. തുടർന്ന് നടന്ന തെരച്ചിൽ ഏറെ സാഹസമായിരുന്നു. രാത്രിയിൽ തെരയുന്നതിനിടെ വനത്തിൽ ആനയുടെ മുന്നിൽ…
Read MoreCategory: Kottayam
ശരിക്കും കർഷകനാണോന്നറിയാൻ; കാർഷിക വായ്പ ലഭിക്കുന്നതിന് ഇനി മുതൽ കൃഷി ഓഫീസറുടെ സാക്ഷ്യപത്രം വേണം; വായ്പയെടുത്തവരിൽ ഭൂരിഭാഗവും കർഷകരല്ലെന്ന് കൃഷി വകുപ്പ്
കടുത്തുരുത്തി: കാർഷിക വായ്പ ലഭിക്കുന്നതിന് ഇനി മുതൽ കൃഷി ഓഫീസറുടെ സാക്ഷ്യപത്രം വേണം. വായ്പയ്ക്കു അപേക്ഷിക്കുന്നയാൾ കർഷകനാണെന്ന് ഉറപ്പാക്കുന്നതിനാണ് പുതിയ നിബന്ധന. കൃഷി ആവശ്യങ്ങൾക്കല്ലാതെ കാർഷിക വായ്പ വ്യാപകമായി ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തിലാണ് കൃഷി വകുപ്പിന്റെ ഇടപെടൽ. വായ്പ ദുരുപയോഗവുമായി ബന്ധപ്പെട്ട് മുന്പ് പലവിധ ആക്ഷേപങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് നടപടി. ഇക്കാര്യത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വ്യാപകമായി ദുരുപയോഗം നടന്നതായി കണ്ടെത്തിയതോടെയാണ് ഇക്കാര്യത്തിൽ ഇങ്ങനെയൊരു നിർദേശം വന്നിരിക്കുന്നത്. പലിശയിളവ് മുതലെടുത്ത് വായ്പയെടുത്തവരിൽ ഭൂരിഭാഗവും കർഷകരല്ലെന്നാണ് കൃഷി വകുപ്പിന്റെ കണ്ടെത്തൽ. കൂടാതെ പ്രളയം ബാധിച്ച കർഷകരുടെ വായ്പയക്ക് മൊറട്ടോറിയം നൽകുന്നതുമായി ബന്ധപ്പെട്ട നടപടികൾ പോലും ദുരുപയോഗം മൂലം നടക്കാത്ത സാഹചര്യമാണ്. വായ്പ ദുരുപയോഗം കർഷകരെയാണ് ഏറേ ബാധിക്കുന്നത്. സ്വർണപണയത്തിൽ ബാങ്കുകൾ കാർഷിക വായ്പ നൽകുന്നതിനെതിരെ റിസർവ് ബാങ്കിന് പരാതി നൽകാൻ തയാറെടുക്കുകയാണ് കൃഷി വകുപ്പ്. ഇത്തരത്തിൽ വായ്പ നൽകുന്നതിന്…
Read Moreഈ കുരുക്കിനി എന്നു തീരും? കോട്ടയം നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നടപടിയായില്ല
കോട്ടയം: നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള ശാശ്വത പരിഹാരമാർഗങ്ങളെക്കുറിച്ച അധികൃതർ ആലോചിക്കുന്നതേയില്ല. പ്രാഥമികമായി ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ പോലും ചെയ്യുന്നില്ല എന്നാണ് ആക്ഷേപം. സ്ഥലമുള്ള ഇടങ്ങളിൽ ബസ് ബേ സ്ഥാപിച്ചാൽ കുരുക്കഴിക്കാൻ കഴിയും. എന്നാൽ ബസ് ബേ നിർമിച്ച ശേഷം അവ പൊളിച്ചു മാറ്റുന്നത് കോട്ടയത്തല്ലാതെ മറ്റൊരിടത്തും കാണില്ല. അനശ്വര തിയറ്ററിനു മുന്നിൽ സ്ഥാപിച്ച ബസ് ബേ പിന്നീട് അവിടെ നിന്ന് നീക്കി. തിരുനക്കര ബിഎസ്എൻഎൽഓഫീസിനു മുന്നിലെ സ്റ്റോപ്പ് അനശ്വര തിയറ്റിനു സമീപത്തേക്ക് മാറ്റാനായിരുന്നു നിർദേശം. ഇതിനാണ് പുതിയ ബസ്ബേ നിർമിച്ചത്. തിരുനക്കര ഭാഗത്തെ കുരുക്കഴിക്കാൻ കഴിയുന്നതായിരുന്നു ഈ തീരുമാനം. പക്ഷേ പുതിയ ബസ് ബേ നിർമിച്ചെങ്കിലും ബസ് സറ്റോപ്പ് മാറ്റിയില്ല. ഒടുവിൽ ബസ് ബേ തന്നെ പൊളിച്ചു നീക്കി. അത്തരം തുഗ്ലക് പരിഷ്കാരങ്ങളാണ് കോട്ടയം നഗരത്തിൽ നടപ്പാക്കുന്നത്. ഇതാരുടെ താൽപര്യങ്ങൾക്കു വേണ്ടിയാണെന്ന് വ്യക്തമല്ല. കോട്ടയം നഗരത്തിൽ ഒരിടത്തും…
Read Moreകോട്ടയവും വള്ളംകളിയുടെ ആരവങ്ങളിലേക്ക്; താഴത്തങ്ങാടി വള്ളംകളി 18ന് ; രജിസ്ട്രേഷൻ 14ന് വൈകുന്നേരം നാലിന് അവസാനിക്കും
കോട്ടയം: പ്രസിദ്ധമായ താഴത്തങ്ങാടി വള്ളംകളി 18ന് ഉച്ചകഴിഞ്ഞ് താഴത്തങ്ങാടി ആറ്റിൽ നടക്കും. കോട്ടയം വെസ്റ്റ് ക്ലബാണ് വള്ളംകളിയുടെ സംഘാടകർ. പ്രമുഖ ചുണ്ടൻവള്ളങ്ങൾ അടക്കം കഴിഞ്ഞ വർഷത്തേതിലും കൂടുതൽ കളിവള്ളങ്ങൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. രജിസ്ട്രേഷൻ, ഫണ്ട് ഓഫീസ് ഉദ്ഘാടനം കഴിഞ്ഞു. ഓണത്തോടനുബന്ധിച്ച് നടത്താനിരുന്ന വള്ളംകളി പ്രളയം കാരണമാണ് മാറ്റിവച്ചത്.മീനച്ചിലാറിന്റെ ഇരുകരകളിലും നിന്നു വള്ളംകളി സുഗമമായി വീക്ഷിക്കുന്നതിനുള്ള ക്രമീകരണങ്ങൾ അവസാന ഘട്ടത്തിലാണ്. രണ്ടു ട്രാക്കുകളിലാണ് മത്സരങ്ങൾ നടക്കുന്നത്. മുഖ്യപവലിയൻ, ട്രാക്ക്, ഫിനിഷിംഗ് പോയിന്റ് എന്നിവയുടെ നിർമാണം അടുത്ത ദിവസം ആരംഭിക്കും. കളിവള്ളങ്ങളുടെ രജിസ്ട്രേഷൻ 14ന് വൈകുന്നേരം നാലിന് അവസാനിക്കും. തുടർന്ന് ക്യാപ്റ്റൻമാരുടെ യോഗവും ട്രാക്ക് നിർണയവും നടക്കും. രജിസ്ട്രേഷൻ സംബന്ധിച്ച വിവരങ്ങൾക്ക് 9447052184, 9447355901 എന്ന നന്പരിൽ ബന്ധപ്പെടേണ്ടതാണ്.
Read Moreകോഴിമോഷണവും ഓലിയിടലും ; പാമ്പാടിക്കാർക്ക് ഉറക്കമില്ലാത്ത രാത്രി സമ്മാനിച്ച് കുറുക്കന്മാരുടെ വിളയാട്ടം
കോട്ടയം: പാന്പാടിയിലെ കുറുക്കന്മാരെ എങ്ങനെയെങ്കിലും പിടൂകുടണമെന്ന ആവശ്യവുമായി ജനങ്ങൾ സമര രംഗത്തിറങ്ങാനുള്ള ആലോചനയിലാണ്. കുറുക്കൻമാരെക്കൊണ്ട് അത്രയ്ക്കു ശല്യമായിത്തുടങ്ങി. ചെറിയ കാടുള്ള മിക്കപ്രദേശങ്ങളും കുറുക്കന്മാർ കൈയടക്കിയെന്നാണ് ജനങ്ങളുടെ പരാതി. രാത്രിയിൽ കുറുക്കന്റെ ഓലിയിടൽ നാട്ടുകാരുടെ ഉറക്കംകെടുത്തുന്നു. ദിവസങ്ങൾ കഴിയും തോറും കോഴികളുടെ എണ്ണവും കുറയുകയാണ്. ഇങ്ങനെ പോയാൽ കോഴികളെ കിട്ടാതാവുന്പോൾ കുട്ടികളെ ആക്രമിക്കുമോ എന്ന ഭയപ്പാടിലാണ് നാട്ടുകാർ. പൂതകുഴി, മുളേക്കുന്ന്, നെടുങ്ങോട്ടുമല, അട്ടിപ്പടി, കന്നുവെട്ടി, കൈതമറ്റം, മൂരിപ്പാറ ഭാഗത്താണ് കുറുക്കശല്യം വർധിച്ചത്. ശല്യം വർധിച്ചതോടെ കോഴിക്കൂടുകൾക്ക് ചുറ്റും ഇരുന്പു വല സ്ഥാപിച്ചെങ്കിലും വലതകർത്താണ് കോഴികളെ പിടികൂടുന്നത്. എത്രയും വേഗം വനം വകുപ്പ് കെണിക്കൂട് സ്ഥാപിച്ച് കുറുക്കന്മാരെ പിടികൂടി കാട്ടിലേക്ക് വിടണമെന്നാണ് ജനങ്ങളുടെ ആവശ്യം. റബ്കോ ഭാഗത്ത് ഫാക്ടറി മാലിന്യം നിക്ഷേപിക്കുന്ന സ്ഥലത്തും വെട്ടാതെ കിടക്കുന്ന തോട്ടങ്ങളുമാണ് കുറുക്കന്റെ ആവാസ കേന്ദ്രമെന്നു പറയുന്നു. മാലിന്യം നീക്കം ചെയ്യുകയും കാടുകൾ വെട്ടിത്തെളിക്കുകയും…
Read Moreവണ്ണപ്പുറത്ത് കഴുത്തറപ്പൻ ബ്ലേഡ് മാഫിയ സംഘങ്ങൾ വിലസുന്നു; തമിഴ് വട്ടിപ്പലിശക്കാർ എത്തുന്നത് തുണിക്കച്ചവടത്തിന്റെ മറവിൽ
വണ്ണപ്പുറം: പഞ്ചായത്തിൽ തമിഴ്നാട്ടിൽ നിന്നുള്ള ബ്ലേഡ് മാഫിയ സംഘങ്ങൾ പിടിമുറുക്കുന്നു. വട്ടിപ്പലിശക്കാരായ സംഘങ്ങൾ വീട്ടമ്മമാരെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത.് ഇവർക്ക് പണം നൽകി കൂടിയ പലിശ നിരക്ക് ഈടാക്കും. പതിനായിരം രൂപ നൽകിയാൽ പന്ത്രണ്ട് ആഴ്ചകൾ കൊണ്ട് പന്ത്രണ്ടായിരം തിരികെ നൽകണമെന്നാണ് ഇവരുടെ നിബന്ധന. പണം പലിശയ്ക്ക് എടുക്കുന്പോൾ ഒരു കാർഡും ഇവർ നൽകും. ഈ കാർഡിന് ഫീസായി 125 രൂപയും ഇടാക്കും. ശനിയാഴ്ച തോറും ഇവർ ഇരുചക്രവാഹനങ്ങളിലെത്തിയാണ് വീടുകളിൽ നിന്നും പണം പിരിക്കുന്നത്. നേരത്തെ ഇത്തരത്തിൽ വ്യാപകമായ തോതിൽ തമിഴ്നാട് സംഘങ്ങൾ ഇവിടെയെത്തി പണപ്പിരിവു നടത്തിയിരുന്നു. പിന്നീട് കുബേരക്കേസുകളുടെ പേരിൽ പോലീസ് നടപടി ശക്തമായതോടെയാണ് ഇവരുടെ എണ്ണം കുറഞ്ഞത്. ഇപ്പോൾ തുണിക്കച്ചവടത്തിന്റെ മറവിലാണ് പണം തട്ടിപ്പ്. ഇൻസ്റ്റാൾമെന്റ് തുണി കച്ചവടമെന്ന പേരിലാണ് ബ്ലേഡ് മാഫിയകൾ പണമിടപാടുകൾ നടത്തുന്നത്. പണം പിരിക്കാൻ വരുന്പോൾ ഇവരുടെ വാഹനത്തിനു പിന്നിൽ മറ്റുള്ളവരുടെ…
Read Moreആറ് വര്ഷം മുമ്പ് നാടുവിട്ട സിസിലി എവിടെ? എരുമേലിയില് നിന്നും ഇഷ്ടപ്പെട്ടയാള്ക്കൊപ്പം നാടുവിട്ട വീട്ടമ്മയെ തേടി പോലീസ്
എരുമേലി: തെളിയാത്ത പഴയ കേസുകൾ പുനരന്വേഷിക്കുന്നതിന്റെ ഭാഗമായി വീട്ടമ്മയുടെ തിരോധാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പമ്പാവാലി എഴുകുംമണ്ണ് സ്വദേശിനിയായ സിസിലി (35 ) ആണ് ആറ് വർഷം മുമ്പ് നാട് വിട്ടത്. ഇഷ്ടപ്പെട്ടയാൾക്കൊപ്പം ആണ് നാട് വിട്ടതെന്ന് അറിഞ്ഞെങ്കിലും ഇവരെപ്പറ്റി നാളിതുവരെ വിവരങ്ങളൊന്നുമില്ലെന്ന് വീട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് കേസിൽ വീണ്ടും അന്വേഷണം ആരംഭിച്ചതെന്ന് എരുമേലി എസ്ഐ ശ്രീജിത്ത് അറിയിച്ചു. 2012 ഡിസംബർ 30 നാണ് വീട്ടമ്മ അപ്രത്യക്ഷയായത്. ഇത് സംബന്ധിച്ചു എരുമേലി പോലീസ് സ്റ്റേഷൻ ക്രൈം 5/13 പ്രകാരം എടുത്ത കേസിലാണ് ഇപ്പോൾ അന്വേഷണം തുടരാൻ തീരുമാനിച്ചിരിക്കുന്നത്. ഇവരെപ്പറ്റി എന്തെങ്കിലും അറിവുണ്ടെങ്കിൽ എരുമേലി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പർ. എരുമേലി എസ് ഐ 9497980317.
Read Moreശബരിമല പോകാൻ ബസുണ്ട്; ടയറും ഡീസലുമില്ല! കെഎസ്ആർടിസിയുടെ മണ്ഡലകാല സർവീസ് ഇഴയുമെന്ന് ആശങ്ക
കോട്ടയം: ടയറും ഡീസലും സ്പെയർപാർട്സുമില്ലാത്തതിനാൽ കെഎസ്ആർടിസിയുടെ മണ്ഡലകാല സർവീസ് ഇഴയുമെന്ന് ആശങ്ക. വിവിധ ഡിപ്പോകളിൽ നിന്നു കോട്ടയത്ത് എത്തിക്കുന്ന ബസുകൾ മെച്ചപ്പെട്ട ടയറുകളിട്ടു വരാൻ നിർദേശമുണ്ട്. എന്നാൽ കോട്ടയത്ത് സ്പെഷൽ സർവീസിന് അയയ്ക്കുന്ന ബസുകൾക്ക് വേണ്ടിടത്തോളം ടയറുകളില്ല. പുതിയ ടയറുകൾ ഒരു മാസമായി കോട്ടയത്ത് ലഭിക്കുന്നില്ല. അടുത്തയിടെ ബോഡി ചെയ്തു വന്ന ബസുകളിൽ ഒഴികെ തേഞ്ഞ ടയറുകളാണ് ഏറെയും. കോട്ടയത്ത് അധികമായി എത്തുന്ന 50 ബസുകൾക്കുള്ള ഡീസൽ ക്വോട്ട പ്രത്യേകമായി എത്തിയില്ലെങ്കിൽ സർവീസ് മുടങ്ങും. നിലവിൽ കുമളി, ചെങ്ങന്നൂർ, മല്ലപ്പള്ളി ഡിപ്പോ ബസുകളും കോട്ടയത്താണ് ഇന്ധനം നിറയ്ക്കുന്നത്. ശബരിമല സ്പെഷൽ സർവീസ് ബസുകൾക്ക് ദിവസം 1500 ലിറ്റർ ഡീസൽ അധികമായി ലഭിക്കണം. സ്പെയർ പാർട്സുകളുടെ ക്ഷാമവും കോട്ടയത്ത് രൂക്ഷമാണ്. കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡിൽ ശബരിമല സ്പെഷൽ ബസുകൾ പാർക്കു ചെയ്യാനും വിരിപ്പന്തൽ തയാറാക്കാനും സൗകര്യമില്ലെന്നതും നിലവിൽ പരമിതിയാണ്.…
Read Moreമണ്ഡലകാലം 16ന് ആരംഭിക്കും! തകര്ന്നടിഞ്ഞ പമ്പയില് വേണ്ടത് അടിസ്ഥാന സൗകര്യം
പന്പ: പന്പയിൽ അടിസ്ഥാനസൗകര്യവികസനം എവിടെയുമെത്തിയില്ല. മണ്ഡലകാലം 16ന് ആരംഭിക്കുമെന്നിരിക്കേ പന്പയുമായി ബന്ധപ്പെട്ട് ഏറ്റെടുത്തിട്ടുള്ള പുനരുജ്ജീവന പ്രവർത്തനങ്ങൾ പാതിവഴിയിലാണ്. പ്രാഥമിക സൗകര്യങ്ങളെങ്കിലും ഭക്തർക്ക് ഒരുക്കുന്നതിനായി പ്രളയബാധിത പന്പ ത്രിവേണിയിൽ ശ്രമങ്ങൾ തുടങ്ങിയത്. എന്നാൽ തീർഥാടനകാലം ആരംഭിക്കാറാകുന്പോഴും ദേവസ്വം ബോർഡും ടാറ്റാ പ്രോജക്ടും ഏറ്റെടുത്തിട്ടുള്ള പദ്ധതികൾ പലതും പൂർത്തീകരണത്തിലെത്തിയിട്ടില്ല.പ്രാഥമികസൗകര്യങ്ങൾ പോലും ഭക്തർക്കു നിഷേധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ശുചിമുറികൾ ഉപയോഗയോഗ്യമായിട്ടില്ല. പകരമായി നിർദേശിക്കപ്പെട്ടിരിക്കുന്ന ബയോ ടോയ് ലറ്റുകളാണ്. ഇവയുടെ സ്ഥാപനം ആയിട്ടില്ല. പന്പ സ്നാനത്തിനുള്ള സൗകര്യവും പരിമിതമാണ്. പന്പയിലെ കെട്ടിടങ്ങളെല്ലാം വെള്ളപ്പൊക്കത്തിൽ തകർന്നതാണ്. ഇവയുടെ പുനരുദ്ധാരണം എവിടെയുമെത്തിയില്ല. പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യവും കുടിവെള്ളം, ഭക്ഷണം എന്നിവയുമാണ് അടിസ്ഥാന സൗകര്യങ്ങളായി ഒരുങ്ങേണ്ടതുണ്ട്.പന്പയിലെ ശുചിമുറി സമുച്ചയത്തിലെ 180 എണ്ണമാണ ്പ്രളയത്തേ തുടർന്ന് തകർന്നത്. കെട്ടിടത്തിലെ 270 ശുചിമുറികൾ നന്നാക്കിയെടുത്തെങ്കിലും ഇവുയടെ സെപ്റ്റിക് ടാങ്ക് പന്പയിലെ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് എന്നിവയുടെ പണികൾ എവിടെയുമെത്തിയില്ല. ശുചിമുറികളിലേക്ക് വെള്ളം…
Read Moreസംസ്ഥാനത്ത് എത്ര ഇതര സംസ്ഥാന തൊഴിലാളികളുണ്ട് ? ദിവസവും കേരളത്തിലേക്ക് എത്തുന്നത് നൂറുകണക്കിന് തൊഴിലാളികൾ;ഒരു കണക്കുമില്ലാതെ പോലീസും
കോട്ടയം: സംസ്ഥാനത്ത് കഴിയുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ കണക്ക് ഇപ്പോഴും അവ്യക്തം. തൊഴിൽ ചെയ്യുന്നതിനായി കേരളത്തിൽ എത്തുന്ന ഇതര സംസ്ഥാനക്കാരെ സംബന്ധിച്ച വിവരം തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ ഹാജരാക്കണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും എല്ലാവരും പാലിക്കുന്നില്ല. ഇതാണ് രണ്ടാഴ്ച മുൻപ് പാറന്പുഴയിൽ പാറമടയിൽ കാണപ്പെട്ട മൃതദേഹം തിരിച്ചറിയാൻ കഴിയാതിരുന്നത്. . മരിച്ചത് ഇതര സംസ്ഥാനക്കാരനാണെന്ന് വ്യക്തമായെങ്കിലും അയാൾ ആരുടെ കീഴിലാണ് ജോലിക്കു വന്നത്, ഏതു സ്വദേശി തുടങ്ങിയ വിവരങ്ങൾ ലഭിക്കാൻ വൈകി. കേരളത്തിൽ ഇതര സംസ്ഥാനക്കാരായ കുറ്റവാളികൾ പെരുകാൻ കാരണം ഇവരുടെ വിവരങ്ങൾ രേഖപ്പെടുത്താത്തതുമാണ്. കേരളത്തിൽ കുറ്റം ചെയ്ത് അന്യനാട്ടിലേക്ക് കടന്നാൽ ഇയാളുടെ പൊടിപോലും കണ്ടുപിടിക്കാനാവാതെ പോലീസും കുഴയും. അന്യ സംസ്ഥാനക്കാരായ തൊഴിലാളികളുടെ ഫോട്ടോയും വിരലടയാളവും പോലീസ് സ്റ്റേഷനിൽ സൂക്ഷിക്കണമെന്നാണ് വ്യവസ്ഥയെങ്കിലും കേരളത്തിൽ ഇപ്പോഴുള്ള ഇതര സംസ്ഥാനക്കാരിൽ പകുതി പേരുടെ വിവരങ്ങൾ പോലും പോലിസിന്റെ പക്കലില്ല. കോട്ടയം ജില്ലയുടെ വിവിധ…
Read More