പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടർ ‘ഹൈ-റിസ്ക്’ വിഭാഗത്തിൽ ഉൾപ്പെടുത്തി ഫുഡ് സേഫ്റ്റി അഥോറിറ്റി: തത്സമയ പരിശോധനകൾ കർശനമാക്കും

പരവൂർ: വിപണിയിൽ ലഭ്യമാകുന്ന പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടറിനെയും മിനറൽ വാട്ടറിനെയും ഉയർന്ന സുരക്ഷാ മുന്നറിയിപ്പ് ആവശ്യമായ ഹൈ-റിസ്ക് ഫുഡ് വിഭാഗത്തിൽ ഉൾപ്പെടുത്തി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അഥോറിറ്റി ഓഫ് ഇന്ത്യ. കുപ്പിവെള്ള നിർമാണ യൂണിറ്റുകളിൽ കർശന ഗുണനിലവാര പരിശോധനയും സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് ഈ നടപടി.

മറ്റ് ഭക്ഷണപദാർഥങ്ങളെപ്പോലെ പാകം ചെയ്യാതെ നേരിട്ട് ഉപയോഗിക്കുന്ന ഉൽപ്പന്നമായതിനാലാണ് കുപ്പിവെള്ളത്തിന് കൂടുതൽ കർശനമായ ലൈസൻസിംഗ്, പതിവ് ഓഡിറ്റിംഗ്, തത്സമയ പരിശോധനകൾ എന്നിവ അഥോറിറ്റി നിർബന്ധമാക്കിയത്. ഉപഭോക്താക്കൾ കുപ്പിവെള്ളം വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളും എഫ്എസ്എസ്എഐ മുന്നറിയിപ്പായി നൽകുന്നുണ്ട്.

കുപ്പിയുടെ അടപ്പിന് താഴെയുള്ള സുരക്ഷാ റിംഗ് തകർന്നിട്ടില്ലെന്നും അടപ്പ് അയഞ്ഞിട്ടില്ലെന്നും ഉറപ്പാക്കുക. സീൽ തകരാറിലായ കുപ്പികൾ വാങ്ങരുത്. എഫ്എസ്എസ്എഐ ലൈസൻസ് നമ്പർ, നിർമാണ തീയതി, കാലാവധി അവസാനിക്കുന്ന തീയതി, ബാച്ച് നമ്പർ, നിർമാതാക്കളുടെ പേരും വിലാസവും എന്നിവ ലേബലിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുക. ലേബലുകൾ വ്യക്തമല്ലാത്തവ ഒഴിവാക്കുക.

കുപ്പിയിൽ വിള്ളലുകളോ ചോർച്ചയോ ചുളുങ്ങിയ പാടുകളോ ഉണ്ടാകാൻ പാടില്ല. വെള്ളം പൂർണമായും തെളിഞ്ഞതാണെന്നും നിറവ്യത്യാസമോ കലക്കലോ ഇല്ലെന്നും ഉറപ്പുവരുത്തണം.നേരിട്ട് വെയിലും അമിത ചൂടും ഏൽക്കുന്ന രീതിയിൽ പ്രദർശിപ്പിച്ചിരിക്കുന്ന കുപ്പിവെള്ളം വാങ്ങാതിരിക്കാൻ ശ്രദ്ധിക്കുക. അമിത ചൂട് പ്ലാസ്റ്റിക് കുപ്പിയുടെ ഗുണനിലവാരത്തെ ബാധിച്ചേക്കാം. തണലിലും വൃത്തിയുള്ള അന്തരീക്ഷത്തിലും സൂക്ഷിച്ചിരിക്കുന്നവ തെരഞ്ഞെടുക്കുക.

യാത്രകളിലും മറ്റും തരംതാണതോ അജ്ഞാതമായതോ ആയ ബ്രാൻഡുകൾ വാങ്ങാതെ അംഗീകൃത നിർമാതാക്കളുടെയും വിശ്വസനീയമായ വ്യാപാര സ്ഥാപനങ്ങളുടെയും ഉൽപ്പന്നങ്ങൾ മാത്രം വാങ്ങാൻ ശ്രദ്ധിക്കുക.

Related posts

Leave a Comment