വയനാട് മൂലങ്കാവ് ഗവൺമെന്‍റ് സ്‌കൂളില്‍ വിദ്യാര്‍ഥിയെ ക്ലാസിൽനിന്നു വിളിച്ചിറക്കി മർദിച്ചു; നെഞ്ചിലും മുഖത്തും ചെവിക്കും പരിക്ക്

സുല്‍ത്താന്‍ ബത്തേരി: വിദ്യാര്‍ഥിയെ ക്ലാസില്‍നിന്നു വിളിച്ചുകൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചതായി പരാതി. മൂലങ്കാവ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ശബരിനാഥിനാണ്(15)കഴിഞ്ഞ ദിവസം സഹപാഠികളുടെ മര്‍ദനമേറ്റത്. പരിചയപ്പെടാനെന്നു പറഞ്ഞു ക്ലാസില്‍നിന്നു വിളിച്ചുകൊണ്ടുപോയവര്‍ കത്രിക ഉള്‍പ്പെടെ ഉപയോഗിച്ചാണ് ആക്രമിച്ചതെന്നു ശബരിനാഥ് പറയുന്നു. നെഞ്ചിലും മുഖത്തും ചെവിക്കും പരിക്കുണ്ട്. അമ്പലവയല്‍ സ്വദേശിയാണ് ശബരിനാഥ്. കഴിഞ്ഞ വര്‍ഷമാണ് മൂലങ്കാവ് സ്‌കൂളില്‍ ചേര്‍ന്നത്.റാഗിംഗിനു ഇടയിലാണ് മര്‍ദനമെന്ന് വിദ്യാര്‍ഥിയുടെ ബന്ധുക്കള്‍ ആരോപിച്ചു. പരിക്കേറ്റ കുട്ടിക്ക് താലൂക്ക് ഗവ.ആശുപത്രിയില്‍ മതിയായ ചികിത്സ ലഭിച്ചില്ലെന്നും നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്യാന്‍ ശ്രമം നടന്നതായും അവര്‍ കുറ്റപ്പെടുത്തി. ശബരിനാഥ് നിലവില്‍ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവം അന്വേഷിച്ച് കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

Read More

ആക്രിവ്യാപാരത്തിന്‍റെ മറവില്‍ 12 കോടിയുടെ  നികുതിവെട്ടിപ്പ്: വ്യാപാരി അറസ്റ്റിൽ

കോഴിക്കോട്: ആക്രി ഇടപാടിന്‍റെ മറവില്‍നികുതി വെട്ടിപ്പ് നടത്തിയ സംഭവത്തില്‍ വ്യാപാരി അറസ്റ്റില്‍. എറണാകുളത്തെ സെയിന്‍ ട്രേഡേഴ്‌സ് പ്രൊപ്രൈറ്റര്‍ പട്ടാമ്പി ഓമല്ലൂര്‍ സ്വദേശി ഉസ്മാനെ (38)യാണ് സംസ്ഥാന ജിഎസ്ടി വകുപ്പിന്‍റെ പാംട്രീ ഓപ്പേറഷന്‍റെ ഭാഗമായി എറണാകുളത്തുവച്ച് അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തിന്‍റെ സ്ഥാപനത്തില്‍ മാത്രം 12 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പു നടത്തിയതായാണ് കണ്ടെത്തല്‍. ഉസ്മാന്‍റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ കണ്ടെടുത്തിട്ടുണ്ട്. നികുതി വെട്ടിപ്പിനെതിരേ സംസ്ഥാനത്ത് ജിഎസ്ടി വകുപ്പ് നടത്തുന്ന പരിശോധനയില്‍ വലിയ മുന്നേറ്റമാണ് ഈ അറസ്‌റ്റോടെ ഉണ്ടായിട്ടുള്ളത്. മേയ് 23നാണ് സംസ്ഥാനത്ത് ഓപ്പറേഷന്‍ പാം ട്രീ പരിശോധന ആരംഭിച്ചത്. 209 കോടിയുടെ നികുതിവെട്ടിപ്പ് ഇതിനകം കണ്ടെത്തിയിട്ടുണ്ട്.നികുതിവെട്ടിപ്പിനെതിരായ നടപടികള്‍ ശക്തമാക്കാനാണ് ജിഎസ്ടി വകുപ്പിന്‍റെ തീരുമാനം.‍

Read More

പുകഞ്ഞ കൊള്ളി പുറത്ത്; യുവതിക്ക് നേരെ ലൈംഗിക അതിക്രമം; റിമാൻഡിലായ കെ എസ്‌യു പ്രവർത്തകനെ പാർട്ടി പുറത്താക്കി

കോഴിക്കോട്: പയ്യോളിയിൽ യുവതിക്ക് നേരേ ലൈംഗികാതിക്രമം കാട്ടിയ കേസിൽ റിമാൻഡിലായ കെഎസ്‌യു പ്രവർത്തകനെ പാർട്ടി പുറത്താക്കി.പള്ളിക്കര സ്വദേശി ഹരിഹരനെയാണ് പാർട്ടി പുറത്താക്കിയത്. കോഴിക്കോട് മലബാർ ക്രിസ്റ്റ്യൻ കോളജിലെ വിദ്യാർഥിയും കെഎസ്‌യു പ്രവർത്തകനുമായിരുന്നു ഹരിഹരൻ‌. ബുധനാഴ്ച പയ്യോളി ഐപിസി റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിക്ക് നേരെയാണ് ലൈംഗിക അതിക്രമം ഉണ്ടായത്. ഇതിനു പിന്നാലെയാണ് യുവതി ഇയാൾക്കെതിരേ പരാതി നൽകിയത്.

Read More

രാജ്യസഭാ സീറ്റില്‍ പിടിമുറുക്കി യൂത്ത് ലീഗ്; യുവാക്കളെ പരിഗണിക്കണമെന്ന ആവശ്യം ശക്തം

കോഴിക്കോട്: വരുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ മുസ് ലിം ലീഗിനു ലഭിച്ച സീറ്റിൽ ആരെ മത്സരിപ്പിക്കണമെന്ന കാര്യത്തിൽ പാർട്ടിയിൽ തിരക്കിട്ട ചർച്ചകൾ പുരോഗമിക്കുന്നു. സ്ഥാനാർഥിത്വത്തിലേക്കു യുവാക്കളെ പരിഗണിക്കണമെന്ന ആവശ്യത്തിനാണ് പാർട്ടിയിൽ പിന്തുണയേറുന്നത്. സ്ഥാനാർഥി ആരെന്ന കാര്യത്തിലുള്ള അന്തിമ തീരുമാനം തെരഞ്ഞെടുപ്പ് ഫലത്തെ കൂടി ആശ്രയിച്ചായിരിക്കും. താൻ രാജ്യസഭയിലേക്ക് ഇല്ലെന്ന പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണത്തോടെ രാജ്യസഭയിലേക്ക് ആരെന്ന ചോദ്യം ലീഗിൽ ചൂടുപിടിക്കുകയാണ്. നിരവധി പേരുകളാണ് രാജ്യസഭാ സീറ്റിലേക്കായി പറഞ്ഞുകേൾക്കുന്നത്. പി.എം.എ. സലാമിന്‍റെ പേര് ഉയർന്നുകേട്ടെങ്കിലും ജനറൽ സെക്രട്ടറി സ്ഥാനം നഷ്ടമാകുമോ എന്ന ആശങ്ക അദ്ദേഹത്തിനുണ്ട്. സലാം മത്സരിക്കുകയാണെങ്കിൽ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കണ്ണുംനട്ട് കാത്തിരിക്കുന്ന പലരുമുണ്ട്. എന്നാൽ, ആ അധികാര കൈമാറ്റം ലീഗിലെ മുതിർന്ന പല നേതാക്കൾക്കും താത്പര്യമില്ല. യൂത്ത് ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി.കെ. ഫിറോസ്, ദേശീയ ജന. സെക്രട്ടറി ഫൈസൽ ബാബു, ലീഗ് അഭിഭാഷകൻ ഹാരിസ്…

Read More

തെരുവുനായ ആക്രമണം: എട്ടുവയസുകാരി ഉൾപ്പെടെ രണ്ടു പേർക്കു കടിയേറ്റു

നാദാപുരം: ഉമ്മത്തൂരിലും പാറക്കടവിലും തെരുവ് നായയുടെ പരാക്രമത്തില്‍ എട്ടുവയസുകാരി ഉള്‍പ്പെടെ രണ്ടു പേർക്കു കടിയേറ്റു. ഉമ്മത്തൂർ സ്വദേശിനി ദിഖ്റ (8), ചെക്യാട് വില്ലേജ്ഓഫീസ് പരിസരത്തെ കുന്നുംമഠത്തിൽ ചന്ദ്രി ( 40 ) എന്നിവർക്കാണു കടിയേറ്റത്. ഇന്നലെ വൈകുന്നേരം വീടിന്‍റെ മുറ്റത്തുനിന്നു സൈക്കിൾ ചവിട്ടി കളിക്കുന്നതിനിടയിലാണ് ബാലികയ്ക്കു കടിയേറ്റത്. ഇതിനുപിന്നാലെയാണ് സമീപവാസിയായ ചന്ദ്രിക്കു കടിയേറ്റത്. ഇരുവരും നാദാപുരം സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്നും വിദ്യാർഥികളടക്കമുള്ളവർ നടന്നുപോകുന്നത് ഭീതിയോടെയാണെന്നും നാട്ടുകാർ പറഞ്ഞു. ഇനി സ്‌കൂള്‍ കൂടി തുറക്കുന്ന അവസ്ഥയില്‍ അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.    

Read More

ഡല്‍ഹിയിൽ കടുത്ത ചൂടില്‍ മലയാളി പോലീസുകാരന്‍ പരിശീലനത്തിനിടെ മരിച്ചു

കോഴിക്കോട്: ഡല്‍ഹിയിൽ പരിശീലനത്തിനിടെ കടുത്ത ചൂടില്‍ മലയാളി പോലീസുകാരന്‍ സൂര്യാഘാതമേറ്റു മരിച്ചു. ഉത്തംനഗർ ഹസ്ത്‌സാലിൽ താമസിക്കുന്ന കോഴിക്കോട് വടകര ചോറോട് മാങ്ങാട്ടുപാറസ്വദേശി കെ. ബിനേഷ് (50) ആണ് മരിച്ചത്. ഡൽഹി പോലീസിൽ അസി. സബ് ഇൻസ്പെക്ടറാണ്. വസീറാബാദ് പോലീസ് ട്രെയിനിംഗ് സെന്‍ററിൽ നടക്കുന്ന പ്രത്യേക പരിശീലനത്തിനിടെയാണ് ബിനേഷിന് സൂര്യാഘാതമേറ്റത്. പരിശീലനത്തിനുള്ള 1400 അംഗ പോലീസ് സംഘത്തിൽ ബിനേഷ് ഉൾപ്പെടെ 12 മലയാളികളാണുണ്ടായിരുന്നത്. ചൂടേറ്റു തളർന്നു തലകറങ്ങി വീണ ബിനേഷിനെ ആദ്യം അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. ആരോഗ്യസ്ഥിതി മോശമായതോടെ പശ്ചിംവിഹാർ ബാലാജി ആശുപത്രിയിലേക്കു മാറ്റി. ഇവിടെ വച്ച് ഇന്നലെരാത്രിയായിരുന്നുമരണം. മൃതദേഹം ഇന്നു നാട്ടിലെത്തിക്കും. കനത്ത ചൂടു കാരണം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ഡൽഹിയിൽ ഉയർന്ന താപനില 49.9 ഡിഗ്രി സെൽഷ്യസ് വരെയെത്തി.

Read More

ആവേശം വേണ്ട; മുന്നറിയിപ്പുമായി ദുരന്തനിവാരണസേന

കോഴിക്കോട്: മഴക്കാലമാണ്. സ്‌കൂളുകള്‍ തുറക്കാന്‍ പോകുന്നു. ഈ സമയത്തു മുന്നറിയിപ്പു നൽകുകയാണു ദുരന്ത നിവാരണ അഥോറിറ്റി. ഗതാഗതം കാര്യക്ഷമമായി നിയന്ത്രിക്കണമെന്നാണു പ്രധാനപ്പെട്ട മുന്നറിയിപ്പുകളില്‍ ഒന്ന്. അനാവശ്യമായ യാത്രകള്‍, പ്രത്യേകിച്ചും മലയോര മേഖലകളിലക്കുള്ളത് ഒഴിവാക്കണം. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി ആളുകൾ സുരക്ഷിത മേഖലകളിൽ തുടരുക. പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ ശക്തമായ മഴ ലഭിച്ചുകൊണ്ടിരിക്കുന്ന മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്കു മാറി താമസിക്കേണ്ടതാണ്. പകൽ സമയത്തുതന്നെ മാറി താമസിക്കാൻ ആളുകൾ തയാറാകണം. സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സാഹചര്യം വിലയിരുത്തി തയാറാക്കപ്പെടുന്ന ക്യാമ്പുകളിലേക്കു മാറണം. ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്കു സുരക്ഷാ മുൻകരുതലിന്‍റെ ഭാഗമായി മാറി താമസിക്കണം.…

Read More

മുസ്‌ലിം ലീഗിന്‍റെ രാജ്യസഭാ സീറ്റിൽ കുഞ്ഞാലിക്കുട്ടി മത്സരിച്ചേക്കും

കോഴിക്കോട്: മുസ്‌ലിം ലീഗിന്‍റെ രാജ്യസഭാ സീറ്റിൽ ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മത്സരിക്കാൻ സാധ്യത. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുശേഷം രാജ്യസഭാ സ്ഥാനാർഥിയുടെ കാര്യം ചർച്ച ചെയ്യുമെന്നാണ് കുഞ്ഞാലിക്കുട്ടി കഴിഞ്ഞ ദിവസം പറഞ്ഞത്. ഇ ന്ത്യാ സഖ്യം അധികാരത്തിലെത്തുകയാണെങ്കിൽ പി.കെ കുഞ്ഞാലിക്കുട്ടി മത്സരിക്കണമെന്ന ആവശ്യമാണ് ഒരു വിഭാഗം മുന്നോട്ടുവയ്ക്കുന്നത്. ഇത് കുഞ്ഞാലിക്കുട്ടി തള്ളിയിട്ടില്ല.ഇന്ത്യാ സഖ്യം അധികാരത്തിലെത്തിയാൽ ലീഗിന് ഒരു മന്ത്രിസ്ഥാനം ലഭിക്കാൻ സാധ്യതയുണ്ട്. യുപിഎ മന്ത്രിസഭകളിൽ മുസ്‌ലിം ലീഗ് ദേശീയ നേതാവായിരുന്ന ഇ. അഹമ്മദ് മന്ത്രിയായിരുന്നു. ഇത്തവണ ഇന്ത്യാ സഖ്യം വരികയാണെങ്കിൽ മുതിർന്ന നേതാവായ കുഞ്ഞാലിക്കുട്ടിയെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്ന വിഭാഗം. അതേസമയം നിയമസഭാംഗമായ കുഞ്ഞാലിക്കുട്ടി രാജിവച്ച് വീണ്ടും മത്സരിക്കുന്നതിനെ എതിർക്കുന്നവരുമുണ്ട്. നേരത്തെ എംഎൽഎ സ്ഥാനം രാജിവച്ച് ലോക്‌സഭയിലേക്ക് മത്സരിച്ച കുഞ്ഞാലിക്കുട്ടി പിന്നീട് എംപി സ്ഥാനം രാജിവച്ച് വീണ്ടും നിയസഭയിലേക്ക് മത്സരിച്ചിരുന്നു. ഇത്തരത്തിൽ…

Read More

വാടകവീട്ടിലെ രാസലഹരി ശേഖരം; പിന്നില്‍ അന്തര്‍ സംസ്ഥാന സംഘം

കോഴിക്കോട്: വില്‍പ്പനയ്ക്ക് കൊണ്ടുവന്ന വന്‍മയക്കുമരുന്ന് ശേഖരം വാടകവീട്ടില്‍ നിന്ന് പിടികൂടിയ സംഭവത്തിനു പിന്നില്‍ അന്തര്‍ സംസ്ഥാന ലഹരി സംഘമാണെന്ന് പോലീസിനു വിവരം ലഭിച്ചു. സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടവരെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് അന്തര്‍ സംസ്ഥാന ബന്ധത്തിലേക്കുള്ള തെളിവുകള്‍ ലഭിച്ചത്. പ്രതികളെ പിടികൂടാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല. സംസ്ഥാനത്തിനു പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. രണ്ടു കോടിയുടെ രാസലഹരി ശേഖരമാണ് കഴിഞ്ഞ ദിവസം വെള്ളയില്‍ പോലീസും സിറ്റി പോലീസ് കമ്മിഷണറുടെ കീഴിലുള്ള ‘ഡന്‍സാഫും’ ചേര്‍ന്ന് പിടികൂടിയിരുന്നത്. അത്താണിക്കടുത്തുള്ള എടക്കല്‍ ഭാഗത്തെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 779 ഗ്രാം എംഡിഎംഎ, 80 എല്‍എസ്ഡി സ്റ്റാമ്പ്, 6.150 ഗ്രാം എക്‌സ്റ്റസി തുടങ്ങിയവയാണ് പിടികൂടിയിരുന്നത്. ഇതോടൊപ്പം വീട്ടില്‍നിന്ന് ലഹരിയുടെ അളവ് കണക്കാക്കുന്നതിനുള്ള ചെറിയ ഇലക്‌ട്രോണിക് ത്രാസ്, ലഹരി പൊതിയുന്ന ചെറിയ പ്ലാസ്റ്റിക് കവറുകള്‍, ഡപ്പികള്‍, പ്രതികളുടെ ബൈക്ക് എന്നിവയും കണ്ടെടുത്തിരുന്നു. സ്ഥലത്തുനിന്ന് രക്ഷപ്പെട്ട കോഴിക്കോട്, മലപുറം…

Read More

ആളുമാറി യുവാവിനെ ജ‍യിലിൽ അടച്ച സംഭവം: സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിയോട് റിപ്പോർട്ട് തേടി; പോലീസുകാർക്കെതിരേ നടപടി ഉണ്ടായേക്കും

മലപ്പുറം: പൊന്നാനിയില്‍ യുവാവിനെ ആളുമാറി ജയിലിൽ അടച്ച സംഭവം വിവാദമായതോടെ സംഭവത്തിന് ഉത്തരവാദികളായ പോലീസുകാർക്കെതിരേ നടപടിക്ക് സർക്കാർ നീക്കം. സംഭവത്തിൽ സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിയോട് ജില്ലാ പൊലീസ് മേധാവി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടർ നടപടികളിലേക്ക് കടന്നേക്കും. സംഭവത്തിൽ പൊന്നാനി പൊലീസിന് ഗുരുതരമായ വീഴ്ച പറ്റിയതായാണ് വിലയിരുത്തല്‍. റിപ്പോർട്ട് കിട്ടിയശേഷം ഇയാളെ അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടി വേണമോ എന്ന കാര്യം തീരുമാനിക്കും. വെളിയങ്കോട് സ്വദേശി ആലുങ്ങല്‍ അബൂബക്കറെയാണ് പോലീസ് ആളുമാറി അറസ്റ്റ് ചെയ്തത്. യഥാര്‍ത്ഥ പ്രതി ഇയാളല്ലെന്ന് കണ്ട് കോടതി കഴിഞ്ഞ ദിവസമാണ് ഇയാളെ മോചിപ്പിച്ചത്. ഭർത്താവ് ജീവനാംശം നൽകുന്നില്ലെന്ന യുവതിയുടെ പരാതിയിലാണ് അബൂബക്കറിനെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്. വടക്കേപുറത്ത് അബൂബക്കർ എന്നയാളിന് പകരം ആലുങ്ങൽ അബൂബക്കറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വടക്കേപുറത്ത് അബൂബക്കർ ഗാർഹിക പീഡന കേസിൽ ശിക്ഷിക്കപ്പെട്ടയാളാണ്.…

Read More