ടി.പി.സന്തോഷ്കുമാർ തൊടുപുഴ: കൈ കോർത്ത് പിടിച്ച് രണ്ട് മുച്ചക്ര വാഹനങ്ങളിൽ ജിവിതതോണി ആഞ്ഞു തുഴയുകയാണ് ജിൻസിയും മിനിയും. ഓട്ടോ ഓടിക്കാൻ പഠിച്ചത് ഒരുമിച്ച്. വായ്പയെടുത്ത് ഓട്ടോ വാങ്ങിയതും ഒന്നിച്ച്. രണ്ടര വർഷം മുൻപ് കല്ലാനിയ്ക്കൽ സെന്റ് ജോർജ് പള്ളിയ്ക്കു മുന്നിലെ കവലയിൽ ഓട്ടോകളുമായി കളത്തിലിറങ്ങിയതും ഒന്നിച്ചായിരുന്നു. ഇപ്പോൾ കല്ലാനിയ്ക്കൽ ജംഗ്ഷനിലെ ഓട്ടോ ശ്രീകളാണ് തെക്കുംഭാഗം ചാത്തപ്ലാക്കൽ മജേഷിന്റെ ഭാര്യ ജിൻസി പോളും പുത്തൻപുരയ്ക്കൽ ആന്റണിയുടെ ഭാര്യ മിനിയും. രാവിലെ എട്ടരയോടെ വാഹനവുമായി കവലയിലെത്തി വൈകിട്ട് അഞ്ചരയോടെ വീട്ടിലേക്ക് മടങ്ങുന്നതുൾപ്പെടെ ഇവരുടെ ഓട്ടോ സൗഹൃദം ടോപ് ഗിയറിൽ മുന്നോട്ടു നീങ്ങുകയാണ്. ഓട്ടോ ഓടിക്കുന്ന വനിതകൾ ഇപ്പോൾ പുതുമയൊന്നുമല്ല. പക്ഷെ ഓട്ടോ ഓടിച്ച് ജിവിതം കരുപ്പിടിപ്പിക്കാമെന്ന് ഉദ്ദേശിച്ച് ഈ രംഗത്തേക്ക് കടന്നു വന്ന പലരും ആണുങ്ങളുടെ മേൽക്കോയ്മയുള്ള രംഗത്തു പിടിച്ചു നിൽക്കാനാവാതെ കളം വിട്ടു. ചിലരാകട്ടെ വാഹനത്തിന്റെ സാരഥ്യം ഭർത്താക്കൻമാർക്കോ…
Read MoreCategory: Kottayam
കൊടൂരാറ്റിൽ മുങ്ങിത്താണ വിദ്യാർഥികളിൽ ഒരാളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ വിനോദ്; മുൻ സൈനികനാമായ കൊല്ലാട് മഠത്തിൽ എം.ടി. വിനോദ് സംഭവത്തെക്കുറിച്ച് പറയുന്നതിങ്ങനെ
കോട്ടയം: കൊടൂരാറ്റിൽ കൊല്ലാട് കളത്തിൽകടവിൽ മുങ്ങി താഴ്ന്ന വിദ്യാർഥികളിൽ ഒരാളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണു സമീപവാസിയും മുൻ സൈനികനുമായ കൊല്ലാട് മഠത്തിൽ എം.ടി. വിനോദ്. ആറ്റിൽ മുങ്ങിത്താഴുന്ന വിദ്യാർഥികളുടെ നിലവിളി കേട്ടാണു വിനോദ് ഓടിയെത്തിയതും ആറ്റിലേക്കു ചാടി ഒരാളെ കരയ്ക്കെത്തിച്ചതും. ഇന്നലെ രാവിലെ 11നാണു മരിച്ച ടോണിയും മൂന്നു സുഹൃത്തുക്കളും കളത്തിൽക്കടവിൽ എത്തിയത്. ഇവർ ചന്തക്കടവിൽ ഒത്തു ചേർന്നു മൂന്നു ബൈക്കുകളിലായാണു കളത്തിൽക്കകടവിൽ എത്തിയത്. ടോണിയും, മണിമല സ്വദേശി ജസ്റ്റിൻ മാത്യു സെബാസ്റ്റ്യനും(22), ചിങ്ങവനം സ്വദേശി സ്റ്റെമിൻ ടോമും (22), കുമരകം സ്വദേശി ജിത്തു ചെറിയാൻ ജോയി(22)യും ഒന്നിച്ചാണ് ബൈക്കുകളിലായി സംഭവ സ്ഥലത്ത് എത്തിയത്. കോളജിൽനിന്നു ഹാൾ ടിക്കറ്റ് വാങ്ങിയശേഷം കുളിക്കുന്നതിനായാണ് നാലംഗ സംഘം കളത്തുക്കടവിലെത്തിയത്. ആറിന്റെ തെക്കുഭാഗത്തെ പാലത്തിനോടു ചേർന്നുള്ള ഭാഗത്ത് അൽപനേരം ഇരുന്നശേഷം നാലു പേരും നീന്താനിറങ്ങി. ഇതിൽ ഒരാൾ ആദ്യമേ പിൻവാങ്ങി.…
Read Moreലോ ഫ്ളോർ എസി, നോൺ എസി ബസ് നിരക്കുകൾ പുതുക്കി ;ലോ ഫ്ളോർ എസി ബസുകളുടേത് 21 രൂപയും നോണ് എസിക്ക് 10 രൂപയായും കൂട്ടി
കോട്ടയം: കെയുആർടിസി ജന്റം ലോ ഫ്ളോർ എസി, നോണ് എസി ബസുകളുടെ പുതുക്കിയ നിരക്കുകളായി. ലോ ഫ്ളോർ നോണ് എസി ബസുകളുടെ മിനിമം നിരക്ക് എട്ടു രൂപയിൽനിന്നു 10 രൂപയാക്കിയാണു ഉയർത്തിയിരിക്കുന്നത്. കിലോ മീറ്റർ നിരക്ക് 70 പൈസയിൽനിന്ന് 80 പൈസയാക്കി. മിനമം നിരക്കിൽ അഞ്ച് കിലോമീറ്റർ വരെ സഞ്ചരിക്കാം. ലോ ഫ്ളോർ എസി ബസുകളുടേത് 21 രൂപയുമാക്കി. 15 രൂപയ്ക്കു മുകളിലുള്ള ടിക്കറ്റുകൾക്ക് ഒരു രൂപ സെസ് ഈടാക്കുന്നതിനാലാണ് 21 രൂപ. ഇത്തരം ബസുകളുടെ കിലോ മീറ്റർ ചാർജിന് വർധനയില്ല. 1.50 രൂപയാണു ലോ ഫ്ളോർ എസി ബസുകളുടെ കിലോമീറ്റർ നിരക്ക്. കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭായോഗത്തിലാണ് കെയുആർടിസി ജൻറം ബസുകളുടെ നിരക്കുകൾ വർധിപ്പിക്കാൻ തീരുമാനിച്ചത്. ഇതുസംബന്ധിച്ച് ഉത്തരവ് കഴിഞ്ഞദിവസമാണ് ലഭിച്ചതെന്ന് കെഎസ്ആർടിസി ഉദ്യോഗസ്ഥർ പറഞ്ഞു.
Read Moreകോട്ടയം മെഡിക്കൽ കോളജിൽ നികുതി അടവിന്റെ പേരു പറഞ്ഞ് ശമ്പളം നൽകുന്നില്ലെന്ന് ജീവനക്കാർ; അടുത്ത ആഴ്ചയിൽ ശമ്പളം വിതരണം ചെയ്യുമെന്ന ഓഫീസ്
ഗാന്ധിനഗർ: നികുതി അടയ്ക്കേണ്ടതിനാൽ ശമ്പളം പിന്നീടു നൽകാമെന്ന് ഓഫീസ് ജീവനക്കാർ. നികുതി അടയ്ക്കേണ്ടാത്തവരുടെ ശന്പളം നൽകുന്നതിൽ കുഴപ്പമില്ലെന്ന് ഓഫീസിലെ തന്നെ മറ്റൊരു വിഭാഗം ജീവനക്കാർ. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റന്റ്, ലിഫ്റ്റ് ഓപ്പറേറ്റർമാർ എന്നിവർക്കാണ് നികുതി അടവിന്റെ പേരുപറഞ്ഞ് ശന്പളം നൽകാത്തത്. 2017- 18 സാന്പത്തിക വർഷത്തിലെ സർവീസ് നികുതി അടയ്ക്കുന്നതു സംബന്ധിച്ചുള്ള തർക്കം മൂലമാണു ജീവനക്കാരുടെ ശന്പളം നൽകാത്തത്. 162 നഴ്സിംഗ് അസിസ്റ്റന്റുമാരും, 22 ലിഫ്റ്റ് ഓപ്പറേറ്റർമാരുമാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ജോലിചെയ്യുന്നത്. ഇവരിൽ രണ്ടു വിഭാഗത്തിലും കൂടി 15ൽ താഴെ ജീവനക്കാർക്കു മാത്രമേ നികുതി അടയ് ക്കേണ്ടതുള്ളൂ. ഓഫീസിൽ ശന്പളം വിതരണം ചെയ്യുന്ന വിഭാഗത്തിൽ ആരൊക്കെ വാർഷിക നികുതി അടയ്ക്കേണ്ട വിധം ശന്പളം കൈപ്പറ്റുന്നവരാണെന്ന് അറിയാമെന്നിരിക്കേ നികുതി അടവിന്റെ പേരിൽ മുഴുവൻ പേരുടെയും ശന്പളം നൽകാതെയിരിക്കുകയാണു ചെയ്യുന്നതെന്നു ആശുപത്രി ഓഫീസിലെ ഒരു…
Read Moreസ്ത്രീധനവും സൗന്ദര്യമില്ലെന്ന് പറഞ്ഞ് ഭർത്താവും ബന്ധുക്കളും പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി; മർദനമേറ്റ മിനി ആശുപത്രിയിൽ ചികിത്സയിൽ
കോട്ടയം: സ്ത്രീധനം പോരെന്നു പറഞ്ഞ് ഭർത്താവും ബന്ധുക്കളും ചേർന്ന് ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ വാകത്താനം പോലീസ് കേസെടുത്തു. ഉദിക്കൽ സ്വദേശി മിനി നല്കിയ പരാതിയിൽ ഭർത്താവ് , ഭർത്താവിന്റെ പിതാവ്, മാതാവ്, സഹോദരൻ എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. മിനിയുടെ പരാതി പ്രകാരം അവരുടെ മൊഴിയെടുത്ത് ഫാമിലി വെൽഫെയർ കമ്മിറ്റിയുടെ അനുമതിയോടെയാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് വാകത്താനം എസ്ഐ അറിയിച്ചു. കടുത്തുരുത്തി സ്വദേശിനിയായ മിനിയുടെയും ഭർത്താവിന്റെയും രണ്ടാം വിവാഹമാണ്. സ്ത്രീധനം നല്കിയത് പോരെന്നും സൗന്ദര്യമില്ലെന്നും പറഞ്ഞ് ദിവസവും തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നെന്നു ചൂണ്ടിക്കാട്ടിയാണ് മിനി പോലീസിന് പരാതി നല്കിയത്. മർദനമേറ്റ മിനി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കേസിന്റെ തുടർ നടപടികൾ ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Read Moreകെഎസ്ആർടിസി ബസ് യാത്രയ്ക്കിടയിലും ഉമ്മൻ ചാണ്ടിക്കു നിവേദനം; യൂത്ത് കോൺഗ്രസ് പ്രവർത്തകർ അടൂരിൽ ബസ് എത്തിയപ്പോഴായിരുന്നു നിവേദനം നല്കിയത്
അടൂർ: കോട്ടയത്തുനിന്നും തിരുവനന്തപുരത്തേക്ക് കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് അടൂരിൽ നിവേദനം നൽകാൻ ആളുകൾ കാത്തുനിന്നു. ഉമ്മൻ ചാണ്ടിയുടെ യാത്രാവിവരം അറിഞ്ഞ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അടൂർ നിയോജകമണ്ഡലം പ്രസിഡന്റ് ജോസ് പെരിങ്ങനാടിന്റെ നേതൃത്വത്തിൽ നിവേദനം നല്കി. ലോട്ടറി മേഖലയിൽ തൊഴിലാളികൾക്കും ജനങ്ങൾക്കും ഒരേപോലെ ദോഷകരമായ വിധത്തിൽ നേരത്തെ അച്ചടിച്ചിരുന്ന ടിക്കറ്റിന്റെ ഇരട്ടി അച്ചടിക്കുകയും സമ്മാനതുക പകുതിയായി കുറയ്ക്കുകയും ചെയ്ത സർക്കാർ നടപടിയ്ക്കെതിരെ ലോട്ടറി ജീവനക്കാരും യൂത്ത് കോൺഗ്രസ് പ്രവർത്തകരോടൊപ്പം നിവേദനം നല്കാനെത്തിയിരുന്നു. ജിതിൻ ജി. നൈനാൻ, അലക്സ് കോയിപ്പുറത്ത്, റിനോ പി. രാജൻ, തൗഫീഖ് അടൂർ, രാഹുൽ കൈതയ്ക്കൽ, ഗോപു കരുവാറ്റ, അനന്ദു ബാലൻ, നെസ്മൽ കാവിളയിൽ, നന്ദു ഹരി, ഫെന്നി നൈനാൻ, ഷിഹാബുദ്ദീൻ പഴകുളം എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നല്കിയത്.
Read Moreമദ്യപിച്ചെന്നാരോപിച്ച് പോലീസ് യുവാവിന്റെ കൈ തല്ലിയൊടിച്ചതായി പരാതി; കുറവിലങ്ങാട് സ്വദേശിയായ അജയനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു; സംഭവത്തെക്കുറിച്ച് അജയൻ പറയുന്നതിങ്ങനെ
ഗാന്ധിനഗർ: മദ്യപിച്ചെന്നാരോപിച്ച് കടയുടെ മുന്നിൽ നിന്ന് പോലീസ് പിടിച്ചുകൊണ്ടു പോയ യുവാവിനെ കന്പിവടിക്കടിച്ച് കൈഒടിച്ചെന്നു പരാതി. കുറവിലങ്ങാട് എസ്ഐ മർദിച്ചെന്നാരോപിച്ച് കുറവിലങ്ങാട് കാഞ്ഞിരംകുളം തറത്തിൽ അജയനെ (39) മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് അജയൻ പറയുന്നതിങ്ങനെ: തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന് കുറവിലങ്ങാട് മുട്ടുങ്കൽ ഭാഗത്തുള്ള ഒരു കടയിൽ നിന്നും പച്ചക്കറി വാങ്ങുന്നതിനിടയിൽ ഒരു ചോലീസ് ഉദ്യോഗസ്ഥനെത്തി. താൻ മദ്യപിച്ചിട്ടുണ്ടോ എന്ന് ചോദിച്ചു. ഉണ്ടെന്ന് പറഞ്ഞപ്പോൾ മദ്യപിച്ചിട്ടാണോ സ്കൂട്ടർ ഓടിക്കുന്നതെന്ന് ചോദിച്ചു കൊണ്ട് സ്റ്റേഷനിലേക്ക് ചെല്ലുവാൻ ആവശ്യപ്പെട്ടു. താൻ മദ്യപിച്ചുണ്ടെന്നും വാഹനം ഓടിച്ചില്ലെന്നും പറഞ്ഞെങ്കിലും ബലമായി പോലീസ് ജീപ്പിൽ കയറ്റി. സ്റ്റേഷനിലെത്തിയപ്പോൾ എസ്. ഐ മൃഗിയമായി മർദിച്ചു. തലയ്ക്ക് പിൻഭാഗത്ത് കൈ കൊണ്ട് മർദിക്കുകയും താഴെ വീണപ്പോൾ ഷൂസിട്ട് ചവിട്ടുകയും ചെയ്തു.മർദനം സഹിക്കാതെ കരഞ്ഞ് കാലു പിടിച്ചിട്ടും എസ്.ഐ സമ്മതിച്ചില്ല. പിന്നീട് നീളമുള്ള കന്പിവടിക്ക് കൈത്തണ്ടിൽ അടിച്ച്…
Read Moreകൊല്ലാടിനടുത്ത് കൊടൂരാറ്റിലെ കളത്തുകടവിൽ യുവാവ് മുങ്ങി മരിച്ചു ; ഏറ്റുമാനൂർ പുത്തൻപുരയിൽ ടോണി ആണ് മുങ്ങിമരിച്ചത്
കോട്ടയം: കൊല്ലാടിനടുത്ത് കൊടൂരാറ്റിലെ കളത്തുകടവിൽ നീന്താനിറങ്ങിയ മൂന്നംഗ സംഘത്തിലെ ഒരാൾ മുങ്ങി മരിച്ചു. രണ്ടു പേർ രക്ഷപ്പെട്ടു. ഏറ്റുമാനൂർ പുത്തൻപുരയിൽ ടോണി (20) ആണ് മരിച്ചത്. ഇന്നു രാവിലെ പതിനൊന്നരയോടെയാണ് സംഭവം. നഗരത്തിലെ ഒരു സ്വകാര്യ കോളജിലെ വിദ്യാർഥിയാണ് ടോണി. നീന്താനിറങ്ങിയ മൂന്നു പേരിൽ ഒരാളെ സമീപവാസിയായ മുൻ ആർമി ഉദ്യോഗസ്ഥനാണ് രക്ഷപ്പെടുത്തിയത്. സുഹൃത്തുക്കളായ നാലു പേർ മൂന്നു ബൈക്കുകളിൽ രാവിലെ 11 മണിയോടെയാണ് കളത്തുകടവിൽ എത്തിയത്. ഇവരിൽ മൂന്നു പേർ കൊടൂരാർ മുറിച്ച് മറുകരയിലേക്ക് നീന്തുകയായിരുന്നു. ഇതിൽ ഒരാൾ അക്കരെ എത്തിയെങ്കിലും മറ്റു രണ്ടു പേർക്ക് കരയ്ക്കു കയറാനായില്ല. ഇവരുടെ ബഹളം കേട്ടാണ് സമീപവാസിയും മുൻ ആർമി ഉദ്യോഗസ്ഥനുമായ മഠത്തിൽ വിനോദ് എത്തിയത്. ഇദ്ദേഹം മറുകരയിൽ നിന്നാണ് സംഭവം. കണ്ടത്. ഉടൻ ആറ്റിലേക്ക് ചാടി ഒരാളെ രക്ഷപ്പെടുത്തി. മറ്റൊരാളെ കാണാതായ വിവരം പിന്നീടാണ് മനസിലാക്കിയത്. പിന്നീട്…
Read Moreഫേസ് ബുക്ക് കാമുകൻ തിയറ്ററിൽവച്ച് പെൺകുട്ടിയോട് മോശമായി പെരുമാറി; പെൺകുട്ടിയുടെ പരാതിയിൽ യുവാവിനെതിരേ കേസെടുത്തു
കോട്ടയം: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവാവുമൊത്ത് പതിനേഴുകാരി സിനിമയ്ക്കു പോയി. സിനിമാ തിയറ്ററിൽ വച്ച് യുവാവ് ചുംബിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്തുവെന്ന പരാതിയുമായി പെണ്കുട്ടി പോലീസിനെ സമീപിച്ചു. പരാതി സ്വീകരിച്ച മുണ്ടക്കയം പോലീസ് കൊടികുത്തി സ്വദേശിയായ യുവാവിനെതിരേ കേസെടുത്തു. കഴിഞ്ഞ നവംബറിലാണ് സംഭവം. കറുകച്ചാൽ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പെണ്കുട്ടിയുമായി യുവാവ് ഫേസ്ബുക്ക് വഴിയാണ് പരിചയപ്പെട്ടത്. പരിചയം മൂത്തപ്പോൾ സിനിമ കാണാൻ യുവാവ് ക്ഷണിച്ചു. മുണ്ടക്കയത്ത് രാമലീല സിനിമ കാണാൻ ഇരുവരും കയറി. തിയറ്ററിൽ വച്ച് കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്തുവെന്നാണ് ഇപ്പോഴത്തെ പരാതി. പിന്നീട് യുവാവ് തന്നിൽ നിന്ന് അകന്നുവെന്നുമാണ് പെണ്കുട്ടിയുടെ പരാതി. പെണ്കുട്ടി ചൈൽഡ് ലൈൻ പ്രവർത്തകർക്ക് നല്കിയ പരാതി അവരാണ് പോലീസിന് കൈമാറിയത്.
Read Moreമൂന്നാറിനു കുളിരുന്നു; കേരളം വെന്തുരുകുമ്പോൾ തെക്കിന്റെ കാഷ്മീരായ മൂന്നാറിലെ ജനങ്ങൾ തണുത്തു വിറയ്ക്കുന്നു
തൊടുപുഴ: കേരളം വെന്തുരുകുമ്പോൾ തെക്കിന്റെ കാഷ്മീരായ മൂന്നാറിൽ കുളിര്. പാലക്കാട് ഉൾപ്പെടെ ചൂടിൽ ഉരുകുന്പോഴാണു മൂന്നാറിൽ തണുപ്പ് ശക്തമാകുന്നത്. ഇടുക്കിയിൽ 37 ഡിഗ്രി താപനില രേഖപ്പെടുത്തുന്പോഴാണ് തൊട്ടടുത്ത മൂന്നാറിൽ അതിരാവിലെ താപനില രണ്ടുമുതൽ അഞ്ചു വരെ ഡിഗ്രി സെൽഷ സാണ് . പ്രദേശത്തെ കൂടിയ ചൂട് നട്ടുച്ചയിൽപോലും 25 -29 ഡിഗ്രിക്കു മുകളിൽ പോകുന്നില്ല. മൂന്നാറിൽ ഡിസംബർ ആദ്യവാരം ആരംഭിച്ച അതിശൈത്യം മാർച്ച് ആദ്യവാരത്തിലും തുടരുകയാണ്. ഞായറാഴ്ച മൂന്നാറിനു സമീപമുള്ള വിവിധ പ്രദേശങ്ങളായ ചെണ്ടുവരൈ, ചിറ്റുവരൈ, തെൻമല എന്നിവിടങ്ങളിൽ താപനില പൂജ്യം ഡിഗ്രി രേഖപ്പെടുത്തി. മൂന്നാറിലെ കുളിര് ആസ്വദിക്കാൻ ഇപ്പോഴും ധാരാളം സഞ്ചാരികളെത്തുന്നുണ്ട്. അതി ശൈത്യത്തിൽനിന്നു രക്ഷനേടാൻ വിനോദ സഞ്ചാരികൾ ഉൾപ്പടെയുള്ളവർ വിവിധ ഭാഗങ്ങളിൽ തീ കൂട്ടി കായുന്നതും പതിവായിരിക്കുകയാണ്.
Read More