കോട്ടയം: ഉഴവൂർ വിജയനെ ജോക്കർ എന്ന് വിളിച്ച് ആക്ഷേപിച്ച് വീണ്ടും എൻസിപി നേതാവ് മാണി.സി.കാപ്പൻ. ഒരാൾ മരിച്ചെന്നു കരുതി അയാളോടുള്ള നിലപാടിൽ മാറ്റമുണ്ടാകില്ലെന്നു പറഞ്ഞ കാപ്പൻ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് വിജയനെ മാറ്റാൻ താന്‍ ആവശ്യപ്പെട്ടിരുന്നതാണെന്നും പറഞ്ഞു. ഒരു ചാനലിനു നൽകിയ അഭിമുഖത്തിലാണ് കാപ്പൻ ഇങ്ങനെ തുറന്നടിച്ചത്. ഇപ്പോഴത്തെ പ്രസിഡന്റ് ടി.പി.പീതാംബരനെപ്പോലെ സ്വന്തം താൽപര്യം മാത്രം നോക്കിയാണ് ഉഴവൂർ വിജയന് പാർട്ടിയെ നയിച്ചതെന്നും ഉഴവൂര്‍ പ്രസിഡന്റായിരിക്കെ പാര്‍ട്ടി രണ്ട് ചേരിയായെന്നും കാപ്പൻ പറഞ്ഞു. ഉഴവൂർ വിജയൻ നിത്യരോഗിയായിരുന്നെന്നും ആരെങ്കിലും തെറിപറഞ്ഞെന്ന് കരുതി മരണം സംഭവിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. പാർട്ടി പ്രസിഡന്റിനെതിരെ സംസ്ഥാന നേതാവ് തന്നെ നടത്തിയ കൊലവിളിയെക്കുറിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പാർട്ടി സംസ്ഥാന ട്രഷററും തോമസ്ചാണ്ടി പക്ഷത്തെ പ്രമുഖനുമായ മാണി.സി.കാപ്പൻ ഇതിനെയെല്ലാം ന്യായീകരിച്ച് രംഗത്തെത്തിയത്. എന്‍സിപി സംസ്ഥാന അധ്യക്ഷനായിരുന്ന ഉഴവൂര്‍ വിജയന്റെ മരണത്തിന് പിന്നില്‍…
Read MoreCategory: Kottayam
വീട്ടിൽ ആളില്ലാതിരുന്ന സമയത്ത് എന്നെ..! കാണാതായ പെണ്‍കുട്ടിയെ യുവാവിനൊപ്പം കണ്ടെത്തി; പിന്നീട് പെൺകുട്ടി പറഞ്ഞ കഥകേട്ട് പോലീസുകാർ ഞെട്ടി
കോട്ടയം: കാണാതായ പെണ്‍കുട്ടിയെ യുവാവിനൊപ്പം പിടികൂടി. പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയതോടെ യുവാവിനെതിരേ പോക്സോ നിയമപ്രകാരം കേസെടുത്തു. മേലുകാവ് പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. 21 വയസുള്ള യുവാവിനെതിരേയാണ് കേസ്. പെണ്‍കുട്ടി നേരത്തേ പാലാ പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു താമസം. അവിടെ വച്ചാണ് പെണ്‍കുട്ടിയെ കാണാതായത്. രണ്ടുദിവസത്തിനുള്ളിൽ പോലീസ് പെണ്‍കുട്ടിയെ യുവാവിനൊപ്പം കണ്ടെത്തി. പരിചയത്തിലായ ഇരുവരും ഒളിച്ചോടുകയായിരുന്നു. മെഡിക്കൽ പരിശോധനയിൽ പീഡന വിവരം വെളിപ്പെട്ടു. ഇതോടെയാണ് പെണ്‍കുട്ടി വിശദ വിവരങ്ങൾ വെളിപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ പല തവണ തന്നെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പെണ്‍കുട്ടി വെളിപ്പെടുത്തിയത്. യുവാവിന്റെ വീട്ടിൽ ആളില്ലാതിരുന്ന ദിവസങ്ങളിൽ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. പീഡനം നടക്കുന്പോൾ പെണ്‍കുട്ടി പ്രായപൂർത്തിയായിരുന്നില്ല. അതിനാലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376 വകുപ്പു പ്രകാരം ബലാത്സംഗത്തിനാണ് കേസ് രജിസ്റ്റർ ചെയ്തത്.
Read Moreകുട്ടിക്കാനം മരിയന്‍ കോളജില്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവൽ മല്‍ഹാര്‍- 2018ന് നാളെ തുടക്കമാകും; പ്രദർശന വിഭാഗത്തിൽ മലയാള ചിത്രങ്ങളായ പേരറിയാത്തവര്‍, ഒറ്റാല്
കുട്ടിക്കാനം: മരിയന്‍ കോളജ് കുട്ടിക്കാനം, കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് മീഡിയ സ്റ്റഡീസിന്റെ നേതൃത്വത്തില്‍ ചലച്ചിത്രോല്‍സവം സംഘടിപ്പിക്കുന്നു. മല്‍ഹാര്‍- 2018 എന്ന പേരിലാണ് നാല് ദിവസം നീണ്ടുനില്‍ക്കുന്ന കുട്ടിക്കാനം ഇന്റർനാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഈ മാസം 17 മുതൽ തുടങ്ങുന്ന ചലച്ചിതരമേള കേരള ചലച്ചിത്ര അക്കാഡമിയുടെ സഹകരണത്തോടെയാണ് നടത്തുന്നത്. 21 ചിത്രങ്ങളാണ് നാല് ദിവസങ്ങളിലായി സ്ക്രീനിലെത്തുക. ലോകമെമ്പാടു നിന്നുമുള്ള മികച്ച ചിത്രങ്ങളെ പരിചയപ്പെടാനുള്ള അവസരംകൂടിയാണ് മേളയിലൂടെ ലക്ഷ്യമിടുന്നത്. ഒപ്പം സിനിമകളെ സംബന്ധിച്ച ചര്‍ച്ചകളും നടക്കും. കേരള ചലച്ചിത്ര അക്കാഡമി സെക്രട്ടറി മഹേഷ് പഞ്ജു, ഡെപ്യൂട്ടി ഡയറക്ടര്‍ ഷാജി ഹംസ, റീജിയണല്‍ കോര്‍ഡിനേറ്റര്‍ ഷാജി അമ്പാട്ട്, ഫിലം എഡിറ്റര്‍ രഞ്ജന്‍ എബ്രാഹം, സംവിധായകനും നിരൂപകനുമായ മധു എറവന്‍കര, കാലിക്കറ്റ് സർവകലാശാല ഇഎംഎംആർസി ഡയറക്ടര്‍ ദാമോദര്‍ പ്രസാദ് തുടങ്ങിയവര്‍ വിവിധ ദിവസങ്ങളില്‍ പങ്കെടുക്കും. കുട്ടിക്കാനം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് മാനേജർ ഫാ. ജയിംസ്…
Read Moreഞാനൊന്നു തൊട്ടതേയുള്ളു സാർ..! മദ്യലഹരിയിൽ ഭാര്യയുടെ മൂക്ക് ഇടിച്ചു തകർത്തു; തന്റെ പേരിലുള്ള സ്ഥലം എഴുതി നൽകാൻ ശല്യപ്പെടുത്തിയതാണ് വഴക്കിന് കാരണമെന്ന് വേലായുധൻ
കോട്ടയം: മദ്യലഹരിയിൽ ഭർത്താവ് ഭാര്യയുടെ മൂക്കിടിച്ചു തകർത്തു. മൂക്കിന്റെ പാലത്തിന് പൊട്ടലുണ്ടായതിനെ തുടർന്ന് 33കാരിയായ ഭാര്യയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് വേലായുധൻ (44) അറസ്റ്റിലായി. രാമപുരത്തിനടുത്ത് പൂവക്കുളത്താണ് സംഭവം. മദ്യപിച്ച് ഭാര്യയെ മർദിക്കുന്നതു പതിവാണെന്നും കഴിഞ്ഞ ദിവസം ക്രൂരമായി മർദിക്കുകയും മൂക്കിടിച്ച് പരിക്കേൽപിക്കുകയും ചെയ്തുവെന്നാണ് പരാതി. ഭർത്താവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു. ഇവർക്ക് മൂന്നു മക്കളുണ്ട്. അതേ സമയം സ്ഥലം ഭാര്യയുടെ പേരിൽ എഴുതി കൊടുക്കണമെന്നു പറഞ്ഞ് ശല്യപ്പെടുത്തുന്നതാണ് വഴക്കിന് കാരണമെന്നാണ് ഭർത്താവി ന്റെ മൊഴി.
Read Moreമദ്യപിക്കുമ്പോൾ ഒഴിവാക്കേണ്ട കാര്യങ്ങൾ..! മദ്യക്കുപ്പികൊണ്ടു തലയ്ക്ക് അടിയേറ്റു ചികിത്സയിലിരുന്ന യുവാവു മരിച്ചു; വാക്കു തർക്കത്തിനിടെ അനേഷിനെ മദ്യക്കുപ്പിക്ക് സാജു അടിക്കുകയായിരുന്നു
ഉപ്പുതറ: മദ്യക്കുപ്പികൊണ്ട് സഹൃത്ത് തലക്കടിച്ച് പരിക്കേൽപിച്ചതിനെ ത്തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയി ലായിരുന്ന യുവാവ് മരിച്ചു.മാട്ടുതാവളം കൊരട്ടിയിൽ രാജപ്പന്റെ മകൻ അനേഷ് (35) ആണ് മരിച്ചത്. പെയിന്റിംഗ് തൊഴിലാളികളായ സുഹൃത്തുക്കൾ തമ്മിലുള്ള തർക്കത്തിനിടെ കൊല്ലം പിറവത്തൂർ രതീഷ് ഭവനിൽ സാജു (31) മദ്യക്കുപ്പിക്ക് അനേഷിന്റെ തലക്ക് അടിക്കുകയായിരുന്നുവെന്നാണു കേസ്. കഴിഞ്ഞ ആറിനു കോട്ടയം കഞ്ഞിക്കുഴിയിൽ ഇവർ വാടകയ്ക്കു താമസിക്കുന്ന വീട്ടിലായിരുന്നു സംഭവം. സാജുവിനെ സംഭവദിവസം രാത്രി നാഗന്പടത്തുനിന്നാണു പോലീസ് പിടികൂടിയത്. അനേഷിന്റെ സംസ്കാരം ഇന്ന് നാലിന് വീട്ടുവളപ്പിൽ. ഭാര്യ: രമ്യ മാട്ടുതാവളം മങ്ങാട്ട്ശേരിൽ കുടുംബാംഗം. മക്കൾ: അഭിനവ്, ആരാധ്യ. അനേഷിന്റെ മാതാവ് കുഞ്ഞമ്മ.
Read Moreമകര സംക്രമം തൊഴുത്..! ശബരിമല സ്ത്രീ പ്രവേശനത്തിൽ സർക്കാരിന് ഒരു അവ്യക്തതയുമില്ലെന്ന് ദേവസ്വംമന്ത്രി
എരുമേലി: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് ഒരു അവ്യക്തതയുമില്ലെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ. ദേവസ്വം ബോർഡിന് ഇക്കാര്യത്തിൽ സുപ്രീം കോടതിയിൽ സ്വന്തമായ നിലപാട് സ്വീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ദേവസ്വം പ്രസിഡന്റ് എം. പത്മകുമാർ പറഞ്ഞു. ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്തതിനുശേഷം മാത്രമേ തീരുമാനമുണ്ടാകുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
Read Moreകായൽ കാറ്റേറ്റ് അസ്തമയ സൂര്യന്റെ മനോഹര കാഴ്ചയും നാടൻ ഭക്ഷ്യമേളയും..! കാഞ്ഞിരം-മലരിക്കൽ വയലോര -കായലോര ടൂറിസം ഫെസ്റ്റിൽ തിരക്കേറി; നാളെ സമാപനം
കോട്ടയം: പച്ചവിരിച്ച പാടങ്ങളുടെ ഓരത്തു കൂടിയുള്ള പാത. പാതയോരത്തുനിന്ന് നോക്കിയാൽ അങ്ങ് വേന്പനാട്ട് കായൽ വരെ നീളുന്ന പാടം. അസ്തമയ സൂര്യന്റെ മനോഹര കാഴ്ച. ഇതൊക്കെ കണ്‍കുളിർക്കെ കാണാൻ ഇതാ അവസരം. കോട്ടയം ജില്ലയിലെ ഏറ്റവും വലിയ പാടശേഖരമായ തിരുവാർപ്പ് പഞ്ചായത്തിലെ ജെ ബ്ലോക്ക് തൊള്ളായിരത്തിന്റെ തീരത്ത് നടന്നു വരുന്ന പുതിയ വയലോര -കായലോര ടൂറിസം ഫെസ്റ്റിൽ തിരക്കേറി. ഫെസ്റ്റ് നാളെ സമാപിക്കും. കാഞ്ഞിരം-മലരിക്കൽ റോഡിൽ ഇന്നലെ വൈകുന്നേരം നാലു മണിക്കു തന്നെ തിരക്കു തുടങ്ങി. കായലിൽ നിന്നുള്ള കുളിർ കാറ്റു കൊള്ളാൻ പാതയോരത്ത് പ്രത്യേകം തയാറാക്കിയ മുള കൊണ്ടുള്ള ബഞ്ചിൽ ഇരിക്കാം. കുടുംബശ്രീയും മറ്റ് വീട്ടുകാരും തയാറാക്കിയ നാടൻ ഭക്ഷണം , അതും ചൂടാറാതെ കഴിക്കാം. ഇന്നലെ കപ്പയും ചപ്പാത്തിയും കള്ളപ്പവുമൊക്കെ ചൂടപ്പം പോലെ വിറ്റുപോയി. നാടൻ താറാവും കോഴിയും നല്ല മത്സ്യവുമൊക്കെയായിരുന്നു കൂട്ടാനുണ്ടായിരുന്നത്. ഇതിനിടെ…
Read Moreനിങ്ങൾക്ക് നിന്തലറിയുമോ? വേമ്പനാട്ടുകായൽ നീന്തിക്കടക്കാൻ ഒരുങ്ങി വിദ്യാർഥികൾ; നീന്തൽ പരിശീലനം സ്കൂൾ സിലബസിൽ ഉൾപ്പെടുത്തണമെന്ന സന്ദേശം അധികാരികളിലെത്തിക്കാൻ നാളെ അവർ നീന്തിത്തുടങ്ങും
കുമരകം: നീന്തൽ പരിശീലനം സ്കൂൾ സിലബസിൽ ഉൾപ്പെടുത്തണമെന്ന സന്ദേശം അധികാരികളിൽ എത്തിക്കാൻ മൂന്നു വിദ്യാർഥികൾ വേന്പനാട്ടുകായൽ നീന്തിക്കടക്കും. വേന്പനാട്ടുകായലിലെ ഏറ്റവും ദൈർഘ്യമുള്ള ഭാഗമാണു മൂന്നു വിദ്യാർഥികൾ നീന്തിക്കടക്കാൻ തെരഞ്ഞെടുത്തിരിക്കുന്നത്. നാളെ രാവിലെ 6.30നു കുമരകം ബോട്ടുജെട്ടി കടവിൽനിന്നും മുഹമ്മ ലക്ഷ്യമാക്കി പരിശീലകൻ സജി വാളശേരിക്കൊപ്പം കൃഷ്ണവേണി(12), സഹോദരങ്ങളായ ആദിത്യ സാബു (11), അദ്വൈത് സാബു(9) എന്നിവരാണ് നീന്തുന്നത്. കൊച്ചി ഇടപ്പള്ളി മധുകപ്പിള്ളിയിൽ എം.പി. സാബു-രമ്യാ സാബു ദന്പതികളുടെ മക്കളാണിവർ. ആലുവാ ഗോഡ്സ് ഓണ്‍ പബ്ലിക് സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിനിയാണ് ആദിത്യ സാബു, ഇതേ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ് അദ്വൈത് സാബു. ആലുവാ നിർമ്മല ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനി കൃഷ്ണവേണി, അശോകപുരം പള്ളിക്കുന്ന് മാടവനപ്പറന്പിൽ ഷിബു-രജഞ്ജിനി ദന്പതികളുടെ മകളാണ്. കഴിഞ്ഞ എട്ടു വർഷമായി നിരവധി പേരെ സജി നീന്തൽ പരിശീലിപ്പിച്ചുണ്ട്. മാളു ഷെയ്ക്ക് എന്ന…
Read Moreവന്‍ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്! നിയന്ത്രണംവിട്ട കാര്‍ 150 മീറ്ററോളം പറന്ന് വൈദ്യൂതി ലൈനുകളിലും ട്രാന്‍ഫോര്‍മറിലും തട്ടാതെ ആംബുലന്‍സിന്റെ മുകളില്‍
അടിമാലി: ആദ്യം 30 അടിയോളം ഉയരത്തിൽ 30 മീറ്റർ റോഡിലൂടെ. പിന്നീട് 150 മീറ്ററോളം താഴേക്ക് പറക്കൽ, ശേഷം പതിയെ താഴേക്ക്. വൈദ്യൂതി ലൈനുകളിലും ട്രാൻഫോർമറിലും തട്ടാതെ കാർ നേരെ പതിച്ചത് നിർത്തിയിട്ടിരുന്ന ആംബുലൻസിനുമുകളിൽ. വൻദുരന്തമായി മാറുമായിരുന്ന വാഹനാപകടം തലനാരിഴയ്ക്ക് ഒഴിവായതിന്റെ ആശ്വാസത്തിൽ നാട്ടുകാരും. ഇന്നലെ രാവിലെ 9.30-ഓടെയായിരുന്നു കാഴ്ചക്കാരെ ഏറെ അന്പരപ്പിച്ച അപകടമുണ്ടായത്. അടിമാലി മുനിത്തണ്ട് കുടിലാൻ കെ.ആർ. ബിനു (42), ഭാര്യ സിന്ധു (38) എന്നിവർ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. വീട്ടിൽനിന്നും കാറിൽ ഇറക്കമിറങ്ങി വരുന്പോൾ നിയന്ത്രണംവിട്ടുവന്ന വേഗത്തിൽ താഴേക്കു പതിക്കുകയായിരുന്നു. വാഹനം വേഗത്തിലായിരുന്നതിനാൽ റോഡിൽനിന്നും പറന്നാണ് 150 മീറ്ററോളം താഴേക്കു വന്നത്. അപകടത്തിൽ ബിനുവിന് കാര്യമായ പരിക്കില്ല. സിന്ധുവിന്റെ കണ്ണിനും ചെവിക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ അടിമാലി മോർണിംഗ് സ്റ്റാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Moreഇടവക വികാരിക്ക് മയക്കുമരുന്നു നല്കി മോഷണം: ഒന്നാംപ്രതി ബയോകെമിസ്റ്റ്, രണ്ടാംപ്രതി ഡോക്ടര്‍; ഒരാള്‍ അറസ്റ്റില്‍; സംഭവം ഇങ്ങനെ…
മറയൂർ: മറയൂർ സെന്റ് മേരീസ് പള്ളിവികാരിയെ മയക്കുമരുന്നുനൽകി മയക്കി കവർച്ചനടത്തിയ കേസിൽ ജീവരസതന്ത്രജ്ഞൻ (ബയോ കെമിസ്റ്റ്) അറസ്റ്റിൽ. പുതുച്ചേരി മറമലനഗർ ബൽറാംപേട്ട് സ്വദേശി അരുണ്‍ കുമാർ(26) നെയാണ് മറയൂർ പോലീസ് പുതുച്ചേരിയിൽനിന്നും അറസ്റ്റുചെയ്തത്. ഇയാളോടൊപ്പം മോഷണത്തിൽ പങ്കാളിയായ തിരുവണ്ണാമല സ്വദേശി ഡോ. യശ്വന്ത്(25) നായി പോലീസ് അന്വേഷണം ഉൗർജിതമാക്കി. കഴിഞ്ഞ ഒക്ടോബർ 24-ന് രാത്രി വിജയപുരം രൂപതയുടെ കീഴിലുള്ള മറയൂർ സെന്റ് മേരീസ് കത്തോലിക്ക പള്ളിവികാരിയുടെ മുറിയിലാണ് കവർച്ച നടത്തിയത്. പള്ളിവികാരി ഫാ. ഫ്രാൻസിസ് നെടുംപറന്പിലിനെ ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തിനൽകി മയക്കിയശേഷം പള്ളിമുറിയിൽ സൂക്ഷിച്ചിരുന്ന ഒന്നരലക്ഷം രൂപയും ലാപ്പ് ടോപ്, നോട്ട്പാട്, കാമറ എന്നിവയാണ് മോഷ്ടിച്ചത്. അടുത്തദിവസം രാവിലെ കുർബാനക്കെത്തിയ ഇടവകാംഗങ്ങളാണ് പള്ളിവികാരി ബോധരഹിതനായി കിടക്കുന്നതുകണ്ടത്. തുടർന്ന് വികാരിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകിയോപ്പാഴാണ് വിവരങ്ങൾ അറിയുന്നത്.ബംഗളുരുവിലെ സെന്റ് ജോണ്‍സ് മെഡിക്കൽ കോളജ് ചർച്ച്…
Read More