കോട്ടയം: നഗരത്തിലെ വ്യാപാരിയെ കബളിപ്പിച്ച് മൂന്നേകാൽ ലക്ഷം രൂപയുടെ വാർക്ക കന്പി തട്ടിയെടുത്തത് മേസ്തിരി പണിക്കാരൻ. ഇയാളെ ഇന്നലെ വെസ്റ്റ് പോലീ്സ് അറസ്റ്റു ചെയ്തു. കന്പം ലോവർ ക്യാന്പ് കടവീഥി തെരുവിൽ ക്രിസ്തുരാജ് ഭവനിൽ ക്രിസ്തുരാജ് (35) ആണ് അറസ്റ്റിലായത്. ഇയാളെ ഇന്നു കോടതിയിൽ ഹാജരാക്കും. കോട്ടയം ചന്തക്കടവിലെ മന്പള്ളി ട്രേഡേഴ്സിൽ നിന്ന് കഴിഞ്ഞ നവംബറിൽ ഒരു ലോഡ് കന്പി കബളിപ്പിച്ചു വാങ്ങിയെന്നാണ് കേസ്. തട്ടിയെടുത്ത ഒരു ലോഡ് കന്പി തമിഴ്നാട്ടിൽ രണ്ടേമുക്കാൽ ലക്ഷം രൂപയ്ക്ക് വിൽപന നടത്തിയതായി പ്രതി സമ്മതിച്ചു. മേസ്തിരി പണിക്കൊപ്പം ചെറിയ പണികൾ ഏറ്റെടുത്തു നടത്തുന്നുണ്ട്. ഇങ്ങനെ നടത്തിയ പണിക്ക് പണം നല്കാൻ ഇല്ലാതെ വന്നതിനാലാണ് തട്ടിപ്പ് നടത്തിയതെന്നും പറയുന്നു. കന്പി വിറ്റുകിട്ടിയ രണ്ടേമുക്കാൽ ലക്ഷം രൂപ പണിക്കാർക്കായി വീതിച്ചു നല്‍കിയെന്നും ഇയാൾ പോലീസിന് മൊഴി നല്കി. വാഗമണിലെ റിസോർട്ട് നിർമാണം നടത്തുന്ന…
Read MoreCategory: Kottayam
വീട്ടമ്മയെ സന്ധ്യാസമയത്ത് വനപാതയിൽ ഇറക്കിവിട്ട് കെഎസ്ആർടിസി; ഇറങ്ങേണ്ട സ്ഥലമെത്തിയപ്പോൾ ഇറങ്ങണമെന്ന് ആവശ്യപ്പെട്ടിട്ടും നിർത്താതെ പോകുകയായിരുന്നു; പരാതി നൽകിയാൽ അന്വേഷിക്കാമെന്ന് അധികൃതർ
എരുമേലി: കെഎസ്ആർടിസി ഫാസ്റ്റ് ബസിൽ യാത്ര ചെയ്ത വീട്ടമ്മയെ ഇറങ്ങേണ്ട സ്റ്റോപ്പും കഴിഞ്ഞ് ദൂരെ വനപാതയിൽ ഇറക്കിയെന്നു പരാതി. കിലോമീറ്ററുകൾ നടന്ന് വീട്ടിലെത്തിയ വീട്ടമ്മ തനിക്ക് നേരിട്ട തിക്താനുഭവം കെഎസ്ആർടിസി എരുമേലി സെന്ററിലും തുടർന്ന് വിജിലൻസ് വിഭാഗം ഉദ്യോഗസ്ഥനെയും ഫോണിൽ അറിയിച്ചു. എരുമേലി ഗ്രാമപഞ്ചായത്ത് ഓഫീസിലെ താൽകാലിക ജീവനക്കാരിയും നെടുങ്കാവുവയൽ സ്വദേശിനിയുമായ ജയശ്രീയെ ആണ് രാത്രിയാകാറായപ്പോൾ വിജനമായ വനപാതയിലിറക്കിവിട്ടത്. കഴിഞ്ഞ ദിവസമാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാനാണ് എരുമേലിയിൽ നിന്നു ബസിൽ കയറിയത്. മറ്റന്നൂർക്കരയിലിറങ്ങി അൽപ്പദൂരം നടന്നാൽ വീടെത്താം. ടൗണിൽ നിന്നു രണ്ടര കിലോമീറ്റർ അകലെയാണ് മറ്റന്നൂർക്കര ജംഗ്ഷൻ. ഇവിടെ ബസുകൾക്ക് സ്റ്റോപ് ഉള്ളതാണ്. എന്നാൽ ഇവിടെ ബസ് നിർത്തിയില്ല. ബസ് നിർത്താനാവശ്യപ്പെട്ടെങ്കിലും നിർത്തിയത് അടുത്തുള്ള സ്റ്റോപ്പുകൾ കഴിഞ്ഞ് വനപാതയിലാണെന്ന് വീട്ടമ്മ പറയുന്നു. ഫാസ്റ്റ് പാസഞ്ചറായതിനാൽ എരുമേലി കഴിഞ്ഞാൽ പിന്നെ പത്ത് കിലോമീറ്റർ അകലെ പ്ലാച്ചേരിയിലാണ്…
Read Moreസിപിഎം പുറന്തള്ളുന്നവരെ ഏറ്റുവാങ്ങുന്ന പാർട്ടിയുടെ നേതാവാണ് കാനം; അത്തരത്തിലുള്ള ഒരാളിൽ നിന്ന് ഇതിൽ കൂടുതൽ സംസ്കാരം പ്രതീക്ഷിക്കുന്നില്ലെന്ന് ജയരാജ് എംൽഎ
കോട്ടയം: സിപിഎം പുറന്തള്ളുന്നവരെ ഏറ്റുവാങ്ങുന്ന പാർട്ടിയുടെ നേതാവായ കാനം രാജേന്ദ്രനിൽനിന്ന് ഇതിൽ കടുതൽ നിലവാരം കേരളം പ്രതീക്ഷിക്കുന്നില്ലെന്നു കേരള കോണ്‍ഗ്രസ് -എം ജനറൽ സെക്രട്ടറി ഡോ.എൻ.ജയരാജ് എംഎൽഎ. കേരള കോണ്‍ഗ്രസിന്റെ നേതാക്കളോടു മത്സരിച്ചപ്പോഴെല്ലാം പരാജയപ്പെട്ട പാരന്പര്യമാണു സിപിഐക്കുള്ളത്. അതുകൊണ്ടുതന്നെ സിപിഐയെ സംബന്ധിച്ചിടത്തോളം അവരുടെ ഉറക്കം കെടുത്തുന്ന ചരിത്രമാണു കേരള കോണ്‍ഗ്രസിന്റേത്. സ്വന്തം പാർട്ടിക്കു ലഭിച്ച സീറ്റു പോലും വിൽപനയ്ക്കു വച്ച പാരന്പര്യമാണ് സിപിഐയുടേത്. വർഗീയ ഫാസിസത്തെക്കുറിച്ചും സാന്പത്തിക നയങ്ങളെക്കുറിച്ചും ഇന്ധനവില വർധനവിനെക്കുറിച്ചുമൊന്നും സിപിഐ സമ്മേളനങ്ങൾ ചർച്ച ചെയ്തില്ലെന്നും ജയരാജ് കുറ്റപ്പെടുത്തി.
Read Moreമനഃപൂർവം എറിഞ്ഞതോ? ചുങ്കത്ത് വീടുകൾക്കു നേരേ മദ്യക്കുപ്പിയേറ്; രാത്രി 12 മണിയോടെ വാഹനത്തിൽ വന്നവരാണ് കുപ്പിയെറിഞ്ഞത്; പൊട്ടിയ കുപ്പികളിലെല്ലാം ചെളിയുള്ളതായി വീട്ടുകാർ
കോട്ടയം: ചുങ്കത്ത് വീടുകൾക്കു നേരേ മദ്യക്കുപ്പിയേറ്. ചുങ്കം പാലത്തിന്റെ വടക്ക് പാലം തുടങ്ങുന്ന ഭാഗത്ത് ആറിനോട് ചേർന്നുള്ള ഏതാനും വീടുകൾക്കു നേരേയാണ് കുപ്പിയേറുണ്ടായത്. ഒരു വീടിന്റെ ഷീറ്റ് പൊട്ടി. ചിന്നി ചിതറിയ കുപ്പി ച്ചില്ലുകൾ വീടുകൾക്കുള്ളിൽ വരെ വീണു. മുറ്റത്തും വരാന്തയിലുമെല്ലാം കുപ്പിച്ചില്ലുകൾ ചിതറി കിടക്കുന്ന കാഴ്ചയാണ് വീട്ടുകാർ കണി കണ്ടത്. കുടയംപടി ഭാഗത്തുനിന്ന് കോട്ടയത്തേക്ക് വരുന്പോൾ പാലത്തിന്റെ കിഴക്കു ഭാഗത്തുള്ള വീടുകൾക്കു നേരേയാണ് കുപ്പിയേറുണ്ടായത്. രാത്രി 12 മണിയോടെ ഏതോ വാഹനത്തിൽ വന്നവരാണ് കുപ്പിയെറിഞ്ഞത്. ഉപയോഗിച്ച ശേഷം വാഹനത്തിൽനിന്ന് ഉപേക്ഷിക്കുന്ന രീതിയിൽ ആയിരിക്കുമെന്നാണ് ആദ്യം വീട്ടുകാർ കരുതിയത്. ഇവിടെ താഴ്ചയിലാണ് വീടുകളുള്ളത്. അറിയാതെ കുപ്പി ഉപേക്ഷിച്ചതാകാമെന്നും കരുതി. എന്നാൽ കുപ്പി പരിശോധിച്ചപ്പോൾ ചെളി പുരണ്ടതും മറ്റുമാണ്. മാത്രവുമല്ല കുപ്പിയിൽ മദ്യമുള്ളതിന്റെ ലക്ഷണവുമില്ല. അതിനാൽ പഴയ കുപ്പികളാണെന്ന് മനസിലായി. മദ്യകുപ്പികളും ബിയർ കുപ്പികളുമാണ് ഇത്തരത്തിൽ വീടുകൾക്കു…
Read Moreകൂമ്പുവാടും യദുമോഹനാ..! കഞ്ചാവ് വിൽപനയ്ക്കെത്തിയ 26കാരൻ പോലീസ് പിടിയിൽ ; കിടങ്ങൂരിൽ കോളജിന് മുന്നിൽ വിദ്യാർഥികൾക്ക് കഞ്ചാവ് നൽകാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് പിടിയിലായത്
കോട്ടയം: വിദ്യാർഥികൾക്ക് കഞ്ചാവ് വിതരണം ചെയ്യാൻ കോളജിനു മുന്നിലെത്തിയ യുവാവിനെ കഞ്ചാവ് സഹിതം കുറവിലങ്ങാട് പോലീസ് അറസ്റ്റു ചെയ്തു. കിടങ്ങൂർ നെടുമറ്റത്തിൽ യദുമോഹൻ (26) ആണ് അറസ്റ്റിലായത്. ഇയാളുടെ കാറിന്റെ ഡിക്കിയിൽനിന്ന് 31 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ഇന്നലെ വൈകുന്നേരം കോളജിനു മുന്നിൽ പോലീസ് എത്തിയപ്പോൾ സംശയം തോന്നി കാർ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് പിടികൂടിയത്. പിടിയിലായ യദുമോഹൻ വിദ്യാർഥികൾക്ക് കഞ്ചാവ് വിതരണം ചെയ്തു വരികയായിരുന്നുവെന്ന് എസ്ഐ ഷമീർഖാൻ പറഞ്ഞു. കാർ കസ്റ്റഡിയിലെടുത്തു. ഇന്നു കോടതിയിൽ ഹാജരാക്കും. വിദ്യാർഥികൾക്ക് കഞ്ചാവ് നല്കാൻ വന്നുവെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് ജുവനൈൽ ജസ്റ്റീസ് ആക്ട് പ്രകാരമുള്ള വകുപ്പു കൂടി ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തതെന്നും പോലീസ് അറിയിച്ചു.
Read Moreഅനാചാരങ്ങള്‍ പ്രോത്സാഹിക്കപ്പെടേണ്ടതല്ല ..! ശബരിമലയിലെ ആചാരങ്ങള്‍ ശബരിമലയ്ക്കുവേണ്ടി മാത്രമെന്ന് തന്ത്രി കണ്ഠര് മഹേഷ് മോഹനര്
ശബരിമല: ശബരിമലയിലെ ആചാരങ്ങളില്‍ ഭൂരിഭാഗവും ശബരിമലയ്ക്കുവേണ്ടി മാത്രമുള്ളതാണെന്നും അവ മറ്റിടങ്ങളില്‍ അനുവര്‍ത്തിക്കുന്നത് അനുചിതമാണെന്നും തന്ത്രി കണ്ഠര് മഹേഷ് മോഹനര്. പടിപൂജ മറ്റു പല ക്ഷേത്രങ്ങളിലും നടത്താറുണ്ട്. അതുകൊണ്ട് ഫലമുണ്ടാകില്ല. പതിനെട്ടാംപടി ഇവിടെ മാത്രമുള്ളതാണ്. പടിപൂജയും അതുമായി ബന്ധപ്പെട്ട മന്ത്രങ്ങളുമെല്ലാം ഇവിടേയ്ക്ക് ഉള്ളവയാണ്. ഇതുപോലെ ശബരിമല ക്ഷേത്രത്തില്‍ ഉപയോഗിക്കുന്ന മന്ത്രങ്ങളില്‍ ഭൂരിഭാഗവും ഈ ക്ഷേത്രത്തിന് മാത്രമുള്ളവയാണ്. അവ മറ്റൊരിടത്ത് ഉപയോഗിക്കുന്നത് വിഫലമാണ്. ആചാരപ്രകാരം അത് പാടില്ലാത്തതുമാണ്. അതിനാല്‍ അനാചാരങ്ങള്‍ പ്രോത്സാഹിക്കപ്പെടേണ്ടതല്ല. അനാചാരങ്ങളില്‍ പലതും ഭക്തിയുടെ വേറൊരു തലത്തിലെത്തി വിഭ്രാന്തിയില്‍ ചെയ്യുന്നവയാകാം. ഭക്തിയെ അങ്ങനെയായിരിക്കാം അവര്‍ പ്രകടിപ്പിക്കുന്നത്. ആചാരങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയാണ് ഇതിനുകാരണം. വ്രതനിഷ്ഠയോടെ വരുന്നവര്‍ അങ്ങനെ ചെയ്യില്ല. ഈശ്വരീയമായ അംശം അവരിലേയ്ക്ക് സാക്ഷാത്കരിക്കപ്പെടുന്നതിലൂടെ സമാധാനത്തോടുകൂടിയാണ് പലരും വരുന്നത്. അത്രയും നിഷ്ഠയോടെയാണ് 41 ദിവസം വ്രതമെടുക്കുന്നത്. മനുഷ്യന്റേതായ പല ദൗര്‍ബല്യങ്ങളെയും അവര്‍ വെടിയും. പല ആഗ്രഹങ്ങളും അനാവശ്യമോഹങ്ങളും അവരില്‍നിന്ന് മായും. സാധനകളും…
Read Moreഎല്ലാം ശരിയാക്കാൻ പുത്തൻ സംഘം..! വലിയകുളം-സീറോ ജെട്ടി റോഡ് നിർമാണം; തോമസ് ചാണ്ടിയെ ഒന്നാം പ്രതിയാക്കി വിജിലൻസ് എഫ്ഐആർ
കോട്ടയം: വലിയകുളം-സീറോ ജെട്ടി റോഡ് നിർമാണവുമായി ബന്ധപ്പെട്ട കേസിൽ മുൻ ഗതാഗത മന്ത്രി തോമസ് ചാണ്ടി ഒന്നാം പ്രതി. ചാണ്ടിയെ ഒന്നാം പ്രതിയാക്കി വിജിലൻസ് എഫ്ഐആർ സമർപ്പിച്ചു. കോട്ടയം വിജിലൻസ് കോടതിയിൽ പുതിയ അന്വേഷണ സംഘമാണ് എഫ്ഐആർ സമർപ്പിച്ചത്. കേസിലെ അന്വേഷണ റിപ്പോർട്ട് ഏപ്രിൽ 19ന് സമർപ്പിക്കണമെന്ന് കോടതി ഉത്തരവിട്ടു. അന്വേഷണ സംഘത്തെ മാറ്റിയത് കേസ് അട്ടിമറിക്കാനാണെന്ന് പരാതിക്കാരൻ അഡ്വ. സുഭാഷ് കോടതിയിൽ വാദിച്ചിരുന്നു. അന്വേഷണം കോടതിയുടെ മേൽനോട്ടത്തിൽ വേണമെന്ന സുഭാഷിന്റെ ആവശ്യവും കോടതി അംഗീകരിച്ചില്ല. ചാണ്ടിക്കെതിരായ വിജിലൻസ് കേസ് അന്വേഷിക്കാൻ ഇന്നാണ് പുതിയ സംഘത്തെ നിയോഗിച്ചത്. തിരുവനന്തപുരം വിജിലൻസ് പ്രത്യേക യൂണിറ്റ് ഒന്നിനാണ് അന്വേഷണ ചുമതല. എസ്പി കെ.ഇ. ബൈജുവിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. ചാണ്ടിക്കെതിരെ പ്രാഥമിക അന്വേഷണം നടത്തിയ കോട്ടയം യൂണിറ്റിലെ ഉദ്യോഗസ്ഥരിൽ ആരും തന്നെ പുതിയ സംഘത്തിലില്ല.
Read Moreഞാനവനല്ല..! ശസ്ത്രക്രിയ വേഗം നടത്തുന്നതിന് ഡോക്ടർ കൈക്കൂലി വാങ്ങി; രണ്ടു പേരുടെ കൈയിൽ നിന്നായി തട്ടിയത് ഒരു ലക്ഷത്തിലേറെ രൂപ; രോഗിയുമായി ഓപ്പറേഷൻ തിയറ്ററിലെത്തിയ ബന്ധുക്കൾ ഡോക്ടറെ കണ്ടപ്പോൾ ഞെട്ടി…
കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്ടർ ചമഞ്ഞ് രോഗികളിൽ നിന്ന് പണം വാങ്ങിയ വിരുതനെതിരേ പരാതി. ഡോക്ടറാണെന്നു തെറ്റിദ്ധരിപ്പിച്ച് ശസ്ത്രക്രിയ വേഗം നടത്തുന്നതിന് കൈക്കൂലി വാങ്ങിയെന്നാണ് പരാതി. കിടങ്ങൂർ സ്വദേശി മാത്യു ജോസ് എന്നയാളിൽനിന്ന് രണ്ടു തവണയായി 78,000 രൂപയും കിടങ്ങൂർ സ്വദേശി അശ്വിൻ എന്നയാളുടെ പക്കൽ നിന്ന് 25,000 രൂപയും വാങ്ങിയെന്നുള്ള രണ്ടു പരാതികളാണ് പോലീസിന് നല്‍കിയത്. കിടങ്ങൂർ സ്വദേശി റിജേഷി (32) നെതിരേയാണ് ഇരുവരുടെയും പരാതി. ഇയാൾ രോഗം ബാധിച്ച് കോട്ടയത്തിനടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതറിഞ്ഞ് രക്ഷപ്പെടാതിരിക്കാൻ പോലീസ് അവിടേക്ക് പോയിട്ടുണ്ട്. മാത്യു ജോസ് നല്കിയ പരാതിയിൽ പറയുന്നതിങ്ങനെ: മെഡിക്കൽ കോളജിൽ ഒരു ബന്ധുവിന്റെ ഓപ്പറേഷനുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ വച്ചാണ് റിജേഷിനെ പരിചയപ്പെട്ടത്. ഡോക്ടറാണെന്നു പറഞ്ഞായിരുന്നു പരിചയപ്പെടൽ. ഓപ്പറേഷന് അഞ്ചു ലക്ഷം ചെലവാകുമെന്നും അത്രയും പണം കണ്ടെത്താൻ ബുദ്ധിമുട്ടുള്ളതിനാൽ പ്രാധനമന്ത്രിയുടെ പേരിലുള്ള ഇൻഷ്വറൻസ്…
Read Moreവെള്ളം ചോദിച്ചെത്തിയ യുവാക്കൾ വയോധികയുടെ മാല പൊട്ടിച്ചെടുത്തു; മകളുടെ വീട്ടിൽ വിരുന്നിനെത്തി യതായിരുന്നു ലക്ഷ്മി ; പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു
കോട്ടയം: മകളുടെ വീട്ടിൽ വിരുന്നു വന്ന വയോധികയുടെ ഒന്നര പവൻ മാല ബൈക്കിലെത്തിയ രണ്ടംഗ സംഘം തട്ടിയെടുത്തു. മണ്ണയ്ക്കനാടിനു സമീപം ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. മരങ്ങാട്ടുപിള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പൂവത്തുങ്കൽ മധുവിന്റെ ഭാര്യാ മാതാവ് ലക്ഷ്മി (84)യുടെ മാലയാണ് കവർച്ച ചെയ്യപ്പെട്ടത്. പെരുന്പാവൂരിലാണ് ലക്ഷ്മിയുടെ വീട്. ഒരാഴ്ച മുൻപാണ് ഇവർ മകളുടെ വീട്ടിൽ എത്തിയത്. വഴിയരികിലാണ് ഇവരുടെ വീട്. ഇന്നലെ ഉച്ചയ്ക്ക് വീടിനു മുന്നിലിരിക്കുന്പോൾ ബൈക്കിൽ രണ്ടു പേർ വന്ന് വീടിനു മുന്നിൽ ഇറങ്ങി. ഒരാൾ വീട്ടുമുറ്റത്തേക്ക് വന്ന് കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടു. ലക്ഷ്മി അകത്തുകയറി വെള്ളം കൊണ്ടുവന്ന് കൊടുക്കുന്നതിനിടെ കഴുത്തിൽ കിടന്ന മാല വലിച്ചുപൊട്ടിച്ചെടുക്കുകയായിരുന്നു. വീട്ടിൽ ഈ സമയം ആരും ഉണ്ടായിരുന്നില്ല. അൽപ നേരം കഴിഞ്ഞാണ് ഇവർ വിവരം അയൽവാസികളെ അറിയിച്ചത്. സംഭവമറിഞ്ഞയുടൻ മരങ്ങാട്ടുപിള്ളി പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും സംശയകരമായി ആരെയും…
Read Moreഇത് തള്ളല്ലല്ലോ അല്ലേ…! കോട്ടയം വഴിയുള്ള റെയിൽപാത ഇരട്ടിപ്പിക്കൽ 2020ൽ പൂർത്തിയാക്കും; കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിനു റെയിൽവേ ബോർഡ് ഉദ്യോഗസ്ഥരുടെ ഉറപ്പ്
കൊച്ചി: കോട്ടയം വഴിയുള്ള റെയിൽ പാതയിരട്ടിപ്പിക്കൽ ജോലികൾ 2020 മാർച്ചിനകം പൂർത്തീകരിക്കുമെന്നു കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിനു റെയിൽവേ ബോർഡ് ഉദ്യോഗസ്ഥരുടെ ഉറപ്പ്. കേരളത്തിലെ റെയിൽവേ വികസനം സംബന്ധിച്ച് റെയിൽവേ ഉദ്യോഗസ്ഥരും സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകനയോഗത്തിലാണ് ഈ ഉറപ്പ്. പാത ഇരട്ടിപ്പിക്കൽ ജോലികൾ നടക്കുന്ന കുറുപ്പന്തറ-ഏറ്റുമാനൂർ, ഏറ്റുമാനൂർ-കോട്ടയം സെക്ടറുകൾ 2018 മേയ് 31നകവും കോട്ടയം-ചിങ്ങവനം, ചിങ്ങവനം-ചങ്ങനാശേരി സെക്ടറുകൾ 2020 മാർച്ച് 31നകവും കമ്മീഷൻ ചെയ്യാമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഭൂമി ഏറ്റെടുത്തു കിട്ടാത്തതാണു പ്രശ്നമായി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്. 2018 ൽ കമ്മീഷൻ ചെയ്യുന്ന സെക്ടറിലെ 1.06 ഹെക്ടർ ഭൂമി മാർച്ച് 31 നു മുന്‍പായി കൈമാറുമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ പറഞ്ഞു. ശേഷിക്കുന്ന ആറു ഹെക്ടറോളം ഭൂമി വേഗത്തിൽ കൈമാറാൻ നടപടി എടുക്കും. നിലവിലുള്ളതും പുതിയതുമായ പദ്ധതികളുടെ ചെലവിൽ പകുതി സംസ്ഥാന സർക്കാർ വഹിക്കണമെന്ന…
Read More