കോട്ടയം: കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് അധ്യക്ഷനും കോട്ടയം ജില്ലാ പഞ്ചായത്ത് മുൻ അംഗവുമായ സജി മഞ്ഞക്കടമ്പില്‍ പി.വി.അന്‍വറിനൊപ്പം തൃണമുല്‍ കോണ്‍ഗ്രസില്‍. ടിഎംസി സംസ്ഥാന കോര്‍ഡിനേറ്റര്‍ പി.വി. അന്‍വറിനൊപ്പമാണ് ഇന്ന് കോട്ടയത്ത് പുതിയ പാര്‍ട്ടി പ്രവേശനം സംബന്ധിച്ച് പ്രഖ്യാപനമുണ്ടാത്. കേരള കോണ്‍ഗ്രസ്-എമ്മില്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ സജി പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ജോസഫ് ഗ്രൂപ്പിന്റെ കോട്ടയം ജില്ലാ പ്രസിഡന്റ് ആയിരുന്നു. പാര്‍ട്ടിയിലെ ഒരു വിഭാഗവുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് ജോസഫ് ഗ്രൂപ്പ് വിട്ട് കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് പാര്‍ട്ടി രൂപീകരിച്ച് എന്‍ഡിഎ മുന്നണിയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു.
Read MoreCategory: Kottayam
വെള്ളാപ്പള്ളിക്ക് ഫോണിൽ ഭീഷണി:തിരുവനന്തപുരം സ്വദേശി വിജേഷ് കുമാർ നമ്പൂതിരിയെ പ്രതിയാക്കി കേസെടുത്ത് പോലീസ്
ചേർത്തല: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതിനും അസഭ്യം പറഞ്ഞതിനും തിരുവനന്തപുരം സ്വദേശി വിജേഷ് കുമാർ നമ്പൂതിരിയെ പ്രതിയാക്കി മാരാരിക്കുളം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. 24ന് വൈകിട്ട് നാലിനുശേഷമാണ് വെള്ളാപ്പള്ളിയുടെ ഫോണിലേക്ക് വിളിച്ച് ഇയാൾ അസഭ്യം പറഞ്ഞത്.മൊബൈൽ ഫോണിന്റെ ഉടമയാണ് വിജേഷ് കുമാർ. ഇയാൾ തന്നെയാണോ ഫോൺ ചെയ്തത് എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു. വ്യക്തിഹത്യ, ഭീഷണി തുടങ്ങിയ വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ രണ്ടുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
Read Moreസ്ഥലം പോക്കുവരവ് ചെയ്യണേ 5000 വേണം; കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷൽ വില്ലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിൽ
മണിമല: കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷൽ വില്ലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിലായി. വെള്ളാവൂർ സ്പെഷൽ വില്ലേജ് ഓഫീസർ അജിത്ത് ആണ് കൈക്കൂലി വാങ്ങുന്നതിനിടെ കോട്ടയം വിജിലൻസിന്റെ പിടിയിലായത്. സ്ഥലം പോക്കുവരവ് ചെയ്യുന്നതിന് 5000 രൂപ വേണമെന്ന് ഇയാൾ ആവശ്യപ്പെട്ടതനുസരിച്ച് പരാതിക്കാരൻ വിജിലൻസിനെ സമീപിക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് പറഞ്ഞ പണവുമായി എത്തിയ സ്ഥലം ഉടമ ഇയാൾക്ക് പണം കൈമാറുന്നതിനിടയിൽ വിജിലൻസ് സംഘം നടത്തിയ മിന്നൽ പരിശോധനയിലാണ് അജിത്ത് അറസ്റ്റിലായത്. വില്ലേജ് ഓഫീസർ ജിജു സ്കറിയ കേസിലെ രണ്ടാം പ്രതിയാണ്.
Read Moreരാമപുരം ഉപതെരഞ്ഞെടുപ്പ്: യുഡിഎഫിനു മിന്നും ജയം; ബിജെപി രണ്ടാമതും എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തും
രാമപുരം: രാമപുരം പഞ്ചായത്ത് ഏഴാം വാര്‍ഡായ ഏഴാച്ചേരി ജി.വി. സ്കൂള്‍ വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനു മിന്നും ജയം. യുഡിഎഫ് സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ ടി. ആര്. രചിത 235 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. രജിതയ്ക്ക് 581 വോട്ടുകള്‍ ലഭിച്ചു. ബിജെപി സ്ഥാനാര്‍ഥി കെ.ആര്. അശ്വതി 346 വോട്ടു നേടി രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മോളി ജോഷി 335 വോട്ടോടെ മൂന്നാം സ്ഥാനത്തായി. 1262 വോട്ടാണ് ആകെ പോള്‍ ചെയ്തത്. കൂറു മാറിയതിനെത്തുടര്‍ന്ന് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കോണ്‍ഗ്രസിന്റെ ഷൈനി സന്തോഷിനെ തെരഞ്ഞെടുപ്പ് കമ്മീഷന് അയോഗ്യയായി പ്രഖ്യാപിച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. കോട്ടയം ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഏക സ്ഥലമായതിനാല്‍ മൂന്നു മുന്നണികളും വാശിയേറിയ പ്രചാരണമാണ് നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഇവര്‍ മുന്നണിയിലെ ധാരണ പ്രകാരം സ്ഥാനം രാജി വയ്ക്കുകയും എന്നാല്‍ ഇടതുമുന്നണിയില്‍ ചേക്കേറുകയും വീണ്ടും…
Read Moreനോട്ടിരട്ടിപ്പ്: ഏഴുലക്ഷം തട്ടി തമിഴ്നാട്ടിലേക്ക് മുങ്ങിയ ഒരാൾ അറസ്റ്റിൽ; രണ്ട് പേർക്കായി തിരച്ചിൽ ആരംഭിച്ച് പോലീസ്
ചെറുതോണി: പണമിരട്ടിപ്പിച്ച് നല്‍കാമെന്നു വിശ്വസിപ്പിച്ച് ഏഴു ലക്ഷം രൂപ തട്ടിയെടുത്ത് തമിഴ് നാട്ടിലേക്കു കടന്ന സംഘത്തിലെ ഒരാൾ പിടിയിലായി. മണിയാറന്‍കുടി പാണ്ടിയേല്‍ സോണിയുടെ പണമാണ് യന്ത്രസഹായത്താൽ ഇരട്ടിപ്പിച്ച് നൽകാമെന്ന് വിശ്വസിപ്പിച്ച് മൂന്നംഗ സംഘം തട്ടിയെടുത്തത്. പണം തട്ടിയെടുത്ത ശേഷം രക്ഷപ്പെടാന്‍ സഹായിച്ച സിറാജുദ്ദീനെ (33) യാണ് തമിഴ്നാട് ഈറോഡ് അന്തിയൂരിലുള്ള ഇയാളുടെ വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്തത്.സംഘത്തില്‍ മൂന്നു പേരാണുള്ളത്. പണം ഇരട്ടിപ്പുമായി ബന്ധപ്പെട്ട് സോണിയുമായി ഒരു മാസം മുമ്പുമുതല്‍ മുഖ്യ പ്രതി മുരുകന് ബന്ധപ്പെടുന്നുണ്ടായിരുന്നു. സോണിയുടെ തൊഴിലാളി ഗോപിയാണ് ഇവരെ സോണിക്കു പരിചയപ്പെടുത്തിയത്. രണ്ടുപേരാണ് സോണിയുടെ അടുത്തു പണം വാങ്ങാനെത്തിയത്. പണവുമായി വരുന്നവരെ കൂട്ടി സ്ഥലം വിടാൻ സിറാജുദ്ദീന് കാറുമായി മാറി നില്‍ക്കുകയായിരുന്നു.17ന് ഉച്ചകഴിഞ്ഞ് മൂന്നോടെ സോണിയുടെ വീട്ടില്‍വച്ച് പണം കൈമാറി. വലിയ തട്ടിപ്പ് സംഘമാണെന്നും നിരവധി പേര് തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും പോലീസ് സംശയിക്കുന്നു. സിറാജുദീന്‍ കോതമംഗലം…
Read Moreഇടുക്കിയില്‍ രണ്ടിടത്ത് വാഹനാപകടം: നാലു മരണം; കാര്‍ ക്രാഷ് ബാരിയറില്‍ ഇടിച്ച് യുവാവ് മരിച്ചു
ഇടുക്കി: ജില്ലയില്‍ രണ്ടിടത്തുണ്ടായ അപകടങ്ങളില്‍ നാലു പേര് മരിച്ചു. ഇടുക്കി പന്നിയാര്‍കുട്ടിക്ക് സമീപം ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് ദമ്പതികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. പന്നിയാര്‍ കുട്ടി ഇടയോട്ടിയില്‍ ബോസ് (55), ഭാര്യ റീന ( 48), ഇവരോടൊപ്പം ഉണ്ടായിരുന്ന പന്നിയാര്‍കുട്ടി തട്ടപ്പിള്ളിയില്‍ ഏബ്രാഹാം (50) എന്നിവരാണ് മരിച്ചത്. ഒളിമ്പ്യന്‍ കെ.എം. ബീനമോളുടെ സഹോദരിയാണ് റീന. ബീനമോളുടെ സഹോദരന് ഒളിമ്പ്യന്‍ കെ.എം. ബിനുവിന്റെ ഭാര്യാ പിതാവാണ് മരിച്ച ഏബ്രഹാം. ഏബ്രഹാമാണ് വാഹനം ഓടിച്ചിരുന്നത്. ഇന്നലെ രാത്രി 10. 30 ഓടെ ആയിരുന്നു അപകടം. പന്നിയാര്‍ കുട്ടി പുതിയ പാലത്തിനു സമീപമാണ് ബോസും ഭാര്യയും താമസിക്കുന്നത്. മൂന്നു പേരും രാജാക്കാട് മുല്ലക്കാനത്തെ ബന്ധുവീട്ടില്‍ പോയി മടങ്ങി വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. പന്നിയാര്‍ കുട്ടി പള്ളിക്ക് സമീപം എത്തിയപ്പോള്‍ നിയന്ത്രണം വിട്ട ജീപ്പ് നൂറടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. റോഡരികില്‍…
Read Moreഇത്ര ഗതികെട്ട കള്ളനോ! മുണ്ടക്കയത്ത് വയോധികന്റെ മുറുക്കാൻകടയിൽനിന്ന് ഒന്‍പതു കെട്ട് വെറ്റില മോഷ്ടിച്ചു
മുണ്ടക്കയം ഈസ്റ്റ്: നിർധന വയോധികന്റെ മുറുക്കാൻ കടയിൽനിന്ന് ഒന്‍പതു കെട്ട് വെറ്റില മോഷ്ടിച്ച കള്ളനെ പിടിക്കണമെന്ന് ആവശ്യപ്പെട്ട് പെരുവന്താനം പോലീസിൽ പരാതി. മുണ്ടക്കയം 35ാം മൈലിൽ തട്ടാരുവടക്കേതിൽ ടി.എൻ. ഗംഗാധരന്റെ മുറുക്കാൻ കടയിൽനിന്നാണ് വെറ്റില മോഷണം പോയത്. കേൾക്കുന്നവർക്ക് ചെറുതെങ്കിലും തന്റെ ഉപജീവനമാർഗം ഇല്ലാതാക്കിയ ദുഃഖത്തിലാണ് ഗംഗാധരൻ.കഴിഞ്ഞ 40 വർഷമായി മുണ്ടക്കയം 35ാം മൈലിൽ തന്റെ വീടിനോടു ചേർന്നുള്ള ചെറിയ മുറിയിൽ മുറുക്കാൻ കട നടത്തിയാണ് ഗംഗാധരനും ഭാര്യയും ഉപജീവനം കഴിയുന്നത്. തുച്ഛമായ വരുമാനമാണ് ഇതിൽനിന്നു ഗംഗാധരന് ലഭിക്കുന്നത്. കാഴ്ച പരിമിതിയുള്ള ഗംഗാധരന്റെ ഭാര്യ വർഷങ്ങളായി കിടപ്പ് രോഗിയാണ്. മക്കളില്ലാത്ത ഈ ദമ്പതികൾ ബന്ധുക്കളുടെ സഹായത്തിലാണ് കഴിയുന്നത്.ഗംഗാധരൻ തന്റെ മുറുക്കാൻ കടയിലേക്ക് ആഴ്ചയിൽ രണ്ടുതവണയാണ് വെറ്റില വാങ്ങുന്നത്. ഭാര്യ കിടപ്പുരോഗിയായതുകൊണ്ട് ഗംഗാധരന് ഇവരെ തനിച്ചാക്കി പുറത്തുപോകാൻ സാധിക്കില്ല. അതുകൊണ്ട് തമിഴ്നാട്ടിൽനിന്നു വരുന്ന വണ്ടിക്കാരോട് നേരിട്ട് വെറ്റില വാങ്ങുകയാണ്…
Read Moreസിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ. വി. റസൽ അന്തരിച്ചു
കോട്ടയം : സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ. വി റസൽ അന്തരിച്ചു. അർബുദ ബാധിതനായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലിരിക്കേ ഹൃദയാഘാതമുണ്ടായാണ് അപ്രതീക്ഷിത വിയോഗം. ആറ് വർഷമായി കോട്ടയം ജില്ലാ സെക്രട്ടറിയായി പ്രവർത്തിക്കുകയായിരുന്നു. സെക്രട്ടറിയായിരുന്ന വി. എൻ. വാസവൻ നിയമസഭാംഗമായതോടെയാണ് റസലിനെ ജില്ലാ സെക്രട്ടറിയായി ആദ്യം തെരഞ്ഞെടുത്തത്. ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റിയംഗവും ഏഴുവർഷം ജില്ലാ സെക്രട്ടറിയുമായിരുന്നു. 1981 മുതൽ സിപിഐ എം അംഗമായ ഇദ്ദേഹം കഴിഞ്ഞ 28 വർഷമായി ജില്ലാ കമ്മിറ്റി അംഗമാണ്. ഒന്നര ദശാബ്ദത്തിലേറെയായി സെക്രട്ടറിയറ്റിൽ പ്രവർത്തിച്ചുവരുന്നു. 13 വർഷം ചങ്ങനാശേരി ഏരിയ സെക്രട്ടറിയായിരുന്നു. സിഐടിയു ജില്ലാ സെക്രട്ടറിയായും നേതൃരംഗത്തുണ്ടായിരുന്നു. ചങ്ങനാശേരി തെങ്ങണ ആഞ്ഞിലിമൂട്ടിൽ അഡ്വ. എ. കെ. വാസപ്പന്റെയും പി. ശ്യാമയുടെയും മകനാണ്. ഭാര്യ- ബിന്ദു. മകൾ- ചാരുലത. മരുമകൻ- അലൻ ദേവ്.
Read Moreകോട്ടയം നഴ്സിംഗ് കോളജിലെ റാഗിംഗ്: സിപിഎം നേതാക്കളുടെ ഇടപെടലില്‍ തെളിവെടുപ്പ് രഹസ്യമാക്കി പോലീസ്
കോട്ടയം: കോട്ടയം സര്‍ക്കാര്‍ നഴ്സിംഗ് കോളജ് ഹോസ്റ്റലില്‍ ആറ് ജൂണിയര്‍ വിദ്യാര്‍ഥികളെ കുത്തിക്കീറി മുറിവേല്‍പ്പിച്ച റാഗിംഗ് കേസില്‍ പ്രതികളായ അഞ്ച് സീനിയര്‍ വിദ്യാര്‍ഥികളുടെ ജുഡീഷല്‍ കസ്റ്റഡി കാലാവധി ഇന്നലെ അവസാനിച്ചു. അതിക്രൂരപീഡനങ്ങൾ അരങ്ങേറിയ ഹോസ്റ്റല്‍ മുറികളില്‍ പ്രതികളെ എത്തിച്ച് ഇന്നലെ വൈകുന്നേരം തെളിവെടുപ്പ് നടത്തി. രണ്ടു ദിവസത്തെ കസ്റ്റഡികാലയളവിനുശേഷം അഞ്ചു പ്രതികളെയും ഇന്നലെ വൈകുന്നേരം കോട്ടയം സബ് ജയിലില്‍ തിരികെയെത്തിച്ചു. സിപിഎം അനുകൂല വിദ്യാർഥി സംഘടനകളുടെ ഭാരവാഹികളായ പ്രതികളുടെ തെളിവെടുപ്പ് ഉള്‍പ്പെടെയുള്ള നടപടികള്‍ നേതാക്കളുടെ ഇടപെടലില്‍ പോലീസ് രഹസ്യമാക്കിയിരുന്നു. മാധ്യമങ്ങള്‍ക്കു പ്രവേശനം നല്‍കുകയോ, കുറ്റസമ്മതം സംബന്ധിച്ച വിവരങ്ങള്‍ നല്‍കുകയോ ചെയ്യരുതെന്നായിരുന്നു ഉന്നതതല നിര്‍ദേശം. പോലീസ് ആദ്യം തയാറാക്കിയ എഫ്ഐആറിലെ ഗുരുതര വീഴ്ചകള്‍ തിരുത്തി പുതിയ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചതായാണ് ഗാന്ധിനഗര്‍ പോലീസ് പറയുന്നത്. പാര്‍ട്ടി ഇടപെടലില്‍ തുടക്കം മുതല്‍ കേസ് ദുര്‍ബലമാക്കാനും പ്രതികളെ രക്ഷിക്കാനുമുള്ള ശ്രമമാണുണ്ടായത്. നഴ്സിംഗ്…
Read Moreബാറിലെത്തിയയാളെ ആക്രമിച്ച സംഭവം; ജീവനക്കാരൻ പോലീസ് പിടിയിൽ
കുറവിലങ്ങാട്: വെമ്പള്ളിയിൽ പ്രവർത്തിക്കുന്ന ബാറിലെത്തിയ മധ്യവയസ്കനെ ചില്ല് ഗ്ലാസുകൾ വച്ച് എറിഞ്ഞ് ആക്രമിച്ച കേസിൽ ബാർ ജീവനക്കാരൻ റിമാൻഡിലായി. കുമരകം പടിഞ്ഞാറേക്കര ഭാഗത്ത് ചേലക്കാപ്പള്ളിൽ ബിജു സി. രാജു (42)വിനെയാണ് പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. കഴിഞ്ഞദിവസം രാത്രി എട്ടോടെയാണ് കേസിനാസ്പദമായ സംഭവം. വെമ്പള്ളിയിൽ പുതുതായി പ്രവർത്തനം ആരംഭിച്ച ബാറിലെത്തിയ മധ്യവയസ്കനും സുഹൃത്തും മദ്യത്തിന്റെ അളവിനെ ചൊല്ലി ബിജുവുമായി വാക്ക് തർക്കമുണ്ടായതിന് പിന്നാലെയാണ് ഇയാൾ ചില്ല് ഗ്ലാസുകളെടുത്ത് എറിഞ്ഞത്. കൗണ്ടറിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ബിജു ബാറിലെത്തിയവരെ ചീത്തവിളിക്കുകയും ചെയ്തു.ആക്രമണത്തിൽ മധ്യവയസ്കന് സാരമായി പരിക്കേറ്റു. പരാതിയെത്തുടർന്ന് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
Read More