മൂന്നാർ: മൂന്നാറിൽ ജീവനൊടുക്കാൻ ശ്രമിച്ച കമിതാക്കളിൽ പെൺകുട്ടി മരിച്ചു. തമിഴ്നാട് ഉദുമൽപ്പേട്ട ശ്രീ ജി വി ജി വിശാലാക്ഷി വിമൻസ് കോളജിലെ അവസാനവർഷ ബിരുദ വിദ്യാർഥിനി കെ. അഴകു മീനയാണു (18) മരിച്ചത്. ഒപ്പമുണ്ടായിരുന്ന കനകപാളയം ജെ.ജെ നഗറിൽ എസ്. സതീഷ്കുമാറിനെ (24) ഗുരുതരാവസ്ഥയിൽ മൂന്നാർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് ഇരുവരും മൂന്നാറിലെത്തിയത്. മൂന്നാർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. ബന്ധുക്കൾ എത്തിയാലുടൻ അഴകുമീനയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുനൽകും.
Read MoreCategory: Kottayam
കാമുകനെ തേടി കോട്ടയത്ത് എത്തിയ യുവതിക്കു പിങ്ക് പോലീസ് രക്ഷകരായി; അർത്തുങ്കലിൽ നിന്നു കാമുകി എത്തിയെങ്കിലും കാമുകൻ എത്തിയില്ല; പിന്നെ സംഭവിച്ചത്…
കോട്ടയം: കാമുകനെ തേടി കോട്ടയത്ത് എത്തിയ യുവതിക്കു പിങ്ക് പോലീസ് രക്ഷകരായി. ഇന്നലെ വൈകുന്നേരമാണു അർത്തുങ്കലിൽ നിന്നു മണർകാട് സ്വദേശിയായ കാമുകനെ തേടി യുവതി കോട്ടയത്ത് എത്തിയത്. വിവിധ സ്ഥലങ്ങളിൽ യുവതി കാത്തു നിന്നെങ്കിലും കാമുകൻ എത്തിയില്ല. സംശയം തോന്നിയ കടക്കാർ സംഭവം പിങ്ക് പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്നു പോലീസ് എത്തിയ യുവതിയോടു കാര്യങ്ങൾ ചോദിച്ചു മനസിലാക്കിയപ്പോഴാണു സംഭവത്തിൽ യാഥാർഥ്യം വെളിച്ചത്തുവരുന്നത്. തുടർന്നു പോലീസ് യുവതിയുടെ മാതാപിതാക്കളെ വിളിച്ചുവരുത്തി യുവതിയെ അവർക്കൊപ്പം പറഞ്ഞയച്ചു. കാമുകനെയും വിളിച്ചുവരുത്തി ഇരുവരെയും താക്കീത് ചെയ്യുകയും ചെയ്തു.
Read Moreബസ് ചാർജ് വർധന: ട്രെയിൻ യാത്രക്കാരുടെ എണ്ണം കൂടി; ബസുകളിൽ മിനിമം ചാർജ് എട്ടുരൂപയായപ്പോൾ ട്രെയിനിൽ അഞ്ചു രൂപമാത്രം
കോട്ടയം: ബസ്ചാർജ് വർധന വന്നിട്ടും കെഎസ്ആർടിസിക്ക് കാര്യമായ സാന്പത്തിക നേട്ടമുണ്ടാകുന്നില്ല. കളക്ഷനിൽ നേരിയ വർധന മാത്രമാണ് ലഭിക്കുന്നത്. സ്വകാര്യ ബസുകളില്ലാത്ത റൂട്ടുകളിൽ മാത്രമാണ് വരുമാനത്തിൽ വർധനവുണ്ടായിരിക്കുന്നത്. 15 രൂപയ്ക്കു മുകളിൽ ടിക്കറ്റിന് കെഎസ്ആർടിസി സെസ് കൂടി ഈടാക്കുന്ന സാഹചര്യത്തിൽ ദീർഘദൂരയാത്ര കനത്ത ബാധ്യതയാണ് യാത്രക്കാർക്കുണ്ടാക്കുന്നത്.ബസ് ചാർജ് വർധിപ്പിച്ചതോടെ ട്രെയിനിൽ യാത്ര ചെയ്യുന്നവരുടെ എണ്ണം വർധിച്ചിരിക്കുകയാണ്. സീസണ് ടിക്കറ്റുകാരുടെ എണ്ണത്തിലും വർധനവുണ്ട്. ബസുകളിൽ മിനിമം ചാർജ് എട്ടുരൂപയായപ്പോൾ ട്രെയിനിൽ അഞ്ചു രൂപമാത്രം. ട്രെയിനിൽ 10 രൂപ ടിക്കറ്റെടുത്താൽ 45 കിലോമീറ്ററും എക്സ്പ്രസിൽ 29 രൂപ മുടക്കിയിൽ 50 കിലോമീറ്ററും യാത്ര ചെയ്യാം. ബസിൽ പത്തു രൂപ ടിക്കറ്റിൽ ഏഴര കിലോമീറ്ററേ യാത്ര ചെയ്യാനാകൂ. പത്തു കിലോമീറ്ററിന് 12 രൂപ ടിക്കറ്റെടുക്കണം. 20 കിലോമീറ്ററിന് 19 രൂപ ടിക്കറ്റെടുക്കണം.കോട്ടയത്തു നിന്നും തൃശൂർ വരെയും കൊല്ലംവരെയും ട്രെയിൻ യാത്രക്കാരുടെ എണ്ണത്തിൽ 10…
Read Moreപൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ നാളെ ; ജില്ലയിൽ അഞ്ചുവയസിനു താഴെയുളള 1,21,424 കുട്ടികൾക്ക് തുള്ളി മരുന്നു നൽകും
കോട്ടയം: പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ നാളെ നടക്കും. ജില്ലയിൽ അഞ്ചുവയസിനു താഴെയുളള 1,21,424 കുട്ടികൾക്കാണു തുള്ളി മരുന്നു നൽകുന്നത്. ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ എട്ടിനു ഉഴവൂർ കെ.ആർ. നാരായണൻ മെമ്മോറിയൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ നടക്കുന്ന ചടങ്ങിൽ മോൻസ് ജോസഫ് എംഎൽഎ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി അധ്യക്ഷത വഹിക്കും. പൾസ് പോളിയോ നല്കുന്നതിനായി ജില്ലയിൽ 1278 ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്. തുള്ളിമരുന്ന് നൽകാൻ പരിശീലനം സിദ്ധിച്ച 2596 സന്നദ്ധപ്രവർത്തകരെയും നിയോഗിച്ചിട്ടുണ്ട്. ആരോഗ്യകേന്ദ്രങ്ങൾ, അങ്കണവാടികൾ, സ്വകാര്യ ആശുപത്രികൾ, സന്നദ്ധ സംഘടനകളുടെ കെട്ടിടങ്ങൾ എന്നിവയിലാണ് സാധാരണ ബൂത്തുകൾ പ്രവർത്തിക്കുക. രാവിലെ എട്ടു മുതൽ വൈകുന്നരേം അഞ്ചു വരെയാണ് ബൂത്തുകൾ പ്രവർത്തിക്കുക. 40 ട്രാൻസിറ്റ് ബൂത്തുകൾ, 20 മൊബൈൽ ബൂത്തുകൾ എന്നിവയും ക്രമീകരിക്കും. റെയിൽവെ സ്റ്റേഷൻ, ബസ്സ്റ്റാൻഡ്, ബോട്ടുജെട്ടി എന്നിവിടങ്ങളിൽ ട്രാൻസിറ്റ് ബൂത്തുകൾ പ്രവർത്തിക്കും. ഇതരസംസ്ഥാന തൊഴിലാളികളുടെ…
Read Moreകോട്ടയം കെഎസ്ആർടിസി ബസ്സ്റ്റാൻഡ് കേന്ദ്രീകരിച്ച് വൻ പോക്കറ്റടി സംഘം കറങ്ങുന്നു; കൃത്രിമമായയി തിരക്കു സൃഷ്ടിച്ചാണ് മോഷണം
കോട്ടയം: കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡ് കേന്ദ്രീകരിച്ചു വൻ പോക്കറ്റടി സംഘം പ്രവർത്തിക്കുന്നതായി പരാതി. കഴിഞ്ഞ ഏതാനും നാളുകളായി ബസ്സ്റ്റാൻഡിലെത്തിയ നിരവധി പേർക്കാണു പണവും പഴ്സും നഷ്ടപ്പെട്ടത്. പലപ്പോഴും ബസുകളിലേക്കു കയറുന്പോൾ കൃത്രിമമായി തിരക്കു സൃഷ്ടിച്ചാണു പലരുടെയും പഴ്സുകൾ മോഷ്ടിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കടുത്തുരുത്തി സ്വദേശിയായ യുവാവിനു പണം നഷ്ടപ്പെട്ടതാണ് അവസാന സംഭവം. രാത്രി 9.30ന് കടുത്തുരുത്തിയിലേക്ക് പോകാനായി ബസിൽ കയറുന്നതിനിടെ തിക്കും തിരക്കും ഉണ്ടാക്കിയാണ് പോക്കറ്റടിച്ചത്. തിരക്കില്ലാത്ത സമയത്താണ് ബസിൽ കയറാൻ എത്തിയത്. ഈ സമയം പെട്ടെന്ന് കുറച്ചു യാത്രക്കാർ വേഗം എത്തി ഇയാൾക്കൊപ്പം ബസിൽ കയറാൻ തിരക്കുകൂട്ടി. സീറ്റിൽ ഇരുന്നശേഷം ടിക്കറ്റ് എടുക്കാൻ പഴ്സ് നോക്കിയപ്പോഴാണ് നഷ്ടപ്പെട്ടത് അറിയുന്നത്. 2700രൂപയും എടിഎം കാർഡും മറ്റ് രേഖകളുമാണ് ഇതിലുണ്ടായിരുന്നത്. ഒരു സംഘം മോഷ്ടാക്കൾ എത്തി യാത്രക്കാർ എന്ന നിലയിൽ ബസിൽ കയറുന്നതിന് തിക്കും തിരക്കുമുണ്ടാക്കിയാണ് പോക്കറ്റടി നടത്തുന്നതെന്നും…
Read Moreഞെട്ടല് മാറാതെ കുറുപ്പന്തറ! ഫോട്ടോഗ്രാഫര് സിജോ മാത്യുവിന്റെ ദുരൂഹമരണം; പോസ്റ്റുമോര്ട്ടത്തിന് ശേഷമേ മരണകാരണം പറയുവാന് കഴിയുവെന്ന് പോലീസ്; സംഭവത്തെക്കുറിച്ച് ജീവനക്കാരന് പറയുന്നത് ഇങ്ങനെ…
കടുത്തുരുത്തി: കുറുപ്പന്തറയിലെ അപ്പാർട്ടുമന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റെ സംസ്കാരം പിന്നീട്. ഇരവിമംഗലം ഉൗന്നുകല്ല് ഭാഗത്ത് പാലക്കുഴുപ്പിൽ സിജോ മാത്യു(37) വിനെയാണ് ഇന്നലെ രാത്രിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുറുപ്പന്തറയിൽ പ്രവർത്തിക്കുന്ന മാത്യുസ് അപ്പാർട്ട്മെന്റിലെ മുറിയിലാണ് മൃതദേഹം കണ്ടത്. അപ്പാർട്ട്മെന്റ് ഉടമ വിളിച്ചറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ കടുത്തുരുത്തി പോലീസ് ഇന്നലെ രാത്രി ഏഴോടെ വാതിൽ പൊളിച്ച് അകത്തു പ്രവേശിച്ചാണ് മൃതദേഹം കണ്ടെത്തിയത്. നടപടികൾ പൂർത്തിയാക്കി പോലീസ് മുട്ടുചിറ എച്ച്ജിഎം ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഇന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു പോസ്റ്റുമോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഫോട്ടോഗ്രാഫറായ സിജോ മാത്യു ബുധനാഴ്ച്ച വൈകുന്നേരം നാലോടെയാണ് മുറി വാടകയ്ക്ക് എടുത്തതെന്ന് അപ്പർട്ടുമെന്റിന്റെ നടത്തിപ്പുകാരൻ പറഞ്ഞു. . രാത്രിയോടെ ഇയാളുടെ ചില സുഹ്യത്തുക്കളും ഇവിടെയെത്തി തങ്ങിയിരുന്നു. രാവിലെ മറ്റുള്ളവർ മടങ്ങിയെങ്കിലും സിജോ ഇവിടെത്തന്നെ തങ്ങുകയായിരുന്നു. ഇന്നല രാത്രി ഏഴ്…
Read Moreപൊൻകുന്നത്ത് സ്വകാര്യബസും ബൈക്കും കൂട്ടിയിടിച്ചു; യുവാവ് അദ്ഭുതകരമായി രക്ഷപ്പെട്ടു; പരിക്കേറ്റ യുവാവ് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ
പൊൻകുന്നം: സ്വകാര്യബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിനു പരിക്ക്. ഇന്നു രാവിലെ ഏഴിന് പൊൻകുന്നം പ്രൈവറ്റ് ബസ് സ്റ്റാൻഡിനു മുൻവശത്തായിരുന്നു അപകടം. കട്ടപ്പന-കോട്ടയം റൂട്ടിൽ സർവീ സ് നടത്തുന്ന സ്വകാര്യബസ് കോട്ടയത്തിനു പോകാൻ ബസ് സ്റ്റാൻഡിലേക്ക് തിരിയുന്പോൾ എതിർദിശയിൽ വന്ന ബൈക്ക് ബസിൽ ഇടിക്കുകയായിരുന്നു. ബസ് ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനാൽ ബൈക്ക് യാത്രികൻ അദ്ഭുതകരമായി രക്ഷപ്പെട്ടു. പരിക്കേറ്റ യുവാവ് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പൊൻകുന്നം പോലീസ് സ്ഥലത്തെത്തി.
Read Moreപോലീസിന്റെ ഹോട്ട്ലൈൻ പദ്ധതി വരുന്നു ; ഒറ്റയ്ക്കു താമസിക്കുന്നവരും മുതിർന്നവരും ഇനി പേടിക്കേണ്ട
കോട്ടയം: ഇനി ഒറ്റയ്ക്കു താമസിക്കുന്നവർക്കും മുതിർന്നവർക്കും പേടി കൂടാതെ കഴിയാം. പോലീസിന്റെ ഹോട്ട്ലൈൻ പദ്ധതിയ്ക്കു നാളെ ജില്ലയിൽ തുടക്കമാവും. വീടുകളിൽ ഒറ്റയ്ക്കു കഴിയുന്നവർക്കും മുതിർന്ന പൗരന്മാർക്കും വേണ്ടിയാണു ഹോട്ട്ലൈൻ സംവിധാനം നടപ്പിലാക്കുന്നത്. ബിഎസ്എൻഎലുമായി സഹകരിച്ച് ആവിഷ്കരിച്ചിരിക്കുന്ന പദ്ധതിയ്ക്കു ‘സ്നേഹ സ്പർശം’ എന്നാണ് പേരിട്ടിരിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായി കോട്ടയത്താണ് ഹോട്ട്ലൈൻ പദ്ധതി നടപ്പിലാക്കുന്നത്. പാലാ പോലീസ് സ്റ്റേഷനിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച പദ്ധതി വിജയിച്ചതോടെയാണു ജില്ല മുഴുവനും വ്യാപിപ്പിക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം നാളെ രാവിലെ 10.30നു കെപിഎസ് മേനോൻ ഹാളിൽ ഡിജിപി ലോക്നാഥ് ബെഹ്റ നിർവഹിക്കും. ജസ്റ്റിസ് കെ.ടി. തോമസ് ആദ്യ കോൾ വിളിക്കും. ഡയറക്ടറിയുടെ പ്രകാശനം ദക്ഷിണമേഖല എഡിജിപി അനിൽ കാന്ത് നിർവഹിക്കും. ഉച്ചകഴിഞ്ഞ് 2.30 മുതൽ നടക്കുന്ന ശിൽപശാല തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽഎ ഉദ്ഘാടനം ചെയ്യും.ബിഎസ്എൻഎൽ ലാൻഡ് ഫോണ് സൗകര്യമുള്ളവർക്കാണു പദ്ധതിയുടെ സേവനം ലഭ്യമാകുന്നത്. ഇതിലേക്കു…
Read Moreഒടുവിൽ കോഴിക്കള്ളൻ കുടങ്ങി; ആർപ്പൂക്കരയിൽനിന്ന് കാട്ടുപൂച്ചയെ പിടികൂടി; ആർപ്പൂക്കര ആന്റണി പഞ്ഞിക്കാരന്റെ ഫാം ഹൗസിൽ നിന്നാണ് കാട്ടുപൂച്ചയെ പിടികൂടിയത്
കോട്ടയം: ആർപ്പൂക്കരയിൽനിന്ന് കാട്ടുപൂച്ചയെ പിടികൂടി. ആർപ്പൂക്കരയിലുള്ള ആന്റണി പഞ്ഞിക്കാരന്റെ ഫാം ഹൗസിൽ നിന്നാണു കാട്ടുപൂച്ചയെ പിടികൂടിയത്. കഴിഞ്ഞ ദിവസങ്ങളിൽ ഫാം ഹൗസിൽ വളർത്തിയിരുന്ന കോഴിക്കുഞ്ഞുങ്ങളെ കാണാതായിരുന്നു. തുടർന്ന് ആന്റണി പഞ്ഞിക്കാരൻ കെണിയൊരുക്കി കാത്തിരിക്കുകയായിരു ന്നു. ഇന്നലെ രാത്രിയിൽ വീണ്ടും കോഴിക്കുഞ്ഞുങ്ങളെ പിടിക്കാൻ എത്തിയ കാട്ടുപൂച്ച കോഴിക്കൂടിനു സമീപത്തു സ്ഥാപിച്ച പ്രത്യേക കൂട്ടിൽ അകപ്പെടുകയായിരുന്നു. ഏതാണ്ട് രണ്ടു കിലോഗ്രാമോളം തൂക്കംവരുന്ന കാട്ടുപൂച്ചയ്ക്കു ഗ്രേ കളറാണ്. കാട്ടുപൂച്ചയെ പിടികൂടിയ വിവരം വനംവകുപ്പ് അധികൃതരെ അറിയിച്ചിട്ടുണ്ട്. രാവിലെ നോക്കുന്പോഴാണു കാട്ടുപൂച്ച കെണിയിൽ അകപ്പെട്ടു കിടക്കുന്നതു കാണുന്നത്.
Read Moreവനിതാദിനത്തിലും രക്ഷയില്ല; ബസിൽ ശല്യം ചെയ്ത യുവാവിനെ കോളജ് വിദ്യാർഥിനി പിടിച്ചു പോലീസിൽ ഏല്പിച്ചു
തൊടുപുഴ: ലോക വനിതാദിനത്തിൽ പോലും ബസിൽ സുരക്ഷയില്ലാതെ സ്ത്രീത്വം. സ്വകാര്യ ബസിൽ യാത്ര ചെയ്ത കോളജു വിദ്യാർഥിനിയെ ശല്യം ചെയ്ത യുവാവിനെ പെണ്കുട്ടി തന്നെ പോലീസിനെ വിളിച്ചു വരുത്തി കസ്റ്റഡിയിലെടുപ്പിച്ചു. തനിക്കു കോളജിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കേണ്ടതിനാൽ തിരികെ വരും വരെ പ്രതിയെ വിടരുതെന്നും കർശന നടപടിയെടുക്കണമെന്നും നിർദേശം നൽകിയാണ് വിദ്യാർഥിനി കോളജിലേക്ക് പോയത്. തിരികെയെത്തി സംഭവത്തിൽ കേസെടുക്കണമെന്ന് കർശനമായി പറഞ്ഞെങ്കിലും ശല്യക്കാരനായ യുവാവിന്റെ ബന്ധുക്കൾ നടത്തിയ അഭ്യർഥനയെ തുടർന്നു പിൻമാറി. എന്നാൽ വനിത ദിനത്തിൽ വനിതയ്ക്കു നേരെ നടന്ന അതിക്രമമായതിനാൽ പോലീസ് സംഭവത്തിൽ സ്വമേധയാ കേസെടുത്തു. വാഴക്കുളത്തെ പൈനാപ്പിൾ മാർക്കറ്റിലെ സ്ഥാപനത്തിൽ ജോലിക്കാരനായ ഉടുന്പന്നൂർ കരോട്ടുചക്കുങ്കൽ ഷിന്റോ (40) ആണ് പിടിയിലായത്. ഇന്നലെ രാവിലെ തൊടുപുഴ മങ്ങാട്ടുകവലയിലായിരുന്നു സംഭവം. വണ്ണപ്പുറം തൊടുപുഴ റൂട്ടിലോടുന്ന സ്വകാര്യ ബസിൽ തൊമ്മൻകുത്തിൽ നിന്നാണ് ബിരുദ വിദ്യാർഥിനി കയറിയത്. ബസിൽ യുവാവ്…
Read More