നെടുമ്പാശേരി: വരാപ്പുഴയിൽ ഹർത്താലിനിടെ യുവാവിന് ക്രൂരമായി മർദനമേറ്റ സംഭവത്തിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ കേസ് രജിസ്റ്റർ ചെയ്തു. കമ്മീഷൻ ചെയർമാൻ ജസ്റ്റീസ് പി.കെ. ഹനീഫയുടെ നിർദ്ദേശ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ തിങ്കളാഴ്ച്ച പറവൂർ നിയോജക മണ്ഡലത്തിൽ ബിജെപി ആഹ്വാനം ചെയ്ത ഹർത്താലിനിടെയാണ് കുന്നുകര വയൽകര സ്വദേശി അയ്യരുകുഴി വീട്ടിൽ മുഹമ്മദ് ഷാഫിക്ക് മർദനമേറ്റത്. തന്റെ കാറിൽ പതിനഞ്ച് ദിവസം മാത്രം പ്രായമായ കൂട്ടുകാരന്റെ കുട്ടിയെ എറണാകുളത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി വരാപ്പുഴയിൽ വച്ച് ഹർത്താനലുകൂലികൾ കാർ തടയുകയായിരുന്നു. കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ അനുവദിക്കണമെന്ന് മുഹമ്മദ് ഷാഫി അഭ്യർഥിച്ചെങ്കിലും ഹർത്താൽ അനുകൂലികൾ തടയുകയായിരുന്നു. ഇതേതുടർന്ന് കാറിന് പുറത്തിറങ്ങിയ ഷാഫി കുഞ്ഞിന് അടിയന്തിര ചികിൽസ ലഭ്യമാക്കണമെന്ന കാര്യം ഇവരെ പറഞ്ഞ് ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ഹർത്താൽ നടത്തിയവർ ഇയാളെ വളഞ്ഞിട്ട് മർദിക്കുകയായിരുന്നു. പോലീസിന്റെയും മാധ്യമ…
Read MoreCategory: Kottayam
കുടിവെള്ളത്തിനായി നാടും നഗരവും നെട്ടോട്ടമോടുമ്പോൾ കാടുമൂടിയും പൊട്ടിപ്പൊളിഞ്ഞും പൊതുകിണറുകൾ നശിക്കുന്നു
കടുത്തുരുത്തി: തിരിഞ്ഞു നോക്കാനാളില്ലാതെ പൊതുകിണറുകൾ നശിക്കുന്നു. വേനൽമഴയെത്തിയതോടെ വെള്ളക്ഷാമത്തിന് അൽപം ശമനമായെങ്കിലും നാട്ടിൻപുറങ്ങളിലെ ശുദ്ധജലക്ഷാമത്തിന് പരിഹാരം കാണാൻ പറ്റിയ ഏറ്റവും സഹായകമാണ് വേനൽകാലത്തും നിറയെ വെള്ളമുള്ള പൊതുകിണറുകൾ. എക്കാലത്തും നിറയെ ശുദ്ധജലം കിട്ടുന്ന പൊതുകിണറുകളാണ് അധികൃതരുടെ അവഗണന കൊണ്ട് നശിക്കുന്നത്. കടുത്തുരുത്തി, മാഞ്ഞൂർ, കല്ലറ, ഞീഴൂർ പഞ്ചായത്തുകളിൽ ശുദ്ധജലക്ഷാമം രൂക്ഷമായ മേഖലകളിലെല്ലാം പല വാർഡുകളിലും ഒന്നിലേറെ പൊതുകിണറുകളുണ്ട്. പഞ്ചായത്ത് അധികൃതർ കുടിവെള്ള പദ്ധതികൾക്ക് ലക്ഷങ്ങൾ അനുവദിക്കുന്പോൾ നിലവിൽ സമൃദ്ധമായി നാടിന് കുടിനീര് നൽകാൻ കഴിയുന്ന പൊതുകിണറുകളെ അവഗണിക്കുകയാണ്. നിർമിച്ച് രണ്ട് വർഷം കഴിയും മുൻപുതന്നെ മിക്ക കുടിവെള്ള പദ്ധതികളും താളം തെറ്റും. മോട്ടോറുകളുടെ തകരാറും, താങ്ങാനാവാത്ത വൈദ്യുതി കുടിശിഖയും, ജലവിതരണ പൈപ്പുകൾ പൊട്ടിയും, പദ്ധതി കിണറുകളിൽ വേനൽ കാലങ്ങളിൽ വെള്ളം വറ്റിയും തുടങ്ങി പലവിധ കാരണങ്ങളാൽ പുതിയ പദ്ധതികൾ നിലയ്ക്കും. പിന്നീട് ലക്ഷങ്ങൾ വീണ്ടും ചെലവഴിച്ചാണ് പദ്ധതികൾ…
Read Moreഡോക്ടർമാരുടെ സമരം നാലാം ദിവസത്തിലേക്ക് : ദുരിതക്കയത്തിൽ രോഗികൾ; ബദൽ സംവിധാനം ഒരുക്കാതെ സർക്കാരും
കോട്ടയം: ഗവ. ഡോക്ടർമാരുടെ സമരം നാലാം ദിവസത്തിലേക്ക് കടന്നതോടെ പാവപ്പെട്ട രോഗികളുടെ ദുരിതം വർധിച്ചു. സർക്കാർ ആശുപത്രിയെ മാത്രം ആശ്രയിക്കുന്നവരാണ് ഏറെ വലയുന്നത്. ബദൽ സംവിധാനം ഒന്നും സർക്കാർ ചെയ്തിട്ടുമില്ല.ഇതുവരെ ഒപി ബഹിഷ്കരിച്ച് സമരം ചെയ്ത ഡോക്ടർമാർ ഇന്നു മുതൽ രോഗികളെ അഡ്മിറ്റു ചെയ്യുന്നില്ലെന്ന തീരുമാനത്തിലേക്ക് നീങ്ങുകയാണ്. അഡ്മിഷൻ നിഷേധിച്ചതായി ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക് ആശുപത്രികളിലും ഒപി പ്രവർത്തിക്കുന്നില്ല. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേക്ക് ഡോക്ടർമാർ വരുന്നില്ല. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ വന്ന് സ്ഥിരമായി മരുന്നു കഴിക്കുന്ന രോഗികൾക്ക് സമരം തുടങ്ങുന്നതിനു തലേന്ന് ഒരാഴ്ചത്തേക്കുള്ള മരുന്നു നല്‍കിയിരുന്നു. കോട്ടയം ജനറൽ ആശുപത്രിയിൽ ഒപി ബഹിഷ്കരണം തുടരുകയാണ്. ഇവിടെ ഒപിയുള്ള ദിവസം പോലും അത്യാഹിത വിഭാഗത്തിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. സൗകര്യവും കുറവാണ്. ഒപി പ്രവർത്തിക്കാതായതോടെ രോഗികൾ കൂട്ടത്തോടെ അത്യാഹിത വിഭാഗത്തിലേക്ക് തള്ളിക്കയറുന്നതോടെ അത്യാഹിത…
Read Moreവൈദ്യുതി മുടങ്ങിയാൽ കോട്ടയം മെഡിക്കൽ കോളജ് കാർഡിയോളജി വിഭാഗം ഐസിയു വെള്ളക്കെട്ടിൽ
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് കാർഡിയോ വിഭാഗം ഐസിയുവിൽ വെള്ളക്കെട്ട്. തീവ്രപരിചരണ വിഭാഗത്തിൽ സ്ഥാപിച്ചിരിക്കുന്ന എയർ കണ്ടീഷന്റെ പൈപ്പ് തകർന്നതിനാൽ വൈദ്യുതി ബന്ധം നിലയ്ക്കുന്പോൾ കെട്ടിക്കിടക്കുന്ന വെള്ളം ഐ സി യുവിന്റെ വാതിലിന്റെ മുൻവശത്ത് വീഴുന്നതാണ് വെള്ളക്കെട്ടിനു കാരണം. ഇതു രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ഡോക്ടർമാർ അടക്കമുള്ള ജീവനക്കാരും വാർഡുകളിലും ഐസിയുവിലും കഴിയുന്ന രോഗികളുടെ കൂട്ടിരിപ്പുകാരും വെള്ളക്കെട്ടിൽ ചവുട്ടി വേണം അകത്തേക്ക് പ്രവേശിക്കാൻ. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയുടെ കാർഡിയോളജി വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ പ്രവേശന കവാടത്തിലാണ് വെള്ളം ചോർന്നു വീഴുന്നത്. പ്രധാന ഐസിയുവിലേക്കും ശസ്ത്രക്രിയ തിയറ്ററിലേക്കും കാൽ നനയാതെ ഡോക്ടർമാർക്കും ജീവനക്കാർക്കും പ്രവേശിക്കാൻ കഴിയില്ല. കഴിഞ്ഞ ദിവസങ്ങളിൽ വൈകുന്നേരങ്ങളിൽ ഉണ്ടായ മഴയെ തുടർന്ന് വൈദ്യുതി ബന്ധം നിലച്ചപ്പോൾ വെള്ളം ചോർന്ന് തറയിൽ വീണ് ഒഴുകുകയായിരുന്നു. എപ്പോൾ വൈദ്യതി ബന്ധം നിലയ്ക്കുന്നുവോ അപ്പോഴൊക്കെ വെള്ള ത്തിന്റെ ചോർച്ച…
Read Moreഒരു കൈ നെഞ്ചിലും ഒരു കൈ സ്റ്റിയറിംഗിലും! യാത്രക്കാരുടെ ജീവന് രക്ഷിച്ച് ബസ് ഡ്രൈവര്‍ മരണത്തിനു കീഴടങ്ങി
പാലാ: മരണം അടുത്തെത്തിയെന്ന് ഉറപ്പിച്ചപ്പോഴും തന്റെ കൈയിൽ നിരവധി ജീവനുകളുണ്ടെന്ന ബോധ്യം കൈവിടാൻ ബസ് ഡ്രൈവർ ഒരുക്കമല്ലായിരുന്നു. നെഞ്ചുവേദന അസഹ്യമായതോടെ ഒരു കൈ നെഞ്ചിലും ഒരു കൈ സ്റ്റിയറിംഗിലുമായി പിടിച്ച് ബസ് വേഗം കുറച്ച് ഓടയിലെ സംരക്ഷണഭിത്തിയിൽ ഇടിപ്പിച്ചുനിർത്തി ഡ്രൈവർ സ്റ്റിയറിംഗിലേക്കു ചാഞ്ഞു. പാലായിൽനിന്ന് നിറയെ യാത്രക്കാരുമായി തൊടുപുഴയ്ക്കു പുറപ്പെട്ട മേരിമാതാ ബസിലെ ഡ്രൈവർ തൊടുപുഴ വണ്ണപ്പുറം ഒടിയപാറ മേവക്കാട്ടു വിനോദ്(51)ആണു കാനാട്ടുപാറയിലെത്തിയതോടെ ഹൃദയാഘാതത്തെത്തുടർന്നു കുഴഞ്ഞുവീണത്. ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്നരയോടെ പാലാ പ്രവിത്താനം കാനാട്ടുപാറ പള്ളിയ്ക്കു സമീപമായിരുന്നു സംഭവം. യാത്രക്കാരും ജീവനക്കാരും ചേർന്ന് സജിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യാത്രക്കാർക്ക് ആർക്കും പരിക്കേറ്റിട്ടില്ല. വിനോദ് 20 വർഷമായി ബസ് ഡ്രൈവറാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് വീട്ടിലെത്തിക്കും. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിന്. ഭാര്യ: ശോഭന (കോടിക്കുളം തണ്ടേൽ കുടുംബാംഗം). മക്കൾ: പ്രഫുൽ, പ്രവീണ.
Read Moreമുണ്ടക്കയത്ത് പോലീസിന് എന്തുമാകാമെന്ന്; നഗരം ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുമ്പോൾ നോപാര്‍ക്കിംഗ് ബോര്‍ഡിനടിയില്‍ പോലീസ് ജീപ്പിന്റെ സുഖകരമായ പാര്‍ക്കിംഗ്
മുണ്ടക്കയം: ഗതാഗതകുരുക്കില്‍ വീര്‍പ്പുമുട്ടുമ്പോള്‍ പോലീസ് വാഹനത്തിന് മണിക്കൂറുകളോളം നോപാര്‍ക്കിംഗ് ഏരിയായിലെ ബോര്‍ഡിനടിയില്‍ സുഖകരമായ പാര്‍ക്കിംഗ്. തിരക്കേറിയ മുണ്ടക്കയം ടൗണില്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ ഇന്നലെ നാലുമുതല്‍ അര മണിക്കൂറോളമാണ് മുണ്ടക്കയം സ്റ്റേഷനിലെ വാഹനം അനധികൃതമായി പാര്‍ക്കു ചെയ്തിരുന്നത്. വാഹനത്തിലെത്തിയ അഡീഷണല്‍ എസ്ഐയാണ് നോപാര്‍ക്കിംഗ് ബോര്‍ഡിനോട് ചേര്‍ന്നു വാഹനം പാര്‍ക്കു ചെയ്ത ശേഷം സമീപത്തെ വ്യാപാര സമുച്ചയത്തിലേക്കു കയറിയത്. അരമണിക്കൂറിനു ശേഷമാണ് വാഹനം ഇവിടെ നിന്നു മാറ്റിയത്. തിരക്കേറിയ കൂട്ടിക്കല്‍ റോഡ് ജംഗ്ഷന് കൂടിയായ ഇവിടെ ഇതിനിടെ കൂട്ടിക്കല്‍ ഭാഗത്തു നിന്നു വന്ന ടോറസ് ലോറി കടന്നുപോകാന്‍ ബുദ്ധിമുട്ടുണ്ടാക്കി. നോ പാര്‍ക്കിംഗ് ഏരിയായില്‍ സ്വകാര്യ വാഹനം പാര്‍ക്കു ചെയ്യുന്നതിന്റെ പേരില്‍ നിരവധിയാളുകളുകള്ക്കുനേരേ ശിക്ഷാ നടപടി സ്വീകരിക്കുന്നതിനിടയിൽ പോലീസ് വാഹനം പാര്‍ക്കു ചെയ്തതില്‍ നാട്ടുകാരില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇതേ സ്ഥലത്താണ് തിരക്കിനിടിയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചത്.
Read Moreകെ. കരുണാകരൻ സ്റ്റഡി സെന്ററിന്റെ ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചതായി പരാതി; പുതുപ്പള്ളി മുതൽ കോട്ടയം വരെയുള്ള ബോർഡുകളാണ് നശിപ്പിച്ചിട്ടുള്ളത്
കോട്ടയം: കെ. കരുണാകരൻ സ്റ്റഡി സെന്ററിന്റെ ഫ്ളക്സ് ബോർഡുകൾ വ്യാപകമായി നശിപ്പിച്ചു. പുതുപ്പള്ളി മുതൽ കോട്ടയം വരെയുള്ളതും മണർകാട് മുതൽ കോട്ടയം വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും സ്ഥാപിച്ച ഫ്ളക്സ് ബോർഡാണു നശിപ്പിച്ചത്. ബുധൻ, വ്യാഴം ദിവസങ്ങളിൽ രാത്രി സമയങ്ങളിലാണു സംഭവം. വടിവാൾ പോലെ മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് ഫ്ളക്സിലെ ചിത്രങ്ങൾ വെട്ടിമാറ്റിയ നിലയിലാണ്. സംസ്ഥാന വ്യാപകമായി കെ. മുരളീധരന്റെ നേതൃത്വത്തിൽ ആരംഭിച്ച കെ. കരുണാകരൻ സ്റ്റഡി സെന്ററിന്റെ ജില്ലാ ഫോറം ഒരുവർഷം മുന്‍പാണു കോട്ടയത്ത് തുടങ്ങിയത്. കെ. മുരളീധരനോട് അടുപ്പമുള്ളവരും യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളുമായ പ്രവർത്തകരാണ് സ്റ്റഡി സെന്ററിൽ പ്രവർത്തിക്കുന്നത്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് വിഷയങ്ങളാണു ഫ്ളക്സ് ബോർഡ് വിവാദങ്ങളിലും ഉയരുന്നതെന്ന് പറയുന്നു. വാഹനത്തിലെത്തിയവരാണു ഫ്ളക്സ് ബോർഡുകൾ നശിപ്പിച്ചതെന്ന് സ്റ്റഡി സെന്റർ ഭാരവാഹികൾ പറഞ്ഞു. ഇവരെപ്പറ്റി സൂചന ലഭിച്ചിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ നയിക്കുന്ന ജനമോചന യാത്രയ്ക്കും…
Read Moreപുമ്മറ്റത്ത് റബർതോട്ടത്തിൽ ചീട്ടുകളിയും മദ്യപാനവും; നാട്ടുകാർ ബുദ്ധിമുട്ടിൽ; പോലീസിലെ ഒരു ഉദ്യോഗസ്ഥന് ഇവരുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപണം
പുതുപ്പള്ളി: പുമ്മറ്റം കവലയ്ക്കു സമീപത്തെ റബർതോട്ടത്തിലെ ചീട്ടുകളിയും മദ്യപാനവും നാട്ടുകാർക്ക് ബുദ്ധിമുട്ട് സൃഷ്്ടിക്കുന്നു. നാട്ടുകാർ ഇവർക്കെതിരേ പലതവണ പോലീസിൽ പരാതി നല്‍കിയിട്ടും പിടികൂടാൻ കഴിഞ്ഞിട്ടില്ല. പോലീസുകാർ സ്റ്റേഷനിൽനിന്ന് ഇറങ്ങുന്പോൾ തന്നെ വിവരം പുമറ്റത്തെത്തും. കഴിഞ്ഞദിവസം മഫ്തിയിൽ പോലീസ് എത്തി. എന്നിട്ടും പിടികൂടാനായില്ല. പോലീസ് എത്തുന്പോൾ നല്ലപിള്ള ചമഞ്ഞിരിക്കുന്ന യുവാക്കളെയാണു കാണുക. ചീട്ടും പണവും മദ്യവുമൊക്കെ ഈസമയം മാറ്റിയിരിക്കും. ഞായറാഴ്ച ദിവസമാണ് ഇവിടുത്തെ വന്പൻ ചീട്ടുകളി. സംഘം ചേർന്നുള്ള ചീട്ടുകളിയും മദ്യപാനവും ചോദ്യം ചെയ്യുന്നവരെ വിരട്ടാനും ഇവർക്കിടയിൽ ചിലരുണ്ട്. അതിനാൽ നാട്ടുകാരിൽ പലർക്കും ഇവരെ പേടിയാണ്. കഴിഞ്ഞദിവസം മണർകാട്ടുനിന്ന് വിളിച്ചുകൊണ്ടുവന്ന ഓട്ടോക്കാരനുമായി വാക്കേറ്റമുണ്ടായി. ഓട്ടോ ചാർജ് സംബന്ധിച്ച തർക്കമായിരുന്നു കാരണം. നാട്ടുകാർക്കു പേടി സ്വപ്നമായ ചീട്ടുകളി സംഘത്തെ അമർച്ച ചെയ്യാൻ സാധിക്കുമോ എന്നാണു പുമറ്റം സ്വദേശികൾ ഈസ്റ്റ് പോലീസിനോട് ചോദിക്കുന്നത്. പോലീസിലെ ഒരു ഉദ്യോഗസ്ഥന് ഇവരുമായി അടുത്ത ബന്ധമുണ്ടെന്ന്…
Read Moreജില്ലാ പോലീസ് മേധാവിയുടെ ക്രൈം കോണ്‍ഫറൻസ് വിവരങ്ങൾ ചോർന്ന സംഭവം; അന്വേഷിക്കാൻ എസ്പിയുടെ പ്രത്യേക ടീം
കോട്ടയം: ജില്ലാ പോലീസ് മേധാവിയുടെ ക്രൈം കോണ്‍ഫറൻസ് വിവരങ്ങൾ പുറത്തായതിനെതിരേ അന്വേഷണം. രഹസ്യസ്വഭാവത്തോടെ കാണേണ്ട യോഗതീരുമാനങ്ങൾ പുറത്തായതോടെ ഇതെപ്പറ്റി അന്വേഷിക്കാൻ എസ്പിയുടെ പ്രത്യേകടീമിനെ ജില്ലാ പോലീസ് മേധാവി ചുമതലപ്പെടുത്തിയതായി അറിയുന്നു. വളരെ ഗൗരവത്തോടെയാണു ജില്ലാ പോലീസ് മേധാവി വിഷയത്തെ കാണുന്നത്. കഴിഞ്ഞ 11നായിരുന്നു ജില്ലാ പോലീസ് ആസ്ഥാനത്ത് യോഗം വിളിച്ചത്. പോലീസ് ഉദ്യോഗസ്ഥരെ വിമർശിച്ചാണു ജില്ലാ പോലീസ് മേധാവി യോഗത്തിൽ സംസാരിച്ചത്. പോലീസുകാരുടെ പെരുമാറ്റം നന്നാക്കാനുള്ള പദ്ധതിയും ഉൾപ്പെടുത്തിയായിരുന്നു യോഗം. ഡിവൈഎസ്പി മുതൽ എസ്ഐമാർ വരെയുള്ളവർക്ക് രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചു വരെ ജില്ലാ പോലീസ് മേധാവി വി.എം. മുഹമ്മദ് റഫീഖ് ക്ലാസെടുത്തു. വിദ്യാർഥികൾക്കിടയിൽ ലഹരി ഉപയോഗം വ്യാപകമായിട്ടും ജില്ലയിൽ കേസുകൾ കുറയുന്നുവെന്ന് ജില്ലാ പോലീസ് മേധാവി യോഗത്തിൽ കുറ്റപ്പെടുത്തി. പതിവ് ക്രൈം കോണ്ഫറൻസായിരുന്നെങ്കിലും പോലീസുകാർക്കു പഠനക്ലാസായി മാറിയതോടെ ഒരുവിഭാഗം ഉദ്യോഗസ്ഥർക്ക് അമർഷത്തിനിടയാക്കി. പോലീസിന്റെ പെരുമാറ്റത്തെപ്പറ്റി…
Read Moreഎംജി സർവകലാശാല സർട്ടിഫിക്കറ്റുകൾ വേഗത്തിൽ വാങ്ങി നൽകാം; പണം തട്ടിയ ഇന്റർനെറ്റ് കടയുടമയ്ക്കെതിരേ പോലീസ് അന്വേഷണം ആരംഭിച്ചു
കോട്ടയം: എംജി സർവകലാശാലയിൽ നിന്നും വേഗത്തിൽ സർട്ടിഫിക്കറ്റുകൾ വാങ്ങി നൽകാമെന്നു പറഞ്ഞു പണം തട്ടിയ ഇന്റർനെറ്റ് കടയുടമക്കെതിരെ ഗാന്ധിനഗർ പോലീസ് അന്വേഷണം ആരംഭിച്ചു. സർവകലാശാലയ്ക്കു മുന്നിലുള്ള സോഫ്റ്റ് ലൈൻ കംപ്യൂട്ടേഴ്സ് ഇന്റർനെറ്റ് ക്ലബ്ബിന്റെ ഉടമ വിജയനെതിരെയാണ് പോലീസ് അന്വേഷണം നടത്തുന്നത്. എംജിയിലെ ബിരുദ സർട്ടിഫിക്കറ്റിന് ഓണ്‍ലൈനിൽ അപേക്ഷ സമർപ്പിക്കാൻ തന്റെ സ്ഥാപനത്തിൽ എത്തുന്ന വിദ്യാർഥികളോടു സർവകലാശാലയിൽ പിടിപാടുണ്ടെന്നും സർട്ടിഫിക്കറ്റുകൾ വേഗത്തിൽ സംഘടിപ്പിച്ചു തരാമെന്നും പറഞ്ഞാണു ഇയാൾ പണം തട്ടിയിരുന്നത്. 1200രൂപ ചെലവു വരുന്ന ബിരുദ സർട്ടിഫിക്കറ്റുകൾക്കു ഇയാൾ 1500 രൂപ വാങ്ങിയാണു തട്ടിപ്പു നടത്തിയിരുന്നതെന്നു പോലീസ് പറഞ്ഞു. സർട്ടിഫിക്കറ്റ് തപാലിൽ കിട്ടാൻ നാലുമാസം വേണമെന്നും സർവകലാശാലയിൽ അടയ്ക്കേണ്ട ഫീസും ചെറിയ തുക കമ്മീഷനും തന്നാൽ ഒരുമാസത്തിനകം സർട്ടിഫിക്കറ്റ് നേരിട്ട് വാങ്ങിത്തരാമെന്നുമാണു ഇയാൾ വിദ്യാർഥികളെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്. പണം വാങ്ങിയവർക്കു ഇയാൾ കംപ്യൂട്ടർ സ്ഥാപനത്തിന്റെ പേരിൽ ബില്ലും കൊടുത്തിരുന്നു.…
Read More