ഒടുവിൽ കോഴിക്കള്ളൻ കുടങ്ങി;  ആർപ്പൂക്കരയിൽനിന്ന് കാട്ടുപൂച്ചയെ പിടികൂടി;  ആർപ്പൂക്കര ആന്‍റണി പഞ്ഞിക്കാരന്‍റെ ഫാം ഹൗസിൽ നിന്നാണ് കാട്ടുപൂച്ചയെ പിടികൂടിയത്

കോട്ടയം: ആർപ്പൂക്കരയിൽനിന്ന് കാട്ടുപൂച്ചയെ പിടികൂടി. ആർപ്പൂക്കരയിലുള്ള ആന്‍റണി പഞ്ഞിക്കാരന്‍റെ ഫാം ഹൗസിൽ നിന്നാണു കാട്ടുപൂച്ചയെ പിടികൂടിയത്. കഴിഞ്ഞ ദിവസങ്ങളിൽ ഫാം ഹൗസിൽ വളർത്തിയിരുന്ന കോഴിക്കുഞ്ഞുങ്ങളെ കാണാതായിരുന്നു.

തുടർന്ന് ആന്‍റണി പഞ്ഞിക്കാരൻ കെണിയൊരുക്കി കാത്തിരിക്കുകയായിരു ന്നു. ഇന്നലെ രാത്രിയിൽ വീണ്ടും കോഴിക്കുഞ്ഞുങ്ങളെ പിടിക്കാൻ എത്തിയ കാട്ടുപൂച്ച കോഴിക്കൂടിനു സമീപത്തു സ്ഥാപിച്ച പ്രത്യേക കൂട്ടിൽ അകപ്പെടുകയായിരുന്നു. ഏതാണ്ട് രണ്ടു കിലോഗ്രാമോളം തൂക്കംവരുന്ന കാട്ടുപൂച്ചയ്ക്കു ഗ്രേ കളറാണ്.

കാട്ടുപൂച്ചയെ പിടികൂടിയ വിവരം വനംവകുപ്പ് അധികൃതരെ അറിയിച്ചിട്ടുണ്ട്. രാവിലെ നോക്കുന്പോഴാണു കാട്ടുപൂച്ച കെണിയിൽ അകപ്പെട്ടു കിടക്കുന്നതു കാണുന്നത്.

Related posts